- കേക്ക് കഴിക്കലും സമ്മാനം നൽകലും മാത്രമല്ല; ഐറിഷ് ജനത ക്രിസ്തുമസ് ആഘോഷിക്കുന്നത് ഇങ്ങനെ
- ഭവന നിർമ്മാണം; അയർലൻഡിന് വിദേശ തൊഴിലാളികളെ ആവശ്യം
- അയർലൻഡിലേക്ക് ലഹരി ഒഴുക്ക്; ലക്ഷ്യം ക്രിസ്തുമസ് വിപണി
- അയർലൻഡ് സന്ദർശിച്ച് മടങ്ങുന്നതിനിടെ അറസ്റ്റ്; മാസങ്ങൾക്ക് ശേഷം 58 കാരിയ്ക്ക് മോചനം
- പ്രതിഷേധം ഇനിയും തുടരും; നയം വ്യക്തമാക്കി ഐഎൻഎംഒ
- കെ.ആർ അനിൽകുമാറിന്റെ ക്രിസ്തുമസ് ഗാനം പുറത്ത്
- സംഘടിത കുറ്റകൃത്യം; 20 കാരൻ അറസ്റ്റിൽ
- ഇസ്ലാമിലോ , ഖുർആനിലോ കറുത്ത വസ്ത്രം ധരിക്കണമെന്നും മുഖം മുഴുവൻ മറയ്ക്കണമെന്നും പറഞ്ഞിട്ടില്ല : ഡാനിഷ് ഇഖ്ബാൽ
Author: sreejithakvijayan
ഡബ്ലിൻ: ഡൊണബേറ്റിൽ നിന്നും ലഭിച്ച ഡാനിയൽ അരൂബോസിന്റേത് എന്ന് സംശയിക്കുന്ന അസ്ഥികളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. സ്‌പെഷ്യലിസ്റ്റ് പീഡിയാട്രിക് പാത്തോളജിസ്റ്റിന്റെ സഹായത്തോടെ സ്‌റ്റേറ്റ് പത്തോളജിസ്റ്റ് ആണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. ഇന്നലെയോടെ ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. അതേസമയം പോസ്റ്റ്‌മോർട്ടത്തിലെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അസ്ഥിഭാഗങ്ങൾ കുട്ടിയുടേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണ് അധികൃതർ. ഇന്നോ അടുത്ത ദിവസങ്ങളിലോ ഇത് ലഭിക്കും. അതേസമയം നാളെ ഡാനിയേലിന്റെ സ്മരണയ്ക്കായി ഡൊണബേറ്റിലെ ജനങ്ങൾ പ്രത്യേക പ്രാർത്ഥന നടത്തും.
ഡബ്ലിൻ: എസ്എസ്ഇ എയ്ർട്രിസിറ്റി വൈദ്യുതി ഉപഭോക്താക്കൾക്ക് ഇരട്ടിപ്രഹരം. വൈദ്യുതി വില വീണ്ടും വർധിച്ചു. പുതുക്കിയ വിലകൾ അടുത്ത മാസം മുതൽ ഉപഭോക്താക്കളിൽ നിന്നും ഈടാക്കി തുടങ്ങും. ഒക്ടോബർ 20 മുതലാണ് വിലവർധനവ് പ്രാബല്യത്തിൽ വരിക. സ്റ്റാൻഡേർഡ് വേരിയബിൾ വൈദ്യുതി വിലകളും സ്റ്റാൻഡിംഗ് ചാർജുകളും 9.5 ശതമാനം വർധിക്കും. ഗാർഹിക ഗ്യാസ് ഉപഭോക്താക്കൾക്ക് നിരക്കിൽ മാറ്റമില്ല. ഇക്കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു ഇതിന് മുൻപ് വൈദ്യുതി നിരക്ക് എസ്എസ്ഇ എയ്ർട്രിസിറ്റി വർധിപ്പിച്ചത്. പുതിയ തീരുമാനം 2 ലക്ഷം കുടുംബങ്ങളെ ആകും ബാധിക്കുക. ഇവരുടെ ബില്ലിൽ പ്രതിവർഷം ഏകദേശം 151 യൂറോയുടെ വർധനവ് പ്രകടമാകും.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് സെന്റ് ഇഗ്നാത്തിയോസ് ഏലിയാസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയിൽ കല്ലിട്ട പെരുന്നാളും പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവയുടെ തിരുശേഷിപ്പ് സ്ഥാപനവും ഇന്നും നാളെയുമായി (21, 22) നടക്കും. ഇതിനൊപ്പം ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണവും നൽകും. ഇന്ന് വൈകീട്ട് ആറ് മണിയ്ക്ക് നടക്കുന്ന കൊടിയേറ്റത്തോടെയായിരിക്കും പരിപാടികൾക്ക് തുടക്കമാകുക. കൊടിയേറ്റത്തിന് ശേഷം സന്ധ്യാപ്രാർത്ഥനയും ഉണ്ടാകും. നാളെ വൈകീട്ട് 4.30 ന് ബാവായ്ക്ക് സ്വീകരണം നൽകും. ഇതിന് ശേഷം സന്ധ്യാപ്രാർത്ഥനയും നടക്കും. 5.30 ന് ബാവായുടെ മുഖ്യ കാർമികത്വത്തിൽ കുർബാനയും തിരുശേഷിപ്പ് സ്ഥാപനവും പൊതുസമ്മേളനവും നടക്കും. യുകെ പാത്രിയാർക്കൽ വികാരി ഐസക് മാർ ഒസ്താത്തിയോസ് മെത്രാപ്പൊലീത്ത സഹ കാർമികത്വം വഹിക്കും.
ഡബ്ലിൻ: ഗാസയിൽ നിന്നുള്ള പലസ്തീനിയൻ വിദ്യാർത്ഥികളുടെ സംഘം അയർലൻഡിൽ എത്തി. രാവിലെയാണ് വിദ്യാർത്ഥികൾ അയർലൻഡിൽ എത്തിയത്. ഇവർ അയർലൻഡിലെ നാല് സർവ്വകലാശാലകളിൽ പഠനം തുടരും. അയർലൻഡ് വിദേശകാര്യമന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് ഗാസയിൽ നിന്നുള്ള വിദ്യാർത്ഥികൾ അയർലൻഡിൽ പഠിക്കുന്നത്. 14 പേരാണ് സംഘത്തിൽ ഉള്ളത്. ഇവർ ബുധനാഴ്ച രാത്രി ഗാസയിൽ നിന്നും ജോർദാനിലേക്ക് ബസിൽ യാത്രയായി. അമ്മാനിൽ നിന്നും വിമാനത്തിൽ തുർക്കിയിലെ ഇസ്താംബൂളിൽ എത്തിയ ഇവർ ഇവിടെ നിന്നും വിമാനം കയറുകയായിരുന്നു. ഡബ്ലിൻ വിമാനത്താവളത്തിലാണ് ഇവർ എത്തിയത്. ഇത് നാലാമത്തെ സംഘമാണ് ഗാസയിൽ നിന്നും പഠനത്തിനായി അയർലൻഡിൽ എത്തുന്നത്. കഴിഞ്ഞ മാസം ഗാസയിൽ നിന്നുള്ള 50 കുട്ടികൾ മൂന്ന് ദിവസങ്ങളിലായി അയർലൻഡിൽ എത്തിയിരുന്നു.
ഡബ്ലിൻ: അയർലൻഡിൽ ഗാർഡയാകാൻ ( പോലീസ്) അവസരം. അയർലൻഡിൽ കഴിഞ്ഞ നാല് വർഷമായി നിയമാനുസൃതമായി താമസിക്കുന്നവർക്കാണ് ഗാർഡ റിക്രൂട്ട്‌മെന്റിനായി അപേക്ഷിക്കാൻ കഴിയുക. ഐറിഷ് മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് അവസരമുണ്ട്. ഗാർഡകളെ നിയമിക്കുന്നതിനായി പുതുതായി പ്രഖ്യാപിച്ച ഗാർഡ റിക്രൂട്ട്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. ഇതിലേക്കാണ് അപേക്ഷിക്കാൻ അവസരം ഉള്ളത്. ഇന്നലെ മുതൽ അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസം 9 വരെ ഏവർക്കും അപേക്ഷിക്കാം. അതേസമയം അപേക്ഷാ തിയതിയ്ക്ക് തൊട്ട് മുൻപുള്ള ഒരു വർഷം അപേക്ഷകൻ അയർലൻഡിൽ ഉണ്ടായിരുന്നിരിക്കണം എന്നത് നിർബന്ധമാണ്.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ അന്തരിച്ച മലയാളി ദമ്പതികളുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ലിസ്ബേൺ ന്യൂ സെമിത്തേരിയിൽ ആയിരുന്നു സംസ്‌കാര ചടങ്ങുകൾ. തിരുവനന്തപുരം വടുവാർക്കോണം ബിസ് വില്ലയിൽ ബെർലിൻ രാജിന്റെയും സഫി ഫ്‌ളോറൻസിന്റെയും മകനായ ഐസക്ക് ബെർലിൻ ആണ് മരിച്ചത്. യുടി ബെൽഫാസ്റ്റ് ഇന്ത്യൻ ഫെലോഷിപ് പാസ്റ്റർ ജേക്കബ് ജോർജ് സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു. ഇതിന് മുന്നോടിയായി ലിസ്ബൺ റാണി തോംപ്‌സൺ ഫ്യൂണറൽ ചാപ്പലിൽ അന്ത്യ ശുശ്രൂഷകൾ നടന്നു. ഈ മാസം 13 ന് ആയിരുന്നു ഐസക്ക് ബെർലിൻ മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
ടൈറോൺ: കൗണ്ടി ടൈറോണിലെ ഒമാഗിൽ സുരക്ഷാ മുന്നറിയിപ്പ്. സംശയാസ്പദമായ സാഹചര്യത്തിൽ വസ്തു കണ്ടെത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. കൾമോർ പാർക്ക് മേഖലയിൽ ആയിരുന്നു അജ്ഞാത വസ്തു കണ്ടെത്തിയത്. വിവരം ലഭിച്ചയുടൻ പോലീസും ആർമി ടെക്‌നിക്കൽ ഓഫീസർമാരും സ്ഥലത്ത് എത്തുകയായിരുന്നു. തുടർന്ന് പ്രദേശവാസികളെ ഇവിടെ നിന്നും ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. നഴ്‌സിംഗ് ഹോമുൾപ്പെടെ പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്നുള്ളവരെ ഉൾപ്പെടെയാണ് മാറ്റിയത്. പ്രദേശത്ത് പോലീസ് പരിശോധന തുടരുകയാണ്.
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ മഴ മുന്നറിയിപ്പ് പിൻവലിച്ച് മെറ്റ് ഐറാൻ. മഴയുടെ ശക്തി കുറയുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് പിൻവലിച്ചത്. കൗണ്ടി ആൻഡ്രിമിലും കൗണ്ടി ഡൗണിലുമാണ് നേരത്തെ മെറ്റ് ഐറാൻ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചത്. ഇന്ന് രാവിലെ മുതൽ നാളെ പുലർച്ചെ മൂന്ന് മണിവരെ ആയിരുന്നു മുന്നറിയിപ്പ് ഉണ്ടായിരുന്നത്. അതിശക്തമായ മഴയും മേഖലയിൽ പ്രവചിച്ചിരുന്നു. എന്നാൽ നേരത്തെയുള്ള പ്രവചനം പോലെ അതിശക്തമായ മഴ കൗണ്ടികളിൽ ഉണ്ടാകില്ല. എന്നാൽ മഴ ലഭിക്കും. നാളെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയും ഇടിമിന്നലും അനുഭവപ്പെടുമെന്നും മെറ്റ് ഐറാൻ അറിയിച്ചു.
ഡബ്ലിൻ: അയർലൻഡിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ചൂടേറുന്നു. ഫിയന്ന ഫെയിൽ സ്ഥാനാർത്ഥി ജിം ഗാവിൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശം സമർപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹം ഫിയന്ന ഫെയ്ൽ ഡെപ്യൂട്ടി നേതാവ് ജാക്ക് ചാമ്പേഴ്‌സുമായി ഡബ്ലിനിലെ കസ്റ്റംസ് ഹൗസിൽ എത്തി നാമനിർദ്ദേശം സമർപ്പിച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള പിന്തുണ ഗാവിന് ലഭിച്ചിരുന്നു. ഇതോടെയാണ് അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കോണോലിയാണ് ഗാവിന്റെ എതിരാളി. ലേബർ, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി, പീപ്പിൾ ബിഫോർ പ്രോഫിറ്റ് പാർട്ടി എന്നിവരുടെ പിന്തുണ കാതറിന് ഉണ്ട്. അതേസമയം ഫിൻ ഗെയ്ൽ നേതാവ് ഹെതർ ഹംഫ്രീസും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നാണ് കരുതുന്നത്.
കോർക്ക്: കോർക്കിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. 20 വയസ്സുള്ള യുവാവാണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെ ആൽബർട്ട് സ്ട്രീറ്റിൽ ആയിരുന്നു അപകടം ഉണ്ടായത്. പ്രദേശത്ത് കൂടി സൈക്കിളിൽ പോകുകയായിരുന്നു 20 കാരൻ. ഇതിനിടെ സൈക്കിളിൽ ട്രക്ക് ഇടിയ്ക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ആറേകാലോടെയാണ് പോലീസ് അപകടം സംബന്ധിച്ച വിവരം ലഭിച്ചത്. പോലീസിന് എത്തി യുവാവിന്റെ മൃതദേഹം കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
