- ‘ജയ് ഹനുമാ’ന് തുടക്കം ; അഞ്ജനാദ്രി കുന്നിൽ പൂജയ്ക്കെത്തി ഋഷഭ് ഷെട്ടി
- ഡൊണാൾഡ് ട്രമ്പിന്റെ വസതിയിൽ വെടിവയ്പ് ; അക്രമിയെ സുരക്ഷാഭടന്മാർ വധിച്ചു
- കരളിന്റെ ആരോഗ്യം നിലനിർത്താൻ, ഈ പഴങ്ങൾ മുടങ്ങാതെ കഴിക്കാം
- ഡിഎംകെ കോട്ട , പെരമ്പൂരിൽ മത്സരിക്കാൻ വിജയ്; പ്രമേയം പാസാക്കി തമിഴക വെട്രി കഴകം
- കരുവന്നൂർ ബാങ്ക് ഭരണസമിതി സിപിഎമ്മിന് ; 13 അംഗങ്ങളും എൽഡിഎഫ്
- ഓൾ അയർലൻഡ് സീറോ- മലബാർ ബൈബിൾ ക്വിസ്; ഫൈനൽ ശനിയാഴ്ച
- അർമാഗിൽ കത്തിക്കുത്ത്; യുവതി അറസ്റ്റിൽ
- ജെയ്ഷെ മുഹമ്മദിന്റെ മോസ്റ്റ് വാണ്ടഡ് ഭീകരൻ സൈഫുള്ള അടക്കം മൂന്ന് തീവ്രവാദികളെ വധിച്ച് സൈന്യം
Author: sreejithakvijayan
ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ കൂടുതൽ പോലീസുകാർ വിന്യസിക്കണമെന്ന് ആവശ്യം. കമ്യൂണിറ്റി നേതാക്കളാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുന്നത്. ബുധനാഴ്ച ടെമ്പിൾ ബാറിൽ ഉണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഡബ്ലിൻ നഗരത്തിലെ പ്രധാനപ്പെട്ട വിനേദസഞ്ചാര കേന്ദ്രമാണ് സിറ്റി സെന്റർ. ഇവിടെ അടുത്തിടെയായി അക്രമ സംഭവങ്ങളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉള്ളത്. ഈ സാഹചര്യത്തിലാണ് പോലീസ് വിന്യാസം ശക്തമാക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്.
ഡബ്ലിൻ: ഈ വാരാന്ത്യം പുറത്തിറങ്ങുന്നവർ കയ്യിൽ കുട കരുതണം. ഇന്നും നാളെയും രാജ്യത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. നിലവിലെ തെളിഞ്ഞ കാലാവസ്ഥ ഇന്ന് വൈകീട്ടോട് കൂടി മാറും. വൈകുന്നേരം മേഘാവൃതവും മഞ്ഞ് മൂടിയതുമായ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. കിഴക്കൻ മേഖലയിൽ നേരിയ തോതിൽ മഴ ലഭിക്കും. ചില നേരങ്ങളിൽ മഴ ശക്തമാകും. പകൽ സമയവും ഒറ്റപ്പെട്ടയിടങ്ങളിൽ ചാറ്റൽ മഴ അനുഭവപ്പെടാം. ഇന്ന് മൂന്ന് മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെയാകും അന്തരീക്ഷ താപനില അനുഭവപ്പെടുക.
ഡബ്ലിൻ: ഡബ്ലിനിലെ വെള്ളപ്പൊക്കം ചർച്ചയാക്കി ഡെയിൽ. ഫിംഗൽ ടിഡി ലൂയിസ് ഒ റെയ്‌ലി ആയിരുന്നു പ്രളയത്തെ തുടർന്നുള്ള ജനങ്ങളുടെ ദുരിതം സഭയിൽ അവതരിപ്പിച്ചത്. മഴയുണ്ടാക്കിയ നാശനഷ്ടങ്ങളും അദ്ദേഹം ഡെയിലിൽ ചൂണ്ടിക്കാട്ടി. മഴ പെയ്തതിനെ തുടർന്ന് ഫിംഗൽസിലെ റോഡുകൾ ശോചനീയാവസ്ഥയിലായതായി റെയ്‌ലി പറഞ്ഞു. അതേസമയം ഡബ്ലിൻ ബേ നോർത്തിന്റെ ടിഡി ഡെനിസ് മിച്ചലും സമാന വിഷയം സഭയിൽ ഉയർത്തിക്കാട്ടി. ശക്തമായ മഴയിൽ രാജ്യതലസ്ഥാനം വെള്ളത്തിനടിയിൽ ആയിട്ടും സർക്കാർ നടപടിയെടുക്കാത്തതിൽ ഇരുവരും വിമർശനവും ഉന്നയിച്ചു.
ഡബ്ലിൻ: ഫിൻഗ്ലാസിൽ കൗമാരക്കാരന് പരിക്കേൽക്കാൻ ഇടയായ വാഹനാപകടത്തിൽ പ്രതിയ്ക്കായി അന്വേഷണം തുടർന്ന് പോലീസ്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച രാത്രി 7.10 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റ കുട്ടിയെ ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡിലാണ് പ്രവേശിപ്പിച്ചിരുന്നത്. നടന്ന് പോകുകയായിരുന്ന കുട്ടിയെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ വാഹനവുമായി പ്രതി കടന്ന് കളഞ്ഞു. മൂന്ന് ദിവസമായി അന്വേഷണം തുടരുന്നുണ്ടെങ്കിലും ഇയാളെക്കുറിച്ച് യാതൊരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല.
ഡബ്ലിൻ: വിവാദ അദ്ധ്യാപകൻ എനോക്ക് ബർക്ക് വീണ്ടും ജയിലിലേക്ക്. കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹാജരായ ബർക്കിനെ ജയിലിൽ അടയ്ക്കാൻ ഹൈക്കോടതി പോലീസിനോട് നിർദ്ദേശിക്കുകയായിരുന്നു. മൗണ്ട്‌ജോയ് ജയിലിലാണ് എനോക്കിനെ പാർപ്പിക്കുക. ഇവിടെ നിന്നും വീഡിയോ കോൺഫറൻസിംഗിലൂടെ കോടതി നടപടികൾ പൂർത്തിയാക്കും. വിൽസൺസ് ഹോസ്പിറ്റൽ സ്‌കൂളിൽ നിന്ന് തന്നെ പിരിച്ചുവിടാനുള്ള തീരുമാനം പുനഃപരിശോധിക്കുന്ന ഡിസിപ്ലിനറി അപ്പീൽ പാനൽ ബോഡിയ്‌ക്കെതിരെ ബർക്ക് താത്കാലിക നിരോധനം ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഇതിനിടെ ബർക്ക് കോടതി നടപടികൾക്ക് തടസ്സം ഉണ്ടാക്കുകയായിരുന്നു. ഇതേ തുടർന്നാണ് ജഡ്ജി ജയിലിൽ അടയ്ക്കാൻ ഉത്തരവിട്ടത്.
ഡബ്ലിൻ: അയർലൻഡിലെ മീൽസ് ഓൺ വീൽസ് സേവനങ്ങൾക്ക് അധിക ധനസഹായം. രണ്ട് മില്യൺ യൂറോയുടെ ധനസഹായം വർധിപ്പിക്കാനാണ് തീരുമാനം. ആളുകൾക്കിടയിൽ ഈ സേവനങ്ങളുടെ ആവശ്യം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ധനസഹായം വർധിപ്പിക്കാനുള്ള തീരുമാനം. പ്രായമായവർക്ക് ഭക്ഷണം വിതരണം ചെയ്യുന്നവർക്ക് ചിലവ് കൂടുതൽ അനുഭവപ്പെടുന്നുണ്ടെന്നാണ് വിവരം. ഇത് കൂടി പരിഗണിച്ചാണ് ഫണ്ട് വർധിപ്പിച്ചത്. ഇന്നലെ ലിമെറിക്കിലെ സെന്റ് മുൻചിൻസ് കമ്യൂണിറ്റി സെന്ററിലെ മീൽസ് ഓൺ വീൽസ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസും വയോജനക്ഷേമ സഹമന്ത്രി കീരൻ ഒ ജോണലും സന്ദർശിച്ചിരുന്നു. ഈ വേളയിൽ ആയിരുന്നു പ്രഖ്യാപനം.
ബെൽഫാസ്റ്റ്: വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെ അറസ്റ്റ് ചെയ്ത് പോലീസ്. മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ആദ്യം ഇവരിൽ രണ്ട് പേരെ പോലീസ് സമാന കേസിൽ അറസ്റ്റ് ചെയ്തിരുന്നു. 46 ഉം 32 ഉം വയസ്സുള്ള പുരുഷന്മാരും 37 വയസ്സുള്ള സ്ത്രീയുമാണ് സംഭവത്തിൽ അറസ്റ്റിലായത്. ഇതിൽ രണ്ട് പുരുഷന്മാർ നേരത്തെ അറസ്റ്റിലായവരാണ്. കേസുമായി ബന്ധപ്പെട്ട് ലിസ്ബൺ, ബെൽഫാസ്റ്റ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ പണവും മൊബൈൽ ഫോണുകളും ലഹരി ഉത്പന്നങ്ങളും പിടിച്ചെടുത്തു.
കോർക്ക്: കോർക്കിൽ പുതിയ ഓഫീസ് തുറന്ന് ആപ്പിൾ. ആപ്പിളിന്റെ യൂറോപ്യൻ ആസ്ഥാനത്താണ് പുതിയ ഓഫീസ് കെട്ടിടം തുറന്നിരിക്കുന്നത്. ഇത് 1300 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണ്. അതേസമയം ഡബ്ലിനിൽ പുതിയ ഓഫീസ് തുറക്കുമെന്ന പ്രഖ്യാപനവുമായി ഇതോടൊപ്പം ആപ്പിൾ നടത്തിയിട്ടുണ്ട്. 300 ഓളം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലായിരിക്കും പുതിയ ഓഫീസ്. ഡബ്ലിൻ സിറ്റി സെന്ററിലെ ഇവാഗ് ഗാർഡൻസിന് സമീപമുള്ള പാർക്ക് പ്ലേസിൽ ആയിരിക്കും പുതിയ കെട്ടിടം.
ഡബ്ലിൻ: ഡബ്ലിനിലെ ടെമ്പിൾ ബാറിൽ ഉണ്ടായ ആക്രമണത്തിൽ രണ്ട് പേർ അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രിയാണ് രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. ബുധനാഴ്ച പുലർച്ചെ ആയിരുന്നു ടെമ്പിൾ ബാറിൽ യുവാവ് ആക്രമിക്കപ്പെട്ടത്. ഇ- സ്‌കൂട്ടറിൽ എത്തിയ പ്രതികൾ യുവാവിനെ പല തവണ ഇടിയ്ക്കുകയായിരുന്നു. സംഭവത്തിൽ സാരമായി പരിക്കേറ്റ യുവാവ് ആശുപത്രിയൽ ചികിത്സയിലാണ്. ഇയാളെ തിരിച്ചറിയാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഡബ്ലിൻ: ആരോഗ്യ ഇൻഷൂറൻസ് പ്രീമിയം നിരക്ക് വീണ്ടും വർധിപ്പിച്ച് ലയ ഹെൽത്ത്‌കെയർ. 65 പ്ലാനുകൾക്കാണ് വില വർധിപ്പിച്ചത്. 4.7 ശതമാനത്തിന്റെ വർധനവാണ് ഇൻഷൂറൻസ് കമ്പനി വരുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച കമ്പനിയുടെ പ്രഖ്യാപനം. ഈ വർഷം ഏപ്രിൽ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽവരും. ഏപ്രിലിന് ശേഷം പോളിസി പുതുക്കുന്നവർക്കും പുതിയ പോളിസികൾ എടുക്കുന്നവർക്കുമാണ് നിരക്ക് വർധന ബാധകമാകുക.
Subscribe to Updates
Get the latest creative news from FooBar about art, design and business.
