- ജെയ്ഷെ മുഹമ്മദിന്റെ മോസ്റ്റ് വാണ്ടഡ് ഭീകരൻ സൈഫുള്ള അടക്കം മൂന്ന് തീവ്രവാദികളെ വധിച്ച് സൈന്യം
- ഇന്ത്യയ്ക്ക് സ്വന്തമായി ഓപ്പറേറ്റിംഗ് സിസ്റ്റം പോലുമില്ലെന്ന് സാം പിട്രോഡ ; ലഷ്കർ-ഇ-കോൺഗ്രസിന്റെ മുഖ്യ ഉപദേഷ്ടാവ് ഇന്ത്യയെ നാണം കെടുത്താൻ വീണ്ടുമെത്തിയെന്ന് ബിജെപി
- പൂർത്തീകരിക്കപ്പെടാത്ത സ്വപ്നങ്ങളുമായി ആലിൻ വിട വാങ്ങി : മൻ കി ബാത്തിൽ പരാമർശിച്ച് നരേന്ദ്രമോദി
- തന്ത്രിക്കെതിരെയുള്ള തെളിവുകൾ പൂർണ്ണമായും സമർപ്പിച്ചിട്ടില്ല : ജാമ്യം നൽകിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് എസ്ഐടി
- ടൈറോണിൽ വാഹനാപകടം
- അയർലൻഡിൽ മഴയും ഇടിമിന്നലും
- അയർലൻഡ് മലയാളി നഴ്സ് നിമ്മി ജോയ് അന്തരിച്ചു
- മീത്തിൽ 13 കാരനെ കാണ്മാനില്ല
Author: sreejithakvijayan
ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വാഹനാപകടത്തിൽ ഒരു മരണം. 60 വയസ്സുള്ളയാളാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ആർഡ്ലോമാനിലെ എൽ 8109 റോഡിൽ ആയിരുന്നു സംഭവം. നടന്ന് പോകുകയായിരുന്ന 60 കാരനെ ട്രക്ക് ഇടിച്ചുവെന്നാണ് വിവരം. സാരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിൽ മറ്റാർക്കും പരിക്കില്ല.
ഡബ്ലിൻ: അയർലൻഡിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ടെക്‌നോളജി നിർമ്മാതാക്കളായ വെർട്ടിവ്. ആറ് മാസത്തിനുള്ളിൽ വടക്ക് പടിഞ്ഞാറൻ മേഖലയിൽ 200 ഓളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ആഗോളതലത്തിൽ വെർട്ടിവിന്റെ ഉത്പന്നങ്ങൾക്കുള്ള ആവശ്യം വർധിച്ചതാണ് ഇതിന് കാരണം. ഡെറിയിലെ ക്യാമ്പ്സി, ഡൊണഗലിലെ ബേൺഫൂട്ട്, ലെറ്റർകെന്നി എന്നിവിടങ്ങളിലെ മൂന്ന് നിർമ്മാണശാലകളാണ് വെർട്ടിവിന് ഉള്ളത്. ഇവിടങ്ങളിലെ പ്രവർത്തനങ്ങൾ വികസിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.
വിക്ലോ: എം 11 മോട്ടോർവേയിൽ ഗതാഗത തടസ്സം. നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായതിനെ തുടർന്നാണ് രൂക്ഷമായ ഗതാഗത തടസ്സം അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ വാഹനയാത്രികർ യാത്രയ്ക്കായി മറ്റ് വഴികൾ തിരഞ്ഞെടുക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. എം11 ൽ നിന്നും തെക്ക് ഭാഗത്തേയ്ക്ക് പോകുന്നവർക്കാണ് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുക. റാത്ന്യൂവിന് സമീപമുള്ള ജെ15 ആഷ്ഫോർഡിനും ജെ16 വിക്ലോയ്ക്കും ഇടയിലാണ് കൂട്ടിയിടി ഉണ്ടായത്.
ഡബ്ലിൻ: സെന്റ് പാട്രിക്‌സ് ദിനത്തോട് അനുബന്ധിച്ച് വൈറ്റ് ഹൗസിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ സിൻ ഫെയ്‌നിന് ക്ഷണമില്ല. യുഎസ് എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സിൻ ഫെയ്‌നിന്റെ ഒരു നേതാക്കളെയും പരിപാടിയ്ക്ക് ക്ഷണിച്ചിട്ടില്ലെന്ന് എംബസി വ്യക്തമാക്കി. ഗാസ വിഷയത്തിൽ ഇസ്രായേലിനെ പിന്തുണയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വൈറ്റ് ഹൗസിലെ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് സിൻ ഫെയ്ൻ നേതാവ് മേരി ലൂ മക്‌ഡൊണാൾഡ് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്. അയർലൻഡിലെ യുഎസ് അംബാസിഡർ എഡ്വാർഡ് വാൽഷ് ആണ് ഇത് സംബന്ധിച്ച പ്രതികരണം നടത്തിയത്. സിൻ ഫെയ്‌നിനെ ക്ഷണിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ വാൽഷ് ഇനി നേതാക്കളെ ക്ഷണിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും പറഞ്ഞു.
ഡബ്ലിൻ: ഡബ്ലിനിൽ വൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 30 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസും റെവന്യൂവും സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് ലഹരിശേഖരം പിടിച്ചെടുത്തത്. 36.5 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. താലയിൽവച്ചായിരുന്നു സംഭവം. ഇതുവഴി കഞ്ചാവുമായി പോയ വാൻ പോലീസ് തടയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അതിശക്തമായ ഇടിമിന്നലിന് സാധ്യത. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ യെല്ലോ തണ്ടർസ്‌റ്റോം വാർണിംഗ് ഏർപ്പെടുത്തി. ഇടിമിന്നൽ അപകടകാരിയായതിനാൽ ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശമുണ്ട്. ക്ലെയർ, ഗാൽവേ, മയോ, സ്ലൈഗോ എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ്. രാവിലെ ഏഴേ മുക്കാലോട് കൂടി ഈ വാണിംഗ് നിലവിൽവരും. 11 മണിയോടെ അവസാനിക്കുകയും ചെയ്യും. ചിലയിടങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ട്.
ഡബ്ലിൻ: മഴയിലും തണുത്ത കാലാവസ്ഥയിലും ബുദ്ധിമുട്ടിലായി അയർലൻഡിലെ കർഷകർ. കനത്ത മഴയെ തുടർന്ന് സ്ലറി സംഭരണം തടസ്സപ്പെട്ടു. ഇത് കൃഷിയെ സാരമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് അതിശക്തമായ മഴയായിരുന്നു ലഭിച്ചത്. കനത്ത മഴയിൽ സ്ലറി നനഞ്ഞതും ടാങ്കുകൾ നിറഞ്ഞൊഴുകാൻ ആരംഭിച്ചതുമാണ് സംഭരണത്തിന് തിരിച്ചടിയായത്.
ഡൊണഗൽ: യുവതിയെ നിർബന്ധിത ഗർഭഛിദ്രത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിയായ യുവാവിന് തടവ്. 28 വയസ്സുള്ള യുവാവിനെ 9 വർഷത്തേയ്ക്കാണ് കോടതി തടവിന് ശിക്ഷിച്ചത്. 2020 ലെ വാലന്റൈൻസ് ദിനത്തിൽ ആയിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗർഭിണിയായ യുവതിയെ നിർബന്ധിപ്പിച്ച് ഗർഭഛിദ്രത്തിനുള്ള അഞ്ച് ഗുളികൾ കഴിപ്പിക്കുകയായിരുന്നു. ലെറ്റർകെന്നി സ്വദേശിയായ അഡെലെക്ക് അഡെലാനിയെ ആണ് ശിക്ഷിച്ചത്. കോടതിയിൽ ഇയാൾ കുറ്റം സമ്മതിച്ചിരുന്നു. ഇയാളുടെ പ്രവൃത്തികൾ ഗൗരവപൂർവ്വം നിരീക്ഷിച്ചുകൊണ്ടായിരുന്നു കോടതി ശിക്ഷ വിധിച്ചത്.
ഡബ്ലിൻ: ഡബ്ലിനിൽ പുതിയ ഓഫീസ് തുറക്കാൻ ടെക് ഭീമനായ ആപ്പിൾ. ഇത് 300 ഓളം തൊഴിലവസരങ്ങൾക്കാണ് വഴി തുറക്കുക. ഈ വർഷം അവസാനത്തോടെ ഓഫീസ് രാജ്യതലസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. സെന്റ് സ്റ്റീഫൻസ് ഗ്രീനിലാണ് പുതിയ ഓഫീസ്. നേരത്തെ കോർക്കിലെ ഓഫീസ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഡബ്ലിനിലും ഓഫീസ് തുറക്കുന്നത്. നിലവിൽ ആപ്പിളിന് അയർലൻഡിൽ 5,500 ജീവനക്കാരാണ് ഉളളത്.
മയോ: ബോർഡ് ബിയയ്‌ക്കെതിരായ പ്രതിഷേധം ശക്തമാക്കാൻ കർഷകർ. ഇതിന്റെ ഭാഗമായി കൗണ്ടിയിലെ കർഷകർ യോഗം ചെയ്തു. കർഷകരും ബോർഡ് ബിയയും തമ്മിലുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയായിരുന്നു കഴിഞ്ഞ ദിവസം രാത്രി യോഗം ചേർന്നത്. ഐറിഷ് ഫാർമേഴ്‌സ് അസോസിയേഷനിലെ അംഗങ്ങളാണ് ബോർഡ് ബിയയ്‌ക്കെതിരെ പ്രതിഷേധിക്കുന്നത്. നിലവിലെ ബോർഡിന്റെ ചെയർമാനായ ലാറി മുറിനെ നീക്കണമെന്നാണ് ഇവരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ഡബ്ലിനിൽ ട്രാക്ടർ റാലിയും പ്രതിഷേധ പ്രകടനവും കർഷകർ നടത്തിയിരുന്നു. ഇവരുടെ പ്രതിഷേധത്തിന് പിന്തുണ നൽകാനാണ് മയോയിലെ കർഷകർ യോഗം ചേർന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
