Author: sreejithakvijayan

ലിമെറിക്ക്: ഷാനൻ നദിയ്ക്ക് സമീപം വീട്ടിൽ തീപിടിത്തം. ക്ലാൻസി സ്ട്രാന്റിൽ സ്ഥിതി ചെയ്യുന്ന വീട്ടിലാണ് തീപിടിത്തം ഉണ്ടായത്. അഗ്നിശമനസേനയെത്തി  തീ അണച്ചു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. രാവിലെ ഒൻപതരയോടെയായിരുന്നു ഫയർഫോഴ്‌സിന് തീപിടിത്തം സംബന്ധിച്ച വിവരം ലഭിച്ചത്. ഉടനെ സ്ഥലത്ത് എത്തുകയായിരുന്നു. തീ അണച്ചെങ്കിലും പുക ഉയരുന്നുണ്ട്. സംഭവത്തിൽ ആളപായം ഇല്ലെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചു. വീട്ടിലെ ഉപകരണങ്ങൾക്ക് കേട്പാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തെ റോഡ് പോലീസ് അടച്ചു.

Read More

ലിമെറിക്ക്: വാടക തട്ടിപ്പ് സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി ക്രൈം പ്രിവൻഷൻ ഓഫീസർ മിഷേൽ ഒ ഹാലോറൻ. പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെയാണ് വാടക തട്ടിപ്പിൽ കുടുങ്ങരുതെന്ന് വ്യക്തമാക്കി അദ്ദേഹം രംഗത്ത് എത്തിയിരിക്കുന്നത്. ലിമെറിക്ക് നഗരത്തിൽ ഇത്തരം തട്ടിപ്പ് വ്യാപകമാണെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാം ലെവലിലുള്ള വിദ്യാർത്ഥികളെയാണ് തട്ടിപ്പ് സംഘം ഏറ്റവും കൂടുതലായി തട്ടിപ്പിന് ഇരയാക്കുക എന്ന് മിഷേൽ വ്യക്തമാക്കി. മൂന്ന് തരത്തിലാണ് ഇക്കൂട്ടരുടെ തട്ടിപ്പ്. ആദ്യത്തെ തട്ടിപ്പിൽ ഉടമയെന്ന പേരിൽ വിളിക്കുന്നയാൾ താൻ വിദേശത്ത് ആണെന്ന് പറയും. പ്രോപ്പർട്ടി നൽകാമെന്നും മുൻകൂർ ഡെപ്പോസിറ്റ് ൽകിയാൽ പ്രോപ്പർട്ടി വന്ന് കാണാമെന്നും നിർദ്ദേശിക്കും. എന്നാൽ ഡെപ്പോസിറ്റ് നൽകിയ ശേഷം ബന്ധപ്പെട്ടാൽ പിന്നെ ഫോൺ എടുക്കില്ല. രണ്ടാമത്തെ തട്ടിപ്പ് ഇങ്ങനെയാണ്. തട്ടിപ്പുകാരൻ വീട് കാണിക്കുകയും പലരിൽ നിന്നായി ഡെപ്പോസിറ്റ് വാങ്ങുകയും ചെയ്യും. പിന്നീട് ഇവിടെ നിന്നും ഈ പണവുമായി മുങ്ങും. മൂന്നാമത്തെ തട്ടിപ്പ് സർവ്വസാധാരണയാണ്. ഡെപ്പോസിറ്റ് വാങ്ങിയ ശേഷം വീടിന്റെ താക്കോൽ കാണുന്നില്ല,…

Read More

ഡബ്ലിൻ: അയർലന്റിലെ പുതിയ റെയിൽവേ സ്‌റ്റേഷൻ അടുത്ത ആഴ്ച പൊതുജനങ്ങൾക്കായി തുറന്ന് നൽകും. ഞായറാഴ്ച ( ഓഗസ്റ്റ് 10)യാണ് റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനം. ബ്രേയ്ക്കും ശങ്കിലിനും ഇടയിൽ വുഡ്ബ്രൂക്കിലാണ് പുതിയ സ്റ്റേഷന്റെ നിർമ്മാണം പൂർത്തിയായിരിക്കുന്നത്. അയർലന്റ് റെയിൽവേയാണ് ഉദ്ഘാടന വിവരം പുറത്തറിയിച്ചത്. അയർലന്റ് റെയിൽവേയുടെ കീഴിലുള്ള 147 ാമത് സ്റ്റേഷനാണ് വൂഡ്ബ്രൂക്ക് സ്റ്റേഷൻ. റെയിൽവേ സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുന്നത് വുഡ്ബ്രൂക്കിനെയും ഷാംഗനാഗിനെയും ബന്ധിപ്പിക്കും. അതേസമയം പുതിയ സർവ്വീസുകൾ ഉൾപ്പെടുത്തുന്നതിനാൽ അടുത്ത ആഴ്ച മുതൽ ഡാർട്ട്, റോസ്ലെർ, നോർതേൺ, മൈനൂത്ത് കമ്യൂട്ടർ റെയിൽവേ സർവ്വീസുകളുടെ സമയങ്ങളിൽ ചെറിയ മാറ്റം ഉണ്ടാകും. പുതിയ സ്റ്റേഷനിൽ 191 ഡാർട്ട് സർവ്വീസുകൾ ദിനം പ്രതി ഉണ്ടാകും. 174 മീറ്ററുള്ള രണ്ട് പ്ലാറ്റ് ഫോമുകളാണ് സ്റ്റേഷനിൽ സജ്ജീകരിച്ചിരിക്കുന്നത്.

Read More

ടൈറോൺ: കൗണ്ടി ടൈറോണിലെ ഒമാഗിൽ കാറിന് തീപിടിച്ച സംഭവത്തിൽ മരിച്ചത് സ്ത്രീയെന്ന് കണ്ടെത്തൽ. ഇൻക്വസ്റ്റ് നടപടികൾക്ക് പിന്നാലെയാണ് ഇക്കാര്യം പോലീസ് പുറത്തുവിട്ടത്. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കൊല്ലപ്പെട്ട സ്ത്രീയ്ക്ക് ഏകദേശം 50 വയസ്സ് പ്രായം വരും. ഇവരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതിന് ശേഷമേ മരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. ശനിയാഴ്ചയാണ് ഒമാഗിൽ അതിദാരുണമായ സംഭവം ഉണ്ടായത്. കാറിന് ആരോ മനപ്പൂർവ്വം തീയിട്ടെന്നാണ് പോലീസിന്റെ സംശയം.

Read More

ഡബ്ലിൻ: ഫ്‌ളോറിസ് കൊടുങ്കാറ്റ് തീരം തൊട്ടതോടെ ഇരുട്ടിലായി അയർലന്റ്. വിവിധ കൗണ്ടികളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കാറ്റിന്റെ സ്വാധീന ഫലമായി മഴയും കാറ്റും തണുത്ത കാലാവസ്ഥയുമാണ് വിവിധ കൗണ്ടികളിൽ അനുഭവപ്പെടുന്നത്. 8,000 ത്തോളം വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും കറന്റില്ലെന്നാണ് വിവരം.  ശക്തമായ കാറ്റിൽ വൈദ്യുതി പോസ്റ്റുകൾക്ക് കേടുപാടുകൾ ഉണ്ടായതാണ് ഇതിന് കാരണമായത്. വൈദ്യുതിബന്ധം പുന:സ്ഥാപിക്കാൻ ഇസിബി അംഗങ്ങൾ ശ്രമിക്കുന്നുണ്ട്. ശക്തമായ മഴ ചിലയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമായി. ഫ്‌ളോറിസിന്റെ പശ്ചാത്തലത്തിൽ എട്ട് കൗണ്ടികളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മുന്നറിയിപ്പുള്ള കൗണ്ടികളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Read More

ഡബ്ലിൻ: അയർലന്റിൽ വീണ്ടും ഇ സ്‌കൂട്ടർ അപകടം. സംഭവത്തിൽ പരിക്കേറ്റ് ഇ സ്‌കൂട്ടർ ഡ്രൈവറായ യുവാവ് മരിച്ചു. ഡബ്ലിനിലെ ബ്ലാഞ്ചാർഡ്‌സ്ടൗണിൽ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി 10.50 ന് ആയിരുന്നു സംഭവം. അദ്ദേഹം സഞ്ചരിച്ച ഇ സ്‌കൂട്ടർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 30 കാരനായ യുവാവിന് സാരമായി പരിക്കേറ്റിരുന്നു. അദ്ദേഹത്തെ ഉടനെ തന്നെ ജെയിംസ് കനോലി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടത്തിൽ മറ്റാർക്കും പരിക്കില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

പോർട്ട്-ഔ-പ്രിൻസ്: ഹെയ്തിയിലെ അനാഥാലയത്തിൽ നിന്നും ഐറിഷ് വനിത ഉൾപ്പെടെ ഒൻപത് പേരെ തട്ടിക്കൊണ്ട് പോയി. മായോയിലെ വെസ്റ്റ്‌പോർട്ട് സ്വദേശിയായ ജെന ഹെറാട്ടിയെ ആണ് തട്ടിക്കൊണ്ട് പോയത്. ജെനയുടെ മൂന്ന് വയസ്സുള്ള കുഞ്ഞും ഒൻപതംഗ സംഘത്തിൽ ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് സംഭവം. ഹെയ്തിയുടെ തലസ്ഥാന നഗരിയ്ക്ക് സമീപം കെൻസ്‌കോഫിൽ പ്രവർത്തിക്കുന്ന അനാഥാലയത്തിലായിരുന്നു ജെനയും കുഞ്ഞും ഉണ്ടായിരുന്നത്. ഇവർക്ക് പുറമേ  അനാഥാലയത്തിലെ ജീവനക്കാരായ ഏഴ് പേരെയാണ് തട്ടിക്കൊണ്ട് പോയത്.  സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. 2021 ൽ ക്രോയിക്‌സ് ഡെസ് ബക്കറ്റ്‌സിൽ നിന്നും രണ്ട് ഫ്രഞ്ച് വൈദികർ ഉൾപ്പെടെ 10 പേരെ തട്ടിക്കൊണ്ട് പോയിരുന്നു.

Read More

ഡബ്ലിൻ: അയർലന്റിൽ വീണ്ടും ഇന്ത്യക്കാരന് നേരെ ആക്രമണം. ഡബ്ലിനിലാണ് ഇക്കുറിയും ആക്രമണം ഉണ്ടാത്. 40 കാരനായ ലിഖ്വീർ സിംഗിന് നേരെയാണ് ആക്രമണം ഉണ്ടായത്. ടാക്‌സി ഡ്രൈവറാണ് അദ്ദേഹം. വെള്ളിയാഴ്ച രാത്രിയായിയിരുന്നു സംഭവം. ബലിമുണിലെ പോപ്പിൻട്രീയിൽ വെച്ചായിരുന്നു അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. രണ്ട് യുവാക്കൾ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. കാറിൽ രക്തത്തിൽ കുളിച്ചുകിടന്ന അദ്ദേഹത്തെ പോലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ഇന്ത്യക്കാരനായ മറ്റൊരാളോട് പ്രതികളായ യുവാക്കൾ രാജ്യം വിട്ട് പോകാൻ ആക്രോശിക്കുകയായിരുന്നു. ഇത് കണ്ട ലിഖ്വീർ ഇരുവരെയും പിടികൂടി. ഇതോടെയാണ് യുവാക്കൾ അദ്ദേഹത്തിന്റെ തല അടിച്ച് തകർത്തത്. തുടർന്ന് അദ്ദേഹം സഹായത്തിനായി പ്രദേശത്തെ വീടുകളിൽ എത്തിയെങ്കിലും ആരും വാതിൽ പോലും തുറന്നില്ലെന്നാണ് പറയുന്നത്. പിന്നാലെ പോലീസിനെ വിളിച്ച അദ്ദേഹം കാറിൽ കിടക്കുകയായിരുന്നു. പോലീസ് എത്തിയപ്പോഴേയ്ക്കും കാറിൽ രക്തം തളംകെട്ടിയിരുന്നു. നിലവിൽ ബ്യൂമൗണ്ട് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. കഴിഞ്ഞ 23 വർഷമായി അയർലന്റിലാണ് ലിഖ്വീർ താമസിക്കുന്നത്.

Read More

ലൗത്ത്: അയർലന്റിൽ പോലീസ് വാഹനത്തിന് നേരെ വാഹനം ഓടിച്ച് കയറ്റി യുവാവിന്റെ പരാക്രമം. കൗണ്ടി ലൗത്തിലെ ഡണ്ടൽക്കിലായിരുന്നു സംഭവം. സംഭവത്തിൽ പോലീസ് വാഹനത്തിന് സാരമായ കേടുപാടുകൾ ഉണ്ടായി. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അതിക്രമം ഉണ്ടായത്. ബാങ്ക് വാരാന്ത്യ അവധിയുടെ പശ്ചാത്തലത്തിൽ റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായുള്ള പരിശോധനയിൽ ആയിരുന്നു സംഘം. ഇതിനിടെ നോർതേൺ അയർലന്റ് രജിസ്‌ട്രേഷനുള്ള ഓഡി കാർ ഇവരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ വാഹനം തടയാൻ ശ്രമിച്ചു. ഇതിനിടെ പോലീസ് വാഹനത്തിന് നേരെ ഡ്രൈവർ കാർ ഓടിച്ച് കയറ്റുകയായിരുന്നു. സംഭവത്തിൽ പോലീസുകാർക്ക് പരിക്കില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

മാഡ്രിഡ്: സ്‌പെയിനിൽ ഐറിഷ് വിനോദ സഞ്ചാരികൾക്ക് നേരെ കൗമാരക്കാരുടെ ആക്രമണം. അവധിക്കാലം ആസ്വദിക്കാൻ പോയ പങ്കാളികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സാരമായി പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സ തേടി. നെർജയിൽ ഇവർ താമസിക്കുന്ന ഹോട്ടലിന് സമീപം ആയിരുന്നു സംഭവം. ഹോട്ടലിലേക്ക് നടക്കുന്നതിനിടെ ഒരു സംഘം കൗമാരക്കാർ ഇവരെ തടയുകയായിരുന്നു. പിന്നാലെ ആക്രമിച്ചു. മുഖത്തുൾപ്പെടെയാണ് ഇവർക്ക് പരിക്കേറ്റിരിക്കുന്നത്. പിന്നീട് പോലീസിന്റെ സഹായത്തോടെ ഇവർ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശവാസികളാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പോലീസ് സംശയിക്കുന്നത്.

Read More