- വെടിവയ്പ്പ്; വടക്കൻ ബെൽഫാസ്റ്റിൽ പട്രോളിംഗ് ശക്തമാക്കാൻ പോലീസ്
- ആനി മാഡൻ അന്തരിച്ചു
- ഫളൂ ബാധിതർ കൂടുന്നു; ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടത് 62 പേർ
- കാർ ഇടിച്ച് 90 കാരൻ മരിച്ചു
- ക്രിസ്തുമസ് എന്നാൽ സൽക്കാരത്തിന്റെ ദിനം; ഐറിഷ് ജനതയുടെ പ്രിയപ്പെട്ട അത്താഴ വിഭവങ്ങൾ ഇതെല്ലാമാണ്
- ഡബ്ലിനിലെ എം1 ജംഗ്ഷനിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്
- ഒമാഗിൽ യുവാവിന് മർദ്ദനം; പരിക്ക്
- ജീവനക്കാരുടെ പിരിച്ചുവിടൽ; പുതിയ നിയമങ്ങൾ ആവശ്യമെന്ന് ബെർണാഡ് ഗ്ലോസ്റ്റർ
Author: sreejithakvijayan
ഡബ്ലിൻ: വിലക്കയറ്റത്തിനിടെ പാൽവില കുറച്ച് സൂപ്പർവാല്യു. മറ്റ് സൂപ്പർമാർക്കറ്റുകൾ പാൽ വില കുറച്ചതിന് പിന്നാലെയാണ് സ്വന്തം ബ്രാൻഡ് പാലിന്റെ വില സൂപ്പർവാല്യു കുറച്ചത്. സൂപ്പർവാല്യൂ സ്റ്റോറുകളിൽ 2 ലിറ്റർ പാൽ കുപ്പികളുടെ വില 2.35 യൂറോ ആയിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കഴിഞ്ഞ ദിവസം ആൽഡി, ലിഡിൽ, ടെസ്‌കോ എന്നിവർ പാലിന്റെ വില കുറച്ചിരുന്നു. വിലയിൽ സെന്റുകളുടെ വ്യത്യാസം ആണ് വരുത്തിയിരിക്കുന്നത്. ലിഡിലിന്റെ രണ്ട് ലിറ്റർ പാലിന്റെ വില നേരത്തെ 2.45 യൂറോ ആയിരുന്നു. എന്നാൽ ഇത് 2.35 യൂറോ ആക്കി കുറച്ചു. ആൽഡി സ്വന്തം ബ്രാൻഡ് പാലിന് 3 സെന്റ് മുതൽ 16 സെന്റുവരെയാണ് കുറച്ചത്. ടെസ്‌കോയുടെ സൂപ്പർമാർക്കറ്റുകളിൽ രണ്ട് ലിറ്റർ പാലിന് വില 2.35 യൂറോ ആണ്.
ഡബ്ലിൻ: ഡബ്ലിൻ കലാപത്തിനിടെ ലുവാസ് ട്രാമിന് തീയിട്ട സംഭവത്തിൽ യുവാവിന് തടവ് ശിക്ഷ. മൂന്ന് വർഷത്തെ തടവിനാണ് കോടതി 20 വയസ്സുള്ള ഇവാൻ മൂറിനെ ശിക്ഷിച്ചത്. കലാപത്തിനിടെ ഇയാൾ നടത്തിയ ആക്രമണങ്ങളിൽ ഏകദേശം 5 മില്യൺ യൂറോയുടെ നാശനഷ്ടം ആണ് ഉണ്ടായത്. കലാപം, ലുവാസ് ട്രാമിന് തീയിടൽ, ട്രാമിന്റെ ജനാലകൾക്ക് തീയിടൽ എന്നീ കുറ്റങ്ങളാണ് യുവാവിന് മേൽ ചുമത്തിയിരിക്കുന്നത്. 2023 നവംബർ 23 ന് ആയിരുന്നു ഡബ്ലിനിലെ പാർണൽ സ്‌ക്വയറിൽ കപാലം ഉണ്ടായത്. അന്ന് 18 വയസ്സായിരുന്നു യുവാവിന് പ്രായം. സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും യുവാവ് കുറ്റം ചെയ്തതായി വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ നൽകിയത്.
ഡബ്ലിൻ: യൂറോപ്യൻ അതിർത്തികളിൽ പുതിയ ബയോമെട്രിക് ചെക്ക് ഇൻ സംവിധാനം നിലവിൽവന്നു. ഞായറാഴ്ച മുതലാണ് പുതിയ സംവിധാനം പ്രവർത്തനക്ഷമമായത്. ഇനി മുതൽ നോൺ യൂറോപ്യൻ യാത്രികർക്ക് പാസ്‌പോർട്ട് സ്റ്റാമ്പുകൾ ആവശ്യമില്ല. 25 യൂറോപ്യൻ രാജ്യങ്ങളിലും നാല് നോൺ യൂറോപ്യൻ രാജ്യങ്ങളിലുമാണ് പുതിയ യൂറോപ്യൻ എൻട്രി/എക്‌സിറ്റ് സിസ്റ്റം (ഇഇഎസ്) പ്രവർത്തനം ആരംഭിച്ചത്. ഇവിടെ യാത്രികർ ഫോട്ടോഗ്രാഫും വിരലയടയാളം ഉൾപ്പെടെയുള്ള ബയോമെട്രിക് വിശദാംശങ്ങളും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇവിടെ എൻട്രി, എക്‌സിറ്റ് തിയതികൾ ഡിജിറ്റലായിട്ടായിരിക്കും രേഖപ്പെടുത്തുക. അതേസമയം ഐറിഷ് പാസ്‌പോർട്ട് ഉടമകൾക്കും ഇഇഎസ് ഉപയോഗിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാർക്കും ഇഇഎസ് ബാധകമായിരിക്കില്ല.
ഡൊണഗൽ: വെസ്റ്റ് ഡൊണഗൽ തീരത്ത് നിന്ന് അപൂർവ്വയിനം ഓഷ്യൻ സൺഫിഷ് കരയ്ക്കടിഞ്ഞു. ഫാൽക്കരാഗിലെ ബാക്ക് സ്ട്രാൻഡിൽ ഇന്നലെയായിരുന്നു സംഭവം. അതേസമയം അപൂർവ്വ മത്സ്യം കരയ്ക്കടിഞ്ഞത് ഏവർക്കും അത്ഭുതം നിറഞ്ഞ കാഴ്ചയായി. ഇന്നലെ രാവിലെ നടക്കാൻ ഇറങ്ങിയവരാണ് മീനിനെ ആദ്യം കണ്ടത്. കാണുമ്പോൾ മത്സ്യത്തിന് ജീവൻ ഉണ്ടായിരുന്നില്ല. ഇവ ചാകാൻ ഉണ്ടായ കാരണം വ്യക്തമല്ല. പൂർണ്ണവളർച്ചയെത്തിയാൽ 247 മുതൽ 1,000 കിലോഗ്രാം വരെ (545 മുതൽ 2,205 പൗണ്ട് വരെ) ഭാരമുണ്ടാകുന്ന ഓഷ്യൻ സൺഫിഷ്, ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാ, മിതശീതോഷ്ണ ജലാശയങ്ങളിലാണ് കൂടുതലായി കാണപ്പെടുക. ജെല്ലിഫിഷ്, കണവ, മറ്റ് ചെറുമത്സ്യങ്ങൾ എന്നിവ കഴിച്ചാണ് അവ പ്രധാനമായും അതിജീവിക്കുന്നത്. കടലിലെ ഏറ്റവും വലിയ അസ്ഥി മത്സ്യങ്ങളിൽ ഒന്നാണിത്.
ലിമെറിക്ക്: ലിമെറിക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന്റെ വിപുലീകരണത്തിന് അനുമതി നൽകി ആസൂത്രണ കമ്മീഷൻ. 92 ഇൻപേഷ്യന്റ് കിടക്കകൾ ഉൾപ്പെടുത്തി കെട്ടിടം വിപുലീകരിക്കുന്നതിനാണ് കമ്മീഷൻ അനുമതി നൽകിയിരിക്കുന്നത്. അതേസമയം പ്രദേശവാസികളുടെ പരാതികൾ അവഗണിച്ചാണ് കമ്മീഷൻ അനുമതി നൽകിയിരിക്കുന്നത്. യുഎച്ച്എൽ ക്യാമ്പസിലെ ബേസ്‌മെന്റ് പാർക്കിംഗ് സൗകര്യത്തോട് കൂടിയ കെട്ടിടം ആണ് വിപുലീകരിക്കുന്നത്. മൂന്ന് നില കെട്ടിടം ആയ ഇവിടെ രണ്ട് പുതിയ നിലകൾ കൂടി നിർമ്മിക്കും. എച്ച്എസ്ഇയാണ് നിർമ്മാണത്തിനായി അനുമതി ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരിക്കുന്നത്. ഇത് ലിമെറിക്ക് കൗണ്ടി കൗൺസിലും അംഗീകരിച്ചിരുന്നു. വിപുലീകരണത്തിന്റെ ഫലമായി കെട്ടിടത്തിന്റെ ഉയരം 12 മീറ്ററിൽ നിന്ന് 37 മീറ്ററായി ഉയരും. അതിനാലാണ് പ്രദേശവാസികളിൽ നിന്നും എതിർപ്പ് ഉയർന്നത്.
ക്ലെയർ: നോർത്ത് ക്ലെയറിലെ വീട്ടിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം വിവരം കൈമാറണമെന്ന് പോലീസ് അറിയിച്ചു. ഇന്നലെ രാത്രിയായിരുന്നു ഡൂളിനിലെ വീട്ടിൽ പ്രായമുള്ള സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പുരുഷന് 80 വയസ്സും സ്ത്രീയ്ക്ക് 90 വയസ്സും പ്രായം തോന്നിക്കും. ഇവരുടെ മൃതദേഹങ്ങൾ നിലവിൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. അതേസമയം സംഭവത്തിൽ ദുരൂഹതയില്ലെന്ന നിഗമനത്തിലാണ് പോലീസ്.
ഡബ്ലിൻ: കടകളിൽ നിന്നും പ്രമുഖ റെഡി മേഡ് മീൽ തിരിച്ചുവിളിച്ച് അയർലൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി. എഫ്‌ഐടി ഫുഡ്‌സിന്റെ റെഡി മേഡ് മീൽ ആണ് തിരിച്ചുവിളിച്ചത്. ഭക്ഷ്യോത്പന്നത്തിൽ അലർജിയ്ക്ക് കാരണമായേക്കാവുന്ന ഘടകങ്ങൾ ഉള്ളത് വെളിപ്പെടുത്താത്തതിനെ തുടർന്നാണ് നടപടി. എഫ്‌ഐടി ഫുഡ്‌സ് ബീഫ് ആൻഡ് മാഷ് വിത്ത് പെപ്പർ സോസ് ആണ് വിപണികളിൽ നിന്നും തിരിച്ചുവിളിച്ചത്. ഇതിൽ സോയ, എള്ള്, സെലറി എന്നിവ ഉണ്ട്. എന്നാൽ പാക്കിംഗിൽ ഇവയെക്കുറിച്ച് പരാമർശിച്ചിട്ടില്ല. മൂന്ന് ചേരുവകളും ചിലരിൽ അലർജിയ്ക്ക് കാരണമാകാം. ഇതേ തുടർന്ന് മുൻകരുതൽ നടപടിയെന്നോണമാണ് ഉത്പന്നം തിരിച്ചുവിളിച്ചത്. 400 ഗ്രാം പാക്കറ്റുകളാണ് തിരിച്ചുവിളിച്ചത്. ഈ ഉത്പന്നം കൈവശം ഉള്ളവർ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഡബ്ലിൻ: ഡബ്ലിനിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. 26 കാരനായ ഇയോൺ കെന്നഡിയാണ് മരിച്ചത്. ഈ മാസം ആറിനാണ് ഇയോണിനെ കാണാതായത്. പാൽമെർസ്ടൗണിൽ താമസിച്ചുവരികയാണ് ഇയോൺ. ഇവിടെ നിന്നുമാണ് യുവാവിനെ കാണാതായത് എന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ഒക്ടോബർ ആറിന് വൈകീട്ട് അഞ്ച്മണിവരെ ഇവിടെ യുവാവിനെ കണ്ടവരുണ്ട്. എന്നാൽ പിന്നീട് യുവാവിനെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. തുടർന്ന് തിരച്ചിലിനിടെ കഴിഞ്ഞ ദിവസം മൃതദേഹം ലഭിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡബ്ലിൻ: അയർലൻഡിൽ സ്ഥിരതയുള്ള കാലാവസ്ഥ ഈ വാരം കൂടി തുടരും. അടുത്ത വാരാന്ത്യത്തോടെ രാജ്യത്ത് മഴ വീണ്ടും സജീവമാകുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. ഈ വാരം പകുതിയാകുന്നതോട് കൂടി ഈർപ്പമുള്ളതും കാറ്റുള്ളതുമായ കാലാവസ്ഥ അനുഭവപ്പെടാനാണ് സാധ്യത. ഇന്ന് മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുക. ഇടയ്ക്കിടെ ചാറ്റൽ മഴ ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം നല്ല വെയിലുള്ള കാലാവസ്ഥ അനുഭവപ്പെടും. ഇന്ന് 11 മുതൽ 14 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷ താപനില അനുഭവപ്പെടുക. രാത്രിയും വരണ്ട കാലാവസ്ഥ അനുഭവപ്പെടും. രാത്രിയിൽ മൂടൽ മഞ്ഞും ഉണ്ടാകും.
ഡബ്ലിൻ: സ്വയം തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് ശമ്പളത്തോടെയുള്ള സിക്ക് ലീവ് നൽകാത്ത രാജ്യങ്ങളുടെ പട്ടികയിൽ അയർലൻഡും. 36 ഒഇസിഡി രാജ്യങ്ങൾക്കിടയിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. സ്വയം തൊഴിൽ തൊഴിലാളികൾക്ക് അസുഖാവധി നൽകാത്ത വികസിത രാജ്യങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനമാണ് അയർലൻഡിനുള്ളത്. നിലവിലുള്ള അസുഖ ആനുകൂല്യ പദ്ധതിക്ക് പുറമേ 2023 ൽ അയർലൻഡ് നിയമാനുസൃത ശമ്പളത്തോടുകൂടിയ അസുഖ അവധി അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ ഫലങ്ങൾ സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ലഭിക്കുന്നില്ല. ചില ഒഇസിഡി രാജ്യങ്ങളുടെ റീപ്ലേസ്മെന്റ് നിരക്കുകൾ 100 ശതമാനത്തിനടുത്താണ്. എന്നാൽ അയർലൻഡിന്റെ നിരക്ക് 70 ശതമാനം ആണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
