- തൃണമൂലിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചത് പോലെ അയോധ്യ ക്ഷേത്ര ഫണ്ടുകൾ എപ്പോൾ മരവിപ്പിക്കും ? ചോദ്യമുയർത്തി ഡെറക് ഒബ്രയൻ
- കരൂരിൽ പൊലീസിനെ വിശ്വസിച്ച തന്നെ പ്രതിയാക്കി ; കൈക്കൂലി നൽകില്ലെന്ന് ജനങ്ങൾ ധൈര്യത്തോടെ പറയണം ; വിജയ്
- മയോയിൽ കാറും സൈക്കിളും കൂട്ടിയിടിച്ചു; 50 കാരന് ദാരുണാന്ത്യം
- മാല മോഷ്ടിച്ചുവെന്ന് ആരോപണം ; സഹോദരനും ഭാര്യയും ചേർന്ന് യുവതിയെ ക്രൂരമായി മർദ്ദിച്ചു
- സ്പെയിനിലെ വാഹനാപകടം; ദമ്പതികളുടെ മൃതദേഹങ്ങൾ സംസ്കരിച്ചു
- യുവതിയുടെ കൊലപാതകം; മുഖ്യപ്രതി രാജ്യം വിട്ടതായി പോലീസ്
- അയർലൻഡിൽ സ്ത്രീകൾ കൊല്ലപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്നു; കാര്യങ്ങൾ ശരിയായ ദിശയിലല്ലെന്ന് പ്രധാനമന്ത്രി
- നെഞ്ചുവേദനയാണെന്ന് പറഞ്ഞിട്ടും അരമണിക്കൂറോളം ക്യൂവിൽ നിർത്തിയെന്ന് കുടുംബം : രോഗി കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ ആശുപത്രിയ്ക്കെതിരെ പരാതി
Author: Anu Nair
ഡബ്ലിൻ ; കഴിഞ്ഞ വർഷം സെന്റ് വാലന്റൈൻസ് ദിനത്തിൽ ഡബ്ലിൻ നഗരമധ്യത്തിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് രണ്ട് പേർക്ക് അഞ്ച് വർഷം തടവ് ശിക്ഷ .ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതിയിലാണ് കേസ് വാദം കേട്ടത്. 2025 ഫെബ്രുവരി 15 ന് പുലർച്ചെ സൗത്ത് ആനി സ്ട്രീറ്റിലാണ് സംഘർഷം ഉണ്ടായത്. അക്രമം ഡ്യൂക്ക് ലെയ്നിലേക്കും പിന്നീട് ഡോസൺ സ്ട്രീറ്റിലേക്കും വ്യാപിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമത്തിനിടെ, ഖുഹാം ബാബതുണ്ടെ എന്ന (34) കാരൻ കുത്തേറ്റ് മരണപ്പെടുകയും ചെയ്തിരുന്നു. ഈ കേസിൽ കൊലപാതകക്കുറ്റം ചുമത്തി വടക്കൻ അയർലൻഡിലെ കോടതികളിൽ വിചാരണ നടക്കു കയാണ്.
ഡബ്ലിൻ : ഡബ്ലിനിൽ 1.2 മില്യൺ യൂറോയിൽ കൂടുതൽ വിലമതിക്കുന്ന കഞ്ചാവ് പിടികൂടി. ഗാർഡയും റവന്യൂ ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധന നടത്തിയത്. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഇന്റലിജൻസ് നേതൃത്വത്തിലുള്ള തുടർ പരിശോധനകളിൽ 60 കിലോയിലധികം കഞ്ചാവും 2,900 യൂറോ പണവും കാഷ്-കൗണ്ടിംഗ് മെഷീനും കണ്ടെത്തി. തുടക്കത്തിൽ 1.13 മില്യൺ യൂറോ വിലമതിക്കുന്ന 56.5 കിലോഗ്രാം ഹെർബൽ കഞ്ചാവാണ് പിടിച്ചെടുത്തത്. എന്നാൽ തുടർന്നുള്ള പരിശോധനകളിൽ 80,000 യൂറോ വിലമതിക്കുന്ന 4 കിലോഗ്രാം കഞ്ചാവ് കൂടി കണ്ടെത്തി. ആകെ 1.21 മില്യൺ യൂറോ വിലമതിക്കുന്ന ലഹരിമരുന്നുകൾ പിടിച്ചെടുത്തു
ഡബ്ലിൻ ; കോ മായോയിൽ കാറും സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 50 കാരന് ദാരുണാന്ത്യം. ബുധനാഴ്ച കോ മായോയിലെ കാരോകീലിൽ N84 ലെ ബാലിൻറോബിന് പുറത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റയാളെ ഗാൽവേയിലെ യൂണിവേഴ്സിറ്റി കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗാർഡ ഫോറൻസിക് കൊളീഷൻ ഇൻവെസ്റ്റിഗേറ്റർമാർ ഫോറൻസിക് പരിശോധനയ്ക്കായി സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട് . റോഡ് നിലവിൽ അടച്ചിട്ടിരിക്കുകയാണ്. അപകടത്തിന്റെ ക്യാമറ ദൃശ്യങ്ങൾ കൈവശമുള്ളവർ അത് കൈമാറണമെന്ന് ഗാർഡ അഭ്യർത്ഥിച്ചു.
ആലപ്പുഴ: ഉസ്ബെക്കിസ്ഥാനിൽ സഹപാഠിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർത്ഥിനിയുടെ മൃതദേഹം വീട്ടിലെത്തിച്ചു. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട് സുപ്രഭ ഭവനിൽ ബസന്തിന്റെയും മിനിയുടെയും മകൾ സവാരിയ ബസന്ത് (22) ആണ് മരിച്ചത്. തലയ്ക്ക് ലാപ്ടോപ്പ് കൊണ്ടുള്ള അടിയേറ്റാണ് സവാരിയ കൊല്ലപ്പെട്ടത്. സംഭവത്തിൽ മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ സദാറുൽ അനാം (23) എന്ന സഹപാഠിയെ ഉസ്ബെക്കിസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളായിരുന്നു. അതേസമയം പ്രതിയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സവാരിയയുടെ കുടുംബം മുന്നോട്ട് വന്നിട്ടുണ്ട്. ‘ഹോസ്റ്റലിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് താമസിക്കുകയാണ് . ഹോസ്റ്റലിൽ 16,000 വിദ്യാർത്ഥികളുണ്ട്, അവിടെ സൗകര്യങ്ങൾ വളരെ മോശമാണ്. സദാറുൽ അനാം സവാരിയയെ വളരെ ക്രൂരമായി ആക്രമിച്ചു. തല മുതൽ കാൽ വരെ ചതവുകൾ ഉണ്ടായിരുന്നു. ലാപ്ടോപ്പ് ഉപയോഗിച്ചുള്ള ഒറ്റ അടികൊണ്ടല്ല സവാരിയ കൊല്ലപ്പെട്ടത്. അനാം പെൺകുട്ടിയെ മതപരിവർത്തനത്തിന് നിർബന്ധിക്കുകയായിരുന്നുവെന്ന് സഹപാഠികൾ പറഞ്ഞു. സഹപാഠികൾ ഇതിന് ദൃക്സാക്ഷികളാണ്, അവർ അവിടെയുള്ള അന്വേഷണ…
തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്കായി തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലറായ ആർ. സുഗതന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കൊലപാതക ശ്രമ കേസിലും പോലീസിനെ ആക്രമിച്ച കേസിലുമാണ് ജാമ്യം ലഭിച്ചത്. നെടുമങ്ങാട് രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സുഗതന് ജാമ്യം അനുവദിച്ചത്. ബിജെപി കൗൺസിലർമാർ ദൈവങ്ങളുടെ പേരിൽ എടുത്ത സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയതിനാലാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ സുഗതന് ജാമ്യം ലഭിച്ചത് . എങ്കിലും, കാപ്പ കേസിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചാൽ മാത്രമേ സുഗതന് പുറത്തിറങ്ങാൻ കഴിയൂ. മാർച്ചിൽ വട്ടിയൂർക്കാവ് വെള്ളക്കടവ് ജംഗ്ഷനിൽ അരുവിപ്പുറം കുളുമലയിലെ പ്രശാന്തിനെ മർദ്ദിച്ച കേസിലും കാപ്പ കേസിൽ അറസ്റ്റ് ചെയ്യാൻ എത്തിയ പോലീസുകാരെ ആക്രമിച്ച കേസിലുമാണ് സുഗതന് ഇടക്കാല ജാമ്യം ലഭിച്ചത്. ഈ രണ്ട് കേസുകളിലും കോടതി നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു. എന്നാൽ, അനുവദിച്ച സമയപരിധിക്ക് മുമ്പ് കോർപ്പറേഷനിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി സുഗതൻ വീണ്ടും ജാമ്യാപേക്ഷ നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ…
കോഴിക്കോട്: കനത്ത മഴയ്ക്കിടയിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നു വീണു . ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് കെട്ടിടം തകർന്നു വീണത് . കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്ഫോമിലാണ് അപകടം. സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിനോട് ചേർന്നുള്ള ക്ലോക്ക് ടവറണ് പൂർണ്ണമായും തകർന്നത് . സംഭവസമയത്ത് പ്ലാറ്റ്ഫോമിൽ യാത്രക്കാരാരും ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടസമയത്ത് കെട്ടിടത്തിൽ ജീവനക്കാർ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി അവശിഷ്ടങ്ങൾ നീക്കം ചെയ്ത ശേഷം പരിശോധിക്കും. കോഴിക്കോട് വഴിയുള്ള ചില ട്രെയിനുകൾ വൈകും. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഏറനാട് എക്സ്പ്രസ് ഒന്നര മണിക്കൂറും, മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസ് രണ്ടര മണിക്കൂറും വൈകും. ഷീറ്റുകൾ ഉൾപ്പെടെയുള്ള കെട്ടിട അവശിഷ്ടങ്ങൾ പ്ലാറ്റ്ഫോമിലെ വൈദ്യുതി ലൈനുകൾക്ക് മുകളിൽ വീണു. മുൻകരുതൽ നടപടിയായി, ഒന്ന്, രണ്ട്, മൂന്ന് ട്രാക്കുകളിലെ വൈദ്യുതി വിച്ഛേദിച്ചു. ഇത് ട്രെയിൻ ഗതാഗതത്തെ ബാധിച്ചു. ഉച്ചയ്ക്ക് പുറപ്പെടേണ്ടിയിരുന്ന…
തിരുവനന്തപുരം : ഇടത് സർക്കാരിന്റെ കാലത്ത് ഒരു കമ്പനി അടച്ച് പൂട്ടണമായിരുന്നെങ്കിൽ സർക്കാരിന്റെ അനുമതി വാങ്ങണമായിരുന്നുവെന്ന് സിപിഎം നേതാവ് വി ശിവൻ കുട്ടി. കോറോ ഹെൽത്തിന്റെ നടപടി രാജ്യത്ത് കേട്ടികേൾവി പോലും ഇല്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ലേബർ കോഡിലെ നിയമങ്ങൾ തൊഴിലാളികൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ കഴിഞ്ഞ ഇടതുപക്ഷ സർക്കാർ തയ്യാറായില്ല. തൊഴിലാളികൾക്ക് അനുകൂലമായ നിലപാടാണ് പിണറായി സർക്കാർ സ്വീകരിച്ചിരുന്നത്.വിഷയത്തിൽ മെല്ലപ്പോക്ക് നിലപാടാണ് സംസ്ഥാന സർക്കാരിന്റേത്. നിയമവിരുദ്ധമായ നിലപാട് എടുത്ത സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുക്കണം . സംസ്ഥാനത്തെ എല്ലാ ഐടി സ്ഥാപനങ്ങളിലും സിഐടിയു സംഘടന ഉണ്ടാക്കാൻ തീരുമാനിച്ചതായും ശിവൻ കുട്ടി പറഞ്ഞു. ജീവനക്കാരെ തിരിച്ച് ജോലിയിൽ പ്രവേശിപ്പിക്കാനുള്ള പോരാട്ടമാണിപ്പോൾ നടക്കുന്നത് . ഇടതു സർക്കാരിന്റെ ഒരു സ്ഥാപനത്തിലെ ജീവനക്കാരും ഇങ്ങനെ ഒരു അവസ്ഥ വന്നിട്ടില്ല. ഒരു കമ്പനി അടച്ച് പൂട്ടണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങണമായിരുന്നു. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ കൃത്യമായി ഇടപെടണം . ജീവനക്കാരിൽ ഒരാൾക്ക് പോലും തൊഴിൽ നഷ്ടമാകാൻ…
കരൂർ : കരൂർ ദുരന്തത്തിൽ മരിച്ച 41 പേരുടെ കുടുംബാംഗങ്ങളിൽ ഒരാൾക്ക് ജോലി നൽകുമെന്ന് അടുത്തിടെയാണ് തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചത്. നാളെ നടക്കുന്ന പൊതുജന സമ്പർക്ക പരിപാടിയിൽ മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റുമായ സി. ജോസഫ് വിജയ് നിയമന ഉത്തരവുകൾ കൈമാറും. ഇതിനായുള്ള ഒരുക്കങ്ങൾ കരൂർ ജില്ലയിൽ പുരോഗമിക്കുകയാണ്. വെണ്ണമലയ്ക്കടുത്തുള്ള അറ്റ്ലസ് കലൈയരംഗം മൈതാനത്ത് രാവിലെയാണ് പരിപാടി നടക്കുക. 5,000 ത്തോളം കാണികളെ ഉൾക്കൊള്ളാൻ ഏകദേശം 10 ഏക്കർ വിസ്തൃതിയുള്ള വലിയ മാർക്യൂ സംഘാടകർ നിർമ്മിച്ചിട്ടുണ്ട്. വേദിക്ക് ചുറ്റും ഇരുമ്പ് ബാരിക്കേഡുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെ സമഗ്രമായ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. പരിപാടി നടക്കുന്ന സ്ഥലത്തേക്കുള്ള വഴികളിൽ പാർട്ടി പതാകകളും പ്രൊമോഷണൽ ഫ്ലെക്സ് ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, രജിസ്റ്റർ ചെയ്ത 5,000 പേർക്കും പ്രവേശനം നിയന്ത്രിക്കുന്നതിനായി ക്യുആർ കോഡ് അധിഷ്ഠിത തിരിച്ചറിയൽ കാർഡുകളുടെ വിതരണവും നടത്തിക്കഴിഞ്ഞു.പ്രാരംഭ പരിപാടിക്ക് ശേഷം, വിവിധ സംസ്ഥാന ക്ഷേമ സഹായ പാക്കേജുകൾ വിതരണം ചെയ്യുന്നതിനായി മുഖ്യമന്ത്രി താന്തോണി…
തിരുവനന്തപുരം : ലോകകപ്പ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഈജിപ്റ്റിനെ തകർത്ത് അർജന്റീന ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ മത്സരത്തിലെ റഫറിയുടെ വിവാദ തീരുമാനങ്ങൾക്കെതിരെ മുൻ മന്ത്രി എം ബി രാജേഷ് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എം ബി രാജേഷ് റഫറിയ്ക്കെതിരെ ആഞ്ഞടിച്ചത്. എന്നാല് അരമണിക്കൂര് കഴിഞ്ഞപ്പോള് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും പിന്നീട് തിരുത്തലുകൾ വരുത്തിയ പോസ്റ്റ് പ്രസിദ്ധീകരിക്കുകയുമായിരുന്നു. തങ്ങളുടെ കളിക്കാരന്റെ ചുവപ്പുകാർഡ് അമേരിക്കൻ പ്രസിഡണ്ട് ഫോണിൽ വിളിച്ച് ഫിഫ നിയമത്തിന് പുല്ലു വില കല്പിച്ച് റദ്ദാക്കിക്കുന്ന തരം ഇടപെടൽ നടക്കുന്ന ഒരു ലോകകപ്പിൽ ഫിഫ സംശയനിഴലിലാവുന്നത് സ്വാഭാവികമല്ലേയെന്നാണ് രാജേഷിന്റെ ചോദ്യം .സ്കൂൾ യുവജനോത്സവത്തിലെ അപ്പീൽ അനുവദിക്കാൻ വിളിച്ചു പറയുന്ന എംഎൽഎമാരെപ്പോലെ വെറും ഒരു ചുവപ്പുകാർഡ് റദ്ദാക്കാൻ ഇടപെടുന്ന ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രത്തിൻറെ, അതും ആതിഥേയ രാഷ്ട്രത്തിൻറെ പ്രസിഡൻ്റ് ഉറ്റമിത്രത്തെ സഹായിക്കാനും ഇടപെട്ടിട്ടുണ്ടാവുമെന്ന് ആരെങ്കിലും സംശയിച്ചാൽ തങ്ങളുടെ പ്രവൃത്തികൾ കൊണ്ട് ആസംശയം ഉണ്ടാക്കിയതിൻ്റെ ഉത്തരവാദിത്തം ട്രംപിനും ഫിഫക്കും മാത്രമാണെന്നും രാജേഷിന്റെ ഫേസ്ബുക്ക്…
കൽപ്പറ്റ: വയനാട് കല്ലടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. വ്യാഴാഴ്ച പുലർച്ചെ മീനാക്ഷി നദിക്ക് സമീപമുള്ള പ്രദേശത്ത് നിന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. കാണാതായ മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ് . ഇന്നലെ നാല് സോണുകളിലായി തിരച്ചിൽ നടത്തി. ഇതിൽ രണ്ടെണ്ണത്തിൽ ഇന്നലെ തിരച്ചിൽ പൂർത്തിയായി. ശേഷിക്കുന്ന രണ്ട് സോണുകളിലും മീനാക്ഷി നദിയിലും നിലവിൽ തിരച്ചിൽ നടക്കുന്നുണ്ട്. അപകടത്തിൽ മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. ജാർഖണ്ഡിൽ നിന്നുള്ള അൻമോൾ ദോദ്രായി, ബിഹാറിൽ നിന്നുള്ള ബികാഷ് കുമാർ സിംഗ്, മധ്യപ്രദേശിൽ നിന്നുള്ള ചന്ദ്രഭാൻ പാൽ എന്നിവരാണ് മരിച്ചത്. പ്രദേശത്ത് ഇപ്പോഴും നേരിയ മഴ പെയ്യുന്നുണ്ട്. നദിയിൽ കുടുങ്ങിയ ബസ് കരയിലേക്ക് മാറ്റി. മണ്ണ് കൂടുതൽ നീക്കിയതിനാൽ കൂടുതൽ യന്ത്രങ്ങൾ പ്രദേശത്തേക്ക് കൊണ്ടുവരാൻ കഴിയും. എങ്കിലും, മഴ തിരച്ചിലിന് വെല്ലുവിളി ആണ്. എൻഡിആർഎഫ്, ആർആർഎഫ്, ഫയർഫോഴ്സ്, ലോക്കൽ പോലീസ് എന്നിവരുൾപ്പെടെ 500-ലധികം പേരുടെ വലിയ സംഘമാണ്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
