Author: sreejithakvijayan

ഡബ്ലിൻ: അബുദാബിയിൽ നിന്നും ഡബ്ലിനിലേക്ക് കൂടുതൽ വിമാന സർവ്വീസ് പ്രഖ്യാപിച്ച് ഇത്തിഹാദ് എയർവേയ്‌സ് . അടുത്ത സമ്മർ മുതൽ കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കും. യൂറോപ്യൻ മേഖലയിൽ സ്വാധീനം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഡബ്ലിനിലേക്കുള്ള അധിക സർവ്വീസുകൾക്ക് തുടക്കമിടുന്നത്. ഡബ്ലിന് പുറമേ പ്രാഗിലേക്കും കൂടുതൽ സർവ്വീസുകൾ നടത്തുമെന്ന് വിമാനക്കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തിഹാദിന്റെ ദീർഘകാല യൂറോപ്യൻ ഗേറ്റ്‌വേ ആണ് ഡബ്ലിൻ. നിലവിൽ ഡബ്ലിനിൽ നിന്നും ആഴ്ചയിൽ 10 സർവ്വീസുകളാണ് സമ്മർ ഷെഡ്യൂൾ വിമാനങ്ങൾ നടത്താറുളളത്. ഇത് 13 ആക്കും. ഏപ്രിൽ ആറ് മുതൽ ഇത് ആഴ്ചയിൽ 14 എന്ന നിലയിൽ വർധിപ്പിക്കും. യാത്രക്കാർക്ക് ദിവസേന രണ്ട് സർവീസുകൾ ലഭിക്കും.ബോയിംഗ് 777-300ഇ ആർ, ബോയിംഗ് 787-9 എയർക്രാഫ്റ്റ് എന്നിവ സംയോജിപ്പിച്ചായിരിക്കും ഈ സർവീസുകൾ നടത്തുക.

Read More

ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിൽ കിടക്ക ക്ഷാമം അതിരൂക്ഷം. രാജ്യത്തിന്റെ പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് മേഖലകളിൽ സ്ഥിതി അതീവ ഗുരുതരമാണ്. രോഗികളുടെ അനിയന്ത്രിത തിരക്ക് രോഗികളുടെ മാത്രമല്ല, ആശുപത്രിയിലെ ജീവനക്കാരുടെ സുരക്ഷ കൂടിയാണ് അപകടത്തിലാക്കുന്നത്. ഓരോ ആശുപത്രിയിലും നൂറു കണക്കിന് പേരാണ് കിടക്കകൾ ലഭിക്കാത്തതിനെ തുടർന്ന് ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത്. ഇങ്ങനെ ദീർഘനാൾ ട്രോളികളിൽ ചികിത്സ നൽകുന്നത് രോഗികൾക്ക് ഭാവിയിൽ വലിയ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. ഗാൽവേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ, മായോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ, സ്ലെെഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ, ലെറ്റർകെന്നി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ നഴ്‌സുമാരും മിഡൈ്വഫുകളും വലിയ പ്രയാസമാണ് തിരക്കിനെ തുടർന്ന് നേരിടുന്നത്. അതിനാൽ പ്രശ്‌നം പരിഹരിക്കാൻ അടിയന്തിര ഇടപെടൽ എച്ച്എസ്ഇ സ്വീകരിക്കണമെന്ന് ഐറിഷ് നഴ്‌സസ് ആൻഡ് മിഡ് വെവ്‌സ് ഓർഗനൈസേഷൻ ആവശ്യപ്പെടുന്നു.

Read More

ഡബ്ലിൻ: ഡൗൺസൺ സ്ട്രീറ്റിലെ ഗ്രീൻ ലൈൻ ലുവാസ് സർവ്വീസ് പുനരാരംഭിച്ചു. ഇന്ന് രാവിലെ പ്രദേശത്തെ കോക്ക്‌ടെയ്ൽ ബാറിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് നിർത്തിവച്ച സേവനങ്ങളാണ് വീണ്ടും ആരംഭിച്ചത്. അതേസമയം സർവ്വീസുകൾക്ക് താമസം നേരിടാമെന്ന് ഡബ്ലിൻ സിറ്റി കൗൺസിൽ അറിയിച്ചു. ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു ബാറിൽ തീപിടിത്തം ഉണ്ടായത്. പെറുക്കെയിലും പെരിവിഗിലും ഇടയിൽ ആയിരുന്നു സംഭവം. വിവരം ലഭിച്ച ഉടൻ തന്നെ ഇരു ദിശകളിലേക്കുമുള്ള ലുവാസ് സർവ്വീസ് നിർത്തിവയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ തീ അണയ്ക്കാനുള്ള പ്രവർത്തനവും ആരംഭിച്ചു. രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയായ ശേഷമാണ് സർവ്വീസുകൾ വീണ്ടും ആരംഭിച്ചത്.

Read More

ബെൽഫാസ്റ്റ്: ഗ്രേറ്റർ ബെൽഫാസ്റ്റിലെ ഫിർമസ് എനർജി ഉപഭോക്താക്കൾക്ക് ആശ്വാസം. നവംബർ ഒന്ന് മുതൽ പാചകവാതക വിതരണത്തിന്റെ നിരക്ക് കുറയും. പാചകവാതക വിതരണത്തിന്മേലുള്ള താരിഫ് കുറയ്ക്കുന്നതാണ് വില കുറയാൻ കാരണമാകുന്നത്. അതേസമയം ഗ്യാസ് കമ്പനിയുടെ തീരുമാനം മേഖലയിലെ പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് സന്തോഷം നൽകുന്നതാണ്. ഗ്യാസിന്റെ വിതരണത്തിന്മേലുള്ള താരിഫ് 8.5 ശതമാനം കുറയ്ക്കാനാണ് കമ്പനിയുടെ തീരുമാനം. ഗ്രേറ്റൽ ബെൽഫാസ്റ്റിൽ കമ്പനിയ്ക്ക് 40,000 ഉപഭോക്താക്കളാണ് ഉള്ളത്. ഗ്യാസ് വിതരണത്തിനായുള്ള പുതിയ നിരക്ക് നിലവിൽവരുന്നതോട് കൂടി ഉപഭോക്താക്കൾക്ക് പ്രതിവർഷം 107 പൗണ്ട് ലാഭിക്കാൻ കഴിയും. ഫിർമസ് എനർജിയുടെ എതിരാളിയായ എസ്എസ്ഇ എയർട്രിസിറ്റി അടുത്ത മാസം മുതൽ ഗ്യാസിന് വില കുറയ്ക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫിർമസ് എനർജിയും സമാന നടപടി സ്വീകരിച്ചത്. യൂട്ടിലിറ്റി റെഗുലേറ്ററുടെ വില അവലോകനത്തെ തുടർന്നായിരുന്നു് എസ്എസ്ഇയുടെ നീക്കം.

Read More

ഡബ്ലിൻ: നിയമനടപടികൾക്കായി ഓഫീസ് ഓഫ് പ്ലാനിംഗ് റെഗുലേഷൻ (ഒപിആർ) ചിലവഴിച്ചത് നാല് ലക്ഷം യൂറോയിലധികം. കഴിഞ്ഞ വർഷം 4,37,202 യൂറോയാണ് ചിലവിട്ടത്. ഒപിആറിന്റെ വാർഷിക സാമ്പത്തിക റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച പരാമർശങ്ങൾ ഉള്ളത്. മുൻ വർഷങ്ങളിലേതുമായി താരതമ്യം ചെയ്യുമ്പോൾ കേസ് നടത്തിപ്പ് ഉൾപ്പെടെയുള്ള നിയമനടപടിയ്ക്കായി വിനിയോഗിക്കുന്ന പണത്തിൽ വലിയ വർധനവുണ്ട്. നേരത്തെ ചിലവാക്കിയിരുന്ന തുക 47,695 യൂറോ ആയിരുന്നു. ഇതാണ് വർധിച്ച് നാല് ലക്ഷം കടന്നത്.

Read More

ഡബ്ലിൻ: ആകാശത്തെ അപൂർവ്വ പ്രതിഭാസം കാണാനുള്ള തയ്യാറെടുപ്പ് ആരംഭിച്ച് ആസ്‌ട്രോണമി അയർലൻഡ്. ഭൂമിയ്ക്ക് ഏറ്റവും അടുത്തായി ശനി എത്തുന്ന അപൂർവ്വ നിമിഷത്തിന് സാക്ഷിയാകാനാണ് ആസ്‌ട്രോണമി അയർലൻഡ് തയ്യാറെടുക്കുന്നത്. ശനിയെ നിരീക്ഷിക്കാൻ ഭീമൻ ടെലസ്‌കോപ്പുകൾ സജ്ജീകരിക്കുകയാണ് ആസ്‌ട്രോണമി അയർലൻഡ്. ഈ വാരാന്ത്യമാണ് ഭൂമിയ്ക്ക് ഏറ്റവും അടുത്തായി ശനി പ്രത്യക്ഷപ്പെടുക. ശനി ഭൂമിയ്ക്ക് ഏറ്റവും അടുത്തായി വരുന്ന പ്രതിഭാസം ശരാശരി 15 വർഷത്തിൽ ഒരിക്കൽ മാത്രമാണ് സംഭവിക്കുകയെന്ന് ആസ്‌ട്രോണമി അയർലൻഡ് മാഗസീൻ എഡിറ്ററായ ഡേവിഡ് മൂർ പറഞ്ഞു. അതുകൊണ്ട് തന്നെ ശനിയെ നിരീക്ഷിക്കാൻ വലിയ ടെലസ്‌കോപ്പ് ആവശ്യമാണ്. ഭീമൻ ടെലസ്‌കോപ്പുകളിലൂടെ പൊതുജനങ്ങളെ തങ്ങൾ കാണിക്കുന്ന ഏറ്റവും അവിശ്വസനീയമായ കാഴ്ചയായിരിക്കും ശനിയുടേത്. ഇതിൽ സംശയമില്ല. ആകാശത്ത് കാണുന്ന തിളങ്ങുന്ന കുത്തിനെ വളയമുള്ള ഭീമൻ ഗ്ലോബായി ആളുകൾക്ക് മുൻപിൽ എത്തിക്കുമെന്നും മൂർ കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിലെ ലിക്വിഡ് നിയമങ്ങളിൽ മാറ്റം. ഇനി മുതൽ യാത്രികർക്ക് കൈവശം കൊണ്ടുപോകാവുന്ന ദ്രാവകത്തിന്റെ അളവ് വർധിപ്പിച്ചു. വ്യാഴാഴ്ച അർധരാത്രി മുതലാണ് പുതിയ ഇളവുകൾ നിലവിൽവന്നത്. നേരത്തെ ഹാൻഡ് ലഗേജിൽ 100 മില്ലീ ലിറ്ററിൽ കൂടുതൽ ദ്രാവകം സൂക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇനി മുതൽ രണ്ട് ലിറ്റർവരെയുള്ള ദ്രാവകം സൂക്ഷിക്കാം. ഹാൻഡ് ലഗേജിൽ കരുതുന്ന ലിക്വിഡുകളുടെ എണ്ണത്തിന്മേലുള്ള നിയന്ത്രണവും നീക്കി.  ലിക്വിഡുകളും ജെല്ലുകളും ഇനി മുതൽ സുതാര്യമായ പ്ലാസ്റ്റിക് ബാഗുകളിൽ സൂക്ഷിക്കേണ്ട സാഹചര്യവും ഇല്ല. സുരക്ഷാ പരിശോധനാ സംവിധാനത്തിലൂടെ കടന്നുപോകുമ്പോൾ ഹാൻഡ് ലഗേജിൽ നിന്നും ലിക്വിഡ്, ജെല്ലുകൾ, ഇലക്ട്രോണിക് വസുക്കൾ എന്നിവ കയ്യിൽ പിടിക്കേണ്ടതില്ല. അടുത്തിടെ സ്‌കാനിംഗ് സംവിധാനത്തിൽ ഡബ്ലിൻ വിമാനത്താവളം മാറ്റം വരുത്തിയിരുന്നു. ഇതോടെയാണ് ലിക്വിഡ് നിയമങ്ങളിൽ ഇളവ് വരുത്തിയത്. അത്യാധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് പുതിയ സ്‌കാനിംഗ് സംവിധാനം പ്രവർത്തിക്കുന്നത്.

Read More

ഡബ്ലിൻ: ഗാസയിൽ നിന്നും കൂടുതൽ പലസ്തീനികൾ അയർലൻഡിലേക്ക്. 15 പേരാണ് അയർലൻഡിലേക്ക് പുതുതായി എത്തുന്നത്. പഠനമാണ് ഇവരുടെ ലക്ഷ്യം. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെയോടെ 15 പേരും അയർലൻഡിൽ എത്തുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. രാജ്യത്ത് ദീർഘകാലം താമസിക്കുന്നതിനുള്ള വിസ അനുവദിക്കപ്പെട്ടവരാണ് ഇവർ. കഴിഞ്ഞ ദിവസം സംഘം സുരക്ഷിതമായി ജോർദാൻ കടന്നതായും സൈമൺ ഹാരിസ് വ്യക്തമാക്കി. ജോർദാനിൽ എത്തിയ സംഘത്തിനെ കർശന വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിന് ശേഷമാണ് വിമാനത്തിൽ അയർലൻഡിലേക്ക് അയക്കുന്നത്.

Read More

കോർക്ക്: കോർക്കിൽ വാഹനാപകടത്തിൽ ഒരു മരണം.  ബാലികോട്ടനിലാണ് സംഭവം. 40 വയസ്സുകാരനാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെയായിരുന്നു സംഭവം. അദ്ദേഹം സഞ്ചരിച്ച വാഹനത്തിന് പുറകിലായി ട്രക്ക് ഇടിയ്ക്കുകയായിരുന്നു. വൈകീട്ട് മൂന്നരയോടെയായിരുന്നു പോലീസിന് അപകടം സംബന്ധിച്ച വിവരം ലഭിച്ചത്. ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവസ്ഥലത്ത് തന്നെ 40 കാരൻ മരിച്ചതായിപോലീസ് വ്യക്തമാക്കി. 40 കാരന്റെ മൃതദേഹം കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിനായുള്ള നടപടികൾ ആരംഭിച്ചു.

Read More

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാർത്ഥി മരിയ സ്റ്റീനിന്റെ പ്രതീക്ഷകൾക്ക് ബലമേറുന്നു. ഒയിറിയാച്ച്ടാസിലെ 11 അംഗങ്ങളുടെ പിന്തുണ മരിയയ്ക്ക് ലഭിച്ചു. ഇനി 9 പേരുടെ പിന്തുണ കൂടി ലഭിച്ചാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മരിയയ്ക്ക് മത്സരിക്കാം. അതേസമയം പിന്തുണ നൽകിയവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അഭിഭാഷകയും കുടുംബാവകാശ പ്രവർത്തകയുമാണ് മരിയ. മരിയയ്ക്ക് 11 അംഗങ്ങളുടെ പിന്തുണ ലഭിച്ച വിവരം പീഡർ ടോബിനാണ് പുറത്തുവിട്ടത്. നിലവിൽ മറ്റൊരു ഡിടിയുമായി അദ്ദേഹം ചർച്ച നടത്തിവരികയാണ്. ഒയിറിയാച്ച്ടാസിൽ നാല് അംഗങ്ങളുള്ള ഇൻഡിപെൻഡന്റ് അയർലൻഡ് പാർട്ടി, ഡെയ്ലിൽ നിന്നോ സീനാഡിൽ നിന്നോ 16 അംഗങ്ങളുടെ പിന്തുണ ലഭിച്ചാൽ ഒരു സ്ഥാനാർത്ഥിക്ക് പിന്തുണ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. അങ്ങിനെയെങ്കിൽ മരിയയ്ക്ക് കാര്യങ്ങൾ എളുപ്പമാകും. അതേസമയം നോമിനേഷനുകൾ ഈ മാസം 24 വരെ മാത്രമേ സ്വീകരിക്കുകയുള്ളൂ.

Read More