- വെടിവയ്പ്പ്; വടക്കൻ ബെൽഫാസ്റ്റിൽ പട്രോളിംഗ് ശക്തമാക്കാൻ പോലീസ്
- ആനി മാഡൻ അന്തരിച്ചു
- ഫളൂ ബാധിതർ കൂടുന്നു; ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടത് 62 പേർ
- കാർ ഇടിച്ച് 90 കാരൻ മരിച്ചു
- ക്രിസ്തുമസ് എന്നാൽ സൽക്കാരത്തിന്റെ ദിനം; ഐറിഷ് ജനതയുടെ പ്രിയപ്പെട്ട അത്താഴ വിഭവങ്ങൾ ഇതെല്ലാമാണ്
- ഡബ്ലിനിലെ എം1 ജംഗ്ഷനിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്
- ഒമാഗിൽ യുവാവിന് മർദ്ദനം; പരിക്ക്
- ജീവനക്കാരുടെ പിരിച്ചുവിടൽ; പുതിയ നിയമങ്ങൾ ആവശ്യമെന്ന് ബെർണാഡ് ഗ്ലോസ്റ്റർ
Author: sreejithakvijayan
ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നാളെ എമർജൻസി എക്‌സർസൈസ്. അടിയന്തിര സാഹചര്യം നേരിടാൻ വിമാനത്താവളവും മറ്റ് ഏജൻസികളും സജ്ജമാണോയെന്ന് പരിശോധിക്കുകയാണ് ലക്ഷ്യം. അതേസമയം പരിശീലനം വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുകയില്ലെന്ന് അധികൃതർ അറിയിച്ചു. ബുധനാഴ്ച വൈകീട്ട് 7 മണിയ്ക്കായിരിക്കും പരിശീലനം ഉണ്ടാകുക. 9 മണി വരെ ഇത് തുടരും. കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഇത്. ഈ സമയം വിമാനസർവ്വീസുകൾ തടസ്സമില്ലാതെ നടക്കും. ഡബ്ലിൻ എയർപോർട്ട്, ഡബ്ലിൻ എയർപോർട്ട് ഫയർ സർവ്വീസ്, എയർപോർട്ട് പോലീസ്, ഐറിഷ് ഏവിയേഷൻ അതോറിറ്റി, പോലീസ്, ഡബ്ലിൻ ഫയർ ബ്രിഗേഡ്, നാഷണൽ ആംബുലൻസ് സർവ്വീസ്, എച്ച്എസ്ഇ, എയർ ആക്‌സിഡന്റ് യൂണിറ്റ് എന്നിവർ പരിശീലനത്തിന്റെ ഭാഗമാകും.
ഡബ്ലിൻ: അയർലൻഡിലെ പുതിയ ഭവന നയങ്ങൾക്കെതിരെയുള്ള ഹർജികൾ ഡിസംബറിൽ പരിഗണിക്കും. ഡിസംബറിൽ വാദം കേൾക്കാൻ ഹൈക്കോടതി ജസ്റ്റിസ് റിച്ചാർഡ് ഹംഫ്രീസ് അനുമതി നൽകി. പുതിയ അപ്പാർട്ട്‌മെന്റുകളുടെ ആസൂത്രണ അനുമതി സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾക്കെതിരെയാണ് ഹൈക്കോടതി മുൻപാകെ ഹർജികൾ ലഭിച്ചിരിക്കുന്നത്. സ്റ്റുഡിയോ അപ്പാർട്ട്‌മെന്റ് ഡവലപ്പർമാർക്ക് ഒരു പദ്ധതിയിൽ ഉൾപ്പെടുത്താവുന്ന സ്റ്റുഡിയോ അപ്പാർട്ട്‌മെന്റുകളുടെ എണ്ണം വർധിപ്പിച്ചുകൊണ്ടുള്ളതാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ ഒന്ന്. ഇതിനെതിരെ പരിസ്ഥിതി മാധ്യമ പ്രവർത്തകൻ ഫ്രാങ്ക് മക്‌ഡൊണാൾഡ്, ലേബർ പാർട്ടിയുടെ ദരാഗ് മൊറിയാർത്തി, ഗ്രീൻ പാർട്ടിയുടെ ഡേവിഡ് ഹേലി, ഡാൻ ബോയ്‌ലേ, സ്വതന്ത്ര കൗൺസിലർ പദ്രെയ്ഗ് മക്ഇവോയ് എന്നിവരാണ് ഹർജിയുമായി രംഗത്ത് എത്തിയത്. ഭവന മന്ത്രിയുടെ പുതിയ അപ്പാർട്ട്‌മെന്റ് നയങ്ങൾ റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഡബ്ലിൻ: 9 മാസം പ്രായമുള്ള കുഞ്ഞിന് ചികിത്സ നിഷേധിച്ച യുവാവിന് തടവ് ശിക്ഷ. 21 വയസ്സുള്ള ഡബ്ലിൻ സ്വദേശിയാണ് കേസിലെ പ്രതി. 21 മാസത്തെ തടവ് ശിക്ഷയാണ് കോടതി ഇയാൾക്ക് വിധിച്ചിരിക്കുന്നത്. 2024 മാർച്ചിൽ ആയിരുന്നു സംഭവം. പെൺ സുഹൃത്തിന്റെ ഒൻപത് മാസം പ്രായമുള്ള പെൺകുട്ടിയ്ക്കാണ് ഇയാൾ മതിയായ ചികിത്സ നൽകാതിരുന്നത്. കുട്ടിയെ 27 കാരൻ ഉപദ്രവിച്ചിരുന്നു. ഇതിന് പുറമേ വളർത്തുനായയെ ആക്രമണവും കുട്ടിയ്ക്ക് നേരെ ഉണ്ടായിരുന്നു. ആക്രമണത്തിൽ സാരമായി അവശനിലയിൽ ആയ കുട്ടിയെ ആശുപത്രിയിൽ എത്തിയ്ക്കാനോ ചികിത്സ നൽകാനോ പ്രതി തയ്യാറായിരുന്നില്ല. ഇതിലാണ് യുവാവിനെതിരെ നിയമ നടപടി.
ഡബ്ലിൻ: ഫസ്റ്റ് ഹോം സ്‌കീമിന്റെ ഭാഗമായി ലഭിച്ച അപേക്ഷകൾക്ക് അംഗീകാരം നൽകി അധികൃതർ. 26 കൗണ്ടികളിൽ നിന്നായി അർഹരായ 8,399 പേരുടെ അപേക്ഷകൾക്കാണ് അംഗീകാരം നൽകിയത്. ഇവർക്ക് വീടുവാങ്ങുന്നതിനുള്ള സഹായങ്ങൾ ഉടനെ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ആകെ മൊത്തം 19,200 അപേക്ഷകളാണ് അധികൃതർക്ക് ലഭിച്ചത്. സെപ്തംബർ വരെയായിരുന്നു അപേക്ഷകൾ സ്വീകരിച്ചിരുന്നത്. ആകെ അപേക്ഷകൾ വിശകലനം ചെയ്ത് പിന്നീട് അർഹരായവരെ തിരഞ്ഞെടുക്കുകയായിരുന്നു. നിലവിൽ അയർലൻഡിൽ ശരാശരി വീടുവാങ്ങൽ വില എന്ന 3,87,000 യൂറോ ആണ്. ഫസ്റ്റ് ഹോം സ്‌കീമിൽ അംഗീകാരം ലഭിച്ചവർക്ക് ഈ തുകയുടെ 17 ശതമാനം ഭവനവകുപ്പ് സഹായമായി നൽകും. അതായത് ശരാശരി 66,000 യൂറോ. വീടുവാങ്ങൽ എളുപ്പമാക്കുന്നതിനായി 2022 ജൂലൈയിൽ ആയിരുന്നു സർക്കാർ ഫസ്റ്റ് ഹോം സ്‌കീം ആരംഭിച്ചത്.
ഡബ്ലിൻ: ഗാസ വിഷയത്തിൽ വീണ്ടും പരാമർശവുമായി ഐറിഷ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ സൈമൺ ഹാരിസ്. ഗാസയിലെ വംശഹത്യ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അഭയാർത്ഥികളെ മോചിപ്പിക്കാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബന്ദികളെ വിട്ടയക്കാനുള്ള തീരുമാനം ഗാസയിലെ ജനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന നടപടിയാണ്. ഗാസയിലെ സംഘടനകൾക്കായി അയർലൻഡ് 6 മില്യൺ യൂറോ സഹായം നൽകും. എല്ലാ ബന്ദികളെയും മോചിപ്പിക്കുമെന്നാണ് കരുതുന്നത്. ഏതാനും നാളുകളായി അവർ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ കഴിയില്ല. അവരുടെ ഭയങ്ങൾ, അവരുടെ ആശങ്കകൾ ഇതേക്കുറിച്ചൊന്നും നമുക്ക് ആലോചിക്കാൻ കഴിയില്ല. ഇപ്പോഴിതാ അവർ അവർക്ക് പ്രിയപ്പെട്ടവരുമായി ഒന്നിക്കുന്നുവെന്നും സൈമൺ ഹാരിസ് കൂട്ടിച്ചേർത്തു.
വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ വൻ ലഹരിവേട്ട. റോസ്ലേർ യൂറോപോർട്ടിൽ നടത്തിയ പരിശോധനയിലാണ് വൻ ലഹരിശേഖരം പിടിച്ചെടുത്തത്. പിടിച്ചെടുത്ത ലഹരിയ്ക്ക് വിപണിയിൽ 10.5 മില്യൺ യൂറോ വിലവരുമെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച ഗാർഡ നാഷണൽ ഡ്രഗ്‌സ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോയും റെവന്യൂ കസ്റ്റംസ് സർവ്വീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി ശേഖരം പിടിച്ചെടുത്തത്. ഇവിടെയെത്തിയ ട്രക്കിലായിരുന്നു ലഹരി ഉണ്ടായിരുന്നത്. ട്രക്കിൽ നടത്തിയ പരിശോധനയിൽ ഇന്ധന ടാങ്കിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ലഹരി വസ്തുക്കൾ ഉണ്ടായിരുന്നത്. ഏകദേശം 150 കിലോ കൊക്കെയ്ൻ ഉണ്ടായിരുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സംഭവത്തിൽ 50 വയസ്സുള്ളയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഡബ്ലിൻ: അയർലൻഡിൽ ആശുപത്രികളിൽ കിടക്ക ക്ഷാമം രൂക്ഷമായി തന്നെ തുടരുന്നു. തിങ്കളാഴ്ച രാവിലെവരെയുള്ള കണക്കുകൾ പ്രകാരം 439 പേരാണ് കിടക്കകൾ ലഭിക്കാത്തതിനെ തുടർന്ന് ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത്. ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷനാണ് ഇത് സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. ആകെ രോഗികളിൽ 287 പേർ എമർജൻസി വിഭാഗത്തിലാണ് ചികിത്സയിൽ കഴിയുന്നത്. 152 പേർ വാർഡുകളിലും ചികിത്സയിലുണ്ട്. ട്രോളികളിൽ ഏറ്റവും കൂടുതൽ പേർ ചികിത്സയിൽ കഴിയുന്നത് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ്. ഇവിടെ ട്രോളികളിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 100 ആയി. ഗാൽവെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ 52പേരും കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ 44 പേരും ട്രോളികളിൽ ചികിത്സയിലുണ്ട്.
ഡബ്ലിൻ: എബനേസർ മാർത്തോമ്മാ ചർച്ച് ഡബ്ലിൻ സൗത്തിന്റെ ആദ്യ വിശുദ്ധ കുർബാന ഈ മാസം 18 ന് ( ശനിയാഴ്ച). രാവിലെ 9.30 ന് ഗ്രസ്‌റ്റോൺസിലുള്ള നസറീൻ കമ്മ്യൂണിറ്റി ചർച്ചിൽ ആയിരിക്കും കുർബാന നടക്കുക. അയർലൻഡിലെ രണ്ടാമത്തെ മാർത്തോമ്മ പള്ളിയായി ഉയർത്തപ്പെട്ട പള്ളിയാണ് എബനേസർ പള്ളി. ഇടവക വികാരി സ്റ്റാൻലി മാത്യു ജോണാണ് വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകുന്നത്. കുർബാനയിൽ പങ്കെടുക്കാൻ സംഘാടകർ ഏവരെയും ക്ഷണിച്ചിട്ടുണ്ട്.
ടിപ്പററി: കൗണ്ടി ടിപ്പററിയിൽ 40 കാരനെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. നോക്കണേയിൽവച്ചായിരുന്നു സംഭവം. പരിക്കേറ്റയാൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ 20 ലേറെ പ്രായം തോന്നിക്കുന്ന യുവാക്കളാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ ഊർജ്ജിത അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: ദ്രോഹെഡ മലയാള മിഷൻ സോണിന്റെ ഉദ്ഘാടനവും ആദ്യ ക്ലാസും നടന്നു. ഞായറാഴ്ച ടുള്ളിയല്ലൻ കമ്മ്യൂണിറ്റി ഹാളിൽവച്ചായിരുന്നു പരിപാടി. കേരളസർക്കാരിന്റെ മലയാള മിഷൻ പദ്ധതിയുടെ സഹകരണത്തോടെ സെന്റ് തോമസ് സിറോ മലബാർ ചർച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പദ്ധതിയുടെ ദ്രോഹെഡ സോൺ പ്രവർത്തനങ്ങൾക്ക് ഫാ. സിജോ വെങ്കിട്ടയ്ക്കൽ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മറ്റ് അംഗങ്ങളുടെ പ്രസംഗത്തിന് പിന്നാലെ മലയാള മിഷൻ ക്ലാസുകൾ ഔദ്യോഗികമായി ആരംഭിക്കുകയായിരുന്നു. ഏകദേശം 60 ഓളം വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് പരിപാടിയിൽ പങ്കെടുത്തത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
