- ഈസ്റ്റർ ദിനത്തിൽ ആക്രമണം; യുവാവിന് പരിക്ക്
- ലിസ്ബണിൽ വാഹനാപകടം; രണ്ട് പേർ ആശുപത്രിയിൽ
- ബീഹാറിലെ മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ
- 64,006 കുടുംബങ്ങളെ കടുത്ത ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു ; പറഞ്ഞ വാഗ്ദാനങ്ങളിൽ 97%വും നടപ്പിലാക്കിയെന്ന് പിണറായി
- ഡേവിനെ പിന്നാലെ എഡ്ഡി എത്തുന്നു; തുടർച്ചയായ ചുഴലിക്കാറ്റുകളിൽ ഭയന്ന് ഐറിഷ് ജനത
- മതപരമായ സ്പർദ്ധയുണ്ടാക്കുന്ന പ്രഖ്യാപനം നടത്തിയിട്ടില്ല : തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി ടി പി രാമകൃഷ്ണൻ
- രാജ്യത്തെ വെറും 649 ട്രാഫിക് ഗാർഡകൾ; ആശങ്ക പ്രകടമാക്കി ഇയു ട്രാൻസ്പോർട്ട് എംഇപി
- സാമ്പത്തിക മാന്ദ്യം വലിഞ്ഞ് മുറുക്കും; ഭയന്ന് ഐറിഷ് ജനത
Author: Anu Nair
ന്യൂഡൽഹി : ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുൻപ് പോലും കോൺഗ്രസ് നേതാവ് സോണിയഗാന്ധി ഇന്ത്യയിൽ വോട്ട് ചെയ്തതായി റിപ്പോർട്ട് . ബിജെപി സോഷ്യൽ മീഡിയ മേധാവി അമിത് മാളവ്യയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത്. ഇന്ത്യൻ പൗരത്വമില്ലാത്തപ്പോൾ പോലും സോണിയ രണ്ടുതവണ വോട്ടർ പട്ടികയിൽ ഇടം നേടിയതായി അമിത് മാളവ്യ പറഞ്ഞു. “ഇന്ത്യൻ വോട്ടർ പട്ടികയിൽ സോണിയ ഗാന്ധിയുടെ പേര് തിരഞ്ഞെടുപ്പ് നിയമത്തിന്റെ വ്യക്തമായ ലംഘനങ്ങൾ നിറഞ്ഞതാണ്. യോഗ്യതയില്ലാത്തതും നിയമവിരുദ്ധവുമായ വോട്ടർമാരെ കണ്ടെത്തുന്നതിൽ രാഹുൽ ഗാന്ധിയുടെ താൽപ്പര്യവും സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) നോടുള്ള അദ്ദേഹത്തിന്റെ എതിർപ്പും മൂലം ഇതും വ്യക്തമായി . ഇന്ത്യൻ പൗരനാകുന്നതിന് മൂന്ന് വർഷം മുമ്പും ഇറ്റാലിയൻ പൗരത്വം നിലനിർത്തിയിട്ടും 1980 ൽ സോണിയയുടെ പേര് ആദ്യമായി വോട്ടർ പട്ടികയിൽ വന്നു,” അമിത് മാളവ്യ സോഷ്യൽ മീഡിയയിൽ കുറിച്ചു. അക്കാലത്ത് ഗാന്ധി കുടുംബം പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഔദ്യോഗിക വസതിയായ സഫ്ദർജംഗ് റോഡിലെ 1-ൽ താമസിച്ചിരുന്നുവെന്നും ആ…
ആലപ്പുഴ: മാവേലിക്കരയിൽ കഞ്ചാവുമായി കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ. ഭരണിക്കാവ് സ്വദേശിയായ ജിതിൻ കൃഷ്ണ (35) ആണ് അറസ്റ്റിലായത്. ഹരിപ്പാട് കെഎസ്ആർടിസി ഡിപ്പോയിൽ കണ്ടക്ടറാണ് ജിതിൻ കൃഷ്ണ . കഞ്ചാവ് വിൽപ്പനയിൽ ജിതിൻ പങ്കാളിയാണെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് ഒരു മാസത്തോളമായി എക്സൈസ് വകുപ്പ് ജിതിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. മാവേലിക്കര മൂന്നാംകുരിയിലെ ആലിൻചുവട് ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെ നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്. ഇയാളിൽ നിന്ന് 1.286 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കഴിഞ്ഞ 15 വർഷമായി കെ എസ് ആർ ടിസിയിൽ കണ്ടക്ടറാണ് ജിതിൻ. ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രിവന്റീവ് ഓഫീസർമാരായ സി.പി. സാബു, എം. റെനി, ബി. അഭിലാഷ്, പി. അനിലാൽ, ടി. ജിയേഷ്, കെ.ആർ. രാജീവ്, സിവിൽ എക്സൈസ് ഓഫീസർമാരായ സാജൻ ജോസഫ്, സുലേഖ, ഭാഗ്യനാഥ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ മാവേലിക്കര മജിസ്ട്രേറ്റ് കോടതി…
ബെയ്ജിംഗ് : ജോലി നഷ്ടപ്പെട്ടവർ എന്തുചെയ്യും? വീട്ടിലിരിക്കാൻ നാണക്കേടാണ്. ജോലിയില്ലെന്ന് പറഞ്ഞ് കളിയാക്കുന്ന ധാരാളം പേരുണ്ട്. വീട്ടിൽ വെറുതെ നിൽക്കുന്നതും വിഷമമാണ് . ചൈനയിൽ 14 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക് . അവിടെ തൊഴിലില്ലാത്ത യുവാക്കൾക്കും യുവതികൾക്കും വേണ്ടി ഇപ്പോൾ ഡമ്മി ഓഫീസുകൾ സൃഷ്ടിക്കപ്പെടുകയാണ് . തൊഴിലില്ലാത്തവർ ജോലി ചെയ്യുന്നുണ്ടെന്ന് കാണിക്കാനായാണ് ഈ ഡമ്മി ഓഫീസുകളിൽ പോകുന്നത്. ബിബിസി റിപ്പോർട്ട് അനുസരിച്ച്, ചൈനയിൽ ഇത്തരമൊരു പ്രവണത വ്യാപകമാവുകയാണ്. തൊഴിൽരഹിതരായ ചൈനക്കാർ തങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കാണിക്കാൻ ഈ ഡമ്മി ‘ഓഫീസിൽ’ പോകുന്നു. ഇത് ഒരു യഥാർത്ഥ ഓഫീസ് പോലെ തോന്നിക്കുന്ന ഒരിടമാണ് . എന്നാൽ ഈ സൗകര്യത്തിനായി പണം നൽകണം. ഡെസ്കുകൾ, കമ്പ്യൂട്ടറുകൾ, വൈഫൈ, മീറ്റിംഗ് റൂമുകൾ, ഭക്ഷണം, ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്. ബെയ്ജിംഗ്, ഷെൻഷെൻ, ഷാങ്ഹായ്, നാൻജിംഗ്, വുഹാൻ തുടങ്ങിയ ചൈനീസ് നഗരങ്ങളിൽ ഇത്തരം ഡമ്മി ഓഫീസുകൾ ഉയർന്നുവരുന്നുണ്ട്. ബിബിസി റിപ്പോർട്ട് അനുസരിച്ച്, 16 നും 24…
ഏറെ ജനപ്രിയ ഭക്ഷണമാണ് ഫ്രഞ്ച് ഫ്രൈസ് . കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവർക്കും പ്രിയപ്പെട്ട ഭക്ഷണമായി ഇത് മാറിക്കൊണ്ടിരിക്കുന്നു. കാരണം അതിന്റെ രുചി തന്നെയാണ്. എന്നാൽ ഫ്രഞ്ച് ഫ്രൈസ് പതിവായി കഴിക്കുന്നത് അമിതവണ്ണം മുതൽ ഹൃദ്രോഗം വരെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു . ഫ്രഞ്ച് ഫ്രൈസിലെ ചില ചേരുവകൾ നമ്മുടെ ശരീരത്തിന് വളരെ അപകടകരമാണ്.ഫ്രഞ്ച് ഫ്രൈസ് കൂടുതൽ നേരം വറുക്കുമ്പോൾ, അവയിൽ കൂടുതൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്, ഇത് ഹൃദയാരോഗ്യത്തിന് ദോഷകരവും അമിതവണ്ണത്തിന് കാരണമാകുന്നതുമാണ്. ഉരുളക്കിഴങ്ങ് ഉയർന്ന താപനിലയിൽ വറുക്കുമ്പോൾ, അക്രിലാമൈഡ് എന്ന രാസവസ്തു രൂപം കൊള്ളുന്നു, ഇത് ഒരു അർബുദകാരിയായി കണക്കാക്കപ്പെടുന്നു. ഇതിൽ രുചി വർദ്ധിപ്പിക്കാൻ ധാരാളം ഉപ്പ് ഉപയോഗിക്കുന്നു. സോഡിയം അമിതമായാൽ രക്തസമ്മർദ്ദം വർദ്ധിക്കുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും.ഉയർന്ന കലോറി ഉള്ളതിനാൽ ഇത് അമിതവണ്ണത്തിന് കാരണമാകും.ഇതിലെ കാർബോഹൈഡ്രേറ്റുകളും ഗ്ലൈസെമിക് സൂചികയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും . ഇത് ദഹനപ്രശ്നങ്ങൾക്ക്…
ഇസ്ലാമാബാദ് ; അസിം മുനീറിന് പിന്നാലെ ഇന്ത്യയ്ക്കെതിരെ ഭീഷണി മുഴക്കി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് . പാകിസ്ഥാന് അവകാശപ്പെട്ട “ഒരു തുള്ളി” വെള്ളം പോലും ഇന്ത്യ എടുക്കാൻ അനുവദിക്കില്ലെന്നാണ് ഷെരീഫിന്റെ പ്രസ്താവന. .സിന്ധു ജല ഉടമ്പടി പുനരാരംഭിക്കാൻ പാകിസ്ഥാൻ പല തവണ ഇന്ത്യയോട് ആവശ്യപ്പെട്ടതിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവന. “ഞങ്ങളുടെ വെള്ളം കൈവശം വയ്ക്കുമെന്ന് നിങ്ങൾ ഭീഷണിപ്പെടുത്തിയാൽ, പാകിസ്ഥാനിൽ നിന്ന് ഒരു തുള്ളി പോലും നിങ്ങൾക്ക് തട്ടിയെടുക്കാൻ കഴിയില്ലെന്ന് ഓർമ്മിക്കുക. നിങ്ങൾ ഞങ്ങളുടെ വെള്ളം നിർത്തുമെന്ന് ഭീഷണിപ്പെടുത്തുന്നു. അത്തരമൊരു നീക്കത്തിന് ശ്രമിച്ചാൽ, നിങ്ങൾ ഒരിക്കലും മറക്കാത്ത ഒരു പാഠം പാകിസ്ഥാൻ നിങ്ങളെ പഠിപ്പിക്കും,” ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് ഇസ്ലാമാബാദിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഷെഹ്ബാസ് ഷെരീഫ് . സിന്ധു ജലത്തെ പാകിസ്ഥാന്റെ ജീവരക്തമായി വിശേഷിപ്പിച്ച ഷെരീഫ്, അന്താരാഷ്ട്ര കരാറുകൾ പ്രകാരം പാകിസ്ഥാന്റെ അവകാശങ്ങളിൽ “ഒരു വിട്ടുവീഴ്ചയും” ഉണ്ടാകില്ലെന്നും വ്യക്തമാക്കി. പതിറ്റാണ്ടുകൾ പഴക്കമുള്ള സിന്ധു നദീജല കരാർ താൽക്കാലികമായി…
വാരാണസി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർലമെന്റ് മണ്ഡലമായ വാരണാസിയിൽ വൻതോതിലുള്ള വോട്ടർ തട്ടിപ്പ് നടന്നുവെന്ന ഉത്തർപ്രദേശ് കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ രാമജാനകി മഠത്തിലെ സന്യാസിമാർ രംഗത്ത് . മതപരമായ പാരമ്പര്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും സന്യാസിമാർ പറഞ്ഞു. വാരണാസിയിലെ 51-ാം വാർഡിലെ കാശ്മീരിഗഞ്ച് പ്രദേശത്തെ വോട്ടർ പട്ടിക യുപി കോൺഗ്രസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് വിവാദം ആരംഭിച്ചത്. രാംകമൽ ദാസ് എന്ന ആൾക്ക് “മക്കൾ” ആയി 50-ലധികം പേരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കോൺഗ്രസ് അവകാശപ്പെട്ടത്. ‘ വാരണാസിയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറ്റൊരു അത്ഭുതം കാണുക! ‘രാംകമൽ ദാസ്’ എന്ന ഒറ്റ വ്യക്തിയുടെ പേരിൽ 50 ആൺമക്കളെ വോട്ടർ പട്ടികയിൽ രേഖപ്പെടുത്തിയിട്ടുണ്ട്! ഇളയ മകൻ രാഘവേന്ദ്ര – 28 വയസ്സ്, മൂത്ത മകൻ ബൻവാരി ദാസ് – 72 വയസ്സ്! ഈ പൊരുത്തക്കേട് ഒരു തെറ്റായി തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിക്കളയുമോ അതോ പരസ്യമായി തട്ടിപ്പ് നടക്കുന്നുണ്ടെന്ന്…
പല്ല് തേയ്ക്കുന്നത് എല്ലാ ദിവസവും ചെയ്യുന്ന ദിനചര്യകളിൽ ഒന്നാണ്. ചിലർ രാവിലെ പല്ല് തേച്ചാൽ മതിയെന്നും രാത്രിയിൽ വീണ്ടും ബ്രഷ് ചെയ്യേണ്ട ആവശ്യമില്ലെന്നും കരുതുന്നു. പക്ഷേ അടുത്തിടെ നടന്ന ജാപ്പനീസ് പഠനം പറയുന്നത് രാത്രിയിൽ പല്ല് തേക്കാതിരിക്കുന്നത് ഹൃദയാഘാതത്തിന് കാരണമാകുന്നുവെന്നാണ് . പഠനത്തിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച 1,500-ലധികം രോഗികളെ പരിശോധിച്ചു. പഠനമനുസരിച്ച്, രാവിലെയും രാത്രിയും പല്ല് തേക്കുന്നവരെ അപേക്ഷിച്ച് രാവിലെ മാത്രം പല്ല് തേക്കുന്നവർക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കൂടുതലാണ്. രാവിലെ മാത്രം പല്ല് തേക്കുന്ന ശീലം മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്നുവെന്നാണ് ഇതിന് അർത്ഥം. ദീർഘനാൾ ഇത്തരത്തിൽ രാത്രികാലങ്ങളിൽ ബ്രഷ് ചെയ്യാതിരിക്കുമ്പോൾ ഇത് ദോഷകരമായ ബാക്ടീരിയകൾ വളരാൻ ഇടയാക്കുന്നു . ഇത് കാലക്രമേണ ഹൃദയം ഉൾപ്പെടെ ശരീരത്തിലുടനീളം ബാധിക്കും . ശുചിത്വം മോശമായ ആളുകളുടെ രക്തത്തിൽ ബാക്ടീരിയകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈ തരത്തിലുള്ള ബാക്ടീരിയകൾ ഗുരുതരമായ ഹൃദയ സംബന്ധമായ തകരാറുകൾക്ക് കാരണമാകും . രാത്രിയിൽ പല്ല് തേയ്ക്കേണ്ടത്…
പ്രകൃതി നൽകുന്ന അമൃതാണ് കരിക്കിൻവെള്ളം എന്നതിൽ സംശയമില്ല. ഇത് ആരോഗ്യത്തിന് വളരെ നല്ലതുമാണ്. കലോറി കുറവും ഇലക്ട്രോലൈറ്റുകളാൽ സമ്പുഷ്ടവുമാണ് കരിക്കിൻവെള്ളം. അതിനാൽ വ്യായാമത്തിന് ശേഷം കരിക്കിൻ വെള്ളം കുടിക്കുന്നതാണ് ഉചിതം . ഇത് ശരീരത്തിലെ ജലാംശം വർധിക്കാൻ സഹായിക്കുന്നു. മാത്രമല്ല, ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നത് മുതൽ ദഹനം വരെ, ഇതിന്റെ ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. എന്നാൽ അമൃതിന്റെ ഗുണങ്ങളുള്ള ഈ പാനീയം എല്ലാവർക്കും അനുയോജ്യമല്ല. . വിദഗ്ദ്ധോപദേശത്തിന്റെയും വൈദ്യശാസ്ത്ര ഗവേഷണത്തിന്റെയും അടിസ്ഥാനത്തിൽ, ചില ആളുകളുടെ ആരോഗ്യസ്ഥിതികൾക്ക് തേങ്ങാവെള്ളം അനുയോജ്യമല്ലെന്ന് പറയപ്പെടുന്നു. കരിക്കിൻവെള്ളത്തിൽ സ്വാഭാവിക പഞ്ചസാര അടങ്ങിയിരിക്കുന്നതാൽ ഇത് പ്രമേഹ രോഗികൾക്ക് നല്ലതല്ല . ഒരു ചെറിയ ഗ്ലാസ് (200 മില്ലി) കരിക്കിൻവെള്ളത്തിൽ ഏകദേശം 6 മുതൽ 7 ഗ്രാം വരെ പഞ്ചസാര അടങ്ങിയിരിക്കുന്നു. ഇത് പഴച്ചാറുകളെ അപേക്ഷിച്ച് കുറവാണ്, എങ്കിലും ഇത് ചിലപ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. ചിലരിൽ കരിക്കിൻവെള്ളം കുടിച്ച ഉടനെ ചൊറിച്ചിൽ, തിണർപ്പ്, വീക്കം അല്ലെങ്കിൽ ചർമ്മത്തിൽ…
ന്യൂഡൽഹി ; യുഎൻ പൊതുസഭയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം അമേരിക്ക സന്ദർശിക്കും . വ്യാപാര ബന്ധങ്ങളിലെ ഉലച്ചിനിടയിൽ വ്യാപാര പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി യുഎസ്പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്. ട്രംപിന് പുറമേ, ഉക്രേനിയൻ പ്രസിഡന്റ് സെലെൻസ്‌കി ഉൾപ്പെടെയുള്ള വിദേശ നേതാക്കളുമായും പ്രധാനമന്ത്രി മോദി ഉന്നതതല കൂടിക്കാഴ്ചകൾ നടത്തും. സെപ്റ്റംബറിൽ ന്യൂയോർക്ക് സിറ്റിയിലാണ് യുഎൻജിഎ ഉച്ചകോടി നടക്കുക. സെപ്റ്റംബർ 23 മുതൽ ആരംഭിക്കുന്ന ഉച്ചകോടിയിൽ ആഗോള നേതാക്കൾ എത്തിത്തുടങ്ങും. കൂടിക്കാഴ്ച യാഥാർത്ഥ്യമായാൽ, ഈ വർഷം ഫെബ്രുവരിയിൽ മോദി വൈറ്റ് ഹൗസ് സന്ദർശിച്ചതിന് ശേഷം ഏഴ് മാസത്തിനുള്ളിൽ ഇരു നേതാക്കളുടെയും രണ്ടാമത്തെ കൂടിക്കാഴ്ചയായിരിക്കും ഇത്.ജൂണിൽ പ്രധാനമന്ത്രി ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ കാനഡയിൽ ആയിരുന്നപ്പോൾ ട്രംപ് മോദിയെ യുഎസ് സന്ദർശിക്കാൻ ക്ഷണിച്ചിരുന്നു. എന്നാൽ ആ സമയത്ത് യുഎസിലുണ്ടായിരുന്ന പാകിസ്ഥാൻ ആർമി മേധാവി അസിം മുനീറുമായി കൂടിക്കാഴ്ച നടത്താൻ ട്രംപ് ആവശ്യപ്പെട്ടേക്കുമെന്നതിനാൽ മോദി ക്ഷണം നിരസിച്ചു. കൂടിക്കാഴ്ച ഫലപ്രദമായി…
ന്യൂഡൽഹി : കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് പ്രിയങ്ക വദ്ര അടക്കമുള്ളവർ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയത് മിന്റാദേവിയുടെ പേര് പതിച്ച ടീ ഷർട്ട് ധരിച്ചാണ് . 124 വയസുകാരി മിന്റാദേവിയ്ക്ക് ഇന്നും ബിഹാറിൽ വോട്ട് ഉണ്ടെന്നതായിരുന്നു പരിഹാസത്തിന് കാരണം . എന്നാൽ ഇപ്പോൾ വോട്ടർ പരിഷ്ക്കരണത്തിലെ പിഴവ് ചൂണ്ടികാട്ടി എത്തിയിരിക്കുകയാണ് മിന്റാദേവി . തനിക്ക് 124 വയസല്ല വെറും 35 വയസാണെന്നും അവർ പറയുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നെ ഒരു മുത്തശ്ശിയാക്കി, ചിരി അടക്കിപ്പിടിച്ചുകൊണ്ട് മിന്റ ദേവി പറഞ്ഞു. ‘ ജനനതീയതി ഞാൻ കൃത്യമായി നൽകിയിരുന്നു . ഈ മണ്ടത്തരത്തിന് എന്നെ എങ്ങനെ കുറ്റപ്പെടുത്താനാകും? ബൂത്ത് ലെവൽ ഓഫീസറുടെ സന്ദർശനത്തിനായി വെറുതെ കാത്തിരുന്നതിന് ശേഷം ഞാൻ തന്നെ ഫോം ഓൺലൈനായി പൂരിപ്പിച്ചു ‘ – മിന്റ ദേവി പറഞ്ഞു. “ഒടുവിൽ, 35 വയസ്സുള്ളപ്പോൾ, എനിക്ക് വോട്ട് ചെയ്യാൻ അവസരം ലഭിച്ചതിൽ സന്തോഷിക്കുന്നു . എന്റെ പേര് വോട്ടർ പട്ടികയിൽ ഇതുവരെ ഇല്ലായിരുന്നു…
Subscribe to Updates
Get the latest creative news from FooBar about art, design and business.
