Author: Anu Nair

തിരുവനന്തപുരം ; നവകേരളയാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച ഗണ്മാൻ സന്ദീപിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. അടിച്ചത് മനപൂർവ്വമല്ലെന്നും,ഔദ്യോഗിക കൃത്യനിർവഹണം മാത്രമായിരുന്നുവെന്നുമാണ് സന്ദീപിന്റെ മൊഴി.തങ്ങൾ തടഞ്ഞില്ലായിരുന്നുവെങ്കിൽ പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ വാഹനം ആക്രമിക്കുമായിരുന്നുവെന്നും, ലോക്കൽ പൊലീസ് വെറുതെ നിൽക്കുന്നത് കണ്ടാണ് വാഹനത്തിൽ നിന്നും ചാടിയിറങ്ങിയതെന്നുമാണ് സന്ദീപിന്റെ മൊഴി. നേരത്തെ നൽകിയ സത്യവാങ്മൂലത്തിലെയും, ജാമ്യഹർജിയിലെയും വിവരങ്ങൾ തന്നെയാണ് എസ് ഐ ടിയ്ക്കും മുന്നിലും സന്ദീപ് ആവർത്തിച്ചിരിക്കുന്നത് . പ്രതിഷേധക്കാർ പിന്മാറില്ലെന്ന് കണ്ടപ്പോഴാണ് ലാത്തി ഉപയോഗിച്ചതെന്നും സന്ദീപ് നൽകിയ മൊഴിയിൽ പറയുന്നു. നേരത്തെ സത്യവാങ്മൂലത്തിലും, മുൻ കൂർ ജാമ്യാപേക്ഷയിലും നൽകിയ വിവരങ്ങൾ തന്നെയാണ് മൊഴിയായി നൽകിയതെന്നതിനാൽ എസ് ഐ ടി ഇത് എത്രത്തോളം വിശ്വാസത്തിൽ എടുക്കുമെന്നതിലും ഉറപ്പില്ല. . കേസിൽ പ്രതികളായ ഗണ്മാനും, സുരക്ഷാ ഉദ്യോഗസ്ഥർക്കും കോടതി കഴിഞ്ഞ ദിവസം മുൻ കൂർ ജാമ്യം നൽകിയിരുന്നു. ആലപ്പുഴ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് വിധി പറഞ്ഞത് . എ ഡി തോമസ് എം…

Read More

കൊച്ചി : ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതി എ പദ്മകുമാറിനെതിരെ നടപടിക്ക് സിപിഎം. നടപടി ചർച്ച ചെയ്യാൻ ഈ മാസം 15 ന് പത്തനംതിട്ട ജില്ലാ കമ്മിറ്റി ചേരും. പദ്മകുമാറിനെതിരെ നടപടി എടുക്കാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ. പദ്മകുമാറിനെ പാർട്ടി പരിപാടികളിൽ നിന്ന് ഒഴിവാക്കാൻ മാത്രമായിരുന്നു നേരത്തെ ഉള്ള നിർദേശം. കഴിഞ്ഞ ആഴ്ച്ചയാണ് പദ്മകുമാർ പാർട്ടി അംഗത്വം പുതുക്കിയത്. പാർട്ടി നടപടി പ്രഖ്യാപിക്കും മുൻപേ പദ്മകുമാറിനെ ജില്ലാകമ്മിറ്റിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് മാറ്റിയതും ചർച്ചയായിരുന്നു. പദ്മകുമാറിനെ പൂർണ്ണമായും തള്ളിക്കളയാനോ, ഉൾക്കൊള്ളാനോ ആകാത്ത നിലയിലായിരുന്നു പാർട്ടി. അതുകൊണ്ട് തന്നെ ജില്ലാ കമ്മിറ്റി എന്ത് നിലപാടെടുക്കും എന്നതിലും ആകാംക്ഷയുണ്ട്. സ്വർണ്ണക്കൊള്ളയിൽ വിശദീകരണം തേടി പാർട്ടി പദ്മകുമാറിന് നോട്ടീസ് നൽകുകയും, തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി പദ്മകുമാർ മറുപടി നൽകുകയും ചെയ്തിരുന്നു.കേസിൽ അറസ്റ്റിലായി 105 ദിവസത്തിനു ശേഷമാണ് പദ്മകുമാറിന് രണ്ട് കേസുകളിൽ ജാമ്യം ലഭിച്ചത്. ശബരിമല കട്ടിളപ്പാളി കേസിലും, ദ്വാരപാലക ശിൽപ്പകേസിലുമാണ് കൊല്ലം വിജിലൻസ്…

Read More

കൊല്ലം ; കൊല്ലം ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചു. രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗം പിടിപ്പെട്ടത് . ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് . നേരത്തെ വയനാട് ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. കോളിയാടി മാർ ബസേലിയസ് സ്കൂളിലെ മൂന്ന് കുട്ടികൾക്കാണ് രോഗം പടർന്നത് . രോഗലക്ഷണങ്ങളുമായി ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ എണ്ണം 38 ആണ്. മലിന ജലത്തിലൂടെ ബാക്ടീരിയ ശരീരത്തിനുള്ളിലേയ്ക്ക് കടക്കുന്നതാണ് ഷിഗെല്ലയ്ക്ക് കാരണം . കഠിനമായ പനി കൂടി വരുന്നത് കൊണ്ട് രോഗം മൂർച്ഛിക്കുകയും ചെയ്യുന്നു. വയറുവേദനയ്ക്ക് പുറമേ വയറിളക്കവും, ഛർദിയും ഉണ്ടാകും. തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക എന്നതാണ് രോഗത്തെ തടയാനുള്ള മുൻ കരുതൽ. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണം എപ്പോഴും അടച്ച് വയ്ക്കാനും ശ്രദ്ധിക്കുക. കൈകളും വൃത്തിയായി കഴുകിയ ശേഷം മാത്രം ആഹാരം കഴിക്കുക. വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടാൻ അനുവദിക്കരുത്. രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക. കുടിവെള്ള സ്രോതസുകൾ ശുദ്ധീകരിക്കുക എന്നിവ വഴി രോഗത്തിനെതിരെ മുൻ…

Read More

കോഴിക്കോട് ; നിപ്പ രോഗബാധിതനായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 43 നില അതീവ ഗുരുതരമെന്ന് ആശുപത്രി വൃത്തങ്ങൾ. പ്രത്യേകമായി സജ്ജീകരിച്ച ഐസലോഷൻ വാർഡിലാണ് രോഗിയെ പാർപ്പിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജിൽ ഡോക്ടർമാരുടെ പ്രത്യേക സംഘമാണ് യുവാവിനെ ചികിത്സിക്കുന്നത് . യുവാവിന്റെ സാമ്പിൽ ഇന്നലെ പൂനെ വൈറോളജി ലാബിലേയ്ക്ക് അയച്ചു. ഫലം ഇന്ന് ലഭിക്കുന്നതോടെ മാത്രമേ ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ. രോഗിയുടെ ബന്ധുക്കളോടും , മറ്റും സംസാരിച്ച് റൂട്ട് മാപ്പ് തയ്യാറാക്കുന്ന നടപടികൾ ജില്ലാ ആരോഗ്യ വകുപ്പ് ആരംഭിച്ചു. രോഗി ആദ്യം ചികിത്സ തേടിയെത്തിയ ഡീ അഡീക്ഷൻ സെന്റർ, പിന്നീട് പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ രോഗിയുടെ സാന്നിധ്യത്തിൽ ഉണ്ടായിരുന്നവരുടെ വിവരങ്ങളാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്. രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉള്ള അഞ്ച് പേരുടെ സാമ്പിൽ ഇന്ന് മെഡിക്കൽ കോളേജിൽ രോഗനിർണ്ണയത്തിനായി എടുക്കും. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തിലും കോഴിക്കോട് ആരോഹ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലും ചേരുനൻ യോഗത്തിലാകും തുടർനടപടികൾ സ്വീകരിക്കുക. ജാഗ്രതാ…

Read More

മസ്കറ്റ് ; ഒമാനിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം . ഷിനാസ് തുറമുഖത്തിന് സമീപമാണ് കപ്പൽ ആക്രമിക്കപ്പെട്ടത്. കപ്പലിനു നേരെ ആക്രമണമുണ്ടായതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. വിവരങ്ങൾ ശേഖരിച്ച് വരികയാണേന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഷിനാസ് തുറമുഖത്തിനു സമീപം നടന്ന അപകടത്തെ പറ്റി എംബസിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും പ്രാദേശിക അധികൃതരുമായി ചേർന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു. എന്നാൽ അപകടത്തിൽപ്പെട്ട കപ്പലിനെ കുറിച്ചോ അതിലെ ജീവനക്കാരോ ഉള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകുന്നത് അതീവ ഗൗരവതരമാണെന്ന് വിദേശകാര്യമന്ത്രായം പ്രസ്താവിച്ചു. പുതിയ അപകടത്തെ കുറിച്ച് വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ് ഒമാൻ അധികൃതരും , ഇന്ത്യൻ എംബസിയും . ഒമാൻ കടലിടുക്കിൽ മൂന്ന് ദിവസത്തിനിടെ രണ്ട് വാണിജ്യക്കപ്പലുകൾക്ക് നേരെയാണ് യുഎസ് ആക്രമണമുണ്ടായത്. ഈ രണ്ട് കപ്പലുകളിലായി 48 ജീവനക്കാരാണ് ഉണ്ടായിരുന്നത് . കപ്പലുകൾക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ യുഎസ് നയതന്ത്രജ്ഞനെ…

Read More

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുദ്രാവാക്യം ആകർഷകമായില്ലെന്ന് സിപിഎം വിലയിരുത്തൽ . ‘ ‘എൽ ഡി എഫ് അല്ലാതെ മറ്റാരുണ്ട് ‘ എന്ന മുദ്രാവാക്യത്തെ കുറിച്ചാണ് വിമർശനം. മുൻ തെരഞ്ഞെടുപ്പുകളിലെ പോലെ വോട്ടർമാരെ ആകർഷിക്കാൻ മുദ്രാവാക്യത്തിനോ, പ്രകടനപത്രികയ്ക്കോ സാധിച്ചില്ലെന്നാണ് വിലയിരുത്തൽ. കൂടാതെ നേതാക്കൾ പെരുമാറ്റം നന്നാക്കണം . പാർട്ടി നേതാക്കളുടെയും, പ്രവർത്തകരുടെയും പെരുമാറ്റത്തെ കുറിച്ചും വ്യാപകമായ പരാതികളുണ്ടെന്നാണ് വിലയിരുത്തൽ . ജനസൗഹാർദപരമായ സമീപനത്തിലേയ്ക്ക് പാർട്ടി നേതാക്കളും, പ്രവർത്തകരും സ്വയം മാറണമെന്നും സിപിഎം അവലോകനറിപ്പോർട്ടിൽ പരാമർശമുണ്ടായി. പാർട്ടിക്കകത്തെ തെറ്റായ പ്രവണതകളും അവമതിപ്പുണ്ടാക്കി. സഹകരണ ബാങ്ക് ക്രമക്കേടുകൾ ഇത്തരം അവസ്ഥയ്ക്ക് കാരണമായി. ആഡംബര ജീവിത ശൈലിയും ജനങ്ങളിൽ അവമതിപ്പുണ്ടാക്കിയതായി വിലയിരുത്തലുണ്ടായി. അതേസമയം തളിപ്പറമ്പിലെയും , പയ്യന്നൂരിലെയും സ്ഥാനാർത്ഥി നിർണ്ണയത്തിൽ സംസ്ഥാന നേതൃത്വത്തിന് വീഴ്ച്ചയുണ്ടായെന്നാണ് സിപിഎം റിവ്യൂ റിപ്പോർട്ട്. ജില്ലാ കമ്മിറ്റി ശുപാർശ ചെയ്ത സ്ഥാനാർത്ഥികളുടെ പേരുകൾക്ക് അനുമതി നൽകിയതിലാണ് വീഴ്ച്ച. ചാത്തന്നൂരിലെയും, ചടയമംഗലത്തെയും പരാജയങ്ങളിൽ സിപിഐയെയാണ് സിപിഎം പഴിക്കുന്നത്. ഈ പരാജയത്തിനു കാരണം…

Read More

ന്യൂഡൽഹി : തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എം പി പ്രകാശ് ചിക് ബറൈക്ക് രാജി വച്ചു . ഈ ആഴ്ച്ച രാജി വയ്ക്കുന്ന മൂന്നാമത്തെ തൃണമൂൽ എം പി യാണ് പ്രകാശ് . രാജ്യസഭ ചെയർമാനാണ് ബറൈക്ക് രാജി സമർപ്പിച്ചത് . ഉടന്ന് പ്രാബല്യത്തിൽ വരും വിധമാണ് രാജി സമർപ്പിച്ചിരിക്കുന്നത് . മുതിർന്ന നേതാക്കളായ സുഖേന്ദു ശേഖർ റായിയും, സുഷ്മിത ദേവും കഴിഞ്ഞ ദിവസങ്ങളിലായി രാജി വച്ചിരുന്നു. ബറൈക്കിന്റെ രാജിയോടെ രാജ്യസഭയിൽ തൃണമൂൽ അംഗങ്ങളുടെ എണ്ണം 10 ആയി കുറയും. അടുത്ത ആഴ്ച്ചയോടെ മൂന്ന് ടിഎം സി എം പി മാർ കൂടി രാജി വയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത് സംഭവിച്ചാൽ മമത ബാനർജിയുടെ പ്രതിസന്ധി വർധിക്കും. അതേസമയം വിമത വിഭാഗം കോൺഗ്രസിൽ ലയിക്കുമെന്ന ഊഹാപോഹങ്ങൾ വിമത നേതാക്കൾ നിരസിച്ചു. കോൺഗ്രസുമായി ലയിക്കുമെന്ന അഭ്യൂഹങ്ങൾ വിമത സംഘം നിഷേധിച്ചു.നിലവിൽ സംഭവവികാസങ്ങൾ പൂർണ്ണമായും സംഘടനയുടെ ആഭ്യന്തര കാര്യങ്ങളാണെന്നും അവർ പറഞ്ഞു.വിമത വിഭാഗത്തിലുള്ള എം എൽ…

Read More

ഒമാൻ തീരത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ യുഎസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചെന്ന് സ്ഥിരീകരണം . സെറ്റെബെല്ലോ വാണിജ്യ കപ്പലുമായി ആശയവിനിമയം സാധ്യമല്ലെന്നും എഫ് എസ് യു ഐ ജനറൽ സെക്രട്ടറി മനോജ് യാദവ് അറിയിച്ചു. വാണിജ്യക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ നേരത്തെ ഇന്ത്യ അപലപിച്ചിരുന്നു. കപ്പലിൽ നിന്ന് 21 ഇന്ത്യക്കാരെ രക്ഷപെടുത്തിയിരുന്നു. എന്നാൽ എഞ്ചിൽ റൂമിൽ ഉണ്ടായിരുന്ന മൂന്ന് പേരെയാണ് കാണാതായിരുന്നത്. ഇവർക്കായി കോസ്റ്റ്ഗാർഡൂം, ഒമാൻ നാവികസേനയും തെരച്ചിൽ നടത്തി വരികയായിരുന്നു. കപ്പലുകൾക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ യുഎസ് നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചു വരുത്തിയിരുന്നു. ഡൊണാൾഡ് ട്രമ്പ് പ്രസിഡന്റായ ശേഷം ഇതാദ്യമായാണ് ഇന്ത്യ യുഎസ് നയതന്ത്രജ്ഞനെ വിളിച്ചു വരുത്തുന്നത്.ഒമാൻ കടലിടുക്കിൽ മൂന്ന് ദിവസത്തിനിടെ രണ്ട് വാണിജ്യക്കപ്പലുകൾക്ക് നേരെയാണ് യുഎസ് ആക്രമണമുണ്ടായത്. ഈ രണ്ട് കപ്പലുകളിലായി 48 ജീവനക്കാരാണ് ഉണ്ടായിരുന്നത് . തിങ്കളാഴ്ച്ച എം ടി മാരിവെക്സ് എന്ന കപ്പലിന് നേരെയായിരുന്നു ആദ്യ ആക്രമണം. ഇത് കഴിഞ്ഞ് കൃത്യം രണ്ട് ദിവസം പിന്നിടുമ്പോൾ സെറ്റബെല്ലോ…

Read More

കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യൽ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി വീണ . ആരോഗ്യപരമായ കാരണങ്ങളാൽ 12 ന് തനിക്ക് ഹാജരാകാൻ കഴിയില്ലെന്ന് കാട്ടിയാണ് ഇന്ന് രാവിലെ ഇഡി ഓഫീസിലേയ്ക്ക് ഇമെയിൽ അയച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട എല്ലാ രേഖകളും അവരുടെ ചോദ്യങ്ങൾക്കുള്ള മറുപടികളും അഭിഭാഷകൻ മുഖേന സമർപ്പിക്കാമെന്ന് വീണ കത്തിൽ വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കടവന്ത്രയിലെ ഇഡി ഓഫീസിൽ ഹാജരാകാനായിരുന്നു ഇഡി നിർദ്ദേശിച്ചിരുന്നത്. നിശ്ചയിച്ച ദിവസം ഹാജരാകാൻ പറ്റില്ലെന്ന് അറിയിച്ചതിനാൽ പുതുക്കിയ തീയതി നൽകുകയും പുതിയ സമൻസ് അയയ്ക്കുകയും ചെയ്യും. സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ എസ് എൻ ശശിധരൻ കർത്ത, ഭാര്യ ജയ എസ് കർത്ത, മകൻ ശരൺ എസ് കർത്ത, സീനിയർ മാനേജർ എൻ സി ചന്ദ്രശേഖരൻ, സീനിയർ ഓഫീസർ അഞ്ജു റേച്ചൽ കുരുവിള, ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ എസ് സുരേഷ് കുമാർ എന്നിവരുൾപ്പെടെ…

Read More

ന്യൂഡൽഹി : ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രധാനമന്ത്രിയായി തുടർച്ചയായി സേവനമനുഷ്ഠിക്കാൻ കഴിഞ്ഞത് തന്റെ സവിശേഷ ഭാഗ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന എൻ ഡി എ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ റെക്കോർഡാണ് മോദി മറികടന്നത്. തന്റെ രാഷ്ട്രീയ യാത്രയിൽ ഇത്തരമൊരു നാഴികക്കല്ല് പിന്നിടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും , ഇതിനായി അവസരമൊരുക്കിയ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ വർഷങ്ങളുടെ നയപരവും ഭരണപരവുമായ പരാജയങ്ങളിലൂടെ കോൺഗ്രസ് സർക്കാരുകൾ രാജ്യത്തെ നിസ്സഹായതയിലേക്കും ദുരിതത്തിലേക്കും അപകർഷതാബോധത്തിലേക്കും തള്ളിവിട്ടു.എൻ‌ഡി‌എ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് കോൺഗ്രസ് ഭരണത്തിന്റെ പാരമ്പര്യത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിച്ചതാണ് .ഇന്ത്യയിൽ വികസനം സാവധാനത്തിൽ സംഭവിക്കുന്നുണ്ടെന്നും ഇന്ത്യയിൽ ദ്രുത വികസനം സാധ്യമല്ലെന്നും കോൺഗ്രസ് രാജ്യത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. വളരെ സമർത്ഥമായി, മന്ദഗതിയിലുള്ള വികസനത്തിന് ഒരു പേര് നൽകി – ‘ഹിന്ദു വളർച്ചാ നിരക്ക്’. ദ്രുത വികസനം അസാധ്യമാണെന്നും സാമ്പത്തിക പുരോഗതി…

Read More