- നരേന്ദ്ര മോദിക്ക് ഒമാനിൽ ലഭിച്ചത് ചരിത്രപരമായ സ്വീകരണം : പാക് വിദേശകാര്യ വിദഗ്ദ്ധൻ ഖമർ ചീമ
- ക്രിസ്തുമസ് ദിനത്തിൽ ആശ്വസിക്കാം; പുതിയ പ്രവചനവുമായി മെറ്റ് ഐറാൻ
- ഇക്കുറി റെക്കോർഡ്; യാത്രികരുടെ എണ്ണത്തിൽ വർധനവ് പ്രതീക്ഷിച്ച് ഡബ്ലിൻ വിമാനത്താവളം
- ഫോണിൽ വരുന്ന ടെക്സ്റ്റ് മെസേജുകളെ കരുതിയിരിക്കുക; മുന്നറിയിപ്പുമായി എഐബി
- ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടയണം; കൂടത്തായി ജോളി ഹൈക്കോടതിയിൽ
- പുക ഉയർന്നു , പിന്നാലെ കാർ കത്തി; സിപിഎം നേതാവും കുടുംബവും രക്ഷപ്പെട്ടു
- ഗര്ഭിണിയായ സ്ത്രീയെ മര്ദിച്ച സംഭവം: സസ്പെന്ഷനിലായ പ്രതാപചന്ദ്രനെതിരെ വകുപ്പുതല അന്വേഷണം ഇന്ന് തുടങ്ങും
- ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ; സർക്കാരിന് നെഞ്ചിടിപ്പ്
Author: sreejithakvijayan
ഡബ്ലിൻ: പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ ലിഡിലിനെതിരായ പരാതിയിൽ മുൻ ജീവനക്കാരന് തിരിച്ചടി. നിയമവിരുദ്ധമായി കമ്പനി പിരിച്ചുവിട്ടുവെന്ന പരാതി വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ തള്ളി. മുൻ ഡെപ്യൂട്ടി മാനേജർ നൽകിയ പരാതിയിലാണ് നടപടി. കറ്റാസിന വാഡ്ലെവ്സ്‌കയാണ് ലിഡിലിനെതിരെ പരാതി ഉന്നയിച്ചത്. ജീവനക്കാരിയായിരിക്കെ സൂപ്പർമാർക്കറ്റിൽ എത്തിച്ച സ്റ്റോക്കിൽ നിന്നും ഇവർ എനർജി ഡ്രിങ്കുകൾ ആരും അറിയാതെ മാറ്റിവയ്ക്കുകയും പിന്നീടത് കുടിയ്ക്കുകയുമായിരുന്നു. സ്‌റ്റോക്കിൽ കുറവ് വന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കമ്പനി അധികൃതർക്ക് വ്യക്തമായത്. ഇതോടെ വാഡ്ലെവ്സ്‌കയെ പിരിച്ചുവിടുകയായിരുന്നു. 2023 ൽ ആയിരുന്നു ഈ സംഭവങ്ങൾ. എന്നാൽ തന്നെ പിരിച്ചുവിട്ട നടപടി നിയമവിരുദ്ധമാണെന്നും താൻ തെറ്റുകാരിയല്ലെന്നും ചൂണ്ടിക്കാട്ടി ഇവർ വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷനിൽ പരാതി നൽകുകയായിരുന്നു. എന്നാൽ സംഭവത്തിന്റെ വിശദാംശങ്ങൾ തെളിവ് സഹിതം എംപ്ലോയീ റിലേഷൻസ് മാനേജർ കമ്മീഷന് സമർപ്പിച്ചു. ഇത് പരിഗണിച്ചാണ് കമ്മീഷൻ പരാതി തള്ളിയത്.
ഡബ്ലിൻ: അയർലൻഡിന്റെ പടിഞ്ഞാറൻ മേഖലയിൽ അതിശക്തമായ കാറ്റിന് സാധ്യത. ഇതേ തുടർന്ന് പടിഞ്ഞാറൻ കൗണ്ടികളിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. നാളെ രാത്രി 9 മണി മുതൽ തിങ്കളാഴ്ച രാവിലെ 6 മണിവരെയാണ് മുന്നറിയിപ്പുള്ളത്. ക്ലെയർ, ഗാൽവെ, കെറി എന്നീ കൗണ്ടികളാണ് അതിശക്തമായ കാറ്റിന് ഇടയുള്ളത്. കൗണ്ടികളിൽ കാറ്റിനെ തുടർന്ന് യാത്രകൾക്കുൾപ്പെടെ തടസ്സം നേരിടാം. കാറ്റിനെ തുടർന്നുള്ള അപകടങ്ങൾക്കും സാധ്യതയുണ്ട്. ഇന്ന് മുതൽ പടിഞ്ഞാറൻ മേഖലകളിൽ നേരിയ തോതിൽ മഴ ലഭിക്കും. ഇടിമിന്നലിനും സാധ്യതയുണ്ട്. 13 ഡിഗ്രി മുതൽ 16 ഡിഗ്രിവരെയാണ് അന്തരീക്ഷ താപനില രേഖപ്പെടുത്തുക.
ബെൽഫാസ്റ്റ്: ഐറിഷ് മലയാളികളായ ദമ്പതികളുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞ് അന്തരിച്ചു. തിരുവനന്തപുരം വടുവൂർകോണം സ്വദേശികളായ ബെർലിൻ രാജിന്റെയും സഫി ഫ്‌ളോറൻസിന്റെയും ഇളയ മകൻ ഐസക് ബെർലിൻ ആണ് അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു മരണം. സെന്റ് അലോഷ്യസ് പ്രൈമറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഇവാന ബെർലിൻ സഹോദരിയാണ്. അസുഖത്തെ തുടർന്ന് കുട്ടി വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ ആരോഗ്യനില മോശമായതോടെ മരണം സംഭവിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് ആറ് മുതൽ എട്ട് വരെ ഐസക് ബെർലിന്റെ മൃതദേഹം ലിസ്‌ബേൺ റോണി തോംപ്‌സൺ ഫ്യൂണറൽ ഡയറക്ടറേറ്റിൽ പൊതുദർശനത്തിന് വയ്ക്കും. 15, 16, 17 തിയതികളിൽ വൈകീട്ട് 4 മുതൽ രാത്രി 8 വരെ പൊതുദർശനം ഉണ്ടാകും. സംസ്‌കാര ശുശ്രൂഷ 18 ന് രാവിലെ 11 മണിയ്ക്ക് ലിസ്‌ബേൺ റോണി തോംപ്‌സൺ ഫ്യൂണറൽ ഡയറക്ടറേറ്റ് ചാപ്പലിൽ നടക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 1.30 ന് ലിസ്‌ബേൺ ന്യൂ സെമിത്തേരിയിൽ കുട്ടിയുടെ മൃതദേഹം…
ബെൽഫാസ്റ്റ്: 5ജി മാസ്റ്റിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. 45 വയസ്സുള്ളയാൾക്കെതിരെയാണ് കുറ്റം ചുമത്തിയത്. പ്രതിയെ ഇന്ന് ബെൽഫാസ്റ്റ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസമാണ് 45 കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. വെസ്റ്റ് ബെൽഫാസ്റ്റിൽ 5ജി മാസ്റ്റുകൾക്ക് നേരെയുണ്ടായ തീവയ്പ്പ് സംഭവത്തിലായിരുന്നു അറസ്റ്റ്. പിന്നാലെ പ്രതിയെ ചോദ്യം ചെയ്തു. ഇതിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. തീവയ്പ്പ് നടത്തിയെന്ന കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടത്തിൽ സൈക്കിൾ യാത്രികൻ മരിച്ചു. 80 വയസ്സുകാരനാണ് മരിച്ചത്. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. ബാറ്റർസ്ടൗണിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. അദ്ദേഹം സഞ്ചരിച്ച സൈക്കിളിൽ മറ്റൊരു വാഹനം ഇടിയ്ക്കുകയായിരുന്നു. സാരമായി പരിക്കേറ്റ 80 കാരൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അടിയന്തിര സേവനങ്ങൾ എത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന് പിന്നാലെ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞ വാഹനത്തിനായുള്ള തിരച്ചിൽ തുടരുകയാണ് പോലീസ്.
ഡബ്ലിൻ: ഡബ്ലിൻ 12 ലെ അപ്പാർട്ട്‌മെന്റ് നിർമ്മാണത്തിനായി ആസൂത്രണ അപേക്ഷ സമർപ്പിച്ച് ഡബ്ലിൻ സിറ്റി കൗൺസിൽ. ക്രംലിൻ റോഡിലെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള അപേക്ഷയാണ് സമർപ്പിച്ചിരിക്കുന്നത്. 38 വീടുകളുടെ നിർമ്മാണമാണ് നിർദ്ദിഷ്ട പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 0.32 ഹെക്ടർ സ്ഥലത്താകും നിർമ്മാണ പ്രവർത്തനങ്ങൾ. പുതിയ വീടുകൾ സോഷ്യൽ ഹൗസിംഗ് വിഭാഗത്തിലാണ് ഉൾപ്പെടുക. ഡബ്ലിൻ സിറ്റി കൗൺസിൽ ആയിരിക്കും ഈ വീടുകളുടെ ഉടമസ്ഥർ. 38 വീടുകളിൽ വൺ ബെഡ്, ടു ബെഡ്, ത്രീ ബെഡ് വീടുകൾ ഉൾപ്പെടുന്നു. 10 വൺ ബെഡ് വീടുകളും, 22 ടു ബെഡ് വീടുകളും, 6 ത്രീ ബെഡ് വീടുകളുമായിരിക്കും നിർമ്മിക്കുക. 3 മുതൽ 4 നിലകളായിരിക്കും അപ്പാർട്ട്‌മെന്റുകൾക്ക് ഉണ്ടായിരിക്കുക.
കെറി: അയർലൻഡിലെ ഹരിതഭംഗി ഏറ്റവും കൂടുതലുള്ള സ്ഥലമായി മാറി കൗണ്ടി കെറിയിലെ ഡിംഗിൾ ഉപദ്വീപ്. അയർലൻഡ്‌സ് ഗ്രീനസ്റ്റ് പ്ലേസസ് 2025 ൽ ഡിംഗിൾ ഉപദ്വീപ് തിരഞ്ഞെടുക്കപ്പെട്ടു . നാഷണൽ ജിയോഗ്രാഫിക് ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലം എന്ന് വിശേഷിപ്പിച്ച പ്രദേശമാണ് ഡിംഗിൾ ഉപദ്വീപ്. പരിസ്ഥിതിയോട് തദ്ദേശീയ സമൂഹത്തിനുള്ള പ്രതിബദ്ധതയാണ് ഉപദ്വീപിനെ നേട്ടത്തിന് അർഹമാക്കിയത്. വളരെ കുറഞ്ഞ ജനസംഖ്യയുള്ള പ്രദേശമാണ് ഡിംഗിൾ ഉപദ്വീപ്. എന്നാൽ പ്രതിവർഷം ദശലക്ഷം ആളുകൾ ഈ ഉപദ്വീപ് സന്ദർശിക്കുന്നുണ്ട്. ഇത്രയേറെ ആളുകൾ സന്ദർശിക്കുന്നതുകൊണ്ട് തന്നെ ദ്വീപിന്റെ പരിസ്ഥിതി സംരക്ഷണത്തിന് കൂടുതൽ പ്രതിബദ്ധത ആവശ്യമാണ്. പരിസ്ഥിതി സംരക്ഷണത്തിന് പുറമേ ഗതാഗതം, കൃഷി, സുസ്ഥിര വികസനം എന്നിവയുടെ വികസനത്തിനും വലിയ പങ്കാണ് ഇവിടുത്തെ ജനതയ്ക്ക് ഉള്ളത്. വടക്കൻ ഡബ്ലിനിലെ സ്‌കെറീസ്, ക്ലെയറിലെ ഇനാഗ് എന്നിവയും ഗ്രീനസ്റ്റ് പ്ലേസായി ഇടം പിടിച്ചിട്ടുണ്ട്.
ഡബ്ലിൻ: കഴിഞ്ഞ വർഷം അയർലൻഡ് ജുഡീഷ്യൽ കൗൺസിലിന് ലഭിച്ചത് 111 ജഡ്ജിമാർക്കെതിരായ പരാതി. എന്നാൽ ഇവർക്കെതിരെ ലഭിച്ച പരാതികളിൽ ഒന്ന് പോലും കൗൺസിലിന് സ്വീകാര്യമായിരുന്നില്ല. കഴിഞ്ഞ വർഷം നിയമരംഗവുമായി ബന്ധപ്പെട്ട് 296 പരാതികളാണ് ജുഡീഷ്യൽ കൗൺസിലിന് ലഭിച്ചത്. കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് ജുഡീഷ്യൽ കണ്ടക്ട് കമ്മിറ്റി പുറത്തുവിട്ടിരുന്നു. ഇതിലാണ് പരാതികൾ സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. 2023 ലേതുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ വർഷം ലഭിച്ച പരാതിയിൽ 26 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2023 ൽ 216 പരാതികൾ ലഭിച്ചു. ജുഡീഷ്യൽ കൗൺസിലിന്റെ വാർഷിക റിപ്പോർട്ടിലെ വിവരങ്ങളാണ് ജുഡീഷ്യൽ കണ്ടക്ട് കമ്മിറ്റിയുടെ റിപ്പോർട്ടിലും ഉള്ളത്.
ഡബ്ലിൻ: അയർലൻഡിൽ ഹോസ്‌പൈപ്പ് ഉപയോഗത്തിന് ഏർപ്പെടുത്തിയ നിരോധനം തുടരും. മീത്ത്, വെസ്റ്റ്മീത്ത്, ഡൊണഗൽ എന്നീ കൗണ്ടികളിൽ ഏർപ്പെടുത്തിയ നിരോധനമാണ് നീട്ടിയത്. പുതിയ ഉത്തരവ് പ്രകാരം നിയന്ത്രണങ്ങൾ ഒക്ടോബർ 13 വരെ തുടരും. ജൂലൈയിൽ ഏർപ്പെടുത്തിയ നിയന്ത്രണം തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് നിരോധനം നീട്ടിക്കൊണ്ട് ഉയിസ് ഐറാൻ ഉത്തരവ് പുറപ്പെടുവിച്ചത്. വിതരണത്തിനായി വെള്ളം ശേഖരിക്കുന്ന ജലസ്രോതസ്സുകളിലെ ജലനിരപ്പ് ഇപ്പോഴും താഴ്ന്ന നിലയിൽ തന്നെ തുടരുകയാണ്. ഇതേ തുടർന്നാണ് നിയന്ത്രണം തുടരാൻ തീരുമാനിച്ചത് എന്നാണ് ഉയിസ് ഐറാൻ വ്യക്തമാക്കുന്നത്. മീത്തിലെ കെൽസ്- ഓൾഡ് കാസിൽ, വെസ്റ്റ്മീത്തിലെ മുള്ളിംഗർ, ഡൊണഗലിലെ മിൽഫോർഡ് എന്നിവിടങ്ങളാണ് ബാധിത മേഖലകൾ. അതേസമയം ടിപ്പററി, വാട്ടർഫോർഡ്, വെക്‌സ്‌ഫോർഡ്, കോർക്ക് എന്നീ കൗണ്ടികളിലും നിയന്ത്രണം നിലനിൽക്കുന്നുണ്ട്. ഈ നിയന്ത്രണം ചൊവ്വാഴ്ചയോടെ അവസാനിക്കും. ഇവിടുങ്ങളിലെ നിയന്ത്രണം നീട്ടില്ലെന്നാണ് ഉയിസ് ഐറാൻ അറിയിക്കുന്നത്.
ഡബ്ലിൻ: മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. 40 ഉം 50 ഉം വയസ്സുള്ള പുരുഷന്മാരാണ് അറസ്റ്റിലായത്. കള്ളപ്പണം വെളുപ്പിക്കൽ, മനുഷ്യക്കടത്ത് എന്നീ കുറ്റകൃത്യങ്ങളിലാണ് അറസ്റ്റ്. ഡൊണഗൽ ഡിവിഷനിലെ ഗാർഡയാണ് ഇവരെ പിടികൂടിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. ലൗത്ത്, റോസ്‌കോമൺ കൗണ്ടികളിൽ ഗാർഡ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഇവർ പിടിയിലായത്. ഇവർക്കെതിരെ 2007 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 50 പ്രകാരമാണ് കേസ് എടുത്തത്. സംഭവത്തിൽ ഗാർഡ അന്വേഷണം ആരംഭിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
