- അയർലൻഡിൽ ഫ്ളൂ പടരുന്നു; മുന്നറിയിപ്പുമായി ഐഎംഒ
- വൻ വിജയവുമായി സുരക്ഷാസേന : മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ് മേഖലകളെ നക്സൽ രഹിതമായി പ്രഖ്യാപിച്ചു
- ഓഫ്ലേയിൽ വീടിന് തീപിടിച്ച സംഭവം കൊലപാതകം?; അന്വേഷണം ആരംഭിച്ച് പോലീസ്
- വിദ്യാർത്ഥികളുടെ താമസസ്ഥലത്തിന്റെ വാടക; സർക്കാർ നിർദ്ദേശത്തിന് വിമർശനം
- മുഹമ്മദ് അലി ജിന്നയെ പിന്തുടർന്നാണ് നെഹ്രു ‘വന്ദേമാതരത്തെ’ എതിർത്തത് ; വന്ദേമാതര’ത്തിന്റെ മഹത്വം പുനഃസ്ഥാപിക്കാനുള്ള നല്ല അവസരമാണിത് ; മോദി
- ഒരു ലക്ഷം രൂപയുണ്ട് ; ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പൾസർ സുനിയുടെ അമ്മ
- എട്ട് വർഷങ്ങൾക്ക് ശേഷം വിധി ; നായകനായെത്തി വില്ലനായ ദിലീപ് ; വിചാരണ നടന്നത് ഇങ്ങനെ
- സർക്കാർ ഇരയ്ക്കൊപ്പം തന്നെ ; വിധി പഠിച്ചശേഷം തുടർനടപടികൾ സ്വീകരിക്കും ; സജി ചെറിയാൻ
Author: Anu Nair
പഞ്ചസാര ഇട്ട് ഒരു ചായ കുടിച്ചാൽ , അൽപ്പം ലഡു കഴിച്ചാൽ ഉടൻ ടെൻഷൻ ആകുന്നവർ നമുക്ക് ചുറ്റുമുണ്ട് . കാരണം വേറെയൊന്നുമല്ല . പ്രമേഹം തന്നെ . മുൻപ് പ്രായമായവരെ മാത്രമേ ബാധിക്കൂ എന്ന് കരുതിയിരുന്ന പ്രമേഹം ഇന്ന് ആളും തരവും നോക്കാതെ എല്ലാവരെയും അറ്റാക്ക് ചെയ്യുന്നുണ്ട് . 1990 ൽ പ്രമേഹരോഗികളുടെ എണ്ണം 7 ശതമാനം മാത്രമായിരുന്നിടത്ത് 2022 ഓടെ അത് 14 ശതമാനമായി വർധിച്ചു. അതായത് 30 വർഷത്തിനിടെ രോഗികളുടെ എണ്ണം ഇരട്ടിയായി. ഇന്ന് 80 കോടിയിലേറെ പേർ പ്രമേഹരോഗികളാണെന്നും, സ്ഥിതിഗതികൾ മോശമാകുകയാണെന്നും ലോകപ്രശസ്ത ജേണലായ ‘ദി ലാൻസെറ്റിൽ’ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിൽ പറയുന്നു. 2050 ആകുമ്പോഴേയ്ക്കും ലോകത്ത് പ്രമേഹ രോഗികളുടെ എണ്ണം 130 കോടി കവിയുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ കണക്കുകൾ വെറും മുന്നറിയിപ്പ് മാത്രമല്ല തിരിച്ചറിവ് കൂടിയാകണമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു . അതേസമയം സമ്പന്നമായ രാജ്യങ്ങളിൽ പ്രമേഹരോഗികളുടെ തോത് കുറയുന്നതായും റിപ്പോർട്ടിൽ പറയുന്നു . 1000…
പഞ്ചനക്ഷത്ര ഹോട്ടലിലെ ആഹാരം കഴിച്ച കുട്ടി കോമ അവസ്ഥയിലായതായി റിപ്പോർട്ട് . ബ്രിട്ടനിലാണ് സംഭവം . രണ്ട് വയസുള്ള ക്ലോയയാണ് ജീവിതത്തിനും , മരണത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ സഞ്ചരിച്ചത് . ക്ലോയയെയും കൂട്ടി മാതാപിതാക്കൾ അവധിക്കാലം ആഘോഷിക്കാൻ ഈജിപ്റ്റിൽ പോയിരുന്നു . അവിടെ പ്രശസ്തമായ പഞ്ചനക്ഷത്ര റിസോർട്ടിലായിരുന്നു താമസം . എന്നാൽ ഇവിടെ നിന്ന് ഭക്ഷണം കഴിച്ചതോടെ ക്ലോയയ്ക്ക് വയറിളക്കും , തളർച്ചയും അനുഭവപ്പെട്ടു. വൈകാതെ കുഞ്ഞിന്റെ അവസ്ഥ മോശമാകുകയും , അബോധാവസ്ഥയിലേയ്ക്ക് പോകുകയും ചെയ്തു .തുടർന്ന് മാതാപിതാക്കൾ കുഞ്ഞിനെ ഉടൻ ആശുപത്രിയിലേയ്ക്ക് മാറ്റി . പരിശോധനയിൽ ക്ലോയയുടെ വൃക്കകൾ പ്രവർത്തനരഹിതമായതായി കണ്ടെത്തി . തുടർന്ന് അടിയന്തിര ഡയാലിസിസിന് വിധേയയാക്കി. വിശദ പരിശോധനയിൽ ക്ലോയയുടെ ശരീരത്തിനുള്ളിൽ ഇ കോളി ബാക്ടീരിയ പ്രവേശിച്ചതായും ,അത് ശരീരത്തിൽ ഹീമോലിറ്റിക് യൂറേമിക് സിൻഡ്രോം എന്ന അവസ്ഥ ഉണ്ടാക്കിയതായും വ്യക്തമായി . മനുഷ്യന്റെ തലച്ചോറിനെ നേരിട്ട് ബാധിക്കുന്ന അവസ്ഥയാണിത്. കൈയ്യിലും , കഴുത്തിലും രക്തം കട്ട പിടിച്ചതിനാൽ…
ടെഹ്‌റാൻ : ഹിജാബ് നിയമങ്ങൾ ലംഘിക്കുന്നവരെ ചികിത്സിക്കാൻ ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ഇറാൻ. ഇറാൻ വനിതാ-കുടുംബക്ഷേമ വകുപ്പ് മേധാവി മെഹ്രി തലേബിയാണ് ഇക്കാര്യം പ്രസ്താവിച്ചത്. ഹിജാബ് നീക്കം ചെയ്യുന്ന സ്ത്രീകൾക്ക് വേണ്ടി ശാസ്ത്രീയവും മനശാസ്ത്രപരവുമായി ചികിത്സ ക്ലിനിക്കുകൾ വഴി നൽകാനാണ് തീരുമാനമെന്ന് പ്രസ്താവനയിൽ പറയുന്നു . ‘ഹിജാബ് റിമൂവൽ ട്രീറ്റ്‌മെന്റ് ക്ലിനിക്ക്’ എന്ന പേരിലാണ് ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കുന്നത് . ക്ലിനിക്കിന്റെ മേൽനോട്ടം വഹിക്കുന്നവർ ഇറാൻ പരമോന്നത നേതാവ് അലി ഖമേനിക്ക് റിപ്പോർട്ടുകൾ നൽകും.അതേസമയം ഇത്തരം ക്ലിനിക്കുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ വിമർശനവുമായി സ്ത്രീ സംഘടനകൾ രംഗത്തെത്തി . സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഇത്തരം നിലപാടുകൾ അംഗീകരിക്കില്ലെന്ന് സംഘടനകൾ വ്യക്തമാക്കി. ഇറാനിൽ കുറച്ചു കാലമായി സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംബന്ധിച്ച് നിരവധി പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്. ഇറാന്റെ ഹിജാബ് നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധം അറിയിച്ച് സർവകലാശാല ക്യാമ്പസിൽ 25കാരിയായ വിദ്യാർത്ഥിനി മേൽവസ്ത്രം അഴിച്ച് നടന്ന് പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ പുതിയ പ്രഖ്യാപനം.
മരിച്ചതായി ഡോക്ടർമാർ വിധിയെഴുതിയ നവജാത ശിശു സംസ്ക്കാര ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങൾക്കിടെ തിരികെ ജീവിതത്തിലേയ്ക്ക് .ആന്ധ്രാപ്രദേശിലെ ചീടിക്കട കണ്ടിവാരം ഗ്രാമവാസി രമ്യയ്ക്ക് കഴിഞ്ഞ ദിവസം പിറന്ന മകനാണ് വൈദ്യശാസ്ത്രത്തെയും അമ്പരപ്പിച്ച് ജീവിതത്തിലേയ്ക്ക് എത്തിയത് . ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് രമ്യയെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . 25 ആഴ്ച്ച പ്രായമുള്ള കുഞ്ഞിനെ സിസേറിയൻ വഴിയാണ് പുറത്തെടുത്തത് . 912 ഗ്രാം മാത്രമായിരുന്നു ഭാരം . എന്നാൽ ജനിച്ച് അല്പനേരത്തിനുള്ളിൽ കുഞ്ഞിന് അനക്കമില്ലാതെയായി . ആറ് മണിക്കൂർ നീണ്ട ചികിത്സയ്ക്കൊടുവിൽ കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ വിധിയെഴുതി . ആശുപത്രി റെക്കോർഡുകളിലും ഇക്കാര്യം രേഖപ്പെടുത്തി . തുടർന്ന് വീട്ടിൽ സംസ്ക്കാര ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങളും ആരംഭിച്ചു. ഇതിനിടെ കുഞ്ഞുമായി മാതാപിതാക്കൾ ആംബുലൻസിൽ വീട്ടിലേയ്ക്ക് പുറപ്പെട്ടു. യാത്രയ്ക്കിടെ വാഹനം ഉലഞ്ഞപ്പോൾ പിതാവിന്റെ മടിയിലിരുന്ന കുഞ്ഞ് അനങ്ങുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ നിയോനാറ്റോളജി വിഭാഗത്തിൽ ചികിത്സയിലാണ് കുഞ്ഞ് .
ഒട്ടാവ : ഖലിസ്ഥാൻ ഭീകരൻ അർഷ ദല്ലയെ കൈമാറണമെന്ന് കാനഡയോട് ആവശ്യപ്പെടാൻ ഇന്ത്യ. ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനലാണ് അർഷ്ദീപ് സിംഗ് എന്ന അർഷ ദല്ല . കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ അടുത്ത സഹായിയുമായിരുന്നു ഇയാൾ . ഇന്ത്യയിൽ നിയമനടപടി നേരിടാതെ ഒളിവിൽ പോയ കുറ്റവാളിയായതിനാൽ കൈമാറണമെന്നാണ് ഇന്ത്യയുടെ അവശ്യം. ഒക്ടോബർ 27, 28 തീയതികളിൽ കാനഡയിലെ മിലിട്ടൺ ടൗണിൽ നടന്ന വെടിവെയ്പ്പിന് പിന്നിൽ അർഷ ദല്ലയാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് ദല്ല കനേഡിയൻ പൊലീസിന്റെ നിരീക്ഷണത്തിലായത്.ഈ വർഷം സെപ്റ്റംബറിൽ മോഗയിലെ വസതിയിൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടതിന് പിന്നിലും ദല്ലയാണെന്ന് സൂചനകളുണ്ട്.ഇയാളെ വിട്ടുനൽകണമെന്ന് അഭ്യർത്ഥിച്ച് 2023 ജൂലൈയിൽ തന്നെ ഇന്ത്യ സമീപിച്ചിരുന്നുവെങ്കിലും അപേക്ഷ നിരസിക്കപ്പെട്ടിരുന്നു. ദല്ലക്കെതിരായ കേസിൽ വാദം കേൾക്കാൻ ഒന്റാറിയോ കോടതി ലിസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ദല്ലയെ വിട്ടുകിട്ടണമെന്ന ആവശ്യം ഇന്ത്യ ഉന്നയിക്കുന്നത്.പഞ്ചാബിലെ മോഗ സ്വദേശിയായ അർഷദീപ് ഇന്ത്യയിൽ നിന്ന് രക്ഷപെട്ട് ഏറെ കാലമായി കുടുംബത്തോടെ…
കുമളി ; തേക്കടിയിൽ ഇസ്രായേൽ സ്വദേശികളെ അപമാനിച്ച് ഇറക്കിവിട്ട ഇൻക്രെഡിബിൾ ക്രാഫ്റ്റ്സ് എന്ന സ്ഥാപനം പൂട്ടി . സംഭവത്തിൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണിത് . കുമളിയിൽ തന്നെ കടകൾ നടത്തുന്ന നിരവധി കശ്മീർ വ്യാപാരികളുണ്ട്. ഇവരും നിരീക്ഷണത്തിലാണ്. ബുധനാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ഫുട്പാത്തിലൂടെ നടന്ന് പോകുകയായിരുന്ന ജർമ്മൻ സ്വദേശി ഓഡെഡ് , ഇസ്രായേൽ സ്വദേശി കലാനിർ എന്നിവരെ കടയിലെ ജീവനക്കാരനായ കാശ്മീർ സ്വദേശി ഫയാസ് അഹമ്മദ് റാദർ വിളിച്ചു കയറ്റുകയായിരുന്നു. കരകൗശല വസ്തുക്കൾ കാണിക്കുന്നതിനിടെ ഇവരുടെ സ്വദേശം മനസിലാക്കിയ റാദർ ലൈറ്റുകൾ അണച്ച ശേഷം ഇവരോട് ഇറങ്ങി പോകാൻ ആവശ്യപ്പെട്ടു. അധിക്ഷേപിക്കുകയും ചെയ്തു. വിനോദസഞ്ചാരികൾ ഈ വിവരം തങ്ങൾ വന്ന കാറിന്റെ ഡ്രൈവറെ അറിയിച്ചു . ഇദ്ദേഹമാണ് വിവരം വ്യാപാരി വ്യവസായി സമിതിയിൽ അറിയിച്ചത് . സമീപത്തെ കടക്കാരും വ്യാപാരി വ്യവസായ സമിതി ഭാരവാഹികളും കൂടി വിഷയത്തിൽ ഇടപെട്ടതോടെ ഹയാസ് അഹമ്മദ് മാപ്പ് പറഞ്ഞു.…
കണ്ണൂർ : കേളകത്ത് നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു . കായം കുളം ദേവ കമ്മ്യൂണിക്കേഷൻസ് നാടക സംഘം യാത്ര ചെയ്ത ബസാണ് മറിഞ്ഞത്. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32) , കരുനാഗപ്പളിൽ തേവലക്കര സ്വദേശി ജെസി മോഹൻ എന്നിവരാണ് മരിച്ചത് . 14 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് അപകടം നടന്നത് .രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിയിലേയ്ക്ക് പോകുകയായിരുന്നു ബസ് . മലയാംപടിയിൽ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ ബസിന്റെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസിന്റെ മുൻ വശത്തിരുന്നവരാണ് മരിച്ചത് . നെടും പോയിൽ വാടി റോഡിൽ പേര്യ ചുരത്തിൽ എത്തിയപ്പോൾ വഴി ബ്ലോക്കാണെന്ന് അറിഞ്ഞ് കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിലേയ്ക്ക് പോകുന്നതിനാണ് എളുപ്പ വഴിയിലൂടെ കേളകം വഴി പോയത് . എന്നാൽ ഈ വഴി കുത്തനെയുള്ള ഇറക്കങ്ങളും , വളവുകളുമാണെന്നും വലിയ ബസുകൾ ഇതുവഴി പോകാറില്ലെന്നും നാട്ടുകാർ പറഞ്ഞു. ഗൂഗിൾ…
ഇന്ന് അന്തരീക്ഷ മലിനീകരണം ഒരു വലിയ തലവേദന തന്നെയാണ് . ചെറുപട്ടണങ്ങളിൽ പോലും അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വളരെ കൂടുതലാണ്. ഏത് സ്ഥലത്തുമുള്ള വായുവിന്റെ ഗുണനിലവാരം അറിയാൻ പുതിയ ഫീച്ചർ കൊണ്ടു വന്നിരിക്കുകയാണ് ഗൂഗിൾ മാപ്പ്. വായുവിന്റെ ഗുണനിലവാരം എളുപ്പത്തിൽ അറിയാൻ സാധിക്കുന്ന ഈ ഫീച്ചർ ഒരാഴ്ച്ചയ്ക്കുള്ളിൽ നൂറു രാജ്യങ്ങളിൽ ലഭ്യമാക്കുമെന്ന് ഗൂഗിൾ അറിയിച്ചു . മാപ്പിലെ എ ക്യൂ ഐ റീഡിംഗുകൾ എളുപ്പത്തിൽ മനസിലാക്കാൻ പറ്റുന്ന ഫോർമാറ്റിലായിരിക്കുമെന്ന് ഗൂഗിൾ പറയുന്നു.0 ത്തിനും 50 നും ഇടയിലുള്ള വായു എ ക്യൂ ഐ ആരോഗ്യത്തിന് നല്ലതാണെന്നും , 51 മുതൽ 100 വരെയുള്ള എ ക്യൂ ഐ തൃപ്തികരമാണെന്നും , 101 മുതൽ 200 വരെയുള്ളത് മിതമാണെന്നും കാണിക്കുന്നു. സൂചിക 201 നും 300 നും ഇടയിലാണെങ്കിൽ വായു ഗുണനിലവാരം അപകടകരമാണെന്നും , 301-400 ന് ഇടയിൽ ആണെങ്കിൽ കുറച്ചുകൂടി അപകടകരമായി എന്നും, 401-500 ന് ഇടയിൽ വളരെ അപകടകരമായ നിലയായും…
തിരുവനന്തപുരം : തലസ്ഥാനത്ത് ഒരു മാസം മുൻപ് പിടിച്ചെടുത്ത വ്യാജനോട്ട് അച്ചടിച്ചത് പാകിസ്ഥാനിൽ നിന്നെന്ന് അന്വേഷണ സംഘം . പൂന്തുറ സ്വദേശിനി ബർക്കത്തിനെയാണ് കള്ളനോട്ടുമായി ബാങ്കിലെ എത്തിയപ്പോൾ പൊലീസ് പിടികൂടിയത്. യഥാർത്ഥ നോട്ടുകളെ വെല്ലുന്ന തരത്തിലുള്ളതായിരുന്നു ഇവരുടെ കൈയ്യിലുള്ള നോട്ടുകൾ. 12,500 രൂപയുടെ കള്ളനോട്ടാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. ബാങ്ക് അധികൃതർക്ക് സംശയം തോന്നിയതോടെയാണ് വിവരം പൊലീസിനെ അറിയിച്ചത് .ജില്ലാ ക്രൈം ബ്രാഞ്ച് നോട്ടുകൾ നാസിക്കിൽ പരിശോധനയ്ക്കയച്ചു . ഈ പരിശോധനയിലൂടെയാണ് നോട്ടുകൾ പാകിസ്ഥാനിൽ അച്ചടിച്ചതാണെന്ന് വ്യക്തമായത്. കഴിഞ്ഞ മാസം 28നാണ് ഇവർ സൗദി അറേബ്യയിൽനിന്ന് നാട്ടിലെത്തിയത്. സൗദിയിൽ നിന്നും വരുമ്പോൾ ഭർത്താവിന്റെ സുഹൃത്തായ പാക് സ്വദേശി സമ്മാനമായി നൽകിയതാണ് നോട്ടുകളെന്നാണ് ബർക്കത്ത് പൊലീസിനോട് പറഞ്ഞത് . ഇവർക്കെതിരെ യുഎപിഎ അടക്കമുള്ള വകുപ്പ് ചുമത്തും. കേസ് കൂടുതൽ അന്വേഷണത്തിനായി തീവ്രവാദ വിരുദ്ധ സേന,എൻ.ഐ.എ എന്നീ ഏജൻസികൾക്ക് കൈമാറും. പൊലീസ് ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 180,000 രൂപ മൂല്യം വരുന്ന 500ന്റെ…
അച്ഛൻ ശുചീകരണ തൊഴിലാളി ആയിരുന്ന മുൻസിപ്പൽ ഓഫിസിൽ കമ്മീഷണറായി മകൾ.മന്നാർ ഗുഡി മുൻസിപാലിറ്റിയിലെ ശുചീകരണ തൊഴിലാളി ആയിരുന്ന ശേഖറിന്റെ മകളായ ദുർഗയാണ് മന്നാർ ഗുഡി തിരുവാരൂർ മുൻസിപ്പാലിറ്റിയിൽ കമ്മീഷനർ ആയി ചുമതല ഏറ്റത്. മന്നാർ ഗുഡിക്കടുത്ത് പുതുപ്പാലം സ്വദേശി ആയിരുന്നു ശേഖർ.താൻ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ മകൾ അനുഭവിക്കേണ്ടി വരരുത് എന്ന നിർബന്ധത്താൽ ദുർഗയെ ഏറെ ബുദ്ധിമുട്ടിയായലും ശേഖർ പഠിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂൺ മാസമാണ് ടി എൻ പി എസ് സി ഗ്രൂപ്പ് 2 പരീക്ഷ ഫലം പുറത്ത് വന്നത്. ഏറ്റവും മികച്ച മാർക്ക് വാങ്ങിയാണ് ഇതിൽ ദുർഗ പാസായതും. തന്റെ അച്ഛൻ അനുഭവിച്ചിരുന്ന കഷ്ടപാടുകളെ പറ്റി വ്യക്‌തമായി അറിയാമെന്നും, പലപ്പോഴും ഓടകൾ വൃത്തിയാക്കിയ ശേഷം അച്ഛൻ ദിവസങ്ങളോളം ആഹാരം കഴിക്കാതെ ഇരിക്കുന്നത് കണ്ടിട്ടുണ്ട്. ഇത് തനിക്ക് ഒരു വാശിയായിരുന്നു. എന്നാൽ ഇന്ന് ഈ നേട്ടം കാണാൻ അച്ഛൻ ഇല്ല എന്നുള്ളതാണ് തന്റെ ഏറ്റവും വലിയ സങ്കടം എന്നും ദുർഗ പറഞ്ഞു . ഭർത്താവ്…
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
