- ഡൺമുറിയിലെ വെടിവയ്പ്പ്; പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം
- ഡബ്ലിനിൽ പലസ്തീൻ അനുകൂല റാലി; പങ്കെടുത്തത് പതിനായിരങ്ങൾ
- പാക് ഭീകരസംഘടനകളെ പിന്തുണച്ച് സന്ദേശം; തിരുപ്പൂരിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശി പൗരന്മാർ പിടിയിൽ
- മയോയിൽ വൻ സിഗരറ്റ് ശേഖരം പിടികൂടി
- ക്ലോണ്ടാൽക്കിനിലെ ആക്രമണം; 30 കാരി അറസ്റ്റിൽ
- ബെൽഫാസ്റ്റിൽ ആയുധങ്ങളും ലഹരിയും പിടിച്ചെടുത്തു; നാല് പേർ അറസ്റ്റിൽ
- ടെമ്പിൾ ബാറിലെ ആക്രമണം; കേസ് എടുത്ത് പോലീസ്
- ‘ രാജ്യത്തെ നശിപ്പിക്കുന്ന തീവ്രവാദ ശക്തികളെ എതിർത്തും കോൺഗ്രസ്സിൽ പ്രവർത്തിക്കാൻ കഴിയുമെങ്കിൽ അതിന് ഞാൻ തയ്യാർ ആയിരുന്നു ‘ ; അഖിൽ മാരാർ
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡ് സർക്കാരിന്റെ പുതിയ വാടക പരിഷ്‌കരണ ബില്ലിനെ സ്വാഗതം ചെയ്ത് സ്വകാര്യ ഭൂവുടമകളായ ഐറസ് റീറ്റ്. പുതിയ പരിഷ്‌കരണങ്ങൾ ഭവന വിപണിയ്ക്ക് ഉണർവേകുമെന്ന് ഐറസ് റീറ്റ് ചീഫ് എക്‌സിക്യൂട്ടീവ് എഡ്ഡി ബൈറൺ പറഞ്ഞു. മാറ്റങ്ങൾക്കെതിരെ രൂക്ഷമായ വിമർശനം ഉയരുന്നതിനിടെയാണ് പിന്തുണയുമായി ഐറസ് റീറ്റ് രംഗത്ത് വരുന്നത്. മാർച്ച് 1 മുതലാണ് പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക. പുതിയ വാടക പരിഷ്‌കാരങ്ങൾ റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ അവസരങ്ങൾ നൽകുമെന്ന് ബൈറൺ അഭിപ്രായപ്പെട്ടു. പണം എത്തുന്നതിനനുസരിച്ച് വീടുകൾ നിർമ്മിക്കാൻ കഴിയും. ഇതോടെ ഭവന വിപണിയിൽ കൂടുതൽ വീടുകൾ എത്തുമെന്നും ബൈറൺ കൂട്ടിച്ചേർത്തു.
അർമാഗ്: കൗണ്ടി അർമാഗിലെ മിൽഫോർഡ് ഗ്രാമത്തിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ 3.45 ഓടെ ആയിരുന്നു സംഭവം. 50 ഓളം ഫയർ എൻജിനുകൾ എത്തിയാണ് പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്. ബാലിയാർഡ്‌സ് റോഡിലുള്ള വാണിജ്യ മേഖലയിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്. തുടർന്ന് നോർതേൺ അയർലൻഡ് ഫയർ ആൻഡ് റെസ്‌ക്യൂ സർവ്വീസിൽ വിവരം അറിയിക്കുകയായിരുന്നു. അർമാഗ്, കീഡി, പോർട്ടഡൗൺ, ബാൻബ്രിഡ്ജ്, ഡംഗനോൺ, ന്യൂടൗൺഹാമിൽട്ടൺ, ലിസ്‌ബേൺ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ എൻജിനുകളാണ് തീ അണയ്ക്കാൻ എത്തിയിരിക്കുന്നത്.
ഡബ്ലിൻ: ടെമ്പിൾ ബാറിൽ ഉണ്ടായ ആക്രമണത്തിന് ഇരയായ യുവാവിനെ തിരിച്ചറിയാൻ കഴിയാതെ പോലീസ്. ഇതുവരെ യുവാവിനെക്കുറിച്ചുള്ള ഒരു വിവരവും പോലീസിന് ലഭിച്ചില്ല. ഇതേ തുടർന്ന് യുവാവിന്റെ കയ്യിലെ പച്ചകുത്തിയതിന്റെ ചിത്രം പോലീസ് പുറത്തുവിട്ടു. ബുധനാഴ്ച മുതൽ യുവാവിന്റെ വിശദാംശങ്ങൾ അറിയാൻ ശ്രമിക്കുകയാണ് പോലീസ്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ യുവാവിന് ഇതുവരെ ബോധം വന്നിട്ടില്ല. ഇതോടെയാണ് വിവരങ്ങൾക്കായി പോലീസ് പച്ചകുത്തിയതിന്റെ ചിത്രം പുറത്തുവിട്ടത്.
ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ പുതിയ കമ്യൂണിറ്റി ഗാർഡൻ. വൈറ്റ്‌റോക്കിലെ പുതിയ കമ്യൂണിറ്റി ഗാർഡന് ബെൽഫാസ്റ്റ് സിറ്റി കൗൺസിൽ അനുമതി നൽകി. ഇന്നലെയായിരുന്നു കൗൺസിലിലെ പ്ലാനിംഗ് കമ്മിറ്റിയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ അനുമതി നൽകിയത്. ന്യൂഹിൽ യൂത്ത് ആൻഡ് കമ്യൂണിറ്റി സെന്ററാണ് കമ്യൂണിറ്റി ഗാർഡന് വേണ്ടി അപേക്ഷ നൽകിയത്. ഗാർഡൻ നിർമ്മിക്കുന്നതിന് പുറമേ ഇതിനോട് ചേർന്നുള്ള ഉപയോഗിക്കാത്ത സ്ഥലത്ത് പിസ- ബിബിക്യൂ ഏരിയയും പുതിയ നടപ്പാതയും അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ബെൽഫാസ്റ്റ്: ഈ വാരാന്ത്യം വടക്കൻ അയർലൻഡിലും ശക്തമായ മഴ. ഇന്നും നാളെയും വിവിധയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നത്. 12 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും പരമാവധി അന്തരീക്ഷ താപനില അനുഭവപ്പെടുക. ഇന്ന് പകൽ വരണ്ട കാലാവസ്ഥയോടെയായിരിക്കും ആരംഭിക്കുക. പകൽ നേരത്ത് തെക്ക് പടിഞ്ഞാറൻ ഭാഗത്ത് നേരിയ ചാറ്റൽ മഴ അനുഭവപ്പെടും. നാളെ കിഴക്കൻ മേഖലയിൽ കുറച്ച് കൂടി ശക്തമായ മഴയാണ് ലഭിക്കുക.
ഡബ്ലിൻ: ഡബ്ലിനിൽ നിന്നും കാണാതായ കൗമാരക്കാരിയെ കണ്ടെത്തി. ഇന്നലെയാണ് കുട്ടിയെ കണ്ടെത്തിയ വിവരം പോലീസ് പുറത്തുവിട്ടത്. കുട്ടിയെ കണ്ടെത്താൻ സഹകരിച്ച പൊതുജനങ്ങൾക്ക് പോലീസ് നന്ദി പറഞ്ഞു. ഇക്കഴിഞ്ഞ 13 ന് ആയിരുന്നു 15 കാരിയായ മെഗൻ ഔ ബ്രിയെനെ കാണാതെ ആയത്. തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. വിവരങ്ങൾക്കായി പൊതുജന സഹായം തേടുകയും ചെയ്തിരുന്നു.
ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ കൂടുതൽ പോലീസുകാർ വിന്യസിക്കണമെന്ന് ആവശ്യം. കമ്യൂണിറ്റി നേതാക്കളാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുന്നത്. ബുധനാഴ്ച ടെമ്പിൾ ബാറിൽ ഉണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഡബ്ലിൻ നഗരത്തിലെ പ്രധാനപ്പെട്ട വിനേദസഞ്ചാര കേന്ദ്രമാണ് സിറ്റി സെന്റർ. ഇവിടെ അടുത്തിടെയായി അക്രമ സംഭവങ്ങളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉള്ളത്. ഈ സാഹചര്യത്തിലാണ് പോലീസ് വിന്യാസം ശക്തമാക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്.
ഡബ്ലിൻ: ഈ വാരാന്ത്യം പുറത്തിറങ്ങുന്നവർ കയ്യിൽ കുട കരുതണം. ഇന്നും നാളെയും രാജ്യത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. നിലവിലെ തെളിഞ്ഞ കാലാവസ്ഥ ഇന്ന് വൈകീട്ടോട് കൂടി മാറും. വൈകുന്നേരം മേഘാവൃതവും മഞ്ഞ് മൂടിയതുമായ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. കിഴക്കൻ മേഖലയിൽ നേരിയ തോതിൽ മഴ ലഭിക്കും. ചില നേരങ്ങളിൽ മഴ ശക്തമാകും. പകൽ സമയവും ഒറ്റപ്പെട്ടയിടങ്ങളിൽ ചാറ്റൽ മഴ അനുഭവപ്പെടാം. ഇന്ന് മൂന്ന് മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെയാകും അന്തരീക്ഷ താപനില അനുഭവപ്പെടുക.
ഡബ്ലിൻ: ഡബ്ലിനിലെ വെള്ളപ്പൊക്കം ചർച്ചയാക്കി ഡെയിൽ. ഫിംഗൽ ടിഡി ലൂയിസ് ഒ റെയ്‌ലി ആയിരുന്നു പ്രളയത്തെ തുടർന്നുള്ള ജനങ്ങളുടെ ദുരിതം സഭയിൽ അവതരിപ്പിച്ചത്. മഴയുണ്ടാക്കിയ നാശനഷ്ടങ്ങളും അദ്ദേഹം ഡെയിലിൽ ചൂണ്ടിക്കാട്ടി. മഴ പെയ്തതിനെ തുടർന്ന് ഫിംഗൽസിലെ റോഡുകൾ ശോചനീയാവസ്ഥയിലായതായി റെയ്‌ലി പറഞ്ഞു. അതേസമയം ഡബ്ലിൻ ബേ നോർത്തിന്റെ ടിഡി ഡെനിസ് മിച്ചലും സമാന വിഷയം സഭയിൽ ഉയർത്തിക്കാട്ടി. ശക്തമായ മഴയിൽ രാജ്യതലസ്ഥാനം വെള്ളത്തിനടിയിൽ ആയിട്ടും സർക്കാർ നടപടിയെടുക്കാത്തതിൽ ഇരുവരും വിമർശനവും ഉന്നയിച്ചു.
ഡബ്ലിൻ: ഫിൻഗ്ലാസിൽ കൗമാരക്കാരന് പരിക്കേൽക്കാൻ ഇടയായ വാഹനാപകടത്തിൽ പ്രതിയ്ക്കായി അന്വേഷണം തുടർന്ന് പോലീസ്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച രാത്രി 7.10 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റ കുട്ടിയെ ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡിലാണ് പ്രവേശിപ്പിച്ചിരുന്നത്. നടന്ന് പോകുകയായിരുന്ന കുട്ടിയെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ വാഹനവുമായി പ്രതി കടന്ന് കളഞ്ഞു. മൂന്ന് ദിവസമായി അന്വേഷണം തുടരുന്നുണ്ടെങ്കിലും ഇയാളെക്കുറിച്ച് യാതൊരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല.
Subscribe to Updates
Get the latest creative news from FooBar about art, design and business.
