- പരാതിക്കാരി മുദ്രവെച്ച കവർ കൈമാറി; രാഹുലിനെതിരായ ഹർജി ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കും
- കരമന ജയൻ തിരുവനന്തപുരത്ത് ; അരുവിക്കരയിൽ വിവേക് ഗോപൻ : മൂന്നാം പട്ടിക പുറത്തിറക്കി ബിജെപി
- ജി.സുധാകരന് പാര്ട്ടിയുടെ ചങ്കില് കുത്തി; കെ.സുധാകരനെ പുകഴ്ത്തി സജി ചെറിയാന്
- കോറിൻ വുഡ്സ് കുരിശുമല തീർത്ഥാടനം ഈ മാസം
- കുത്തേറ്റ് മരിച്ച യുക്രെയ്ൻ വംശജന്റെ സംസ്കാരം ചൊവ്വാഴ്ച
- അഭിഷേകാഗ്നി ത്രിദിന ബൈബിൾ കൺവെൻഷൻ മെയിൽ
- ചൂടിന് ശമനം; വരാനിരിക്കുന്നത് തണുപ്പിന്റെ നാളുകൾ
- ഡബ്ലിനിൽ പിടിച്ചെടുത്തത് 350 ഇ- സ്കൂട്ടറുകൾ
Author: sreejithakvijayan
ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ അജ്ഞാത വസ്തു കണ്ടെത്തി. ഇതിന് പിന്നാലെ പ്രദേശത്ത് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കാസിൽവാർഡ് പാർക്കിൽ ആയിരുന്നു സംഭവം. പ്രദേശത്ത് പോലീസ് പരിശോധനകൾ തുടരുകയാണ്. പ്രദേശവാസികളാണ് ഇത് സംബന്ധിച്ച വിവരം പോലീസിനെ അറിയിച്ചത്. ഉടനെ പോലീസ് എത്തി പ്രദേശത്ത് നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുകയായിരുന്നു. പരിശോധനകൾക്കും മറ്റ് നടപടിക്രമങ്ങൾക്കുമായി മേഖല അടച്ചു.
ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ ഐഷാഡോ ബ്രാൻഡിനെതിരെ മുന്നറിയിപ്പ്. ഉത്പന്നത്തിന്റെ ഉപയോഗം ക്യാൻസറിന് കാരണമാകുന്ന പശ്ചാത്തലത്തിലാണ് യൂറോപ്യൻ കമ്മീഷന്റെ സേഫ്റ്റി ഗേറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഉത്പന്നം വിപണിയിൽ നിന്നും തിരിച്ചുവിളിച്ചിട്ടുണ്ട്. പ്രമുഖ ഐറിഷ് സ്‌കിൻ കെയർ ബ്രാൻഡ് ആയ സോസു (SOSU) വിന്റെ പീച്ച് ഡ്രീംസ് എന്ന പേരിൽ ലഭ്യമായ ഐഷാഡോയ്‌ക്കെതിരെയാണ് മുന്നറിയിപ്പ്. ഇതിൽ ആഴ്‌സെനിക് എന്ന മാരക രാസവസ്തുവിന്റെ സാന്നിദ്ധ്യം അളവിലും അധികമാണെന്നാണ് കണ്ടെത്തൽ. ഇതേ തുടർന്നാണ് നടപടി സ്വീകരിച്ചത്.
ബെൽഫാസ്റ്റ്: ഐറിഷ് ഭാഷാ നയം പാസാക്കി ബെൽഫാസ്റ്റ് സിറ്റി കൗൺസിൽ. പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ചാണ് നയത്തിന് കൗൺസിൽ അംഗീകാരം നൽകിയത്. പൊതുജീവിതത്തിൽ ഐറിഷ് ഭാഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുകയാണ് ഐറിഷ് ഭാഷ നയത്തിന്റെ ലക്ഷ്യം. പൊതുജന ജീവിതത്തിൽ ഐറിഷ് ഭാഷയുടെ ഉപയോഗത്തിനായുള്ള തടസ്സം ഇല്ലായ്മ ചെയ്യുക, ഐറിഷ് ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുക, ഐറിഷ് ഭാഷയുടെ സംരക്ഷണത്തിനായി പരിപാടികൾ സംഘടിപ്പിക്കുക എന്നിവ പുതിയ നയത്തിന്റെ ഭാഗമാണ്. ഇതിന് പുറമേ കൗൺസിലിന്റെ പ്രവർത്തനങ്ങളിൽ ഐറിഷ് ഭാഷയ്ക്കും കൂടുതൽ പ്രാധാന്യം നൽകും. രണ്ട് വർഷത്തെ നടപ്പാക്കൽ പദ്ധതിയോടെയാണ് നയം വരുന്നത്.
കെറി: കൗണ്ടി കെറിയിൽ സൈക്കിൾ യാത്രികന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ ഒരാൾ അറസ്റ്റിൽ. 30 വയസ്സുള്ള യുവാവിനെയാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. ഇന്നലെ രാവിലെയായിരുന്നു ട്രാലീയിൽവച്ച് അപകടം ഉണ്ടായത്. 40 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. അദ്ദേഹം സഞ്ചരിച്ചിരുന്ന സൈക്കിൾ 30 കാരന്റെ വാഹനത്തിൽ ഇടിയ്ക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും കഞ്ചാവുമായി പിടിയിലായ റൊമാനിയൻ പൗരൻ റിമാൻഡിൽ. ഡബ്ലിൻ ജില്ലാ കോടതിയാണ് 33 കാരനായ അലക്‌സാണ്ട്രു പെറ്റ്ക്യുവിനെ റിമാൻഡിൽ വിടാൻ ഉത്തരവിട്ടത്. തിങ്കളാഴ്ച ആയിരുന്നു ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും കഞ്ചാവുമായി ഇയാൾ അറസ്റ്റിലായത്. റൊമാനിയയിലെ നിർമ്മാണ തൊഴിലാളിയാണ് അലക്‌സാണ്ട്രു. 3,80,000 യൂറോയുടെ കഞ്ചാവുമായിട്ടാണ് ഇയാൾ വിമാനത്താവളത്തിൽ എത്തിയത്. എന്നാൽ സുരക്ഷാ പരിശോധനയ്ക്കിടെ ഇയാൾ ഉദ്യോഗസ്ഥരുടെ പിടിയിലാകുകയായിരുന്നു. 19.3 കിലോ കഞ്ചാവാണ് ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അലക്‌സാണ്ട്രുവിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഡബ്ലിൻ: കഴിഞ്ഞ ആറ് മാസത്തിനിടെ അയർലൻഡിൽ മോഷണത്തിന് അറസ്റ്റിലായത് 900 പ്രതികൾ. പോലീസാണ് അറസ്റ്റ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. പ്രതിദിനം നാല് പേരെങ്കിലും മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നുണ്ടെന്നും പോലീസിന്റെ കണക്കുകളിൽ നിന്നും വ്യക്തമാകുന്നു. ഏപ്രിൽ മുതലുള്ള കണക്കുകളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. ഏപ്രിൽ മുതലുള്ള വിവരങ്ങൾ പരിശോധിച്ചാൽ പ്രതിവാരം മൂന്ന് വീടുകളിലെങ്കിലും മോഷണം നടക്കുന്നുണ്ട്. എന്തിരുന്നാലും കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്ത് മോഷണവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കുറഞ്ഞു. വിന്റർ കാലത്ത് മോഷണങ്ങൾ വർധിക്കാം. അതിനാൽ ജാഗ്രത വേണമെന്നും പോലീസ് മുന്നറിയിപ്പു നൽകുന്നു. അതേസമയം വിന്ററിലെ മോഷണങ്ങൾ തടയുന്നതിനായുള്ള പോലീസിന്റെ തോർ ദൗത്യം ബുധനാഴ്ച ആരംഭിച്ചു.
ഡബ്ലിൻ: ആമി കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ അയർലൻഡിൽ 48 മണിക്കൂറിലേക്ക് ജാഗ്രതാ നിർദ്ദേശം നൽകി മെറ്റ് ഐറാൻ. അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ള സാഹചര്യത്തിലാണ് മുന്നറിയിപ്പ്. വളരെ അപകടകരവും അസ്വസ്ഥത നിറഞ്ഞതുമായ മണിക്കൂറുകളിലൂടെയാണ് അയർലൻഡ് കടന്ന് പോകുകയെന്നും മെറ്റ് ഐറാൻ വ്യക്തമാക്കി. ഈ സീസണിലെ ആദ്യ കൊടുങ്കാറ്റാണ് ആമി. വെള്ളിയാഴ്ച ഈ കൊടുങ്കാറ്റ് കരയിൽ തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് വൈകീട്ടോടെ തന്നെ അയർലൻഡിൽ മഴ സജീവമാകും. ശക്തമായ കാറ്റും അനുഭവപ്പെടും. ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ കൗണ്ടികളിൽ യെല്ലോ, ഓറഞ്ച് വാണിംഗുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഡബ്ലിൻ: ദീർഘകാലമായി ഡബ്ലിനിലെ ജനങ്ങൾ കാത്തിരിക്കുന്ന മെട്രോലിങ്ക് പദ്ധതി യാഥാർത്ഥ്യമാകുന്നു. പദ്ധതിയ്ക്ക് ആസൂത്രണ കമ്മീഷന്റെ പച്ചക്കൊടി. ഇന്ന് രാവിലെയാണ് പദ്ധതിയ്ക്ക് അനുമതി നൽകി കൊണ്ടുള്ള ഉത്തരവ് കമ്മീഷൻ പുറത്തുവിട്ടത്. ഡബ്ലിൻ സിറ്റിയെയും വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്നതാണ് പദ്ധതി. 18.8 കിലോ മീറ്റർ റെയിൽവേ ലൈനാണ് പദ്ധതിയിൽ നിർമ്മിക്കുക. ഇതിൽ വലിയൊരു ഭാഗവും ഭൂഗർഭ പാതയാണ്. കമ്മീഷന്റെ അനുമതി ലഭിച്ചതോടെ 20 വർഷം നീണ്ട കാത്തിരിപ്പിനാണ് വിരാമം ആകുന്നത്. 2000ത്തിലാണ് പദ്ധതി ആദ്യമായി ചർച്ച ചെയ്യപ്പെട്ടത്. എന്നാൽ പിന്നീട് സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് 2022 ലാണ് പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.
ഡബ്ലിൻ: അയർലൻഡിൽ മത്സ്യബന്ധനം സംബന്ധിച്ച പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ. വലിയ ട്രോളറുകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിന് ഇനി മുതൽ നിയന്ത്രണമുണ്ടാകും. തീരത്ത് നിന്ന് ആറ് നോട്ടിക്കൽ മൈൽ പരിധിയിൽ വലിയ ട്രോളറുകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് ശിക്ഷാർഹമാണ്. ഫിഷറീസ് മന്ത്രി ടിമ്മി ഡൂലിയാണ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറത്തുവിട്ടത്. 18 മീറ്ററിൽ നീളമുള്ള മത്സ്യബന്ധന ബോട്ടുകൾ, പ്രത്യേക വലകൾ എന്നിവ ഉപയോഗിച്ച് കരയ്ക്ക് സമീപം മത്സ്യബന്ധനം നടത്തുന്നത് നിരോധിച്ചിട്ടുണ്ട്. അതേസമയം അടുത്ത വർഷം സെപ്റ്റംബർ അവസാനം വരെ വലിയ കപ്പലുകൾക്ക് 2,000 ടൺ സ്പ്രാറ്റ് പിടിക്കാനുള്ള പരിധി അനുവദിച്ചു. രാജ്യത്തുടനീളമുള്ള ബിസിനുകൾക്ക് പ്രോത്സാഹനം നൽകി മത്സ്യസമ്പത്തിന്റെ കൂടുതൽ വിതരണം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പുതിയ നിയന്ത്രണങ്ങൾ. പുതിയ നിയമങ്ങൾ ചെറുകിട മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ ഗുണം ചെയ്യും.
ബെൽഫാസ്റ്റ്: റത്‌ലിൻ ഐലന്റിൽ അപൂർവ്വയിനത്തിൽപ്പെട്ട കടൽപക്ഷി പ്രജനനം നടത്തിയതായി കണ്ടെത്തൽ. മാങ്ക്‌സ് ഷിയർവാട്ടർ എന്ന കടൽപക്ഷിയാണ് എത്തിയിരിക്കുന്നത്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് കടൽപക്ഷി ഇവിടെയെത്തി പ്രജനനം നടത്തുന്നത്. വംശനാശ ഭീഷണി നേരിടുന്ന പക്ഷിയാണ് മാങ്ക്‌സ് ഷിയർവാട്ടർ. ആമ്പർ ലിസ്റ്റഡ് സ്പീഷിസിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ പക്ഷിയെ 20ാം നൂറ്റാണ്ടിന്റെ ആദ്യ കാലങ്ങളിൽ ദ്വീപിൽ കണ്ടിരുന്നു. എന്നാൽ അവസാനമായതോടെ ഇവയുടെ സാന്നിദ്ധ്യം ദ്വീപിൽ നിന്നും നഷ്ടമായി. പിന്നീട് ഇപ്പോഴാണ് ഇവ പ്രജനനത്തിനായി ദ്വീപിൽ എത്തിയത്. കടൽപക്ഷികളുടെ സ്ഥിരമായ പ്രജനന കേന്ദ്രമാണ് റത്‌ലിൻ ഐലന്റ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
