- വെടിവയ്പ്പ്; വടക്കൻ ബെൽഫാസ്റ്റിൽ പട്രോളിംഗ് ശക്തമാക്കാൻ പോലീസ്
- ആനി മാഡൻ അന്തരിച്ചു
- ഫളൂ ബാധിതർ കൂടുന്നു; ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടത് 62 പേർ
- കാർ ഇടിച്ച് 90 കാരൻ മരിച്ചു
- ക്രിസ്തുമസ് എന്നാൽ സൽക്കാരത്തിന്റെ ദിനം; ഐറിഷ് ജനതയുടെ പ്രിയപ്പെട്ട അത്താഴ വിഭവങ്ങൾ ഇതെല്ലാമാണ്
- ഡബ്ലിനിലെ എം1 ജംഗ്ഷനിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്
- ഒമാഗിൽ യുവാവിന് മർദ്ദനം; പരിക്ക്
- ജീവനക്കാരുടെ പിരിച്ചുവിടൽ; പുതിയ നിയമങ്ങൾ ആവശ്യമെന്ന് ബെർണാഡ് ഗ്ലോസ്റ്റർ
Author: sreejithakvijayan
ഡബ്ലിൻ: ചൈൽഡ് കെയർ സ്ഥാപനങ്ങൾ കുറയുന്നതിനെ തുടർന്ന് പ്രതിസന്ധിയിലായി രക്ഷിതാക്കൾ. നിലവിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ രക്ഷിതാക്കളിൽ നിന്നും തോന്നിയ നിലയിൽ ഫീസ് ഈടാക്കുന്നതാണ് പ്രതിസന്ധിയ്ക്ക് കാരണമാകുന്നത്. ഇത്തരം ചൈൽഡ് കെയർ സ്ഥാപനങ്ങൾ വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതായി രക്ഷിതാക്കൾ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 51 ചൈൽഡ് കെയർ പ്രൊവൈഡേഴ്‌സ് ആണ് സർക്കാർ സ്‌കീമിൽ നിന്നും പുറത്തുവന്നത്. ഇവർ നിലവിൽ 300 യൂറോയിലധികം രക്ഷിതാക്കളിൽ നിന്ന് ഫീസ് ആയി ഈടാക്കുന്നുണ്ട്. സർക്കാർ ഫണ്ടിംഗ് ഉണ്ടായിരുന്നപ്പോൾ ഏർലി ലേണിംഗും സ്‌കൂൾ ഏജ് ചൈൽഡ് കെയറും നൽകുന്ന സ്ഥാപനങ്ങൾ ആയിരുന്നു ഇവ.
ഡബ്ലിൻ: വാടകക്കാർക്ക് ആശ്വാസമായി അയർലൻഡ് സർക്കാരിന്റെ വാടക നിയമ പരിഷ്‌കാരങ്ങൾ. വാടകക്കാരിൽ നിന്നും രഹസ്യമായി ഉയർന്ന നിരക്കിൽ വാടക അവസാനിപ്പിക്കുന്നതടക്കം വാടകക്കാരന് ഗുണം ചെയ്യുന്ന മാറ്റങ്ങളാണ് അയർലൻഡിൽ വരാനിരിക്കുന്നത്. ഇത് ലംഘിക്കുന്നവർക്ക് കർശന ശിക്ഷയും പുതിയ നിയമ പരിഷ്‌കാരത്തിൽ അനുശാസിക്കുന്നുണ്ട്. രഹസ്യമായി വൻതുക ഈടാക്കുന്നത് ഒഴിവാക്കുന്നതിനായി ഇനി മുതൽ എത്ര രൂപയാണ് വാടകയായി ഈടാക്കുന്നത് എന്ന് ഭൂവുടമ പരസ്യമായി വെളിപ്പെടുത്തേണ്ടിവരും. ഇതിന് പുറമേ നോ ഫാൾട്ട് എവിക്ഷനുകൾ നിരോധിക്കുന്നതും പുതിയ നിയമ പരിഷ്‌കാരത്തിലൂടെ സാധ്യമാക്കും. റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിൽ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടാണ് പുതിയ നിയമങ്ങൾ കൊണ്ടുവരുന്നത്.
കോർക്ക്: കൗണ്ടി കോർക്കിലെ ഫോട്ട വൈൽഡ്‌ലൈഫ് പാർക്ക് ഇന്നും അടച്ചിടും. പക്ഷിപ്പനി ബാധ സംശയിക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതർ പാർക്ക് അടച്ചിട്ടത്. ഇന്നലെയും പാർക്ക് അടച്ചിട്ടിരുന്നു. പൊതുജനങ്ങൾ പാർക്കിലേക്ക് വരുന്നത് തടയുന്നതിനാണ് അടച്ചിടൽ നടപടി. നാളെ മുതൽ പാർക്ക് തുറന്ന് പ്രവർത്തിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതേക്കുറിച്ച് പിന്നീട് അറിയിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഏകദേശം 100 ലധികം അപൂർവ്വയിനത്തിൽപ്പെട്ട ജീവിവർഗ്ഗങ്ങൾ പാർക്കിൽ ഉണ്ട്. ഇതിൽ പലതും വംശനാശ ഭീഷണി നേരിടുന്നവയാണ്.
ഡബ്ലിൻ: അയർലൻഡിലെ ജലസ്രോതസ്സുകളിലെ ഉപരിതല ജലത്തിന്റെ ഗുണനിലവാരം കുറയുന്നു. പരിസ്ഥിതി സംരക്ഷണ ഏജൻസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഫോസ്ഫറസിന്റെയും നൈട്രജന്റെയും അളവ് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തെ വിലയിരുത്തലിന് ശേഷമാണ് പരിസ്ഥിതി ഏജൻസി ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്തെ നദികളുടെയും തടാകങ്ങളുടെയും ഉപരിതല ജലത്തിന്റെ പകുതിയോളം ഭാഗവും തൃപ്തികരമല്ലാത്ത പാരിസ്ഥിതിക അവസ്ഥയിലാണ്. കൃഷി, നഗരങ്ങളിൽ നിന്നുള്ള മലിന ജലം, മനുഷ്യന്റെ ഇടപെടൽ എന്നിവയാണ് ഇതിന് കാരണമാകുന്നത്. 2024 വരെയുള്ള ആറ് വർഷത്തിനിടെ ഏകദേശം 3,200 നദികളിലെ മലിനീകരണം സംബന്ധിച്ചും ഗുണനിലവാരം സംബന്ധിച്ചുമുള്ള വിവരങ്ങൾ ശേഖരിച്ചു. 800 തടാകങ്ങൾ, 100 തീരദേശ ജലസ്രോതസ്സുകൾ, 160 അഴിമുഖങ്ങൾ,512 ഭൂഗർഭജല സ്രോതസ്സുകൾ, 16 കനാലുകൾ എന്നിവയെക്കുറിച്ചും പഠനം നടത്തി. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഇപിഎ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
ഡബ്ലിൻ: അയർലൻഡിൽ വരണ്ട കാലാവസ്ഥയ്ക്ക് ഈ ആഴ്ചയോടെ മാറ്റം. ശനിയാഴ്ച മുതൽ കാലാവസ്ഥ വീണ്ടും അസ്ഥിരമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. വെള്ളിയാഴ്ചവരെ മാത്രം ആയിരിക്കും വരണ്ട മഞ്ഞ് മൂടിയ കാലാവസ്ഥ തുടരുക. അയർലൻഡിൽ ഉയർന്ന മർദ്ദം സ്വാധീനം ചെലുത്തുന്നതാണ് നിലവിലെ സ്ഥിരതയുള്ള കാലാവസ്ഥയ്ക്ക് കാരണം. എന്നാൽ വാരാന്ത്യത്തോടെ ഉയർന്ന മർദ്ദത്തിന്റെ സ്വാധീനം കുറയും. ഇതാണ് മഴയ്ക്ക് കാരണം ആകുന്നത്. ഇന്ന് പൊതുവെ മഞ്ഞ് മൂടിയ കാലാവസ്ഥ ആയിരിക്കും ഉണ്ടാകുക. മഞ്ഞും ചെറിയ ചാറ്റൽ മഴയും അനുഭവപ്പെടും. 12 മുതൽ 15 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും രാജ്യത്ത് അന്തരീക്ഷ താപനില രേഖപ്പെടുത്തുക.
ഡബ്ലിൻ: ആഗോള ആസ്ഥാനം മാറ്റാൻ തീരുമാനിച്ച് ഫുഡ് ഡെലിവറി, ടേക്ക് എവേയ് സർവ്വീസ് ആയ ഫുഡ്ഹബ്ബ്. ഡബ്ലിനിലേക്ക് ആസ്ഥാനം മാറ്റാനാണ് തീരുമാനം. ഇതോടെ 35 ലധികം തൊഴിലവസരങ്ങളാകും ഡബ്ലിനിൽ പുതുതായി സൃഷ്ടിക്കപ്പെടുക. ഡബ്ലിനിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി ടെക്‌നോളജി, സെയിൽസ്, കസ്റ്റമർ സർവ്വീസ് എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നുണ്ട്. നിലവലിൽ ഇംഗ്ലണ്ടിലെ സ്‌റ്റോക്ക് ഓൺ ട്രെന്റിലാണ് കമ്പനിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. ഇതാണ് ഡബ്ലിനിലേക്ക് മാറ്റുന്നത്. 2017 ൽ ഫുഡ് ഹബ്ബ് ആരംഭിച്ചത് മുതൽ ആസ്ഥാനം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പത്ത് ലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഫുഡ്ഹബ്ബിന് അയർലൻഡ്, യുകെ, യുഎസ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലുൾപ്പെടെ 30,000-ത്തിലധികം റെസ്റ്റോറന്റുകളുമായും ടേക്ക്എവേ ഷോപ്പുകളുമായും പങ്കാളിത്തമുണ്ട്. ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും പ്രതിവർഷം 65 ദശലക്ഷത്തിലധികം ഓർഡറുകളാണ് ഫുഡ്ഹബ്ബിന് ലഭിക്കുന്നത്.
ക്ലെയർ: കൗണ്ടി ക്ലെയറിൽ കുതിരയുടെ ശരീരത്തിൽ കാറിടിച്ച് അപകടം. സംഭവത്തിൽ യുവതിയ്ക്ക് പരിക്കേറ്റു. ക്ലെയറിലെ എന്നിസിൽ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. നിലവിൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് യുവതി ചികിത്സയിൽ കഴിയുന്നത്. പരിക്കേറ്റ യുവതിയ്ക്ക് ഏകദേശം 40 വയസ്സ് പ്രായം തോന്നും. ഇവരുടെ പരിക്കുകൾ സാരമുള്ളതാണെങ്കിലും ജീവന് അപായമുണ്ടാക്കുന്നതല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം വിവരം പോലീസിനെ അറിയിക്കണമെന്നാണ് നിർദ്ദേശം. പുലർച്ചെ 2.45 നും 3.15 നും ഇടയിൽ മേഖല വഴി പോയവർ വിവരം വാഹനങ്ങളുടെ ഡാഷ് ക്യാമുകൾ പരിശോധിക്കണം.
ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിൽ ഏഷ്യൻ ഹോർനെറ്റുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ബെൽഫാസ്റ്റിലെ ഡണ്ടൊണാൾഡ് പ്രദേശത്താണ് ഏഷ്യൻ ഹോർനെറ്റുകളെ കണ്ടത്. ഇതേ തുടർന്ന് മേഖലയിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ മാസം 10 നാണ് കടന്നൽ ശ്രദ്ധയിൽപ്പെട്ടത്. ഇതിനെ പിടികൂടി. നോർതേൺ അയർലൻഡ് എൻവിരോൺമെന്റൽ ഏജൻസി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ അയർലൻഡിലെ കോർക്കിലും കോബിലും കടന്നലുകളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. ജൈവവൈവിധ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്ന കടന്നലുകളാണ് ഇവ.
ഡബ്ലിൻ: ക്രെഡിറ്റ് യൂണിയന് വൻ തുക പിഴയിട്ട് സെൻട്രൽ ബാങ്ക്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച പശ്ചാത്തലത്തിലാണ് നടപടി. 36,000 യൂറോ ആണ് സെൻട്രൽ ബാങ്ക് പിഴയായി വിധിച്ചത്. ഇക്കാര്യം ഹൈക്കോടതി സ്ഥിരീകരിച്ചു. ഡൊണഗൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുൾറോയ് ക്രെഡിറ്റ് യൂണിയനെതിരെയാണ് നടപടി. 2014 മുതൽ 2024 വരെ 10 വർഷക്കാലയളവിൽ ആയിരുന്നു നിയമ ലംഘനം. 2022 ൽ ആയിരുന്നു ഇക്കാര്യം പുറത്തുവന്നത്. സംശയത്തെ തുടർന്ന് സെൻട്രൽ ബാങ്കിന്റെ കള്ളപ്പണ നിരോധന ഡിവിഷൻ സ്ഥാപനത്തിൽ പരിശോധന നടത്തിയിരുന്നു. ഇതോടെയാണ് നിയമ ലംഘനം വ്യക്തമായത്. ഇതിന് പിന്നാലെ ബാങ്കിനെതിരെ നിയമ നടപടികൾ ആരംഭിക്കുകയായിരുന്നു.
ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിൽ വീടിന് തീപിടിച്ചുണ്ടാകുന്ന മരണങ്ങൾ വർധിക്കുന്നു. മേഖലയിൽ ഈ വർഷം ഇതുവരെ വീടിന് തീപിടിച്ച് 10 പേർക്കാണ് ജീവൻ നഷ്ടമായത്. ഇത്തരം മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് നോർതേൺ അയർലൻഡ് ഫയർ ആൻഡ് റെസ്‌ക്യൂ സർവ്വീസ് അറിയിച്ചു. മരിച്ചവരിൽ കൂടുതൽ പേർ 50 വയസ്സിന് മുകളിൽ പ്രായമുള്ള ഒറ്റയ്ക്ക് താമസിക്കുന്നവരാണ്. ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് തീ പടർന്നോ അല്ലെങ്കിൽ പാചകത്തിനിടെയോ ആണ് ഇത്തരം അപകടങ്ങളിൽ കൂടുതലും ഉണ്ടാകുന്ന്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
