Author: sreejithakvijayan

ഡബ്ലിൻ: അയർലൻഡിൽ ഫോൺ ലൊക്കേഷനുകൾ വിൽപ്പനയ്ക്ക്. പതിനായിരത്തോളം ആളുകളുടെ ലൊക്കേഷനുകളാണ് വിപണിയിൽ ലഭ്യമായിട്ടുള്ളത്. ഡാറ്റാ ഡിജിറ്റൽ മാർക്കറ്റിംഗ്, പരസ്യം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളാണ് ആളുകളുടെ ഫോൺ ലൊക്കേഷൻ വിവരങ്ങൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നതാണ്. പ്രൈം ടൈം അന്വേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ട കണ്ടെത്തൽ. ഏപ്രിലിൽ രണ്ടാഴ്ചയ്ക്കിടെ അയർലൻഡിലെ 64,000 ഫോണുകളുടെ ചലനം സാമ്പിൾ ഡാറ്റയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചതിന് പിന്നാലെ ഇക്കാര്യം പ്രൈം ടൈം ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷനെ അറിയിച്ചിരുന്നു. ഇത് അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്ന കാര്യം ആണെന്ന് ആയിരുന്നു കമ്മീഷൻ ഇതിനെക്കുറിച്ച് പ്രതികരിച്ചത്.

Read More

കോർക്ക്: വെസ്റ്റ് കോർക്കിൽ വാഹനാപകടത്തിൽ ജീവൻ നഷ്ടമായത് മുൻ ജിഎഎ താരത്തിന്. അപകടത്തിൽ മരിച്ച ബെർണാഡ് കോളിൻസിന് (66) ജിഎഎ ക്ലബ്ബ് ആദരാഞ്ജലികൾ അർപ്പിച്ചു. തിങ്കളാഴ്ചയായിരുന്നു വാഹാനാപകടത്തിൽ ബെർണാഡിന് ജീവൻ നഷ്ടമായത്. മികച്ച കളിക്കാരൻ എന്ന നിലയിൽ ക്ലബ്ബിന് അമൂല്യമായ സംഭാവനകൾ നൽകിയ വ്യക്തിയാണ് ബെർണാഡ് എന്ന് ജിഎഎ ക്ലബ്ബ് വക്താവ് പറഞ്ഞു. നല്ല കഴിവുള്ള വ്യക്തിയായിരുന്നു. വിരമിച്ചതിന് ശേഷവും ഉപദേശകനായി അദ്ദേഹം തുടർന്നുവെന്നും വക്താവ് കൂട്ടിച്ചേർത്തു. തിങ്കളാഴ്ച ലീപ്പിനും ഡ്രിനാഗിനും ഇടയിൽ ആയിരുന്നു അപകടം ഉണ്ടായത്. സാരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.

Read More

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ച് ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലി. ഇന്നലെയായിരുന്നു നേതാക്കൾപ്പൊക്കമെത്തി നാമനിർദ്ദേശപത്രിക നൽകിയത്. അതേസമയം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശം നൽകുന്നതിനുള്ള അവസാന തിയതി ഇന്ന് അവസാനിക്കും. ഇന്നലെ ഉച്ചതിരിഞ്ഞ് ആയിരുന്നു കനോലി ഡബ്ലിനിലെ കസ്റ്റം ഹൗസിൽ എത്തിയത്. രണ്ട് ആൺമക്കളും ഇവർക്കൊപ്പം അവിടെ എത്തിയിരുന്നു. നിലവിൽ സിൻ ഫെയ്ൻ, സോഷ്യൽ ഡെമോക്രാറ്റ്‌സ്, ലേബർ, പീപ്പിൾ ബിഫോർ പ്രോഫിറ്റ്, ഗ്രീൻ പാർട്ടി മുതലായ പാർട്ടികളുടെ പിന്തുണ കനോലിയ്ക്ക് ഉണ്ട്. കഴിഞ്ഞ ദിവസം കനോലി ഡബ്ലിനിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. ഇനി ഒരു മാസം മാത്രമാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി ഉള്ളത്. അടുത്ത മാസം 24 ന് ആണ് തിരഞ്ഞെടുപ്പ്.

Read More

ഡബ്ലിൻ: അയർലൻഡിൽ ഈ വാരം വരണ്ട കാലാവസ്ഥാ ആയിരിക്കുമെന്ന് മെറ്റ് ഐറാൻ. വെള്ളിയാഴ്ചവരെ വരണ്ട കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. എന്നാൽ താപനിലയിൽ വർധനവ് ഉണ്ടായിരിക്കില്ല. ഈ വാരം 12 മുതൽ 16 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും അന്തരീക്ഷ താപനില. രാത്രി കാലങ്ങളിൽ താപനില 2 ഡിഗ്രി സെൽഷ്യസ് വരെ കുറയാം. ഈ വാരം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ മഴയ്ക്ക് ശക്തിയുണ്ടാകില്ല. തണുത്ത കാറ്റും അനുഭവപ്പെടും. കിഴക്കൻ ലെയിൻസ്റ്ററിൽ മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുകയെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നുണ്ട്.

Read More

ഡബ്ലിൻ: പലസ്തീന്റെ നിലവിലെ അവസ്ഥയിൽ ഇസ്രായേലിനെയും ഹമാസിനെയും ഒരുപോലെ പഴിച്ച് സ്വതന്ത്ര പ്രസിഡന്റ് സ്ഥാനാർത്ഥി കാതറിൻ കനോലി. യുദ്ധത്തിൽ ഇസ്രായേലിനും ഹമാസിനും ഒരുപോലെ പങ്കുണ്ട്. ഉത്തരവാദിത്വം ഇരുകൂട്ടർക്കും ഉണ്ടെന്നും കനോലി പറഞ്ഞു. പ്രമുഖ മാധ്യമം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു കനോലിയുടെ പ്രതികരണം. പലസ്തീനിലെ കൂട്ടക്കുരുതി എത്രയും വേഗം അവസാനിക്കണം. ഇരു കൂട്ടരും ആയുധം താഴെവയ്ക്കാതെ ഇത് സാധ്യമാകില്ല. ഹമാസ് ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. എന്നാൽ പ്രതികരിക്കുന്നതിൽ ഇസ്രായേലിന് ആകട്ടെ നിയന്ത്രണം നഷ്ടമായിയെന്നും കനോലി വ്യക്തമാക്കി.

Read More

ഡബ്ലിൻ: ഐറിഷ് സർക്കാരിന്റെ ഇത്തവണത്തെ ബജറ്റിൽ വമ്പൻ ആനുകൂല്യങ്ങൾ പ്രതീക്ഷിച്ച് ജനങ്ങൾ. സാധാരണക്കാരുടെ ജീവത ഭാരം കുറയ്ക്കുന്ന നികുതി ഇളവുകൾ ഉൾപ്പെടെ ഉണ്ടാകുമെന്നാണ് കരുതുന്നത്. ചൈൽഡ് വെൽഫെയർ ആനുകൂല്യങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ക്രിസ്തുമസ് കാലയളവിൽ ആറ് ലക്ഷത്തിലധികം രക്ഷിതാക്കൾക്കും 6.227 മില്യൺ കുട്ടികൾക്കും ചൈൽഡ് വെൽഫയർ ബെനിഫിറ്റുകൾ ലഭിച്ചിരുന്നു. ഇക്കുറി ബജറ്റിൽ ഇത് പ്രതീക്ഷിക്കുന്നുണ്ട്. 250 യൂറോയുടെ എനർജി ക്രെഡിറ്റ് നിർത്തലാക്കുന്നതിൽ നിന്നും പിൻവാങ്ങിയേക്കും. ട്യൂഷൻ ഫീസിൽ ഉൾപ്പെടെ ഇളവ് പ്രതീക്ഷിക്കുന്നുണ്ട്. 9.4 ബില്യൺ ചിലവ് വരുന്ന ബജറ്റാണ് സർക്കാർ പ്രഖ്യാപിക്കാനിരിക്കുന്നത്. എന്നാൽ ഇത് അനാവശ്യമാണെന്ന വിമർശനം സർക്കാരിനെതിരെ ഉയരുന്നുണ്ട്. നിലവിലെ സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ ഇത്രയും വലിയ തുക ചിലവഴിക്കേണ്ടെന്നാണ് ഉയരുന്ന അഭിപ്രായം.

Read More

ഡബ്ലിൻ: സിൻ ഫെയ്‌നിന്റെ പിന്തുണ ലഭിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലി. സിൻ ഫെയ്ൻ, സോഷ്യൽ ഡെമോക്രാറ്റ്‌സ്, ലേബർ, ഗ്രീൻ പാർട്ടി, പിബിപി സോളിഡാരിറ്റി മുതലായ പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിൽ ഡബ്ലിനിലാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. അതേസമയം സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥിയായി മാറിയിരിക്കുകയാണ് കനോലി. ഇടതുപാർട്ടികളിലെ ടിഡിമാരും സെനറ്റർമാരും മറ്റ് നേതാക്കളും പ്രചാരണ പരിപാടിയിൽ പങ്കെടുത്തു. നേതാക്കൾ കാതറിൻ വിവിധ വിഷയങ്ങളിൽ കൈക്കൊണ്ട നിലപാടുകളെ പ്രകീർത്തിച്ചു. സർക്കാരിനെ താഴെയിറക്കുക ലക്ഷ്യമിട്ടാണ് പ്രതിപക്ഷം ഒറ്റക്കെട്ടായി കനോലിയെ പിന്തുണച്ചിരിക്കുന്നത്. കനോലി വിജയിച്ചാൽ അത് ഫിയന്ന ഫെയിൽ- ഫിൻഗെയ്ൽ സംയുക്ത സർക്കാരിന് വലിയ ഭീഷണിയാകും.

Read More

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ബൗളിംഗ് ആൻഡ് എന്റർടൈൻമെന്റ് കോംപ്ലക്‌സ് തുറക്കാൻ തീരുമാനിച്ച് കിംഗ് പിൻ. സിറ്റി സെന്ററിലെ കാസിൽ ലൈനിലാണ് കോംപ്ലക്‌സ് തുറക്കുക. ഇക്കാര്യം കിംഗ് പിൻ സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കൻ അയർലൻഡിൽ ആദ്യമായിട്ടാണ് യുകെ ആസ്ഥാനമായുള്ള കിംഗ് പിൻ ചുവടുറപ്പിക്കുന്നത്. മില്യൺ കണക്കിന് പൗണ്ട് ചിലവിട്ടാണ് കോംപ്ലക്‌സിന്റെ നിർമ്മാണം. 30,000 ചതുരശ്ര അടിയിലാണ് ഭീമൻ കോംപ്ലക്‌സ് ഒരുങ്ങുന്നത്. കോംപ്ലക്‌സിന്റെ വരവ് 50 പുതിയ തൊഴിലുകൾ ബെൽഫാസ്റ്റിൽ സൃഷ്ടിക്കും. നവംബറോടെ കോംപ്ലക്‌സ് പ്രവർത്തന സജ്ജമാകുമെന്നാണ് റിപ്പോർട്ടുകൾ. 15 ടെൻ പിൻ ബൗളിംഗ് ലൈനുകൾ ഇവിടെ ഉണ്ടാകും. ഇതിന് പുറമേ മറ്റ് ഗെയിമിംഗ് സൗകര്യവും ഉണ്ട്. ഇതിനോട് ചേർന്ന് റെസ്‌റ്റോറന്റും സജ്ജമാക്കുന്നുണ്ട്.

Read More

ബെൽഫാസ്റ്റ്: പടിഞ്ഞാറൻ ബെൽഫാസ്റ്റിൽ നിന്നും കാണാതായ 15 കാരിയ്ക്കായുള്ള അന്വേഷണം തുടർന്ന് പോലീസ്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. അതേസമയം കുട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് വലിയ ആശങ്കയാണ് ഉയരുന്നത്. ഞായറാഴ്ച വൈകീട്ട് 5.30 ഓടെയാണ് ഫോബ് കുഷ് എന്ന കുട്ടിയെ  കാണാതായത്. അഞ്ചടി മൂന്ന് ഇഞ്ചാണ് കുട്ടിയുടെ ഉയരം. മെലിഞ്ഞ ശരീരവും കറുത്ത മുടിയും ഉണ്ട്. കാണാതാകുമ്പോൾ സെൽറ്റിക് ടോപ്പും ഗ്രേനിറത്തിലുള്ള ട്രാക്ക്‌സ്യൂട്ടും ധരിച്ചിരുന്നു.

Read More

ഡബ്ലിൻ: ഇ- സ്‌കൂട്ടറുകളെ അപേക്ഷിച്ച് ഇ- ബൈക്കുകൾ അപകടത്തിൽപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് സുരക്ഷാ വിദഗ്ധർ. നഗരങ്ങളിൽ ഇ- സ്‌കൂട്ടറുകളെ അപേക്ഷിച്ച് ഇ- ബൈക്കുൾ കൂട്ടിയിടിക്കാനുള്ള സാധ്യത എട്ട് മടങ്ങ് അധികമാണെന്നാണ് ഇവർ വ്യക്തമാക്കുന്നത്. അടുത്തിടെ പുറത്തുവന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ അയർലൻഡിൽ നിരവധി ഇ- സ്‌കൂട്ടർ അപകടങ്ങൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ ഇ- സ്‌കൂട്ടറുകളും ഇ-ബൈക്കുകളും താരതമ്യം ചെയ്യുമ്പോൾ കൂട്ടിയിടിക്കാനും അപകടം ഉണ്ടാകാനും കൂടുതൽ സാധ്യത ഇ- ബൈക്കുകൾക്കാണ്. കേൾക്കുന്നവർക്ക് വളരെ അതിശയം തോന്നുന്ന കാര്യമാണ് ഇതെങ്കിലും പഠനങ്ങൾ ഇക്കാര്യം സാധൂകരിക്കുന്നുണ്ട്.  സ്വീഡനിലെ ചാൽമേഴ്സ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയുടെ പുതിയ പഠനം ഇതിന് ഉദാഹരണമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Read More