Author: sreejithakvijayan

ഡബ്ലിൻ: അയർലൻഡിൽ കോസ്റ്റ് റെന്റൽ വീടുകൾക്കായുള്ള അപേക്ഷകൾ ക്ഷണിച്ചു. ഡബ്ലിനിലെ ആദംസ്ടൗണിലെ വീടുകൾക്കായുളള ആദ്യഘട്ട അപേക്ഷകളാണ് ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി സ്വീകരിക്കാൻ ആരംഭിച്ചത്. 392 വീടുകളാണ് ഇവിടെയുള്ളത്. ദി ക്രോസിംഗിലാണ് വീടുകൾ സ്ഥിതിചെയ്യുന്നത്. 3 ബ്ലോക്കുകളിലായി 9 സ്റ്റുഡിയോകൾ, 189 വൺ ബെഡ്‌റൂം 185 ടു ബെഡ് റൂം, 9 ത്രീ ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകൾ ആണ് ഉള്ളത്. സ്റ്റുഡിയോയ്ക്ക് 1024 യൂറോയാണ് പ്രതിമാസ വാടക. വൺ ബെഡ്‌റൂം അപ്പാർട്ട്‌മെന്റിന് 1380 യൂറോയും ടു ബെഡ്‌റൂം അപ്പാർട്ട്‌മെന്റിന് 1550 യൂറോയുമാണ് വാടക നിരക്ക്. 1792 യൂറോയാണ് ത്രീ ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകളുടെ പ്രതിമാസ വാടക.

Read More

ഡബ്ലിൻ: റോഡ് സുരക്ഷാ അതോറിറ്റിയിലെ ഡ്രൈവിംഗ് ടെസ്റ്റർമാർ സമരത്തിലേക്ക്. ഇത് സംബന്ധിച്ച് വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചു. ട്രേഡ് യൂണിയനായ ഫോർസയിലെ അംഗങ്ങളാണ് സമരത്തിന് ഒരുങ്ങിയിരിക്കുന്നത്. ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് ഹാജരാക്കുന്ന വാഹനങ്ങൾക്ക് പൂർണ്ണമായ ഇൻഷുറൻസ് പരിരക്ഷ നൽകിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഫലപ്രദമായ ഒരു സംവിധാനം ഇല്ല. ഇതിൽ പ്രതിഷേധിച്ചാണ് സമരത്തിനൊരുങ്ങുന്നത്. ഒട്ടും സുരക്ഷയില്ലാത്ത സാഹചര്യത്തിലാണ് ഡ്രൈവർമാർ ജോലി ചെയ്യുന്നത് എന്ന് ഫോർസ അഭിപ്രായപ്പെട്ടു

Read More

കാർലോ: കൗണ്ടി കാർലോയിലെ തീരത്ത് ഡോൾഫിന്റെ ജഡം അടിഞ്ഞു. ലാൻഡ്‌ലോക്ക്ഡിലെ റിവർ ബാരോയിലാണ് ജഡം കരയ്ക്കടിഞ്ഞത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച ആയിരുന്നു സംഭവം. സെന്റ് മുള്ളിൻസ് ഗ്രാമത്തിൽ ആയിരുന്നു  ജഡം കണ്ടെത്തിയത്. പ്രദേശവാസികൾ ആയിരുന്നു സംഭവം ആദ്യം കണ്ടത്. പിന്നീട് വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. ആദ്യമായിട്ടാണ് പ്രദേശത്ത് ഇത്തരമൊരു സംഭവം ഉണ്ടാകുന്നതെന്ന് ബന്ധപ്പെട്ടവർ പ്രതികരിച്ചു.

Read More

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ ഉണ്ടായ വിമാന അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വിമാനം തകരുന്നതിന് മുൻപ് ഫ്യുവൽ പ്രഷർ താഴ്ന്നിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. എൻജിന് തകരാർ ഉണ്ടായിരുന്നതായും പ്രാഥമിക അന്വേഷണം വ്യക്തമാക്കുന്നു. നവംബർ 20 ന് ആയിരുന്നു സംഭവം ഉണ്ടായത്. പി68 എന്ന വിമാനം ആണ് തകർന്നത്. ട്രാമോറിന് സമീപം ആയിരുന്നു സംഭവം.

Read More

ഡബ്ലിൻ: ഡോണിബ്രൂക്കിലെ പുതുക്കിയ അപ്പാർട്ട്‌മെന്റ് പദ്ധതിയ്ക്ക് അനുമതി നൽകി ഡബ്ലിൻ സിറ്റി കൗൺസിൽ. ഭവന നിർമ്മാതാവായ കെയ്ൻ ഹോംസ് സമർപ്പിച്ച അപേക്ഷയിലാണ് അനുകൂല തീരുമാനം. മോൺട്രോസിലുള്ള മുൻ ആർടിഇ ഭൂമിയിലാണ് 295 മില്യൺ യൂറോ വിലമതിയ്ക്കുന്ന അപ്പാർട്ട്‌മെന്റ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. 510 അപ്പാർട്ട്‌മെന്റുകളാണ് നിർമ്മിക്കുന്നത്. 2023 ജൂലൈയിൽ നിർമ്മാണത്തിന് അനുമതി ആവശ്യപ്പെട്ട് കെയ്ൻ ഹോംസ് ആസൂത്രണ കമ്മീഷൻ മുൻപാകെ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ യൂണിറ്റുകൾ കുറയ്ക്കാൻ കമ്മീഷൻ നിർദ്ദേശിക്കുകയായിരുന്നു. 98 യൂണിറ്റുകൾ കുറയ്ക്കാൻ ആയിരുന്നു നിർദ്ദേശം. ഇതോടെയാണ് അപ്പാർട്ട്‌മെന്റുകളുടെ എണ്ണം 510 ആക്കിക്കൊണ്ട് പുതിയ അപേക്ഷ സമർപ്പിച്ചത്.

Read More

ഡബ്ലിൻ: യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കിയുടെ സന്ദർശനത്തിനിടെ ഡ്രോണുകൾ എത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിടാൻ ആവശ്യപ്പെട്ട് ലേബർ പാർട്ടി. ഇന്നാൽ ഈ ആവശ്യം പ്രതിരോധവകുപ്പ് നിരാകരിച്ചു. പാർലമെന്റിൽ ലേബർ ടിഡി ഡൺകാൻ സ്മിത്ത് ആണ് ദൃശ്യങ്ങൾ പുറത്തുവിടാൻ ആവശ്യപ്പെട്ടത്. പ്രതിരോധമന്ത്രി ഹെലൻ മകെന്റീയോട് ആയിരുന്നു ചോദ്യം. എന്നാൽ ഇതിനോട് തന്റെ വകുപ്പ് പ്രതികരിക്കാൻ തയ്യാറല്ലെന്ന് ഹെലൻ വ്യക്തമാക്കുകയായിരുന്നു. ഇതിനെതിരെ വിമർശനവുമായി ഡൺകാൻ സ്മിത്ത് രംഗത്ത് വന്നു.

Read More

ഡബ്ലിൻ: ആരോഗ്യ ഇൻഷൂറൻസ് പോളിസികളുടെ നിരക്ക് ഉയർത്താൻ ലെവൽ ഹെൽത്ത്. വർധിച്ച നിരക്ക് അടുത്ത ഫെബ്രുവരി മുതൽ പ്രാബല്യത്തിൽ വരും. എല്ലാ പ്ലാനുകളിലും ശരാശരി നാല് ശതമാനത്തിന്റെ വർധനവ് ആയിരിക്കും ഉണ്ടാകുക. നിലവിലെ ഉപഭോക്താക്കൾക്ക് നിരക്ക് വർധനവ് ബാധകമല്ല. മറിച്ച് പുതുതായി പോളിസി എടുക്കുന്നവർ പോളിസി പുതുക്കുന്നവർ എന്നിവർക്ക് പുതിയ നിരക്ക് നൽകേണ്ടതായി വരും. അതേസമയം നേരത്തെ തന്നെ നിരവധി ഹെൽത്ത് ഇൻഷൂറൻസ് കമ്പനികൾ നിരക്ക് ഉയർത്തിയിരുന്നു.

Read More

എറണാകുളം: നടൻ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സ് ആയിരുന്നു. രാവിലെയോടെയായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. ദീർഘനാളായി രോഗബാധിതൻ ആയിരുന്നു. തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലായിൽ വച്ചായിരുന്നു മരണം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ശ്രീനിവാസനെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ രാവിലെയോടെ ആരോഗ്യനില മോശമായി. ഇതോടെയായിരുന്നു മരണം. കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയാണ്. 1976 ലാണ് ശ്രീനിവസാൻ തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് മലയാള സിനിമയിലെ നിറസാന്നിദ്ധ്യമായി. സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും അദ്ദേഹം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. അഞ്ച് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കി.

Read More

ഡബ്ലിൻ: ക്രിസ്തുമസ് എന്നാൽ ഐറിഷ് ജനതയ്ക്ക് ഒത്തു ചേരലിന്റെ ആഘോഷം കൂടിയാണ്. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചും സമ്മാനങ്ങൾ കൈമാറിയും ഡിസംബർ 25 ഒരുപാട് മികച്ച ഓർമ്മകളുള്ള ദിനമായി ഐറിഷ് ജനത മാറ്റുന്നു. എന്നാൽ ഇത് കൊണ്ട് മാത്രം ഇവരുടെ ആഘോഷങ്ങൾ തീരുന്നില്ല. അൽപ്പം വ്യത്യസ്തമാണ് ഐറിഷ് ജനതയുടെ ക്രിസ്തുമസ് ആഘോഷം. പള്ളികളിലെ പ്രാർത്ഥനകളിലും കുർബാനയിലും പങ്കെടുത്തുകൊണ്ടാണ് അയർലൻഡുകാരുടെ ക്രിസ്തുമസ് ദിനം ആരംഭിക്കാറ്. ഇതിന് ശേഷം വിഭവ സമൃദ്ധമായ പ്രാതൽ. ഇതോടെ അയർലൻഡുകാരുടെ ക്രിസ്തുമസ് ആഘോഷങ്ങൾ ആരംഭിക്കും. ഭക്ഷണം കഴിച്ചും മദ്യപിച്ചും സമ്മാനങ്ങൾ കൈമാറിയും പിന്നീടുള്ള മണിക്കൂറുകൾ ഇവർ ചിലവിടും. എന്നാൽ മറ്റ് രീതികളിൽ ക്രിസ്തുമസ് ആഘോഷിക്കുന്നവരും ഐറിഷ് ജനതയ്ക്കിടയിൽ ഉണ്ട്. ഡിസംബർ 25 ചിലർക്ക് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ദിനം കൂടിയാണ്. ധനസമാഹരണത്തിനായി വിവിധ പരിപാടികൾ ഇക്കൂട്ടർ ആവിഷ്‌കരിക്കാറുണ്ട്. മാരത്തോൺ മുതൽ നീന്തൽ മത്സരംവരെ ഇതിൽ ഉൾപ്പെടുന്നു. ക്രിസ്തുമസ് ദിനത്തിലെ ആകർഷണീയമായ കാഴ്ചയാണ് അയർലൻഡിലെ ട്രാക്ടർ പരേഡ്. ഇരുട്ട് വീണാൽ അയർലൻഡിലെ കർഷകർ…

Read More

ഡബ്ലിൻ: ഭവന ലക്ഷ്യങ്ങൾ കൈവരിക്കാൻ അയർലൻഡിന് ആവശ്യം നിരവധി വിദേശ നിർമ്മാണ തൊഴിലാളികളെ. ബിപിഎഫ്‌ഐയിലെ ചീഫ് ഇക്കണോമിസ്റ്റ് അലി ഉഗുറാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശ തൊഴിലാളികൾക്ക് ഏറെ സന്തോഷം നൽകുന്ന പ്രസ്താവനയാണ് ഇത്. ഈ വർഷം അവസാനത്തോടെ അയർലൻഡിൽ ഏകദേശം 35,000 പുതിയ വടുകൾ നിർമ്മിച്ചു നൽകും. നിലവിലെ തൊഴിൽശക്തി കൊണ്ട് അയർലൻഡിന്റെ ഭവന ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കില്ല. ഇതിനായി വിദേശത്ത് നിന്നുള്ള തൊഴിലാളികളെ അടിയന്തിരമായി ആവശ്യമാണ്. നിർമ്മാണത്തിന് കൂടുതൽ തൊഴിലാളികളെ ആവശ്യമായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More