- മയോയിൽ കാറും സൈക്കിളും കൂട്ടിയിടിച്ചു; 50 കാരന് ദാരുണാന്ത്യം
- മാല മോഷ്ടിച്ചുവെന്ന് ആരോപണം ; സഹോദരനും ഭാര്യയും ചേർന്ന് യുവതിയെ ക്രൂരമായി മർദ്ദിച്ചു
- സ്പെയിനിലെ വാഹനാപകടം; ദമ്പതികളുടെ മൃതദേഹങ്ങൾ സംസ്കരിച്ചു
- യുവതിയുടെ കൊലപാതകം; മുഖ്യപ്രതി രാജ്യം വിട്ടതായി പോലീസ്
- അയർലൻഡിൽ സ്ത്രീകൾ കൊല്ലപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്നു; കാര്യങ്ങൾ ശരിയായ ദിശയിലല്ലെന്ന് പ്രധാനമന്ത്രി
- നെഞ്ചുവേദനയാണെന്ന് പറഞ്ഞിട്ടും അരമണിക്കൂറോളം ക്യൂവിൽ നിർത്തിയെന്ന് കുടുംബം : രോഗി കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ ആശുപത്രിയ്ക്കെതിരെ പരാതി
- തിരുവല്ലം വാഹനാപകടം ; ഐടി ജീവനക്കാരുടെ മരണത്തിൽ വഴിത്തിരിവ് ; അപകട കാരണം ബൈക്കില് കാര് ഇടിച്ചത്
- കല്ലടി മണ്ണിടിച്ചിൽ ; ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു ; കൂട്ടിയിട്ട മണ്ണ് ചൂരൽമലയിലേയ്ക്ക് മാറ്റിയേക്കും
Author: Anu Nair
കൊച്ചി: മാല മോഷണക്കുറ്റം ആരോപിച്ച് സഹോദരനും ഭാര്യയും ചേർന്ന് യുവതിയെ ക്രൂരമായി മർദ്ദിച്ചു. പറവൂരിലെ നന്ദികുളങ്ങര സ്വദേശി ജോമോൾക്കാണ് മർദ്ദനമേറ്റത് . ആലുവ വെസ്റ്റ് പോലീസിൽ ജോമോൾ നൽകിയ പരാതിയിൽ ജെയ്സണും ഭാര്യ റെയ്നയ്ക്കുമെതിരെ പോലീസ് കേസെടുത്തു. കുടുംബ സ്വത്ത് വിഭജിക്കുന്നതിനെച്ചൊല്ലി സഹോദരങ്ങൾക്കിടയിൽ തർക്കം നിലനിന്നിരുന്നു. ജെയ്സൺ ജോമോളിൽ നിന്നും ഒരു ലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. എന്നാൽ തുക തിരികെ നൽകാൻ തയ്യാറായില്ല. പണം നൽകാതിരിക്കാൻ, വ്യാജ മോഷണ ആരോപണം ഉന്നയിച്ചുവെന്നാണ് ജോമോൾ പറയുന്നത്. തന്റെ 2.5 പവൻ സ്വർണ്ണ മാല നഷ്ടപ്പെട്ടുവെന്നും ജോമോൾ അത് മോഷ്ടിച്ചുവെന്നും ആരോപിച്ചാണ് ജെയ്സൺ സഹോദരിയെ മർദ്ദിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ പൊലീസിൽ പരാതി നൽകാൻ ജോമോളും സുഹൃത്തു ചേർന്ന് വീട്ടിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചപ്പോഴാണ് ജെയ്സണും , ഭാര്യയും ചേർന്ന് വീണ്ടുമെത്തി മർദ്ദിച്ചത്. ജെയ്സൺ ജോമോളുടെ മുടിയിൽ കുത്തിപ്പിടിച്ച് തല ഭിത്തിയിൽ ഇടിപ്പിക്കുകയും , റെയ്ന ചൂല് കൊണ്ട് മുതുകിൽ ക്രൂരമായി…
തിരുവനന്തപുരം ; നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബവും , കൂട്ടപ്പന വാർഡ് കൗൺസിലറും. അത്യാഹിത വിഭാഗത്തിലെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പൊലീസ് പരിശോധിക്കും. 52 കാരനായ രാജേഷ് കുമാറാണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോൾ ചികിത്സ ലഭിക്കാതെ കുഴഞ്ഞ് വീഴുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ പരാതി. നെഞ്ചുവേദനയാണെന്ന് പറഞ്ഞിട്ടും അരമണിക്കൂറോളം ക്യൂവിൽ നിർത്തിയെന്നും കുടുംബം ആരോപിച്ചു. ആദ്യഘട്ടത്തിൽ മൃതദേഹം ബന്ധുക്കൾ സ്വീകരിച്ചിരുന്നില്ല. ബന്ധുക്കളും, ആശുപത്രി അധികൃതരും തമ്മിൽ വാക്കേറ്റമുണ്ടായി. പരാതിയിൽ ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ ഇടപെട്ടിരുന്നു. സംഭവത്തെ പറ്റി അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാനും നിർദേശം നൽകി. ഗുരുതരാവസ്ഥയിൽ എത്തിയ രോഗി ക്യൂ നിൽക്കേണ്ട സാഹചര്യമുണ്ടായാൽ അതെ കുറിച്ച് അന്വേഷിക്കുമെന്നും കാരണക്കാരായ ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. അതേസമയം ചികിത്സ വൈകാൻ കാരണം സെക്യൂരിറ്റി ജീവനക്കാരൻ ആണെന്ന പരാതിയെ തുടർന്ന്…
തിരുവനന്തപുരം: തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ നിർണ്ണായക വഴിത്തിരിവ് . ബൈക്കിന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ. എന്നാൽ , പിന്നിൽ നിന്ന് വന്ന കാർ ബൈക്കിൽ ഇടിച്ചതിനെ തുടർന്നാണ് അപകടം സംഭവിച്ചതെന്നാന് ഇപ്പോൾ പൊലീസ് കണ്ടെത്തിയിരിക്കുന്നത് . ഈ കാർ പിന്നീട് നിർത്താതെ വേഗത്തിൽ പോയി. പോലീസിന് സംശയം തോന്നി, സമീപത്തുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. മലയിൻകീഴ് സ്വദേശിയായ വിപിൻ ആണ് കാർ ഓടിച്ചത്. പോലീസ് ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഐടി ജീവനക്കാരായ എറണാകുളം സ്വദേശി നവീൻ സിബി (25), തൊടുപുഴ സ്വദേശി മൃദുല ആൻ ഉമ്മൻ (25) എന്നിവരാണ് അപകടത്തിൽ മരിച്ചത്. യുഎസ്ടി ഗ്ലോബൽ കമ്പനിയുടെ ടെസ്റ്റിംഗ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു നവീൻ. കിൻഫ്രയിലെ ഇവൈ കമ്പനിയുടെ അസോസിയേറ്റ് എഞ്ചിനീയറായിരുന്നു മൃദുല . വ്യാഴാഴ്ച വൈകുന്നേരം 3.30 ന് ബൈപാസിലെ തിരുവല്ലം ടോൾ പ്ലാസയ്ക്ക് സമീപമാണ് അപകടം നടന്നത്.…
വയനാട്: മേപ്പാടിക്കടുത്ത് കല്ലടി തുരങ്ക പാതയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി .രാവിലെ നടത്തിയ തിരച്ചിലിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് നദിക്ക് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റ അഞ്ച് പേർ ചികിത്സയിൽ തുടരുകയാണ്. വയനാട് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ് . അപകടവുമായി ബന്ധപ്പെട്ട വസ്തുതാന്വേഷണ റിപ്പോർട്ട് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും . എൻ ഡി ആർ എഫിന്റെയും, ഫയർഫോഴ്സിന്റെയും 30 അംഗ സംഘം ഇന്ന് പുഴയിൽ തെരച്ചിൽ നടത്തുമെന്ന് മന്ത്രി എ പി അനിൽ കുമാർ പറഞ്ഞു. ചൂരല്മലയില് രക്ഷാപ്രവര്ത്തനം നടത്തിയ തുര്ക്കി ജീവന് രക്ഷാസമിതി കൂടി തിരച്ചിലിനായി എത്തും. ഭാരമേറിയ യന്ത്രങ്ങൾ ഉപയോഗിച്ച് വൻതോതിൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു . റോഡിന് ഇരുവശവും കൂടിക്കിടക്കുന്ന മണ്ണ് ചൂരൽ മലയിലേയ്ക്ക് മാറ്റും. മണ്ണ് മാറ്റാൻ ആകില്ലെന്നാണ് കൊങ്കൺ…
ന്യൂഡൽഹി : ലേബലിംഗും ഉൽപ്പന്ന മാനദണ്ഡങ്ങളും ലംഘിച്ചുവെന്നാരോപിച്ച് നിരവധി മദ്യ നിർമ്മാതാക്കൾക്കെതിരെ ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷാ റെഗുലേറ്റർ നടപടി ആരംഭിച്ചു. ഇത് മദ്യങ്ങളിൽ ചേർത്ത ഫ്ലേവറുകളുടെ ഉപയോഗത്തെക്കുറിച്ചും ആശങ്ക ഉയർത്തുന്നു. 2018 ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കേസുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് ഭക്ഷ്യ സുരക്ഷാ മാനദണ്ഡ അതോറിറ്റി ഓഫ് ഇന്ത്യ നിർമ്മാതാക്കൾക്ക് നോട്ടീസ് നൽകിയത് . 2006 ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡ നിയമം പാലിക്കാത്തതിന്റെ കാരണം വ്യക്തമാക്കാനും ഭക്ഷ്യ സുരക്ഷാ റെഗുലേറ്റർ കമ്പനികളോട് ആവശ്യപ്പെട്ടു. ചില നിർമ്മാതാക്കൾ മദ്യത്തിൽ അധിക ഫ്ലേവറുകൾ ഉപയോഗിക്കുന്നുണ്ടെന്ന് പരിശോധന റിപ്പോർട്ടുകളുമുണ്ട്. ചില വിഭാഗത്തിലുള്ള മദ്യങ്ങളിൽ അത്തരം ചേരുവകൾ അനുവദനീയമല്ല. റം, ബ്രാണ്ടി, ജിൻ, മാൾട്ട്, ഗ്രെയിൻ വിസ്കി, വൈൻ, ബിയർ തുടങ്ങിയ പാനീയങ്ങളുമായി ബന്ധപ്പെട്ടാണ് ആരോപണങ്ങൾ. ഈ വിഭാഗങ്ങളിലെ ഉൽപ്പന്നങ്ങൾക്ക് അവയുടെ യഥാർത്ഥ സ്വാഭാവിക രുചിയും സുഗന്ധവും ഉണ്ടായിരിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ റെഗുലേറ്റർ പറയുന്നു. നിലവിലുള്ള മാനദണ്ഡങ്ങൾ പ്രകാരം ഈ സ്വഭാവസവിശേഷതകളിൽ മാറ്റം വരുത്തുന്ന…
ഡബ്ലിൻ ; തീവ്ര ഇസ്ലാമിന്റെ ഭീഷണിയ്ക്കെതിരെ പ്രതിഷേധിക്കാനായി മസ്ജിദിന്റെ പകർപ്പ് തയ്യാറാക്കി അഗ്നിക്കിരയാക്കാൻ ശ്രമം . കോ ടൈറോണിലാണ് സംഭവം. “നമ്മുടെ അതിർത്തികൾ സുരക്ഷിതമാക്കുക”, “തീവ്ര ഇസ്ലാമിന്റെ ഭീഷണി അവസാനിപ്പിക്കുക” എന്നീ വാക്കുകൾ എഴുതിയ മാതൃക വെള്ളിയാഴ്ച രാത്രി കത്തിക്കുമെന്നാണ് സൂചന. മുൻ വർഷങ്ങളിലും ഇത്തരത്തിൽ വിവാദങ്ങൾ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം, മൊയ്ഗാഷെലിൽ ബോട്ടിലെ കുടിയേറ്റക്കാരുടെ രൂപങ്ങൾ കത്തിച്ചത് ഏറെ വിവാദമായിരുന്നു. പതാകകൾ, പ്രതിമകൾ, തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ എന്നിവ കത്തിക്കുന്നത് അടുത്തിടെ ഏറെ സംഘർഷങ്ങൾക്കിടയാക്കുന്നുണ്ട്.
ഡബ്ലിൻ ; കെറിയിലെ വീട്ടിൽ 40 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ജാമി കാർണിയാണ് മരിച്ചത്. കില്ലാർണിയിലെ മക്രോസ് റോഡിലുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.സ്റ്റേറ്റ് പാത്തോളജിസ്റ്റ് ഡോ. ലിൻഡ മുള്ളിഗന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത് . പരിശോധന ഫലങ്ങൾ പുറത്തുവിടില്ലെന്ന് ഗാർഡ പറഞ്ഞു.സ്ഥലത്തിന്റെ സാങ്കേതിക പരിശോധന നടക്കുന്നതുവരെ സംഭവസ്ഥലം സീൽ ചെയ്തിരിക്കുകയാണ്. അന്വേഷണത്തിന് നേതൃത്വം നൽകാൻ മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്.ജൂലൈ 6 ന് രാത്രി 11 മണിക്കും ജൂലൈ 7 ന് പുലർച്ചെ 5 മണിക്കും ഇടയിൽ കില്ലാർണിയിലെ മക്രോസ് റോഡ് പ്രദേശത്ത് ഉണ്ടായിരുന്നവരും ക്യാമറ ദൃശ്യങ്ങൾ കൈവശം ഉള്ളവരുമായ സാക്ഷികൾ ബന്ധപ്പെടണമെന്ന് ഗാർഡ അഭ്യർത്ഥിച്ചു.
ഡബ്ലിൻ ; കോ ലീട്രിമിലെ മെഗാലിത്തിക് ശവകുടീരത്തിൽ നിന്ന് ഏകദേശം ഒരു നൂറ്റാണ്ട് മുമ്പ് കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങൾക്ക് 5,600 വർഷത്തെ പഴക്കമുണ്ടെന്ന് റിപ്പോർട്ടുകൾ. 1930 ലെ ക്രിസ്മസ് ആഴ്ചയിൽ ലൈസൻസില്ലാത്ത ഖനനത്തിനിടെ കെഷ്കാരിഗന് സമീപമുള്ള ഷീബെഗിൽ നിന്ന് കണ്ടെത്തിയ അസ്ഥികൾ 1931 മുതൽ അയർലൻഡിലെ നാഷണൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. സമീപകാല ഓസ്റ്റിയോആർക്കിയോളജിക്കൽ വിശകലനവും റേഡിയോകാർബൺ ഡേറ്റിംഗും താടിയെല്ല് ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ മധ്യകാല നവീനശിലായുഗ കാലഘട്ടത്തിലെ പുരുഷന്റെയും , സ്ത്രീയുടെയുമാണെന്ന് സ്ഥിരീകരിച്ചു.90 വർഷത്തിലേറെയായി അസ്ഥികൾ നാഷണൽ മ്യൂസിയം ഓഫ് അയർലൻഡിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ബെൽഫാസ്റ്റിലെ ക്വീൻസ് യൂണിവേഴ്സിറ്റിയിലാണ് റേഡിയോകാർബൺ ഡേറ്റിംഗ് നടത്തിയത്. പ്രാദേശിക സ്കൂൾ അധ്യാപകനായ ജോൺ ഒ’ഹാരയും അമച്വർ പുരാവസ്തു ഗവേഷകനും ഭൂവുടമയുമായ പീറ്റർ ഒ’കോണലും ചേർന്നാണ് ഒരു നൂറ്റാണ്ട് മുൻപ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ഡബ്ലിൻ ; കഴിഞ്ഞ വർഷം സെന്റ് വാലന്റൈൻസ് ദിനത്തിൽ ഡബ്ലിൻ നഗരമധ്യത്തിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് രണ്ട് പേർക്ക് അഞ്ച് വർഷം തടവ് ശിക്ഷ .ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതിയിലാണ് കേസ് വാദം കേട്ടത്. 2025 ഫെബ്രുവരി 15 ന് പുലർച്ചെ സൗത്ത് ആനി സ്ട്രീറ്റിലാണ് സംഘർഷം ഉണ്ടായത്. അക്രമം ഡ്യൂക്ക് ലെയ്നിലേക്കും പിന്നീട് ഡോസൺ സ്ട്രീറ്റിലേക്കും വ്യാപിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമത്തിനിടെ, ഖുഹാം ബാബതുണ്ടെ എന്ന (34) കാരൻ കുത്തേറ്റ് മരണപ്പെടുകയും ചെയ്തിരുന്നു. ഈ കേസിൽ കൊലപാതകക്കുറ്റം ചുമത്തി വടക്കൻ അയർലൻഡിലെ കോടതികളിൽ വിചാരണ നടക്കു കയാണ്.
ഡബ്ലിൻ : ഡബ്ലിനിൽ 1.2 മില്യൺ യൂറോയിൽ കൂടുതൽ വിലമതിക്കുന്ന കഞ്ചാവ് പിടികൂടി. ഗാർഡയും റവന്യൂ ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധന നടത്തിയത്. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഇന്റലിജൻസ് നേതൃത്വത്തിലുള്ള തുടർ പരിശോധനകളിൽ 60 കിലോയിലധികം കഞ്ചാവും 2,900 യൂറോ പണവും കാഷ്-കൗണ്ടിംഗ് മെഷീനും കണ്ടെത്തി. തുടക്കത്തിൽ 1.13 മില്യൺ യൂറോ വിലമതിക്കുന്ന 56.5 കിലോഗ്രാം ഹെർബൽ കഞ്ചാവാണ് പിടിച്ചെടുത്തത്. എന്നാൽ തുടർന്നുള്ള പരിശോധനകളിൽ 80,000 യൂറോ വിലമതിക്കുന്ന 4 കിലോഗ്രാം കഞ്ചാവ് കൂടി കണ്ടെത്തി. ആകെ 1.21 മില്യൺ യൂറോ വിലമതിക്കുന്ന ലഹരിമരുന്നുകൾ പിടിച്ചെടുത്തു
Subscribe to Updates
Get the latest creative news from FooBar about art, design and business.
