- സൗജന്യ നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാൻ കഴിയില്ല ; പരീക്ഷാ ഫീസ് ഏർപ്പെടുത്തിയതിനെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി
- മാർച്ച് 29 മുതൽ അയർലൻഡിൽ സമയം മുന്നോട്ട് ; ഡേലൈറ്റ് സേവിംഗ് ടൈം ആരംഭിക്കുന്നു
- അയര്‍ലൻഡിന്റെ ലൈംഗിക ആരോഗ്യ നയത്തില്‍ മാറ്റം വരുമെന്ന് സൂചന ; സര്‍ക്കാര്‍ പരിഗണിക്കുന്നത് 32 ശുപാര്‍ശകൾ
- ഇന്ധനച്ചെലവിന് അനുസൃതമായി മൈലേജ് നിരക്കുകളില്‍ മാറ്റങ്ങള്‍ വരുത്തണം ; ഐറിഷ് നഴ്സസ് ആന്‍ഡ് മിഡൈ്വഫ്സ് ഓര്ഗനൈസേഷന്
- സൗത്ത് ഡബ്ലിനിൽ 1.52 മില്യൺ യൂറോ വിലമതിക്കുന്ന കഞ്ചാവ് പിടിച്ചെടുത്തു ; രണ്ട് പേർ അറസ്റ്റിൽ
- അയൽക്കാർക്ക് ശല്യമുണ്ടാകുന്ന തരത്തിൽ പ്രവർത്തിപ്പിച്ചു ; വിൻഡ് ഫാം ഓപ്പറേറ്റർക്ക് പിഴ ശിക്ഷ നൽകിയ ഉത്തരവിനെതിരെ അപ്പീൽ
- കേരളം കടുത്ത ദാരിദ്ര്യത്തിൽ നിന്ന് മുക്തമാണ് , ഇത് എങ്ങനെ സംഭവിച്ചുവെന്ന് ലോകം തന്നെ ആശ്ചര്യപ്പെടുന്നു ; പിണറായി വിജയൻ
- ഇറാൻ മിസൈൽ അക്രമണത്തിൽ അബുദാബിയിൽ അഞ്ച് ഇന്ത്യൻ പൗരന്മാർക്ക് പരിക്ക്
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിലെ ഐപിഎസ് സെന്ററുകളിൽ കഴിയുന്ന 10,000 അഭയാർത്ഥികൾക്ക് സ്വന്തം നിലയിൽ താമസസൗകര്യം നൽകിയതായി സർക്കാർ. നീതി മന്ത്രി ജിം ഒ കെല്ലഗനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാർലമെന്ററി ചോദ്യത്തിനുള്ള മറുപടിയിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെയാണ് പതിനായിരം അഭയാർത്ഥികൾക്കാണ് സർക്കാർ താമസസൗകര്യം നൽകിയത്. ഇതിൽ കഴിഞ്ഞ വർഷം മാത്രം നാലായിരം പേർ മാറി താമസിച്ചതായും കെല്ലഗൻ വ്യക്തമാക്കി. അതേസമയം മന്ത്രിയുടെ വെളിപ്പെടുത്തലിൽ വലിയ വിമർശനമാണ് ഉയരുന്നത്. നിലവിൽ നിരവധി ഐറിഷ് പൗരന്മാരാണ് വീടില്ലാതെ വലിയ ബുദ്ധിമുട്ട് നേരിടുന്നത്. ഇവർക്ക് പുറമേ അയർലൻഡിലേക്ക് ജോലി തേടിയെത്തിയവരും വീടില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇതിനിടെയാണ് അഭയാർത്ഥികൾക്ക് സർക്കാർ ഇത്രയും സൗകര്യം ഒരുക്കി നൽകുന്നത്.
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ യുകെ മെറ്റ് ഓഫീസ് യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. മഴ വെള്ളപ്പൊക്കത്തിന് ഉൾപ്പെടെ കാരണമാകാമെന്നാണ് മെറ്റ് ഓഫീസ് അറിയിക്കുന്നത്. ആൻഡ്രിം, അർമാഗ്, ഡൗൺ, ടൈറോൺ, ടെറി എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ്. ഇന്ന് രാവിലെ 10 മണി മുതൽ മുന്നറിയിപ്പ് തുടരും. രാത്രി 11.59 വരെയാണ് മുന്നറിയിപ്പ് ഉണ്ടാകുക. അയർലൻഡിലെ കൗണ്ടികളിലും ഇന്ന് മഴ കനക്കുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്.
ഡബ്ലിൻ: ഡൺസ് സ്റ്റോറുകളിൽ നിന്നും റെഡി മീൽ ഭക്ഷണങ്ങൾ തിരിച്ച് വിളിച്ച് ഐറിഷ് ഭക്ഷ്യസുരക്ഷാ അതോറിറ്റി. പാക്കറ്റിലെ വിശദാംശങ്ങളിൽ പിഴവ് സംഭവിച്ച പശ്ചാത്തലത്തിലാണ് നടപടി. ഉത്പന്നം കൈവശം ഉള്ളവർ ഉപയോഗിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ചിക്കൻ അറബ്ബിയാറ്റ വിത്ത് പെന്നെ പാസ്ത എന്ന റെഡി മീൽസ് ആണ് തിരിച്ച് വിളിച്ചത്. ഇതിൽ ഉൾപ്പെട്ടിട്ടുള്ള മീനിന്റെയും ബാർലിയുടെയും വിവരങ്ങൾ ലേബലിൽ രേഖപ്പെടുത്തിയിട്ടില്ല. ഇവ രണ്ടും ചിലരിൽ അലർജിയ്ക്ക് കാരണം ആകാം. ഇതേ തുടർന്നാണ് തിരിച്ച് വിളിച്ചത്.
ഡബ്ലിൻ: ഭീതിയിൽ ഓരോ ദിവസവും തള്ളി നീക്കി ഡോണാഗ്മെഡ് ഹൗസിംഗ് അപ്പാർട്ട്‌മെന്റിലെ അന്തേവാസികൾ. അപ്പാർട്ട്‌മെന്റ് പരിസരത്ത് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ മുൻപെങ്ങും ഇല്ലാത്ത വിധം വർധിച്ചിരിക്കുകയാണ്. അടുത്തിടെ നിരവധി പേരാണ് ഇവിടെ നിന്നും മാറി താമസിച്ചത്. മലാഹൈഡ് റോഡിൽ ഡി വെർഡൺ പ്ലേസിലെ താമസക്കാരാണ് ബുദ്ധിമുട്ട് നേരിടുന്നത്. 2024 ൽ ഡബ്ലിൻ സിറ്റി കൗൺസിലും ടുവാത്ത് ഹൗസിംഗും ചേർന്നാണ് അപ്പാർട്ട്‌മെന്റ് നിർമ്മിച്ചത്. തുടർന്ന് എല്ലാ വീടുകളിലും ആളുകൾ താമസം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് സാമൂഹ്യവിരുദ്ധരുടെ ശല്യം ആരംഭിക്കുകയായിരുന്നു. പ്രശ്‌നത്തിന് ഉടനടി പരിഹാരം വേണമെന്നാണ് അന്തേവാസികൾ ആവശ്യപ്പെടുന്നത്.
ലൗത്ത്: കൗണ്ടി ലൗത്തിൽ വനിതാ ചൈൽഡ്‌കെയർ വർക്കറെ ജയിലിൽ അടച്ച് കോടതി. ഡണ്ട്‌ലാക്ക് സർക്യൂട്ട് കോടതിയുടേതാണ് നടപടി. കള്ളപ്പണം വെളുപ്പിക്കൽ, ലഹരി ഇടപാട് തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ടാണ് തടവ് ശിക്ഷ. 33 കാരിയായ മെെക്കേല ഫിറ്റ്‌സ്പാട്രികാണ് പ്രതി. രത്മുള്ളൻ പാർക്ക് സ്വദേശിയായ യുവതി 13,000 യൂറോയിലധികം വിലവരുന്ന ലഹരിവസ്തുവിന്റെ ഇടപാടാണ് നടത്തിയതെന്നാണ് കണ്ടെത്തൽ. 2024 ജനുവരിയിൽ ആയിരുന്നു യുവതിയെ അറസ്റ്റ് ചെയ്തത്. കേസിൽ രണ്ട് വർഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്.
ഡബ്ലിൻ: ഈ വർഷത്തെ ഡബ്ലിൻ അന്തരാഷ്ട്ര ചലച്ചിത്ര മേളയിൽ പോൾ റൂഡും നിക്ക് ജോനാസും പങ്കെടുക്കും. ഫെസ്റ്റിവലിന്റെ സമാപന രാവിൽ ആണ് ഇരുവരും സാന്നിദ്ധ്യം അറിയിക്കുക. മാർച്ച് 1 ന് ബോർഡ് ഗൈസ് എനർജി തിയേറ്ററിൽ നടക്കുന്ന പ്രദർശനത്തോടെ ഈ വർഷത്തെ ഫെസ്റ്റിവൽ അവസാനിക്കും. 11 ദിവസമാണ് ഫിലിം ഫെസ്റ്റിവൽ അരങ്ങേറുക. ഫെസ്റ്റിവലിന്റെ അവസാന ദിനം ഇരുവരും അഭിനയിച്ച പവർ ബല്ലാഡിന്റെ വേഴ്ഡ് പ്രീമിയറാണ്. ഇതിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഇരുവരും ഡബ്ലിനിൽ എത്തുന്നത്. അയർലൻഡിലാണ് പവർ ബല്ലാർഡ് ചിത്രീകരിച്ചത്. ഇതിൽ ഐറിഷ് നടീനടന്മാരും അഭിനയിച്ചിട്ടുണ്ട്.
ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ ലഹരിവേട്ട. 1.5 മില്യൺ യൂറോ വിലവരുന്ന ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. റെവന്യൂ ഉദ്യോഗസ്ഥരാണ് ലഹരി ശേഖരം പിടിച്ചെടുത്തത്. കഞ്ചാവാണ് പിടിച്ചെടുത്തത്. വിമാനത്താവളത്തിന് പുറത്ത് നിർത്തിയിട്ടിരുന്ന കാറിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. റവന്യൂ വിഭാഗത്തിന്റെ നായയായ ലുസായ് ആണ് കഞ്ചാവ് പിടികൂടാൻ സഹായിച്ചത്. കാറിന്റെ സീറ്റുകൾക്ക് അടിയിൽ സീൽ ചെയ്ത നിലയിൽ 78 കിലോ ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
ഡബ്ലിൻ: ശിശുപരിപാലനത്തിനായുള്ള ചിലവുകൾ കുറയ്ക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ചൈൽഡ് കെയർ ചിലവുകൾ പ്രതിമാസം 200 യൂറോ എന്ന നിലയിൽ കുറയ്ക്കും. ഏറ്റവും വിലയ കുടുംബങ്ങളുടെ ചിലവുകൾ കുറയ്ക്കുന്നതിനുള്ള നടപടികൾ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ ഉടമസ്ഥതയിൽ കൂടുതൽ ചൈൽഡ് കെയർ സ്ഥാപനങ്ങൾ കൊണ്ടുവരണം. ഇതിനായി സൗകര്യങ്ങൾ സർക്കാർ വാങ്ങുകയോ അല്ലെങ്കിൽ നിർമ്മിക്കുകയോ ചെയ്യും. സ്‌കൂളുകളുമായി ചേർന്ന് ഇവയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡബ്ലിൻ: ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ച് ഡബ്ലിൻ. പട്ടികയിൽ മൂന്നാംസ്ഥാനമാണ് അയർലൻഡിന്റെ തലസ്ഥാന നഗരിയ്ക്കുള്ളത്. വൻ ഗതാഗത കുരുക്ക് നഗരം നേരിടുന്ന പ്രധാന പ്രശ്‌നമാണ്. കഴിഞ്ഞ വർഷം ഗതാഗതക്കുരുക്കിൽ ഡ്രൈവർമാർക്ക് ഏകദേശം 191 മണിക്കൂർ അഥവാ ഏകദേശം 8 ദിവസങ്ങൾ നഷ്ടമായി എന്നാണ് ടോംടോമിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഗതാഗതക്കുരുക്കിനെ തുടർന്ന് വാഹനങ്ങൾ പതിയെ പോകേണ്ട സാഹചര്യം ഉണ്ടായി. ലോകത്തിലെ തന്നെ ഏറ്റവും വേഗത കുറഞ്ഞ ആറാമത്തെ നഗരമാണ് ഡബ്ലിൻ . കിലോമീറ്ററിന് മൂന്ന് മിനിറ്റും 27 സെക്കൻഡുമാണ് യാത്രാ സമയം വേണ്ടിവന്നത്. കഴിഞ്ഞ വർഷം യാത്ര ചെയ്യാൻ ഏറ്റവും മോശം ദിവസം ഡിസംബർ 11 ആയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഡബ്ലിൻ: അയർലൻഡിൽ സമ്മറിലെ സംഗീത പരിപാടികൾ പ്രഖ്യാപിച്ച് സിയാൻ ഡുക്രോട്ടും ഡേവിഡ് ഗ്രേയും. ഡബ്ലിനിലും കോർക്കിലുമാണ് ഇവരുടെ പരിപാടി. പരിപാടികൾക്കായുള്ള ടിക്കറ്റ് വിൽപ്പന അടുത്ത ദിവസം മുതൽ ആരംഭിക്കും. ഡബ്ലിനിലെ ട്രിനിറ്റി കോളേജിലാണ് ഡുക്രോട്ടിന്റെ പരിപാടി. വെള്ളിയാഴ്ച മുതൽ പരിപാടിയ്ക്കായുള്ള ടിക്കറ്റ് വിൽപ്പന ആരംഭിക്കും. 69.90 യൂറോയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റിന് 12.5 ശതമാനം സർവ്വീസ് ചാർജും ബാധകമാണ്. ജൂൺ 13, 14 തീയതികളിൽ ശനി, ഞായർ ദിവസങ്ങളിൽ കോർക്കിലെ മാർക്വിയിൽ ഡേവിഡ് ഗ്രേയുടെ ലൈവ് പരിപാടി അരങ്ങേറും. ജൂൺ 13-ന് നടക്കുന്ന സംഗീത പരിപാടിയുടെ ടിക്കറ്റുകൾ വിറ്റുതീർന്നു. എന്നാൽ ജൂൺ 14ലെ പരിപാടിയ്ക്കായുള്ള ടിക്കറ്റുകൾ ലഭ്യമാണ്. ടിക്കറ്റ്മാസ്റ്റർ വഴി ടിക്കറ്റുകൾ സ്വന്തമാക്കാം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
