- അഷ്ടമുടിക്കായലിന്റെ മണ്ണ് , കൊല്ലം നെഞ്ചേറ്റുന്നത് ആരെ ?
- ‘വനിതാ മുഖ്യമന്ത്രി എന്ന ചർച്ച ഇപ്പോൾ ആവശ്യമില്ല, പിണറായി മികച്ച മുഖ്യമന്ത്രി’; കെ കെ ശൈലജ
- ‘ രാംലല്ലയുടെ വിഗ്രഹം കാണാൻ ഞാൻ ആഗ്രഹിച്ചു, ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; അയോദ്ധ്യയിലെത്തിയ ജർമ്മൻ സ്വദേശിയായ കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു
- മുഖ്യമന്ത്രി ചെറ്റ എന്നു വിളിച്ചതില് അഭിമാനം; ധർമ്മടം മണ്ഡലത്തിൽ ആര് നിന്നാലും ജയിക്കുമെന്ന് ജി സുധാകരൻ
- ചരിത്രം ആവർത്തിക്കുമോ, അതോ തിരുത്തപ്പെടുമോ?; ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങിയ പേരാവൂർ
- ബി. ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവന ; ഗുരുവായൂർ പോലീസ് കേസെടുത്തു
- യുവതിയുടെ കൊലപാതകം; ഡെറിയിലെ വീട്ടിൽ പരിശോധന
- വർക്കലയിൽ അപ്രതീക്ഷിത നീക്കം : സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ , സ്ഥാനാർത്ഥിയായി പ്രഖ്യാപനം
Author: sreejithakvijayan
ലിമെറിക്ക്: മലങ്കര കത്തോലിക്ക കമ്യൂണിറ്റിയ്ക്കായുള്ള പുതിയ മാസ് സെന്ററിന്റെ ഉദ്ഘാടനം 22 ന് ( ശനിയാഴ്ച). ലിമെറിക്ക് സിറ്റിയിലെ സെന്റ് നിക്കോളാസ് ദൈവാലയത്തിൽവച്ചാണ് ഉദ്ഘാടന പരിപാടികൾ നടക്കുന്നത്. രാവിലെ 10.30 ന് വിശുദ്ധ കുർബാനയോടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട പരിപാടികൾക്ക് ആരംഭം കുറിയ്ക്കും. ഉദ്ഘാടന പരിപാടിയിലേക്ക് പ്രീസ്റ്റ് ഇൻ ചാർജ് ആയ ഫാദർ ജൊവാക്കിം പണ്ടാരംകുടിയിൽ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്തു. കൂടുതൽ വിവരങ്ങൾക്ക് +353 89 250 3585 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഡബ്ലിൻ: റോബോട്ടിക്‌സിലെ ഒളിമ്പിക്‌സിൽ മികച്ച നേട്ടം സ്വന്തമാക്കി അയർലൻഡ്. മലയാളി വിദ്യാർത്ഥികളുടെ പങ്കാളിത്തം നേട്ടത്തിൽ നിർണായകമായി. മലയാളി വിദ്യാർത്ഥികളായ ജോയൽ ഇമ്മാനുവൽ അമൽ രാജേഷ് എന്നിവരായിരുന്നു റോബോട്ടിക്‌സിലെ ഒളിമ്പിക്‌സിന്റെ ഭാഗം ആയത്. അമേരിക്കയിലെ പനാമ സിറ്റിയിൽ ആയിരുന്നു മത്സരങ്ങൾ. ഒളിമ്പിക്‌സിൽ അയർലൻഡിന് എട്ടാം സ്ഥാനമാണ്. ഒക്ടോബർ 29 മുതൽ നവംബർ 1 വരെ ആയിരുന്നു പരിപാടി. 190 രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ പരിപാടിയുടെ ഭാഗമായി. 600 ലധികം ടീമുകൾ ആയിരുന്നു ഒളിമ്പിക്‌സിൽ പങ്കെടുത്തത്.
ഡബ്ലിൻ: ഇന്റർനാഷണൽ ബോക്‌സിംഗ് പരമ്പരയിൽ ഇന്ത്യയ്‌ക്കെതിരെ അയർലൻഡിന് വിജയം. ഇന്ത്യയുടെ 10 നെതിരെ 26 വിന്നുകളാണ് അയർലൻഡ് നേടിയത്. കഴിഞ്ഞ ദിവസം ഡബ്ലിനിൽ ആയിരുന്നു മത്സരം അരങ്ങേറിയത്. ആൻട്രിം (3), ഡൗൺ (1), ഡബ്ലിൻ (8), ഗോൾവേ (2),പോർട്ട് ലീഷ് (1), ലെട്രിം (1), മയോ (2), വെസ്റ്റ്മീത്ത് (2) എന്നിവിടങ്ങളിൽ നിന്നുള്ള ബോക്‌സർമാരാണ് അയർലൻഡിനായി മത്സരിച്ചത്. 20 മത്സരങ്ങളിൽ 14 വിജയങ്ങൾ അയർലൻഡ് നേടി.
ഡബ്ലിൻ: അയർലൻഡിൽ മഴയുള്ള കാലാവസ്ഥ തുടരും. ഇന്ന് മുതൽ അടുത്ത മൂന്ന് ദിവസത്തേയ്ക്ക് രാജ്യത്ത് നേരിയ ചാറ്റൽ മഴ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ചില സമയങ്ങളിൽ മഴ ശക്തമാകും. അതേസമയം താപനിലയിൽ വരും ദിവസങ്ങളിൽ നേരിയ വർധനവും കാണാം. ഇന്ന് പകൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടും. ഉച്ചയോടെ മഴ സജീവമാകും. ചിലപ്പോൾ മഴ ശക്തമാകും. 9 മുതൽ 12 ഡിഗ്രിവരെ ആയിരിക്കും അന്തരീക്ഷ താപനില അനുഭവപ്പെടുക.
ഡബ്ലിൻ: അയർലൻഡിൽ പുതിയ വാപ്പ് നികുതി ഇന്ന് മുതൽ പ്രാബല്യത്തിൽ. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം ആയിരുന്നു ഇത്. ഒരു മില്ലി ലിറ്റർ ഇ-ലിക്വിഡിന് 50 സെന്റ് എന്ന നിരക്കിലാണ് നികുതി ഈടാക്കുക. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം ഉടൻ നടപ്പിലാക്കുമെന്ന് സെപ്തംബറിൽ ധനമന്ത്രി പാസ്‌കൽ ഡോണോഹോ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് മുതൽ നികുതി ഈടാക്കുന്നത്. യുവാക്കൾക്കിടയിൽ വാപ്പ് ഉപയോഗം കുറയ്ക്കുക ലക്ഷ്യമിട്ടാണ് നടപടി.
ഡബ്ലിൻ: മുൻ പങ്കാളിയെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ പ്രതിയ്ക്ക് തടവ് ശിക്ഷ. 34 കാരനായ മാക്‌സ്‌വെൽ ഇറ്റുമെലാങ് മോസിയയ്ക്ക് ആണ് ശിക്ഷ വിധിച്ചത്. 20 മാസത്തെ തടവിനാണ് കോടതി ഇയാളെ ശിക്ഷിച്ചത്. 2019 ൽ ആയിരുന്നു സംഭവം. ഡേറ്റിംഗിനിടെ ഇയാൾ യുവതിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സെൻട്രൽ ക്രിമിനൽ കോടതിയാണ് കേസ് പരിഗണിച്ചിരുന്നത്. കോടതിയിൽ പ്രതി കുറ്റസമ്മതം നടത്തിയിരുന്നു.
ഡബ്ലിൻ: ഡബ്ലിനിൽ ഇ -സ്‌കൂട്ടർ മോഷ്ടാക്കളെ പിടികൂടി പോലീസ്. ഡബ്ലിനിലെ സ്വോർഡ്‌സ് മേഖലയിൽ ആയിരുന്നു സംഭവം. രണ്ട് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ 3.15 ന് സ്‌കൂട്ടർ മോഷണം പോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഉടൻ തന്നെ നടത്തിയ ഊർജ്ജിത അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.
ഡബ്ലിൻ: നഗരത്തിൽ ഈ വാരാന്ത്യം ട്രെയിൻ സർവ്വീസുകൾക്ക് തടസ്സം നേരിടും. അറ്റകുറ്റപ്പണികളെ തുടർന്നാണ് ചില റൂട്ടുകളിൽ തടസ്സങ്ങൾ ഉണ്ടാകുന്നത്. ഡബ്ലിൻ ഹ്യൂസ്റ്റണിലേക്കും പുറത്തേക്കുമുള്ള റൂട്ടുകളെയും ഡൺ ലാവോഗെയറിനും ഗ്രേസ്റ്റോണിനും ഇടയിലുള്ള സർവീസുകളെയുമാണ് അറ്റകുറ്റപ്പണികൾ സാരമായി ബാധിക്കുക. ഹ്യൂസ്റ്റണിനും ന്യൂബ്രിഡ്ജിനും ഇടയിലുള്ള ട്രാക്ക് മാറ്റിസ്ഥാപിക്കലും കൽവെർട്ട് പുതുക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമാണ് നടക്കുന്നത്. ഇന്നും നാളെയും ആയിട്ടായിരിക്കും പ്രവർത്തനങ്ങൾ എന്നാണ് ഐറിഷ് റെയിൽ അറിയിക്കുന്നത്.
ഡബ്ലിൻ: വികലാംഗർക്ക് അടിയന്തിര ശൈത്യകാല ധനസഹായം വേണമെന്ന ആവശ്യവുമായി ഐറിഷ് വീൽചെയർ അസോസിയേഷൻ (ഐഡബ്ല്യുഎ). ഇത്തവണത്തെ ബജറ്റ് വികലാംഗരുടെ ബുദ്ധിമുട്ടുകൾ വർധിപ്പിച്ചതായും അസോസിയേഷൻ ആരോപിച്ചു. ബജറ്റ് 1400 യൂറോയുടെ അധിക ചിലവിന് കാരണമായി എന്നാണ് അസോസിയേഷൻ വ്യക്തമാക്കുന്നത്. ഇത്തവണത്തെ ബജറ്റ് പെർമനന്റ് കോസ്റ്റ് ഓഫ് ഡിസ്എബിലിറ്റി പേയ്‌മെന്റ് നൽകുന്നതിൽ പരാജയപ്പെട്ടു. ഇത് കടുത്ത നിരാശയുണ്ടാക്കുന്നതാണ്. ഇത് അധികചിലവിന് കാരണമായി എന്നും അസോസിയേഷൻ ആരോപിച്ചു.
ഡബ്ലിൻ: പ്രമുഖ ഡ്രോൺ ഡെലിവറി കമ്പനിയായ മന്നയ്ക്ക് ഡെലിവറി ഹബ് നിലനിർത്തുന്നതിനുള്ള അനുമതി നിഷേധിച്ചു. എം50 ന് സമീപം ഡെലിവറി ഹബ്ബ് കേന്ദ്രീകരിക്കുന്നതിനാണ് ഫിൻഗൽ കൗണ്ടി കൗൺസിൽ അനുമതി നിഷേധിച്ചത്. എം50 ലെ ജംഗ്ഷൻ ആറിന് സമീപം ഹബ്ബ് നിലനിർത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മന്ന കൗൺസിലിനോട് അനുമതി തേടിയത്. അതേസമയം തീരുമാനം മന്നയുടെ ബ്ലാഞ്ചാർഡ്സ്ടൗൺ ഷോപ്പിംഗ് സെന്ററിലെ ഡെലിവറി ഹബ്ബിനെ ഒരു തരത്തിലും ബാധിക്കില്ല. ആസൂത്രണ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് ജൂലൈയിൽ ഫിൻഗൽ കൗണ്ടി കൗൺസിൽ മന്നയ്ക്ക് പ്ലാനിംഗ് എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് നൽകിയിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
