Author: sreejithakvijayan

ഗാൽവെ: ഗാൽവെയിൽ ബസിടിച്ച് വയോധിക മരിച്ചു. വെൽപാർക്കിലെ ഡബ്ലിൻ റോഡിൽ ആയിരുന്നു സംഭവം. 80 കാരിയ്ക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 8.45 ഓടെയായിരുന്നു സംഭവം. ബസ് തട്ടി സാരമായി പരിക്കേറ്റ വയോധിക സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. ഇവരുടെ മൃതദേഹം ഗാൽവെയിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

Read More

ഡബ്ലിൻ: ദീർഘകാല താമസസൗകര്യങ്ങൾ നൽകുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായി ചാരിറ്റിയായ ഡെപോൾ. താമസസൗകര്യം ഒരുക്കി നൽകിയവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 39 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായി എന്നാണ് ഡെപോൾ വ്യക്തമാക്കുന്നത്. അയർലൻഡിൽ ഭവന രഹിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നുവെന്ന സൂചന കൂടിയാണ് ഇത് നൽകുന്നത്. പുതിയ വിവരങ്ങൾ പ്രകാരം കഴിഞ്ഞ വർഷം 1,012 പേർക്ക് ഡെപോൾ സ്ഥിരതാമസത്തിനുള്ള സൗകര്യം നൽകി. 2023 ൽ ഇത് 726 ആയിരുന്നു. 2024 ൽ 9,836 പേർക്ക് വിവിധ തരത്തിലുള്ള സഹായങ്ങൾ ഡെപോൾ നൽകി. 2023 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ സഹായത്തിൽ 15 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.

Read More

ലിമെറിക്ക്: ലിമെറിക്കിൽ 15 വർഷം മുൻപ് നടന്ന കൊലയുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികൾ അറസ്റ്റിൽ. 30 വയസ്സുള്ള സ്ത്രീയും പുരുഷനും 50 പ്രായം തോന്നിയ്ക്കുന്ന മറ്റൊരു സ്ത്രീയുമാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ് പോലീസ്. ബല്ലിനാന്തി ബെഗിൽ താമസിച്ചുപോന്ന 24 കാരനായ ലീ സ്‌ളാറ്ററിയാണ് കൊല്ലപ്പെട്ടത്. 2010 ൽ ആയിരുന്നു സംഭവം. കാണാതായ സ്‌ളാറ്ററി കൊല്ലപ്പെട്ടതായും മൃതദേഹം മോയ്‌റോസിലെ ശ്മശാനത്തുള്ളതായും 2010 മെയ് 31 ന് സ്‌ളാറ്ററിയുടെ പിതാവിന് അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സ്‌ളാറ്ററിയുടെ മൃതദേഹഭാഗം കണ്ടെടുത്തു. വെടിയേറ്റാണ് ലീ സ്‌ളാറ്ററി കൊല്ലപ്പെട്ടിരിക്കുന്നത് എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൊലപാതകത്തിന് കേസ് എടുത്ത് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

Read More

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ഹോംലെസ് ഹബ്ബ് നിർമ്മിക്കാനുള്ള നീക്കത്തിന് തിരിച്ചടി. പദ്ധതിയുടെ അനുമതിയ്ക്കായി സമർപ്പിച്ച അപേക്ഷ ഡബ്ലിൻ സിറ്റി കൗൺസിൽ തള്ളി. ഡബ്ലിനിലെ മൗണ്ട് സ്ട്രീറ്റ് ലോവറിൽ 72 എൻസ്യൂട്ട് മുറികളുടെ നിർമ്മാണമാണ് പദ്ധതി. ലോവർ മൗണ്ട് സ്ട്രീറ്റ് അക്കൊമഡേഷൻ ലിമിറ്റഡാണ് പദ്ധതിയ്ക്കായി കൗൺസിൽ മുൻപാകെ അപേക്ഷ സമർപ്പിച്ചത്. എന്നാൽ വീടില്ലായ്മ പരിഹരിക്കാൻ പദ്ധതി പര്യാപ്തമല്ലെന്ന നിഗമനത്തിൽ ഡബ്ലിൻ സിറ്റി കൗൺസിൽ എത്തുകയായിരുന്നു. ഇതോടെയാണ് പദ്ധതിയ്ക്ക് അനുമതി നിഷേധിച്ചത്. പദ്ധതിയ്‌ക്കെതിരെ നിലവിൽ പ്രദേശവാസികളുടെ ശക്തമായ എതിർപ്പ് ഉയരുന്നുണ്ട്.

Read More

മീത്ത്: അയർലൻഡിലെ ആദ്യ ടാക്കോ ബെൽ റെസ്‌റ്റോറന്റ് ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. കൗണ്ടി മീത്തിലെ ഡൺഷോഗ്ലിനിൽ എം3 ജംഗ്ഷൻ ആറിലാണ് റെസ്റ്റോറന്റ് സജ്ജമാക്കിയിരിക്കുന്നത്. വരും നാളുകളിൽ അയർലൻഡിൽ കൂടുതൽ റെസ്റ്റോറന്റുകൾ തുറക്കാനാണ് ടാക്കോ ബെല്ലിന്റെ അയർലൻഡിലെ പങ്കാളികളായ ആപ്പിൾഗ്രീനിന്റെ തീരുമാനം. എം3 ജംഗ്ഷനിലെ ആപ്പിൾഗ്രീനിന്റെ സർവ്വീസ് സ്റ്റേഷനോട് ചേർന്നാണ് റെസ്‌റ്റോറന്റ് പ്രവർത്തനം ആരംഭിക്കുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാക്കോ ബെല്ലിന് ലോകവ്യാപകമായി 8,700 റെസ്റ്റോറന്റുകൾ ഉണ്ട്. ആപ്പിൾഗ്രീനിന്റെ 15 മില്യൺ യൂറോയുടെ നിക്ഷേപ പദ്ധതിയുടെ ഭാഗമാണ് ടാക്കോ ബെൽ റെസ്‌റ്റോറന്റ്. യുകെയിലും ആപ്പിൾഗ്രീൻ സർവ്വീസ് മേഖലകളിൽ റെസ്‌റ്റോറന്റ് ആരംഭിച്ചിട്ടുണ്ട്. അതേസമയം പുതിയ ടാക്കോ ബെൽ റെസ്റ്റോറന്റ് 100 ഓളം തൊഴിലവസരങ്ങളാണ് തുറന്നിരിക്കുന്നത്.

Read More

ഡബ്ലിൻ: ജീവിത ചിലവ് വർധിക്കുന്നതിന്റെ ആശങ്കയിൽ ഐറിഷ് ജനത. അയർലൻഡിലെ ജീവിത ചിലവ് ആശങ്കയുണ്ടാക്കുന്നുണ്ടെന്നാണ് അയർലൻഡിലെ 84 ശതമാനം പേരും വ്യക്തമാക്കുന്നത്. ഐറിഷ് മനുഷ്യാവകാശ സമത്വ കമ്മീഷന് (ഐഎച്ച്ആർഇസി) വേണ്ടി ഇപ്‌സോസ് ബി&എ നടത്തിയ സർവ്വേയിലാണ് കണ്ടെത്തൽ. അയർലൻഡിൽ അവശ്യസാധനങ്ങളുടെ വിലയിൽ വലിയ വർധനവ് ആണ് ഉണ്ടായിട്ടുള്ളത്. ഇതിനിടെയാണ് ജീവിത ചിലവ് ആശങ്കയുണ്ടാക്കുന്നുവെന്ന വിവരം കൂടി പുറത്തുവരുന്നത്. 1243 പേർ സർവ്വേയുടെ ഭാഗമായി. ഇതിൽ പകുതിയോളം പേർ വരും വർഷം ഗാർഹിക ചിലവുകൾ വഹിക്കാൻ കഴിയില്ലെന്ന് ഭയപ്പെടുന്നുവെന്ന് സർവ്വേ ചൂണ്ടിക്കാട്ടുന്നു. അയർലന്റിന്റെ സമ്പത്ത് ന്യായമായി വിതരണം ചെയ്യപ്പെടുന്നുവെന്ന് വിശ്വസിക്കുന്നത് 13 ശതമാനം പേർ മാത്രമാണ്. ഏഴിൽ ഒരാൾ മാത്രം പ്രശ്‌ന പരിഹാരത്തിന് സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു.

Read More

ഡബ്ലിൻ: ഐറിഷ് ജനതയെ ബുദ്ധിമുട്ടിലാക്കി അവശ്യസാധനങ്ങളുടെ വിലക്കയറ്റം. പാലും വെണ്ണയുമടക്കം എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വില രാജ്യത്ത് വലിയ തോതിൽ വർധിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകൾ. ഓഗസ്റ്റിൽ മാത്രം ഭക്ഷ്യസാധനങ്ങളുടെ വിലയിൽ 5.1 ശതമാനത്തിന്റെ ഉയർച്ച ഉണ്ടായി 2023 ന് ശേഷം രാജ്യത്ത് കഴിഞ്ഞ മാസമാണ് ഭക്ഷ്യസാധനങ്ങളുടെ വിലയിൽ ഇത്രയേറെ വർധനവ് ഉണ്ടാക്കിയിരിക്കുന്നത്. 2023 ഡിസംബറിൽ ആയിരുന്നു ഭക്ഷ്യസാധനങ്ങളുടെ വില 5.6 ശതമാനം എന്ന ഉയർന്ന നിലയിൽ എത്തിയത്. ഓഗസ്റ്റ് മാസം വെണ്ണയുടെ വില 18.3 ശതമാനം വർധിച്ചു. പാൽ വില 12.4 ശതമാനവും ബ്രെഡ് വില 3.3 ശതമാനവും ഉയർന്നു. ബീഫ് ആൻഡ് വീൽ 22.1 ശതമാനവും ചോക്ലേറ്റ് 16.3 ശതമാനവും വർധിച്ചു.

Read More

ലിമെറിക്ക്: ലിമെറിക്കിൽ ഒരു വീട്ടിൽ 18 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് താമസിക്കേണ്ടിവന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവം വലിയ ചർച്ചയ്ക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയ പശ്ചാത്തലത്തിലാണ് അന്വേഷണം ആരംഭിച്ചത്. പ്രതിസന്ധിയിലായ വിദ്യാർത്ഥികൾ നിലവിൽ മറ്റൊരു സ്ഥലത്താണ് താമസിക്കുന്നത്. നാല് മുതൽ ആറ് വിദ്യാർത്ഥികൾ മാത്രമേ ഒപ്പം താമസിക്കാൻ ഉണ്ടാകുവെന്നാണ് വീട്ടുടമയായ വ്യക്തി വിദ്യാർത്ഥികളോട് പറഞ്ഞിരുന്നത്. ഇവരിൽ നിന്നും 500 യൂറോയും ഇയാൾ അഡ്വാൻസ് ആയി കൈപ്പറ്റി. രണ്ട് ബെഡ് റൂമും ലിവിംഗ് ഏരിയയും ഉൾപ്പെടുന്നതാണ് വീട്. എന്നാൽ ഇവിടെ വഞ്ചിതരായ 18 വിദ്യാർത്ഥികൾക്ക് ഒന്നിച്ച് താമസിക്കേണ്ടതായി വന്നു. ആറ് പേർ ഗ്രൗണ്ട് ഫ്‌ളോറിലും ആറ് പേർ ഒന്നാം നിലയിലും ആറ് പേർ അറ്റിക് സ്‌പേയ്‌സിലുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്.  ഒരു അടുക്കളയാണുണ്ടായിരുന്നത്. അതിനാൽ പലരും അവരവരുടെ മുറികളിൽ ആയിരുന്നു ഭക്ഷണം പാകം ചെയ്തിരുന്നത്. പ്രാദേശിക മാധ്യമങ്ങൾ ആയിരുന്നു ഈ വിവരം പുറത്തുകൊണ്ടുവന്നത്.

Read More

ബെൽഫാസ്റ്റ്: ലിസ്ബണിൽ 42 കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് 38 വയസ്സുള്ള സ്ത്രീയെയും 37 വയസ്സുള്ള പുരുഷനെയും പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ആശുപത്രിയിൽ വച്ചായിരുന്നു 42 കാരൻ മരിച്ചത്. വാർഡ്‌സ്‌ബെറോ റോഡിലെ വീട്ടിൽ പരിക്കേറ്റ നിലയിൽ പുരുഷനെ കണ്ടതായി തിങ്കളാഴ്ച പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയതായിരുന്നു പോലീസ്. ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ ചികിത്സയ്ക്കിടെ അദ്ദേഹത്തിന് ജീവൻ നഷ്ടമായി. സംഭവത്തിൽ അറസ്റ്റിലായ രണ്ട് പേരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Read More

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വിശുദ്ധ മദർ തെരേസയുടെയും പരിശുദ്ധ കന്യാമറിയത്തിന്റെയും തിരുനാൾ ആഘോഷത്തിന് സമാപനം. കഴിഞ്ഞ ദിവസം നടന്ന കുർബാനയോട് കൂടിയാണ് ഒരാഴ്ചക്കാലം നീണ്ടുനിന്ന തിരുനാൾ ആഘോഷങ്ങൾക്ക് കൊടിയിറങ്ങിയത്. തിരുനാളിന്റെ ഭാഗമായുള്ള ആഘോഷപരിപാടികൾക്ക് ഇടവക വികാരി ഫാ. ജെയിനാണ് നേതൃത്വം നൽകിയത്. ഫാ. നിധീഷ്, ഫാ. ഷിന്റോ, ഫാ. ഡേവിഡ് എന്നിവർ തിരുനാൾ കർമ്മങ്ങൾക്ക് നേതൃത്വം നൽകി. ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും കോമഡി പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഇതിന് പുറമേ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പും നടന്നിരുന്നു. ആംപിൽ മോർട്ട്‌ഗേജസ് പ്രൊട്ടക്ഷൻ അഡൈ്വസർ ടോബി തോമസ് വിജയിച്ച് സമ്മാനം കൈമാറി.

Read More