- വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ടം ഉദ്ഘാടനം ജനുവരി 24 ന്
- മഹാരാഷ്ട്രയിൽ കാവിത്തരംഗം ; കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വമ്പൻ വിജയം
- തൊണ്ടിമുതലില്‍ കൃത്രിമം: അപ്പീല്‍ നല്കി മുന്‍മന്ത്രി ആന്റണി രാജു
- അതിജീവിതയെ അധിക്ഷേപിച്ച കേസ്; രഞ്ജിത പുളിയ്ക്കൻ പിടിയിൽ
- മലപ്പുറത്ത് കാണാതായ പതിനാലുകാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ; പതിനാറുകാരൻ കസ്റ്റഡിയിൽ
- ജെ.സി. ഡാനിയേൽ അവാർഡ് നടി ശാരദയ്ക്ക്
- മോശം പെരുമാറ്റം; 19 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു
- രോഗശാന്തി വാഗ്ദാനം ചെയ്ത് മതം മാറ്റാൻ ശ്രമം : മലയാളി പാസ്റ്ററെ യുപി പൊലീസ് അറസ്റ്റ് ചെയ്തു
Author: Anu Nair
തിരുവനന്തപുരം : വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ജനുവരി 24 ന് വൈകിട്ട് 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിക്കും. തുറമുഖത്തു നിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്സിം കാർഗോ സേവനങ്ങളുടെയും ദേശീയപാതയുടെയും ബൈപാസിലേയ്ക്ക് നിർമ്മിച്ച പുതിയ പോർട്ട് റോഡിന്റെയും ഉദ്ഘാടനവും ചടങ്ങിനോട് അനുബന്ധിച്ച് നടക്കും.ഏതാണ്ട് 10000 കോടി രൂപ നിക്ഷേപമുള്ള വികസന പദ്ധതി പൂർത്തിയാകുമ്പോൾ തുറമുഖത്തിന്റെ വാർഷിക ശേഷി 15 ലക്ഷം ടിഇയുവിൽ നിന്ന് 50 ലക്ഷം ടിഇയു ആയി ഉയരും.
മുംബൈ: മഹാരാഷ്ട്രയിലെ 29 നഗരസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയം . പ്രധാന കോർപ്പറേഷനുകളിലെല്ലാം ബിജെപി അധികാരം ഉറപ്പിച്ചു . 29-ൽ 25 കോർപ്പറേഷനുകളിലും ബിജെപി അധികാരം നേടിയെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു. മുംബൈയിൽ താക്കറെ ശിവസേനയുടെ 28 വർഷത്തെ ആധിപത്യം അവസാനിപ്പിച്ചെങ്കിലും ബിജെപിക്ക് കേവല ഭൂരിപക്ഷം നേടാനായിട്ടില്ല. 227 വാർഡിൽ 87 സീറ്റുകളിലാണ് ബിജെപി മുന്നിലുള്ളത്. സഖ്യകക്ഷിയായ ഷിൻഡേ വിഭാഗം ശിവസേനയ്ക്ക് 27 സീറ്റുകളും ലഭിച്ചിട്ടുണ്ട്. രണ്ട് പാർട്ടികളും കൂടി 114 സീറ്റുകളിലാണ് ലീഡ് നേടിയിട്ടുള്ളത്. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിക്ക് മൂന്ന് സീറ്റുകളും മറ്റുള്ളവർക്ക് ഒമ്പത് സീറ്റുകളുമുണ്ട്. ഭരണംപിടിക്കാൻ ഇവരുടെ പിന്തുണ ബിജെപിക്ക് വേണ്ടി വരും. മറുഭാഗത്ത് പ്രധാന എതിരാളികളായ ഉദ്ധവ് വിഭാഗം ശിവസേന 67 സീറ്റുകൾ നേടിയിട്ടുണ്ട്. രാജ്താക്കറെയുടെ നവ നിർമാൺ സേന 10 ഉം കോൺഗ്രസ് 23 ഉം സീറ്റുകൾ കരസ്ഥമാക്കി. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി ഒരു സീറ്റ് സ്വന്തമാക്കിയിട്ടുണ്ട്. നാഗ്പുരിൽ ബിജെപി അവരുടെ…
തിരുവനന്തപുരം: തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിലെ ശിക്ഷാ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീല്‍ നല്കി മുന്‍മന്ത്രി ആന്റണി രാജു.തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അപ്പീല്‍ നല്‍കിയത്. തൊണ്ടിമുതല്‍ കേസില്‍ രണ്ടാംപ്രതിയാണ് ആന്റണി രാജു.മൂന്ന് വര്‍ഷം തടവ് ശിക്ഷയാണ് ആന്റണി രാജുവിന് വിചാരണ കോടതി വിധിച്ചത്. തന്റെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. തൊണ്ടിമുതല്‍ കേസില്‍ പ്രതികള്‍ക്ക് ഐപിസി 409 വകുപ്പ് പ്രകാരം 14 വര്‍ഷം വരെ ശിക്ഷ ലഭിക്കേണ്ടതാണ്. എന്നാല്‍, മൂന്ന് വര്‍ഷത്തെ പരമാവധി ശിക്ഷ മാത്രമാണ് നല്‍കിയിട്ടുള്ളത്. ഇത് പര്യാപ്തമല്ലെന്നാണ് പ്രോസിക്യൂഷന് നിലപാട്.മൂന്ന് വര്‍ഷത്തെ ശിക്ഷ ലഭിച്ചതോടെ എംഎല്‍എ സ്ഥാനത്ത് നിന്ന് ആന്റണി രാജു അയോഗ്യനായി. 34 വർഷം മുമ്പ് നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് വിധി. ആന്റണി രാജുവിനെതിരെ 409, 120B, 420, 201, 193, 34, 217, 465 എന്നീ വകുപ്പുകൾ തെളിയിക്കപ്പെട്ടു. 1990 ഏപ്രിൽ 4 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ 60 ഗ്രാം ഹാഷിഷുമായി പിടിക്കപ്പെട്ട…
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയെ അപമാനിച്ച കേസിൽ മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കൽ അറസ്റ്റിലായി. ബലാത്സംഗ ഇരയെ അപമാനിക്കുന്ന തരത്തിൽ രഞ്ജിത പുളിക്കൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. കോട്ടയത്തെ ഒരു ബന്ധുവിന്റെ വീട്ടിൽ നിന്നാണ് പത്തനംതിട്ട സൈബർ പോലീസ് അവരെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം രഞ്ജിതയ്ക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാഹുലിനെതിരായ ആദ്യ കേസിലും പരാതിക്കാരിയെ അപമാനിച്ചിരുന്നു. ആ സമയത്ത്, തിരുവനന്തപുരം സൈബർ പോലീസ് അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് രഞ്ജിതയ്ക്ക് സോപാധിക ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. രാഹുലിനെതിരായ മൂന്നാമത്തെ പരാതിയിൽ അതിജീവിതയെ അപമാനിക്കുന്ന പോസ്റ്റാണ് പിന്നീട് രഞ്ജിത പങ്കുവച്ചത്. അതേസമയം, ലൈംഗിക പീഡന കേസിൽ റിമാൻഡിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. അടച്ചിട്ട കോടതി മുറിയിലാണ് വാദം കേട്ടത്. തിരുവല്ല മജിസ്ട്രേറ്റ് കോടതിയോട് കേസ് അടച്ചിട്ട കോടതി മുറിയിൽ കേൾക്കണമെന്ന് ആവശ്യപ്പെട്ടത്…
മലപ്പുറം ; കരുവാരക്കുണ്ടിൽ കാണാതായ പതിനാലുകാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി. പാണ്ടിക്കാട് തൊടികപ്പലം റെയിൽവേ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത് . ഇന്നലെയാണ് പെൺകുട്ടിയെ കാണാതായത്. സ്കൂളിലേക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. സംഭവത്തില്‍ പ്ലസ് വൺ വിദ്യാർത്ഥിയായ 16 കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തു. 16 കാരൻ കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. ഇന്നലെ രാവിലെ 9.30ന് കുട്ടി കരുവാരകുണ്ട് സ്കൂൾ പടിയിൽ ബസിറങ്ങി. പിന്നീട് കുട്ടിയെ ആരും കണ്ടിട്ടില്ല. പുള്ളിപ്പാടത്ത് കുറ്റിക്കാട്ടിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. സ്കൂൾ യൂണിഫോമിലായിരുന്നു മൃതദേഹം. സംശയം തോന്നി പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ പ്രതി തന്നെയാണ് മൃതദേഹം കാണിച്ചു കൊടുത്തത്. കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം. ബലാത്സംഗം നടന്നതായി പ്രതി പൊലീസിനോട് പറഞ്ഞു.
തിരുവനന്തപുരം : 2024 ലെ ജെ.സി. ഡാനിയേൽ അവാർഡ് നടി ശാരദയ്ക്ക് . മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്കാണ് പുരസ്ക്കാരം. മന്ത്രി സജി ചെറിയാൻ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും മെമന്റോയും അടങ്ങുന്ന ഈ അവാർഡ് കേരള സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന ചലച്ചിത്ര ബഹുമതിയാണ്. അഭിനേത്രിയെന്ന നിലയില്‍ അസാധാരണ പ്രതിഭ തെളിയിച്ച ശാരദ രണ്ടു തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം മലയാള സിനിമയ്ക്ക് നേടിത്തന്നുവെന്ന് ജൂറി അഭിപ്രായപ്പെട്ടു. ശാരദയ്ക്ക് 1968 ല്‍ ‘തുലാഭാരം’ എന്ന സിനിമയിലൂടെയാണ് ആദ്യ ദേശീയ പുരസ്കാരം ലഭിച്ചത്. തുടര്‍ന്ന് 1972 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ‘സ്വയംവരം’ എന്ന ചിത്രത്തിലൂടെയും 1977 ല്‍ തെലുങ്ക് ചിത്രമായ ‘നിമജ്ജന’ത്തിലൂടെയും അവര്‍ ദേശീയ അംഗീകാരം നേടി ജനുവരി 25 ന് തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കും.…
ലക്നൗ : ഹിന്ദുക്കളെ പ്രലോഭിപ്പിച്ച് മതം മാറ്റാൻ ശ്രമിച്ച മലയാളി പാസ്റ്ററെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. കാൺപൂരിലെ ഘടംപൂർ പോലീസാണ് മലയാളിയായ പാസ്റ്റർ ആൽബിനെ അറസ്റ്റ് ചെയ്തത്. ഘടംപൂർ പ്രദേശത്തെ നൗരംഗ ഗ്രാമത്തിലെ പള്ളിയിലാണ് മതപരിവർത്തനം നടന്നിരുന്നത്. ആൽബിൻ സ്വന്തമായി പള്ളി നടത്തുകയും സാമ്പത്തികമായി ദുർബലരായ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് ഭീഷണിയിലൂടെയും , പ്രലോഭനങ്ങളിലൂടെയും പരിവർത്തനം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. ഫത്തേപൂർ ജില്ലയിലെ ജഹാനാബാദ് നിവാസിയായ മുകേഷ് കുമാറാണ് ആൽബിനെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ, പാസ്റ്ററിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ അയയ്ക്കുകയും ചെയ്തു. ജനുവരി 13-ന് നൗരംഗയിലെ ഒരു വീട്ടിൽ പ്രാർത്ഥനാ യോഗം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ബജ്രംഗ്ദൾ പ്രവർത്തകർ സ്ഥലത്ത് എത്തി. അവർ ഉടൻ തന്നെ മതപരിവർത്തനങ്ങളെക്കുറിച്ച് പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി അവിടെയുണ്ടായിരുന്ന എല്ലാവരെയും ചോദ്യം ചെയ്യലിനായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.ബജ്റംഗ്ദൾ ജില്ലാ കൺവീനർ ശുഭം ശൗര്യ…
തിരുവനന്തപുരം: പണം നൽകിയിട്ടും ഫ്ലാറ്റ് കൈമാറിയില്ലെന്ന പരാതിയിൽ മുൻ മന്ത്രിയും ആർഎസ്പി സംസ്ഥാന സെക്രട്ടറിയുമായ ഷിബു ബേബി ജോണിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഷിബു ബേബി ജോണിന്റെയും കുടുംബത്തിന്റെയും പേരിലുള്ള ഭൂമിയിൽ ഫ്ലാറ്റ് നിർമ്മിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയെന്നാണ് പരാതി. കുമാരപുരത്തെ അലക്സ് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഷിബു ബേബി ജോണിന്റെ കുടുംബവും നിർമ്മാണ കമ്പനിയും തമ്മിൽ ഒരു കരാറുണ്ടായിരുന്നു. ഈ കരാർ പ്രകാരം, 2020 ൽ പണം നൽകിയിട്ടും ഫ്ലാറ്റ് കൈമാറിയില്ല. ഇത് ഒരു സിവിൽ കേസാണെന്ന് പറഞ്ഞ് പോലീസ് ആദ്യം പരാതി തള്ളിക്കളഞ്ഞിരുന്നു. എന്നാൽ, പരാതിക്കാരൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പോലീസിനെതിരെ പരാതി നൽകിയതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. പരാതിക്കാരൻ ആൻഡ കൺസ്ട്രക്ഷൻസ് എന്ന നിർമ്മാണ കമ്പനിക്ക് 15 ലക്ഷം രൂപ നൽകിയിരുന്നു. അതേസമയം, കേസ് ഫയൽ ചെയ്ത വ്യക്തിയെ ഇതുവരെ കണ്ടിട്ടില്ലെന്നാണ് ഷിബു…
കൊല്ലം: നോട്ട്സ് എഴുതാത്തതിന് പ്രിൻസിപ്പൽ വിദ്യാർത്ഥിയുടെ കൈ അടിച്ചൊടിച്ചതായി പരാതി. മയ്യനാട് സ്വദേശിയായ 16 വയസ്സുകാരനാണ് ക്രൂരമായ മർദ്ദനമേറ്റത്. മേവറത്തെ ഒരു സ്വകാര്യ ട്യൂഷൻ സെന്ററിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം. നാഷണൽ സർവീസ് സ്കീം ക്യാമ്പിൽ പങ്കെടുക്കേണ്ടി വന്നതിനാൽ പ്ലസ് വൺ വിദ്യാർത്ഥിയായ കുട്ടിക്ക് ട്യൂഷൻ ക്ലാസിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. അതിന്റെ പേരിൽ മകനെ രണ്ട് ദിവസം സെന്ററിൽ ഇരുത്തി, സ്കൂളിൽ പോകാൻ അനുവദിക്കാതെ നോട്ട്സ് എഴുതാൻ നിർബന്ധിച്ചുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. വൈകുന്നേരം ക്ലാസിലെത്തിയ പ്രിൻസിപ്പൽ നോട്ട്സ് പൂർത്തിയാക്കാത്തതിന് കുട്ടിയെ ചൂരൽ കൊണ്ട് തല്ലുകയായിരുന്നു . ട്യൂഷൻ സെന്ററിന്റെ ഉടമ തന്നെയാണ് വീട്ടുകാരെ വിളിച്ച് ഇതിനെക്കുറിച്ച് അറിയിച്ചത്. മകന്റെ കൈയിൽ ചെറിയ പരിക്കുകളുണ്ടെന്നും അതിനാൽ അവനെ വീട്ടിൽ വിടുകയാണെന്നുമാണ് ട്യൂഷൻ സെന്ററിന്റെ ഉടമ പറഞ്ഞത് . രാത്രിയിൽ കുട്ടിയുടെ അച്ഛൻ വീട്ടിലെത്തിയപ്പോഴാണ് മുറിവുകൾ കണ്ടത്. കുട്ടിയുടെ ദേഹമാസകലം മർദനത്തിന്റെ പാടുകൾ ഉണ്ടായിരുന്നു. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് മാതാപിതാക്കൾ പറഞ്ഞു…
മുംബൈ : കഴിഞ്ഞ 8 വർഷത്തിനിടെ ബോളിവുഡ് ആകെ മാറിയെന്ന് സംഗീത സംവിധായകൻ എ ആർ റഹ്മാൻ . ‘ അധികാര ശ്രേണിയിലെ മാറ്റം ആകെ പ്രകടമാണ്. ക്രിയേറ്റീവ് അല്ലാത്ത ആളുകളാണ് ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നത് . അതിൽ വർഗീയ വികാരവും ഉണ്ടെന്നാണ് കേൾക്കുന്നത് ‘ . റഹ്മാന് ബിബിസി എഷ്യന്‍ നെറ്റ്വര്ക്കിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ദക്ഷിണേന്ത്യയിൽ നിന്ന് ബോളിവുഡിലെത്തി നിലനിൽക്കാൻ കഴിഞ്ഞ ഏക സംഗീതസംവിധായകൻ താനാണെന്നും റഹ്മാൻ പറഞ്ഞു. ‘ ഇസൈജ്ഞാനി ഇളയരാജ ഏതാനും ഹിന്ദി സിനിമകൾ ചെയ്തിട്ടുണ്ട്. എന്നാൽ അവ മുഖ്യധാര സിനിമകളായിരുന്നില്ല . അത്തരമൊരു സ്ഥലത്ത് കയറിച്ചെല്ലാൻ സാധിച്ചതും , എന്നെ സ്വീകരിച്ചതും വളരെ ചാരിതാർത്ഥ്യമുണ്ടാക്കിയ കാര്യമാണ്. ദക്ഷിണേന്ത്യയില്‍ നിന്ന് ബോളിവുഡിലെത്തി നിലനില്ക്കാന് കഴിഞ്ഞ ഏക സംഗീതസംവിധായകന് താനാണെന്ന് എ.ആര്.റഹ്മാന് പറഞ്ഞു. ‘ഇസൈജ്ഞാനി ഇളയരാജ ഏതാനും ഹിന്ദി സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അവ മുഖ്യധാരാ സിനിമകളായിരുന്നില്ല. അത്തരമൊരു സ്ഥലത്ത് കയറിച്ചെല്ലാന്‍ കഴിഞ്ഞതും അവര്‍ എന്നെ സ്വീകരിച്ചതും…
Subscribe to Updates
Get the latest creative news from FooBar about art, design and business.
