- വെടിവയ്പ്പ്; വടക്കൻ ബെൽഫാസ്റ്റിൽ പട്രോളിംഗ് ശക്തമാക്കാൻ പോലീസ്
- ആനി മാഡൻ അന്തരിച്ചു
- ഫളൂ ബാധിതർ കൂടുന്നു; ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടത് 62 പേർ
- കാർ ഇടിച്ച് 90 കാരൻ മരിച്ചു
- ക്രിസ്തുമസ് എന്നാൽ സൽക്കാരത്തിന്റെ ദിനം; ഐറിഷ് ജനതയുടെ പ്രിയപ്പെട്ട അത്താഴ വിഭവങ്ങൾ ഇതെല്ലാമാണ്
- ഡബ്ലിനിലെ എം1 ജംഗ്ഷനിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്
- ഒമാഗിൽ യുവാവിന് മർദ്ദനം; പരിക്ക്
- ജീവനക്കാരുടെ പിരിച്ചുവിടൽ; പുതിയ നിയമങ്ങൾ ആവശ്യമെന്ന് ബെർണാഡ് ഗ്ലോസ്റ്റർ
Author: sreejithakvijayan
വാട്ടർഫോർഡ്: അയർലന്റിൽ ജീവിക്കാൻ ഏറ്റവും സുഖമുള്ള കൗണ്ടിയായി വാട്ടർഫോർഡ്. അയർലന്റ് ലിവെബലിറ്റി ഇൻഡക്‌സിലാണ് ജീവിക്കാൻ ഏറ്റവും മികച്ച കൗണ്ടിയായി വാട്ടർഫോർഡ് മാറിയത്. ന്യായമായ വിലയുള്ള വീടുകളും, നല്ല കാലാവസ്ഥയുമെല്ലാമാണ് ഈ നേട്ടം കൗണ്ടിയ്ക്ക് സ്വന്തമാക്കി നൽകിയത്. രാജ്യത്തെ 26 കൗണ്ടികളെയും വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയ ശേഷം ആയിരുന്നു ലിവെബലിറ്റി ഇൻഡക്‌സ് പ്രകാരമുള്ള പട്ടിക തയ്യാറാക്കിയത്. ഭവന വില, സൂര്യപ്രകാശം, നഗരത്തിലേക്കുള്ള ദൂരം, പ്രകൃതി സൗന്ദര്യം എന്നിവ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നവയാണ്. ഇവയെല്ലാം പരിഗണിക്കുമ്പോൾ ഒന്നാം സ്ഥാനം വാട്ടർഫോർഡിനാണ്. പട്ടികയിൽ രണ്ടാം സ്ഥാനം വെക്‌സ്‌ഫോർഡിനാണ്. ഡൊണഗൽ, കോർക്ക്, ക്ലെയർ എന്നിവ മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്. പട്ടികയിൽ ഏഴാം സ്ഥാനമാണ് രാജ്യതലസ്ഥാനമായ ഡബ്ലിന് ഉള്ളത്.
ഡബ്ലിൻ: അയർലന്റിൽ കുട്ടികുറ്റവാളികളുടെ എണ്ണം വർദ്ധിക്കുന്നു. രാജ്യത്ത് പ്രൊബേഷൻ സേവനത്തിനായി നിർദ്ദേശിക്കപ്പെട്ട കുട്ടികളുടെ എണ്ണം റെക്കോർഡിൽ എത്തിയെന്നാണ് കണക്കുകൾ. പ്രൊബേഷൻ സർവീസ് വാർഷിക റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. കഴിഞ്ഞ വർഷം 12 നും 17 നും ഇടയിൽ പ്രായമുള്ള 609 കുട്ടികളാണ് പ്രൊബേഷൻ സേവനങ്ങൾ ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടത്. 2023 മായി താരതമ്യം ചെയ്യുമ്പോൾ കുട്ടികളുടെ എണ്ണത്തിൽ 10 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായി. 609 പേരിൽ 567 പേർ ആൺകുട്ടികളാണ്. ബാക്കി 42 പേർ പെൺകുട്ടികളാണ്. കൗമാരക്കാർക്കിടയിൽ കുറ്റവാസന വർദ്ധിക്കുന്നതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ഡബ്ലിൻ: അയർലന്റിൽ പുതിയ നഴ്‌സിംഗ് സ്‌കൂളിന് അംഗീകാരം. മെയ്‌നൂത്ത് യൂണിവേഴ്‌സിറ്റിയുടെ പുതിയ നഴ്‌സിംഗ് സ്‌കൂളിനാണ് അംഗീകാരം ലഭിച്ചത്. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായിട്ടാണ് അയർലന്റിൽ ഒരു സർവ്വകലാശാല നഴ്‌സിംഗ് സ്‌കൂൾ ആരംഭിക്കുന്നത്. നഴ്‌സിംഗ് ആൻഡ് മിഡൈ്വഫറി ബോർഡ് ഓഫ് അയർലന്റാണ് (എൻഎംബിഐ) അംഗീകാരം നൽകിയത്. ഇവിടെ അടുത്ത മാസം പുതിയ ബാച്ച് ആരംഭിക്കും. 30 വിദ്യാർത്ഥികൾക്കാണ് പ്രവേശനം ഉള്ളത്. ഈ മാസം 28 മുതൽ അപേക്ഷകൾ സ്വീകരിക്കും. എൻഎംബിഐ കരിക്കുലം അടിസ്ഥാനമാക്കിയാണ് പ്രോഗ്രാം ആരംഭിക്കുന്നത്. വരും വർഷങ്ങളിൽ 100 വിദ്യാർത്ഥികൾക്ക് വരെ പ്രവേശനം നൽകുമെന്ന് അധികൃതർ അറിയിച്ചു.
ഡബ്ലിൻ: ഹെയ്തിയിൽ നിന്നും തട്ടിക്കൊണ്ട് പോയ ഐറിഷ് വനിതയെയും കുഞ്ഞിനെയും മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. മോചനത്തിന് സാദ്ധ്യമായ ഒരു വഴിയും പാഴാക്കില്ല. കാണാതായ ജെന ഹെരാറ്റിയുടെ കുടുംബവുമായി അടിക്കടി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജെനയെയും സംഘത്തെയും മോചിപ്പിക്കാൻ സാദ്ധ്യമായ എല്ലാ കാര്യങ്ങളും ചെയ്തുവരികയാണ്. ഇവരുടെ മോചനത്തിനായി സാദ്ധ്യമായതെല്ലാം തങ്ങളുടെ സംഘം ചെയ്യുന്നുണ്ട്. ജെനയുടെ കുടുംബവുമായി താനും അധികൃതരും അടിയ്ക്കടി ബന്ധപ്പെടുന്നുണ്ടെന്നും സൈമൺ ഹാരിസ് വ്യക്കമാക്കി. കഴിഞ്ഞ ദിവസമാണ് അനാഥാലയത്തിൽ നിന്നും ജെനയെയും മൂന്നര വയസ്സുള്ള കുഞ്ഞിനെയും തട്ടിക്കൊണ്ട് പോയത്. ഇവർക്ക് പുറമേ സ്ഥാപനത്തിലെ ഏഴ് ജീവനക്കാരെയും തട്ടിക്കൊണ്ട് പോയിരുന്നു.
ബെൽഫാസ്റ്റ്: ഫ്‌ളോറിസ് ചുഴലിക്കാറ്റിനെ തുടർന്ന് വിവിധ കൗണ്ടികളിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. ഗാൽവെ, ക്ലെയർ, മയോ, ഡൊണഗൽ കൗണ്ടികളിലാണ് വൈദ്യുതി ഇല്ലാതിരുന്നത്. പലയിടങ്ങളിലും രാത്രി ഏറെ വൈകിയാണ് വൈദ്യുതിബന്ധം പുന:സ്ഥാപിക്കാൻ ഇഎസ്ബിയ്ക്ക് കഴിഞ്ഞത്. ഇന്നലെ രാവിലെ 10,000 ത്തോളം വീടുകളും സ്ഥാപനങ്ങളും ആയിരുന്നു കറന്റില്ലാതെ ബുദ്ധിമുട്ടിയത്. കാറ്റിൽ വൈദ്യതി ലൈനുകൾ പൊട്ടിവീണതും ഉപകരണങ്ങൾക്ക് കേടുപാടുകൾ ഉണ്ടായതുമാണ് വൈദ്യുതി തടസ്സപ്പെടാൻ കാരണമായത്. വൈകുന്നേരത്തോടെ ഏകദേശം 8,000 വീടുകളിൽ വൈദ്യുതിബന്ധം പുന:സ്ഥാപിക്കാൻ ഇസിബിയ്ക്ക് കഴിഞ്ഞു. കൊടുങ്കാറ്റിനെ തുടർന്ന് കൗണ്ടികളിൽ അതിശക്തമായ മഴയും കാറ്റുമായിരുന്നു അനുഭവപ്പെട്ടത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഡബ്ലിൻ വിമാനത്താവളത്തിലേക്കുള്ള ആറ് വിമാനങ്ങൾ എമറാൾഡ് എയർലൈൻസ് റദ്ദാക്കിയിരുന്നു.
വാട്ടർഫോർഡ്: വാട്ടർഫോർഡിൽ 70 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. 30 കാരനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം മരിച്ച 70 കാരനെ തിരിച്ചറിഞ്ഞു. വാട്ടർഫോർഡിലെ ക്രിസ്റ്റൽ തൊഴിലാളിയായ പാറ്റ് ഫിറ്റ്‌സ്‌ജെറാൾഡ് ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു പാറ്റ് മരിച്ചത്. ഉച്ചയ്ക്ക് വീട്ടിൽ അദ്ദേഹത്തെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസും അടിയന്തിര സേവനങ്ങളും എത്തി അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിയ്ക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെയാണ് അദ്ദേഹം മരിച്ചത്. പ്രതിയായ 30 കാരനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാളെ കോടതിയിൽ ഹാജരാക്കി.
ഡബ്ലിൻ: പ്രമുഖ ഡോക്യുമെന്ററി- സിനിമാ സംവിധായകൻ ജോർജ് മോറിസ് അന്തരിച്ചു. 102 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം ആയിരുന്നു അദ്ദേഹത്തിന്റെ വിയോഗം. പ്രമുഖ ഡോക്യുമെന്ററിയായ മൈസ് ഐറിയിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. 1922 ൽ വാട്ടർഫോർഡ് കൗണ്ടിയിലെ ട്രോമോറിൽ ആയിരുന്നു അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ അമ്മ ഒരു നാടക നടി ആയിരുന്നു. അമ്മയിൽ നിന്നാണ് സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹം പഠിച്ചത്. അച്ഛൻ അനസ്‌തെറ്റിസ്റ്റായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ട്രിനിറ്റി കോളേജിൽ വൈദ്യശാസ്ത്രം പഠിക്കാൻ ചേർന്നു. എന്നാൽ പാതിവഴിയിൽ ഇത് ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് നിർമ്മാണത്തിലേക്ക് കടന്നത്.
ബെൽഫാസ്റ്റ്: അമിത വേഗം തടയാൻ ഭീമമായ പിഴ ഈടാക്കുകയാണ് നല്ല മാർഗ്ഗമെന്ന് നോർതേൺ അയർലന്റിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനായ സാം ഡൊണാൾഡ്‌സൺ. അമിത വേഗവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ റെക്കോർഡിൽ എത്തിയ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമിത വേഗം നിരീക്ഷിക്കാൻ കൂടുതൽ മികച്ച സാങ്കേതിക വിദ്യകൾ ആവശ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. അമിതവേഗതയിൽ വാഹനമോടിച്ചതിന് പ്രതിവർഷം ഒരു ലക്ഷത്തോളം പേരാണ് നടപടി നേരിടുന്നത്. കഴിഞ്ഞ വർഷം അമിത വേഗതയിൽ വാഹനമോടിച്ചതിന് 84,004 പേർക്കെതിരെ നടപടി സ്വീകരിച്ചു. അമിതവേഗതയെന്ന പകർച്ച വ്യാധിയെ ഇല്ലാതാക്കാൻ ഭീമമായ പിഴ ഈടാക്കുകയാണ് മികച്ച മാർഗ്ഗം. ഗതാഗതനിയമലംഘനങ്ങൾ നോർതേൺ അയർലന്റ് പോലീസ് കർശനമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെൽഫാസ്റ്റ്: ഫ്‌ളോറിസ് ചുഴലിക്കാറ്റിനെ തുടർന്ന് ബെൽഫാസ്റ്റിൽ മരം കടപുഴകി വീണു. നോർത്ത് ബെൽഫാസ്റ്റിൽ ആയിരുന്നു സംഭവം. ആളപായമില്ല. അടിയന്തിര സേവനങ്ങൾ എത്തി മരം മുറിച്ചുമാറ്റുന്ന പ്രവർത്തനങ്ങൾ നടത്തുകയാണ്. ആഷ്‌ഗ്രോവ് പാർക്കിലെ ഓൾഡ് പാർക്ക് ഏരിയയിൽ രാവിലെയോടെയായിരുന്നു സംഭവം. പ്രദേശത്തെ വീടിന് മുകളിലേക്കാണ് വൻ മരം കടപുഴകി വീണത്. സംഭവത്തിന് പിന്നാലെ വീട്ടുകാരെ ഇവിടെ നിന്നും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വീടിന്റെ പോർച്ച് പൂർണമായും തകർന്നു. റൂഫിനും കേടുപാടുണ്ട്.
ടിപ്പററി: ടിപ്പററിയിൽ 40 കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. വീട്ടിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. അദ്ദേഹത്തിന്റെ ശരീരത്തിൽ പരിക്കേറ്റ പാടുകളുണ്ട്. ഇന്ന് രാവിലെയോടെയാണ് 40 കാരനെ റാവെൻസ്‌വുഡ് എസ്‌റ്റേറ്റിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. കുടുംബക്കാർ ആയിരുന്നു തറയിൽ വീണു കിടക്കുന്ന നിലയിൽ അദ്ദേഹത്തെ ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. വീട്ടുകാർ ചേർന്ന് ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ വാട്ടർഫോർഡിൽ സൂക്ഷിച്ചിരിക്കുകയാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
