- വെടിവയ്പ്പ്; വടക്കൻ ബെൽഫാസ്റ്റിൽ പട്രോളിംഗ് ശക്തമാക്കാൻ പോലീസ്
- ആനി മാഡൻ അന്തരിച്ചു
- ഫളൂ ബാധിതർ കൂടുന്നു; ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടത് 62 പേർ
- കാർ ഇടിച്ച് 90 കാരൻ മരിച്ചു
- ക്രിസ്തുമസ് എന്നാൽ സൽക്കാരത്തിന്റെ ദിനം; ഐറിഷ് ജനതയുടെ പ്രിയപ്പെട്ട അത്താഴ വിഭവങ്ങൾ ഇതെല്ലാമാണ്
- ഡബ്ലിനിലെ എം1 ജംഗ്ഷനിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്
- ഒമാഗിൽ യുവാവിന് മർദ്ദനം; പരിക്ക്
- ജീവനക്കാരുടെ പിരിച്ചുവിടൽ; പുതിയ നിയമങ്ങൾ ആവശ്യമെന്ന് ബെർണാഡ് ഗ്ലോസ്റ്റർ
Author: sreejithakvijayan
ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ കോസ്റ്റ് റെന്റൽ അപ്പാർട്ട്‌മെന്റുകൾക്കായി ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി. ഡബ്ലിൻ 13 ലെ 85 കോസ്റ്റ് റെന്റൽ അപ്പാർട്ട്‌മെന്റുകൾക്കായുള്ള അപേക്ഷകളാണ് സ്വീകരിക്കാൻ ആരംഭിച്ചത്. ഇന്നലെ രാവിലെ ഒൻപത് മണി മുതലാണ് അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചത്. ഈ മാസം 29 ന് വൈകീട്ട് അഞ്ച് മണിവരെ ആവശ്യക്കാർക്ക് അപേക്ഷകൾ നൽകാം. ബെൽമെയ്‌നിലെ പാർക്ക്‌സൈഡിലുള്ള എ റേറ്റഡ് അപ്പാർട്ട്‌മെന്റുകളാണ് അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യുക. 45 വൺ ബെഡ് അപ്പാർട്ട്‌മെന്റുകൾ ഇവിടെയുണ്ട്. ഇതിന് പ്രതിമാസം 1,397 യൂറോ ആണ് വാടക. 37 ടു ബെഡ് അപ്പാർട്ട്‌മെന്റുകൾക്ക് പ്രതിമാസം 1,725 യൂറോയും ത്രീ ബെഡ് അപ്പാർട്ട്‌മെന്റുകൾക്ക് പ്രതിമാസം 1,800 യൂറോയും ആണ് വാടക.
ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിൽ ഏഷ്യൻ ഹോർനെറ്റുകളെ കണ്ടെത്തിയ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ. കടന്നൽ കൂടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഒരിക്കലും അത് ഇളക്കരുതെന്നും എത്രയും വേഗം ബന്ധപ്പെട്ടവരെ വിവരം അറിയിക്കണമെന്നും നേർതേൺ അയർലൻഡ് എൻവിരോൺമെന്റൽ ഏജൻസി അറിയിച്ചു. ഈ മാസം 10 ന് കണ്ടെത്തിയ കടന്നലാണ് ഏഷ്യൻ ഹോർനെറ്റ് വിഭാഗത്തിൽപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചത്. വളരെ ആക്രമണ സ്വഭാവമുള്ള കടന്നലുകളെയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് എൻഐഇഎ വ്യക്തമാക്കി. അതുകൊണ്ട് തന്നെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ഏഷ്യൻ ഹോർനെറ്റുകളുടെ കൂടിന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചുകഴിഞ്ഞു. കടന്നലുകൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം അധികൃതരെ അറിയിക്കണമെന്നും എൻഐഇഎ അറിയിച്ചു. ബെൽഫാസ്റ്റിലെ ഡൺഡൊണാൾഡ് മേഖലയിലാണ് ഏഷ്യൻ ഹോൻനെറ്റിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
ഡബ്ലിൻ: ഡൊണാഗ്മെഡിലെ തുസ്ല കേന്ദ്രത്തിൽ കൗമാരക്കാരനെ കുത്തിക്കൊലപ്പെടുത്തി. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു കുട്ടിയ്ക്ക് നേരെ ആക്രമണം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. വിവരം ലഭിച്ചയുടൻ പോലീസും അടിയന്തിര സേവനങ്ങളും സ്ഥലത്ത് എത്തുകയായിരുന്നു. എന്നാൽ അപ്പോഴേയ്ക്കും കുട്ടി മരിച്ചിരുന്നു. മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകീട്ടോടെയാണ് മൃതദേഹം സ്ഥലത്ത് നിന്നും മാറ്റിയത്.
ഡബ്ലിൻ: പുതിയ നാഷണൽ സൂപ്പർ കമ്പ്യൂട്ടർ സുരക്ഷിതമാക്കാൻ അയർലൻഡ്. ഇത് സംബന്ധിച്ച ഹോസ്റ്റിംഗ് കരാറിൽ ഒപ്പുവച്ചു. സൂപ്പർ കമ്പ്യൂട്ടറുകളുടെ ആസ്ഥാനമായ ഗാൽവെ സർവ്വകലാശാലയിലെ ഐറിഷ് സെന്റർ ഫോർ ഹൈ- എൻഡ് കമ്പ്യൂട്ടിംഗ് ആണ് പുതിയ സിസ്റ്റം ഏറ്റെടുക്കുന്നത്. ഐസിഎച്ച്ഇസി വിജയകരമായി എഐ ഫാക്ടറി ആന്റിന ബിഡ് പൂർത്തിയാക്കിയിട്ടുണ്ട്. എ ഐ എഫ് ഐ ആർ എൽ-ആന്റിനയ്ക്ക് യൂറോപ്യൻ ഫണ്ടിൽ നിന്നും പണവും ലഭിച്ചിട്ടുണ്ട്. യൂറോഎച്ച്പിസി ജെയു നടത്തിയ വിലയിരുത്തലിന് ശേഷം ആയിരുന്നു ഇത്. ഫണ്ടിൽ നിന്നും 5 മില്യൺ യൂറോയാണ് ഐസിഎച്ച്ഇസിയ്ക്ക് ലഭിച്ചത്.
ഡബ്ലിൻ: അയർലൻഡിൽ പോലീസുകാർക്കിടയിലും ക്രിമിനലുകൾ. 2022 മുതൽ വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട നിരവധി പോലീസുകാരെയാണ് സസ്‌പെൻഡ് ചെയ്തത്. വിവരാവകാശ നിയമ പ്രകാരം അയർലൻഡിലെ പ്രമുഖ മാധ്യമം നൽകിയ അപേക്ഷയിലെ വിവരങ്ങളാണ് ഇത്. 2022 ൽ 44 ഉദ്യോഗസ്ഥർക്കെതിരെയുള്ള സസ്‌പെൻഷൻ ഉത്തരവുകളാണ് പുറപ്പെടുവിച്ചത്. 2023 ൽ ഇത് 27 ആയിരുന്നു. കഴിഞ്ഞ വർഷം 18 പേരെയാണ് സസ്‌പെൻഡ് ചെയ്തത്. മദ്യപിച്ച് വാഹനമോടിക്കൽ, ആക്രമണം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ശരിയായി ചുമതല നിർവ്വഹിക്കാത്ത 118 സംഭവങ്ങൾ 2022 ൽ ഉണ്ടായി. 2023 ൽ ഇത് 305 ആയിരുന്നു. 2024 ൽ കൃത്യനിർവ്വഹണത്തിൽ വീഴ്ചവരുത്തിയ 87 സംഭവങ്ങൾ ഉണ്ടായി.
കോർക്ക്: കൗണ്ടി കോർക്കിൽ യുവാവിനെ വീടിന് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരു അറസ്റ്റ് കൂടി. 16 വയസ്സുള്ള ആൺകുട്ടിയെ ആണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയ്ക്ക്‌മേൽ കൊലക്കുറ്റത്തിന് കേസ് എടുത്തതായി പോലീസ് അറിയിച്ചു. ഞായറാഴ്ച രാവിലെയോടെയായിരുന്നു പ്രദേശവാസിയായ ബാരി ഡാലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ 20 വയസ്സുള്ള യുവാവും 17 വയസ്സുള്ള കൗമാരക്കാരനും അറസ്റ്റിലായിരുന്നു. കൊലയുടെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.
ഡബ്ലിൻ: അടുത്ത നാലാഴ്ചയ്ക്കുള്ളിൽ 12,000 രക്തദാനങ്ങൾ കൂടി വേണമെന്ന ആവശ്യവുമായി ഐറിഷ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവ്വീസ് (ഐബിടിഎസ്). ഭൂരിഭാഗം രക്തഗ്രൂപ്പുകളുടെയും സ്റ്റോക്ക് മൂന്ന് ദിവസത്തിൽ താഴെയായി കുറഞ്ഞ പശ്ചാത്തലത്തിലാണ് ഐബിടിഎസ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. രക്തം സ്റ്റോക്കില്ലെങ്കിൽ അത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് കാരണമാകും. വരും ആഴ്ചകളിൽ നിരവധി ശസ്ത്രക്രിയകൾ നിശ്ചയിച്ചിട്ടുണ്ട്. രക്തം സ്റ്റോക്കില്ലെങ്കിൽ ഇതെല്ലാം മാറ്റിവയ്‌ക്കേണ്ട സ്ഥിതി ആശുപത്രികൾക്ക് ഉണ്ടാകും. ഇത് രോഗികളുടെ ജീവന് തന്നെ ആപത്താകും. കഴിഞ്ഞ് രണ്ട് മാസങ്ങളിലും രക്ത ശേഖരണം നടത്തിയിട്ടുണ്ടെന്ന് ഐബിടിഎസ് സർവീസ് ഡയറക്ടർ ഓഫ് ഡോണർ സർവീസസ് ആൻഡ് ലോജിസ്റ്റിക്‌സ് പോൾ മക്കിന്നി പറഞ്ഞു. എന്നാൽ ആശുപത്രികളിൽ രക്തത്തിന് ഉയർന്ന ആവശ്യകത ഉണ്ടായി. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെ രക്തശേഖരണത്തെ ബാധിച്ചു. അതുകൊണ്ട് തന്നെ നിലവിലെ പ്രതിസന്ധി മറികടക്കാൻ സഹായം ആവശ്യമാണെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ലൗത്ത്: കൗണ്ടി ലൗത്തിലെ റാവൻസ്‌ഡെയ്ൽ മേഖലയിൽ നിന്നും ഐഇഡി പിടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് 44 ഉം 49 ഉം വയസ്സുള്ള പുരുഷന്മാരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. ഫെർമനാഗ്, ഡംഗനോൺ പ്രദേശങ്ങളിൽ നിന്ന് പിഎസ്എൻഐയുടെ തീവ്രവാദ അന്വേഷണ യൂണിറ്റിലെ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. നിലവിൽ മസ്‌ഗ്രേവ് പോലീസ് സ്‌റ്റേഷനിലെ സീരിയസ് ക്രൈം സ്യൂട്ടിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. ഇവർക്കെതിരെ തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. 2024 ജൂൺ 9 ന് ആയിരുന്നു റാവൻസ്‌ഡെയ്ൽ മേഖലയിൽ നിന്നും ഐഇഡി കണ്ടെടുത്തത്. സംഭവം വലിയ വാർത്തയായതിന് പിന്നാലെ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.
ഡബ്ലിൻ: ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിനെതിരെ അവിശ്വാസ പ്രമേയം. ചൈൽഡ് സ്‌പൈനൽ ശസ്ത്രക്രിയയിൽ ഉണ്ടായ കാലാതാമസത്തെ തുടർന്ന് പെൺകുട്ടി മരിച്ച സംഭവത്തിലാണ് പ്രതിപക്ഷത്തിന്റെ നീക്കം. അതേസമയം വിശ്വാസ പ്രമേയത്തിലൂടെ ഹാരിസിനെ സംരക്ഷിക്കാനാണ് സർക്കാർ തീരുമാനം. ഒൻപത് വയസ്സുകാരിയായ ഹാർവി മോറിസൺ ഷെട്ടാറാണ് ശസ്ത്രക്രിയയ്ക്കുണ്ടായ കാലതാമസത്തെതുടർന്ന് മരിച്ചത്. സൈമൺ ഹാരിസ് ആരോഗ്യമന്ത്രി ആയിരുന്നപ്പോൾ സ്‌കോളിയാസിസ് ശസ്ത്രക്രിയയ്ക്കായി ഒരു കുട്ടിയും നാല് മാസത്തിൽ കൂടുതൽ കാത്തിരിക്കേണ്ടിവരില്ലെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഹാർവിയ്ക്കാകട്ടെ വർഷങ്ങളോളമാണ് ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കേണ്ടിവന്നത്. ഇതിനിടെ കുട്ടി മരിക്കുകയും ചെയ്തിരുന്നു. ഇതിൽ വലിയ വിമർശനം ആയിരുന്നു ഹാരിസിനെതിരെ ഉയർന്നത്. ഇതിനിടെയാണ് അവിശ്വാസം കൊണ്ടുവന്നിരിക്കുന്നത്. ഈ ആഴ്ചതന്നെ ഇതിനെതിരെ എതിർപ്രമേയം കൊണ്ടുവരും. അടുത്ത ബുധനാഴ്ച ഇതിൽ വോട്ടെടുപ്പ് ഉണ്ടാകുമെന്നാണ് വിവരം.
ഡബ്ലിൻ: അയർലൻഡിൽ സാമ്പത്തിക വളർച്ച ഉണ്ടാകുമെന്ന് വ്യക്തമാക്കി ഐഎംഎഫും ( അന്താരാഷ്ട്ര നാണയ നിധി). ഏറ്റവും പുതിയ വേൾഡ് എക്കണോമിക് ഔട്ട്‌ലുക്കിലാണ് പ്രവചനം. അതേസമയം അയർലൻഡിന് ആത്മവിശ്വാസം നൽകുന്ന പ്രവചനമാണ് ഇത്. അയർലൻഡിന്റെ ജിഡിപിയിൽ വലിയ വർധനവ് ഉണ്ടാകുമെന്ന് ഇവൈ പ്രവചിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച് ഐഎംഎഫിൽ നിന്നുതന്നെ ഉറപ്പ് ഉണ്ടായത്. ഈ വർഷം ജിഡിപിയിൽ 9 ശതമാനത്തിന്റെ വളർച്ചയുണ്ടാകുമെന്ന് ഇവൈ വ്യക്തമാക്കുമ്പോൾ 9.1 ശതമാനത്തിന്റെ ഉയർച്ചയാണ് ഐഎംഎഫ് പ്രവചിക്കുന്നത്. അതേസമയം ബജറ്റിൽ 10.8 ശതമാനത്തിന്റെ ഉയർച്ചയാണ് സർക്കാർ ഉറപ്പ് നൽകിയിരിക്കുന്നത്. എന്നാൽ ഐഎംഎഫിന്റേത് ഇതിനെക്കാൾ കുറവ് വളർച്ചയാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
