- വെടിവയ്പ്പ്; വടക്കൻ ബെൽഫാസ്റ്റിൽ പട്രോളിംഗ് ശക്തമാക്കാൻ പോലീസ്
- ആനി മാഡൻ അന്തരിച്ചു
- ഫളൂ ബാധിതർ കൂടുന്നു; ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടത് 62 പേർ
- കാർ ഇടിച്ച് 90 കാരൻ മരിച്ചു
- ക്രിസ്തുമസ് എന്നാൽ സൽക്കാരത്തിന്റെ ദിനം; ഐറിഷ് ജനതയുടെ പ്രിയപ്പെട്ട അത്താഴ വിഭവങ്ങൾ ഇതെല്ലാമാണ്
- ഡബ്ലിനിലെ എം1 ജംഗ്ഷനിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്
- ഒമാഗിൽ യുവാവിന് മർദ്ദനം; പരിക്ക്
- ജീവനക്കാരുടെ പിരിച്ചുവിടൽ; പുതിയ നിയമങ്ങൾ ആവശ്യമെന്ന് ബെർണാഡ് ഗ്ലോസ്റ്റർ
Author: sreejithakvijayan
ടെെറാൺ: കൗണ്ടി ടൈറോണിൽ കാറിന് തീപിടിച്ച് ഒരാൾ കൊല്ലപ്പെട്ടു. ഒമാഗിൽ ഇന്നലെ ഉച്ചയോടെയായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ഇന്നലെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസ് സംഭവം അറിഞ്ഞത്. രണ്ട് മണിയോടെയാണ് ഫയർഫോഴ്‌സിനും വിവരം ലഭിച്ചത്. ഉടനെ എത്തി തീ അണയ്ക്കുകയായിരുന്നു. അപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. ആരോ മനപ്പൂർവ്വം തീയിട്ടതാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
ന്യൂറി: ന്യൂറിയിൽ എടിഎം മെഷീനിൽ നിന്നും പണം കവരാൻ ശ്രമം. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. മോഷണ ശ്രമത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ക്ലഫിലെ എടിഎം മെഷീനിൽ ആയിരുന്നു മോഷണ ശ്രമം. വെള്ളിയാഴ്ച പുലർച്ചെ 1.30 നും 4 മണിയ്ക്കും ഇടയിലാണ് മോഷണം നടന്നത് എന്നാണ് പോലീസ് പറയുന്നത്. എടിഎം തകർത്തായിരുന്നു മോഷ്ടാവ് പണം കവരാൻ ശ്രമിച്ചത്. മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് സംഭവത്തിന് പിന്നിൽ എന്ന് പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ ഉടനെ അറിയിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.
ഡബ്ലിൻ: അയർലന്റിലെ ഡബ്ലിനിൽ പ്രവർത്തനം ആരംഭിച്ച് ഇൻഗ്രീഡിയന്റ്‌സ് ഏഷ്യൻ സൂപ്പർമാർക്കറ്റ്. ന്യൂകാസിലിലെ യൂണിറ്റ് 3 മാർക്കറ്റ് സ്‌ക്വയറിലാണ് സൂപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചത്. ഇതോടെ ഐറിഷ് മലയാളികൾക്ക് നാട്ടിലെ രുചി ആസ്വദിക്കാനാകും. ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ഉയർന്ന നിലവാരമുള്ള പലവ്യഞ്ജനങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ലഘുഭക്ഷണങ്ങളും സൂപ്പർമാർക്കറ്റിൽ ലഭ്യമാണ്. ഫിലിപ്പീൻസ്, തായ്ലൻഡ്, മലേഷ്യ, ചൈന, സിംഗപ്പൂർ, ഇന്തോനേഷ്യ, ഇന്ത്യ, പാകിസ്ഥാൻ, നൈജീരിയ, കെനിയ, കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളും ഇവിടെ നിന്നും ലഭിക്കും. റെഡി-ടു-ഈറ്റ് ഫ്രോസൺ ഭക്ഷണങ്ങൾ മുതൽ അരി, പച്ചക്കറികൾ, സുഗന്ധവ്യജ്ഞനങ്ങൾ, അച്ചാറുകൾ, ഡ്രൈ ഫ്രൂട്ട്‌സ്, മത്സ്യം എന്നിവയും ഇവിടെ ലഭ്യമാണ്.
ഡബ്ലിൻ: അയർലന്റിനെ ഇളക്കിമറിക്കാൻ അതിഗംഭീര സംഗീത നിശയുമായി മലയാളത്തിന്റെ സ്വന്തം വിനീത് ശ്രീനിവാസൻ. അടുത്ത മാസം നടക്കുന്ന വിനീത് ശ്രീനിവാസൻ ആന്റ് ഫ്രണ്ട്‌സ് ലൈവ് ഇൻ കൺസർട്ടിലാണ് അദ്ദേഹം അയർലന്റിലെ മലയാളി സമൂഹത്തിനായി സംഗീത വിസ്മയം തീർക്കുക. സെപ്തംബർ 20 ന് ഡബ്ലിനിലെ സയന്റോളജി കമ്യൂണിറ്റി സെന്ററിലാണ് പരിപാടി. ഓറ ഇവന്റ്‌സ് സംഘടിപ്പിക്കുന്ന സംഗീത പരിപാടിയ്ക്കായുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. സംഗീത പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://www.ukeventlife.co.uk/Ireland എന്ന ലിങ്ക് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. വിവിഐപി, വിഐപി, പ്ലാറ്റിനം, ഗോൾഡ്, സിൽവർ എന്നീ ക്ലാസ്സുകളിൽ ടിക്കറ്റ് ലഭ്യമാണ്.ഗ്രൂപ്പ് ബുക്കിംഗിന്, ഓരോ ടിക്കറ്റിനും 5 യൂറോ കിഴിവ് ലഭിക്കും.
ഡബ്ലിൻ: ഗ്രേറ്റർ ഡബ്ലിനിലും, വിക്ലോ, കിൽഡെയർ കൗണ്ടികളിലെ പ്രദേശങ്ങളിലും ജലവിതരണം പുന:സ്ഥാപിച്ച് ഉയിസ് ഐറാൻ. പ്രധാന പൈപ്പിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെയാണ് ജലവിതരണം വീണ്ടും ആരംഭിച്ചത്. ഇതോടെ പൊതുജനങ്ങൾക്കും ആശ്വാസമായി. നഗരത്തിൽ കുടിവെള്ളത്തിന്റെ മൂന്നിലൊന്ന് ഭാഗവും വിതരണം ചെയ്യുന്ന പൈപ്പിൽ ആയിരുന്നു അറ്റകുറ്റപ്പണി നടന്നത്. പൈപ്പിലെ അഞ്ചോളം ചോർച്ചകൾ അധികൃതർ അടച്ചു. ഇതിന് പുറമേ തകരാറിലായ 35 മീറ്റർ നീളമുള്ള പൈപ്പും മാറ്റിസ്ഥാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സ്ഥലത്ത് പണികൾ ആരംഭിച്ചത്.
ഡബ്ലിൻ: അനധികൃതമായി ഡിജിറ്റൽ ബ്രോഡ്കാസ്റ്റിംഗ് നടത്തിയ യുവാവിനോട് ടിവി ചാനലായ സ്‌കൈയ്ക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി. വെക്‌സ്‌ഫോർഡ് സ്വദേശിയായ ഡേവിഡ് ഡമ്പ്‌നറിനോടാണ് 6 ലക്ഷത്തോളം യൂറോ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. ഡബ്ലിൻ ഹൈക്കോടതിയുടേത് ആണ് നടപടി. ഡോഡ്ജി ബോക്‌സ് എന്ന ഉപകരണം ഉപയോഗിച്ചാണ് പണം നൽകി മാത്രം കാണാൻ കഴിയുന്ന ചാനലുകളും പരിപാടികളും ഇയാൾ അനധികൃതമായി ചെറിയ തുകയ്ക്ക് നൽകിയിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടത്തോടെ സ്‌കൈ യുകെ ലിമിറ്റഡ് പരാതി നൽകുകയായിരുന്നു. കമ്പനിയ്ക്ക് ഇതിലൂടെ ഏകദേശം 4,80,0000 യൂറോയാണ് നഷ്ടമായത്. കോടതി നടപടികൾക്കായി 1 ലക്ഷം യൂറോയും ഇവർക്ക് ചിലവായി. ഈ തുക മൊത്തം നൽകാൻ ആണ് കോടതിയുടെ ഉത്തരവ്.
ഡബ്ലിൻ: അയർലന്റിൽ ജൂൺ മാസത്തിൽ വിനോദസഞ്ചാരികൾ ചിലവഴിച്ചത് 647 മില്യൺ യൂറോ. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസാണ് ജൂൺ മാസത്തെ കണക്കുകൾ പുറത്തുവിട്ടത്. അതേസമയം 2024 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ആറ് ശതമാനത്തിന്റെ കുറവ് ചിലവാക്കലിൽ ഉണ്ടായിട്ടുണ്ട്. ഇതിന് പുറമേ അയർലന്റിൽ എത്തിയ വിനോദ സഞ്ചാരികളുടെ എണ്ണത്തിലും കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ വർഷം ജൂണിൽ 6,54,500 വിദേശികളാണ് രാജ്യത്ത് എത്തിയത്. കഴിഞ്ഞ വർഷം ജൂണിനെ അപേക്ഷിച്ച് രണ്ട് ശതമാനം കുറവാണ് ഇത്. ഇവർ രാജ്യത്ത് ചിലവഴിച്ച ഏറ്റവും കൂടിയ ദിവസങ്ങൾ എന്നത് ഒരാഴ്ചയാണ്. ബ്രിട്ടനിൽ നിന്നുമാണ് ജൂണിൽ ഏറ്റവും കൂടുതൽ പേർ രാജ്യത്ത് എത്തിയത്. ഇവിടെ നിന്നുള്ള 34 ശതമാനം പേർ അയർലന്റ് സന്ദർശിച്ചു. അമേരിക്കയിൽ നിന്നുള്ള 25 ശതമാനം പേരും, ജർമ്മനിയിൽ നിന്നും 8.4 ശതമാനം പേരും രാജ്യത്ത് എത്തി.
ഡബ്ലിൻ: ഫ്‌ളോറിസ് കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ കൗണ്ടികളിൽ ഏർപ്പെടുത്തിയ യെല്ലോ വാണിംഗ് പിൻവലിച്ച് മെറ്റ് ഐറാൻ. പുതുക്കിയ മുന്നറിയിപ്പ് ഉടൻ പുറത്തുവിടും. കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ എട്ട് കൗണ്ടികളിൽ ആയിരുന്നു ഇന്നലെ മെറ്റ് ഐറാൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നത്. തിങ്കളാഴ്ച പുലർച്ചെ മുതൽ ഉച്ചവരേയ്ക്കാണ് കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തിയത്. എന്നാൽ കൊടുങ്കാറ്റ് ഇന്ന് രാത്രിയോടെ ഐറിഷ് തീരത്ത് എത്തും. ഇത് കാലാവസ്ഥയിൽ മാറ്റം ഉണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് പിൻവലിച്ചത്. ക്ലെയർ, ഗാൽവെ, മയോ, സ്ലിഗോ, കാവൻ, ഡൊണഗൽ, മൊനാഗൻ, ലെയ്ട്രിം എന്നിവിടങ്ങളിലാണ് പുതിയ മുന്നറിയിപ്പ് നിലവിൽ വരുക. അതേസമയം കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ രാജ്യമൊട്ടാകെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനെ തുടർന്ന് വൈദ്യുതി തടസ്സം, നാശനഷ്ടം തുടങ്ങി നിരവധി ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ഡ്രൈവറില്ലാ ബസ് സർവ്വീസ് ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ഡ്രൈവർ ഇല്ലാത്ത ബസ് സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. ഹാർലെന്റർ ബസിൽ ഒരേ സമയം എട്ട് പേർക്ക് സഞ്ചരിക്കാം. നോർതേൺ അയർലന്റിലെ ആദ്യ ഡ്രൈവറില്ലാ ബസ് സർവ്വീസ് കൂടിയാണ് ഇത്. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ബസ് പരീക്ഷണ ഓട്ടം ആരംഭിച്ചത്. ടൈറ്റാനിക് ഹാൾട്ട് റെയിൽവേ സ്റ്റേഷനിൽ നിന്നും കാറ്റലിസ്റ്റിലേക്കാണ് സർവ്വീസ്. ഇരു മേഖലയ്ക്കും ഇടയിലായി ഓരോ 20 മിനിറ്റ് കൂടുമ്പോഴും സൗജന്യമായി യാത്രികരെ കയറ്റുകയും ഇറക്കുകയും ചെയ്യും. പരീക്ഷണ ഓട്ടത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത മാസം ആയിരിക്കും ബസ് സർവ്വീസ് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുക.
വെക്‌സ്‌ഫോർഡ്: അയർലന്റിലെ സംഗീത പരിപാടിയായ ഫ്‌ലീഡ് ചിയോയിൽ നാ ഹിയറാൻ 2025 (The Irish Music Fleadh) ന്റെ ആദ്യ ദിനത്തിൽ വലിയ ജനപങ്കാളിത്തം പ്രതീക്ഷിച്ച് സംഘാടകർ. ഇന്ന് മുതൽ ആരംഭിക്കുന്ന സംഗീത പരിപാടി എട്ട് ദിവസം നീണ്ട് നിൽക്കും. തുടർച്ചയായ രണ്ടാം വർഷമാണ് വെക്‌സ്‌ഫോർഡിൽ ഫ്‌ലീഡ് ചിയോയിൽ നാ ഹിയറാൻ സംഘടിപ്പിക്കുന്നത്. വെക്‌സ്‌ഫോർഡ് കടപ്പുറത്ത് നടക്കുന്ന പരിപാടി പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഇതിന് ശേഷം പ്രത്യേകം സജ്ജമാക്കിയ സ്റ്റേജായ ഗിഗ്ഗ് റിഗ്ഗിൽ നിന്നും അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും. ഏഴ് ലക്ഷത്തോളം പേർ ഇന്നും വരും ദിവസങ്ങളിലും നടക്കുന്ന പരിപാടിയുടെ ഭാഗമാകുമെന്നാണ് സംഘാടകർ വിലയിരുത്തുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ പരമ്പരാഗതമായ ഐറിഷ് മ്യൂസിക് ഫെസ്റ്റിവലാണ് ഇന്ന് മുതൽ വെക്‌സ്‌ഫോർഡിൽ നടക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
