- കേക്ക് കഴിക്കലും സമ്മാനം നൽകലും മാത്രമല്ല; ഐറിഷ് ജനത ക്രിസ്തുമസ് ആഘോഷിക്കുന്നത് ഇങ്ങനെ
- ഭവന നിർമ്മാണം; അയർലൻഡിന് വിദേശ തൊഴിലാളികളെ ആവശ്യം
- അയർലൻഡിലേക്ക് ലഹരി ഒഴുക്ക്; ലക്ഷ്യം ക്രിസ്തുമസ് വിപണി
- അയർലൻഡ് സന്ദർശിച്ച് മടങ്ങുന്നതിനിടെ അറസ്റ്റ്; മാസങ്ങൾക്ക് ശേഷം 58 കാരിയ്ക്ക് മോചനം
- പ്രതിഷേധം ഇനിയും തുടരും; നയം വ്യക്തമാക്കി ഐഎൻഎംഒ
- കെ.ആർ അനിൽകുമാറിന്റെ ക്രിസ്തുമസ് ഗാനം പുറത്ത്
- സംഘടിത കുറ്റകൃത്യം; 20 കാരൻ അറസ്റ്റിൽ
- ഇസ്ലാമിലോ , ഖുർആനിലോ കറുത്ത വസ്ത്രം ധരിക്കണമെന്നും മുഖം മുഴുവൻ മറയ്ക്കണമെന്നും പറഞ്ഞിട്ടില്ല : ഡാനിഷ് ഇഖ്ബാൽ
Author: sreejithakvijayan
ഡബ്ലിൻ: ഡബ്ലിനിലെ ഏദൻ ക്വേയിൽ കൗമാരക്കാരന് നേരെ ആക്രമണം. പരിക്കേറ്റ കൗമാരക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. മേറ്റർ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൗമാരക്കാരന്റെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണം നേരിട്ട് കണ്ടവരോ സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവരോ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: അയർലൻഡിൽ മലയാളി നഴ്‌സ് അന്തരിച്ചു. ഇടുക്കി തൊടുപുഴ സ്വദേശി എപ്രേം സെബാസ്റ്റ്യന്റെ ഭാര്യ ഷാന്റി പോൾ (52) ആണ് മരിച്ചത്. ക്യാൻസർ ബാധിതയായിരുന്നു. ഇന്നലെ രാവിലെ എട്ട് മണിയോടെ മുള്ളിംഗോർ ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. എറണാകുളം അങ്കമാലി മൂക്കന്നൂർ അട്ടാറ മാളിയേക്കൽ കുടുംബാംഗമാണ് ഷാന്റി. രണ്ട് വർഷത്തോളമായി ഷാന്റി ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ലോംഗ്‌ഫോർഡിലാണ് ഷാന്റിയും കുടുംബവും താമസിക്കുന്നത്. മിഡ്‌ലാൻസ് ഇന്റലക്വൽ ഡിസെബിലിറ്റി സെന്ററിലെ സ്റ്റാഫ് നഴ്‌സ് ആയിരുന്നു. എമിൽ, എവിൻ, അലാന എന്നിവർ മക്കളാണ്.
ഡബ്ലിൻ: അയർലൻഡിൽ പലചരക്ക് സാധനങ്ങളുടെ വിലയിൽ വർധനവ്. ഈ മാസം 7 വരെയുള്ള 12 ആഴ്ചകളിൽ പലചരക്ക് സാധനങ്ങളുടെ വില 6.3 ശതമാനത്തിൽ എത്തി. ഇതിന് മുൻപുള്ള 12 ആഴ്ചകളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 5.4 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. സെപ്തംബർ 7 വരെയുള്ള നാല് ആഴ്ചകളിൽ പലചരക്ക് സാധനങ്ങളുടെ വിൽപ്പനയിൽ വലിയ വർധനവ് ഉണ്ടായി. 6.1 ശതമാനമാണ് വർധിച്ചത്. സ്കൂൾ തുറന്നതാണ് ഇതിന് കാരണമായത് എന്നാണ് വിലയിരുത്തൽ. കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുടെ എണ്ണം 0.7 ശതമാനം വർധിച്ചു. ഇക്കുറി 68.8 യൂറോയുടെ അധിക വിറ്റുവരവ് ഉണ്ടായി എന്ന് കടയുടമകൾ വ്യക്തമാക്കുന്നു.
കോർക്ക്: ബാബെറ്റ് കൊടുങ്കാറ്റിനെ തുടർന്ന് നാശനഷ്ടങ്ങൾ നേരിട്ട കുടുംബങ്ങൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത്. ദുരിതബാധിതർ കോർക്ക് കൗണ്ടി ഹാളിന് മുൻപിൽ പ്രതിഷേധിച്ചു. വാഗ്ദാനങ്ങൾ പൂർത്തീകരിക്കാൻ കോർക്ക് കൗണ്ടി കൗൺസിൽ പരാജയപ്പെട്ട സാഹചര്യത്തിലാണ് പ്രതിഷേധവുമായി ഇവർ രംഗത്ത് എത്തിയത്. മിഡിൽടൺ ആൻഡ് ഈസ്റ്റ് കോർക്ക് ഫ്‌ളഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. കൊടുങ്കാറ്റിനെയും പ്രളയത്തെയും തുടർന്ന് 725 വീടുകൾക്ക് നാശനഷ്ടം ഉണ്ടായി. എന്നാൽ ഇതിൽ 74 വീടുകളുടെ അറ്റകുറ്റപ്പണി മാത്രമാണ് രണ്ട് വർഷത്തിനിടെ കൗൺസിൽ പൂർത്തീകരിച്ചിരിക്കുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. 2023 ഒക്ടോബറിൽ ആയിരുന്നു ബാബെറ്റ് കൊടുങ്കാറ്റ് വീശിയടിച്ചത്.
കോർക്ക്: കൗണ്ടി കോർക്കിൽ മോട്ടോക്രോസ് മത്സരത്തിനിടെയുണ്ടായ അപകടത്തിൽ 40 മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. വെർനോൺ മൗണ്ടിൽ നടന്ന പരിപാടിയ്ക്കിടെ ആയിരുന്നു അപകടം സംഭവിച്ചത്. കോർക്ക് സ്വദേശിയാണ് മരിച്ചത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
ഡബ്ലിൻ: അയർലൻഡിൽ ഈ വാരം സ്ഥിരതയുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്ന് മെറ്റ് ഐറാൻ. വരും ദിവസങ്ങളിൽ രാജ്യത്ത് മഴ കുറയും. വെയിലുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. താപനിലയിലും നേരിയ വർധനവ് ഈ വാരം പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ കനത്ത മഴയായിരുന്നു രാജ്യത്ത് ലഭിച്ചിരുന്നത്. ഇന്ന് പൊതുവെ ഒറ്റപ്പെട്ട മഴയ്ക്കാണ് അയർലൻഡിൽ സാധ്യതയുള്ളത്. വടക്ക്- പടിഞ്ഞാറ് മേഖലയിലെ പ്രദേശങ്ങളിൽ ആയിരിക്കും മഴ ലഭിക്കുക. മറ്റിടങ്ങളിൽ നല്ല തെളിഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പകൽ തന്നെ വെയിലുള്ള കാലാവസ്ഥയായിരിക്കും ഉണ്ടാകുക. 20 ഡിഗ്രിവരെ താപനില ഉയർന്നേക്കാം. വൈകുന്നേരങ്ങളിൽ 11 ഡിഗ്രി സെൽഷ്യസ് മുതൽ 15 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും അന്തരീക്ഷ താപനില.
ഡബ്ലിൻ: അഡ്മിനിസ്‌ട്രേറ്റീവ് ഫീസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട പരാതിയിൽ ഉടൻ തീർപ്പ് കൽപ്പിക്കാൻ ആർടിബി. സൗത്ത് ഡബ്ലിനിലെ ഏജന്റും വാടകക്കാരനും തമ്മിലുള്ള നിയമപോരാട്ടമാണ് ഇതുവഴി അവസാനിക്കുന്നത്. വാടകക്കാരനൊപ്പം അഡ്മിനിസ്‌ട്രേറ്റീവ് ഫീസ് ഈടാക്കുന്നതിനെതിരെ കമ്യൂണിറ്റ് ആക്ഷൻ ടെനന്റ്‌സ് യൂണിയനും പോരാട്ടത്തിൽ പങ്കാളിയായിട്ടുണ്ട്. പരാതിക്കാരായ കുടുംബം മൂന്ന് വർഷത്തിന് ശേഷമാണ് സൗത്ത് ഡബ്ലിനിലെ വീട് ഒഴിയാൻ തീരുമാനിച്ചത്. 1900 യൂറോ ആയിരുന്നു ഈ വീടിന് വാടകയായി ഇവർ നൽകിയിരുന്നത്. വീടൊഴിയുന്ന സാഹചര്യത്തിൽ നിയമപ്രകാരം 56 ദിവസത്തെ നോട്ടീസ് നൽകി. എന്നാൽ കരാർ കാലയളവ് ആയതിനാൽ അഡ്മിനിസ്‌ട്രേറ്റീവ് ഫീസും ഈടാക്കുകയായിരുന്നു.
ഡബ്ലിൻ:ഡബ്ലിനിൽ തീവ്ര ദേശീയവാദി സംഘത്തിലെ അംഗത്തിന് നേരെ ആക്രമണം. തീവ്രവലതുപക്ഷ നാഷണൽ പാർട്ടിയുടെ മുൻ നേതാവ് ജസ്റ്റിൻ ബാരറ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഡബ്ലിനിൽ ശനിയാഴ്ചയായിരുന്നു സംഭവം. ഹിറ്റ്‌ലറുടെ വേഷം ധരിച്ച് അദ്ദേഹം നടത്തിയ വംശീയ പ്രസംഗം ആയിരുന്നു പ്രകോപനത്തിന് കാരണം ആയത്. ക്ലാൻ ഐറാൻ എന്ന പുതിയ ഗ്രൂപ്പിന്റെ നേതാവാണ് നിലവിൽ ബാരറ്റ്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം സെന്റ് പാട്രിക്‌സ് കത്തീഡ്രലിന് സമീപം ഇവർ സമ്മേളനം സംഘടിപ്പിച്ചിരുന്നു. ഇതിലേക്ക് ബാരറ്റും സംഘവും വേഷപ്രച്ഛന്നരായി എത്തുകയായിരുന്നു. തുടർന്ന് പ്രസംഗിച്ചു. ഇത് കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ആന്റിഫയാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് വിവരം.
ഡബ്ലിൻ: അയർലൻഡിൽ ശൈത്യകാലത്തുള്ള ഫ്യുവൽ അലവൻസ് സ്‌കീമിന്റെ വിതരണം ഈ ആഴ്ച മുതൽ ആരംഭിക്കും. 4,10,000 കുടുംബങ്ങൾക്കാണ് ഇക്കുറി ആനുകൂല്യം ലഭിക്കുന്നത്. അർഹരായവർക്ക് പ്രതിമാസം 33 യൂറോ എന്ന നിരക്കിലോ അല്ലെങ്കിൽ 462 യൂറോ നിരക്കിൽ രണ്ട് ഘഡുക്കളായോ തുക സ്വന്തമാക്കാം. ഈ വർഷം ജനുവരിയിലാണ് അധിക കുടുംബങ്ങളെ പദ്ധതിയിൽ അംഗങ്ങളാക്കിയത്. നേരത്തെ 70 വയസ്സിന് മുകളിലുള്ളവരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഈ വർഷം 66 വയസ്സ് എന്ന നിലയിലേക്ക് പ്രായപരിധി നിജപ്പെടുത്തി. അതേസമയം ഇവർക്ക് സോഷ്യൽ പ്രൊട്ടക്ഷൻ പേയ്‌മെന്റ് വാങ്ങുന്നവരാകണമെന്ന വ്യവസ്ഥയും എടുത്ത് നീക്കിയിട്ടുണ്ട്.
ഡബ്ലിൻ: സൈബർ അറ്റാക്കിനെ തുടർന്ന് തുടർച്ചയായ മൂന്നാം ദിവസവും ഡബ്ലിൻ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ടു. ടെർമിനൽ രണ്ടിലെ സുരക്ഷാ പരിശോധനയും ബോർഡിംഗ് നടപടിക്രമങ്ങളുമാണ് അവതാളത്തിലായത്. നിലവിൽ യാത്രികർക്കുണ്ടാകുന്ന തടസ്സം നേരിടാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. പ്രശ്‌നങ്ങൾ നേരിടുന്നതിനാൽ എയർലൈനുകളുമായി അധികൃതർ അടിയ്ക്കടി ബന്ധപ്പെടുന്നുണ്ട്. നിലവിലെ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഊർജ്ജിതമായ ശ്രമങ്ങളാണ് തുടരുന്നത്. തങ്ങളുടെ ചെക്ക് ഇൻ, ബോർഡിംഗ് നടപടി ക്രമങ്ങളാണ് തടസ്സം നേരിടുന്നത്. ടെർമിനൽ 2 ൽ ബോർഡിംഗ് പാസ് നൽകുന്നതിനും ലഗ്ഗേജുകൾ പരിശോധിക്കുന്നതിനും മാനുവൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ പതിവിലധികം സമയം ഇതിനായി എടുക്കുന്നു. അതേസമയം ടെർമിനൽ 1 ന്റെ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നുണ്ടെന്നും ഡബ്ലിൻ എയർപോർട്ട് അതോറിറ്റി അറിയിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
