- താൻ തീരുമാനിക്കും, എല്ലാം താനാണ് എന്നഭാവം ഒരു കമ്യൂണിസ്റ്റ് നേതാവിനും യോജിച്ചതല്ല ; പിണറായി വിജയനെതിരെ സത്യൻ മൊകേരി
- ഓണസദ്യ ഇങ്ങനെയാണോ കഴിക്കുന്നത് ? അബദ്ധം പറ്റല്ലേ…
- രാഹുൽ ഗാന്ധി സ്ത്രീ അവകാശങ്ങളുടെ ചാമ്പ്യനല്ല, ഹിന്ദു വിരുദ്ധൻ : രൂക്ഷവിമർശനവുമായി ഹിമന്ത ബിശ്വ ശർമ്മ
- ‘ മകനെ ഇറാൻ വധിക്കാൻ ശ്രമിച്ചു ‘ ; വെളിപ്പെടുത്തലുമായി നെതന്യാഹു
- തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു
- കശ്മീരി പണ്ഡിറ്റുകൾക്കെതിരെയും, പൊലീസുകാർക്കെതിരെയും തീവ്രവാദ ഭീഷണികൾ ; അതീവ ഗൗരവമുള്ളതെന്ന് ഒമർ അബ്ദുള്ള
- ഇന്ന് ഉത്രാടപ്പാച്ചിൽ ; നാട് ഓണത്തിമർപ്പിൽ
- നൂറ് കണക്കിന് ജോലികൾ; റിക്രൂട്ട്മെന്റ് ക്യാമ്പയ്നുമായി ഡൊമിനോസ്
ലേഖകന്‍: Anu Nair
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. പാർട്ടി അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി . സിപിഐ മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ ‘ താൻ തീരുമാനിക്കും, എല്ലാം താനാണ് എന്നഭാവം ഒരു കമ്യൂണിസ്റ്റ് നേതാവിനും യോജിച്ചതല്ലെന്നാണ് ‘ മൊകേരി പറയുന്നത്. പ്രതിപക്ഷ ഉപനേതാവിൻെറ കാര്യം രാഷ്ട്രീയ വിഷയമാണ്. പ്രതിപക്ഷ നേതാവിന് സ്വന്തം നിലയിൽ തീരുമാനിക്കാൻ കഴിയില്ല. . മുന്നണി രാഷ്ട്രീയത്തിൽ കമ്മ്യൂണിസ്റ്റുകാർക്ക് വേണ്ട രാഷ്ട്രീയ പക്വത പ്രതിപക്ഷ നേതാവിനില്ലെന്ന് പറയേണ്ടി വരുന്നത് ഖേദകരമാണെന്നും സത്യൻ മൊകേരി ജനയുഗം ലേഖനത്തിൽ പറഞ്ഞു. സംഘപരുവാറിനെതിരെ മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ എടുത്ത നിലപാടുകള്‍ ആവേശത്തോടെയാണ് കേരളം സ്വീകരിച്ചത്. ഐക്യമുന്നണി രാഷ്ട്രീയത്തിന്റെ പ്രാധാന്യം, മുന്നണികളിലെ പാര്‍ട്ടികളോട് എങ്ങനെ സമീപിക്കണം എന്നതൊക്കെ ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അനുഭവങ്ങളില്‍ നിന്ന് പഠിക്കണമെന്നും ലേഖനത്തിൽ പറയുന്നു . പ്രതിപക്ഷ ഉപനേതൃസ്ഥാനത്തേക്ക് പേര് നിർദേശിച്ച് കത്ത് നൽകേണ്ടത് താനാണെന്നും സിപിഐഎം നേതാവിൻെറ…
മാവേലിയോടൊപ്പം നല്ലൊരു ഓണസദ്യയുമുണ്ട് ഓണക്കളികളും കണ്ടൊരു തിരുവോണം . അതാണ് മലയാളിയുടെ പതിവ് . . വിഭവങ്ങളുടെ വൈവിധ്യം കൊണ്ടും അവ വിളമ്പുന്നതിലെ കൃത്യമായ ചിട്ടവട്ടങ്ങൾ കൊണ്ടും സദ്യ എക്കാലത്തും സവിശേഷമായി നിൽക്കുന്നു. കാലം മാറിയതനുസരിച്ച് സദ്യയിൽ ഓരോ വിഭവങ്ങളും ഇടം നേടുകയായിരുന്നു ഇലയിൽ വിളമ്പുന്ന വിഭവങ്ങൾ ഒരുമിച്ച് കൂട്ടിക്കുഴച്ചല്ല കഴിക്കേണ്ടത്. ഓരോ കറികളുടെയും രുചിയറിഞ്ഞ് വേണം സദ്യ കഴിക്കാനെന്ന് പഴമക്കാർ പറയാറുണ്ട്. പലവിധ രുചികൾ ചേരുന്നതാണ് സദ്യ. എരിവ്, മധുരം, ഉപ്പ്, കയ്പ്, ചവർപ്പ്, പുളി എന്നീ പ്രധാന രുചികൾ ചേരുന്നതാണ് സദ്യ. ഈ ആറ് രുചികൾ അറിഞ്ഞ് വേണം സദ്യ കഴിക്കാൻ . ഇലയുടെ മുകൾ ഭാഗത്ത്, ഇടത് വശത്തെ അറ്റത്ത് നിന്നാണ് വിഭവങ്ങൾ വിളമ്പാൻ തുടങ്ങേണ്ടത്. ആദ്യം മൂന്ന് തരത്തിലുള്ള ഉപ്പേരികൾ വിളമ്പുക . അതിന് ശേഷം കുറച്ച് ഉപ്പ്, ഒരു മുഴുവൻ പഴം, പപ്പടം എന്നിവ വിളമ്പാം. അടുത്തതായി ഇഞ്ചിക്കറി, നാരങ്ങ, മാങ്ങാ അച്ചാറുകളാണ്. ഇലയുടെ…
രാഹുൽ ഗാന്ധി സ്ത്രീ അവകാശങ്ങളുടെ ചാമ്പ്യനല്ല, ഹിന്ദു വിരുദ്ധൻ : രൂക്ഷവിമർശനവുമായി ഹിമന്ത ബിശ്വ ശർമ്മ
പൂനെ ; വിദ്യാർത്ഥിനികളുമായുള്ള സംവാദത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മനുസ്മൃതിയെ വിമർശിച്ച സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . രാഹുൽ ഗാന്ധി സ്ത്രീ അവകാശങ്ങളുടെ ചാമ്പ്യനല്ല, മറിച്ച് ഹിന്ദു വിരുദ്ധനാണെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന്റെ മറവിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്തുകയാണ് . ശരിയത്തിന് കീഴിൽ നിലനിൽക്കുന്ന പുരുഷാധിപത്യ, മധ്യകാല ആചാരങ്ങൾക്കെതിരെ രാഹുൽ ഗാന്ധി ഒരിക്കലും ഇതേ രോഷത്തോടെ സംസാരിക്കാറില്ലെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ” ശരിയത്തിന് കീഴിൽ നിലനിൽക്കുന്ന പുരുഷാധിപത്യപരവും മധ്യകാലവുമായ ആചാരങ്ങൾക്കെതിരെ രാഹുൽ ഗാന്ധി എത്ര തവണ സമാനമായ പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്? ഒരിക്കലും ഉണ്ടായിട്ടില്ല. ശരിയ ഇസ്ലാമിന്റെ അടിത്തറയാണെങ്കിലും, മനുസ്മൃതിക്ക് ഹിന്ദുമതത്തിൽ താരതമ്യപ്പെടുത്താവുന്ന തിരുവെഴുത്തിന് അംഗീകാരമില്ല. ഹിന്ദുക്കൾക്ക് ഇത് സാർവത്രികമായി ബന്ധിപ്പിക്കുന്ന ഒരു നിയമസംഹിതയുമല്ല. ആയിരക്കണക്കിന് വർഷങ്ങളായി ചെയ്തതുപോലെ, എല്ലായ്പ്പോഴും അങ്ങനെ തന്നെ തുടരും, മാറ്റാനും പരിഷ്കരിക്കാനും കാലത്തിനനുസരിച്ച് പൊരുത്തപ്പെടാനുമുള്ള അതുല്യമായ കഴിവിലാണ്…
ടെഹ്റാൻ : പശ്ചിമേഷ്യയിൽ ഇറാനുമായി സംഘർഷം തുടരുന്നതിനിടെ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . തന്റെ ഒരു മകനെ ഇറാൻ വധിക്കാൻ ശ്രമിച്ചതായി നെതന്യാഹു പറഞ്ഞു. ഈ വിവരങ്ങൾ മാസങ്ങളായി രഹസ്യമായി സൂക്ഷിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും, തന്റെ രണ്ട് മക്കളിൽ ആരെയാണ് ഇറാൻ ലക്ഷ്യമിട്ടതെന്ന് അദ്ദേഹം വ്യക്തമായി വെളിപ്പെടുത്തിയില്ല. മാധ്യമപ്രവർത്തകൻ നോം അമീറുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ വിവരം വെളിപ്പെടുത്തിയത് . “ഇത് തികച്ചും അവിശ്വസനീയമാണ്. ഇറാൻ എന്റെ മകനിൽ ഒരാളെ ലക്ഷ്യം വച്ചു. അവർ അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചു” നെതന്യാഹു പറഞ്ഞു. ‘ ഇപ്പോൾ ഇസ്രായേലിന്റെ സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിന്റെ തലവൻ ഡേവിഡ് സിനിയുമായി ഞാൻ സംസാരിച്ചു, പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികൾക്കും മതിയായ സുരക്ഷ നൽകണമെന്ന് അദ്ദേഹത്തോട് പറഞ്ഞു’ എന്നും നെതന്യാഹു പറഞ്ഞു. ഈ വർഷം ജൂലൈയിൽ, ഇസ്രായേൽ സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റുമായി…
തിരുവനന്തപുരം : പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ് . വെഞ്ഞാറമൂട്, കിളിമാനൂർ ഡിപ്പോകളിലെ ബസുകൾക്ക് നേരെയാണ് കല്ലേറുണ്ടായത് . ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ബസിന്റെ മുൻവശത്തെ ചില്ല് തകർന്നു. ഇന്നലെ രാത്രി 11:15 ഓടെയാണ് സംഭവം. പരപ്പിൽ ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന ബസിന് നേരെയാണ് ആദ്യം കല്ലെറിഞ്ഞത് . പിന്നാലെ ഇന്ന് രാവിലെ മെഡിക്കൽ കോളജ്– തിരുവനന്തപുരം ഭാഗത്തേക്കുള്ള പ്രിയദർശിനി ബസിന്‍റെ ചില്ലും തകർത്തു. ജീവനക്കാർ പാങ്ങോട് പോലീസിൽ പരാതി നൽകി.
ശ്രീനഗർ : സർക്കാർ ജീവനക്കാരായ കശ്മീരി പണ്ഡിറ്റുകൾക്കെതിരെയും, പൊലീസുകാർക്കെതിരെയും ഉയരുന്ന തീവ്രവാദ ഭീഷണികൾ അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള . ഭീഷണികളുടെ ഉറവിടം കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടത്താൻ അദ്ദേഹം സുരക്ഷാ, പോലീസ്, രഹസ്യാന്വേഷണ ഏജൻസികൾക്ക് നിർദ്ദേശം നൽകി. നിയമപാലകരും സുരക്ഷാ ഏജൻസികളും അവയെ നിസ്സാരമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഭീഷണികൾ ഉയർത്തുന്നവരെ വെളിച്ചത്ത് കൊണ്ടുവരേണ്ടത് അത്യാവശ്യമാണ് . ഇതിനായി പോലീസും രഹസ്യാന്വേഷണ ഏജൻസികളും വിഷയം ഗൗരവമായി അന്വേഷിക്കുകയും ഈ ഭീഷണി പോസ്റ്ററുകൾക്കും സന്ദേശങ്ങൾക്കും പിന്നിൽ ആരാണെന്ന് കണ്ടെത്തുകയും വേണം. ജമ്മു കശ്മീരിലെ ക്രമസമാധാനപാലനത്തിന് തനിക്ക് നേരിട്ട് ഉത്തരവാദിത്തമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. “ക്രമസമാധാനം എന്റെ നേരിട്ടുള്ള ഉത്തരവാദിത്തമല്ല, ഈ വിഷയം ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് കൈകാര്യം ചെയ്യുന്നത് . ക്രമസമാധാനപാലനത്തിനുള്ള എന്റെ ഉപദേശം ഇതിനെ നിസ്സാരമായി കാണരുത് എന്നാണ്. ഇത് സമഗ്രമായി അന്വേഷിക്കണം. ജമ്മു കശ്മീരിൽ ഭീകരത പൂർണ്ണമായും ഇല്ലാതാക്കിയെങ്കിൽ, ഈ ഭീഷണികൾ എവിടെ നിന്നാണ് വരുന്നത്…
തിരുവനന്തപുരം : ആയിരങ്ങൾ പൊടിച്ച് ഉപ്പ് തൊട്ട് കർപ്പൂരം വരെ ഒരുക്കിയെങ്കിലും എന്തെങ്കിലുമൊന്ന് മറന്നോയെന്ന അങ്കലാപ്പിൽ ഉത്രാടപ്പാച്ചിലാണ് ഇന്ന് നാട് . സദ്യവട്ടത്തിനുള്ള സാധനങ്ങൾ മുതൽ വസ്ത്രങ്ങൾ വരെ വാങ്ങാനുള്ള തത്രപ്പാടിലാണ് പലരും . പച്ചക്കറി, പഴങ്ങൾ, പൂക്കൾ, പലവ്യഞ്ജനങ്ങൾ, വാഴയില, കായ, ഉപ്പേരി തുടങ്ങിയ സദ്യ വട്ടങ്ങൾ വാങ്ങാൻ കടകളിലും ചന്തകളിലും വലിയ തിരക്കാണിന്ന് . ഗ്രാമങ്ങളിൽ പ്രത്യേക ചന്തകളും, സർക്കാരിന്റെ കൺസ്യൂമർഫെഡുമൊക്കെ ആൾത്തിരക്കിലാണ് . പൂക്കളം ഒരുക്കാനുള്ള വിവിധതരം പൂക്കൾ തേടി പൂക്കടകളിലും മലയാളികൾ കയറിയിറങ്ങുന്നുണ്ട്. കഴിഞ്ഞദിവസങ്ങളിൽ മാത്രം 500 ടൺ പൂക്കളാണ് തോവാളയിൽ നിന്ന് വിറ്റഴിഞ്ഞത്. വാഴക്കുലകളും പച്ചക്കറികളുമായി അതിർത്തി കടന്ന് ലോറികൾ തുടർച്ചയായി എത്തുന്നുണ്ട്. വസ്ത്രവ്യാപാരശാലകളിലും ഗൃഹോപകരണ വിപണികളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വഴിയോരക്കച്ചവടക്കാർക്ക് ഇരുട്ടടിയായി മഴയും ചിലയിടങ്ങളിൽ ശക്തമാകുന്നുണ്ട്. എങ്കിലും ഓണാഘോഷങ്ങളുമായി നാട്ടിൻപുറങ്ങളിൽ ക്ലബുകളും സജീവമാണ്. സംസ്ഥാനതല ഓണം വാരാഘോഷം ആരംഭിച്ചതോടെ വെള്ളയമ്പലം മുതൽ കിഴക്കേകോട്ട വരെയുള്ള രാജവീഥികളിലെ വൃക്ഷങ്ങളും മന്ദിരങ്ങളും ദീപങ്ങളിൽ കുളിച്ച്…
ഡബ്ലിൻ ; വിവിധ കൗണ്ടികളിലായി നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട് നാല് പേരെ ഡബ്ലിൻ ജില്ലാ കോടതിയിൽ ഹാജരാക്കി . ഡബ്ലിൻ, കിൽഡെയർ, ലാവോയിസ്, കിൽകെന്നി കൗണ്ടികളിലെ മോഷണങ്ങളുമായി ബന്ധമുണ്ടെന്ന് കരുതുന്നവരെയാണ് കോടതിയിൽ ഹാജരാക്കിയത്. സിൽവർ 2006 വോൾവോ എസ് 4 ഗാർഡൈ തടഞ്ഞ് തുടർന്ന് വ്യാഴാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്.നാലുപേരെയും കുറ്റം ചുമത്തി ഡബ്ലിൻ ജില്ലാ കോടതിയുടെ പ്രത്യേക സിറ്റിംഗിലാണ് വെവ്വേറെ ഹാജരാക്കിയത്. വരും ആഴ്ചകളിൽ വ്യത്യസ്ത തീയതികളിൽ വീണ്ടും ഹാജരാകാൻ നിർദേശിച്ച് നാലുപേരെയും കോടതി ജാമ്യത്തിൽ വിട്ടു.
ഡബ്ലിൻ ; ഓസ്‌ട്രേലിയയിലെ മെൽബണിൽ ഐറിഷ് വനിതയെ കൊലപ്പെടുത്തിയ കേസിൽ 45 കാരനെതിരെ കേസെടുത്തു .ടിപ്പററിയിൽ നിന്നുള്ള ആൻമേരി ഒ’റെയ്‌ലി എന്ന 30 കാരിയാണ് മരിച്ചത്. ഇന്നലെയാണ് ഫെർൻട്രീ ഗള്ളി റോഡിലെ വീട്ടിൽ ഒ’റെയ്‌ലിയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത് . അധികം വൈകാതെ ഇവർ മരണപ്പെടുകയും ചെയ്തു. വീടിന് സമീപത്ത് നിന്ന് ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് പ്രസ്താവനയിൽ പറഞ്ഞു. പിന്നീട് ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. വീഡിയോ കോൾ വഴി മെൽബൺ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജക്കിയ 45 കാരനെ വരുന്ന ഫെബ്രുവരി 23 ന് വീണ്ടും കോടതിയിൽ ഹാജരാക്കണമെന്ന നിർദേശത്തോടെ റിമാൻഡ് ചെയ്തു. കേസിനെക്കുറിച്ച് അറിയാമെന്നും കോൺസുലാർ സഹായം നൽകുന്നുണ്ടെന്നും വിദേശകാര്യ വകുപ്പ് അറിയിച്ചു.
ട്രംപിന്റെ ക്ലെയറിലെ നിര്‍മ്മാണ പദ്ധതിക്ക് ഭീഷണിയായി അപൂര്‍വ്വയിനം ഒച്ചുകള്‍ ; കമ്പനിയ്ക്ക് നോട്ടീസ്
ക്ലയര്‍ : യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ലെയറിലെ നിര്‍മ്മാണ പദ്ധതിക്ക് ഭീഷണിയായി അപൂര്‍വ്വയിനം ഒച്ചുകള്‍.ഡൂണ്‍ബെഗ് റിസോര്‍ട്ടിലെ ബോള്‍റൂം നിര്‍മ്മാണ പദ്ധതിക്കാണ് 2 എം എം നീളമുള്ള വെര്‍ട്ടിഗോ ആംഗുസ്റ്റിയര്‍ എന്ന ഒച്ചുകൾ ഭീഷണിയാകുന്നത് . നിര്‍മ്മാണ ജോലികള്‍ പരിസ്ഥിതിയിലും ജൈവ ആവാസ വ്യവസ്ഥയിലും ഉണ്ടാക്കാവുന്ന മാറ്റങ്ങളെക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്ലാനിംഗ് കമ്മീഷന്‍ ട്രംപിന്റെ സ്ഥാപനമായ ടി ഐ ജി എല്‍ അയര്‍ലന്‍ഡ് എന്റര്‍പ്രൈസസ് ലിമിറ്റഡിന് കത്ത് നല്‍കി. 320 പേര്‍ക്ക് വേണ്ടിയുള്ള ബോള്‍റൂമാണ് നിര്‍മ്മിക്കുന്നത്. 250 ലേറെ തൊഴിലാളികളെ വച്ച് ആഴ്ചയില്‍ ഏഴ് ദിവസവും ദിവസവും 20 മണിക്കൂര്‍ ജോലി ചെയ്യിച്ച് എത്രയും വേഗത്തില്‍ ജോലികള്‍ പൂര്‍ത്തിയാക്കാനാണ് കമ്പനിയുടെ ശ്രമം. സംരക്ഷണവാദികള്‍ കോടതിയെ സമീപിക്കുന്നതിന് മുമ്പ് പണി തീര്‍ക്കാനുള്ള നീക്കമാണ് ട്രംപിന്റെ കമ്പനി നടത്തുന്നത്. അതിനിടെയാണ് കമ്മീഷന്റെ നോട്ടീസ് ലഭിച്ചത്.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
