- ഓഫ്ലേയിൽ വീടിന് തീപിടിച്ചു
- ‘പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്’; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
- മഴയ്ക്ക് സാധ്യത; വടക്കൻ അയർലൻഡിൽ മുന്നറിയിപ്പ്
- ക്രിസ്തുമസിനെ വരവേറ്റ് ഡബ്ലിൻ; ഹെൻറി സ്ട്രീറ്റ്, മേരി സ്ട്രീറ്റ് മാർക്കറ്റുകൾ തുറന്നു
- ബാബറി മസ്ജിദിന്റെ പേരിൽ തെലങ്കാനയി സ്മാരകം ; പ്രഖ്യാപനവുമായി തെഹ്രീക് മുസ്ലീം ഷബ്ബാൻ പ്രസിഡന്റ് മുഷ്താഖ് മാലിക്
- എൻഡോമെട്രിയോസിസ് ചികിത്സയ്ക്ക് കൂടുതൽ പിന്തുണ ആവശ്യം; ഡബ്ലിനിൽ പ്രതിഷേധം
- സെലൻസ്കിയുടെ സന്ദർശനം വിജയം സുരക്ഷിതം; ഹെലൻ മക്കെന്റീ
- അത്താഴം വൈകി കഴിക്കുന്നവരാണോ ? ഇത് അറിയാതെ പോകരുത്
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിലെ ജയിലുകളിലേക്ക് മയക്കുമരുന്നും ആയുധങ്ങളും കടത്താൻ പുത്തൻ രീതി. ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ചാണ് ജയിലിലെ അന്തേവാസികൾക്ക് സഹായികൾ വസ്തുക്കൾ കൈമാറ്റം ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ആറാം മാസം മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ ഇത്തരം സംഭവങ്ങൾ 500 മടങ്ങ് വർധിച്ചിട്ടുണ്ട്. മയക്കുമരുന്ന്, ഫോണുകൾ, ആയുധങ്ങൾ എന്നിവയാണ് ഡ്രോൺ ഉപയോഗിച്ച് പ്രധാനമായും ജയിലിനുള്ളിൽ എത്തിക്കാറ്. 2024 തുടക്കം മുതൽ ഇതുവരെ ജയിലിനുള്ളിലേക്ക് കടത്താൻ ശ്രമിച്ച 2011 ലഹരിപ്പൊതികൾ പിടിച്ചെടുത്തു. 2,671 മൊബൈൽ ഫോണുകളും 624 ആയുധങ്ങളും പിടിച്ചെടുത്തു. ജയിലുകളിൽ ഇത്തരം സംഭവങ്ങൾ തടയാൻ 5 മില്യൺ യൂറോ ചിലവിട്ട് സുരക്ഷാ വേലികൾ സ്ഥാപിച്ചിരുന്നു. എന്നിട്ടാണ് ജയിലിനുള്ളിലേക്കുള്ള ഡ്രോണുകൾ എത്തുന്നത് എന്നത് ഏറെ ആശങ്കയുണ്ടാക്കുന്നതാണ്.
ഡബ്ലിൻ: അയർലൻഡിലെ ടാക്‌സി ഡ്രൈവർമാർ സമരത്തിലേക്ക്. അടുത്ത ആഴ്ച ആറ് ദിവസം നീണ്ട് നിൽക്കുന്ന പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ടാക്‌സി ഡ്രൈവേഴ്‌സ് അയർലൻഡ് ആണ് ഇക്കാര്യം അറിയിച്ചത്. നാളിതുവരെയായി ടാക്‌സി ഡ്രൈവർമാർ നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നാണ് ടാക്‌സി ഡ്രൈവർമാരുടെ ആരോപണം. ഇതിൽ പ്രതിഷേധിച്ചാണ് സമരം. തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന സമരം ശനിയാഴ്ച വരെ തുടരും. നാഷണൽ ഷട്ട് ഡൗൺ പ്രതിഷേധം എന്ന നിലയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ഡിസംബർ 8, 10, 12 തീയതികളിൽ രാവിലെ 7 മുതൽ വൈകുന്നേരം 5 വരെ മൗണ്ട്‌ജോയ് സ്‌ക്വയറിൽ നിന്ന് മെറിയോൺ സ്‌ക്വയറിലേക്ക് ഡ്രൈവർമാർ ടാക്‌സിയുമായി റാലി നടത്തും. ഡിസംബർ 9 ചൊവ്വാഴ്ചയും ഡിസംബർ 11 വ്യാഴാഴ്ചയും ഡബ്ലിൻ എയർപോർട്ട് ഗ്രൗണ്ടിന് പുറത്തുള്ള എല്ലാ ഹോൾഡിംഗ് ഏരിയകളിലും ആക്സസ് ലൊക്കേഷനുകളിലും വൈകുന്നേരം 4.30 മുതൽ 7.30 വരെ ടാക്‌സി ഡ്രൈവർമാരുടെ പ്രതിഷേധ പ്രകടനം നടക്കും.
ഡബ്ലിൻ: ബ്രിട്ടീഷ് – ഐറിഷ് കൗൺസിലിൽ അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിനും കെയ്ർ സ്റ്റാർമറിനൊപ്പം പങ്കെടുക്കും. വെയിൽസിൽ ഇന്നാണ് പരിപാടി.അയർലൻഡ് വിദേശകാര്യ മന്ത്രി ഹെലൻ മക്‌കെൻഡിയും പരിപാടിയുടെ ഭാഗമാകും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിലായിരിക്കും യോഗം ശ്രദ്ധ ചെലുത്തുക. ഇരു രാജ്യങ്ങളും തമ്മിലുള്ള സൃഷ്ടിപരമായ മേഖലകളെക്കുറിച്ച് കൗൺസിലിൽ ചർച്ച ചെയ്യും. ഇരു പ്രധാനമന്ത്രിമാരും തമ്മിൽ ഉഭയകക്ഷി കൂടിക്കാഴ്ചയും നടത്തും.
ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ നിന്നും ഫിൻഗ്ലാസിലേക്കുള്ള ബസ് റൂട്ടുകളിൽ മാറ്റം. നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. റൂട്ട് 23, 24 എന്നിവയാണ് മാറ്റം വരുത്തിയത്. യാത്രക്കാരിൽ നിന്നുള്ള നിരന്തര പരാതിയെ തുടർന്നാണ് ബസ് സർവ്വീസുകളിൽ മാറ്റം വരുത്തിയത്. പലപ്പോഴും യാത്രികർക്ക് ബസ് ലഭിക്കാത്ത സാഹചര്യം ഉണ്ടാകുന്നുണ്ട്. നരഗ മധ്യത്തിലെ ബസ് റൂട്ടുകളിലെ ഗതാഗതക്കുരുക്കും ഡബ്ലിൻ ബസ് ഡ്രൈവർമാരുടെ കുറവുമാണ് ഇതിന് കാരണം ആയത്. ഇത് പരിഹരിക്കുകയാണ് റൂട്ട് മാറ്റത്തിന്റെ ലക്ഷ്യം.
കോർക്ക്: വെസ്റ്റ് കോർക്കിലേക്ക് വൻ തോതിൽ മയക്കുമരുന്ന് ഇറക്കുമതി ചെയ്യാൻ ശ്രമിച്ച കേസിൽ കുറ്റം സമ്മതിച്ച് പ്രതികൾ. ബാൻഡൻ ജില്ലാ കോടതിയിൽ നടന്ന വിചാരണയ്ക്കിടെ ആയിരുന്നു പ്രതികൾ കുറ്റസമ്മതം നടത്തിയത്. 31 മില്യൺ യൂറോവരുന്ന കൊക്കെയ്ൻ ഇറക്കുമതി ചെയ്യാൻ ശ്രമിച്ച കേസിൽ നാല് പ്രതികളാണ് ഉള്ളത്. ഇവർക്ക് സെർക്യൂട്ട് കോടതി ശിക്ഷ വിധിക്കും. ഫെബ്രുവരി 10 ന് ആരംഭിക്കുന്ന കോർക്ക് സർക്യൂട്ട് കോടതിയുടെ അടുത്ത സിറ്റിംഗിലാണ് ശിക്ഷ വിധിക്കുക. സ്‌കോട്ട്‌ലൻഡ് സ്വദേശി മാർക്ക് ഡോഹെർട്ടി, ജർമ്മൻ സ്വദേശി ലെവന്റ് ഗുലേ, ഇംഗ്ലണ്ട് സ്വദേശി ക്രിസ്റ്റഫർ ഹിബ്ബെറ്റ്, സ്‌കോട്ട്‌ലൻഡ് സ്വദേശി ബെൻ സാൻഡ്‌ഫോർഡ് എന്നിവരാണ് നാല് പ്രതികൾ.
ഡബ്ലിൻ: യുകെയിലെ വിമാനത്താവളത്തിൽ ഐറിഷ് വനിത അറസ്റ്റിൽ. 49 കാരിയെ ആണ് കൊക്കെയ്ൻ കൈവശം സൂക്ഷിച്ചതിന് എയർപോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഹീത്രോ വിമാനത്താവളത്തിൽ ആയിരുന്നു സംഭവം. കഴിഞ്ഞ മാസം ഏഴാം തിയതിയായിരുന്നു സംഭവം എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെ ഇവരുടെ പക്കൽ നിന്നും അളവിൽ കൂടുതൽ കൊക്കെയ്ൻ കണ്ടെത്തുകയായിരുന്നു. നിലവിൽ റിമാൻഡിൽ തുടരുകയാണ് 49 കാരി.
ഡബ്ലിൻ: ഇക്കുറി ക്രിസ്തുമസിന് അധിക പണം ചിലവഴിക്കാൻ മടിച്ച് ഐറിഷ് ജനത. കഴിഞ്ഞ തവണ ചിലവാക്കിയതിനെക്കാൾ കുറവ് തുകയാകും ആഘോഷങ്ങൾക്കായി അയർലൻഡുകാർ ചിലവിടുക എന്നാണ് വിവരം. ക്രെഡിറ്റ് യൂണിയൻ കൺസ്യൂമർ സെന്റിമെന്റ് ഇൻഡക്‌സ് റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച പരാമർശങ്ങൾ. അതേസമയം ഐറിഷ് ജനതയുടെ സാമ്പത്തിക ബുദ്ധിമുട്ട് കൂടിയാണ് ഇത്തവണത്തെ ക്രിസ്തുമസ് ചിലവുകളിൽ പ്രതിഫലിക്കുന്നത്. ക്രെഡിറ്റ് യൂണിയൻ റിപ്പോർട്ട് പ്രകാരം 52 ശതമാനം പേരും ഇക്കുറി കഴിഞ്ഞ തവണ ചിലവാക്കിയതിനെക്കാൾ കുറവ് തുക മാത്രമായിരിക്കും ചിലവാക്കുക എന്ന് വ്യക്തമാക്കി. ഇതേസമയം 9 ശതമാനം പേർ അധിക പണം ചിലവഴിക്കാൻ താത്പര്യപ്പെടുന്നുണ്ട്. 42 ശതമാനം പേരും ക്രിസ്തുമസ് ചിലവുകൾ നടത്തുന്നത് വരുമാനത്തിൽ നിന്നും പണമെടുത്താണ്. ഈ വരുമാനം നിത്യജീവിതത്തിന് തന്നെ തികയാത്ത സാഹചര്യത്തിലാണ് ഇക്കുറി ചിലവ് കുറയ്ക്കുന്നത്. 37 പേർ സമ്പാദ്യത്തിൽ നിന്നും പണമെടുത്ത് ക്രിസ്തുമസ് ചിലവുകൾ നടത്തുമ്പോൾ 9 പേർക്ക് കടം വാങ്ങേണ്ട സാഹചര്യം ഉണ്ടാകുന്നുണ്ട്.
ഡബ്ലിൻ: ഏത് സംശയത്തിനും നാം ഉത്തരം തേടി പോകുന്നത് ഗൂഗിളിന്റെ പക്കലാണ്. എന്ത് കാര്യം അറിയണമെങ്കിലും ആശ്രയം ഗൂഗിളാണ്. എല്ലാ ദിവസവും ഗൂഗിളിൽ എന്തെങ്കിലുമൊക്കെ സർച്ച് ചെയ്യുന്നവരാണ് നമ്മൾ. ഇത്തരത്തിൽ ഐറിഷ് ജനത ഗൂഗിളിൽ തിരഞ്ഞത് എന്താണെന്ന് അറിയേണ്ടേ?. അയർലൻഡ് അടുത്തിടെ സാക്ഷ്യം വഹിച്ച ഏറ്റവും വിനാശകാരിയായ കൊടുങ്കാറ്റ് ആയിരുന്നു ഇയോവിൻ. ഇതിനെക്കുറിച്ചാണ് ഐറിഷ് ജനത 2025 ൽ ഏറ്റവും കൂടുതലായി ഗൂഗിളിൽ സർച്ച് ചെയ്തത്. കാറ്റിന്റെ പേര് എങ്ങനെ ഉച്ചരിക്കണം എന്ന ചോദ്യങ്ങൾ ഉൾപ്പെടെ ഐറിഷ് ജനത ഗൂഗിളിൽ സർച്ച് ചെയ്തിട്ടുണ്ട്. ഇത്തവണ ഐറിഷ് ജനത ഏറ്റവും കൂടുതലായി ഗൂഗിളിൽ തിരഞ്ഞ വ്യക്തി ഐറിഷ് പ്രസിഡന്റ് കാതറിൻ കനോലി ആണ്. മരിയ സ്റ്റീൻ, ജിം ഗാവിൻ, ബെല്ലെ ഗിബ്സൺ, ഡിജെ കാരി എന്നിവരെക്കുറിച്ചും ഐറിഷ് ജനത ഗൂഗിളിൽ കൂടുതലായി സർച്ച് ചെയ്തിട്ടുണ്ട്.
മീത്ത്: ലോട്ടോ ജാക്ക്‌പോട്ട് സ്വന്തമാക്കി വെസ്റ്റ് മീത്ത് സ്വദേശി. നാഷണൽ ലോട്ടറിയാണ് ഈ വിവരം പുറത്തുവിട്ടത്. വിജയിച്ച വ്യക്തിയ്ക്ക് 6.2 മില്യൺ യൂറോയാണ് സമ്മാനമായി ലഭിക്കുക. ബുധനാഴ്ച രാത്രിയായിരുന്നു നറുക്കെടുപ്പ്. ഈ വർഷം ലോട്ടോ ജാക്ക്‌പോട്ട് സ്വന്തമാക്കുന്ന ഒൻപതാമത്തെ വിജയിയാണ് വെസ്റ്റ് മീത്തിലേത്. ലൗത്ത്, ഡബ്ലിൻ, ലിമെറിക്ക്, കിൽക്കെന്നി, കെറി, മയോ, വാട്ടർഫോർഡ് എന്നിവിടങ്ങളിലുള്ളവർക്ക് നേരത്തെ സമ്മാനം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം വെസ്റ്റ് മീത്ത് സ്വദേശി അഞ്ച് വർഷത്തേക്ക് പ്രതിമാസം 2,000 യൂറോ വിലമതിക്കുന്ന യൂറോഡ്രീംസിന്റെ് ടയർ ടു സമ്മാനം കരസ്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു വിജയം തേടിയെത്തുന്നത്.
ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അതിശക്തമായ കാറ്റിന് സാധ്യത. ഇതേ തുടർന്ന് മൂന്ന് കൗണ്ടികളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വാട്ടർഫോർഡ്, വെക്‌സ്‌ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ്. ഇന്ന് രാവിലെ 11 മണി മുതൽ മുന്നറിയിപ്പ് നിലവിൽവരും. വൈകീട്ട് അഞ്ച് മണിവരെ മുന്നറിയിപ്പ് തുടരും. ശക്തമായ കാറ്റിനെ തുടർന്ന് വാഹന യാത്രികർക്ക് തടസ്സം നേരിട്ടേക്കാം. ശരീരത്തിൽ പറന്നുവരുന്ന വസ്തുക്കൾ പതിയ്ക്കാനുള്ള സാധ്യതയും ഉണ്ട്. അതിനാൽ ജാഗ്രത പാലിക്കണം എന്നാണ് നിർദ്ദേശം.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
