- 12 വയസ്സുകാരിയെ ലൈംഗികമായി ചൂഷണംചെയ്തു; സിപിഐ നേതാവിനെതിരേ പോക്സോ കേസ്
- ഗോവ നിശാക്ലബ് തീപിടിത്തം: ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം; മരിച്ചവർക്ക് രണ്ട് ലക്ഷം; പരിക്കേറ്റവർക്ക് അരലക്ഷം
- ഓഫ്ലേയിൽ വീടിന് തീപിടിച്ചു
- ‘പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്’; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
- മഴയ്ക്ക് സാധ്യത; വടക്കൻ അയർലൻഡിൽ മുന്നറിയിപ്പ്
- ക്രിസ്തുമസിനെ വരവേറ്റ് ഡബ്ലിൻ; ഹെൻറി സ്ട്രീറ്റ്, മേരി സ്ട്രീറ്റ് മാർക്കറ്റുകൾ തുറന്നു
- ബാബറി മസ്ജിദിന്റെ പേരിൽ തെലങ്കാനയി സ്മാരകം ; പ്രഖ്യാപനവുമായി തെഹ്രീക് മുസ്ലീം ഷബ്ബാൻ പ്രസിഡന്റ് മുഷ്താഖ് മാലിക്
- എൻഡോമെട്രിയോസിസ് ചികിത്സയ്ക്ക് കൂടുതൽ പിന്തുണ ആവശ്യം; ഡബ്ലിനിൽ പ്രതിഷേധം
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ വരും മണിക്കൂറുകളിൽ കാറ്റും മഴയും ശക്തമാകും. ഇതേ തുടർന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പുകൾ പുതുക്കി. കാറ്റിനും മഴയ്ക്കും വ്യത്യസ്ത മുന്നറിയിപ്പുകൾ വിവിധ കൗണ്ടികളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. അയർലൻഡിലെ നാല് കൗണ്ടികളിൽ കാറ്റിനെ തുടർന്നുള്ള യെല്ലോ വാണിംഗ് നിലവിൽ വന്നിട്ടുണ്ട്. ഡബ്ലിൻ, വാട്ടർഫോർഡ്, വെക്‌സ്‌ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിലാണ് കാറ്റിനെ തുടർന്നുള്ള മുന്നറിയിപ്പ്. ഇന്ന് രാവിലെ 11 മണി മുതൽ ആരംഭിച്ച മുന്നറിയിപ്പ് വൈകീട്ട് അഞ്ച് മണിയ്ക്ക് അവസാനിക്കും. കെറി, കോർക്ക് എന്നീ കൗണ്ടികളിലാണ് മഴയെ തുടർന്നുള്ള മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. നാളെ രാവിലെ 9 മണിവരെയാണ് ഇവിടെ മുന്നറിയിപ്പ്.
ഗാൽവെ: തുവാമിലെ സെന്റ് മേരീസ് മദർ ആൻഡ് ബേബി ഹോമിൽ കൂടുതൽ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി. നവജാത ശിശുക്കളുടെ മൃതദേഹ ഭാഗങ്ങളാണ് കണ്ടെടുത്തത്. ഇവ വിശദമായ പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി സ്ഥലത്ത് പരിശോധന നടത്തിവരികയാണ്. ഇതിനിടെ മേഖലയുടെ ഒരു ഭാഗത്ത് ശിശുക്കളുടെ ശവക്കുഴികൾ കാണുകയായിരുന്നു. ഇതോടെ പരിശോധന നടത്തി. അപ്പോഴായിരുന്നു മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തത്. ജൂലൈയിൽ ആയിരുന്നു ഇവിടെ പരിശോധന ആരംഭിച്ചത്. ഇതിന് പിന്നാലെ ഇവിടെ നിന്നും പല്ലുൾപ്പെടെയുള്ള അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.
ഡബ്ലിൻ: അയർലൻഡിൽ ഇക്കുറി ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരം വാങ്ങുന്നത് 12 ലധികം പേർ. രാജ്യത്തെ 11 കൗണ്ടികളിൽ ഉള്ളവരാണ് ഇത്തവണത്തെ നാഷണൽ ബ്രേവറി അവാർഡിന് അർഹരായിരിക്കുന്നത്. ലെയ്ൻസ്റ്റർ ഹൗസിൽ നടക്കുന്ന പരിപാടിയിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും. ആപത്തിൽ അകപ്പെട്ടവരെ സ്വന്തം ജീവൻ പണയം വച്ച് ജീവിതത്തിലേക്ക് കയറ്റിയവർക്കാണ് പുരസ്‌കാരം നൽകുന്നത്. വ്യക്തികൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ നൽകും. ഡെയിൽ ഐറാൻ ചെയർ പേഴ്‌സൺ വോറോണ മർഫിയാണ് ഇവർക്ക് പുരസ്‌കാരങ്ങൾ സമ്മാനിക്കുക. കഴിഞ്ഞ വർഷം സ്വന്തം ജീവൻ ത്യജിച്ച് കാർ അപകടത്തിൽ നിന്നും സ്ത്രീയെ രക്ഷിച്ച കെല്ലഗൻ ഒ കീഫിന്റെ കുടുംബത്തിന് മരണാനന്തര ബഹുമതിയായി ഗോൾഡ് മെഡലും നൽകും.
ഡബ്ലിൻ: ലെബനനിൽവച്ച് ആക്രമിക്കപ്പെട്ട സമാധാന പാലകർ സുരക്ഷിതരെന്ന് സ്ഥിരീകരിച്ച് സർക്കാർ. അയർലൻഡ് വിദേശകാര്യ മന്ത്രി ഹെലൻ മക്‌കെന്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സേനാംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇവർ വ്യക്തമാക്കി. എല്ലാ പട്രോളിംഗ് അംഗങ്ങളും സുരക്ഷിതരാണെന്ന് മക്‌കെന്റി പറഞ്ഞു. അതിൽ അതിയായ ആശ്വാസം ഉണ്ട്. സംഭവത്തിന് പിന്നാലെയും സ്ഥലത്ത് അവർ ദൗത്യവുമായി മുന്നോട്ട് പോകുകയാണ്. സേനാംഗങ്ങൾക്ക് നേരെയുള്ള ആക്രമണം യുഎൻ സുരക്ഷാ കൗൺസിലിന്റെ പ്രമേയത്തിന്റെ ലംഘനമാണെന്നും മക്‌കെന്റി കൂട്ടിച്ചേർത്തു.
ബ്രസൽസ്: റഷ്യയ്‌ക്കെതിരെ നിർണായക നീക്കവുമായി യൂറോപ്യൻ യൂണിയൻ. റഷ്യയിൽ നിന്നുള്ള ഗ്യാസിന്റെ ഇറക്കുമതി നിരോധിച്ചു. അടുത്ത വർഷം ആദ്യം മുതൽ ഈ നിരോധനം നിലവിൽവരും. കഴിഞ്ഞ ദിവസം യൂറോപ്പിനെ വെല്ലുവിളിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിർണായക നീക്കം. പുതിയ നിയമ പ്രകാരം സ്‌പോട്ട് മാർക്കറ്റ് ഗ്യാസ് വാങ്ങലുകൾ ഉടൻ നിരോധിക്കും. ഊർജ്ജ മേഖലയിൽ റഷ്യയുമായുള്ള കരാറുകൾ ഉടൻ അവസാനിപ്പിക്കും. റഷ്യ- യുക്രെയ്ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 2022 മുതൽ യൂറോപ്പിന്റെ റഷ്യൻ വാതക ഇറക്കുമതി കുത്തനെ കുറച്ചിരുന്നു.
ഡബ്ലിൻ: സൗത്ത് ലെബനനിൽ ഐറിഷ് സമാധാന സേനാംഗങ്ങൾക്ക് നേരെ വെടിവയ്പ്പ്. സംഭവത്തിൽ ആർക്കും പരിക്കില്ല. 127 ഇൻഫാന്ററി ബറ്റാലിയൻ സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഐറിഷ് സമാധാന സേനാംഗങ്ങളും ശക്തമായ പ്രത്യാക്രമണം നടത്തി. ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. സൈനിക വാഹനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്നു സംഘം. ഇതിനിടെ ആയിരുന്നു ആക്രമണം. സംഭവത്തെ വിദേശകാര്യ മന്ത്രി ഹെലൻ മക്‌കെന്റീ അപലപിച്ചു.
ഡബ്ലിൻ: ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ ടെസ്‌കോ. അടുത്ത വർഷം ജനുവരി മുതൽ ഉയർന്ന ശമ്പളം ജീവനക്കാർക്ക് നൽകി തുടങ്ങും. ശമ്പളത്തിൽ 1 മുതൽ 3 ശതമാനത്തിന്റെ വരെ വർധനവാണ് കമ്പനി വരുത്തിയിരിക്കുന്നത്. ഇതോടെ സൂപ്പർമാർക്കറ്റിന്റെ ശരാശരി മണിക്കൂർ വേതനം 18.13 യൂറോ ആയി ഉയർത്തും. നിലവിൽ 13,500 ലധികം സ്ഥിരം ജീവനക്കാരാണ് ടെസ്‌കോയ്ക്ക് അയർലൻഡിൽ ഉള്ളത്. ഇതിന് പുറമേ താത്കാലിക ജീവനക്കാരും കമ്പനിയ്ക്ക് ഉണ്ട്. ശമ്പളത്തോട് ഒപ്പം ജീവനക്കാരുടെ ജോലി സമയത്തിലും കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്. ഇതിനായി മൂന്ന് മില്യൺ യൂറോയുടെ നിക്ഷേപവും പ്രഖ്യാപിച്ചു.
ഡബ്ലിൻ: കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്ന കാര്യം ഗൗരവത്തിലെടുത്ത് അയർലൻഡ്. ഇക്കാര്യം പരിശോധിക്കാനാണ് സർക്കാരിന്റെ തീരുമാനം. അടുത്തിടെ അയർലൻഡിലെ കുട്ടികൾക്കിടയിലെ സോഷ്യൽ മീഡിയ ഉപയോഗം സംബന്ധിച്ച് നിരവധി ആശങ്കയുളവാക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതേ തുടർന്നാണ് ഇക്കാര്യം ഗൗരവത്തിലെടുക്കുന്നത്. നിലവിൽ ഓസ്‌ട്രേലിയയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിരോധനം ഉണ്ട്. ഇതേ മാതൃക സ്വീകരിക്കാനാണ് അയർലൻഡും ആലോചിക്കുന്നത്. അയർലൻഡും മറ്റ് യൂറോപ്യൻ യൂണിയൻ അംഗ രാജ്യങ്ങളും ചേർന്നാണ് ഇതേക്കുറിച്ച് പരിശോധിക്കുക. തുടർന്ന് ഐക്യകണ്‌ഠേന തീരുമാനത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഡബ്ലിൻ: അയർലൻഡുകാർ വിദേശ രാജ്യങ്ങളിൽ കൈവശം സൂക്ഷിച്ചിരിക്കുന്ന സ്വത്തുക്കളുടെ വിശദാംശങ്ങൾ ഇനി മുതൽ റെവന്യൂവകുപ്പിന് ലഭിക്കും. സ്വത്ത് സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നതിനുള്ള കൈമാറ്റ കരാറിൽ അയർലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഒപ്പുവച്ചു. 25 ഒഇസിഡി രാജ്യങ്ങളാണ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. നികുതി വെട്ടിപ്പ് തടയാൻ ലക്ഷ്യമിട്ടുള്ളതാണ് വിവര കൈമാറ്റ കരാർ. ഇത് പ്രകാരം സ്വത്തുക്കളുടെ വിവരങ്ങൾ മാത്രമല്ല, സ്വത്തിന് ലഭിക്കുന്ന വരുമാനത്തിന്റെ വിശദാംശങ്ങളും റെവന്യൂവിന് അറിയാൻ സാധിക്കും. ബെൽജിയം, ബ്രസീൽ, ചിലി, കോസ്റ്റാറിക്ക, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഐസ്ലാൻഡ്, ഇറ്റലി, കൊറിയ, ലിത്വാനിയ, മാൾട്ട, ന്യൂസിലാൻഡ്, നോർവേ, പെറു, പോർച്ചുഗൽ, റൊമാനിയ, സ്ലോവേനിയ, ദക്ഷിണാഫ്രിക്ക, സ്‌പെയിൻ, സ്വീഡൻ, യു കെ, ജിബ്രാൾട്ടർ എന്നീ രാജ്യങ്ങളാണ് കരാറിൽ ഒപ്പുവച്ചിരിക്കുന്നത്.
ഡബ്ലിൻ: യൂറോവിഷൻ കോണ്ടസ്റ്റിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി അയർലൻഡ്. അടുത്ത വർഷം നടക്കുന്ന പരിപാടിയിൽ അയർലൻഡ് പ്രതിനിധികൾ പങ്കെടുക്കുകയോ പരിപാടി രാജ്യത്ത് സംപ്രേഷണം ചെയ്യുകയോ ചെയ്യില്ല. ആർടിഇ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പരിപാടിയിൽ ഇസ്രായേൽ പങ്കെടുക്കുന്നതിൽ പ്രതിഷേധിച്ചാണ് അയർലൻഡ് മാറി നിൽക്കുന്നത്. ജനീവയിൽ കഴിഞ്ഞ ദിവസം നടന്ന യൂറോപ്യൻ ബ്രോഡ്കാസ്റ്റിംഗ് യൂണിയന്റെ ശീതകാല ജനറൽ അസംബ്ലിയിൽ അടുത്ത വർഷം പരിപാടിയിൽ പതിവ് പോലെ ഇസ്രായേലിനും അവസരം നൽകാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അയർലൻഡിന്റെ തീരുമാനം. പരിപാടിയിൽ ഇസ്രായേലിനെ ഭാഗമാക്കുന്നതിനെതിരെ അയർലൻഡ് ഉൾപ്പെടെയുളള യൂറോപ്യൻ രാജ്യങ്ങൾ നേരത്തെ തന്നെ എതിർപ്പ് പ്രകടമാക്കിയിരുന്നു. സ്‌പെയിൻ, സ്ലോവേനിയ, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളും പരിപാടിയിൽ നിന്നും വിട്ട് നിൽക്കും.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
