- ഈസ്റ്റർ ദിനത്തിൽ ആക്രമണം; യുവാവിന് പരിക്ക്
- ലിസ്ബണിൽ വാഹനാപകടം; രണ്ട് പേർ ആശുപത്രിയിൽ
- ബീഹാറിലെ മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ
- 64,006 കുടുംബങ്ങളെ കടുത്ത ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു ; പറഞ്ഞ വാഗ്ദാനങ്ങളിൽ 97%വും നടപ്പിലാക്കിയെന്ന് പിണറായി
- ഡേവിനെ പിന്നാലെ എഡ്ഡി എത്തുന്നു; തുടർച്ചയായ ചുഴലിക്കാറ്റുകളിൽ ഭയന്ന് ഐറിഷ് ജനത
- മതപരമായ സ്പർദ്ധയുണ്ടാക്കുന്ന പ്രഖ്യാപനം നടത്തിയിട്ടില്ല : തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി ടി പി രാമകൃഷ്ണൻ
- രാജ്യത്തെ വെറും 649 ട്രാഫിക് ഗാർഡകൾ; ആശങ്ക പ്രകടമാക്കി ഇയു ട്രാൻസ്പോർട്ട് എംഇപി
- സാമ്പത്തിക മാന്ദ്യം വലിഞ്ഞ് മുറുക്കും; ഭയന്ന് ഐറിഷ് ജനത
Author: Anu Nair
മുംബൈ : മുംബൈയിൽ കനത്ത മഴ. പലയിടത്തും ജനജീവിതം സ്തംഭിച്ചു. റോഡുകൾ വെള്ളക്കെട്ടുകളായി മാറി. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് മരണം .മുംബൈയിലും റായ്ഗഡ് ജില്ലയിലും റെഡ് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നഗരത്തിലെ വിക്രോളി വെസ്റ്റ് പ്രദേശത്ത്, വർഷ നഗറിലെ റെസിഡൻഷ്യൽ സൊസൈറ്റിയിൽ മണ്ണിടിച്ചിലിലാണ് രണ്ട് പേർ മരിച്ചത് . രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ രക്ഷാപ്രവർത്തകർ സ്ഥലത്തുണ്ട്. സിയോൺ, കുർള, ചെമ്പൂർ, അന്ധേരി എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ് . സിയോണിലെ ഷൺമുഖാനന്ദ് ഹാൾ റോഡിൽ ഏകദേശം ഒന്നര അടി വരെ വെള്ളം ഉയർന്നു. വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ വാഹനങ്ങൾ കുടുങ്ങി. വെള്ളപ്പൊക്കം കാരണം അന്ധേരി സബ്‌വേ അടച്ചത് ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. വെള്ളിയാഴ്ച രാവിലെ 8:30 നും ശനിയാഴ്ച പുലർച്ചെ 5:30 നും ഇടയിലുള്ള 21 മണിക്കൂറിനുള്ളിൽ,…
ന്യൂഡൽഹി : ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രിയും ജെഎംഎം എംഎൽഎയുമായ രാംദാസ് സോറൻ അന്തരിച്ചു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അദ്ദേഹത്തിന്റെ മകനാണ് സോഷ്യൽ മീഡിയയിൽ മരണവിവരം പങ്ക് വച്ചത് . ഈ മാസം ആദ്യം, രാംദാസ് സോറൻ തന്റെ വസതിയിലെ ശുചിമുറിയിൽ വീഴുകയും , തുടർന്ന് അദ്ദേഹത്തിന് തലച്ചോറിൽ രക്തസ്രാവം ഉണ്ടാകുകയും ചെയ്തിരുന്നു . വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് കൊണ്ടുവന്നെങ്കിലും അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടർന്നു. ഘട്‌സിലയിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട രാംദാസ് സോറൻ 2024 ഓഗസ്റ്റ് 30 നാണ് ജാർഖണ്ഡ് സർക്കാരിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.മുഖ്യമന്ത്രി ഹേമന്ത് സോറൻ അടക്കമുള്ളവർ അനുശോചനം അർപ്പിച്ചു.
താമരശേരി: താമരശേരിയിൽ ഒൻപതുകാരി അനയ മരിച്ചത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ചെന്ന് റിപ്പോർട്ട്. താമരശേരി ആനപ്പാറ പൊയിൽ സനൂപിന്റെ മകൾ അനയ ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് മരിച്ചത്. മെഡിക്കൽ കോളേജിലെ മൈക്രോ ബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. പനി, ഛർദി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടിയെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മരിച്ച അനയ വീടിനടുത്തുള്ള കുളത്തിൽ കുളിക്കാറുണ്ടായിരുന്നു. രണ്ടാഴ്‌ച മുമ്പാണ് കുട്ടി അവസാനമായി കുളത്തിൽ വന്ന് കുളിച്ചത്. വെള്ളത്തിൽ ഒഴുക്ക് നിന്നാൽ, കുളിക്കരുതെന്ന് പറഞ്ഞ് കുട്ടികളെ തിരിച്ചയക്കാറുണ്ടെന്നും സമീപവാസി പറഞ്ഞു. നാട്ടുകാരെല്ലാം കുളിക്കുന്ന കുളമാണിത്. കുട്ടികൾ നീന്തൽ പഠിക്കുന്നതിനും മറ്റും ഇവിടെ വരാറുണ്ട്. കുട്ടിയുടെ രണ്ട് സഹോദരങ്ങളും ഒരു സഹപാഠിയും പനി ബാധിച്ച് ചികിത്സയിലാണ്.
കൊച്ചി : സിനിമാ കലാകാരന്മാരുടെ സംഘടനയായ അമ്മയുടെ ചരിത്രത്തിലാദ്യമായി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വനിത . ശ്വേത മേനോനാണ് ഇനി അമ്മയുടെ അമരത്ത്. കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി ലക്ഷ്മിപ്രിയയും ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസ്സനും ചുമതലയേൽക്കും. നടൻ ദേവനെ 127 നെതിരെ 159 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ശ്വേത മേനോൻ പ്രസിഡന്റ് സ്ഥാനം നേടിയത്. സംഘടനയിലെ 500 അംഗങ്ങളിൽ 298 പേർ ഇത്തവണ വോട്ട് ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ 357 വോട്ടുകളിൽ നിന്ന്ഏറെ കുറവാണിത്. . ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ രവീന്ദ്രനെ 115 നെതിരെ 172 വോട്ടുകൾ നേടി പരാജയപ്പെടുത്തി. ട്രഷററായി ഉണ്ണി ശിവപാൽ 167 വോട്ടുകൾ നേടി തിരഞ്ഞെടുക്കപ്പെട്ടു. ട്രഷററായി അനൂപ് ചന്ദ്രൻ 108 വോട്ടുകൾ നേടി. വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ജയൻ ചേർത്തല , ലക്ഷ്മിപ്രിയ എന്നിവർ നേടി. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിൽ സരയു മോഹൻ , അഞ്ജലി നായർ ,…
ന്യൂഡൽഹി : ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആർ എസ് എസിനെ പ്രശംസിച്ച് ഇഷ്ടപ്പെടാതെ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ് . കഴിഞ്ഞ ഒരു നൂറ്റാണ്ടായി ആർഎസ്‌എസ് രാജ്യത്ത് ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയുമായി ബന്ധമുണ്ടെന്നുമാണ് ഷമയുടെ വിമർശനം. “കഴിഞ്ഞ 100 വർഷമായി ഈ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുകയല്ലാതെ ഈ എൻജിഒ എന്താണ് ചെയ്തത്. . ബാപ്പുവിനെ കൊന്ന ഗോഡ്‌സെ എന്ന വ്യക്തിയെ ഈ എൻജിഒ സൃഷ്ടിച്ചു. അദ്ദേഹം പറയുന്ന എൻജിഒ ഇതാണെങ്കിൽ, ഞാൻ ഇതിനെ എൻജിഒ എന്ന് വിളിക്കില്ല. ഇതൊരു എൻജിഒ അല്ല, പക്ഷേ ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഒരു സംഘടനയാണിത്…” ഷമ മുഹമ്മദ് പറഞ്ഞു. കോൺഗ്രസ് എംപി ഇമ്രാൻ മസൂദും മോദിയ്ക്കെതിരെ രംഗത്തെത്തി. “അവർ 52 വർഷമായി തിരംഗ ഉയർത്തിയില്ല, സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് സംഭാവന നൽകിയില്ല. അവർ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തെ എതിർത്തിരുന്നു. ആസാദ് ഹിന്ദ് ഫൗജിനെതിരെ പോരാടാൻ ബ്രിട്ടീഷ് സൈന്യത്തിൽ ചേരാൻ അവർ…
ചെന്നൈ : പ്രശസ്ത തമിഴ് നടി കസ്തൂരി ബിജെപിയിൽ ചേർന്നു. വെള്ളിയാഴ്ച തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രന്റെ ആഭിമുഖ്യത്തിലാണ് കസ്തൂരി പാർട്ടി അംഗത്വമെടുത്തത് . അവർക്കൊപ്പം, ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റും നോമിസ് സൗത്ത് ക്വീൻ ഇന്ത്യയുടെ പ്രസിഡന്റുമായ നമിത മാരിമുത്തുവും ബിജെപിയിൽ ചേർന്നു. തമിഴ് സിനിമാ വ്യവസായത്തിലെ ഫയർ ബ്രാൻഡായി അറിയപ്പെടുന്ന കസ്തൂരി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിജെപിയെ അനുകൂലിച്ച് സംസാരിച്ചുവരികയായിരുന്നു. സോഷ്യൽ മീഡിയയിൽ പാർട്ടിയെ പിന്തുണച്ച് പോസ്റ്റുകൾ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ അവർ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.
ന്യൂഡൽഹി ; ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന് വിട്ട് നിന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും പാർട്ടി നേതാവ് മല്ലികാർജുൻ ഖാർഗെയും . പാർട്ടി ഓഫീസിൽ നടന്ന ത്രിവർണ്ണ പതാക ഉയർത്തൽ ചടങ്ങിലാണ് രാഹുൽ പങ്കെടുത്തത് . ഇത് സംബന്ധിച്ച് പ്രതിപക്ഷ പാർട്ടിയിൽ നിന്ന് ഔദ്യോഗിക പ്രസ്താവനയൊന്നും വന്നിട്ടില്ല . എന്നാൽ കഴിഞ്ഞ വർഷത്തെ ഇരിപ്പിട ക്രമീകരണത്തിൽ വിവാദങ്ങൾ ഉയർന്നതിനാലാണ് രാഹുൽ ഗാന്ധി പരിപാടിയിൽ നിന്ന് വിട്ടുനിന്നതെന്നാണ് കോൺഗ്രസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം ദേശീയ പരിപാടിയിൽ പങ്കെടുക്കാതെ വിട്ടു നിന്ന രാഹുലിനെതിരെ ശക്തമായ വിമർശനങ്ങളും ഉയർന്നു കഴിഞ്ഞു . “ഓഗസ്റ്റ് 15-ന് ചെങ്കോട്ടയിൽ നടന്ന പരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുത്തില്ലെന്ന് എന്റെ കൂടെയുള്ള ടിവി ചർച്ചയിൽ കോൺഗ്രസ് വക്താവ് സ്ഥിരീകരിച്ചു. ഇതൊരു ദേശീയ ആഘോഷമായിരുന്നു, പക്ഷേ ദുഃഖകരമെന്നു പറയട്ടെ, പാകിസ്ഥാനെ സ്നേഹിക്കുന്ന രാഹുൽ ഗാന്ധി – മോദി വിരോധത്തിൽ ദേശ് & സേന വിരോധ് ചെയ്യുന്നു! ലജ്ജാകരമായ പെരുമാറ്റം. ഇത്…
ആലപ്പുഴ : ധൻബാദ്-ആലപ്പുഴ ട്രെയിനിലെ ടോയ്‌ലറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ടോയ്‌ലറ്റിലെ മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം . ധൻബാദിൽ നിന്നുള്ള ട്രെയിൻ ഇന്നലെ രാത്രിയോടെയാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിയത് . ആർപിഎഫ് നടത്തിയ പരിശോധനയിലാണ് എസ് 3 കോച്ചിലെ ടോയ്‌ലറ്റിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. സമാനമായ ഒരു സംഭവം മുമ്പും ഉണ്ടായിട്ടുണ്ട്. ട്രെയിനിലെ ടോയ്‌ലറ്റിനുള്ളിൽ വസ്ത്രങ്ങൾക്കിടയിൽ ബാഗിൽ തിരുകി വച്ച നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു . ബീഹാറിലായിരുന്നു സംഭവം. സ്വന്തം പിതാവിൽ നിന്ന് ഗർഭിണിയായ പെൺകുട്ടി കുഞ്ഞിനെ ഉപേക്ഷിച്ചതായി പിന്നീട് കണ്ടെത്തി.
ന്യൂഡൽഹി: ആരുടെയും ആണവ ഭീഷണി ഇന്ത്യ സഹിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഇന്ത്യ സ്വയംപര്യാപ്തമായ രാജ്യമാണിന്ന് . ഏത് ഭീഷണിയും നേരിടാൻ രാജ്യം സജ്ജമാണെന്നും നരേന്ദ്ര മോദി പറഞ്ഞു . ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി . ‘ ഇന്ത്യയുടെ സായുധ സേന ശത്രുക്കളെ അത്ഭുതപ്പെടുത്തുകയാണിന്ന് . സിന്ധു നദീജല കരാറിൽ പുനർവിചിന്തനം ഉണ്ടാകില്ല. ഈ കരാർ ഇന്ത്യയിലെ ജനങ്ങളോടുള്ള അനീതിയായിരുന്നു. നമ്മുടെ കർഷകർക്ക് വെള്ളം നഷ്ടപ്പെട്ടപ്പോൾ ഇന്ത്യയിലെ നദികൾ ശത്രുരാജ്യങ്ങളിലെ കൃഷിയിടങ്ങൾ നനയ്ക്കുകയായിരുന്നു. ഇന്ത്യയുടെ ജലവിഹിതത്തിന്മേലുള്ള അവകാശം ഇന്ത്യയ്ക്കും കർഷകർക്കും മാത്രമാണ് . വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ല. . രാജ്യത്തിന്റെ കോപത്തിന്റെ പ്രകടനമാണ് ഓപ്പറേഷൻ സിന്ദൂർ . . സൈന്യം രാജ്യത്തിനായി സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ആത്മനിർഭർ ഭാരത് എന്താണെന്ന് ഓപ്പറേഷൻ സിന്ദൂരിലൂടെ തെളിയിക്കപ്പെട്ടു. ഇന്ത്യയുടെ ആണവോർജ്ജ ശേഷി പതിന്മടങ്ങ് വർദ്ധിച്ചിട്ടുണ്ടെന്നും‘ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ നിർമ്മിച്ചതിനെക്കുറിച്ച്…
കൊച്ചി : അമ്മ സംഘടനയിൽ നിന്ന് ആരും വിട്ടുപോയിട്ടില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുമെന്നും നടൻ മോഹൻലാൽ . അമ്മയിലെ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ വോട്ട് രേഖപ്പെടുത്താൻ എത്തിയാണ് മോഹൻലാൽ . നിർമ്മാതാവും നടനുമായ ആന്റണി പെരുമ്പാവൂരിനൊപ്പമാണ് വോട്ട് ചെയ്യാൻ അദ്ദേഹം എത്തിയത്. ഇന്ന് തിരഞ്ഞെടുക്കപ്പെടുന്ന പുതിയ കമ്മിറ്റിക്ക് സംഘടനയെ നല്ല രീതിയിൽ നയിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മോഹൻലാൽ പറഞ്ഞു. ‘അംഗങ്ങളുടെ അഭിപ്രായങ്ങൾക്കനുസരിച്ച് ഒരു കമ്മിറ്റി രൂപീകരിക്കും. അത് അമ്മയെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകും. ആരും അസോസിയേഷൻ വിട്ടിട്ടില്ല, എല്ലാവരും അതിലുണ്ട്. നല്ല ഭരണത്തിനായി എല്ലാവരും ഒന്നിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു,’ വോട്ട് രേഖപ്പെടുത്തിയ ശേഷം മോഹൻലാൽ പറഞ്ഞു. അസുഖബാധിതയായി കഴിയുന്ന അമ്മയെ സന്ദർശിച്ച ശേഷം ഉച്ചകഴിഞ്ഞ് ചെന്നൈയിലേക്ക് പോകുമെന്നും മോഹൻലാൽ പറഞ്ഞു. ഇത്തവണത്തെ അമ്മ തിരഞ്ഞെടുപ്പ് പതിവിൽ നിന്ന് വ്യത്യസ്തമാണെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു. നിർമ്മാതാക്കളുടെ സംഘടനയിലെ തിരഞ്ഞെടുപ്പുകൾ പോലെ, എല്ലാവർക്കും സ്വീകാര്യമായവർ ഇവിടെയും തിരഞ്ഞെടുക്കപ്പെടും. വ്യക്തിപരമായ അഭിപ്രായങ്ങൾ പ്രസക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…
Subscribe to Updates
Get the latest creative news from FooBar about art, design and business.
