Author: sreejithakvijayan

ഡബ്ലിൻ: പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് കൂടുതൽ ചീര ഉത്പന്നങ്ങൾ തിരിച്ച് വിളിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഈഗൻ, മക്കോമാർക്ക്, ടെസ്‌കോ എന്നിവയുടേതുൾപ്പെടെയുള്ള ഉത്പന്നങ്ങളാണ് തിരിച്ചുവിളിച്ചത്. ഇലകളിൽ ലിസ്റ്റീരിയയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഐറിഷ് ഭക്ഷ്യസുരക്ഷാ വകുപ്പ് തിരിച്ചുവിളിച്ച ഉത്പന്നങ്ങൾ 1. Egan’s Irish Baby Spinach (250g). Best before dates: 30/07/2025, 31/07/2025, 01/08/2025. Batch code: 206. 2. McCormack Family Farms Lettuce (200g). Best before dates: 02/08/2025, 03/08//2025, 09/08/2025, 10/08/2025. Batch codes: 205, 212. 3. McCormack Family Farms Mixed Leaves (75g). Best before dates: 26/07/2025, 27/07/2025, 29/07/2025, 31/07/2025, 01/08/2025, 02/08/2025, 03/08/2025. Batch codes: 199, 202, 204, 205, 206, 207. 4. McCormack Family Farms Rocket (75g). Best before dates: 31/07/2025, 03/08/2025. Batch codes:…

Read More

ഗാൽവെ: വിദ്യാർത്ഥികൾക്ക് താമസസൗകര്യം നൽകണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് ഗാൽവെ യൂണിവേഴ്‌സിറ്റി. ഇത് സംബന്ധിച്ച് 40,000 ലഘുലേഖകൾ പുറത്തിറക്കി. വിദ്യാർത്ഥികൾക്ക് പുതിയ സെമസ്റ്റർ ആരംഭിക്കാനാരിക്കെയാണ് അഭ്യർത്ഥനയുമായി യൂണിവേഴ്‌സിറ്റി എത്തിയത്. നിലവിൽ ഗാൽവെയിൽ വലിയ ബുദ്ധിമുട്ടാണ് താമസസൗകര്യത്തിനായി വിദ്യാർത്ഥികൾ നേരിടുന്നത്. നഗരത്തിൽ 30,000 വിദ്യാർത്ഥികൾ താമസസൗകര്യം തേടി അലയുന്നുണ്ടെന്നാണ് കണക്കുകൾ. മുൻപില്ലാത്തവണ്ണം ഈ പ്രശ്‌നം രൂക്ഷമാണെന്ന് വിദ്യാർത്ഥി യൂണിയനുകളും വ്യക്തമാക്കുന്നു. 200 ഓളം വീടുകൾ നഗരത്തിൽ ഒഴിഞ്ഞു കിടക്കുന്നുണ്ട്. എന്നാൽ ഭീമമായ വാടക നിരക്ക് കാരണം ഇവ പ്രയോജനപ്പെടുത്താൻ വിദ്യാർത്ഥികൾക്ക് കഴിയുന്നില്ല. 600 യൂറോ മുതൽ 1200 യൂറോ വരെയാണ് ഈ വീടുകളുടെ വാടക.

Read More

ടൈറോൺ: ടൈറോൺ ജിഎഎ സമ്മർ ക്യാമ്പുകൾ മാറ്റിവച്ചു. ഫ്‌ളോറിസ് കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിലാണ് വിവിധ ക്ലബ്ബുകൾ ഇന്ന് നടത്താനിരുന്ന സെഷൻ മാറ്റിവച്ചത്. ഈ സെഷൻ കുട്ടികൾക്ക് നഷ്ടമാകില്ലെന്ന് അധികൃതർ അറിയിച്ചു. ഡ്രോമോർ, മോയ്, കാസിൽഡെർഗ്, ബ്രോകാഗ്, ടാറ്റിറീഗ്, ഡ്രംക്വിൻ, അഘ്യരൻ എന്നീ ക്ലബ്ബുകളുടെ ക്യാമ്പുകളാണ് മാറ്റിയത്. നാളെ മുതൽ വ്യാഴാഴ്ചവരെയുള്ള ക്യാമ്പുകളിൽ ഒരു മണിക്കൂർ അധികമായി ചേർക്കും. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെയായിരിക്കും ക്യാമ്പുകൾ നടക്കുക.

Read More

ബെൽഫാസ്റ്റ്: ടൈറോണിലെ ഒമാഗിൽ കാർ കത്തി ഒരാൾ മരിച്ച സംഭവത്തിലെ അന്വേഷണത്തിനായി പൊതുജന സഹായം തേടി പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം തങ്ങളുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. സംഭവ സമയം അതുവഴി പോയ വാഹനയാത്രികരോട് ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കാനും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. ഒമാഗിലെ റൈലാഗ് റോഡ് മേഖലയിൽ ഉച്ചയ്ക്ക് 2.5 ഓടെയായിരുന്നു സംഭവം ഉണ്ടായത്. സിൽവർ നിറത്തിലുള്ള മിത്സുബിഷി ലാൻസർ ജിഎസ്2 കാറാണ് കത്തിനശിച്ചത്. വിവരം അറിഞ്ഞയുടൻ ഫയർഫോഴ്‌സ് സ്ഥലത്ത് എത്തി തീ അണച്ചു. അപ്പോഴാണ് കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. കാറിന് നേരെയുണ്ടായത് കരുതിക്കൂട്ടിയുള്ള ആക്രമണം ആണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഊർജ്ജിത അന്വേഷണം നടത്തുന്നത്. സംഭവ സമയം കാറിനകത്ത് കൊല്ലപ്പെട്ടയാൾ എങ്ങനെ വന്നു എന്നത് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Read More

വെക്‌സ്‌ഫോർഡ്: അയർലന്റിലെ സംഗീത പരിപാടിയായ ഫ്‌ളീഡ് ചിയോയിൽ നാ ഹിയറാൻ 2025 (The Irish Music Fleadh) നെ സുപ്രധാന സാംസ്‌കാരിക പരിപാടിയെന്ന് വിശേഷിപ്പിച്ച് പ്രസിഡന്റ് മൈക്കൾ ഡി ഹിഗ്ഗിൻസ്. ഉദ്ഘാടനത്തിന് പിന്നാലെ കാണികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അയർലന്റിന്റെ പൊതുബോധവുമായി പരിപാടി ആഴ്ന്ന് കിടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയായിരുന്നു ഫ്‌ളീഡിന്റെ ഉദ്ഘാടനം. ഉദ്ഘാടനത്തിന് പിന്നാലെ പ്രത്യേകം തയ്യാറാക്കിയ സ്റ്റേജായ ജിഗ് റിഗ്ഗിൽ നിന്നായിരുന്നു അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തത്. പരിപാടിയുടെ സംഘാടക മികവിന് അദ്ദേഹം വെക്‌സ്‌ഫോർഡ് കൗണ്ടി കൗൺസിലിനെ അഭിനന്ദിച്ചു. നഗരത്തിന്റെ ഓരോ കോണും മനോഹരമായിരിക്കുന്നുവെന്ന് അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞു. പരിപാടിയുടെ മികവിനായി വിശ്രമമില്ലാതെ പ്രവർത്തിച്ച വളണ്ടിയർമാരെയും അദ്ദേഹം അഭിനന്ദിച്ചു. അതേസമയം പരിപാടിയുടെ ആദ്യ ദിനം പതിനായിരക്കണക്കിന് പേരാണ് പങ്കെടുത്തത്.

Read More

ഡബ്ലിൻ: പ്രമുഖ മോഡലും സംരംഭകയുമായ ഹിലറി വെസ്റ്റണിന്റെ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ഹിലറിയുടെ വിയോഗം തന്നെ അതിയായ ദു:ഖത്തിലാഴ്ത്തിയതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ആയിരുന്നു പെന്നിസിന്റെയും ബ്രൗൺ തോമസിന്റെയും വളർച്ചയ്ക്ക് കരുത്തേകിയ ഹിലറി അന്തരിച്ചത്. 83 വയസ്സായിരുന്നു. ഏവർക്കും അഭിമാനിക്കാവുന്ന ഐറിഷ്- കനേഡിയൻ വ്യക്തിയായിരുന്നു ഹിലറിയെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തി ജീവിതത്തിലും ബിസിനസ് ജീവിതത്തിലും വലിയ നേട്ടങ്ങൾ കൈവരിക്കാൻ അവർക്ക് കഴിഞ്ഞു. അയർലന്റും കാനഡയും തമ്മിലുള്ള ബന്ധത്തിന് നിർണായക സംഭാവനകൾ നൽകാൻ ഹിലറിയ്ക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഹിലറിയ്ക്ക് ആദരാഞ്ജലി അർപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: ഫ്‌ളോറിസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അയർലന്റിലെ വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ്. ഫ്‌ളോറിസിന്റെ സ്വാധീന ഫലമായി ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയുള്ള എട്ട് കൗണ്ടികളിലാണ് മുന്നറിയിപ്പ് ഉള്ളത്. അതേസമയം അർദ്ധരാത്രിയോടെ ഫ്‌ളോറിസ് ചുഴലിക്കാറ്റ് തീരം തൊടുമെന്നായിരുന്നു പ്രവചനങ്ങൾ. സ്ലിഗോ, മയോ, ഗാൽവെ, ക്ലെയർ എന്നീ കൗണ്ടികളിൽ കാറ്റിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യെല്ലോ വാണിംഗ് നിലവിൽ വന്നു. പുലർച്ചെ രണ്ട് മണിമുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ഈ കൗണ്ടികളിൽ യെല്ലോ വാണിംഗ് ഉള്ളത്. കാവൻ, മൊനാഗൻ, ഡൊണഗൽ, ലെയ്ട്രിം എന്നിവിടങ്ങളിൽ ഇന്ന് പുലർച്ചെ നാല് മണി മുതൽ മുന്നറിയിപ്പ് നിലവിൽവന്നിട്ടുണ്ട്. വൈകീട്ട് നാല് മണിവരെ മുന്നറിയിപ്പ് നിലനിൽക്കും. മഴയുടെ പശ്ചാത്തലത്തിൽ ഡൊണഗൽ, സ്ലിഗോ, മയോ, ഗാൽവെ എന്നീ കൗണ്ടികളിൽ പുലർച്ചെ രണ്ട് മണി മുതൽ യെല്ലോ വാണിംഗ് നിലവിൽ വന്നു. രാവിലെ 10 മണിവരെയാണ് വാണിംഗ് ഉള്ളത്.

Read More

കെറി: കെറിയിൽ വാഹനാപകടത്തിൽ കൗമാരക്കാരന് പരിക്ക്. ഡീർപാർക്കിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. കൗമാരക്കാരന്റെ പരിക്ക് സാരമുളളതാണ്. കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് കൗമാരക്കാരൻ ചികിത്സയിലുള്ളത്. ഇന്നലെ വൈകീട്ട് 5.40 ഓടെയായിരുന്നു സംഭവം. കൗമാരക്കാരൻ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. സംഭവത്തിൽ കൗമാരക്കാരന് സാരമായി പരിക്കേറ്റിരുന്നു. ഹെലികോപ്റ്ററിലാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ദൃക്‌സാക്ഷികളോട് എത്രയും വേഗം ബന്ധപ്പെടാൻ പോലീസ് അറിയിച്ചിട്ടുണ്ട്.

Read More

ഡബ്ലിൻ: അയർലന്റിലെ ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഡബ്ലിനിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ ഇന്ത്യൻ ഡാറ്റ സൈന്റിസ്റ്റ്. ഒറ്റയ്ക്ക് ആരും പുറത്തിറങ്ങരുത്. എല്ലാ സമയവും ജാഗ്രത പാലിക്കണമെന്നും ആക്രമണത്തിന് ഇരയായ ഡോ. സന്തോഷ് യാദവ് പറഞ്ഞു. കഴിഞ്ഞ ആഴ്ചയായിരുന്നു അദ്ദേഹത്തിന് നേരെ ഡബ്ലിനിലെ താമസ സ്ഥലത്ത് വച്ച് ആക്രമണം ഉണ്ടായത്. സംഭവത്തെക്കുറിച്ച് അയർലന്റിലെ പ്രമുഖ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു സന്തോഷ്. ഇതിനിടെയാണ് ഇന്ത്യക്കാർക്കായി അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. നിറത്തിന്റെ പേരിലാണ് തനിക്ക് നേരെ ആക്രമണം ഉണ്ടായതെന്നാണ് കരുതുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഡബ്ലിനിൽ മാത്രം 50 ഓളം ഇന്ത്യക്കാർ ആക്രമിക്കപ്പെട്ടു. ഈ സാഹചര്യത്തിൽ ആരും ഒറ്റയ്ക്ക് പുറത്ത് പോകരുത് എന്നാണ് പറയാനുള്ളത്. എല്ലായ്‌പ്പോഴും കൂട്ടമായി പോകുക. എല്ലാ സമയവും ജാഗ്രത പാലിക്കണം. ഒരിക്കലും ഇത്തരം കൗമാരക്കാരുടെ സംഘത്തെ നോക്കുക പോലും ചെയ്യരുത്. കുറ്റവാളികൾക്ക് തക്ക ശിക്ഷ ലഭിക്കുമെന്നാണ് വിശ്വസിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

Read More

ഡബ്ലിൻ: ഫ്‌ളോറിസ് കൊടുങ്കാറ്റ് അയർലന്റ് തീരത്തേയ്ക്ക് എത്താൻ മണിക്കൂറുകൾ. ഇന്ന് രാത്രിയോടെ കാറ്റ് ഐറിഷ് തീരം തൊടും. കാറ്റിന്റെ സ്വാധീനഫലമായി അയർലന്റിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ടെന്ന് മെറ്റ് ഐറാൻ അറിയിച്ചു. എട്ട് കൗണ്ടികളിൽ പുതിയ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. സ്ലിഗോ, മയോ, ഗാൽവെ, ക്ലെയർ എന്നീ കൗണ്ടികളിൽ കാറ്റിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യെല്ലോ വാണിംഗ് പുലർച്ചെ രണ്ട് മണിമുതൽ പ്രാബല്യത്തിൽ വരും. നാളെ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ഈ മുന്നറിയിപ്പ് നിലനിൽക്കുക. കാവൻ, മൊനാഗൻ, ഡൊണഗൽ, ലെയ്ട്രിം എന്നിവിടങ്ങളിൽ നാളെ പുലർച്ചെ നാല് മണി മുതൽ വൈകീട്ട് നാല് മണിവരെയാണ് യെല്ലോ വാണിംഗ്. മഴയുടെ പശ്ചാത്തലത്തിൽ ഡൊണഗൽ, സ്ലിഗോ, മയോ, ഗാൽവെ എന്നീ കൗണ്ടികളിൽ പുലർച്ചെ രണ്ട് മണി മുതൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 10 മണിവരെയാണ് വാണിംഗ് ഉള്ളത്. നോർതേൺ അയർലന്റിൽ ആകമാനം രാവിലെ ആറ് മണി മുതൽ 24 മണിക്കൂർ നേരത്തേയ്ക്ക് യെല്ലോ വാണിംഗ് ഉണ്ട്.

Read More