- കേക്ക് കഴിക്കലും സമ്മാനം നൽകലും മാത്രമല്ല; ഐറിഷ് ജനത ക്രിസ്തുമസ് ആഘോഷിക്കുന്നത് ഇങ്ങനെ
- ഭവന നിർമ്മാണം; അയർലൻഡിന് വിദേശ തൊഴിലാളികളെ ആവശ്യം
- അയർലൻഡിലേക്ക് ലഹരി ഒഴുക്ക്; ലക്ഷ്യം ക്രിസ്തുമസ് വിപണി
- അയർലൻഡ് സന്ദർശിച്ച് മടങ്ങുന്നതിനിടെ അറസ്റ്റ്; മാസങ്ങൾക്ക് ശേഷം 58 കാരിയ്ക്ക് മോചനം
- പ്രതിഷേധം ഇനിയും തുടരും; നയം വ്യക്തമാക്കി ഐഎൻഎംഒ
- കെ.ആർ അനിൽകുമാറിന്റെ ക്രിസ്തുമസ് ഗാനം പുറത്ത്
- സംഘടിത കുറ്റകൃത്യം; 20 കാരൻ അറസ്റ്റിൽ
- ഇസ്ലാമിലോ , ഖുർആനിലോ കറുത്ത വസ്ത്രം ധരിക്കണമെന്നും മുഖം മുഴുവൻ മറയ്ക്കണമെന്നും പറഞ്ഞിട്ടില്ല : ഡാനിഷ് ഇഖ്ബാൽ
Author: sreejithakvijayan
വിക്ലോ: അയർലൻഡിലെ ആദ്യത്തെ നെറ്റ് സീറോ പബ്ലിക് ബിൽഡിംഗ് വിക്ലോയിൽ. ന്യൂടൗൺമൗണ്ട്‌കെന്നഡിയിലാണ് കെട്ടിടം നിർമ്മിക്കുന്നത്. നെറ്റ് സീറോ കാർബൺ മാനദണ്ഡങ്ങൾ പാലിക്കുന്ന കെട്ടിടങ്ങളാണ് നെറ്റ് സീറോ ബിൽഡിംഗ്. 3.2 മില്യൺ യൂറോ ചിലവിട്ടാണ് പ്രദേശത്ത് പദ്ധതി നടപ്പിലാക്കുന്നത്. ക്രെഷെയും കമ്യൂണിറ്റി സെന്ററും ഉൾപ്പെടുന്നതാണ് പദ്ധതി. കമ്യൂണിറ്റി സെന്ററിന്റെ നിർമ്മാണം പൂർത്തിയായതിന് ശേഷം വിക്ലോ കൗണ്ടി കൗൺസിലിന് കൈമാറും. D/RES ആണ് നിർമ്മാതാക്കൾ. ഐറിഷ് ഗ്രീൻ ബിൽഡിംഗ് കൗൺസിൽ (ഐജിബിസി), കൺസ്ട്രക്റ്റ് ഇന്നൊവേറ്റ്, ടിംബർ ഇൻ കൺസ്ട്രക്ഷൻ സ്റ്റിയറിംഗ് ഗ്രൂപ്പ്, ഗാൽവേ സർവകലാശാല എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
കോർക്ക്: കൗണ്ടി കോർക്കിലെ ഓഫീസ് അടച്ച് പൂട്ടാൻ തീരുമാനിച്ച് അമേരിക്കൻ ധനകാര്യ സ്ഥാപനമായ ബിഎൻവൈ. 2027 ഓടെ അടച്ച്പൂട്ടൽ നടപടികൾ പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം കമ്പനി പ്രവർത്തനം അവസാനിപ്പിക്കുന്നത് 200 ഓളം പേരുടെ തൊഴിലുകൾ നഷ്ടമാകാൻ കാരണമാകും. നിലവിൽ കമ്പനിയ്ക്ക് ഡബ്ലിനിൽ വലിയ ഓഫീസ് ഉണ്ട്. ചില തസ്തികകൾ അങ്ങോട്ടേയ്ക്ക് മാറ്റാൻ സാധ്യതയുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ബാധിതരായ ജീവനക്കാർക്കായി കമ്പനി കൺസൾട്ടേഷൻ പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. അതേസമയം കോർക്കിൽ മാത്രമല്ല വെക്‌സ്‌ഫോർഡിലെയും കമ്പനി അടച്ചുപൂട്ടാൻ ബിഎൻവൈ തീരുമാനിച്ചിട്ടുണ്ട്. ഇവിടെ 310 ജോലിക്കാരാണ് ഉള്ളത്. ഇവരിൽ പലരും ഡബ്ലിനിലാണ് ജോലി ചെയ്യുന്നത്.
ഡബ്ലിൻ: ഡബ്ലിനിൽ നിന്നും കാണാതായ മൂന്ന് വയസ്സുകാരന്റെ അസ്ഥികൾ കണ്ടെത്തി. നാല് വർഷം മുൻപ് കാണാതായ ഡാനിയേൽ അരൂബോസിന്റേതാണ് അസ്ഥികൾ എന്നാണ് സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഡൊണബേറ്റിലെ പോർട്ടെയ്ൻ റോഡിലെ തുറന്ന സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ ആണ് അസ്ഥികൾ കണ്ടെത്തിയത്. പ്രദേശത്തെ ദി ഗാലറി അപ്പാർട്ട്‌മെന്റ്‌സിൽ ആയിരുന്നു ഡാനിയേൽ താമസിച്ചിരുന്നത്. ഡാനിയേലിനെ കാണാതായതിന് പിന്നാലെ നടത്തിയ തിരച്ചിലിൽ കുട്ടി മരിച്ചതായി പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അസ്ഥികൂടങ്ങൾ ലഭിച്ചിരിക്കുന്നത്.
ഡബ്ലിൻ: അയർലൻഡിൽ ചൈൽഡ് ഡിസെബിലിറ്റി നെറ്റ്‌വർക്ക് ടീമു (സിഡിഎൻടി)കളുമായുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നത് 10,000 കുട്ടികൾ. ജൂലൈ അവസാനം വരെയുള്ള കണക്കുകളാണ് ഇപ്പോൾ എച്ച്എസ്ഇ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ജൂണിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കാത്തിരിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഈ വർഷം ജൂൺവരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ സിഡിഎൻടിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി 10,961 കുട്ടികളാണ് കാത്തിരിക്കുന്നത്. എന്നാൽ ജൂലൈ ആയപ്പോഴേയ്ക്കും ഇത് 10,714 ആയി. ഇതിൽ 6,957 കുട്ടികൾ 12 മാസമായി ആദ്യ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നവരാണ്.
ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിൽ വീണ്ടും കിടക്കക്ഷാമം രൂക്ഷം. നിലവിൽ 514 രോഗികളാണ് ആശുപത്രിയിൽ കിടക്കകൾ ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. ഇതിൽ 314 രോഗികൾ എമർജൻസി വിഭാഗത്തിലും 200 പേർ വാർഡുകളിലുമാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം ഇവർക്ക് ട്രോളികളിൽ ചികിത്സ നൽകിവരുന്നുണ്ട്. ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. യൂണിവേഴ്‌സിറ്റി ലിമെറിക്ക് ആശുപത്രിയിൽ 91 പേരാണ് കിടക്കകൾ ലഭിക്കാതെ ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ 70 രോഗികളും സ്ലൈഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ 64 രോഗികളും ട്രോളികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വാഹനമിടിച്ച് പശുക്കൾ ചത്തു. ലിഫോർഡിൽ ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. നിരവധി പശുക്കൾക്ക് പരിക്കേറ്റിട്ടുണ്ട്. ആംബുലൻസും, രണ്ട് ട്രക്കുകളുമാണ് പശുക്കളെ ഇടിച്ചത്. രാത്രി റോഡിൽ അലഞ്ഞുതിരിയുന്ന പശുക്കളെയാണ് വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ലെറ്റർകെന്നി യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ നിന്ന് ഡബ്ലിനിലേക്ക് പോകുകയായിരുന്ന ആംബുലൻസ് ആയിരുന്നു അപകടത്തിൽപ്പെട്ടത്. അതേസമയം വാഹനങ്ങളിലെ ഡ്രൈവർമാർക്കൊന്നും തന്നെ പരിക്കേറ്റിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഡൗൺ: കൗണ്ടി ഡൗണിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. 20 വയസ്സുള്ള യുവാവാണ് മരിച്ചത്. സംഭവത്തിൽ രണ്ട് പേർക്ക് സാരമായി പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ബല്ലിദുഗാൻ റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ യുവാവിന് സാരമായി പരിക്കേറ്റു. തുടർന്ന് സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. പരിക്കേറ്റ യുവതികൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ പരിശോധനകൾക്കായി റോഡ് അടച്ചു. വാഹന യാത്രികർക്ക് വലിയ ബുദ്ധിമുട്ടാണ് ഇതേ തുടർന്ന് ഉണ്ടായത്.
ഡബ്ലിൻ: അയർലൻഡിൽ അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ മുന്നറിയിപ്പിൽ മാറ്റം വരുത്തി മെറ്റ് ഐറാൻ. കൂടുതൽ കൗണ്ടികളിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. ഇന്ന് വൈകീട്ടോടെ അതിശക്തമായ മഴയാണ് മെറ്റ് ഐറാൻ കൗണ്ടികളിൽ പ്രവചിക്കുന്നത്. കോർക്ക്, കെറി, കാവൻ, ഡൊണഗൽ, കൊണൗട്ട് എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കോർക്ക്, കെറി എന്നിവിടങ്ങളിൽ ഇന്ന് രാത്രി 8 മണി മുതൽ യെല്ലോ വാണിംഗ് നിലവിൽവരും. നാളെ പുലർച്ചെ മൂന്ന് മണിവരെയായിരിക്കും വാണിംഗ് ഉള്ളത്. മറ്റ് മൂന്ന് കൗണ്ടികളിലും രാത്രി 10 മണിയോടെ നിലവിൽവരുന്ന മുന്നറിയിപ്പ് നാളെ പുലർച്ചെ അഞ്ച് മണിവരെ തുടരും.
ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആരെയും പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി ആറ് കൗൺസിലുകൾ. ഡബ്ലിൻ സിറ്റി കൗൺസിൽ ഉൾപ്പെടെയാണ് ആരെയും പിന്തുണയ്‌ക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചത്. അടുത്ത മാസം 24 ന് ആണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ഗാൽവെ, ഡബ്ലിൻ സിറ്റി കൗൺസിലുകളും, റോസ്‌കോമൺ, ലോംഗ്‌ഫോർഡ്, ലാവോസ്, ഫിൻഗൽ കൗണ്ടി കൗൺസിലുകളുമാണ് സ്ഥാനാർത്ഥികളെ പിന്തുണയ്ക്കില്ലെന്ന നിലപാട് സ്വീകരിച്ചത്. കോർക്ക് സിറ്റി കൗൺസിൽ സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുന്നതിനെ 10 പേർ അനുകൂലിച്ചപ്പോൾ 15 പേർ എതിർത്തു. ഡബ്ലിൻ സിറ്റി കൗൺസിലിലെ 9 പേർ അനുകൂലിച്ചപ്പോൾ 50 പേർ എതിർക്കുകയായിരുന്നു.
ഡബ്ലിൻ: കുട്ടികളിലെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് ഊന്നൽ നൽകുന്നതാണ് അയർലൻഡ് സർക്കാരിന്റെ ഇത്തവണത്തെ ബജറ്റെന്ന് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ. ചൈൽഡ് സപ്പോർട്ട് പേയ്‌മെന്റ്, വർക്കിംഗ് ഫാമിലി പേയ്‌മെന്റ് എന്നിവ സംബന്ധിച്ച് സർക്കാരിൽ നിന്നുള്ള നിർണായക നീക്കങ്ങൾ നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നാണ് താൻ കരുതുന്നത്. പക്ഷെ ഇത്തരം ആനുകൂല്യങ്ങൾ വികസിപ്പിക്കാൻ കഴിയില്ലെന്നാണ് സാമൂഹിക സംരക്ഷണ വകുപ്പ് തങ്ങളോട് പറയുന്നത്. എന്നാൽ നിങ്ങളുടെ പ്രതീക്ഷകൾ നടപ്പിലാക്കാനുള്ള പരമാവധി ശ്രമം ഉണ്ടാകുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് 19 നും റഷ്യ യുക്രെയ്ൻ യുദ്ധത്തിനും ശേഷം പണപ്പെരുപ്പം വളരെ ഉയരത്തിൽ എത്തിയിരിക്കുന്നു. ഇത് പരിഹരിക്കാൻ ശക്തമായ നടപടികൾ ആവശ്യമാണെന്നും മൈക്കിൾ മാർട്ടിൻ കൂട്ടിച്ചേർത്തു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
