- ‘അങ്ങനങ്ങ് പോയാലോ?‘ പാകിസ്താനിലേക്ക് പോയ ചരക്ക് കപ്പൽ ഹോർമുസിൽ തടഞ്ഞിട്ട് ഇറാൻ
- പാകിസ്ഥാനെ പോലെ ഇറാൻ യുദ്ധത്തിൽ ഇടനിലക്കാരനാകാൻ ഇന്ത്യയ്ക്ക് താല്പര്യമില്ല; നിലപാട് വ്യക്തമാക്കി എസ്. ജയശങ്കർ
- തൃശൂരിൽ രേഖകൾ ഇല്ലാത്ത 62 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ ; തെരഞ്ഞെടുപ്പിനായി എത്തിച്ചതാണോയെന്ന് സംശയം
- യു പ്രതിഭയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം ; ഇർഷാദ് ചക്കാലശ്ശേരിയെ മണ്ഡലം കൺവീനർ സ്ഥാനത്ത് നിന്ന് നീക്കി യുഡിഎഫ്
- സ്ത്രീകളെ ഹീനമായ വാക്കുകൾ കൊണ്ട് ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന്റെ തകർച്ച ; പ്രതിഭയെ പിന്തുണച്ച് പിണറായി വിജയൻ
- ലീഗ് നേതാവിന്റെ സ്ത്രീവിരുദ്ധ പരാമര്ശം; വിതുമ്പി യു. പ്രതിഭ
- ഇന്ത്യൻ സൈന്യത്തിനായി വരുന്നു , ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കുന്ന റഡാറുകൾ
- ദൃശ്യം 2 ആദ്യമായി തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ
Author: sreejithakvijayan
കാർലോ: കൗണ്ടി കാർലോയിൽ സ്ത്രീയ്ക്ക് നേരെ പിറ്റ് ബുൾ നായയുടെ ആക്രമണം. സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്ലാക്ക്‌ബോഗ് റോഡിലെ ആഷ്ഫീൽഡിൽ ആയിരുന്നു സംഭവം. ആക്രമിച്ച പിറ്റ്ബുൾ ഉൾപ്പെടെ രണ്ട് വളർത്തുനായ്ക്കളാണ് പരിക്കേറ്റ സ്ത്രീയ്ക്ക് ഉള്ളത്. ഇവയ്ക്ക് പരിചരണം നൽകുന്നതിനിടെ ആയിരുന്നു ആക്രമണം എന്നാണ് കരുതുന്നത്. ആക്രമണത്തിൽ 50 കാരിയായ സ്ത്രീയ്ക്ക് മുഖത്തിനും തലയ്ക്കുമാണ് പരിക്കേറ്റത്. ഇവരെ എയർ ആംബുലൻസിൽ ആയിരുന്നു ആശുപത്രിയിൽ എത്തിച്ചത്.
ഒഫാലി: ഒഫാലിയിൽ വീടിന് തീയിട്ട സംഭവവുമായി ബന്ധപ്പെട്ട് ഊർജ്ജിത അന്വേഷണവുമായി പോലീസ്. പ്രതികളുടേതെന്ന് സംശയിക്കുന്ന കാറിന്റെ ചിത്രം പുറത്തുവിട്ടു. കാറുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവർ ഇത്രയും വേഗം പോലീസുമായി ബന്ധപ്പെടണം എന്നാണ് നിർദ്ദേശം. ഡിസംബർ ആറിനായിരുന്നു ഒഫാലിയിൽ വീടിന് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ നാല് വയസ്സുള്ള കുട്ടിയ്ക്കും മുത്തശ്ശിയ്ക്കും ജീവൻ നഷ്ടമായിരുന്നു. രണ്ടംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. ഇവർ സഞ്ചരിച്ച ബ്ലാക്ക് കിയ റിയോ സലൂൺ കാറിന്റെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. 08-D-24363 എന്നാണ് കാറിന്റെ രജിസ്‌ട്രേഷൻ നമ്പർ.
കോർക്ക്/ ഇടുക്കി: കോർക്കിൽ കാർ നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം സംസ്‌കരിച്ചു. കരുണാപുരം ജറുസലം സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ ആയിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്. ഇക്കഴിഞ്ഞ 20 ന് ആയിരുന്നു ബ്രൈഡ് നദിയ്ക്ക് സമീപം ഉണ്ടായ അപകടത്തിൽ 34 കാരനായ ജോയ്‌സ് തോമസിന് ജീവൻ നഷ്ടമായത്. ഇന്നലെ പുലർച്ചെ മൃതദേഹം വീട്ടിലെത്തിച്ചു. വൈകീട്ട് നാല് വരെ പൊതുദർശനം ഉണ്ടായിരുന്നു. പിന്നീട് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം ഓർത്തഡോക്‌സ് പള്ളിയിലേക്ക് സംസ്‌കാരത്തിനായി എത്തിച്ചു. കോർക്കിലെ നഴ്‌സിംഗ് കെയർ ഹോമിലെ ജീവനക്കാരൻ ആയിരുന്നു ജോയ്‌സ്. ഭാര്യ റൂബി കുര്യാക്കോസ്, മക്കൾ ജാക്വിലിൻ, ജാക്യൂസ്.
കിൽഡെയർ: കിൽഡെയറിൽ വാഹനം ഇടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം. കിൽഡെയർ ടൗണിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. 40 വയസ്സുള്ള പുരുഷനാണ് ജീവൻ നഷ്ടമായത്. ആർ445 ൽ വച്ചായിരുന്നു അപകടം ഉണ്ടായത്. നടന്ന് പോകുകയായിരുന്ന അദ്ദേഹത്തെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
ഡൗൺ: കൗണ്ടി ഡൗണിൽ രണ്ട് പേരെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം പ്രദേശത്ത് നിന്നും കണ്ടെത്തിയ മൃതദേഹം പ്രതി ജൊനാഥൻ ബേക്കറിന്റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇയാൾ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഇക്കഴിഞ്ഞ 27 നാണ് ജെനാഥനെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം കണ്ട നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. അഴുകിയതിനാൽ മൃതദേഹം അപ്പോൾ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ മരിച്ചത് ജൊനാഥൻ ആണെന്ന് വ്യക്തമാകുകയായിരുന്നു.
ഗാൽവേ: താമസ സൗകര്യം കിട്ടാത്തതിനെ തുടർന്ന് ബുദ്ധിമുട്ടിലായി ഗാൽവേ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾ. പലർക്കും ക്ലാസുകളിൽ ശരിയാംവണ്ണം എത്താൻ കഴിയുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. താമസ സ്ഥലം ലഭിക്കാത്തതും ലഭ്യമായവയ്ക്ക് ഉയർന്ന വാടക നൽകേണ്ടതുമായ അവസ്ഥയാണ് വിദ്യാർത്ഥികൾക്കുള്ളത്. 600 മുതൽ 1200 യൂറോവരെയാണ് വിദ്യാർത്ഥികൾക്ക് വാടക ഇനത്തിൽ നൽകേണ്ടിവരുന്നത്. വുഡ്ക്വായി സിറ്റി സെന്റർ മേഖലയിൽ വൺ ബെഡ് അപ്പാർട്ട്‌മെന്റുകൾക്ക് 1500 യൂറോയാണ് പ്രതിമാസ വാടക. ഇത്രയും വാടക നൽകാൻ കഴിയാത്തതിനാൽ പലരും സർവ്വകലാശാലയ്ക്ക് ദൂരെ ആയിട്ടാണ് താമസിക്കുന്നത്. പലർക്കും നാല് മണിക്കൂറോളം ദൂരം യാത്ര ചെയ്യേണ്ടതായുള്ള സാഹചര്യവും ഉണ്ട്. വാടക അടയ്ക്കാൻ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പാർട്ട് ടൈം ജോലികൾ ചെയ്യുന്നുണ്ട്.
ഡബ്ലിൻ: അയർലൻഡിൽ ഈ വർഷം നടന്നത് ഇരുന്നൂറിലധികം അവയവദാനങ്ങൾ. 202 അവയവമാറ്റ ശസ്ത്രക്രിയകളാണ് ഈ വർഷം ഇതുവരെ നടന്നത് എന്ന് എച്ച്എസ്ഇയുടെ ഓർഗൻ ഡൊണേഷൻ ട്രാൻസ്പ്ലാന്റ് അയർലൻഡ് ഓഫീസ് വ്യക്തമാക്കി. വൃക്കമാറ്റ ശസ്ത്രക്രിയകളാണ് ഇതിൽ ഏറ്റവും കൂടുതലായി നടന്നിരിക്കുന്നത്. 136 വൃക്ക ദാനങ്ങളാണ് ഈ വർഷം നടന്നത്. ഇതിൽ 29 ദാതാക്കൾ തങ്ങളുടെ ഒരു കിഡ്‌നി ദാനം ചെയ്യുകയായിരുന്നു. ഏഴ് ഹൃദയങ്ങളും 16 ശ്വാസകോശങ്ങളും മാറ്റിവച്ചു. 28 കരൾ മാറ്റ ശസ്ത്രക്രിയകളും അഞ്ച് പാൻക്രിയാസ് മാറ്റ ശസ്ത്രക്രിയകളും നടന്നു.
ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ പാരാ ഗ്ലൈഡർ അപകടത്തിൽപ്പെട്ടു. എനിസ്‌കില്ലനിലായിരുന്നു സംഭവം. അപകടത്തിൽ അദ്ദേഹത്തിന് പരിക്കുകൾ ഉണ്ട്. ഇന്നലെ വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. പാരാഗ്ലൈഡർ ഹോട്ടലിന്റെ മേൽകൂരയിലേക്ക് വീഴുകയായിരുന്നു. ഹോട്ടലിന്റെ മേൽക്കൂരയിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നതായി അഗ്നിശമനസേനാംഗങ്ങൾക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയ ഇവർ അദ്ദേഹത്തെ രക്ഷിച്ച് വൈദ്യസഹായം നൽകുകയായിരുന്നു. ലോഫ് ഏൺ റിസോർട്ട് മേൽക്കൂരയിലായിരുന്നു പാരാഗ്ലൈഡർ അകപ്പെട്ടത്.
ഡബ്ലിൻ: അയർലൻഡിൽ നോറോവൈറസ് പടരുന്നു. ഈ സാഹചര്യത്തിൽ മുന്നറിയിപ്പുമായി എച്ച്എസ്ഇ രംഗത്ത് എത്തി. ക്രിസ്തുമസ്, ന്യൂഇയർ ആഘോഷങ്ങൾക്ക് പിന്നാലെ രോഗവ്യാപനത്തിൽ വലിയ വർധനവ് ഉണ്ടാകുമെന്നാണ് എച്ച്എസ്ഇ വിലയിരുത്തുന്നത്. ഛർദ്ദിയും വയറിളക്കവുമാണ് നോറവൈറസ് ബാധയുടെ പ്രധാന ലക്ഷണം. ചിലപ്പോൾ മരണം വരെ ഉണ്ടാക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇത് കാരണം ആകും. മലിനമായ ഭക്ഷണം, വെള്ളം എന്നിവയിൽ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് പടരുക. നിലവിൽ അയർലൻഡിൽ ഫ്‌ളൂ രോഗികളുടെ എണ്ണം വർധിക്കുകയാണ്. ഇതിനിടെയാണ് നോറോവൈറസ് പടരുന്നത്.
ഡബ്ലിൻ: ബട്ടറിന്റെ വില കുറച്ച് ഐറിഷ് സൂപ്പർമാർക്കറ്റുകൾ. സ്വന്തം ബ്രാൻഡിൽ വിൽപ്പന നടത്തുന്ന ബട്ടറിന്റെ വിലയാണ് കുറച്ചത്. ഇത് സാധാരക്കാർക്ക് വലിയ ആശ്വാസമാകും. പല സൂപ്പർമാർക്കറ്റുകളും 15 ശതമാനം വരെയാണ് ബട്ടറിന് വില കുറച്ചിരിക്കുന്നത്. ഇതോടെ സാധാരണക്കാർക്ക് 60 സെന്റ് വരെ ലാഭിക്കാൻ കഴിയും. മസ്‌ഗ്രേവ്, സൂപ്പർവാലു, സെൻട്ര എന്നീ സൂപ്പർമാർക്കറ്റുകൾ ബട്ടർ ഉൽപ്പന്നങ്ങളുടെ എല്ലാ ശ്രേണിയിലും വിലക്കുറവ് പ്രഖ്യാപിച്ചു. അതേസമയം അയർലൻഡിൽ വലിയ വിലയാണ് ബട്ടറിന് ഉള്ളത്. വിലക്കയറ്റം ഏറ്റവും കൂടുതൽ ബാധിക്കുന്ന ഭക്ഷണ സാധനം കൂടിയാണ് ബട്ടർ.
Subscribe to Updates
Get the latest creative news from FooBar about art, design and business.
