- എൽഡിഎഫിന് അപ്രതീക്ഷിത തിരിച്ചടി നേരിട്ടതായി എം വി ഗോവിന്ദൻ ; ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലും
- ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു : തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി വിജയത്തിൽ അഭിനന്ദനവുമായി ശശി തരൂർ
- മഴ കനക്കും; രണ്ട് കൗണ്ടികളിലെ മുന്നറിയിപ്പിൽ മാറ്റം
- വയോധികനെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; അന്വേഷണം ആരംഭിച്ച് പോലീസ്
- കെറിയിൽ വാഹനാപകടം; കൗമാരക്കാരന് പരിക്ക്
- കാറുകൾക്ക് തീയിട്ട സംഭവം; 30 കാരൻ അറസ്റ്റിൽ
- യൂറോ മില്യൺ ജാക്ക്പോട്ട് നേടി ഐറിഷ് പൗരൻ; പോക്കറ്റിലാകുക 17 മില്യൺ യൂറോ
- ബിജെപിയുടെ ഐശ്വര്യം , നാണമുണ്ടെങ്കിൽ പേരിൽ നിന്ന് മേയർ അങ്ങ് മാറ്റിയേക്ക് ; ആര്യാ രാജേന്ദ്രന് വിമർശനം
Author: Anu Nair
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത തിരിച്ചടി നേരിട്ടതായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ . വിശദമായ പരിശോധനയ്ക്ക് ശേഷം ആവശ്യമായ തിരുത്തലുകൾ വരുത്തും. തിരിച്ചടികൾ മറികടന്ന അനുഭവമാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുള്ളതെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു ‘ഏഴ് ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫ് അധികാരം നേടി. 2010 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ആറ് സ്ഥലങ്ങളിൽ മാത്രമാണ് എൽഡിഎഫിന് അധികാരം ലഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് തലം പരിശോധിച്ചാൽ അന്ന് 59 സ്ഥലങ്ങളിൽ വിജയിച്ചു, ഇന്ന് 27 സ്ഥലങ്ങളിൽ മാത്രമാണ് വിജയിച്ചത്. എൽഡിഎഫിന്റെ അടിത്തറ തകർന്നുവെന്ന് ചിലർ പ്രചാരണം നടത്തുന്നു. പകുതി ജില്ലാ പഞ്ചായത്തുകളിൽ നമുക്ക് വിജയിക്കാൻ കഴിഞ്ഞു എന്നത് പ്രധാനമാണ്. എൽഡിഎഫിന്റെ അടിത്തറയിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. വർഗീയ ശക്തികളുമായി സഖ്യത്തിലാണ് യുഡിഎഫ് മത്സരിച്ചത്. എൽഡിഎഫിനെ പരാജയപ്പെടുത്താൻ യുഡിഎഫ് വോട്ടുകൾ ബിജെപിക്കും തിരിച്ചും മാറ്റി. മത ദേശീയത പ്രോത്സാഹിപ്പിക്കുന്ന ശക്തികളുമായി…
തിരുവനന്തപുരം ; തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി വിജയത്തിൽ അഭിനന്ദനവുമായി കോൺഗ്രസ് എം.പി ശശി തരൂർ. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു എന്നതാണ് ഫലം കാണിക്കുന്നതെന്നും ജനാധിപത്യത്തിന്‍റെ സൗന്ദര്യമാണ് തലസ്ഥാനത്തടക്കം ദൃശ്യമായതെന്നും തരൂർ അഭിപ്രായപ്പെട്ടു . ബിജെപിയുടെ തിരുവനന്തപുരത്തെ ചരിത്ര പ്രകടനത്തേയും അഭിനന്ദിക്കുകയാണ്. തലസ്ഥാനത്തെ രാഷ്ട്രീയത്തിൽ ഉണ്ടാവുന്ന മാറ്റത്തിന്റെ സൂചനയാണിത്. 45 വർഷത്തെ എൽ.ഡി.എഫ് ദുർഭരണത്തിന് അന്ത്യംകുറിക്കണമെന്നാവശ്യപ്പെട്ടാണ് ഞാൻ പ്രചാരണം നടത്തിയത്. അതിന്റെ ഗുണം മറ്റൊരു പാർട്ടിക്കാണ് ലഭിച്ചത്. അവരും ഭരണമാറ്റം ആഗ്രഹിച്ചവരായിരുന്നു. ഇത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. ജനങ്ങളുടെ വിധിയെ മാനിക്കണം. അത് കേരളത്തിലെ യുഡിഎഫിന്റെ വിജയത്തിലായാലും തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി നേട്ടത്തിലായാലും. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടി ഇനിയും പ്രവർത്തിക്കും’ ശശി തരൂർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു .
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതിനു പിന്നാലെ മുൻ മേയർ ആര്യാരാജേന്ദ്രനെതിരെ സൈബർ സഖാക്കൾ രംഗത്ത് . ആര്യയുടെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയാണിതെന്നും, ഇനിയെങ്കിലും പേരിൽ നിന്ന് ആ മേയർ എന്നത് അങ്ങ് മാറ്റിയേക്കൂ എന്നുമാണ് ചിലർ പറയുന്നത് . ഒന്നിലും വിവരമില്ലെങ്കിലും അഹംഭാവം, ധാർഷ്ട്യം, അഴിമതി, കെടുകാര്യസ്ഥത, സ്വജനപക്ഷപാതം എന്നിവയിൽ PhD എടുത്തവരാണ് ഇന്നത്തെ സഖാക്കൾ, ബിജെപിയുടെ ഐശ്വര്യം എത്ര ശ്രമിച്ചിട്ടും ജയിക്കാൻ കഴിയാത്ത കോർപ്പറേഷൻ അഞ്ചുവർഷം പ്രവർത്തിച്ചു കയ്യിൽ കൊടുത്തു, സമാധാനം ആയല്ലോ ഭരിച്ചു കുട്ടിച്ചോറക്കി ഇപ്പോൾ ബിജെപി യെ കേറ്റിയപ്പോൾ എന്നിങ്ങനെയാണ് ചിലരുടെ കമന്റ് ‘അധികാരത്തില്‍ തന്നെക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛവും മുകളിലുള്ളവരോ അതിവിനയവും ഉള്‍പ്പടെ കരിയര്‍ ബില്‍ഡിങിനുള്ള കോക്കസാക്കി സ്വന്തം ഓഫിസിനെ മാറ്റിയതാണ് തിരിച്ചടിക്ക് കാരണമെന്ന് വഞ്ചിയൂര്‍ മുന്‍ കൗണ്‍സിലര്‍ ഗായത്രി ബാബുവും പറഞ്ഞിരുന്നു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് കോര്‍പറേഷന്‍ ഭരണത്തില്‍ എന്‍ഡിഎ എത്തുന്നത്. ഫലം വന്ന 50 സീറ്റുകളില്‍ എന്‍ഡിഎ വിജയിച്ചപ്പോള്‍ 29 ലേക്ക്…
ന്യൂഡൽഹി : തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ എൻ ഡി എയ്ക്ക് വമ്പൻ കുതിപ്പ് നൽകിയ കേരളത്തിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി . സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ നിറവേറ്റാൻ ഞങ്ങളുടെ പാർട്ടിക്ക് മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പായെന്നും അദ്ദേഹം എക്സിൽ പങ്ക് വച്ച പോസ്റ്റിൽ പറയുന്നു. ‘ നന്ദി തിരുവനന്തപുരം! തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎയ്ക്ക് ലഭിച്ച ജനവിധി കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമാണ്. സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ നിറവേറ്റാൻ ഞങ്ങളുടെ പാർട്ടിക്ക് മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്. ഈ ഊർജ്ജസ്വലമായ നഗരത്തിന്റെ വളർച്ചയ്ക്കായി ഞങ്ങളുടെ പാർട്ടി പ്രവർത്തിക്കുകയും ജനങ്ങളുടെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം കൈവരിക്കുകയും ചെയ്യും. തിരുവനന്തപുരം കോർപ്പറേഷനിൽ അതിശയകരമായ ഫലം ഉറപ്പാക്കിയ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച എല്ലാ കഠിനാധ്വാനികളായ ബിജെപി പ്രവർത്തകരോടും എന്റെ നന്ദി. ഇന്നത്തെ ഫലം യാഥാർത്ഥ്യമാക്കുന്നതിന് അടിസ്ഥാനതലത്തിൽ പ്രവർത്തിച്ച കേരളത്തിലെ തലമുറകളുടെ പ്രവർത്തനങ്ങളെയും പോരാട്ടങ്ങളെയും ഓർമ്മിക്കേണ്ട ദിവസമാണിത്. ഞങ്ങളുടെ പ്രവർത്തകരാണ് ഞങ്ങളുടെ…
കോഴിക്കോട് ; സിപിഎം കുറ്റിച്ചൂലിനെ നിർത്തിയാലും വിജയിക്കുമെന്ന് അഹങ്കരിച്ച വാർഡ് ഒടുവിൽ എൻ ഡി എയ്ക്ക് സ്വന്തം . കോഴിക്കോട് മേയര്‍ ബീനാഫിലിപ്പിന്റെ വാര്‍ഡില്‍ എൻ ഡി എ സ്ഥാനാർത്ഥി ടി എ രനീഷ് ആണ് വിജയിച്ചത് . ജനാധിപത്യബോധമുള്ള ജനങ്ങൾ ജനാധിപത്യാവകാശം കൃത്യമായി വിനിയോഗിച്ചുവെന്നാണ് രനീഷ് പറയുന്നത് . 47 വർഷമായി തങ്ങളുടേ കയ്യിലാണെന്ന് സിപിഎം പറഞ്ഞ വാർഡാണിത് . മുൻപ് ഞങ്ങൾ ബൂത്തിലിരിക്കുമ്പോൾ നിങ്ങൾ എന്തിനാണ് വന്നിരിക്കുന്നതെന്ന് ചോദിച്ചവരുണ്ട്. രണ്ട് മേയർമാരുണ്ടായിരുന്ന വാർഡിൽ പൊതുശൗചാലയോ അക്ഷയകേന്ദ്രമോ അങ്കണവാടികൾക്ക് സ്വന്തമായി കെട്ടിടമോ ഇല്ല. ഞങ്ങൾ പറഞ്ഞത് വികസനത്തിന്റെ രാഷ്ട്രീയമാണ്. നൽകിയ വാഗ്ധാനങ്ങൾ ഓരോന്നും നടപ്പിലാക്കുമെന്നും രനീഷ് പറഞ്ഞു.
ഇടുക്കി : തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് തകർന്നടിയുന്നതിനിടെ വിവാദ പരാമർശവുമായി എം എം മണി എം എൽ എ. ക്ഷേമപെൻഷനും മറ്റും വാങ്ങി നല്ല ഭംഗിയായി ശാപ്പാട് അടിച്ച ആളുകൾ തങ്ങൾക്കെതിരായി വോട്ട് ചെയ്തുവെന്നായിരുന്നു മണിയുടെ പ്രതികരണം. ‘ പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു. എന്നിട്ട് എൽ ഡി എഫിനെതിരെ വോട്ട് ചെയ്തു .നൈമിഷിക വികാരത്തിനടിപ്പെട്ടാണ് വോട്ട് ചെയ്തത് . നന്ദികേടാണ് കാണിച്ചത് . റോഡ് , പാലം , ക്ഷേമ പ്രവർത്തനങ്ങൾ , വികസനം എന്നിവ കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലെ ഉണ്ടായിട്ടില്ല. ഇതെല്ലാം വാങ്ങി കഴിഞ്ഞ് നല്ല ഭംഗിയോടെ ശാപ്പാട് കഴിച്ച് നല്ല ഭംഗിയായി നല്ല ഭംഗിയായി നമുക്കിട്ട് വച്ചുവെന്നാണ് തോന്നുന്നത് . നല്ല പോലെ പെൻഷൻ വാങ്ങി എതിരായി വോട്ട് ചെയ്തു. ഒരു മാതിരി പണിയായി പോയി. ഒരു മര്യാദ കാട്ടേണ്ടേ’’ – എം.എം.മണി പറഞ്ഞു.
തിരുവനന്തപുരം : 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിന് ഇറങ്ങുമ്പോള്‍ തിരുവനന്തപുരത്ത് ബിജെപിക്ക് കയ്യിലുണ്ടായിരുന്നത് വെറും ഏഴ് സീറ്റുകള്‍ മാത്രം. 2020 ൽ കിട്ടിയത് 35 സീറ്റുകൾ . അവിടെ നിന്നും വർഷങ്ങൾ നീണ്ട പോരാട്ടം . ഇന്ന് അത് എത്തിനിൽക്കുന്നത് തലസ്ഥാനനഗരിയുടെ അമരത്തേയ്ക്ക് . പറഞ്ഞ് പഴകിയ വികസനവാക്കുകളല്ല , മറിച്ച് ഉറപ്പുള്ള വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ട് വച്ചത് . കൃത്യമായ സ്ഥാനാർത്ഥികളും, പ്രചാരണവും, ഒരിടത്തും പിഴവുണ്ടായില്ല. ഭരണ വിരുദ്ധതരംഗവും ചേർന്നപ്പോൾ അനന്തപുരിയിൽ താമര വിരിഞ്ഞു. തലസ്ഥാനത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി വിമാനമിറങ്ങുമ്പോള്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് സ്വീകരിക്കാന്‍ ഒരു ബിജെപി മേയര്‍ എത്തുന്നത് കഴിഞ്ഞ പത്ത് വര്‍ഷമായി ബിജെപിയുടെ സ്വപ്‌നമാണ്. 7 സീറ്റില്‍ നിന്ന് പത്ത് വര്‍ഷം കൊണ്ട് ഒറ്റയ്ക്ക് കേരളത്തിന്റെ തലസ്ഥാന നഗരം ഭരിക്കാനുള്ള ശക്തിയായി മാറിയതിന് പിന്നില്‍ ചിട്ടയായ പ്രവര്‍ത്തനത്തിന്റേയും ദീര്‍ഘവീക്ഷണത്തിന്റേയും കൂടി കഥയുണ്ട്. വിഴിഞ്ഞം തുറമുഖം, അനുബന്ധ വികസനം, തിരുവനന്തപുരം മെട്രോ റെയില്‍ എന്നിങ്ങനെ നഗരവാസികളുടെ പള്‍സ് മനസ്സിലാക്കിയുള്ള പ്രചാരണമാണ്…
തിരുവനന്തപുരത്ത് ; തിരുവനന്തപുരത്ത് ബിജെപിയെ മാറ്റി നിർത്തുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് കെ പി സിസി പ്രസിഡന്റ് സണ്ണി ജോസഫ് . യുഡിഎഫ് തികഞ്ഞ സന്തോഷത്തിലാണെന്നും, എൽ ഡി എഫിന്റെ കള്ള പ്രചാരണങ്ങൾ ജനം തള്ളിക്കളഞ്ഞുവെന്നും, യുഡി എഫ് വിജയത്തിലേയ്ക്ക് കുതിയ്ക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. ‘ കേരള ജനത അതിശക്തമായ പിന്തുണ ഞങ്ങൾക്ക് നൽകി. സർക്കാരിന്റെ ജനദ്രോഹനയങ്ങൾ ഞങ്ങൾ തുറന്നുകാട്ടി .ജനം അത് മനസിലാക്കി ‘ എന്നും സണ്ണി ജോസഫ് പറഞ്ഞു. തിരുവനന്തപുരത്തെ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചി : മുനമ്പത്ത് ബിജെപിയ്ക്ക് ജയം . വഖഫ് അധിനിവേശത്തിനെതിരെ പോരാടുന്ന മണ്ണ് ഇത്തവണ ബിജെപിയോടൊപ്പം നിന്നു. മുനമ്പം ഉൾപ്പെടുന്ന പള്ളിപ്പുറം പഞ്ചായത്ത് ഒന്നാം വാർഡിൽ ബിജെപി സ്ഥാനാർഥി കുഞ്ഞിമോൻ അഗസ്റ്റിനാണ് വിജയിച്ചത്. അതേസമയം തിരുവനന്തപുരം കോർപ്പറേഷനിൽ 42 ഇടത്ത് എൻ ഡി എ കുതിപ്പ് നടത്തുകയാണ് . കോർപ്പറേഷൻ ബിജെപി ഭരിക്കുമെന്ന് കൊടുങ്ങാന്നൂർ ഡിവിഷനിൽ ജയിച്ച വിവി രാജേഷ് പറഞ്ഞു.ബിജെപിയുടെ മേയർ സ്ഥാനാർത്ഥി എന്ന നിലയിൽ പരിഗണിക്കപ്പെടുന്ന നേതാക്കളിൽ ഒരാളാണ് വി വി രാജേഷ്.
കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, കൊല്ലത്തിന്റെ ഇടതുപക്ഷ ശക്തികേന്ദ്രമായ കടയ്ക്കലിൽ അക്കൗണ്ട് തുറന്ന് ബിജെപി. കടയ്ക്കലിലെ വടക്കേവയൽ വാർഡിലെ ബിജെപി സ്ഥാനാർത്ഥി അനുപമ 40 വോട്ടുകൾക്ക് വിജയിച്ചു. കടയ്ക്കലിൽ അടുത്തിടെ സിപിഐ അംഗങ്ങളുടെ കൂട്ട രാജി എൽഡിഎഫിന് തിരിച്ചടിയായതായാണ് സൂചന. കടയ്ക്കൽ ദേവി ക്ഷേത്രത്തിൽ സംഘടിപ്പിച്ച ഉത്സവത്തിൽ വിപ്ലവഗാനം ആലപിക്കുകയും ഡിവൈഎഫ്‌ഐ പതാക സ്‌ക്രീനിൽ പ്രദർശിപ്പിക്കുകയും ചെയ്‌തതും പാർട്ടി വിരുദ്ധ വികാരം സൃഷ്ടിച്ചിരുന്നു. കടയ്ക്കൽ എന്നും ഇടതുപക്ഷത്തോടൊപ്പം നിന്നിരുന്ന പഞ്ചായത്തായിരുന്നു. കഴിഞ്ഞ തവണ 19 ൽ 19 സീറ്റും നേടി എൽഡിഎഫ് പഞ്ചായത്ത് നേടി. പുതുതായി രൂപീകരിച്ച സ്വാമി മുക്ക് ഉൾപ്പെടെ ഇത്തവണ 20 സീറ്റുകൾ നേടി അധികാരം നിലനിർത്തുമെന്ന് എൽഡിഎഫ് ആത്മവിശ്വാസത്തിലായിരുന്നു. കൊല്ലം കോർപ്പറേഷനിൽ 11 സീറ്റുകളിൽ യുഡിഎഫ് മുന്നിലാണ്. എൽഡിഎഫ് നാല് സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. കൊല്ലം ജില്ലാ പഞ്ചായത്തിൽ പത്ത് സീറ്റുകളിൽ യുഡിഎഫ് മുന്നിലാണ്. തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ…
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
