- വ്യാപാര സമുച്ചയത്തിലെ തീപിടിത്തം; നിരവധി അന്വേഷണങ്ങൾ ആരംഭിച്ചു
- ഡബ്ലിനിൽ 15 കാരിയെ കാണ്മാനില്ല; അന്വേഷണം ആരംഭിച്ച് പോലീസ്
- കിൽക്കെന്നി മലനിരകളിലെ കാട്ടുതീ; അണയ്ക്കാൻ പരിശ്രമം തുടർന്ന് ഫയർഫോഴ്സ്
- അസമിൽ ഹിമന്ത ബിശ്വ ശർമ്മ വീണ്ടും അധികാരത്തിലേയ്ക്ക് ; സത്യപ്രതിജ്ഞ 12 ന്
- നീല പട്ടുടുത്ത് സുന്ദരിയായി തൃഷ , വിജയ്യുടെ സത്യപ്രതിജ്ഞയിലേക്ക് സര്പ്രൈസ് എന്ട്രി
- ടിപ്പററിയിൽ മൃഗസംരക്ഷണ റാലി
- ‘ വിജയത്തേരോട്ടം ‘ ; തമിഴ്നാടിന്റെ അധികാരമേറ്റ് വിജയ്
- വ്യാപാര സമുച്ചയത്തിൽ തീപിടിത്തം
Author: Anu Nair
ഗുവാഹത്തി : അസമിൽ ഹിമന്ത ബിശ്വ ശർമ്മ വീണ്ടും അധികാരത്തിലേയ്ക്ക് . ബിജെപി നിയമസഭാ കക്ഷി യോഗമാണ് ഹിമാന്ത ബിശ്വ ശർമ്മയുടെ പേര് പ്രഖ്യാപിച്ചത് . മെയ് 12 നാണ് സത്യപ്രതിജ്ഞ . തുടർച്ചയായ രണ്ടാം തവണയാണ് അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ്മ എത്തുന്നത് . സംസ്ഥാനത്തെ 126 സീറ്റുകളിൽ 82 എണ്ണം നേടി ബിജെപി വൻ വിജയമാണ് നിയമസഭ തെരഞ്ഞെടുപ്പിൽ സ്വന്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കും. കേന്ദ്രമന്ത്രിമാർ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ എന്നിവരും ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരുക്കങ്ങളുടെ വിശദാംശങ്ങൾ പങ്കുവെച്ച്, പ്രധാനമന്ത്രിയുടെ സന്ദർശനത്തിനും സത്യപ്രതിജ്ഞാ ചടങ്ങിനുമുള്ള തയ്യാറെടുപ്പ് വിലയിരുത്തുന്നതിനായി അസം പോലീസുമായി സമഗ്രമായ അവലോകന യോഗം ചേർന്നതായി ചീഫ് സെക്രട്ടറി രവി കോട്ട പറഞ്ഞു.
ചെന്നൈ : നീല സിൽക്ക് സാരിയിൽ അതീവ സുന്ദരിയായെത്തിയ തൃഷ , ഇന്ന് വിജയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരുടെ പ്രധാന ആകർഷണം നടി തൃഷാ കൃഷ്ണൻ ആയിരുന്നു. സുഹൃത്ത് തൃഷയുടെ സാന്നിധ്യം ദളപതി വിജയുടെ പ്രത്യേക ദിനത്തെ കൂടുതൽ അവിസ്മരണീയമാക്കി. നീല സിൽക്ക് സാരി ധരിച്ച് വജ്രങ്ങൾ പതിച്ച സ്റ്റേറ്റ്മെന്റ് ചോക്കർ നെക്ലേസും, കമ്മലുകളും ധരിച്ച് പരമ്പരാഗത ശൈലിയിൽ മുല്ലമാലയും ചൂടിയാണ് തൃഷ എത്തിയത് .ചെന്നൈയിലെ വസതിയിൽ നിന്ന് ഇറങ്ങുമ്പോൾ, തൃഷ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ താൻ വളരെയധികം ആവേശത്തിലാണെന്ന് അവർ പറഞ്ഞു. അമ്മ ഉമ കൃഷ്ണനും അവരോടൊപ്പം ഉണ്ട്. ദളപതി വിജയിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ തൃഷ കൃഷ്ണനെ കണ്ടപ്പോൾ ആരാധകരും ആവേശത്തിലാണ്. തമിഴ്നാട്ടില് തിരഞ്ഞെടുപ്പ് ചര്ച്ചകള്ക്കിടയില് തൃഷ– വിജയ് ബന്ധവും ഏറെ ചര്ച്ച ചെയ്യപ്പെട്ടിരുന്നു. വിജയ്യുടെ ഭാര്യ സംഗീത നല്കിയ വിവാഹമോചന ഹര്ജിയില് വിവാഹേതരബന്ധമെന്ന ആരോപണം തൃഷയെ ഉദ്ദേശിച്ചാണെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. വോട്ടെണ്ണൽ ദിവസവും തിരുപ്പതി…
ചെന്നൈ : തമിഴകത്തിന്റെ മുതലമൈച്ചറായി നടനും, ടിവികെ നേതാവുമായി വിജയ് അധികാരമേറ്റു. ചെന്നൈയിലെ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ തമിഴ്നാടിന്റെ 9-ാമത് മുഖ്യമന്ത്രിയായാണ് ടിവികെ മേധാവി സി. ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്തത് . ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. വേദിയിൽ വന്ദേമാതരം, ദേശീയ ഗാനം ജനഗണ മന എന്നിവ ആലപിച്ച ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഗവർണർ നടൻ വിജയ് യെ ക്ഷണിക്കുകയായിരുന്നു. നിരവധി ടിവികെ നേതാക്കളും രാഹുൽ ഗാന്ധിയും ചടങ്ങിൽ വേദിയിൽ സന്നിഹിതരായിരുന്നു. വിജയ്ക്കൊപ്പം ഒമ്പത് ടിവികെ എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്തു. പൊതുഭരണം, ആഭ്യന്തരം എന്നീ വകുപ്പുകൾ വിജയ് വഹിക്കും. കെ. എ. സെങ്കോട്ടയ്യൻ, ആദവ് അർജുന, എൻ. ആനന്ദ്, അരുൺ രാജ്, നിർമ്മൽ കുമാർ, രാജ്മോഹൻ, കെ. പി. വെങ്കിട്ടരാമൻ, ഡോ. ടി. കെ. പ്രഭു എന്നിവരും അദ്ദേഹത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു. ശനിയാഴ്ച രാവിലെ ലോക് ഭവനിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ട് സർക്കാർ രൂപീകരിക്കാൻ…
ന്യൂഡൽഹി ; പുതുച്ചേരി മുഖ്യമന്ത്രിയായി എൻ ആർ കോൺഗ്രസിലെ എൻ രംഗസ്വാമി വീണ്ടുമെത്തും. മെയ് 13 നാണ് സത്യപ്രതിജ്ഞ . എൻഡിഎയുടെ നിയമസഭാ കക്ഷി നേതാവായി എൻ രംഗസ്വാമിയെ തിരഞ്ഞെടുത്തത്തിന് പിന്നാലെയാണ് തീരുമാനം. 30 സീറ്റുകളിൽ 18 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് എൻ രംഗസ്വാമി വീണ്ടും അധികാരത്തിലെത്തുന്നത്. അഞ്ചാം തവണയാണ് രംഗസ്വാമി പുതുച്ചേരിയുടെ മുഖ്യമന്ത്രിയായി എത്തുന്നത്. സർക്കാർ വിജ്ഞാപനമനുസരിച്ച്, പ്രസിഡന്റ് ദ്രൗപതി മുർമുവാണ് എൻ രംഗസാമിയെ പുതുച്ചേരി മുഖ്യമന്ത്രിയായി നിയമിച്ചത്. വിജ്ഞാപനത്തിന് ശേഷം, ലെഫ്റ്റനന്റ് ഗവർണർ കെ കൈലാസ് നാഥൻ രംഗസാമിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. തെരഞ്ഞെടുപ്പിൽ ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് (എഐഎൻആർസി) മത്സരിച്ച 16 സീറ്റുകളിൽ 12 എണ്ണത്തിലും വിജയിച്ചു, ബിജെപി മത്സരിച്ച 10 സീറ്റുകളിൽ നാലെണ്ണത്തിലും വിജയിച്ചു. എൻഡിഎയിലെ മറ്റ് ഘടകകക്ഷികളായ എഐഎഡിഎംകെയും , എൽജെകെ ഓരോ സീറ്റ് വീതവും നേടി, ഇതോടെ 30 അംഗ നിയമസഭയിൽ സഖ്യത്തിന്റെ എണ്ണം 18 ആയി. കൂടാതെ,…
ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് അഞ്ച് ദിവസത്തിന് ശേഷവും, കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള അനിശ്ചിതത്വം പരിഹരിക്കപ്പെട്ടിട്ടില്ല. വെള്ളിയാഴ്ച സംസ്ഥാന നേതാക്കളുമായി കോൺഗ്രസ് ഹൈക്കമാൻഡ് നടത്തിയ മാരത്തൺ ചർച്ചകൾ അന്തിമ തീരുമാനമില്ലാതെ അവസാനിച്ചതോടെ കോൺഗ്രസ് പ്രവർത്തകർക്കിടയിലും മുറുമുറുപ്പ്. ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുമെന്നും അതിനായി പാർട്ടിക്ക് മെയ് 23 വരെ സമയമുണ്ടെന്നും യോഗത്തിന് ശേഷം, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി പറഞ്ഞു. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സംയുക്തമായി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നും അവർ പറഞ്ഞു. കേരളത്തിലെ വിവിധ നേതാക്കളുടെ പിന്തുണക്കാരുടെ പരസ്യ പ്രകടനങ്ങളിലും “ശക്തിപ്രകടനത്തിലും” രാഹുൽ ഗാന്ധി കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുതിർന്ന നേതാക്കളായ കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ പങ്കെടുത്ത യോഗത്തിൽ, നിലവിലെ അസ്ഥിരമായ അന്തരീക്ഷത്തിൽ പ്രഖ്യാപനം അസാധ്യമാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ട്. എല്ലാ പൊതു പ്രകടനങ്ങളും…
ചെന്നൈ: കോൺഗ്രസിനെതിരേ വിമർശനവുമായി തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സഖ്യ ബാനറിൽ മത്സരിച്ച് വിജയിച്ച കോൺഗ്രസ് എംഎൽഎമാർ നന്ദി പ്രകടിപ്പിക്കാൻ അണ്ണാ അറിവാലയം സന്ദർശിച്ചില്ലെന്നാണ് സ്റ്റാലിൻ എക്സ് പോസ്റ്റിൽ പറയുന്നത്. പകരം, കോൺഗ്രസ് പാർട്ടി ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് ഒറ്റ ദിവസത്തിനുള്ളിൽ പിരിഞ്ഞു. അതേസമയം, കമ്മ്യൂണിസ്റ്റ് നേതാക്കളായ ഷൺമുഖം, വീരപാണ്ഡ്യൻ, വിസികെ നേതാവ് തോൽ. തിരുമാവളവൻ എന്നിവർ തമിഴ്നാടിന്റെ അവകാശങ്ങൾക്കും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി പോരാടുന്നതിനായി ഡിഎംകെയുമായി കൈകോർക്കുന്നത് തുടരുമെന്ന് പ്രഖ്യാപിച്ചു. ഈ ഐക്യദാർഢ്യ പ്രകടനം, ദ്രാവിഡ മുന്നേറ്റ കഴകത്തിൽ അവർ അർപ്പിക്കുന്ന വിശ്വാസത്തെ പ്രകടമാക്കുന്നു – എന്നും സ്റ്റാലിൻ പറയുന്നു. സ്റ്റാലിന്റെ വാക്കുകൾ….. ‘ നമ്മുടെ നേതാവായ കലൈഞ്ജറുടെ പ്രിയപ്പെട്ട സഹോദരന്മാർക്കും – അവരുടെ ആത്മാവ് എന്റെ സ്വന്തം ആത്മാവുമായി ഇഴചേർന്നിരിക്കുന്നു – എന്റെ ജീവൻ പോലെ ഞാൻ വിലമതിക്കുന്ന തമിഴ് ജനതയ്ക്കും എന്റെ സ്നേഹനിർഭരമായ ആശംസകൾ. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം വികസിച്ചുകൊണ്ടിരിക്കുന്ന സംഭവങ്ങൾക്ക് നിങ്ങൾ സാക്ഷ്യം വഹിക്കുന്നു.…
‘ തമിഴ് ജനതയുടെ സിനിമാ പ്രേമമാണിതിനു പിന്നിൽ ‘ തമിഴ്നാട് തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ടിവികെയുടെ വിജയത്തെ പറ്റി നടൻ പ്രകാശ് രാജ് പറഞ്ഞ വാക്കുകളാണിത് . പലരും ഇതിന്റെ പേരിൽ പ്രകാശ് രാജിനെ വിമർശിച്ചെങ്കിലും ഈ വാക്കുകളിലെ സത്യാവസ്ഥ തള്ളിക്കളയാനാകില്ല . സിനിമയും, രാഷ്ട്രീയവും ഒരു പോലെ ഇഴുകി ചേർന്ന മണ്ണും, മനസുമാണ് തമിഴന്റേത് . ഒന്നിൽ നിന്ന് മറ്റൊന്നിനെ വേറിട്ട് നിർത്താനാകില്ല . മലയാളിയായ എം ജി ആർ മുതൽ ക്യാപ്റ്റൻ വരെ വാണ മണ്ണ് , എന്നാൽ ഉലകനായകനെയും, സ്റ്റൈൽ മന്നനെയും കൈ വിട്ടു , ഇപ്പോഴിതാ വിജയിലൂടെ സിനിമ ലോകം വീണ്ടും അധികാരത്തിന്റെ ഇടനാഴിയിലേയ്ക്ക്. തമിഴകത്തിന്റെ പുരട്ചി തലൈവർ അതായിരുന്നു മരുതൂർ ഗോപാലമേനോൻ രാമചന്ദ്രൻ എന്ന എം.ജി.ആർ. ഡി.എം.കെ. സ്ഥാപകൻ അണ്ണാദുരൈയുമായുള്ള അടുപ്പത്തിലൂടെയായിരുന്നു രാഷ്ടീയപ്രവേശം. ഡി.എം.കെ.യുടെ ജനകീയ മുഖമായി എം.ജി.ആർ മാറാൻ എറെക്കാലം വേണ്ടിവന്നില്ല. 1962-ൽ നിയമസഭ കൗൺസിലിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട എം.ജി. ആർ.…
ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടത്തിയ ചർച്ചയിൽ തൃപ്തനാണെന്ന് വി ഡി സതീശൻ. ഇനി ഹൈക്കമാൻഡ് തീരുമാനം പറയാൻ മാത്രമേ ബാക്കിയുള്ളൂവെന്നും വി ഡി സതീശൻ പറഞ്ഞു. ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കമാൻഡിന് ഒരു പ്രോസസ്സ് ഉണ്ട്. ഏത് പാർട്ടിയിലാണ് ഇത്രയും വേഗത്തിൽ പ്രോസ്സസ് നടന്നിട്ടുള്ളത്. ആർക്കുവേണ്ടിയും പ്രകടനങ്ങൾ നടത്തരുത് .കോൺഗ്രസ് നേതാക്കളെയും വോട്ട് ചെയ്ത ഭൂരിഭാഗം ജനങ്ങളെയും അത് ബാധിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി ഭരിക്കുന്ന സർക്കാരിനെയാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് കെ സി വേണുഗോപാലും പ്രതികരിച്ചു. പാർട്ടിയും ജനങ്ങളുമാണ് പരമപ്രധാനം. രാഹുൽ ഗാന്ധിയുടെയും ഖർഗെയുടെയും തീരുമാനത്തിന് അനുസരിച്ച് മുന്നോട്ട്പോകാൻ ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ എല്ലാവരുമെന്നും അദ്ദേഹം പറഞ്ഞു. ചേരി തിരിഞ്ഞുള്ള പ്രകടനങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോർഡുകളും ഇന്ന് തന്നെ എല്ലായിടത്തുനിന്ന് നീക്കം ചെയ്യണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു.
ഒഡീഷയ്ക്ക് മുകളിൽ ആകാശത്ത് കണ്ട പ്രകാശമായിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ചർച്ചയായത് . അതിവേഗത്തിൽ പാഞ്ഞുപോകുന്ന മിന്നല്പിണർ ഒഡീഷയിൽ മാത്രമല്ല , നൂറ് കിലോമീറ്ററുകൾക്കപ്പുറം ബംഗ്ലാദേശിലെ കോക്ബസാറിൽ വരെ കാണാൻ കഴിഞ്ഞിരുന്നു. ആളുകളിൽ ഒരേസമയം ഇത് കൗതുകം ജനിപ്പിക്കുകയും ഭീതി ഉളവാക്കുകയും ചെയ്തു. എന്നാലിപ്പോൾ ഈ മിന്നൽ പിണർ എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രതിരോധ മന്ത്രാലയം . . മെയ് എട്ടിന് ഒഡീഷയിലെ ഡോ. എ.പി.ജെ. അബ്ദുൾ കലാം ഐലൻഡിൽനിന്ന് അത്യാധുനിക അഗ്നി മിസൈലിന്റെ പരീക്ഷണ വിക്ഷേപണം ഇന്ത്യ വിജയകരമായി നടത്തി എന്നാണ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുള്ളത്.’അഗ്നി’ കുടുംബത്തിൽ നിന്നുള്ള നൂതന വകഭേദമായിരുന്നു ഈ മിസൈൽ . ഒന്നിലധികം ലക്ഷ്യങ്ങളെ ഒരേസമയം ആക്രമിക്കാൻ കഴിവുള്ള മിസൈലാണിത്. എം.ഐ.ആർ.വി (മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്ലി ടാർഗെറ്റബിൾ റീ-എൻട്രി വെഹിക്കിൾ) സിസ്റ്റം ഘടിപ്പിച്ച നൂതന അഗ്നി മിസൈലിന്റെ വിജയകരമായ പറക്കൽ പരീക്ഷണമാണ് ഇന്ത്യ നടത്തിയത് . വ്യത്യസ്ത ലക്ഷ്യങ്ങളെ ഉന്നം വച്ച് ഒന്നിലധികം പേലോഡുകൾ വഹിച്ചുകൊണ്ടായിരുന്നു മിസൈൽ…
ചെന്നൈ: സർക്കാർ രൂപീകരിക്കുന്നതിന് ടിവികെയ്ക്കുള്ള തടസങ്ങൾ നീങ്ങുന്നു. വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രണ്ട് എംഎൽഎമാരുള്ള വിടുതലൈ ചിരുതൈഗൽ കച്ചി . ടിവികെക്ക് ഔദ്യോഗികമായി പിന്തുണ കത്തും കൈമാറി. ഇതോടെ ടിവികെയ്ക്ക് 118 അംഗങ്ങളുടെ പിന്തുണ ഉറപ്പായി. അഖിലേന്ത്യാ മുസ്ലീം ലീഗും നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്തു. കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ വിസികെ പ്രസിഡന്റ് തോൽ തിരുമാവളവനുമായി ഫോണിൽ ചർച്ച നടത്തിയതിന് ശേഷമാണ് നിലപാട് മാറ്റിയത്. ഇൻഡി മുന്നണിയിലെ ഘടകകക്ഷിയായ വിസികെയോട് ടിവികെയെ പിന്തുണയ്ക്കാൻ ഖാർഗെ നിർദേശിച്ചതായി റിപ്പോർട്ടുണ്ട്. ഈ ഉന്നതതല ഇടപെടലിന് തൊട്ടുപിന്നാലെയാണ് വിസികെ ഔദ്യോഗിക പിന്തുണാ കത്ത് നൽകിയത്. ടിവികെ മേധാവി വിജയ് ഇന്ന് അശോക് നഗറിലെ വിസികെ ഓഫീസ് സന്ദർശിക്കും . പ്രദേശത്ത് സുരക്ഷ കർശനമാക്കിയിട്ടുണ്ട്. സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാൻ ഗവർണറുമായി ഇന്ന് വിജയ് കൂടിക്കാഴ്ച നടത്തും.പുതിയ മന്ത്രിസഭയിൽ വിസികെ പ്രതിനിധികളെ ഉൾപ്പെടുത്താൻ ധാരണയായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങളിൽ നിന്ന്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
