Author: Anu Nair

തിരുവനന്തപുരം ; സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനം തിട്ട, ആലപ്പുഴ, കോട്ടയം , എറണാകുളം,ഇടുക്കി, തൃശൂർ , മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്. വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ,ആലപ്പുഴ, കാസർകോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. രാജ്യത്ത് ഇടവപ്പാതി വീണ്ടും ശക്തിപ്രാപിക്കുന്നുവെന്നാണ് സൂചന. അടുത്ത ഒരാഴ്ച്ചക്കാലം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായിരിക്കും ഏറ്റവും ശക്തമായ മഴ പെയ്യാൻ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂൺ 23 വരെയുള്ളാ ദിവസങ്ങളിൽ കേരളത്തിലും , മാഹിയിലും കനത്ത മഴ ലഭിച്ചേക്കാം. തമിഴ്നാട് , പുതുച്ചേരി, കാരയ്ക്കൽ എന്നീ പ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. തീരദേശ കർണാടകയിൽ ജൂൺ 21…

Read More

കൊച്ചി ; അവയവക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം ഊർജ്ജിതമാക്കി ഇഡി. അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനകളിൽ പ്രതികൾ തട്ടിപ്പിനായി ഉപയോഗിച്ച നിർണ്ണായക രേഖകളും, വ്യാജരേഖകളും ഇഡി കണ്ടെടുത്തു. പ്രതികൾ നടത്തിയ നിയമവിരുദ്ധമായ പ്രവർത്തനങ്ങളുടെയും സാമ്പത്തിക ഇടപാടുകളുടെയും കൂടുതൽ തെളിവുകൾ പുറത്ത് കൊണ്ടുവരാൻ ഈ കണ്ടെത്തലുകൾ സഹായിക്കുമെന്നാണ് നിഗമനം. കേസിൽ ഉൾപ്പെട്ട പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടികളിലേയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കടന്നിട്ടുണ്ട് . അവയവക്കടത്തിലൂടെ സമ്പാദിച്ച പണം എങ്ങോട്ടൊക്കെയാണ് കൈമാറ്റം ചെയ്യപ്പെട്ടതെന്ന് കണ്ടെത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബാങ്ക് അക്കൗണ്ടുകൾ വഴി നടന്ന സാമ്പത്തിക ഇടപാടുകളുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനായി ബാങ്ക് അധികൃതരുമായും ഇഡി സഹകരിക്കുന്നുണ്ട്. പോലീസും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സംയുക്തമായാണ് കേസിൽ അന്വേഷണം നടത്തുന്നത്.

Read More

ന്യൂഡൽഹി : ശശി തരൂർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതിനു പിന്നാലെ കോൺഗ്രസിൽ അസ്വാരസ്യങ്ങൾ. മോദിയുടെ നയതന്ത്ര പ്രാവീണ്യത്തെയാണ് തരൂർ പ്രശംസിച്ചത്. ഇത്തവണ കോൺഗ്രസ് നേതൃത്വം അതിശക്തമായ പ്രതികരണമാണ് തരൂരിനെതിരെ നടത്തിയിരിക്കുന്നത്. യുഎസ് പ്രസിന്റ് ട്രമ്പുമായുള്ള കൂടിക്കാഴ്ച്ചയിൽ യുദ്ധകാലത്ത് ഇന്ത്യൻ നാവികരെ അക്രമിക്കരുതെന്ന കാര്യം മോദി വ്യക്തമായി ഉന്നയിച്ചുവെന്നാണ് തരൂർ കഴിഞ്ഞ ദിവസം പറഞ്ഞത്. തരൂരിന്റെ ഈ പ്രസ്താവനയ്ക്കെതിരെ കടുത്ത പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് മാധ്യമവിഭാഗം മേധാവി പവൻ ഖേര. ‘ എന്റെ സഹപ്രവർത്തകർ തരൂരിന്റെ മോദിയോടുള്ള ആരാധന ഭൗതികലോകത്തിന്റെ അതിർവരമ്പുകൾ ലംഘിച്ചിരിക്കുകയാണ്. മോദി പറയാത്ത കാര്യങ്ങൾ പോലും കേൾക്കാൻ ഇപ്പോൾ തരൂരിന് പ്രത്യേക കഴിവുണ്ട് .ജി 7 ഉച്ചകോടിയുടെ ഭാഗമായി നടന്ന മോദി -ട്രമ്പ് കൂടിക്കാഴ്ച്ചയുടെ ഔദ്യോഗിക പത്രക്കുറിപ്പിൽ ഒമാൻ ഉൾക്കടലിൽ യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിനെ കുറിച്ചോ, മറ്റ് സുപ്രധാന വിഷയങ്ങളെ പറ്റിയോ ഒരു പരാമർശവുമില്ലെന്നാണ് ‘ ഖേര പറയുന്നത്. എന്നാൽ തന്റെ പ്രസ്താവനയെ രാഷ്ട്രീയവത്ക്കരിക്കുന്നതിൽ അത്ഭുതമുണ്ടെന്ന് ശശി…

Read More

തിരുവനന്തപുരം ; കോൺഗ്രസിൽ അടിമുടി അഴിച്ചുപണി അനിവാര്യമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എം പി യുമായ രാജ്മോഹൻ ഉണ്ണിത്താൻ. ജാതിസമവാക്യങ്ങൾ മാറണമെന്നും, അത് കാരണം യോഗ്യതയുള്ളവർ തഴയപ്പെടുന്നുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി. 1978 മുതലുള്ള തന്റെ പ്രവർത്തന പാരമ്പര്യം ഹൈക്കമാൻഡ് പരിഗണിക്കണമെന്നും , ജാതിസമവാക്യങ്ങൾ നോക്കി അധ്യക്ഷനെ തീരുമാനിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ പി സി സി അധ്യക്ഷസ്ഥാനത്തേയ്ക്ക് തന്നെയും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം എ ഐ സിസി നേതൃത്വത്തിന് കത്തയച്ചു. കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പേര് വന്നവർ പി ആർ വർക്ക് നടത്തുന്നവരാണ് . മറ്റുള്ളവരെ അവഹേളിക്കുന്നു.സംഘടനയെ വളർത്താൻ അവർക്ക് താല്പര്യമില്ല. അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രധാനമാനദണ്ഡം അർഹതയും, യോഗ്യതയും , പാർട്ടിയിഎ പ്രവർത്തന പരിചയവും മാത്രമായിരിക്കണം . കോൺഗ്രസിലെ പല നേതാക്കൾക്കും ഫേക്ക് അക്കൗണ്ടുകൾ ഉണ്ട്. അതിന്റെ പരിണിതഫലമാണ് നമ്മൾ അനുഭവിക്കുന്നത്. ഇപ്പോൾ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ പലരും പി ആർ വർക്കിലൂടെ ഇമേജുകൾ…

Read More

കോഴിക്കോട് ; വൈദ്യുതി മന്ത്രിയും , കെപി സി സി അധ്യക്ഷനുമായ സണ്ണി ജോസഫിനെതിരെ കോട്ടയത്ത് വിവിധ ഭാഗങ്ങളിലായി ഫ്ലക്സ് ബോർഡുകൾ. കെപിസിസിയ്ക്ക് വേണ്ടത് മുഴുവൻ സമയ പ്രസിഡന്റിനെയാണെന്ന് കാട്ടിയാണ് കോട്ടയം ഡിസിസി ഓഫീസിനു മുന്നിൽ ഫ്ലെക്സ് വച്ചിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. എം പിയും, എം എൽ എ യും മണ്ഡലം ശ്രദ്ധിക്കട്ടെയെന്നും ഒരാൾക്ക് ഒരു പദവി മതിയെന്നും ഫ്ലക്സിൽ പറയുന്നു.നേരത്തെ കോഴിക്കോട് ഡി സി സി ഓഫീസിനു മുന്നിലും സണ്ണി ജോസഫിനെതിരെ ഫ്ലക്സ് ബോർഡ് വച്ചിരുന്നു. രണ്ടിടങ്ങളിലും ഒരേ പോലെയുള്ള ഫ്ലക്സാണ് വച്ചിരിക്കുന്നത്. സംഭവം വാർത്തയായതോടെ കോഴിക്കോട് ഡി സി സി ഓഫീസിനു മുന്നിൽ വച്ചിരുന്ന ഫ്ലെക്സുകൾ നീക്കം ചെയ്തിരുന്നു. അധ്യക്ഷ സ്ഥാനത്ത് നിന്ന് സണ്ണി ജോസഫിനെ മാറ്റണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് പലയിടത്തും ബോർഡുകൾ ഉയർന്നിരിക്കുന്നത്. അതേസമയം കെ പി സി സി പ്രസിഡ്ന്റ് സ്ഥാനം എപ്പോൾ വേണമെങ്കിലും ഒഴിയാൻ താൻ തയ്യാറാണെന്നാണ് സണ്ണി ജോസഫിന്റെ…

Read More

കൊൽക്കത്ത ; ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച മൂന്ന് യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്തയിൽ വച്ചാണ് കമ്മീഷനിംഗ് ചടങ്ങുകൾ നടന്നത്. ഐ എൻ എസ് ദുനഗിരി, ഐ എൻ എസ് അഗ്രേ, ഐ എൻ എസ് സൻശോധക് എന്നീ കപ്പലുകളാണ് നാവികസേനയുടെ ഭാഗമാകുന്നത്. ഇന്ത്യയിലെ ഏറ്റവും ആധുനിക ജല , തീരദേശ നിരീക്ഷണം സാധ്യമായ കപ്പലാണ് ഐ എൻ എസ് സൻശോധക്. ഇന്ത്യ പ്രതിരോധ കാര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കുകയാണെന്നും, തുറമുഖവികസനത്തിലും രാജ്യം വലിയ നേട്ടം കൈവരിച്ച് മുന്നേറുകയാണെന്നും ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു. സൈന്യത്തിനുള്ള ബജറ്റ് കേന്ദ്രം വർധിപ്പിച്ചു. സമുദ്രസുരക്ഷയ്ക്കായും രാജ്യം വലിയ നിക്ഷേപമാണ് നടത്തുന്നത്. പ്രതിരോധ സാമഗ്രികളുടെ ഇറക്കുമതി കുറച്ചുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘ കൃത്യത, ശക്തി, ചടുലത . ഒപ്പം അത്യാധുനിക ആയുധങ്ങളും സെൻസർ സ്യൂട്ടുകളും കൊണ്ട് നിറഞ്ഞതും സുസ്ഥിരമായ പ്രവർത്തനങ്ങൾ കൊണ്ടും തദ്ദേശീയമായ സ്റ്റെൽത്ത് സാങ്കേതികവിദ്യ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നതുമാണ് ദുനഗിരി ‘ എന്നാണ് നാവികസേന പുറത്തിറക്കിയ…

Read More

തൃശൂർ : നഗരത്തിലെ വാടകവീട്ടിൽ ഇതരസംസ്ഥാനക്കാരനായ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. ഒഡീഷ സ്വദേശി ധൻപതി നായിക് (27) ആണ് കൊല്ലപ്പെട്ടത്. നഗരത്തിലെ കുറുപ്പം റോഡിന് സമീപമുള്ള കോരപ്പത്ത് ലെയ്നിലെ വാടക വീട്ടിൽ വച്ചാണ് ഇയാൾ ക്രൂരമർദ്ദനത്തിനിരയായത്. സംഭവത്തിൽ നാലു സ്ത്രീകളും , രണ്ട് പുരുഷന്മാരും അറസ്റ്റിലായി. വാടകവീട് അനാശാസ്യ കേന്ദ്രമായി പ്രവർത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം . അതിഥി തൊഴിലാളികൾ വാടകയ്ക്കെടുത്ത ഈ വീട്ടിലേയ്ക്ക് ഇതരസംസ്ഥാന തൊഴിലാളികൾക്ക് മാത്രമായിരുന്നു പ്രവേശനം . പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. ഈ മാസം 18 നാണ് സംഭവം . ഗുരുതരമായി പരിക്കേറ്റ യുവാവ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.

Read More

ന്യൂഡൽഹി ; അരനൂറ്റാണ്ടിന് ശേഷം ബംഗാൾ ഉൾക്കടലിൽ നാവിക സാന്നിധ്യമറിയിക്കാനുള്ള പാകിസ്ഥാനത്തെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ. ചൈനയിൽ നിന്ന് വാങ്ങിയ ഹാംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിൽ എത്തിയെന്ന് പാക് നാവികസേന സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇന്ത്യയുടെ ജാഗ്രത. വിശാഖപട്ടണം കേന്ദ്രീകരിച്ചുള്ള ഇന്ത്യയുടെ ഈസ്റ്റേൺ നേവൽ കമാൻഡിനും, തന്ത്രപ്രധാനമായ ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്കും സമീപം പാകിസ്ഥാൻ സാന്നിധ്യമറിയിക്കാൻ ശ്രമിക്കുന്നതിലാണ് ഇന്ത്യയുടെ ആശങ്ക. 1971 ലെ ബംഗ്ലാദേശ് യുദ്ധത്തിനു ശേഷ് ആദ്യമായാണ് ബംഗാൾ ഉൾക്കടൽ കേന്ദ്രീകരിച്ച് പാകിസ്ഥാൻ ഇത്തരമൊരു നീക്കം നടത്തുന്നത്. ഹാംഗോർ ക്ലാസ് മുങ്ങിക്കപ്പലുകൾക്ക് 20 ദിവസം വരെ വെള്ളത്തിനടിയിൽ കഴിയാൻ ശേഷിയുണ്ട്. അന്തർവാഹിനിക്ക് ഹാംഗോർ എന്ന പേരും യാദൃശ്ചികമല്ല. 1971 ഇന്ത്യ-പാക് യുദ്ധകാലത്ത് ഐ എൻ എസ് ഖുക്രി എന്ന ഇന്ത്യൻ പടക്കപ്പൽ തകർത്തത് പിഎൻ എസ് ഹാംഗോർ എന്ന പാക് മുങ്ങിക്കപ്പലാണ്. യുദ്ധത്തിൽ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയെങ്കിലും ഖുക്രി നഷ്ടപ്പെട്ടത് വലിയ തിരിച്ചടിയായിരുന്നു

Read More

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും സമൻസ് അയച്ചു. ജൂൺ 29 ന് രാവിലെ 10.30 ന് കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് സമൻസിൽ പറയുന്നത്. രണ്ട് ദിവസങ്ങൾക്ക് മുൻപും ഇഡി വീണയെ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ വൈകുന്നേരം 6 മണിക്കാണ് അവസാനിച്ചത്. സിഎംആർഎല്ലും, വീണയുടെ എക്സലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് കേസ്. എക്സലോജിക്കിന് 2017 മുതൽ 2020 വരെ സിഎംആർഎൽ 1.72 കോടി രൂപ നൽകിയതായി ആദായനികുതി തർക്ക പരിഹാര ബോർഡ് കണ്ടെത്തി. പക്ഷേ സിഎം ആർ എല്ലിന് ഐ ടി സേവനങ്ങളൊന്നും ലഭിച്ചതായി സൂചനകളുമില്ല. ഇതിന്റെ അടിസ്ഥാനത്തിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്‌എഫ്‌ഐ‌ഒ) അന്വേഷണം ആരംഭിക്കുകയും പിന്നീട് ഇഡി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.…

Read More

തിരുവനന്തപുരം: പകർച്ചവ്യാധികൾ മറച്ചുവെക്കാൻ സർക്കാർ ശ്രമിക്കില്ലെന്നും, പരമാവധി രോഗബാധിതരെ ചികിത്സിച്ച് സുഖപ്പെടുത്തുക എന്ന നേട്ടമാണ് ആരോഗ്യ മേഖല ലക്ഷ്യമിടുന്നതെന്നും മന്ത്രി കെ. മുരളീധരൻ . തിരുവനന്തപുരത്ത് പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ പകർച്ചവ്യാധി നിയന്ത്രണത്തിനായി പുതുതായി രൂപീകരിച്ച ഉന്നതതല സമിതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട്ട് നിപ പടർന്നുപിടിച്ച സമയത്ത് കണ്ട മാതൃകാപരമായ കൂട്ടായ പരിശ്രമത്തെ മന്ത്രി അഭിനന്ദിച്ചു. ഡോക്ടർമാർ മുതൽ ശുചീകരണ ജീവനക്കാർ വരെയുള്ള എല്ലാവരും പ്രകടിപ്പിച്ച സുഗമമായ സഹകരണം എല്ലാ ആരോഗ്യ മേഖലകളിലും നിലനിർത്തണമെന്ന് അദ്ദേഹം പറഞ്ഞു സംസ്ഥാനത്തുടനീളം വിവിധ പനികളും പകർച്ചവ്യാധികളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ആരോഗ്യ വകുപ്പിന് മാത്രം നിയന്ത്രണ നടപടികൾ കൈവരിക്കാൻ കഴിയില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഭക്ഷ്യസുരക്ഷാ വകുപ്പ്, ജലവിഭവ വകുപ്പ് എന്നിവയുടെ സംയോജിത ശ്രമങ്ങളും സജീവമായ പൊതുജന പങ്കാളിത്തവും ഇതിന് ആവശ്യമാണ്. വൃത്തിഹീനമായ ചുറ്റുപാടുകൾ, മലിനമായ കുടിവെള്ളം, സുരക്ഷിതമല്ലാത്ത ഭക്ഷണം എന്നിവയാണ് പല രോഗങ്ങളുടെയും പ്രധാന പ്രേരകഘടകങ്ങൾ. എബോള വൈറസ് ബാധിച്ചതായി സംശയിക്കുന്ന രണ്ട്…

Read More