Author: Anu Nair

ഇസ്ലാമാബാദ് : പാകിസ്ഥാന് കൃത്യമായ തിരിച്ചടി നൽകുമെന്ന് താലിബാൻ. പള്ളിയിൽ നടന്ന ചാവേർ ആക്രമണത്തിന്റെ പേരിൽ സാധാരണക്കാർക്ക് നേരെ പാക് വ്യോമസേന നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ല . തിരിച്ചടിയ്ക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും താലിബാൻ വ്യക്തമാക്കി. ജനവാസകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 19 ഓളം പേരാണ് കൊല്ലപ്പെട്ടത് . ഉടനടി പ്രതികരണം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, പ്രതികാരം ഉണ്ടാകുമെന്നും “ഞങ്ങൾ കൃത്യമായ സമയത്ത് തിരിച്ചടിക്കും,” എന്നും താലിബാൻ വൃത്തങ്ങൾ പറഞ്ഞു. ‘ പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് കൃത്യമായ എന്തെങ്കിലും പറയാൻ ഇനിയും സമയമായിട്ടില്ല, പക്ഷേ കാബൂൾ തീർച്ചയായും തിരിച്ചടിക്കും .പാകിസ്ഥാൻ ആക്രമണങ്ങൾ ഞങ്ങൾ വിലയിരുത്തുകയാണ് . ആക്രമണങ്ങൾ മൂലമുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി അധികൃതർ അന്വേഷിക്കുന്നുണ്ടെന്നും‘ – താലിബാൻ കൂട്ടിച്ചേർത്തു. ആക്രമണങ്ങളെത്തുടർന്ന് മുതിർന്ന താലിബാൻ നേതാക്കൾ അടിയന്തര കൂടിയാലോചനകൾ വിളിച്ചുചേർത്തിട്ടുണ്ട്. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഉന്നത നേതൃത്വം കാബൂളിലും കാണ്ഡഹാറിലും സുപ്രധാന യോഗങ്ങൾ വിളിച്ചിട്ടുണ്ട്. നിലവിലുള്ള ധാരണകൾ പാകിസ്ഥാൻ ലംഘിച്ചതായും താലിബാൻ ആരോപിച്ചു. “പാകിസ്ഥാൻ വെടിനിർത്തൽ…

Read More

ഇസ്ലാമാബാദ്: അഫ്ഗാൻ അതിർത്തിയിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ 19 ഓളം പേർ കൊല്ലപ്പെട്ടു. പാകിസ്ഥാനിൽ അടുത്തിടെയുണ്ടായ ചാവേർ ബോംബാക്രമണങ്ങൾക്ക് ഉത്തരവാദികളായ അഫ്ഗാനിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര ഗ്രൂപ്പുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം . നിരവധി പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ‘ഇന്നലെ രാത്രി, അവർ നംഗർഹാർ, പക്തിക പ്രവിശ്യകളിലെ നമ്മുടെ ആളുകളെ ബോംബെറിഞ്ഞു, സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ രക്തസാക്ഷികളാക്കുകയും ചിലർക്ക് പരിക്കേക്കുകയും ചെയ്തു,’ അഫ്ഗാൻ സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ് എക്‌സിലെ പോസ്റ്റിൽ പറഞ്ഞു. കഴിഞ്ഞയാഴ്ച റമദാൻ ആരംഭിച്ചതിനുശേഷം മൂന്ന് ആക്രമണങ്ങൾ നടന്നതായി പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി അത്തൗല്ല തരാർ എക്‌സിലെ പോസ്റ്റിൽ പറഞ്ഞിരുന്നു. ഇതിന് പ്രത്യാക്രമണമാണ് പാകിസ്ഥാൻ നടത്തിയതെന്നാണ് സൂചന. ‘അതിർത്തി മേഖലയിലെ പാകിസ്ഥാൻ താലിബാന്റെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയും ഏഴ് ഭീകര ക്യാമ്പുകളും ഒളിത്താവളങ്ങളും പാകിസ്ഥാൻ ഇന്റലിജൻസ് ലക്ഷ്യം വച്ചിട്ടുണ്ട്,’ അത്തൗല്ല തരാർ പറഞ്ഞു. പാകിസ്ഥാന്റെ അപ്രതീക്ഷിത…

Read More

ന്യൂഡൽഹി : പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനകളെ പിന്തുണച്ച് സന്ദേശങ്ങൾ അയച്ച ആറ് ബംഗ്ലാദേശികളെ തിരുപ്പൂരിൽ നിന്ന് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. മിസാനൂർ റഹ്മാൻ, മുഹമ്മദ് ഷബാത്ത്, ഉമർ, മുഹമ്മദ് ലിറ്റൺ, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്വൽ എന്നിവരാണ് അറസ്റ്റിലായത്. സോഷ്യൽ മീഡിയയിൽ തീവ്രവാദ പിന്തുണയുള്ള ഉള്ളടക്കം പങ്കിടുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട് വന്നതിനു പിന്നാലെയാണ് അറസ്റ്റ് . ഇതിനെത്തുടർന്ന്, ഡൽഹി പോലീസിന്റെ ക്യൂ ബ്രാഞ്ചിൽ നിന്നുള്ള പ്രത്യേക സംഘം അന്വേഷണത്തിനായി തിരുപ്പൂരിലെത്തിയിരുന്നു. അന്വേഷണത്തിനിടെ വിവിധ സ്ഥലങ്ങളിൽ നിന്ന് ആറ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ രണ്ടുപേരെ ഉതുക്കുളിയിൽ നിന്നും, മൂന്നുപേരെ പല്ലടത്ത് നിന്നും, ഒരാളെ തിരുമുരുഗൻപുണ്ടിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ച് ഐഡന്റിറ്റി മറച്ചുവെച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഈ രേഖകൾ ഉപയോഗിച്ച് അവർ തിരുപ്പൂരിലെ വസ്ത്ര നിർമ്മാണശാലയിൽ ജോലി ചെയ്തുവരികയായിരുന്നു. ഈ കേസിൽ പശ്ചിമ ബംഗാളിൽ നിന്ന് രണ്ട് പ്രതികളെ കൂടി അറസ്റ്റ്…

Read More

തിരുവനന്തപുരം : പല വിഷയങ്ങളിൽ അഭിപ്രായം പറഞ്ഞപ്പോൾ കോൺഗ്രസ്സിനുള്ളിലെ സുഡാപ്പികൾ തന്നെ ആക്രമിച്ചിരുന്നുവെന്ന് അഖിൽ മാരാർ. രാജ്യത്തെ ചേർത്ത് പിടിച്ചും ,ഭാരതീയ സംസ്കാരത്തിൽ അഭിമാനിച്ചും, രാജ്യത്തെ നശിപ്പിക്കുന്ന തീവ്രവാദ ശക്തികളെ എതിർത്തും കോൺഗ്രസ്സിൽ പ്രവർത്തിക്കാൻ കഴിയുമെങ്കിൽ പ്രവർത്തിക്കാൻ താൻ തയ്യാർ ആയിരുന്നു.. പക്ഷെ ആ തന്നെ കോൺഗ്രസ്സ് സ്വീകരിക്കും എന്ന് നിങ്ങൾ ആരെങ്കിലും കരുതുന്നെങ്കിൽ അതൊരു വിഡ്ഢിത്തരം ആണെന്ന് കാലം തെളിയിക്കുമെന്നും അഖിൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…. 8 വർഷമായി സ്വതന്ത്ര കാഴ്ചപ്പാട് പുലർത്തുന്ന ഞാൻ പാർട്ടി മാറി മറ്റൊരു രാഷ്ട്രീയം സ്വീകരിച്ചതല്ല എനിക്ക് പ്രവർത്തിക്കാൻ ഏറ്റവും കംഫർട്ട് ആകുന്ന അതിനേക്കാളുപരി നാടിന്റെ വികസനവും ജനങളുടെ നന്മയും ലക്ഷ്യം വെയ്ക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിക്കൊപ്പം ചേരുക ഇന്ന് രാജ്യത്തും നടക്കുന്ന വികസനങ്ങൾ കേരളത്തിൽ ഉണ്ടാവണമെങ്കിൽ NDA യുടെ ഒപ്പം സഞ്ചരിക്കുക.. പല വിഷയങ്ങളിൽ ഞാൻ അഭിപ്രായം പറഞ്ഞപ്പോൾ കോൺഗ്രെസ്സിനുള്ളിലെ സുഡാപ്പികൾ എന്നെ ആക്രമിച്ചിരുന്നു.. 1. ഗണപതി മിത്തു…

Read More

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയൻ സമയത്ത് കുഞ്ഞ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ. സംഭവത്തിൽ അന്വേഷണം നടത്താൻ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. ഒരു മാസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അലക്സാണ്ടർ തോമസ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി. ഉത്തരവാദിയായ ഡോക്ടർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ സൈതാലി കൈപ്പാടി നൽകിയ പരാതിയിലാണ് നടപടി. ഗർഭിണിയായിരുന്ന പാലോട് സ്വദേശി നിരഞ്ജന പരിശോധനയ്ക്കായി കഴിഞ്ഞ ചൊവ്വാഴ്ച എത്തിയപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദ്ദേശിച്ചു. പുലർച്ചെ 4 മണിക്ക് ലേബർ റൂമിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് 2 മണിക്ക് സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തു. പിന്നീട് കുഞ്ഞ് മരിച്ചു. മരണകാരണം ശ്വാസതടസമാണെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു . വ്യാപകമായ പ്രതിഷേധങ്ങൾക്കിടെ സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കുറ്റാരോപിതയായ ഡോക്ടർ ബിന്ദു സുന്ദറിനെ ആദ്യം സ്ഥലം മാറ്റുകയും പിന്നീട് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

Read More

ഗുവാഹത്തി : മാർച്ച് 31-നകം രാജ്യത്ത് നിന്ന് നക്സലിസം തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . 87-ാമത് സിആർപിഎഫ് ദിന പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . വടക്കുകിഴക്കൻ മേഖലയിലെ ആദ്യത്തെ സിആർപിഎഫ് ദിന പരേഡാണ് നടന്നത് . ജമ്മു കശ്മീരിൽ സൈന്യം നിർണ്ണായക നടപടികൾ എടുത്തുവെന്നും അവിടെ കല്ലെറിയൽ സംഭവങ്ങളുടെ എണ്ണം പൂജ്യമായി കുറഞ്ഞുവെന്നും, മണിപ്പൂരിലെ വംശീയ അക്രമങ്ങൾ കൈകാര്യം ചെയ്യുന്നതിനും മാവോയിസ്റ്റുകളുടെ കോട്ട തകർക്കുന്നതിനും സൈന്യം വിന്യസിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ രാജ്യത്തെ 12 സംസ്ഥാനങ്ങളിലും എണ്ണമറ്റ ജില്ലകളിലും നക്സലിസം വ്യാപിച്ചു. കേന്ദ്രം ഈ ഭീഷണിയെ പിഴുതെറിയാൻ തീരുമാനിച്ചപ്പോൾ, സിആർപിഎഫും കോബ്ര സേനയും ഈ ശ്രമത്തിൽ ഏറ്റവും നിർണായക പങ്ക് വഹിച്ചു.ഇത്രയും വലുതും സങ്കീർണ്ണവും ബുദ്ധിമുട്ടുള്ളതുമായ ഒരു ദൗത്യം വെറും മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കി. സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സഹായത്താൽ, 2026 മാർച്ച് 31 ഓടെ രാജ്യം നക്സലിസത്തിൽ നിന്ന് പൂർണ്ണമായും മുക്തമാകുമെന്ന് നമുക്ക് ആത്മവിശ്വാസത്തോടെ പറയാൻ…

Read More

മലപ്പുറം: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഗർഭിണിയായ യുവതി മരിച്ചു. തൃത്താല മേഴത്തൂർ സ്വദേശി നൗഷിജ (29) ആണ് മരിച്ചത്. ഒമ്പത് മാസം ഗർഭിണിയായ നൗഷിജയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് ആരോപണം. യുവതിയുടെ സഹോദരന്റെ പരാതിയിൽ തൃത്താല പൊലീസ് കേസെടുത്തു. കഴിഞ്ഞ 16നാണ് നൗഷിജയെ പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 20 നു രാവിലെ പത്തരയ്ക്ക് ശ്വാസ തടസ്സവും ബ്ളീഡിങ്ങും ഉണ്ടായതിനെ തുടർന്ന് നൗഷിജയെ വാണിയംകുളം പി.കെ. ദാസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇതോടെയാണ് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം ഉയർന്നത്. തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. ഹൃദയാഘാതമാകാം മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ചെന്ന ആരോപണത്തിൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ബിന്ദു സുന്ദറിനെ ദിവസങ്ങൾക്ക് മുൻപാണ് സസ്പെൻഡ് ചെയ്തത് .

Read More

കൊച്ചി : ഉഷ ജോസഫിന്റെ വയറിനുള്ളിൽ കുടുങ്ങിയ കത്രിക ശസ്ത്രക്രിയ വഴി നീക്കം ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് കൊച്ചിയിലെ അമൃത ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലാണ് കത്രിക പുറത്തെടുത്തത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ, രണ്ട് സർക്കാർ ഡോക്ടർമാരുടെ സാന്നിധ്യത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ സമയത്ത് കളമശ്ശേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്നുള്ള രണ്ട് ഡോക്ടർമാരാണ് ഉണ്ടായിരുന്നത് . വയറ്റിൽ നിന്ന് പുറത്തെടുത്ത കത്രിക നിലവിൽ രജിസ്റ്റർ ചെയ്ത കേസിലെ തെളിവായതിനാൽ കേസ് അന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈഎസ്‌പിക്ക് കൈമാറി. ഉഷയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. 2021 ൽ ഫൈബ്രോയിഡ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി ഉഷ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിയത് . ശസ്ത്രക്രിയയ്ക്ക് ശേഷം ശാരീരിക പ്രശ്നങ്ങൾ തുടങ്ങി. നിരവധി ചികിത്സകളും പരിശോധനകളും നടത്തിയെങ്കിലും യഥാർത്ഥ കാരണം കണ്ടെത്താനായില്ല. ഒടുവിൽ, ബുധനാഴ്ച, ആലപ്പുഴയിലെ ഒരു യൂറോളജിസ്റ്റിന്റെ ഉപദേശപ്രകാരം എക്സ്-റേ എടുത്തപ്പോൾ, അടിവയറ്റിൽ കത്രിക കണ്ടെത്തി. വ്യാഴാഴ്ച രാവിലെ, മെഡിക്കൽ കോളേജ്…

Read More

വാഷിംഗ്ടൺ : താരിഫുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ തീരുമാനത്തിന് പിന്നാലെ ട്രംപ് ഭരണകൂടവുമായി വ്യാപാര കരാറുകൾ ഉണ്ടായിരുന്ന ഇന്ത്യ ഉൾപ്പെടെയുള്ള പങ്കാളികൾക്ക് 10 ശതമാനം തീരുവ ചുമത്തുമെന്ന് വൈറ്റ് ഹൗസ് . ട്രംപിന്റെ ഏകപക്ഷീയമായ താരിഫുകൾ യുഎസ് സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്നാണ് ഈ തീരുമാനം . പുതിയ താരിഫ് ഉത്തരവിൽ ഒപ്പുവച്ച ശേഷം, അത് “ഉടൻ തന്നെ പ്രാബല്യത്തിൽ വന്നതായി” ട്രംപ് സോഷ്യൽ മീഡിയയിൽ പറഞ്ഞു. വ്യാപാര കരാറിൽ ഇതിനകം ഒപ്പുവച്ചതോ സമ്മതിച്ചതോ ആയ എല്ലാ രാജ്യങ്ങൾക്കും ഇപ്പോൾ ഏകീകൃത താരിഫ് 10% ചുമത്തുമെന്ന് യുഎസ് ഭരണകൂടം വ്യക്തമാക്കി. നേരത്തെ, വ്യാപാര കരാറിന് കീഴിൽ, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 18% താരിഫ് ചുമത്തുന്നതിനെക്കുറിച്ച് യുഎസ് സംസാരിച്ചിരുന്നു, അതും ഇപ്പോൾ 10% ആയി കുറച്ചിരിക്കുന്നു. സുപ്രീം കോടതി വിധിക്ക് ശേഷം വൈറ്റ് ഹൗസിൽ സംസാരിച്ച ട്രംപ്, ഇന്ത്യ-യുഎസ് വ്യാപാര കരാർ ഇപ്പോഴും തുടരുകയാണെന്നും പറഞ്ഞു. “ഇന്ത്യയുമായുള്ള എന്റെ ബന്ധം മികച്ചതാണെന്ന് ഞാൻ…

Read More

വാഷിംഗ്ടൺ ; യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ മുട്ടുകുത്തിച്ച ഇന്ത്യൻ വംശജൻ , നീൽ കത്യാൽ . യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധികത്തീരുവയ്‌ക്കെതിരെ സുപ്രീം കോടതിയിൽ വാദിച്ചു ജയിച്ചത് അഭിഭാഷകനായ നീൽ കത്യാലാണ് . ഇന്ത്യയിൽനിന്നുള്ള കുടിയേറ്റക്കാരുടെ മകനായ നീൽ കത്യാൽ ചിക്കാഗോയിലാണ് ജനിച്ചത് . അമേരിക്കയിലെ മുൻ ആക്ടിംഗ് സോളിസിറ്റർ ജനറലായ നീൽ കത്യാൽ, 1977 ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (ഐഇഇപിഎ) ഉപയോഗിച്ച് “അന്യായവും ഭരണഘടനാ വിരുദ്ധവുമായ നികുതികൾ” ചുമത്തുന്നതിനെതിരെ വാദിച്ചാണ് രംഗത്തെത്തിയത് . 2010 ൽ പ്രസിഡന്റ് ബരാക് ഒബാമ ആക്ടിംഗ് സോളിസിറ്റർ ജനറലായി നിയമിതനായ കത്യാൽ, സുപ്രീം കോടതിയിലും രാജ്യവ്യാപകമായി അപ്പീൽ കോടതികളിലും ഫെഡറൽ സർക്കാരിനെ പ്രതിനിധീകരിച്ചു. സുപ്രീം കോടതിയിൽ 50-ലധികം കേസുകൾ അദ്ദേഹം വാദിച്ചിട്ടുണ്ട്. നിലവിൽ മിൽബാങ്ക് എൽഎൽപിയിൽ പങ്കാളിയും ജോർജ്ജ്ടൗൺ യൂണിവേഴ്‌സിറ്റി ലോ സെന്ററിലെ പോൾ സോണ്ടേഴ്‌സ് പ്രൊഫസറുമായ കത്യാൽ ഭരണഘടനാപരവും സങ്കീർണ്ണവുമായ അപ്പീൽ വ്യവഹാരങ്ങളിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.…

Read More