- ‘ഓപ്പൺ ഹൗസു’മായി ഇന്ത്യൻ എംബസി
- ഡബ്ലിനിൽ ഇന്ത്യൻ യുവാവിന് നേരെ ആക്രമണം
- മഴയും വെയിലും കാറ്റും; അയർലൻഡിൽ കാലാവസ്ഥ അസ്ഥിരമാകുന്നു
- മെയ്നൂത്തിൽ കൗമാരക്കാരനെ കാണ്മാനില്ല
- എതിർപ്പ് അവഗണിച്ചു; സോഷ്യൽ ഹൗസിംഗ് വാടകക്കാരുടെ വാടക വർധനവ് നിലവിൽ വന്നു
- ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി തീരുമാനിക്കാൻ കോടതിയ്ക്കാകുമെന്ന് സുപ്രീം കോടതി
- ലോല വീട്ടിലേക്ക്; തത്തയെ ഉടമയ്ക്ക് കൈമാറി വിമാനത്താവളം ജീവനക്കാർ
- ഇന്ധനവില വർധനവിനെതിരായ പ്രതിഷേധം; രണ്ടാം ദിവസവും ഗതാഗത തടസ്സം
Author: sreejithakvijayan
ക്ലെയർ: കൗണ്ടി ക്ലെയറിലെ വിദ്യാർത്ഥിയുടെ കൊലപാതകത്തിൽ വിവരങ്ങൾ തേടി പോലീസ്. 2005 ൽ കൊല്ലപ്പെട്ട എമർ ഒ’ലൗലിനെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ലൗൽ കൊല്ലപ്പെട്ട് ഇന്നേയ്ക്ക് 21ാം വാർഷികമാണ്. 2005 ഏപ്രിൽ എട്ടിന് ആയിരുന്നു ട്യൂബറിനടുത്തുള്ള ബാലിബോർണാഗിലെ ഒരു കാരവാനിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ടുള്ള കേസ് ഫയൽ അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇതേ തുടർന്നാണ് വിവരങ്ങൾ തേടിയിരിക്കുന്നത്. കൊല്ലപ്പെടുമ്പോൾ 23 വയസ്സായിരുന്നു ലൗലിന്റെ പ്രായം. കാമുകൻ ഷെയ്ൻ ബോവിനൊപ്പം ടബ്ബറിലെ ബോസ്റ്റണിനടുത്തുള്ള മൊബൈൽ ഹോമിലാണ് താമസിച്ചിരുന്നത്. ഫോൺ ചാർജ് ചെയ്യാനായി അയൽക്കാരന്റെ കാരവനിലേക്ക് പോയതായിരുന്നു ലൗലിൻ. ഇവിടെവച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെടുകയായിരുന്നു.
ഡൊണഗൽ: ചാൾസ് ലിഫോർഡിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. 50 വയസ്സുള്ള വ്യക്തിയാണ് അറസ്റ്റിലായത്. പിന്നീട് ഇയാളെ വിട്ടയച്ചു. ഇന്നലെ ആയിരുന്നു അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ടുള്ള ആറാമത്തെ അറസ്റ്റാണ് ഇത്. കഴിഞ്ഞ വർഷം ജനുവരി 20 ന് ആയിരുന്നു സംഭവം. ഡൂഹറിന്റെ വീട്ടിൽവച്ച് അദ്ദേഹത്തെയും പിതാവിനെയും മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ 20 വയസ്സുള്ള യുവാവിന് സാരമായി പരിക്കേറ്റു. തുടർന്ന് ഹെലികോപ്റ്ററിൽ റോയൽ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഡബ്ലിൻ: ലൂക്കനിൽ വൻ ലഹരിശേഖരം പിടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി. ഡബ്ലിൻ ജില്ലാ കോടതിയിൽ ആയിരുന്നു 28 വയസ്സുള്ള യുവാവിനെ ഹാജരാക്കിയത്. ഇയാൾക്ക് മേൽ കോടതി കുറ്റം ചുമത്തി. ലൂക്കനിലെ കോണർ കൂപ്പേഴ്‌സിലെ വീട്ടിൽ ആയിരുന്നു പരിശോധന. ഇവിടെ നിന്നും 8,30,000 യൂറോയുടെ കെറ്റാമൈൻ ആണ് പോലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ അറസ്റ്റിലായ പ്രതി മൗണ്ട് ആൻഡ്ര്യൂ ഗ്രോവിൽ നിന്നുള്ളയാളാണ്. ഇയാളെ പിന്നീട് 13,000 യൂറോയുടെ ജാമ്യത്തിൽ വിട്ടയച്ചു.
ഡബ്ലിൻ: ഈസ്റ്റർ ബാങ്ക് അവധിക്കാലത്ത് ഐറിഷ് റോഡുകളിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ. നാലായിരം ഡ്രൈവർമാർ അമിതവേഗതയിൽ വാഹനം ഓടിച്ചതായി കണ്ടെത്തി. 175 ഡ്രൈവർമാരെയാണ് മദ്യപിച്ചും ലഹരി ഉപയോഗിച്ചും വാഹനം ഓടിച്ചതിന് പിടികൂടിയത്. ഈസ്റ്റർ വാരാന്ത്യബാങ്ക് അവധിയോട് അനുബന്ധിച്ച് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി വ്യാഴാഴ്ച മുതലായിരുന്നു പോലീസ് ദൗത്യം ആരംഭിച്ചത്. ചൊവ്വാഴ്ച രാവിലെ വരെ ഇത് തുടർന്നു. ഈ ദിവസങ്ങളിലാണ് മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചതിന് 290 ഫിക്‌സ്ഡ് ചാർജ് നോട്ടീസുകൾ പുറപ്പെടുവിച്ചു. സീറ്റ് ബെൽറ്റ് ഇത്താത്തതിന് വാഹനം ഓടിച്ചതിന് 95 ഫിക്‌സ്ഡ് ചാർജ് നോട്ടീസുകളും പുറപ്പെടുവിച്ചിട്ടുണ്ട്.
കാവൻ: കാവൻ കൗണ്ടിയിൽ വീടിനുള്ളിൽ 50 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു സംഭവം. മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. കനോലി സ്ട്രീറ്റിൽ ആയിരുന്നു സംഭവം. സ്ഥലത്ത് കൊറോണർ എത്തി പരിശോധന നടത്തി. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: രക്തദാനത്തിനായി ദാതാക്കളോട് ക്ലിനിക്കുകളിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്ത് ഐറിഷ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസ്. രക്തബാങ്കുകളിൽ സ്റ്റോക്ക് കുറയുന്ന പശ്ചാത്തലത്തിലാണ് ഐബിടിഎസ് ആഹ്വാനം ചെയ്തിരിക്കുന്നത്. നിലവിൽ രണ്ട് ദിവസത്തേയ്ക്കുള്ള ഒ പോസിറ്റീവ് രക്തവും മറ്റ് ഗ്രൂപ്പുകൾ മൂന്ന് ദിവസത്തേയ്ക്കും മാത്രമാണ് സ്റ്റോക്കുള്ളത്. കഴിഞ്ഞ മാസം ആശുപത്രികളിൽ രക്തത്തിന്റെ ആവശ്യകത വളരെ വർധിച്ചിരുന്നു. ഇതാണ് നിലവിലെ ക്ഷാമത്തിന് കാരണം ആയത്. തുടർച്ചയായി അവധി വന്നതോടെ ആളുകൾ രക്തദാനത്തിന് എത്താതെയായി. എല്ലായ്പ്പോഴും ഏഴ് ദിവസത്തെ വിതരണം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമിടുന്നത് എന്ന് ഐബിടിഎസ് വ്യക്തമാക്കി.
ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ കൗമാരക്കാരിയ്ക്ക് മർദ്ദനം. സംഭവത്തിൽ 18 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 30 ന് ഉണ്ടായ സംഭവത്തിന്റെ വിവരങ്ങൾ പോലീസ് ഇപ്പോഴാണ് പുറത്തുവിടുന്നത്. ആക്രമണത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. മാർച്ച് 30 ന് രാത്രി 8.30 ന് ആയിരുന്നു സംഭവം. ബെർനാഗ് ഡ്രൈവിനും ഗ്ലെൻ റോഡിനും ഇടയിലെ ജംഗ്ഷനിൽ വച്ചായിരുന്നു പെൺകുട്ടിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവ സമയം ഇതുവഴി കടന്നുപോയവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: ഡബ്ലിനിലിൽ ബസ് ഇടിച്ച് കാൽനട യാത്രികയ്ക്ക് സാരമായി പരിക്കേറ്റ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. സാരമായി പരിക്കേറ്റ 40 കാരി ബ്യൂമൗണ്ട് ആശുപത്രിയിൽ ചികിത്സയിലാണ്. ഡബ്ലിൻ 6 ഡബ്ല്യുവിലെ ടെറനൂർ ക്രോസിൽ ആയിരുന്നു സംഭവം. ഇന്നലെ രാവിലെ 10 നും 10.30 നും ഈ മേഖലവഴി കടന്ന് പോയവർ വാഹനങ്ങളുടെ ഡാഷ്‌ക്യാം പരിശോധിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
ഡബ്ലിൻ: ഇന്ധന വില വർധനവിനെതിരായ പ്രതിഷേധ സമരത്തിന്റെ ഭാഗമായി ഡബ്ലിൻ നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്. പ്രധാന റൂട്ടുകളിൽ ഉൾപ്പെടെ ഗതാഗതം തടസ്സപ്പെട്ടു. വാഹന റാലിയുടെ ഉൾപ്പെടെ പ്രതിഷേധ സമരത്തിന്റെ ഭാഗമായി നടത്തുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷം ഇന്ധനവിലയിൽ വലിയ വർധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതേ തുടർന്നാണ് സമരം പ്രഖ്യാപിച്ചത്. ദി പീപ്പിൾ എഗൈൻസ്റ്റ് ഫ്യുവൽ പ്രൈസ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കർഷകർ മുതൽ ചരക്ക് വാഹന ഉടമകൾ വരെ സമരത്തിന്റെ ഭാഗമാണ്. ട്രക്കുകളും ട്രാക്ടറുകളും അണിനിരത്തിയാണ് പ്രതിഷേധം.
ഡെറി: കൗണ്ടി ഡെറിയിൽ വീടിനുള്ളിലേക്ക് വാഹനം ഓടിച്ച് കയറ്റി. സംഭവത്തിൽ 36 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ നാലംഗ കുടുംബത്തെ അപായപ്പെടുത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം. പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. 36 കാരൻ കയ്യിൽ മഴുവുമായി കാർ വീടിനുള്ളിലേക്ക് ഓടിച്ച് കയറ്റുകയായിരുന്നു. ഉടനെ തന്നെ വീട്ടിൽ ഉണ്ടായിരുന്നവർ വിവരം പോലീസിനെ അറിയിച്ചു. പോലീസ് എത്തി ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ കാറുമായി ആക്രമണം തുടരുകയായിരുന്നു. തുടർന്ന് അതിസാഹസികമായിട്ടാണ് പോലീസ് പ്രതിയെ പിടികൂടിയത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
