Author: sreejithakvijayan

ഡബ്ലിൻ: ഭിന്നശേഷി കേന്ദ്രങ്ങളിലെ ജീവനക്കാർക്കെതിരെ വെളിപ്പെടുത്തലുകളുമായി അന്തേവാസികൾ. തങ്ങളുടെ ബാങ്ക് കാർഡുകൾ ഉൾപ്പെടെ  കൈവശം സൂക്ഷിക്കുന്നത് ജീവനക്കാരാണെന്നാണ് ഇവർ പറയുന്നത്. ഇതേ തുടർന്ന്  സ്വന്തം പണം വിനിയോഗിക്കാൻ ജീവനക്കാരോട് ചോദിക്കേണ്ട അവസ്ഥയാണെന്നും  അന്തേവാസികൾ പറയുന്നു. ഹിഗ്വ ( ഹെൽത്ത് ഇൻഫർമേഷൻ ആൻഡ് ക്വാളിറ്റി അതോറിറ്റി) പുറത്തുവിട്ട റിപ്പോർട്ടിലാണ് അന്തേവാസികളുടെ വെളിപ്പെടുത്തൽ ഉള്ളത്. ഭിന്നശേഷി കേന്ദ്രങ്ങളിലെ അന്തേവാസികൾ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാണ്. എന്നാൽ പലരും അവകാശവുമായി ബന്ധപ്പെട്ട് വെല്ലുവിളി നേരിടുന്നുണ്ട്.  കേന്ദ്രങ്ങളിലെ ജീവനക്കാരുടെ കുറവിനെ തുടർന്ന് വലിയ ബുദ്ധിമുട്ടുകൾ അന്തേവാസികൾ അനുഭവിക്കുന്നു. ആവശ്യമുള്ളപ്പോൾ പുറത്ത് പോകുന്നതിനും സാധനങ്ങൾ വാങ്ങുന്നതിനും ഇവർ തടസ്സം നേരിടുന്നുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

Read More

ബെൽഫാസ്റ്റ്: കനാൽ ടൗപാത്തിന് സമീപം 57 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. പ്രതിയെന്ന് സംശയിക്കുന്ന 41 കാരനെയാണ് പിടികൂടിയത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം രണ്ടായി. നോർത്താംപ്ടൺ സ്വദേശി റോബർട്ട് ബ്രൗണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം ഒന്നായിരുന്നു സംഭവം. നെനെ നദിയ്ക്ക് സമീപമുളള ബെഞ്ചിൽ മാരകമായി പരിക്കേറ്റ നിലയിൽ അദ്ദേഹത്തെ കാണുകയായിരുന്നു. ഉടനെ പോലീസ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കൈയിലെ വലിയ മുറിയിൽ നിന്നും രക്തംവാർന്ന് ആയിരുന്നു അദ്ദേഹത്തിന്റെ മരണം. സംഭവത്തിൽ കഴിഞ്ഞ 38 കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒരാളെ കൂടി പോലീസ് പിടികൂടിയത്. ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Read More

ഡബ്ലിൻ: ഡബ്ലിനിൽ വൻ കള്ളപ്പണവേട്ട. 1.28 മില്യൺ യൂറോയുടെ പണം പിടികൂടി. ഡബ്ലിനിലെ ക്രിമിനൽ സംഘത്തെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ തുക പിടിച്ചെടുത്തത്. സംഭവത്തിൽ 50 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഡൊണിബ്രൂക്കിൽ വച്ചായിരുന്നു പണം പിടികൂടിയത്. പ്രദേശത്ത് ഡബ്ലിൻ ക്രൈം റെസ്‌പോൺസ് ടീമിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് കാറിൽ പണവുമായി 50 കാരൻ എത്തിയത്. ഇയാളുടെ കാറിൽ നിന്നും 1,97,760 യൂറോ ആണ് കണ്ടെടുത്തത്. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിൽ 30 ഉം 40 ഉം വയസ്സുള്ള പുരുഷന്മാരും അറസ്റ്റിലായിട്ടുണ്ട്. ഇതിന് പിന്നാലെ ഇവരുമായി ബന്ധമുള്ളയിടങ്ങളിൽ പരിശോധന നടത്തി. ആകെ 10,86,175 യൂറോ ആണ് പിടിച്ചെടുത്തത്.

Read More

ഡബ്ലിൻ: ഈ മാസത്തെ മലയാളം കുർബാന ( റോമൻ) 17 ന്. ഡബ്ലിൻ 15 ലെ ചർച്ച് ഓഫ് മേരി മദർ ഓഫ് ഹോപ്പ് പള്ളിയിലാണ് കുർബാന. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് കുർബാന ആരംഭിക്കും. കുർബാനയിലേക്ക് എല്ലാ മലയാളികളെയും ക്ഷണിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. വിലാസം Church of Mary Mother of Hope Pace Crescent Little pace Co Dublin D15X628

Read More

ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ ചൂടിന് കാഠിന്യം കൂടുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. അന്തരീക്ഷ താപനില 25 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും അടുത്ത വാരം പകൽ സമയങ്ങളിൽ അനുഭവപ്പെടുക. ഇന്ന് അന്തരീക്ഷ താപനില 21 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താം. ഞായറാഴ്ച ചൂട് അൽപ്പം ശക്തമാകും. 22 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തുമെന്നാണ് പ്രവചനം. തിങ്കൾ, ചൊവ്വ എന്നീ ദിവസങ്ങളിൽ പകൽ താപനില 25 ഡിഗ്രി സെൽഷ്യസിലെത്തും. അതേസമയം ചൊവ്വാഴ്ച വൈകീട്ട് അതിശക്തമായ മഴ അയർലൻഡിലെ ഒറ്റപ്പെട്ടയിടങ്ങളിൽ അനുഭവപ്പെടും. ഇടിമിന്നൽ സാദ്ധ്യതയും ഉണ്ട്.

Read More

ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാർ തുടർച്ചയായി വംശീയ ആക്രമണത്തിന് ഇരയാകുന്ന പശ്ചാത്തലത്തിൽ ഇടപെടലുമായി സർക്കാർ. വിഷയത്തിൽ ചർച്ച നടത്താൻ തിങ്കളാഴ്ച ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേരും. അതേസമയം ആറോളം ഇന്ത്യക്കാർ തുടർച്ചയായി ക്രൂരമായ ആക്രമണത്തിന് ഇരയായ ശേഷവും വളരെ വൈകിയാണ് വിഷയത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകുന്നത്. ഇന്ത്യയിലെ അയർലൻഡ് എംബസിയാണ് യോഗം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. യോഗത്തിന് ശേഷം വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിനിടെ ഇന്ത്യക്കാർ ആക്രമിക്കപ്പെടുന്നതിൽ ദു:ഖം രേഖപ്പെടുത്തി ഇന്ത്യയിലെ അയർലൻഡ് എംബസി പ്രസ്താവന പുറപ്പെടുവിച്ചു. അയർലൻഡിന് ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള കുടിയേറ്റക്കാർ ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ടെന്നും അതിനാൽ ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നുമായിരുന്നു പ്രസ്താവന.

Read More

ഡബ്ലിൻ: ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശ നഴ്‌സുമാരിൽ നിന്നും നിയമവിരുദ്ധമായി ഫീസ് ഈടാക്കിയെന്ന ആരോപണത്തിൽ പരുങ്ങലിലായി മുൻ മേയർ ബേബി പേരേപ്പാടന്റെ രാഷ്ട്രീയ ഭാവി. നിലവിൽ കൗൺസിലർ കൂടിയായ ബേബി പേരേപ്പാടനെതിരെ നടപടിയ്ക്ക് സർക്കാരിലും പാർട്ടിയിലും സമ്മർദ്ദമേറുകയാണ്. ബേബി പേരേപ്പാടന്റെ മകൻ ബ്രിട്ടോ പേരേപ്പാനെതിരെയും നടപടി വേണമെന്നാണ് ഉയരുന്ന ആവശ്യം. കഴിഞ്ഞ ദിവസമാണ് ബേബി പേരേപ്പാടനെതിരെ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രമുഖ ഐറിഷ് മാദ്ധ്യമം വാർത്ത പുറത്തുവിട്ടത്. ബേബി പേരേപ്പാടൻ പങ്കാളിയായ എയ്ഞ്ചൽ കെയർ കൺസൾട്ടൻസി ലിമിറ്റഡ് എന്ന റിക്രൂട്ട്‌മെന്റ് കമ്പനിക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ആയിരം യൂറോവരെയാണ് കമ്പനി ഫീസായി നഴ്‌സുമാരിൽ നിന്നും ഈടാക്കിയിട്ടുള്ളതെന്നാണ് വിവരം. ഫീസ് നൽകേണ്ടിവന്ന മലയാളി നഴ്‌സുമാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെ പേരേപ്പാടനെതിരെ നടപടി ആവശ്യപ്പെട്ട് പീപ്പിൾ ബിഫോർ പ്രോഫിറ്റ് ടി ഡി പോൾ മർഫി ,സ്വതന്ത്ര കൗൺസിലർ മഡലീൻ ജോഹാൻസൺ എന്നിവർ സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിന്റെ എത്തിക്സ് രജിസ്ട്രാർക്ക് പരാതി നൽകിയിട്ടുണ്ട്.

Read More

ഡബ്ലിൻ/ ന്യൂഡൽഹി: ഇന്ത്യക്കാർക്ക് നേരെ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ദു:ഖം രേഖപ്പെടുത്തി ഇന്ത്യയിലെ അയർലഡ് എംബസി. ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും വംശീയ വിദ്വേഷത്തിന് അയർലൻഡിൽ സ്ഥാനമില്ലെന്നും എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ആറോളം ഇന്ത്യക്കാരാണ് അയർലൻഡിൽ വംശീയ ആക്രമണത്തിന് ഇരയായത്. അയർലൻഡിന്റെ ചരിത്രം കുടിയേറ്റത്തിന്റെ ചരിത്രമാണ്. ഏകദേശം ഒരു ലക്ഷത്തിലധികം ഇന്ത്യക്കാരാണ് അയർലൻഡിൽ ഉള്ളത്. കുടിയേറ്റ സമൂഹം വലിയ സംഭാവനകൾ അയർലൻഡിന് നൽകിയിട്ടുണ്ടെന്നും എംബസി വ്യക്തമാക്കി. ഇന്ത്യൻ മിഷനുമായി എംബസി വിഷയത്തിൽ അടിയ്ക്കടി ബന്ധപ്പെടുന്നുണ്ട്. ആക്രമണങ്ങളിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് സേനയുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും എംബസി കൂട്ടിച്ചേർത്തു.

Read More

ആൻഡ്രിം: ജയന്റ്‌സ് കോസ്‌വേയുടെ ഒരു ഭാഗത്തെ പാറകൾ ഇടിഞ്ഞ് വീണു. വെള്ളിയാഴ്ചയായിരുന്നു സംഭവം. പാറകൾ ഇടിയുന്ന പശ്ചാത്തലത്തിൽ മേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കോസ്‌വേയുടെ ലൂം മേഖലയിലായിരുന്നു പാറകൾ ഇടിഞ്ഞ് വീണത്. സംഭവ സമയം ഇവിടെ സന്ദർശകർ ഇല്ലാത്തതിനാൽ ആളമായമില്ല. സംഭവത്തിന് പിന്നാലെ ഈ മേഖല അടച്ചിട്ടിരിക്കുകയാണ്. ഇവിടേയ്ക്ക് സന്ദർശകർക്ക് വിലക്കും ഏർപ്പെടുത്തി. നോർതേൺ അയർലൻഡിലെ പൈതൃക കേന്ദ്രമായ കോസ്‌വേ നാശത്തിന്റെ വക്കിൽ ആണെന്ന തരത്തിൽ അടുത്തിടെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പാറകൾ ഇടിഞ്ഞ് അപകടം ഉണ്ടായിരിക്കുന്നത്. സന്ദർശകർ പാറകൾക്കിടയിൽ നാണയം ഇടരുതെന്ന് ഒരിക്കൽ കൂടി അധികൃതർ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

Read More

ബെൽഫാസ്റ്റ്: പട്ടിണി മരണം വർദ്ധിക്കുന്ന ഗാസയ്ക്കായി സഹായ ഹസ്തം നീട്ടി ഐറിഷ് റഗ് കമ്പനി. വെള്ളിയാഴ്ചകളിലെ വരുമാനം സഹായമായി ഗാസയ്ക്ക് നൽകും. ബെൽഫാസ്റ്റ്, ന്യൂറി എന്നിവിടങ്ങൾ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കുക്കൂൻ റഗ്‌സ് ആണ് ഗാസയ്ക്ക് സഹായം നൽകാൻ സന്നദ്ധത പ്രകടമാക്കി രംഗത്ത് എത്തിയിരിക്കുന്നത്. ഓൺലൈൻ, റീട്ടെയിൽ സ്റ്റോറുകൾ കമ്പനിയ്ക്ക് ഉണ്ട്. വെള്ളിയാഴ്ചകളിൽ ഇവ രണ്ടിൽ നിന്നും ലഭിക്കുന്ന വരുമാനം മൊത്തം സഹായമായി ഗാസയ്ക്ക് നൽകും. പട്ടിണി മരണങ്ങൾ വർദ്ധിക്കുന്ന സാചര്യത്തിൽ ഗാസയ്ക്ക് സഹായം നൽകണമെന്ന് ഓക്‌സ്ഫാം കഴിഞ്ഞ ദിവസം അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഹായം നൽകാനുള്ള കുക്കൂനിന്റെ തീരുമാനം.

Read More