- വെടിവയ്പ്പ്; വടക്കൻ ബെൽഫാസ്റ്റിൽ പട്രോളിംഗ് ശക്തമാക്കാൻ പോലീസ്
- ആനി മാഡൻ അന്തരിച്ചു
- ഫളൂ ബാധിതർ കൂടുന്നു; ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടത് 62 പേർ
- കാർ ഇടിച്ച് 90 കാരൻ മരിച്ചു
- ക്രിസ്തുമസ് എന്നാൽ സൽക്കാരത്തിന്റെ ദിനം; ഐറിഷ് ജനതയുടെ പ്രിയപ്പെട്ട അത്താഴ വിഭവങ്ങൾ ഇതെല്ലാമാണ്
- ഡബ്ലിനിലെ എം1 ജംഗ്ഷനിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്
- ഒമാഗിൽ യുവാവിന് മർദ്ദനം; പരിക്ക്
- ജീവനക്കാരുടെ പിരിച്ചുവിടൽ; പുതിയ നിയമങ്ങൾ ആവശ്യമെന്ന് ബെർണാഡ് ഗ്ലോസ്റ്റർ
Author: sreejithakvijayan
ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുൻ തൂക്കം ഇടത് പക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലിയ്ക്ക് തന്നെ. ബിസിനസ് പോസ്റ്റ് റെഡ് സി പോളും കാതറിൻ കനോലി പ്രസിഡന്റായി വിജയിക്കുമെന്നാണ് പ്രവചിച്ചിക്കുന്നത്. പോളിന്റെ ഭാഗമായ 36 ശതമാനം പേർ കനോലിയെ അനുകൂലിച്ചു. 25 ശതമാനം പേർ ഫിൻ ഗെയിൽ സ്ഥാനാർത്ഥി ഹെതർ ഹംഫ്രീസിന് ആയിരുന്നു പിന്തുണ നൽകിയത്. 12 ശതമാനം പേർ ജിം ഗാവിന് തങ്ങളുടെ വോട്ടുകൾ നൽകുമെന്ന് വ്യക്തമാക്കി. അതേസമയം 30 ശതമാനം പേർ ഇനിയും ആർക്ക് വോട്ട് നൽകണമെന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല.
കോർക്ക്: കൗണ്ടി കോർക്കിൽ വാഹനാപകടത്തിൽ കൗമാരക്കാരൻ മരിച്ചു. ന്യൂമാർക്കറ്റിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു കൗമാരക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11.20 ഓടെയായിരുന്നു സംഭവം. ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. വാഹനത്തിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ കൗമാരക്കാരന് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് ശാസ്ത്രീയ പരിശോധനകൾ പോലീസ് പൂർത്തിയാക്കി.
ഡബ്ലിൻ: വിവാദത്തിന് പിന്നാലെ ജിം ഗാവിൻ മുൻ വാടകക്കാരന് പണം തിരികെ നൽകിയ നടപടിയിൽ പ്രതികരിച്ച് പ്രധാനമന്ത്രിയും ഫിയന്ന ഫെയിൽ നേതാവുമായ മീഹോൾ മാർട്ടിൻ. ജിം ഗാവിന്റെ നടപടിയിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡബ്ലിനിൽ ഇന്നലെ നടന്ന ഡിന്നറിൽ പങ്കെടുക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇപ്പോൾ നടക്കുന്ന എല്ലാ സംഭവങ്ങളുടെയും ഇരയാണ് മുൻ വാടക്കാരൻ എന്ന് മീഹോൾ മാർട്ടിൻ പറഞ്ഞു. അതിനാൽ പണം നൽകിയ ഗാവിന്റെ നടപടിയിൽ സന്തോഷമുണ്ട്. മത്സരത്തിൽ നിന്നും പിന്മാറിയതിന് പിന്നാലെ അദ്ദേഹവുമായി സംസാരിച്ചിട്ടില്ല. അദ്ദേഹവുമായി ബന്ധപ്പെട്ടുള്ളവരോട് മാത്രമാണ് സംസാരിച്ചിട്ടുള്ളത് എന്നും മീഹോൾ മാർട്ടിൻ കൂട്ടിച്ചേർത്തു.
കോർക്ക്: കൗണ്ടി കോർക്കിൽ മൃതദേഹം കണ്ടെത്തി. 40 വയസ്സ് തോന്നിക്കുന്നയാളുടെ മൃതദേഹം ആണ് റോക്ക്‌വ്യൂ ടെറസിൽ നിന്നും കണ്ടെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. വിവരം അറിഞ്ഞ പോലീസ് ഉടൻ തന്നെ സ്ഥലത്ത് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച അർദ്ധരാത്രി 12 മുതൽ പുലർച്ചെ 2 വരെ, ഡൊണറൈൽ ഗ്രാമത്തിന് സമീപമുണ്ടായിരുന്നവർ ഡാഷ് ക്യാമുകൾ പരിശോധിക്കണമെന്നും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
ഡബ്ലിൻ: അയർലൻഡിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി കൂടുതൽ റീച്ചാർജ് ഹബ്ബുകൾ സ്ഥാപിക്കും. ഗതാഗതമന്ത്രി ദരാഗ് ഒ’ബ്രയാനാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. 90 ചാർജിംഗ് ഹബ്ബുകൾ ആയിരിക്കും പുതുതായി സ്ഥാപിക്കുക. അയർലൻഡിലെ നാഷണൽ പ്രൈമറി, സെക്കന്ററി റോഡ് ശൃംഖലയിൽ ആയിരിക്കും ചാർജിംഗ് ഹബ്ബുകൾ സജ്ജീകരിക്കുക. 250 കിലോവാൾട്ട് ശേഷിയുള്ള 192 പുതിയ ഫാസ്റ്റ് റീച്ചാർജിംഗ് പോയിന്റുകൾ സജ്ജമാക്കും. ഈ ചാർജിംഗ് പോയിന്റുകൾ തമ്മിൽ 30 കിലോ മീറ്ററോ അതിൽ കുറവോ ദൂരം മാത്രമായിരിക്കും ഉണ്ടാകുക. ചാർജ്ജിംഗ് ഹബ്ബുകളുടെ നിർമ്മാണത്തിനായി ഏകദേശം 10 മില്യൺ യൂറോ അനുവദിക്കാനാണ് തീരുമാനം.
ഡബ്ലിൻ: വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പമായി ഐറിഷ് ഡീർ കമ്മീഷൻ. രാജ്യത്തെ നിരത്തുകളിൽ ജാഗ്രത പാലിക്കണമെന്ന് ഐഡിസി അറിയിച്ചു. മാനുകളുടെ പ്രജനന കാലം ആരംഭിച്ചതിന് പിന്നാലെയാണ് ഐഡിസിയുടെ മുന്നറിയിപ്പ്. സെപ്തംബറിൽ ആരംഭിച്ച പ്രജനന കാലം നവംബറിൽ ആണ് അവസാനിക്കുക. ഈ കാലഘട്ടത്തിൽ ആൺ മാനുകൾ തമ്മിൽ സംഘർഷം ഉണ്ടാകാറുണ്ട്. റോഡുകളിൽ വച്ചുള്ള ഇത്തരം കൊമ്പുകോർക്കൽ പലപ്പോഴും വാഹനയാത്രികരെ അപകടത്തിൽപ്പെടുത്താറുണ്ട്. ഇതേ തുടർന്നാണ് മുന്നറിയിപ്പ്. പുലർച്ചെ സമയങ്ങളിലും സന്ധ്യാസമയങ്ങളിലും റോഡുകളിലൂടെ സഞ്ചരിക്കുമ്പോൾ വാഹനയാത്രികർ അതീവ ശ്രദ്ധ പുലർത്തണമെന്ന് ഐഡിസി വ്യക്തമാക്കി. വനമേഖലകൾ, മലനിരകൾ എന്നിവയ്ക്ക് സമീപമുള്ള മേഖലകളിലൂടെ സഞ്ചരിക്കുമ്പോൾ അപകട സാധ്യത കൂടുതലാണെന്നും ഐഡിസി അറിയിച്ചു.
ഡബ്ലിൻ: ഐറിഷ് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിന് നന്ദി പറഞ്ഞ് ഫിൻ ഗെയ്ൽ പ്രസിഡന്റ് സ്ഥാനാർത്ഥി ഹെതർ ഹംഫ്രീസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഹെതർ ഹംഫ്രീസിന് വോട്ട് നൽകുമെന്ന മെക്കിൾ മാർട്ടിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഹംഫ്രീസിന്റെ പ്രതികരണം. അപ്പർചർച്ച് ഡ്രോംബെയ്ൻ ജിഎഎയിൽ സംസാരിക്കുകയായിരുന്നു ഹംഫ്രീസ്. സംസാരിക്കുന്നതിനിടെ ഇവാൻ യേറ്റ്‌സിന്റെ പരാമർശത്തോടും അവർ പ്രതികരിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു മൈക്കിൾ മാർട്ടിൻ ഹംഫ്രീസിന് വോട്ട് നൽകുമെന്ന് പറഞ്ഞത്. തന്റെ ആശയങ്ങളോട് ചേർന്ന് നിൽക്കുന്ന നേതാവാണ് ഹംഫ്രീസ് എന്നും അതുകൊണ്ട് തന്നെ ഫിൻ ഗെയ്ൽ സ്ഥാനാർത്ഥിയ്ക്കായിരിക്കും വോട്ട് ചെയ്യുക എന്നുമായിരുന്നു മൈക്കിൾ മാർട്ടിന്റെ പ്രസ്താവന.
കോർക്ക്: കൗണ്ടി കോർക്കിൽ 40 കാരന് പരിക്കേൽക്കാൻ ഇടയായ ആക്രമണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ പോലീസ്. വസ്തുതാവിരുദ്ധമായ വിവരങ്ങളാണ് പ്രചരിക്കുന്നത് എന്നും ആരും വിശ്വസിക്കരുതെന്നും പോലീസ് വ്യക്തമാക്കി. ഐപിഎഎസ് ( ഇന്റർനാഷണൽ പ്രൊട്ടക്ഷൻ അക്കൊമഡേഷൻ സർവ്വീസ് ) സെന്ററിൽവച്ചായിരുന്നു 40 കാരൻ ആക്രമിക്കപ്പെട്ടത് എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിലെ പ്രചാരണം. 40 കാരന് നേരെ ആക്രമണം ഉണ്ടായത് മിച്ചൽസ്ടൗണിലെ ഐപിഎസ് സെന്ററിൽവച്ചല്ലെന്നും സ്വകാര്യ വസതയിൽവച്ചാണെന്നും പോലീസ് അറിയിച്ചു. വ്യാജ പ്രചാരണം നടത്തി അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും പോലീസ് നൽകിയിട്ടുണ്ട്. അതേസമയം 40 കാരനെ ആക്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിലായിട്ടുണ്ട്.
ഡബ്ലിൻ: പാലിന്റെ വില കുറച്ച് അയർലൻഡിലെ പ്രമുഖ സൂപ്പർമാർക്കറ്റുകളായ ആൽഡിയും ലിഡിലും. കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു സൂപ്പർമാർക്കറ്റുകളുടെ വമ്പൻ പ്രഖ്യാപനം. 2023 ന് ശേഷം ഇത് ആദ്യമായിട്ടാണ് പാൽ വില കുറയ്ക്കാൻ സൂപ്പർമാർക്കറ്റുകൾ തയ്യാറാകുന്നത്. പാലിന് 16 സെന്റിന്റെ ഇളവാണ് ലിഡിൽ വരുത്തിയിരിക്കുന്നത്. വിലക്കുറവ് പ്രഖ്യാപിച്ചതിന് പിന്നാലെ ലിഡിൽ ഷോപ്പുകളിൽ രണ്ട് ലിറ്റർ പാലിന് 2.35 യൂറോയും മൂന്ന് ലിറ്റർ പാലിന് 3.39 യൂറോയും ആയി. നേരത്തെ ഇത് യഥാക്രമം 2.45 യൂറോ 3.55 യൂറോ എന്ന നിലയിൽ ആയിരുന്നു. പാലിൽ 3 സെന്റ് മുതൽ 16 സെന്റ് വരെയാണ് ആൽഡി കുറവ് വരുത്തിയിരിക്കുന്നത്. തിങ്കളാഴ്ച മുതൽ ഈ വിലക്കുറവ് പ്രാബല്യത്തിൽവരും. പണപ്പെരുപ്പത്തെ തുടർന്ന് മുൻ വർഷങ്ങളിൽ പാൽ വിലയിൽ വലിയ വർധനവ് ആണ് ഉണ്ടായിട്ടുള്ളത്.
ഡബ്ലിൻ: ക്ലോൺസ്‌കീഗിലുള്ള മുസ്ലീം പള്ളി തുടർച്ചയായി അടച്ചിടുന്നതിനെതിരെ പ്രതിഷേധം. മുസ്ലീം കമ്യൂണിറ്റി അയർലൻഡാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. പള്ളിയും ഇതിനോട് ചേർന്നുള്ള സാംസ്‌കാരിക കേന്ദ്രവും തുറക്കണമെന്നാണ് ഇവരുടെ ആവശ്യം. കുട്ടികൾ ഉൾപ്പെടെയായിരുന്നു പ്രതിഷേധത്തിൽ പങ്കെടുത്തത്. പള്ളിയിലെ പ്രാർത്ഥനകളിൽ പങ്കെടുക്കാൻ കഴിയാത്തത് വലിയ മാനസിക ബുദ്ധിമുട്ടാണ് നൽകുന്നത് എന്ന് കമ്യൂണിറ്റി അംഗങ്ങൾ വ്യക്തമാക്കി. കുട്ടികളുടെ ക്ലാസുകൾ മുടങ്ങി. പ്രധാന സേവനങ്ങൾ നഷ്ടമായി എന്നും പ്രതിഷേധക്കാർ കൂട്ടിച്ചേർത്തു. സാംസ്‌കാരിക കേന്ദ്രത്തിൽ ഒരു സ്‌കൂൾ, റസ്റ്റോറന്റ്, കട എന്നിവ ഇപ്പോഴും പ്രവർത്തിക്കുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
