- മലയാളി നഴ്സ് അന്തരിച്ചു
- ഉദ്യോഗസ്ഥർക്കായുള്ള കൗൺസിലിംഗ് സേവനങ്ങൾ; ഗാർഡ ഷിക്കോണ ചിലവിട്ടത് 1.63 മില്യൺ യൂറോ
- നാലാം ദിവസവും തുടർന്ന് സമരം; വലഞ്ഞ് ജനങ്ങൾ
- ഡബ്ലിനിൽ രണ്ട് സംഗീത പരിപാടികൾ; പ്രഖ്യാപനവുമായി നോഹ കഹാൻ
- തെരച്ചിലും, പ്രാർത്ഥനകളും വിഫലം : ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
- ‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ
- വെയിലത്തേയ്ക്ക് ഇറങ്ങുമ്പോൾ തലവേദനയാണോ ? രോഗമിതാകാം , ലക്ഷണങ്ങൾ അവഗണിക്കരുത്
- ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’
Author: sreejithakvijayan
ഡബ്ലിൻ: ഇന്ധനവില വർധനവിനെതിരായി പ്രതിഷേധം തുടരുന്നതിനിടെ റോഡുകളിലേക്ക് സൈന്യത്തെ അയക്കാൻ സർക്കാർ. പ്രതിഷേധക്കാർ തടസ്സം സൃഷ്ടിച്ച റോഡുകളിൽ ഗതാഗതം പുന:സ്ഥാപിക്കുകയാണ് ലക്ഷ്യം. നീതി മന്ത്രി ജിം ഒ കെല്ലഗനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് രാവിലെ മുതൽ റോഡിന് തടസ്സം സൃഷ്ടിക്കുന്ന വലിയ വാഹനങ്ങൾ അവിടെ നിന്നും മാറ്റുന്നതിനുള്ള പ്രവർത്തനം ആരംഭിക്കുമെന്ന് കെല്ലഗൻ അറിയിച്ചു. റോഡ് ഗതാഗതം സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഗാർഡ നിലവിൽ സ്വീകരിക്കുന്നുണ്ട്. ഇവർക്ക് സൈന്യത്തിന്റെ സഹായം തേടാൻ നിയമ നിർമ്മാണം അനുവദിക്കുമെന്നും ജിം ഒ കെല്ലഗൻ കൂട്ടിച്ചേർത്തു.
ഡബ്ലിൻ: കാണാതായ കൗമാരക്കാരിയെ കണ്ടെത്താൻ പൊതുജന സഹായം തേടി പോലീസ്. 16 വയസ്സുള്ള ജൂലിയ ടാച്ചെയെ ആണ് കാണാതെ ആയത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. കൗണ്ടി കാവനിലെ ബാലികോണലിൽ നിന്നുമാണ് പെൺകുട്ടിയെ കാണാതെ ആയത്. ഏപ്രിൽ അഞ്ചിന് രാത്രി 9 മണിയോടെ ആയിരുന്നു സംഭവം. ജൂലിയ അടിയ്ക്കടി ബ്ലാഞ്ചാട്‌സ്ടൗൺ, ബാൽബ്രിഗ്ഗൻ എന്നിവിടങ്ങളിൽ എത്താറുള്ളതായി കുടുംബാംഗങ്ങൾ വ്യക്തമാക്കി. 5 അടി 5 ഇഞ്ചാണ് കുട്ടിയുടെ ഉയരം. കറുത്ത മുടിയും തവിട്ട് നിറത്തിലുള്ള കണ്ണുകളും കുട്ടിയ്ക്കുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ 049 436 8800, 1800 666 111 എന്നീ നമ്പറുകളിലോ, അതുമല്ലെങ്കിൽ ഏതെങ്കിലും ഗാർഡ സ്‌റ്റേഷനുമായോ ബന്ധപ്പെടേണ്ടതാണ്.
ഡബ്ലിൻ: ഈസ്റ്റർ വാരാന്ത്യത്തിൽ ചൈൽഡ് ലൈനുമായി ബന്ധപ്പെട്ടവരുടെ എണ്ണത്തിൽ വർധനവ്. ഏപ്രിൽ നാല് മുതൽ ആറ് വരെ തിയതികളിൽ 933 പേർക്കാണ് ചൈൽഡ് ലൈൻ സഹായം നൽകിയത്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 10 ശതമാനത്തിന്റെ വർധനവാണ് ഈ ആഴ്ച ഉണ്ടായിരിക്കുന്നത്. മാനസികവും വൈകാരികവുമായി പ്രശ്‌നങ്ങൾ, ആരോഗ്യ പ്രശ്‌നങ്ങൾ, കുടുംബ പ്രശ്‌നങ്ങൾ എന്നിവയ്ക്ക് സഹായം തേടിയവരായിരുന്നു ബന്ധപ്പെട്ടവരിൽ കൂടുതലും. ആത്മഹത്യാ പ്രവണത വ്യക്തമാക്കി 20 പേർ ചൈൽഡ് ലൈനുമായി ബന്ധപ്പെട്ടിരുന്നു.
ഡബ്ലിൻ: ഇന്ധനവില വർധനവിനെതിരെ അയർലൻഡിൽ നടക്കുന്ന പ്രതിഷേധ സമരത്തെ നേരിടാൻ സർക്കാർ. സമരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ മുന്നറിയിപ്പ് നൽകിയിരുന്നു. സമരം മൂന്നാംദിവസം തുടരുമ്പോൾ വലിയ ബുദ്ധിമുട്ടുകളാണ് രാജ്യവ്യാപകമായി അനുഭവപ്പെടുന്നത്. പ്രതിഷേധം പ്രധാന റോഡുകളിൽ ഉൾപ്പെടെ വലിയ ഗതാഗത തടസ്സം സൃഷ്ടിക്കുന്നുണ്ട്. ജനജീവിതത്തിന് ഭംഗം വരുത്ത തരത്തിലാണ് സമരക്കാരുടെ പ്രതിഷേധം. ഇതേ തുടർന്നാണ് സർക്കാർ സമരക്കാരെ നേരിടാനൊരുങ്ങുന്നത്.
ഗാൽവേ: ഗാൽവേ സിറ്റി റിംഗ് റോഡ് പദ്ധതിയ്ക്ക് പച്ചക്കൊടി. പദ്ധതിയ്ക്ക് ആസൂത്രണ കമ്മീഷൻ അനുമതി നൽകി. 20 വർഷത്തെ കാലതാമസത്തിന് ശേഷമാണ് പദ്ധതിയ്ക്ക് അനുമതി ലഭിക്കുന്നത്. ഇത് സംബന്ധിച്ച അറിയിപ്പ് ആസൂത്രണ കമ്മീഷൻ ഗാൽവേ കൗണ്ടി കൗൺസിലിന് നൽകിയിട്ടുണ്ട്. അപേക്ഷയും അനുമതിയും സംബന്ധിച്ച വിശദാംശങ്ങൾ അടുത്ത ബുധനാഴ്ച അധികൃതർ പുറത്തുവിടും. നഗരത്തിന്റെ കിഴക്കൻ അതിർത്തിയിലുള്ള M6 മോട്ടോർവേയിൽ നിന്ന് ബെയർന ഗ്രാമത്തിന് പടിഞ്ഞാറുള്ള സ്ഥലം വരെ 18 കിലോമീറ്റർ ദൈർഘ്യമുള്ള നിർദ്ദിഷ്ട പാതയാണ് ഗാൽവേ റിംഗ് റോഡ് പദ്ധതി. ദേശീയ വികസന പദ്ധതി പ്രകാരം പദ്ധതിയുടെ പൂർത്തീകരണത്തിനായി 1 ബില്യൺ യൂറോ അനുവദിച്ചിട്ടുണ്ട്.
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ഫ്‌ളാറ്റ് സമുച്ചയത്തിൽ തീപിടിത്തം. സംഭവത്തിൽ ആളപായമോ പരിക്കോയില്ല. കോളറൈൻസ് സൊസൈറ്റി സ്ട്രീറ്റ് പ്രദേശത്ത് ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. പുലർച്ചെ ഒരു മണിയോടെയാണ് തീപിടിത്തം റിപ്പോർട്ട് ചെയ്തത്. ഫ്‌ലാറ്റുകളുടെ കമ്മ്യൂണിറ്റി ഏരിയയിൽ നിന്നാണ് തീ മറ്റ് ഭാഗങ്ങളിലേക്ക് പടർന്നത് എന്നാണ് സൂചന. വിവരം അറിഞ്ഞയുടൻ ഫയർഫോഴ്‌സ് എത്തി ആളുകളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി.
ഡബ്ലിൻ: കുപ്രസിദ്ധ കുറ്റവാളി ഗെറി ദി മോങ്ക് ഹച്ചിന്റെ ഏറ്റവും അടുത്ത കൂട്ടാളി സ്‌പെയിനിൽ അറസ്റ്റിൽ. യൂറോപ്യൻ അറസ്റ്റ് വാറന്റ് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ ലാൻസരോട്ടിൽ തടവിൽ പാർപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു അറസ്റ്റ്. ഇയാളെ മാഡ്രിഡിലെ കോടതിയിൽ ഹാജരാക്കും. സ്പാനിഷ് നാഷണൽ പോലീസ് ഉദ്യോഗസ്ഥരാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഐറിഷ് പോലീസിന് കൈമാറുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഐറിഷ് പോലീസ് രജിസ്റ്റർ ചെയ്ത അഴിമതി കേസുമായി അറസ്റ്റിന് ബന്ധമില്ലെന്നാണ് പ്രാഥമിക വിവരം. അതേസമയം കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധമുണ്ട്.
ഡബ്ലിൻ: അയർലൻഡിൽ ബ്രെയ്ൻ ട്യൂബർ ബാധിക്കുന്ന പ്രായപൂർത്തിയായവരുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ 30 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ 35 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത് എന്നാണ് ഗവേഷണത്തിലെ കണ്ടെത്തൽ. റോയൽ കോളേജ് ഓഫ് സർജൻസിലെ ഗവേഷകരുടേതാണ് പഠനം. സ്ത്രീകളിലും പുരുഷന്മാരിലും ബ്രെയ്ൻ ട്യൂമർ വ്യാപകമായി കണ്ടുവരുന്നുണ്ട്. എന്നാൽ പുരുഷന്മാരെ അപേക്ഷിച്ച് രോഗമുക്തി നേടുന്ന സ്ത്രീകളുടെ എണ്ണം വളരെ കൂടുതലാണ്. പ്രായക്കൂടുതലും രോഗം എപ്പോൾ കണ്ടെത്തുന്നു എന്നതുമാണ് രോഗമുക്തിയെ നിർണയിക്കുന്ന ഘടകങ്ങൾ എന്നും ഗവേഷണം ചൂണ്ടിക്കാട്ടുന്നു. നാഷണൽ ക്യാൻസർ രജിസ്ട്രിയിൽ 1995 മുതൽ 2019 വരെ റിപ്പോർട്ട് ചെയ്ത 13,100 കേസുകളിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഗവേഷണം നടത്തിയിരിക്കുന്നത്.
ടിപ്പററി: കൗണ്ടി ടിപ്പററിയിൽ ഉണ്ടായ കോഴിപ്പോരിൽ സമഗ്രമായ അന്വേഷണവുമായി പോലീസ്. ഇതിന്റെ ഭാഗമായി വിവിധയിടങ്ങളിൽ പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് 40 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ ആയിരുന്നു പരിശോധന. ടിപ്പററി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ആയിരുന്നു പരിശോധന. ഇതിൽ ജീവനുള്ള ഒരു പൂവൻ കോഴിയെയും ചത്ത ആറ് കോഴികളെയും പിടിച്ചെടുത്തു. എൻഎസ്പിസിഎ പ്രകാരമാണ് കോഴികളെ പിടിച്ചെടുത്തത്. കഴിഞ്ഞ ആഴ്ചയാണ് ടിപ്പററിയിൽ കോഴിപ്പോര് നടന്നതായുള്ള വിവരം പുറത്തുവന്നത്.
ഡൊണഗൽ: നീതിമന്ത്രി ജിം ഒ കെല്ലഗനുമായി കൂടിക്കാഴ്ച നടത്താൻ ക്രീസ്‌ലോ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ. സംഭവവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം എവിടെയും എത്താത്ത സാഹചര്യത്തിലാണ് കുടുംബങ്ങൾ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. അതേസമയം ഇവിടെ മറ്റൊരു ഫ്യുവൽ സ്റ്റേഷന് വേണ്ടി ഉടമകൾക്ക് കൗണ്ടി കൗൺസിൽ അനുമതി നൽകിയിട്ടുണ്ട്. ദുരന്തത്തെക്കുറിച്ച് നിരവധി സംശയങ്ങളാണ് തങ്ങൾക്കുള്ളതെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നു. പെട്ടെന്നുണ്ടായ വാതക ചോർച്ചയാണ് ദുരന്തത്തിന് കാരണം ആയത് എന്നാണ് സംശയിക്കുന്നത്. എന്നാൽ ഇത് കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
