വെക്സ്ഫോർഡ്: കൗണ്ടി വെക്സ്ഫോർഡിൽ വൻ ലഹരിവേട്ട. റോസ്ലേർ യൂറോപോർട്ടിൽ നടത്തിയ പരിശോധനയിലാണ് വൻ ലഹരിശേഖരം പിടിച്ചെടുത്തത്. പിടിച്ചെടുത്ത ലഹരിയ്ക്ക് വിപണിയിൽ 10.5 മില്യൺ യൂറോ വിലവരുമെന്ന് അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച ഗാർഡ നാഷണൽ ഡ്രഗ്സ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോയും റെവന്യൂ കസ്റ്റംസ് സർവ്വീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി ശേഖരം പിടിച്ചെടുത്തത്. ഇവിടെയെത്തിയ ട്രക്കിലായിരുന്നു ലഹരി ഉണ്ടായിരുന്നത്. ട്രക്കിൽ നടത്തിയ പരിശോധനയിൽ ഇന്ധന ടാങ്കിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ലഹരി വസ്തുക്കൾ ഉണ്ടായിരുന്നത്. ഏകദേശം 150 കിലോ കൊക്കെയ്ൻ ഉണ്ടായിരുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സംഭവത്തിൽ 50 വയസ്സുള്ളയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post

