- ഒലെക്സാണ്ടർ ഷിവ്റ്റ്സ്കിയുടെ മൃതദേഹം സംസ്കരിച്ചു
- കോർക്കിൽ വാഹനാപകടം; 70 കാരൻ മരിച്ചു
- മുള്ളൻ പന്നിയെ തല്ലിക്കൊന്ന സംഭവം; വനം വകുപ്പിന് മുന്നിൽ കീഴടങ്ങി സിപിഎം നേതാവ് വെള്ളനാട് ശശി
- മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ
- ഇന്ത്യയുടെ യുദ്ധവിമാനവികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത് ; സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് ഭാരതം
- രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ച നടപടിയ്ക്കെതിരെ കോടതിയെ സമീപിക്കും ; കെ എസ് ശബരിനാഥൻ
- ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറിയായി മുഹമ്മദ് ബാഗർ സോൾഗാദർ ; യൂറോപ്യൻ യൂണിയൻ നിരോധനമേർപ്പെടുത്തിയ നേതാവ്
- ബംഗാളിൽ 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി ; നിലവിലുള്ളത് 18,497 സ്വത്തുക്കൾ മാത്രം
Author: sreejithakvijayan
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ ഷൊർണൂരിൽ ബിജെപിയ്ക്ക് നേട്ടം. തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഷൊർണൂരിൽ മൂന്ന് സീറ്റുകളിൽ ബിജെപി വിജയിച്ചു. വാർഡുകളിലാണ് ബിജെപി സ്ഥാനാർത്ഥികൾ വിജയം നേടിയത്. 941 ഗ്രാമ പഞ്ചായത്തുകളിൽ ഒൻപത് ഇടങ്ങളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്. മൂന്ന് നഗരസഭകളിലും എൻഡിഎ വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറ്റം തുടരുന്നുണ്ട്. 1 കോർപ്പറേഷനിലും എൻഡിഎ ലീഡ് ചെയ്യുന്നുണ്ട്. 120 ഗ്രാമ പഞ്ചായത്തുകളിൽ എൽഡിഎഫാണ് ലീഡ് ചെയ്യുന്നത്. 35 ഗ്രാമപഞ്ചായത്തുകളിലും ഏഴ് ജില്ലാ പഞ്ചായത്തുകളിലും എൽഡിഎഫ് മുന്നേറുന്നുണ്ട്. 29 മുനിസിപ്പാലിറ്റികളിലും 3 കോർപ്പറേഷനുകളിലും എൽഡിഎഫിനാണ് ലീഡുള്ളത്.
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ച് അര മണിക്കൂർ പിന്നിടുമ്പോൾ ആദ്യ ഫല സൂചനകൾ പുറത്ത്. ഇക്കുറി തിരഞ്ഞെടുപ്പിൽ ആദ്യ വിജയം എൽഡിഎഫ് സ്വന്തമാക്കി. പാലാ മുനിസിപ്പാലിറ്റിയിലാണ് എൽഡിഎഫ് വിജയം ഉറപ്പിച്ചത്. നാലിടത്ത് സ്ഥാനാർത്ഥികൾ വിജയിച്ചു. പാലക്കാട് ആദ്യ ലീഡ് ബിജെപിയ്ക്കാണ്. മുനിസിപ്പാലിറ്റിയിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. തിരുവനന്തപുരം കവടിയാറിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ.എസ് ശബരിനാഥൻ ലീഡ് ചെയ്യുന്നുണ്ട്. തൃശ്ശൂർ കോർപ്പറേഷനിൽ വ്യക്തമായ ആധിപത്യം എൻഡിഎ ഉറപ്പിച്ചിട്ടുണ്ട്. മലപ്പുറം നഗരസഭയിൽ യുഡിഎഫാണ് ലീഡ് ചെയ്യുന്നത്.
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. എട്ട് മണി മുതലാണ് സ്‌ട്രോംഗ് റൂമുകൾ തുറന്ന് കൗണ്ടിംഗ് ആരംഭിച്ചത്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്. ഇതിൽ പാലക്കാട്, മലപ്പുറം എന്നവിടങ്ങളിൽ ഉൾപ്പെടെ തപാൽ വോട്ടുകൾ എണ്ണാൻ ആരംഭിച്ചു. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റൽ ബാലറ്റുകൾ അതത് വരണാധികാരികളുടെ ടേബിളിലാണ് എണ്ണുന്നത്. ആദ്യ ഫലസൂചകനകൾ പുറത്തുവരുമ്പോൾ യുഡിഎഫിന് മൂന്നിടത്ത് ലീഡ് ഉണ്ട്.
ഡബ്ലിൻ: കാറ്റിന്റെ ഭീതിയൊഴിയാതെ അയർലൻഡ്. ബ്രാം കൊടുങ്കാറ്റിന് സമാനമായ രീതിയിൽ അടുത്ത വാരവും കാറ്റ് വീശിയടിച്ചേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ഈ വാരാന്ത്യത്തിൽ അസ്ഥിരകാലാവസ്ഥയായിരിക്കും ഉണ്ടാകുകയെന്നും ഇവർ വ്യക്തമാക്കുന്നു. അതേസമയം ബ്രാം ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വൈദ്യുതി തടസ്സം ഉൾപ്പെടെ പരിഹരിച്ച് വരികയാണ്. ഈ വാരം ശനി, ഞായർ ദിവസങ്ങളിൽ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. ഇതേ തുടർന്നുള്ള മുന്നറിയിപ്പുകളും പുറപ്പെടുവിച്ചേക്കാം. തിങ്കളാഴ്ച അസ്ഥിരകാലാവസ്ഥ അനുഭവപ്പെടും. ചിലപ്പോൾ ശക്തമായ മഴ ലഭിച്ചേക്കാമെന്നും കാലാവസ്ഥാ നിരീക്ഷകർ കൂട്ടിച്ചേർക്കുന്നു.
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ മുസ്ലീം പള്ളി ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ കേസിലെ പ്രതിയെ കസ്റ്റഡിയിൽ വിട്ടു. ബിനാഹിഞ്ച് സ്വദേശിയായ കോണർ പൊള്ളോക്കിനെയാണ് ഡൗൺപാട്രിക് മജിസ്‌ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്. യുകെ ഭീകരവാദ നിയമ പ്രകാരം ഇയാൾക്കെതിരെ മൂന്ന് കുറ്റങ്ങളും ചുമത്തി. വ്യാഴാഴ്ചയാണ് ഇയാളെ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കിയത്. പൊള്ളോക്കിന്റെ നേതൃത്വത്തിലുള്ള സംഘം പള്ളി ആക്രമിക്കാനും ശേഷം അവിടെ കുടിയേറ്റക്കാരെ പാർപ്പിക്കാനും പദ്ധതിയിട്ടുവെന്നാണ് കുറ്റം. ജഡ്ജി പീറ്റർ മാഗിലിന് മുൻപാകെ ആയിരുന്നു പ്രതിയെ ഹാജരാക്കിയത്.
ക്ലോൺമെൽ: കൗണ്ടി കെറിയിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ 67 കാരനെ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. ക്ലോൺമെലിലെ ബ്രൂക്ക്വേയിൽ നിന്നുള്ള തോമസ് കരോളാണ് കേസിലെ പ്രതി. 84 കാരനായ പാട്രിക് ഒ മഹോണിയെ ആണ് തോമസ് കൊലപ്പെടുത്തിയത്. 2024 ഫെബ്രുവരിയിൽ ആയിരുന്നു മഹോണി കൊല്ലപ്പെട്ടത്. കാസിൽമെയ്നിനടുത്തുള്ള വീട്ടിൽ വെച്ചായിരുന്നു കൃത്യം നടത്തിയത്. ദീർഘകാലമായി ഇരുവരും സുഹൃത്തുക്കൾ ആയിരുന്നു. സംഭവം നടക്കുന്ന സമയം ഇവർ തമ്മിലുണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തോമസ് മഹോണിയെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഓഫാലി: കൗണ്ടി ഓഫാലിയിൽ പൊള്ളലേറ്റ് മരിച്ച ബാലന്റെ സംസ്‌കാരം നാളെ. നാല് വയസ്സുള്ള താദ്ഗിന്റെ മൃതദേഹം ആണ് സംസ്‌കരിക്കുക. ശനിയാഴ്ച വൈകുന്നേരം കാസിൽവ്യൂ പാർക്കിലെ വീട്ടിൽവച്ചായിരുന്നു നാല് വയസ്സുകാരൻ പൊള്ളലേറ്റ് മരിച്ചത്. നാളെ ഉച്ചയ്ക്ക് 12 മണിക്ക് സംസ്‌കാരത്തോട് അനുബന്ധിച്ചുള്ള പരിപാടികൾ ആരംഭിക്കും. എഡെൻഡെറിയിലെ സെന്റ് മേരീസ് പള്ളിയിൽ ആയിരിക്കും പൊതുദർശനവും സംസ്‌കാര ശുശ്രൂഷകളും. ഇതിന് ശേഷം പള്ളിയുടെ തന്നെ സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും.
കിൽക്കെന്നി: കിൽക്കെന്നിയിലെ ഹോട്ടൽ നിർമ്മാണ പദ്ധതിയ്ക്ക് അനുമതി നിഷേധിച്ച് ആസൂത്രണ കമ്മീഷൻ. തീരുമാനം പുന:പരിശോധിക്കാൻ കിൽക്കെന്നി കൗണ്ടി കൗൺസിലിന് നിർദ്ദേശം നൽകി. 67 ബെഡ് റൂമുകളുള്ള ഹോട്ടലിന്റെ നിർമ്മാണത്തിനാണ് അനുമതി നിഷേധിച്ചത്. നഗരത്തിലെ പെന്നിഫെതർ ലൈനിനും പുഡ്ഡിംഗ് ലൈനിനും ഇടയിലാണ് ഹോട്ടൽ നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ ബഹുനിലകളായി നിർമ്മിക്കുന്ന കെട്ടിടം നിലവിലെ താമസക്കാരെ പ്രതികൂലമായി ബാധിക്കും. ഇതേ തുടർന്നാണ് അനുമതി നിഷേധിച്ചത്.
ഡബ്ലിൻ: ഡബ്ലിനിലെ ഭവനരഹിതർ അയർലൻഡിലെ മൊത്തം ഭവനരഹിതരുടെ 70 ശതമാനത്തോളം വരുമെന്ന് വ്യക്തമാക്കി ഫോക്കസ് അയർലൻഡിന്റെ റിപ്പോർട്ട്. കഴിഞ്ഞ നാല് വർഷത്തെ കണക്കെടുത്താൽ അടിയന്തിര താമസ സൗകര്യം പ്രയോജനപ്പെടുത്തുന്ന കുടുംബങ്ങളുടെ എണ്ണം 131.6 ശതമാനം വർധിച്ചു. ഈ വർഷം ജൂണിൽ മാത്രം 1626 കുടുംബങ്ങളാണ് താമസസൗകര്യത്തിനായി രജിസ്റ്റർ ചെയ്തത്. 2014 മുതലുള്ള പത്ത് വർഷക്കാലത്തെ കണക്കുകൾ പരിശോധിച്ചാൽ അടിയന്തിര താമസ സൗകര്യങ്ങളിലുളള കുടുംബങ്ങളുടെ എണ്ണത്തിൽ 629.1 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. 2021 മുതൽ അടിയന്തര താമസ സൗകര്യങ്ങളിൽ കഴിയുന്ന അവിവാഹിതരുടെ എണ്ണം 61.4 ശതമാനവും 2014 മുതൽ 306.2 ശതമാനവും വർദ്ധിച്ചു.2021 മുതൽ അടിയന്തര താമസ സൗകര്യങ്ങളിലെ കുട്ടികളുടെ ആശ്രിതരുടെ എണ്ണം 117 ശതമാനം വർധിച്ചിട്ടുണ്ട്. 2014 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ ഈ വർധനവ് 546.6 ശതമാനം ആണ്. ഈ വർഷം രണ്ടാം പാദത്തിൽ 52 ശതമാനം പേർ 12 മാസത്തിലധികം അടിയന്തര താമസ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി. 2022 ൽ ഇത്…
ഡബ്ലിൻ: ലഹരി പിടിച്ചെടുത്ത സംഭവത്തിൽ നാല് പേർക്കെതിരെ കേസ് എടുത്ത് പോലീസ്. ഡബ്ലിനിലും വെക്‌സ്‌ഫോർഡിലും ലഹരി പിടിച്ചെടുത്ത സംഭവത്തിലാണ് നടപടി. നാല് പേരെയും നിലവിൽ കോടതി മുൻപാകെ ഹാജരാക്കിയിട്ടുണ്ട്. 20, 30, വയസ്സ് പ്രായമുള്ളവരും 40 വയസ്സ് പ്രായമുള്ള രണ്ട് പുരുഷന്മാരുമാണ് സംഭവത്തിൽ അറസ്റ്റിലായത്. വെക്സ്ഫോർഡിലെ ഗോറിയിലും ഡബ്ലിനിലെ ഷാങ്കിലും ആയിരുന്നു ലഹരിവേട്ട. 7.2 മില്യൺ യൂറോയിലധികം വിലമതിയ്ക്കുന്ന കൊക്കെയ്ൻ ആയിരുന്നു പിടിച്ചെടുത്തത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
