- ലോംഗ്ഫോർഡിലെ വാഹനാപകടം; പരിക്കേറ്റ യുവാവ് മരിച്ചു
- നോറോവൈറസ് വ്യാപനം; ടിപ്പററി യൂണിവേഴ്സിറ്റി ആശുപത്രിയിൽ നിയന്ത്രണം തുടരുന്നു
- ഐറിഷ് കപ്പ് സെമിഫൈനൽ മത്സരത്തിനിടെ ക്രമസമാധാന ലംഘനം; 19 കാരൻ അറസ്റ്റിൽ
- ക്രാന്തി മെയ്ദിനാഘോഷം; നാടകത്തിന്റെയും ഗാനസന്ധ്യയുടെയും ടിക്കറ്റ് വിൽപ്പന ആരംഭിച്ചു
- ദു:ഖവെള്ളി; ലിമെറിക്ക് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ശുശ്രൂഷകൾ നടന്നു
- അറ്റകുറ്റപ്പണികൾ; അയർലൻഡിൽ ട്രെയിൻ സേവനങ്ങൾ തടസ്സപ്പെടും
- ഇന്ധന പ്രതിസന്ധി; ബോധവത്കരണ പരിപാടിയുമായി സർക്കാർ
- 38 കിലോമീറ്റർ സ്ട്രൈക്ക് റേഞ്ച് ; മേയ്ക്ക് ഇൻ ഇന്ത്യയ്ക്ക് കീഴിൽ ഇന്ത്യൻ സൈന്യത്തിനായി ‘ കെ 9 വജ്രപ്പട ‘ ഒരുങ്ങുന്നു
Author: Anu Nair
ബെംഗളൂരു : വോട്ട് അട്ടിമറി ആരോപണത്തിൽ രാഹുലിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയതിനെതിരെ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ . രാഹുലിന് നോട്ടീസ് നൽകാൻ അവർ ആരാണെന്നാണ് ശിവകുമാറിന്റെ ചോദ്യം. തെരഞ്ഞെടുപ്പ് കമ്മീഷന് ഈ രീതിയിൽ പ്രവർത്തിക്കാൻ അധികാരമില്ലെന്നും ശിവകുമാർ പറഞ്ഞു. “അവർ ആരാണ് നോട്ടീസ് നൽകാൻ? ഞങ്ങൾ അവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഞങ്ങൾക്ക് നോട്ടീസ് നൽകാൻ അവകാശമുണ്ട്. ഞങ്ങൾക്ക് ഒരു നോട്ടീസ് നൽകാൻ അവർക്ക് ഒരു അധികാരവുമില്ല . ഞങ്ങൾ തിരഞ്ഞെടുപ്പിൽ നിയമപരമായി വിജയിച്ചു. ജനാധിപത്യത്തിൽ, തിരഞ്ഞെടുപ്പ് നിയമപരമായി നടത്തണം, സ്വതന്ത്രവും നീതിയുക്തവുമായ ഒരു തിരഞ്ഞെടുപ്പ് നടത്താൻ നിങ്ങൾക്ക് അവസരമുണ്ട്, എന്നാൽ ഞങ്ങൾക്ക് ഒരു നോട്ടീസ് നൽകാൻ നിങ്ങൾക്ക് അവകാശമില്ല. നിങ്ങൾക്ക് നിയമം വഴി ഉത്തരം നൽകും ” ഡി.കെ. ശിവകുമാർ പറഞ്ഞു. രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷൻ ഡാറ്റ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂവെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ “ശല്യപ്പെടുത്തുകയും” നോട്ടീസ് നൽകുകയും ചെയ്തിരിക്കുകയാണെന്നും കോൺഗ്രസ് എംഎൽഎ റിസ്വാൻ അവകാശപ്പെട്ടു.…
കൊച്ചി: കോതമംഗലത്ത് 23 കാരി ജീവനൊടുക്കിയ സംഭവത്തിൽ ആൺ സുഹൃത്ത് റമീസ് അറസ്റ്റിൽ. റമീസ് തന്നെ ഒരു മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചുവെന്നും , മതം മാറ്റാൻ നിർബന്ധിച്ചുവെന്നും പറയുന്ന സോന എൽദോസിന്റെ ആത്മഹത്യാക്കുറിപ്പും പുറത്ത് വന്നു . നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താൽക്കാലിക ജീവനക്കാരനാണ് റമീസ്. ഇരുവരുടെയും ബന്ധം ഇരു കുടുംബങ്ങൾക്കും അറിയാമായിരുന്നു. പറവൂരിലെ റമീസിന്റെ വീട്ടിലേക്ക് കൊണ്ടുപോയ ശേഷം, തന്നെ മർദ്ദിച്ചതായും വിവാഹം കഴിക്കണമെങ്കിൽ മതം മാറണമെന്ന് നിർബന്ധിച്ചതായും കുറിപ്പിൽ പറയുന്നു. ‘ഇങ്ങനെ വഞ്ചിക്കപ്പെട്ട് എനിക്ക് ജീവിക്കാൻ കഴിയില്ല’ എന്ന് ആരംഭിക്കുന്ന കുറിപ്പിൽ ‘ അസാന്മാർഗ്ഗിക ഇടപാടുകളിൽ കുടുങ്ങിയതിന് പോലും ഞാൻ റമീസിനോട് ക്ഷമിച്ചു. എന്നിട്ടും , അവൻ എന്നെ സ്നേഹിക്കുന്നില്ലെന്ന് വീണ്ടും വീണ്ടും തെളിയിച്ചു. എന്റെ കുടുംബത്തെ ഉപേക്ഷിച്ച ശേഷം ഞാൻ അവനോടൊപ്പം പോയി. പിന്നീട് അവൻ എന്നെ മതം മാറ്റാൻ നിർബന്ധിച്ചു. രജിസ്റ്റർ വിവാഹത്തിന്റെ പേരിൽ അവൻ എന്നെ വീട്ടിലേക്ക് കൊണ്ടുപോയി, മതം മാറിയാൽ മാത്രമേ വിവാഹം നടത്തൂ…
മിക്ക ആളുകളും രാവിലെ ചായ കുടിച്ചുകൊണ്ടാണ് ഒരു ദിവസം തുടങ്ങുന്നത് . തിരക്കേറിയ ഈ ലോകത്ത്, പലരും ഒരു ദിവസം കുറഞ്ഞത് 4 കപ്പ് ചായയെങ്കിലും കുടിക്കാറുണ്ട്. ചായയിലും കാപ്പിയിലും കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിന് പെട്ടെന്ന് ഉണർവ് നൽകുന്നുണ്ടെങ്കിലും, തുടർച്ചയായി വലിയ അളവിൽ ഇത് കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. ഇത് പല പ്രശ്നങ്ങൾക്കും കാരണമാകും, പ്രത്യേകിച്ച് ദഹനപ്രശ്നങ്ങൾക്കും മൈഗ്രെയിനുകൾക്കും . ഈ സാഹചര്യത്തിൽ, 15 ദിവസം തുടർച്ചയായി ചായ കുടിക്കാതിരുന്നാൽ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ചായയിലെ കഫീൻ ഉറക്കത്തെ വളരെയധികം ബാധിക്കുന്നു. തുടർച്ചയായി ചായ കുടിക്കുന്നത് ഉറക്കം തടസപ്പെടുത്തും . എന്നാൽ 15 ദിവസത്തേക്ക് ചായ കുടിക്കുന്നത് നിർത്തുമ്പോൾ, കഫീന്റെ അളവ് കുറയുന്നു. ഉറക്കം സ്വാഭാവികമായി മെച്ചപ്പെടാൻ തുടങ്ങുന്നു. കഫീൻ ഒരു ഡൈയൂററ്റിക് ആണ്. അതായത് ശരീരത്തിൽ നിന്ന് വെള്ളം വേഗത്തിൽ നീക്കം ചെയ്യുന്നു. അമിതമായി ചായ കുടിക്കുന്നത് നിർജ്ജലീകരണത്തിലേക്ക് നയിക്കുന്നു. ഇത് ക്ഷീണത്തിനും…
ന്യൂഡൽഹി : വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്ത പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു . കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേയ്ക്കായിരുന്നു മാർച്ച് . പ്രതിഷേധിച്ച രാഹുൽ , പ്രിയങ്ക അടക്കമുള്ള എം പി മാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി . മാർച്ച് തടഞ്ഞതിനെ തുടർന്ന് എം പി മാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു . അതിനു പിന്നാലെയാണ് അറസ്റ്റ് . രാഹുലിന്റെ നേതൃത്വത്തിൽ ഇന്ത്യസംഖ്യത്തിലെ കക്ഷികളുടെ എം പി മാരെല്ലാം മാർച്ചിൽ പങ്കെടുത്തു. . ട്രാന്‍സ്‌പോര്‍ട്ട് ഭവന് മുന്നിൽ ബാരിക്കേഡ് ഉപയോഗിച്ച് പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. പ്രാദേശിക ഭാഷകളിലെ പ്ലാക്കാർഡുകളുമായായിരുന്നു മാർച്ച് . വോട്ട് അട്ടിമറിച്ചെന്ന ആരോപണത്തിൽ സത്യവാങ്മൂലം നൽകണമെന്ന് രാഹുലിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് പ്രതിപക്ഷം റാലി സംഘടിപ്പിച്ചത് . ആരോപണത്തിന് പിന്നാലെ കർണാടക, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ, തെറ്റായി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയെന്നും,…
തിരുവനന്തപുരം: സഹപ്രവർത്തകർ തന്നെ പിന്നിൽ നിന്ന് കുത്തുമെന്ന് കരുതിയില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. ഹാരിസ് ചിറക്കൽ. മാധ്യമങ്ങളോട് താൻ സംസാരിച്ചതാണ് അവരെ പ്രകോപിപ്പിച്ചതെന്നും കാര്യങ്ങൾ ചർച്ച ചെയ്ത ശേഷം താൻ പറഞ്ഞതിൽ തെറ്റൊന്നുമില്ലെന്ന് പറഞ്ഞവരാണ് പത്രസമ്മേളനം വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. ‘ ഇത്തരത്തിലുള്ള പ്രവർത്തനം ശരിയല്ല. ഈ മേഖലയെ മുന്നോട്ട് കൊണ്ടുപോകാൻ അവരുടെ സഹകരണം എപ്പോഴും ആവശ്യമാണ്. ഫോണിലൂടെയോ ആരെങ്കിലും വഴിയോ അവർക്ക് എന്നോട് നേരിട്ട് ഒരു വാക്ക് ചോദിക്കാമായിരുന്നു. അവർ അത് അന്വേഷിച്ചില്ല. ഞാൻ മാധ്യമങ്ങളോട് സംസാരിച്ചത് അവരെ പ്രകോപിപ്പിച്ചു. എന്തുകൊണ്ടാണ് അവർ ഇത് ചെയ്യുന്നതെന്ന് എനിക്കറിയില്ല. എന്റെ മുറി പരിശോധിക്കുമ്പോൾ അവർക്ക് എന്നോട് ചോദിക്കാമായിരുന്നു. കാര്യങ്ങൾ ചർച്ച ചെയ്ത ശേഷം ഞാൻ സംസാരിച്ചതിൽ തെറ്റൊന്നുമില്ലെന്ന് പറഞ്ഞ ഡോക്ടർമാർ, പിന്നീട് പത്രസമ്മേളനം വിളിച്ചു. സിസ്റ്റത്തിലെ പ്രശ്നങ്ങൾ തുറന്നു പറഞ്ഞതുകൊണ്ടാകാം എനിക്കെതിരെ പ്രശ്നം ഉണ്ടായത് . ആത്മഹത്യ എന്ന കടുത്ത നടപടി സ്വീകരിക്കാൻ ചില സഹപ്രവർത്തകർ എന്നെ പ്രേരിപ്പിച്ചു ,…
കൊച്ചി: ലൈംഗിക പീഡന കേസിൽ ഒളിവിൽ കഴിയുന്ന റാപ്പർ വേടനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വേടനെതിരെയുള്ള പരാതിയിൽ വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് പോലീസ് കൂടുതൽ നടപടി സ്വീകരിച്ചത്. വേടൻ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. വേടനായി പോലീസ് തീവ്രമായ തിരച്ചിൽ തുടരുകയാണ്. ഇതിന്റെ ഭാഗമായി പോലീസ് വേടന്റെ വീട്ടിലും സുഹൃത്തുക്കളുടെ വീടുകളിലും തിരച്ചിൽ നടത്തിയിരുന്നു. അതിനിടയിൽ, മുൻകൂർ ജാമ്യത്തിനായി വേടൻ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്നാണ് പോലീസ് തീരുമാനം . അതേസമയം കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ നടക്കാനിരുന്ന വേടന്റെ പരിപാടി മാറ്റിവച്ചു. സംഘാടകർക്ക് വേടനുമായി ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്നാണ് പരിപാടി മാറ്റിവച്ചത് . കേസിൽ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തൽ ആരംഭിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്. വേടനുമായി പീഡനത്തിനിരയായ ഡോക്ടർ…
ന്യൂഡൽഹി : പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് . പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്കിലെ 300 എംപിമാരാണ് ഇന്ന് പാർലമെന്റ് ഹൗസിൽ നിന്ന് ഡൽഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് കാൽനടയായി മാർച്ച് ചെയ്യുക. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, എസ്പി മേധാവി അഖിലേഷ് യാദവ്, ടിഎംസി എംപി അഭിഷേക് ബാനർജി എന്നിവരുൾപ്പെടെ 25 ലധികം പാർട്ടികളുടെ നേതാക്കൾ മാർച്ചിൽ പങ്കെടുക്കും. രാവിലെ പാർലമെന്റ് ഹൗസിലെ മകർ ദ്വാറിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് ട്രാൻസ്പോർട്ട് ഭവൻ വഴി തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് പോകും. എംപിമാർക്കായി മല്ലികാർജുൻ ഖാർഗെ അത്താഴവും ഒരുക്കിയിട്ടുണ്ട്. വോട്ട് അട്ടിമറിച്ചെന്ന ആരോപണത്തിൽ സത്യവാങ്മൂലം നൽകണമെന്ന് രാഹുലിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് പ്രതിപക്ഷം റാലി സംഘടിപ്പിക്കുന്നത് . വോട്ട് മോഷണ’ത്തിൽ ബിജെപിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഒത്തുകളിച്ചുവെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി ഒരു വെബ് പോർട്ടലും ( votechori.in/ecdemand ) ആരംഭിച്ചു . “വോട്ട്…
വാഷിംഗ്ടൺ : ഇന്ത്യയ്ക്കെതിരെ വീണ്ടും ഭീഷണി മുഴക്കി പാകിസ്ഥാൻ ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീർ.യുഎസിൽ പാകിസ്ഥാൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ഇന്ത്യ സ്വയം ഒരു ‘വിശ്വഗുരു’ ആയി അവതരിക്കാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ വാസ്തവത്തിൽ അത് അങ്ങനെയല്ലെന്നുമാണ് അസിം മുനീർ പറഞ്ഞത് . സിന്ധു ജല കരാർ ഇന്ത്യ നിർത്തിവച്ചതിനെ കുറിച്ചും അസിം മുനീർ ഭീഷണി മുഴക്കി. ഇന്ത്യ സിന്ധു നദിയിൽ ഒരു അണക്കെട്ട് നിർമ്മിച്ചാൽ പാകിസ്ഥാൻ പത്ത് മിസൈലുകൾ ഉപയോഗിച്ച് അത് തകർക്കുമെന്നും മുനീർ പറഞ്ഞു. ഫ്ലോറിഡയിലെ ടാമ്പയിൽ പാകിസ്ഥാൻ സമൂഹത്തിൽ നിന്നുള്ള വ്യവസായി സംഘടിപ്പിച്ച അത്താഴ വിരുന്നിനിടെയാണ് മുനീറിന്റെ പ്രസ്താവന . ‘ ഇന്ത്യ സിന്ധു നദിയിൽ ഒരു അണക്കെട്ട് പണിയുന്നത് വരെ ഞങ്ങൾ കാത്തിരിക്കും, അവർ അത് പണിതു കഴിയുമ്പോൾ , പത്ത് മിസൈലുകൾ ഉപയോഗിച്ച് ഞങ്ങൾ അത് നശിപ്പിക്കും. സിന്ധു നദി ഇന്ത്യയുടെ സ്വകാര്യ സ്വത്തല്ല. ഞങ്ങൾക്ക് മിസൈലുകൾക്ക് ഒരു കുറവുമില്ല. ഇന്ത്യൻ രഹസ്യാന്വേഷണ…
തിരുവനന്തപുരം: നടപ്പാതയിലേക്ക് കാർ ഇടിച്ചുകയറി അഞ്ച് പേർക്ക് പരിക്ക് . തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിലാണ് അപകടം. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ് . ഒരു ഓട്ടോറിക്ഷയിലും നിർത്തിയിട്ടിരുന്ന കാറിലും ഇടിച്ച ശേഷമാണ് കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറിയത്. നടപ്പാതയില്‍ നിന്നിരുന്ന ഓട്ടോ ഡ്രൈവര്‍മാരായ കുറ്റിച്ചല്‍ സ്വദേശി സുരേന്ദ്രന്‍ (50), ആയിരുപാറ സ്വദേശി കുമാര്‍ (42), അഴീക്കോട് സ്വദേശി ഷാഫി (40) എന്നിവര്‍ക്കും ആശുപത്രിയില്‍നിന്ന് ഓട്ടോയില്‍ കയറാനെത്തിയ ഒരു സ്ത്രീക്കും പുരുഷനുമാണ് പരിക്കേറ്റത്. വട്ടിയൂർക്കാവ് സ്വദേശിയായ വിഷ്ണുനാഥാണ് കാർ ഓടിച്ചത്. അദ്ദേഹത്തിന് ഡ്രൈവിംഗ് ലൈസൻസ് ഉണ്ട്, ഡ്രൈവിംഗ് പഠിക്കുമ്പോഴാണ് സംഭവം. വിഷ്ണുനാഥും ബന്ധുവും കാറിലുണ്ടായിരുന്നു. പോലീസ് അവരെ കസ്റ്റഡിയിലെടുത്തു. യുവാവ് ബ്രേക്കിന് പകരം ആക്സിലറേറ്റർ അമർത്തിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. വാഹനത്തിന് സാങ്കേതിക തകരാർ ഇല്ലെന്ന് ആർടിഒ അജിത് കുമാർ പറഞ്ഞു. സംഭവം നടക്കുമ്പോൾ ട്രാൻസ്‌പോർട്ട് കമ്മീഷണർ ആശുപത്രിക്കുള്ളിൽ ഉണ്ടായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കന്റോൺമെന്റ് പോലീസ് ശേഖരിച്ചുവരികയാണ്. വിഷ്ണുനാഥിനെയും…
കൊല്ലം: തേവലക്കര സ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിന് പുതിയ വീട് ഒരുങ്ങുന്നു. സ്കൗട്ട് ആൻഡ് ഗൈഡ്‌സിന്റെ നേതൃത്വത്തിലാണ് വീട് നിർമ്മിക്കുന്നത്. മിഥുന്റെ വീട്, എന്റെയും’ എന്ന് പേരിട്ടിരിക്കുന്ന വീടിന്റെ തറക്കല്ലിടൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. 20 ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിർമ്മിക്കുന്നത് പഴയ വീടിന്റെ സ്ഥലത്താണ് പുതിയ വീട് നിർമ്മിക്കുന്നത്. മിഥുന്റെ കുടുംബം വാടക വീട്ടിലേക്ക് മാറി. വീട് അഞ്ച് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നത് . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കുടുംബത്തിന് 10 ലക്ഷം രൂപ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി നേരത്തെ 5 ലക്ഷം രൂപ നൽകിയിരുന്നു. ശിവൻകുട്ടി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അക്കൗണ്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചിരുന്നു. തേവലക്കര സ്കൂൾ മാനേജ്മെന്റ് കുടുംബത്തിന് 10 ലക്ഷം രൂപയും കൈമാറി. ജൂലൈ 17 ന് രാവിലെയാണ് തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ വച്ച് വൈദ്യുതാഘാതമേറ്റ് മിഥുൻ മരിച്ചത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
