- വെടിവയ്പ്പ്; വടക്കൻ ബെൽഫാസ്റ്റിൽ പട്രോളിംഗ് ശക്തമാക്കാൻ പോലീസ്
- ആനി മാഡൻ അന്തരിച്ചു
- ഫളൂ ബാധിതർ കൂടുന്നു; ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടത് 62 പേർ
- കാർ ഇടിച്ച് 90 കാരൻ മരിച്ചു
- ക്രിസ്തുമസ് എന്നാൽ സൽക്കാരത്തിന്റെ ദിനം; ഐറിഷ് ജനതയുടെ പ്രിയപ്പെട്ട അത്താഴ വിഭവങ്ങൾ ഇതെല്ലാമാണ്
- ഡബ്ലിനിലെ എം1 ജംഗ്ഷനിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്
- ഒമാഗിൽ യുവാവിന് മർദ്ദനം; പരിക്ക്
- ജീവനക്കാരുടെ പിരിച്ചുവിടൽ; പുതിയ നിയമങ്ങൾ ആവശ്യമെന്ന് ബെർണാഡ് ഗ്ലോസ്റ്റർ
Author: sreejithakvijayan
ഡബ്ലിൻ: ഡബ്ലിനിലെ ക്ലോംഗ്രിഫിനിലുള്ള റീട്ടെയിൽ സ്ഥാപനത്തിലുണ്ടായ കവർച്ചയുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 20 വയസ്സ് പ്രായമുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു. വെള്ളിയാഴ്ചയായിരുന്നു മോഷണം നടന്നത്. ആയുധവുമായി എത്തിയ യുവാവ് കടയ്ക്കുള്ളിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം പണം കവർന്ന് അവിടെ നിന്നും രക്ഷപ്പെട്ടു. തൊട്ടടുത്ത നിമിഷം ഇക്കാര്യം ജീവനക്കാർ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് പ്രദേശത്ത് നടത്തിയ ഈർജ്ജിത അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയാലയത്.
ഡബ്ലിൻ: അയർലൻഡിൽ നിന്നും പാകിസ്താനികളെ നാടുകടത്തി. നിയമവിരുദ്ധമായി രാജ്യത്ത് തങ്ങിയ 24 പുരുഷന്മാരെയാണ് പാകിസ്താനിലേക്ക് തിരിച്ചയച്ചത്. പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ ഇവരെ പാകിസ്താനിലേക്ക് അയക്കാൻ 4,73,000 യൂറോ ചിലവ് വന്നതായി നീതി മന്ത്രി ജിം ഒ കെല്ലഗൻ അറിയിച്ചു. രണ്ട് ആഴ്ച മുൻപായിരുന്നു പാകിസ്താനികളെ നാടുകടത്തിയതെന്നാണ് നീതി മന്ത്രി സഭയിൽ വ്യക്തമാക്കിയത്. ഇത് നാലാമത്തെ അഭയാർത്ഥി സംഘത്തിനെതിരെയാണ് നടപടി സ്വീകരിക്കുന്നത്. അതേസമയം നാടുകടത്തലിനായി സർക്കാരിന് വലിയ തുക ചിലവായത് ഇക്കുറിയാണ്. ഈ വർഷം ഇതുവരെ 130 പേരെയാണ് ചാർട്ടേഡ് വിമാനത്തിൽ സ്വന്തം രാജ്യങ്ങളിലേക്ക് അയച്ചത്. 137 പേരെ കൊമേഴ്‌സ്യൽ വിമാനങ്ങളിലും തിരിച്ചയച്ചു.
ഗാൽവെ: കൗണ്ടി ഗാൽവെയിൽ വാഹനാപകടത്തിൽ ഒരു മരണം. 60 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. ഇന്നലെ രാവിലെ ലോഹ്രിയയിൽ ആയിരുന്നു സംഭവം. വാഹാനാപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കിൽകൂളിലെ എൻ 65ൽ ആയിരുന്നു അപകടം ഉണ്ടായത്. അദ്ദേഹം സഞ്ചരിച്ച മോട്ടോർസൈക്കിൾ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റു. സംഭവം അറിഞ്ഞ് ഉടൻ തന്നെ പോലീസ് സ്ഥലത്ത് എത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. നിലവിൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവെയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.
ഡബ്ലിൻ: അയർലൻഡിൽ ഇന്റർനാഷണൽ പ്രൊട്ടക്ഷൻ അക്കൊമഡേഷൻ സർവ്വീസ് ( ഐപിഎഎസ്) സെന്ററുകളിൽ താമസിക്കുന്നവരുടെ ടാക്‌സി യാത്രയ്ക്ക് ചിലവായത് 1.1 മില്യൺ യൂറോയിലധികം. കഴിഞ്ഞ വർഷം ജനുവരി മുതലുള്ള കണക്കുകളാണ് ഇത്. നീതി മന്ത്രാലയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം ഡിസംബർ വരെ ഐപിഎഎസിലെ അന്തേവാസികൾക്കായി 904,222 യൂറോ നീതി മന്ത്രാലയം ചിലവിട്ടു. ഈ വർഷം മെയ് അവസാനംവരെ 2,28107 യൂറോയും ചിലവിട്ടിട്ടുണ്ട്. താമസ കേന്ദ്രങ്ങൾ നൽകുന്ന തുക ഒഴിവാക്കിയുള്ള കണക്കുകളാണ് ഇത്. ഈ ആഴ്ച ആദ്യം ഫിയന്ന ഫെയിൽ ഡിടി ആൽബർട്ട് ഡോളൻ സഭയിൽ ചിലവുകൾ സംബന്ധിച്ച ചോദ്യം ഉയർത്തിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് നീതി മന്ത്രി ജിം ഒ കെല്ലഗൻ കണക്കുകൾ പുറത്തുവിട്ടത്.
ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി വേസ്റ്റ് കോംപാക്ടറുകൾ സ്ഥാപിച്ചു. ഡബ്ലിൻ സിറ്റി കൗൺസിലിന്റേതാണ് നടപടി. നിരത്തുകളിൽ നിന്നും പ്ലാസ്റ്റിക് കവറുകൾ നീക്കം ചെയ്യുന്നതിനായുള്ള കോംപാക്ടറുകൾ ഫോവ്‌നെസ്സ് സ്ട്രീറ്റ് അപ്പറിലും സെന്റ് സ്റ്റീഫൻസ് ഗ്രീനിലുമാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രതിദിനം ആയിരത്തോളം പ്ലാസ്റ്റിക് ബാഗുകൾ ആയിരിക്കും കോംപാക്ടറുകൾ നീക്കം ചെയ്യുക. മാലിന്യ നിർമ്മാർജ്ജനം കൂടുതൽ കാര്യക്ഷമമാക്കാൻ 3500 സിറ്റി ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്. ഭാവിയിൽ പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും. ഡബ്ലിനിലെ 90 സ്ട്രീറ്റ് പൈലറ്റ് ഏരിയയിലെ താമസക്കാർക്കും ബിസിനസുകൾക്കും മാലിന്യ സഞ്ചികൾ വഴിയിൽ ഉപേക്ഷിക്കുന്നതിന് കർശന വിലക്കുണ്ട്. നഗരത്തിൽ മാലിന്യങ്ങൾ തള്ളിയാൽ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.
ടൈറോൺ: കൗണ്ടി ടൈറോണിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ കുക്ക്‌സ്ടൗൺ മേഖലയിൽ ആയിരുന്നു സംഭവം. 21 വയസ്സുള്ള പുരുഷനും സ്ത്രീയും ആണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ പുലർച്ചെ 6.45 ഓടെയായിരുന്നു അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച കാറും മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. 21 വയസ്സുള്ള യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ സ്ത്രീ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഫിൻ ഗെയിൽ സ്ഥാനാർത്ഥിയ്ക്ക് വോട്ട് നൽകുമെന്ന സൂചന നൽകി പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ. കൗണ്ടി കോർക്കിലെ മിൽസ്ട്രീറ്റ് സന്ദർശനത്തിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫിൻ ഗെയിൽ സ്ഥാനാർത്ഥി ഹെതർ ഹംഫ്രീസിന്റെ പേര് എടുത്തുപറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. വ്യക്തിപരമായി നിലപാട് സ്വീകരിക്കുകയാണെങ്കിൽ ഫിൻ ഗെയ്ൽ സ്ഥാനാർത്ഥി ഹെതർ ഹംഫ്രീസിനായിരിക്കും വോട്ട് നൽകുകയെന്ന് മൈക്കിൾ മാർട്ടിൻ പറഞ്ഞു. ഞാൻ യൂറോപ്യൻ അനുകൂലിയാണ്. യൂറോപ്യൻ യൂണിയനെ പിന്തുണയ്ക്കുന്നു. ഞാൻ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നു. ഈ ദിശാബോധത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന വ്യക്തിയാണ് ഹെതർ ഹംഫ്രീസ് എന്നും മൈക്കിൾ മാർട്ടിൻ കൂട്ടിച്ചേർത്തു.
ഗാൽവെ: അടച്ച് പൂട്ടൽ ഭീഷണിയെ തുടർന്ന് പ്രതിസന്ധിയിലായി തുവാമിലെ ചൈൽഡ് കെയർ സ്ഥാപനത്തിലെ ജീവനക്കാർ. ഈ മാസം 31 വരെ മാത്രമേ സ്ഥാപനം തുറക്കാൻ അധികൃതരിൽ നിന്നും അനുമതിയുള്ളൂ. ഏകദേശം 20 ഓളം ജീവനക്കാർക്കാണ് അടച്ചുപൂട്ടലിലൂടെ തൊഴിൽ നഷ്ടമാകുക. തുവാം നഗരത്തിൽ പ്രവർത്തിക്കുന്ന ഹാപ്പിലി എവർ ആഫ്റ്റർ എന്ന സ്ഥാപനമാണ് പ്രതിസന്ധി നേരിടുന്നത്. സാറാ വാൽഷ്, ക്ലെയർ മക്ഗ്രാത്ത് എന്നിവരാണ് ഇതിന്റെ നടത്തിപ്പുകാർ. സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് വിനയായത്. ഫയർ ആൻഡ് സേഫ്റ്റി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മതിയായ സജ്ജീകരണങ്ങൾ കെട്ടിടത്തിൽ ഏർപ്പെടുത്താൻ അധികൃതർ നിർദ്ദേശിച്ചിരുന്നു. എന്നാൽ കെട്ടിട ഉടമ ഇത് പാലിച്ചില്ല. ഇതോടെയാണ് സ്ഥാപനത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ച് കെട്ടിടം ഒഴിയാൻ നടത്തിപ്പുകാർക്ക് നോട്ടീസ് നൽകിയത്.
ഡബ്ലിൻ: നോൺ യൂറോപ്യൻ പൗരന്മാർക്ക് ഇനി മുതൽ അതിർത്തിയിൽ പുതിയ ബയോമെട്രിക് എൻട്രി ചെക്ക് സിസ്റ്റം. നാളെ മുതലാണ് പുതിയ സംവിധാനത്തിന്റെ പ്രവർത്തനം ആരംഭിക്കുക. ഇനി മുതൽ ഷെങ്കൻ അതിർത്തിയിൽ പ്രവേശിക്കുമ്പോൾ യാത്രക്കാരന്റെ വിരലയടയാളങ്ങളും ഫേഷ്യൽ ഇമേജുകളും ശേഖരിക്കും. സുരക്ഷ മുൻ നിർത്തിയാണ് അതിർത്തികളിൽ പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. പുതിയ സംവിധാനം വ്യക്തിയുടെ ഐഡന്റിറ്റിയെ യാത്രാ രേഖയുമായി ഡിജിറ്റലായി ബന്ധിപ്പിക്കും. അതിനാൽ അതിർത്തിയിൽ പാസ്‌പോർട്ടുകൾ സ്വമേധയാ സ്റ്റാമ്പ് ചെയ്യേണ്ടതിന്റെ ആവശ്യകതയില്ല. അടുത്ത വർഷം ആകുമ്പോഴേയ്ക്കും പുതിയ സംവിധാനം ക്രോസിംഗുകളിൽ പൂർണമായി നടപ്പിലാക്കാനാണ് തീരുമാനം.
ഡബ്ലിൻ: ഇന്ത്യക്കാർക്ക് അയർലൻഡിലെ ജീവിതം ദുസ്സഹമാകുന്നു. അടുത്തിടെയായി ഇന്ത്യക്കാരിൽ നിന്നും ഇന്ത്യൻ വംശജരിൽ നിന്നും നീതിന്യായ മന്ത്രിയ്ക്ക് ലഭിച്ച പരാതികളുടെ എണ്ണമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്ത് ഇന്ത്യക്കാർ നിരന്തരം ഏതെങ്കിലുമൊരു ആക്രമണത്തിന് വിധേയരാകുന്നുവെന്ന ഞെട്ടിക്കുന്ന വിവരവും പരാതികൾ നൽകുന്നുണ്ട്. അയർലൻഡിൽ തങ്ങൾ ഭയന്ന് ജീവിക്കുകയാണെന്നാണ് ജിം ഒ കെല്ലഗന് ലഭിച്ച പരാതികളിൽ ഇന്ത്യക്കാർ അറിയിച്ചിരിക്കുന്നത്. നിറത്തിന്റെ പേരിലും ഭാഷയുടെ പേരിലും ആക്രമിക്കപ്പെട്ടവർ പരാതികൾ നൽകിയവരിൽ ഉൾപ്പെടുന്നു. ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കാൻ പോലും ഭയമാണെന്നാണ് ഇവർ പറയുന്നത്. ഇതിനോടകം തന്നെ ഏകദേശം 280 ഓളം പരാതികളാണ് മന്ത്രിയ്ക്ക് ലഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
Subscribe to Updates
Get the latest creative news from FooBar about art, design and business.
