- രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ച നടപടിയ്ക്കെതിരെ കോടതിയെ സമീപിക്കും ; കെ എസ് ശബരിനാഥൻ
- ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറിയായി മുഹമ്മദ് ബാഗർ സോൾഗാദർ ; യൂറോപ്യൻ യൂണിയൻ നിരോധനമേർപ്പെടുത്തിയ നേതാവ്
- ബംഗാളിൽ 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി ; നിലവിലുള്ളത് 18,497 സ്വത്തുക്കൾ മാത്രം
- അബോധത്തിലെ 13 വർഷങ്ങൾ; രാജ്യത്തെ ആദ്യ ദയാമരണം; ഹരീഷ് റാണ വിടവാങ്ങി
- യുദ്ധം അവസാനിക്കുമോ ? ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി
- ഇഷ്ട താവളം ഓസ്ട്രേലിയ; അയർലൻഡ് ഉപേക്ഷിച്ച് മെഡിക്കൽ പ്രൊഫഷണലുകൾ
- ലിസ്ബണിൽ വാഹനാപകടം; ഇരുചക്രവാഹന യാത്രികന് ഗുരുതര പരിക്ക്
- കാണാതായ സ്ത്രീ മരിച്ച നിലയിൽ
Author: sreejithakvijayan
ഡബ്ലിൻ: ഇന്ത്യയ്ക്ക് അഭിമാനമായി തൃഷ കന്യമരാള. അയർലൻഡിലെ ആദ്യ വനിതാ ചെസ് ഗ്രാൻഡ്മാസ്റ്റർ എന്ന നേട്ടം കൈവരിച്ചു. അയർലൻഡിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിത ഗ്രാൻഡ് മാസ്റ്റർ ആകുന്നത്. കേവലം 20 വയസ്സിലാണ് അപൂർവ്വ നേട്ടം തൃഷ സ്വന്തമാക്കിയത്. ഹൈദരാബാദ് സ്വദേശിനിയാണ് തൃഷ. 2017 ലാണ് തൃഷ അയർലൻഡിൽ എത്തുന്നത്. 14ാമത്തെ വയസിൽ അയർലൻഡിന്റെ ആദ്യ വുമൺ ഇന്റർനാഷണൽ മാസ്റ്റർ നേട്ടവും തൃഷ കൈവരിച്ചിരുന്നു.
ഡബ്ലിൻ: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം സംബന്ധിച്ച് നിർണായക വിവരങ്ങൾ പുറത്ത്. കുട്ടികളിൽ പകുതിയിലധികം പേരും സോഷ്യൽ മീഡിയയിൽ തീവ്രവാദ ആശയങ്ങൾ കാണുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ മുന്നറിയിപ്പുമായി ഓംബുഡ്‌സ്മാൻ രംഗത്ത് എത്തിയിട്ടുണ്ട്. ചിൽഡ്രൻ ഓഫീസിനായി ഓംബുഡ്‌സ്മാൻ തന്നെയാണ് പഠനം നടത്തിയത്. ഓൺലൈനായി തീവ്രവാദം, വംശീയത, വിവേചനം തുടങ്ങിയ ഉള്ളടക്കങ്ങൾ കാണുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടെന്നാണ് ഓംബുഡ്‌സ്മാന്റെ കണ്ടെത്തൽ. 63 ശതമാനം കുട്ടികളും ഇത്തരം ഉള്ളടക്കങ്ങൾ കാണുന്നുണ്ട്. രാജ്യത്ത് ഉടനീളമുള്ള 28 സെക്കൻഡറി സ്‌കൂളുകളിൽ പഠിക്കുന്ന 626 വിദ്യാർത്ഥികളില് ആയിരുന്നു പഠനം.
ഡബ്ലിൻ: കഴിഞ്ഞ 85 വർഷത്തിനിടെ അഞ്ചാമത്തെ ഏറ്റവും മഴയുള്ള വർഷം ആയിരുന്നു 2025 നവംബർ. കഴിഞ്ഞ മാസം നിരവധി ദിവസങ്ങളിലാണ് രാജ്യത്ത് മഴ ലഭിച്ചത്. അതേസമയം ശരാശരിയ്ക്ക് മുകളിൽ താപനിലയും നവംബറിൽ രേഖപ്പെടുത്തിയിരുന്നു. ക്ലോഡിയ കൊടുങ്കാറ്റും ശീതകാല മഴയും ഈ നവംബറിൽ അനുഭവപ്പെട്ടു. ദേശീയ ഗ്രിഡ് ശരാശരിയായ 189 മില്ലീ ലിറ്റർ മഴയായിരുന്നു നവംബറിൽ ലഭിച്ചത്. 1991- 2020 ലെ ദീർഘകാല ശരാശരിയുടെ 136 ശതമാനം ആണ് ഇത്. കഴിഞ്ഞ 85 വർഷത്തിനിടെ 2009 നവംബറിൽ ആയിരുന്നു ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 278.8 മില്ലീ ലിറ്റർ. ഏറ്റവും കുറവ് 1942 നവംബറിൽ ആയിരുന്നു. 33.2 മില്ലീ ലിറ്റർ.
വാട്ടർഫോർഡ്: അയർലൻഡിൽ ഇ-ബൈക്കുകൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യം. അടുത്തിടെ ഇ- സ്‌കൂട്ടർ അപകടത്തിൽ മരിച്ച 18 കാരന്റെ മാതാവാണ് ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ബാലിബെഗ് സ്വദേശി സമ്മി ഹൻറാഹൻ ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ഇ-ബൈക്ക് അപകടത്തിൽപ്പെട്ട് സമ്മി മരിച്ചത്. അപകടത്തിൽ സമ്മിയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇ- ബൈക്കുകൾക്ക് വലിയ വേഗതയാണ് ഉള്ളത് എന്ന് സമ്മിയുടെ മാതാവ് ജെയ്ൻ ബ്രൗൺ പറഞ്ഞു. അതേസമയം ഇൻഷൂറൻസും ഇല്ല. ഇത് വാഹനം ഓടിക്കുന്നവരെയും റോഡിലൂടെ യാത്ര ചെയ്യുന്നവരെയും അപകടത്തിലാഴ്ത്തുകയാണ്. ആരും ഇ-ബൈക്കുകൾ ഉപയോഗിക്കരുത്. ഇവ നിരോധിക്കണം എന്നും ബ്രൗൺ കൂട്ടിച്ചേർത്തു.
ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വധശ്രമ കേസുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 40 വയസ്സുള്ള വ്യക്തിയെ ആണ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഈ വർഷം ജനുവരി 20 ന് വാട്ടർഫോർഡിലെ ലിഫോർഡിൽ ആയിരുന്നു സംഭവം. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടേണ്ടതാണ്.
ഡബ്ലിൻ: സൗത്ത് ഡബ്ലിനിൽ ബിൽഡ് ടു റെന്റ് ഭവന പദ്ധതിയ്ക്ക് നൽകിയ അനുമതി ഹൈക്കോടതി റദ്ദാക്കി. ആസൂത്രണ കമ്മീഷൻ നൽകിയ അനുമതിയാണ് റദ്ദാക്കിയത്. ഡബ്ലിനിൽ 422 യൂണിറ്റ് ബിൽഡ് ടു റെന്റ് ഭവന പദ്ധതിയാണ് നടപ്പിലാക്കാനിരിക്കുന്നത്. അയൺബോൺ റിയൽ എസ്‌റ്റേറ്റ് ലിമിറ്റഡാണ് പദ്ധതി നടപ്പിലാക്കുന്നത്. നിർമ്മാണ കമ്പനിയ്ക്ക് ആസൂത്രണ കമ്മീഷനിൽ നിന്നും അനുമതി ലഭിച്ചതിന് പിന്നാലെ ഫോൺലീ റസിഡന്റ്‌സ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് ഹൈക്കോടതി നടപടി.
ഡബ്ലിൻ: ഡബ്ലിനിൽ ഹബ്ബ് നിലനിർത്താനുള്ള മന്ന ഡ്രോണിന്റെ പദ്ധതികൾക്ക് തിരിച്ചടി. ഹബ്ബ് നിലനിർത്തുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ ഫിൻഗൽ കൗണ്ടി കൗൺസിൽ നിർത്തിവച്ചു. പ്രദേശവാസികളിൽ നിന്നും ശക്തമായ എതിർപ്പ് ഉയർന്നതിന് പിന്നാലെയാണ് കൗൺസിലിന്റെ നടപടി. ഡബ്ലിൻ 15 ലെ കൂൾമൈൻ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് മന്ന ഡ്രോൺ ഹബ്ബിന് പദ്ധതിയിടുന്നത്. ഹബ്ബ് ശബ്ദമലിനീകരണത്തിന് കാരണമാകുമെന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്. ഇതിന് പുറമേ സ്വകാര്യതാ ലംഘനം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളും പരിസരവാസികൾ ചൂണ്ടിക്കാട്ടുന്നു. ഇത് സംബന്ധിച്ച് 90 ഓളം പരാതികൾ ആണ് കൗണ്ടി കൗൺസിലിന് ലഭിച്ചിട്ടുള്ളത്. ഇത് പരിഗണിച്ച കൗൺസിൽ അനുമതി നിഷേധിക്കുകയായിരുന്നു.
ലിമെറിക്ക്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ സ്ത്രീയെ വിട്ടയച്ച് പോലീസ്. പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം ഇന്നലെ വൈകീട്ടോടെയായിരുന്നു ഇവരെ വിട്ടയച്ചത്. ഇവർക്കെതിരെ കുറ്റങ്ങൾ ചുമത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. റാത്ത്കീലിൽ നടത്തിയ പരിശോധനയുടെ ഭാഗമായിട്ടാണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. 11 ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ നാല് ലക്ഷം യൂറോ പിടിച്ചെടുത്തിരുന്നു. അതേസമയം സംഭവത്തിൽ രണ്ട് യുവാക്കളെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ കസ്റ്റഡിയിൽ തുടരുകയാണ്.
ഡബ്ലിൻ: ലൈംഗിക പീഡന കേസിൽ പ്രതിയ്ക്ക് ജയിൽ ശിക്ഷ വിധിച്ച് കോടതി. മൂന്ന് വർഷത്തെ തടവിനാണ് 21 കാരനായ പ്രതിയെ ശിക്ഷിച്ചത്. വിചാരണയ്ക്കിടെ പ്രതിയെ രൂക്ഷമായ ഭാഷയിൽ കോടതി വിമർശിക്കുകയും ചെയ്തിരുന്നു. വാക്കാലുള്ള ബലാത്സംഗം, ബലാത്സംഗ ശ്രമം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളാണ് പ്രതിയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത്. 2022 ജനുവരിയിൽ ആയിരുന്നു പെൺകുട്ടിയ്ക്ക് നേരെ അതിക്രമം ഉണ്ടായത്. ലെയിൻസ്റ്ററിൽ വച്ചായിരുന്നു സംഭവം. എന്നാൽ അതിക്രമം തടയാൻ പെൺകുട്ടി ഭയപ്പെട്ടു. ഇത്തരത്തിൽ മൗനം പാലിച്ചതും പ്രതികരിക്കാതിരുന്നതും സമ്മതമായി കാണാൻ കഴിയില്ലെന്ന് ആയിരുന്നു കോടതിയുടെ വിമർശനം.
ഡബ്ലിൻ: അയർലൻഡിൽ പങ്കാളിയെ മർദ്ദിച്ച പ്രതിയ്ക്ക് ജയിൽ ശിക്ഷ. 28 കാരനായ കാസിം ഡെമ്പെലേയ്ക്ക് ആണ് തടവ് ശിക്ഷ വിധിച്ചത്. 2023 ൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. ഒരു വർഷത്തേയ്ക്ക് ആണ് തടവ് ശിക്ഷ. ജെയിംസ് ജോയ്‌സ് സ്ട്രീറ്റിൽവച്ചായിരുന്നു യുവതിയെ ഇയാൾ ആക്രമിച്ചത്. തർക്കത്തെ തുടർന്നായിരുന്നു മർദ്ദനം. യുവാവിന്റെ മർദ്ദനത്തിൽ യുവതിയുടെ തലയ്ക്കും ശരീരത്തിനും പരിക്കേറ്റു. തുടർന്ന് ചികിത്സ തേടുകയായിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
