Author: sreejithakvijayan

ഡബ്ലിൻ: വിവാദ അദ്ധ്യാപകൻ എനോക്ക് ബർക്ക് വീണ്ടും ജയിലിലേക്ക്. കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹാജരായ ബർക്കിനെ ജയിലിൽ അടയ്ക്കാൻ ഹൈക്കോടതി പോലീസിനോട് നിർദ്ദേശിക്കുകയായിരുന്നു. മൗണ്ട്‌ജോയ് ജയിലിലാണ് എനോക്കിനെ പാർപ്പിക്കുക. ഇവിടെ നിന്നും വീഡിയോ കോൺഫറൻസിംഗിലൂടെ കോടതി നടപടികൾ പൂർത്തിയാക്കും. വിൽസൺസ് ഹോസ്പിറ്റൽ സ്‌കൂളിൽ നിന്ന് തന്നെ പിരിച്ചുവിടാനുള്ള തീരുമാനം പുനഃപരിശോധിക്കുന്ന ഡിസിപ്ലിനറി അപ്പീൽ പാനൽ ബോഡിയ്‌ക്കെതിരെ ബർക്ക് താത്കാലിക നിരോധനം ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഇതിനിടെ ബർക്ക് കോടതി നടപടികൾക്ക് തടസ്സം ഉണ്ടാക്കുകയായിരുന്നു. ഇതേ തുടർന്നാണ് ജഡ്ജി ജയിലിൽ അടയ്ക്കാൻ ഉത്തരവിട്ടത്.

Read More

ഡബ്ലിൻ: അയർലൻഡിലെ മീൽസ് ഓൺ വീൽസ് സേവനങ്ങൾക്ക് അധിക ധനസഹായം. രണ്ട് മില്യൺ യൂറോയുടെ ധനസഹായം വർധിപ്പിക്കാനാണ് തീരുമാനം. ആളുകൾക്കിടയിൽ ഈ സേവനങ്ങളുടെ ആവശ്യം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ധനസഹായം വർധിപ്പിക്കാനുള്ള തീരുമാനം. പ്രായമായവർക്ക് ഭക്ഷണം വിതരണം ചെയ്യുന്നവർക്ക് ചിലവ് കൂടുതൽ അനുഭവപ്പെടുന്നുണ്ടെന്നാണ് വിവരം. ഇത് കൂടി പരിഗണിച്ചാണ് ഫണ്ട് വർധിപ്പിച്ചത്. ഇന്നലെ ലിമെറിക്കിലെ സെന്റ് മുൻചിൻസ് കമ്യൂണിറ്റി സെന്ററിലെ മീൽസ് ഓൺ വീൽസ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസും വയോജനക്ഷേമ സഹമന്ത്രി കീരൻ ഒ ജോണലും സന്ദർശിച്ചിരുന്നു. ഈ വേളയിൽ ആയിരുന്നു പ്രഖ്യാപനം.

Read More

ബെൽഫാസ്റ്റ്: വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെ അറസ്റ്റ് ചെയ്ത് പോലീസ്. മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ആദ്യം ഇവരിൽ രണ്ട് പേരെ പോലീസ് സമാന കേസിൽ അറസ്റ്റ് ചെയ്തിരുന്നു. 46 ഉം 32 ഉം വയസ്സുള്ള പുരുഷന്മാരും 37 വയസ്സുള്ള സ്ത്രീയുമാണ് സംഭവത്തിൽ അറസ്റ്റിലായത്. ഇതിൽ രണ്ട് പുരുഷന്മാർ നേരത്തെ അറസ്റ്റിലായവരാണ്. കേസുമായി ബന്ധപ്പെട്ട് ലിസ്ബൺ, ബെൽഫാസ്റ്റ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ പണവും മൊബൈൽ ഫോണുകളും ലഹരി ഉത്പന്നങ്ങളും പിടിച്ചെടുത്തു.

Read More

കോർക്ക്: കോർക്കിൽ പുതിയ ഓഫീസ് തുറന്ന് ആപ്പിൾ. ആപ്പിളിന്റെ യൂറോപ്യൻ ആസ്ഥാനത്താണ് പുതിയ ഓഫീസ് കെട്ടിടം തുറന്നിരിക്കുന്നത്. ഇത് 1300 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണ്. അതേസമയം ഡബ്ലിനിൽ പുതിയ ഓഫീസ് തുറക്കുമെന്ന പ്രഖ്യാപനവുമായി ഇതോടൊപ്പം ആപ്പിൾ നടത്തിയിട്ടുണ്ട്. 300 ഓളം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലായിരിക്കും പുതിയ ഓഫീസ്. ഡബ്ലിൻ സിറ്റി സെന്ററിലെ ഇവാഗ് ഗാർഡൻസിന് സമീപമുള്ള പാർക്ക് പ്ലേസിൽ ആയിരിക്കും പുതിയ കെട്ടിടം.

Read More

ഡബ്ലിൻ: ഡബ്ലിനിലെ ടെമ്പിൾ ബാറിൽ ഉണ്ടായ ആക്രമണത്തിൽ രണ്ട് പേർ അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രിയാണ് രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. ബുധനാഴ്ച പുലർച്ചെ ആയിരുന്നു ടെമ്പിൾ ബാറിൽ യുവാവ് ആക്രമിക്കപ്പെട്ടത്. ഇ- സ്‌കൂട്ടറിൽ എത്തിയ പ്രതികൾ യുവാവിനെ പല തവണ ഇടിയ്ക്കുകയായിരുന്നു. സംഭവത്തിൽ സാരമായി പരിക്കേറ്റ യുവാവ് ആശുപത്രിയൽ ചികിത്സയിലാണ്. ഇയാളെ തിരിച്ചറിയാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

Read More

ഡബ്ലിൻ: ആരോഗ്യ ഇൻഷൂറൻസ് പ്രീമിയം നിരക്ക് വീണ്ടും വർധിപ്പിച്ച് ലയ ഹെൽത്ത്‌കെയർ. 65 പ്ലാനുകൾക്കാണ് വില വർധിപ്പിച്ചത്. 4.7 ശതമാനത്തിന്റെ വർധനവാണ് ഇൻഷൂറൻസ് കമ്പനി വരുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച കമ്പനിയുടെ പ്രഖ്യാപനം. ഈ വർഷം ഏപ്രിൽ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽവരും. ഏപ്രിലിന് ശേഷം പോളിസി പുതുക്കുന്നവർക്കും പുതിയ പോളിസികൾ എടുക്കുന്നവർക്കുമാണ് നിരക്ക് വർധന ബാധകമാകുക.

Read More

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ പ്രതിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. 20 വയസ്സുള്ള യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ഡബ്ലിൻ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1,83,000 യൂറോ വിലമതിയ്ക്കുന്ന കഞ്ചാവ് ആയിരുന്നു ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. തായ്‌ലൻഡിൽ നിന്നും എത്തിയ 20 കാരനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പിടികൂടുകയായിരുന്നു.

Read More

സ്ലൈഗോ: കൗണ്ടി സ്ലൈഗോയിൽ മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് തടവ്. റാഥ്‌മെണ്ട് സ്വദേശിയും 70 കാരനുമായ നോയൽ ഫാരെലിനെയാണ് കോടതി 20 വർഷത്തെ തടവ് ശിക്ഷ നൽകിയത്. അഞ്ച് പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. 1979 നും 1997 നും ഇടയിൽ ആയിരുന്നു സംഭവം. ലൈംഗികമായി കുട്ടികളെ പീഡിപ്പിക്കുന്നതിന് പുറമേ ഇയാൾ പട്ടിണിയ്ക്ക് ഇടുകയും ശാരീരിക ഉപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്നു. മൂന്ന് വയസ്സ് മുതൽ 17 വയസ്സുവരെയാണ് കുട്ടികളുടെ പ്രായം.

Read More

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വാഹനാപകടത്തിൽ ഒരു മരണം. 60 വയസ്സുള്ളയാളാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ആർഡ്ലോമാനിലെ എൽ 8109 റോഡിൽ ആയിരുന്നു സംഭവം. നടന്ന് പോകുകയായിരുന്ന 60 കാരനെ ട്രക്ക് ഇടിച്ചുവെന്നാണ് വിവരം. സാരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിൽ മറ്റാർക്കും പരിക്കില്ല.

Read More

ഡബ്ലിൻ: അയർലൻഡിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ടെക്‌നോളജി നിർമ്മാതാക്കളായ വെർട്ടിവ്. ആറ് മാസത്തിനുള്ളിൽ വടക്ക് പടിഞ്ഞാറൻ മേഖലയിൽ 200 ഓളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ആഗോളതലത്തിൽ വെർട്ടിവിന്റെ ഉത്പന്നങ്ങൾക്കുള്ള ആവശ്യം വർധിച്ചതാണ് ഇതിന് കാരണം. ഡെറിയിലെ ക്യാമ്പ്സി, ഡൊണഗലിലെ ബേൺഫൂട്ട്, ലെറ്റർകെന്നി എന്നിവിടങ്ങളിലെ മൂന്ന് നിർമ്മാണശാലകളാണ് വെർട്ടിവിന് ഉള്ളത്. ഇവിടങ്ങളിലെ പ്രവർത്തനങ്ങൾ വികസിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

Read More