- പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഫിയന്ന ഫെയിലിന്റെ പരാജയം; മീഹോൾ മാർട്ടിനെ പഴിച്ച് വോട്ടർമാർ
- എൻഡോമെട്രിയോയിസ് പരിചരണം; കാത്തിരിക്കുന്നത് 900 ത്തോളം സ്ത്രീകൾ
- അയർലൻഡിൽ മഴ തുടരും; പുതിയ മുന്നറിയിപ്പുമായി മെറ്റ് ഐറാൻ
- ഫോട്ട വൈൽഡ് ലെെഫ് പാർക്കിന് ധനസഹായം; പ്രഖ്യാപനവുമായി സർക്കാർ
- വാഹനാപകടം; ഗാർഡയ്ക്ക് സസ്പെൻഷൻ
- ജമാഅത്തെ ഇസ്ലാമിയുമായി കൂടിക്കാഴ്ച നടത്തി ; വർഗീയവാദിയെന്ന് അറിഞ്ഞുകൊണ്ടായിരുന്നു കൂടിക്കാഴ്ച
- ഇടുക്കിയിൽ മന്ത്രവാദചികിത്സയുടെ പേരിൽ 50 ലക്ഷം രൂപ തട്ടിയെടുത്തു ; പ്രതി അലിമുഹമ്മദ് പിടിയിൽ
- ഓഫ്ലേയിൽ വീടിന് തീടിപിച്ച സംഭവം; രണ്ട് പേർ മരിച്ചു; 50 കാരി ഗുരുതരാവസ്ഥയിൽ
Author: Anu Nair
മുംബൈ : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മഹാരാഷ്ട്ര , ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് പിടിച്ചെടുത്തത് 558 കോടി രൂപയുടെ വസ്തുക്കൾ . ഈ മാസം 6 വരെ 558.67 കോടിയുടെ പണവും , മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും പിടിച്ചെടുത്തതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വെളിപ്പെടുത്തി. പിടിച്ചെടുത്തവയിൽ 52 കോടിയുടെ മദ്യവും , 68 കോടിയുടെ മയക്കുമരുന്നും, 104 കോടിയുടെ ആഭരണങ്ങളും , 241 കോടിയുടെ സൗജന്യ സാധനങ്ങളും ഉൾപ്പെടുന്നുണ്ട്. മഹാരാഷ്ട്രയിൽ മാത്രം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പിടിച്ചെടുത്തത് 280 കോടിയോളം രൂപയാണ്.ജാർഖണ്ഡിൽ 158 കോടിയുമാണ് പിടിച്ചെടുത്തത് .മഹാരാഷ്ട്രയിൽ നവംബർ 20 ന് വോട്ടെടുപ്പും , 23 ന് വോട്ടെണ്ണലും നടക്കും . ജാർഖണ്ഡിൽ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് ഈ മാസം 13 നും , രണ്ടാം ഘട്ടം 20 നും വോട്ടെണ്ണൽ 23 നും നടക്കും.മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബർ 26 നും , ജാർഖണ്ഡ് നിയമസഭയുടെ കാലാവധി ജനുവരി അഞ്ചിനും…
ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിച്ച യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥി കമലാഹാരിസിനെ പരാജയപ്പെടുത്തി റിപ്പബികൻ പാർട്ടി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രമ്പ് വിജയകിരീടം ചൂടി . തെരഞ്ഞെടുപ്പിൽ വിജയിച്ച് രണ്ടാമതും യുഎസ് പ്രസിഡന്റാകാൻ ഒരുങ്ങുന്ന ട്രമ്പാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത് .അതിനിടെ ട്രമ്പിനെ കുറിച്ചുള്ള ബാബ വാംഗയുടെ പ്രവചനവും വൈറലാകുകയാണ്. അമേരിക്കയിലെ ഭീകരാക്രമണം , കോവിഡ് പകർച്ച വ്യാധി ഇതൊക്കെ പ്രവചിച്ച വാംഗ ട്രമ്പിനെ കുറിച്ച് പ്രവചിച്ചതും ആശ്ചര്യത്തോടെയാണ് ജനങ്ങൾ നോക്കുന്നത്. 2024 ജൂലൈ 13 ന് പെൻസില്വാനിയയിലെ ബട്ട്ലറിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തവെ ട്രമ്പിന് വെടിയേറ്റിരുന്നു. ചെവിയ്ക്കാണ് പരിക്കേറ്റത് . ഇതും വാംഗ പ്രവചിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. മാത്രമല്ല ട്രമ്പിന് ദുരൂഹമായ അസുഖമുണ്ടെന്നും , ബധിരനാകുമെന്നും , ബ്രെയിൻ ട്യുമർ വരുമെന്നും വാംഗ പ്രവചിച്ചിട്ടുണ്ട്. ബൾഗേറിയൻ പ്രവാചകയാണ് ബാബ വാംഗ . വാംഗേലിയ പാണ്ഡേവ ദിമിത്രോവ് എന്നാണ് വാംഗയുടെ യഥാർത്ഥ പേര് . 1911 ൽ ജനിച്ച വാംഗയ്ക്ക് പന്ത്രണ്ടാം വയസിലാണ്…
ചെന്നൈ : പ്രശസ്ത തമിഴ് നടൻ ദില്ലി ഗണേഷ് അന്തരിച്ചു . 80 വയസായിരുന്നു . വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു . മകൻ മഹാദേവനാണ് മരണവിവരം സ്ഥീരീകരിച്ചത് . ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അന്ത്യം . 40 വർഷത്തിലേറെയായി തമിഴ് സിനിമയിൽ സ്വഭാവനടനായി തിളങ്ങിയ താരമാണ് ഗണേഷ്. കെ ബാലചന്ദറിനെ പോലെ മികച്ച സംവിധായകർക്കൊപ്പം പ്രവർത്തിച്ചു തുടങ്ങിയ അദേഹം 400 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകളിൽ ഹാസ്യ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഷാരൂഖ് ഖാനും , ദീപിക പദുക്കോണും അഭിനയിച്ച ചെന്നൈ എക്സ്പ്രസിലും ഗണേഷ് അഭിനയിച്ചിരുന്നു . 25 ലധികം ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമാരംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
വയനാട് : വഖഫ് ബോർഡിനെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ് പരാതി നൽകി .വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു പരാമർശം . മതവികാരം വ്രണപ്പെടുത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാട്ടി കെപിസിസി മീഡിയ പാനലിസ്റ്റ് വി.ആർ.അനൂപാണ് വയനാട് കമ്പളക്കാട് പൊലീസിൽ പരാതി നൽകിയത്. വഖഫ് ബോർഡ് കിരാതമാണെന്നും അതിനെ പൂട്ടിക്കെട്ടുമെന്നുമായിരുന്നു വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപി പറഞ്ഞത്. സുരേഷ് ഗോപിയുടെ പരാമർശങ്ങൾ മതവികാരം വ്രണപ്പെടുത്തിയെന്നും രണ്ട് മതവിഭാഗങ്ങളെ സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കുന്നു എന്നും പരാതിയിൽ പറയുന്നു. നാലക്ഷര ബോർഡ് ഭീകരനെ പാർലമെന്റിൽ തളയ്ക്കുമെന്നാണ് വഖഫ് ബോർഡിനെ ലക്ഷ്യമിട്ട് സുരേഷ് ഗോപി പറഞ്ഞത്. “കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർക്ക് അങ്കലാപ്പാണ്. അവരുടെയൊക്കെ രാഷ്ട്രീയ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്ന പ്രവർത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. അവർക്ക് എതിർനീക്കം നടത്താൻ സാധിക്കാത്ത ഗതികെട്ട അവസ്ഥയാണ്. കോടതിക്ക് പുറത്തുവച്ച് തീർക്കാമെന്നാണ് അവർ മുനമ്പത്ത് ചെന്ന് പറഞ്ഞത്. വലിയ തട്ടിപ്പാണത്. ഏതു കോടതി എന്നാണ് അവർ ഉദ്ദേശിച്ചത്. ആ ബോർഡിന്റെ കോടതിയോ ?…
ബെയ്റൂട്ട് : ഹിസ്ബുള്ളയ്ക്കെതിരെ ഇസ്രായേൽ വ്യോമാക്രമണം തെക്കൻ ലെബനീസ് നഗരമായ ടയറിലെ ഹിസ്ബുള്ള കമാൻഡ് സെൻ്ററുകളിലാണ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ മൂന്ന് പേർ മരിക്കുകയും 30-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു . ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനിലെ വിവിധ പ്രദേശങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തുകയാണ്.ബെയ് റൂട്ട് രാജ്യാന്തര വിമാനത്താവളത്തിനടുത്തും ആക്രമണം നടന്നു.ഹിസ്ബുളളയുടെ കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്. ഇന്ന് പുലർച്ചെ നാലു തവണ ആക്രമണമുണ്ടായതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് .ഇക്കാര്യം ലെബനൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുമുണ്ട്. സംഭവത്തിൽ ഹിസ്ബുള്ളയ്ക്ക് കനത്ത നാശനഷ്ടമാണുണ്ടായതെന്നാണ് റിപ്പോർട്ട്. അതേസമയം ഇസ്രായേൽ ആക്രമണത്തിന് ശേഷം ഇതുവരെ 2,600 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഏറെ ആരാധകരുള്ള ഇന്ത്യൻ താരമാണ് വിരാട് കൊഹ്ലി. ആരാധകരോട് ഏറെ പ്രിയത്തോടെയാണ് താരം പെരുമാറുന്നതും. പലരും സെൽഫിയെടുക്കാൻ ആവശ്യപ്പെടുമ്പോൾ മടി കൂടാതെ കൊഹ്ലി അതിന് സമ്മതിക്കാറുമുണ്ട്. ഇപ്പോൾ ഒരു ആരാധിക കൊഹ്ലിയെ സെൽഫിയെടുക്കാൻ വിളിച്ചു നിർത്തുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . വീഡിയോയിൽ ആരാധിക കൊഹ്ലിയുടെ കൈ പിടിച്ച് സെൽഫിയെടുക്കാൻ പിടിച്ചു നിർത്തുകയാണ് . തനിക്ക് തിരക്കുണ്ടെന്ന് പറഞ്ഞ് ഹോട്ടലിലേയ്ക്ക് കൊഹ്ലി പോകാൻ ശ്രമിക്കുന്നതും അവർ വീണ്ടും താരത്തെ പിടിച്ചു നിർത്തുന്നതും ദൃശ്യങ്ങളിൽ കാണാം . ആരാധികയുടെ പ്രവൃത്തി താരത്തിൽ അതൃപ്തി ഉണ്ടാക്കുന്നുവെങ്കിലും അത് കാണിക്കാതെ പുഞ്ചിരിച്ചാണ് അദ്ദേഹം ചിത്രത്തിന് പോസ് ചെയ്തത് . അതേസമയം ഇവരിൽ രക്ഷപെട്ട് അകത്തേയ്ക്ക് പോകുന്ന കൊഹ്ലിയുടെ അടുത്തേയ്ക്ക് മറ്റൊരു സ്ത്രീയും വീഡിയോ എടുക്കാൻ പോകുന്നത് ദൃശ്യങ്ങളിൽ കാണാം . https://twitter.com/i/status/1854876697512100272
വയനാട് : ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർ താമസിക്കുന്ന ഫ്ലാറ്റിൽ ഭക്ഷ്യവിഷബാധയെന്ന് പരാതി . മൂന്ന് കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത് . ഇവരിൽ ഒരാളെ വൈത്തിരി ആശുപത്രിയിലേയ്ക്ക് മാറ്റി. ദുരന്തബാധിതർക്ക് സർക്കാർ നൽകിയ ഭക്ഷ്യക്കിറ്റിലെ സോയാബീൻ പാചകം ചെയ്ത് കഴിച്ച ശേഷമാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പരാതി . ഏഴ് വയസുള്ള കുട്ടിയാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. വിവരമറിഞ്ഞ് മന്ത്രി പി പ്രസാദ് ആശുപത്രിയിൽ എത്തി കുട്ടിയെ കണ്ടു . ഭക്ഷണസാമഗ്രികളുടെ ഗുണനിലവാരം പരിശോധിക്കാൻ നിർദേശിച്ചതായും മന്ത്രി പറഞ്ഞു . മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് വിതരണം ചെയ്തത് പുഴുവരിച്ച് കിറ്റാണെന്ന് പരാതി വന്നിരുന്നു. താൽക്കാലിക പുനരധിവാസത്തിന്റെ ഭാഗമായി മേപ്പാടി ഗ്രാമപഞ്ചായത്തിലെ കുന്നമ്പറ്റയിൽ വാടകയ്ക്ക് താമസിക്കുന്ന ചൂരൽമല സ്വദേശികൾക്കാണ് ഇത്തരത്തിൽ ഭക്ഷ്യയോഗ്യമല്ലാത്ത കിറ്റ് നൽകിയത്.പ്രാണികൾ നിറഞ്ഞ അരിയും, റവയും, ആട്ടയുമാണ് കിറ്റിലുണ്ടായിരുന്നത് .
ദോഹ: ഹമാസിനോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഖത്തർ. യുഎസ് സമ്മർദ്ദത്തിന് പിന്നാലെയാണ് ഖത്തർ ആവശ്യം ഉന്നയിച്ചത്. ദോഹയിലെ ഹമാസിന്റെ സാന്നിദ്ധ്യം സ്വീകാര്യമല്ലെന്നാണ് യുഎസ് നിലപാട്. 2012 മുതൽ ഹമാസിൻ്റെ ഓഫീസ് പ്രവർത്തിക്കുന്നത് ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയിലാണ്. ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കില്ലെന്നും ബന്ദികളെ കൈമാറുന്നത് സംബന്ധിച്ചുള്ള ഉടമ്പടി അംഗീകരിക്കില്ലെന്നും ഹമാസ് തീരുമാനമെടുത്തിരുന്നു. യുഎസ് ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയ്ക്ക് പിന്നാലെയാണ് ദോഹയിൽ ഹമാസിൻ്റെ സാന്നിധ്യം അംഗീകരിക്കാനാകില്ലെന്ന് യുഎസ് അറിയിച്ചത്. അമേരിക്കയ്ക്കും ഈജിപ്തിനുമൊപ്പം ഗാസയിൽ ഒരു വർഷമായി നീണ്ടുനിൽക്കുന്ന സംഘർഷത്തിന് അറുതി വരുത്താനുള്ള ചർച്ചകളിൽ ഖത്തറും പങ്കാളിയായിരുന്നു. മോചന നിർദേശങ്ങൾ നിരസിച്ചതോടെ ഹമാസ് നേതാക്കളെ ഇനി ഒരു അമേരിക്കൻ പങ്കാളിയുടെയൂം തലസ്ഥാനങ്ങളിലേയ്ക്ക് സ്വാഗതം ചെയ്യേണ്ടതില്ലെന്ന നിലപാടുമുണ്ടായി. ആഴ്ചകൾക്ക് മുൻപ് ഒരു ബന്ദിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യവും ഹമാസ് നിരസിച്ചു ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി ഹമാസ് ഓഫീസ് പ്രവർത്തിപ്പിക്കുമെന്നും അതിനായി അനുമതി നൽകുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന്…
ഇസ്ലാമാബാദ് : പാകിസ്താനിൽ ചാവേർ സ്ഫോടനം . ഭീകരാക്രമണം. ബലിചൂസ്ഥാനിലെ ഖ്വറ്റ റെയിൽവേ സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു. 40 ഓളം പേർക്ക് പരിക്കേറ്റു. ക്വറ്റയിൽ നിന്ന് പെഷവാറിലേയ്ക്ക് ട്രെയിൻ പുറപ്പെടാനുള്ള സമയത്തായിരുന്നു സ്ഫോടനം.ചാവേർ സ്ഫോടനമാണ് ഉണ്ടായതെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് മൗസം ജാ അൻസാരി സ്ഥിരീകരിച്ചു ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ബോംബാക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ആക്രമണത്തിന് ഉത്തരവാദികളായവർ വലിയ വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി. റെയിൽ വേ ബുക്കിംഗ് ഓഫീസിലാണ് ആക്രമണം ഉണ്ടായതെന്നും, ജാഫർ എക്സ്പ്രസ് വരുന്നതിന് മുൻപാണ് അപകടം ഉണ്ടായതെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.ഓഗസ്റ്റിൽ വിഘടനവാദികൾ ബലൂചിസ്ഥാനിലുടനീളം ആക്രമണങ്ങൾ നടത്തിയിരുന്നു. 73 പേരാണ് അന്ന് കൊല്ലപ്പെട്ടത് .
കണ്ണൂർ : കോന്നി തഹസിൽദാരുടെ ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. നിയമനം കളക്ട്രേറ്റിലേയ്ക്ക് മാറ്റി നൽകണമെന്നും റവന്യൂ വകുപ്പിനോട് മഞ്ജുഷ ആവശ്യപ്പെട്ടു. വലിയ ഉത്തരവാദിത്തങ്ങൾ വഹിക്കാനുള്ള മാനസികാവസ്ഥ തനിക്ക് ഇപ്പോൾ ഇല്ലെന്നാണ് മഞ്ജുഷയുടെ വിശദീകരണം .സമാന പദവിയായ കലക്ട്രേറ്റിലെ സീനിയർ സൂപ്രണ്ട് തസ്തികൈലേക്ക് മാറ്റി നൽകണമെന്നാണ് മഞ്ജുള ആവശ്യപ്പെട്ടിരിക്കുന്നത് നിലവിൽ കോന്നി തഹസിൽദാരാണ് മഞ്ജുള . അടുത്ത മാസം ജോലിയിൽ പ്രവേശിക്കുമെന്നും അവർ പറഞ്ഞു. അപേക്ഷയിൽ റവന്യൂ വകുപ്പ് അനുകൂല തീരുമാനമെടുക്കുമെന്നാണ് സൂചന . സർവീസ് സംഘടനകൾക്കും മഞ്ജുളയ്ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകണമെന്ന നിലപാടാണുള്ളത് .അതേസമയം കഴിഞ്ഞ ദിവസമാണ് നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി പി ദിവ്യയ്ക്ക് ജാമ്യം കിട്ടിയത് . കോടതി ഉത്തരവ് അപ്രതീക്ഷിതമാണെന്ന് മഞ്ജുള പറഞ്ഞിരുന്നു. അഭിഭാഷകനുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും മഞ്ജുള പറഞ്ഞു.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
