Author: Anu Nair

ഡബ്ലിൻ ; ആറ് വയസുകാരന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സ്ത്രീ അറസ്റ്റിൽ. 2022 ൽ കാണാതായ കൈറാൻ ഡർണിന്റെ തിരോധാനവുമായി ബന്ധപ്പെട്ടാണ് 50 കാരി പിടിയിലായത്. കൈറാൻ ഡർണൻ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് നിഗമനം. കിഴക്കൻ മേഖലയിലെ ഗാർഡ സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിന്റെ സെക്ഷൻ 4 പ്രകാരമാണ് 50 കാരിയെ അറസ്റ്റ് ചെയ്തത്.ലൗത്തിലെ ഡ്രോഗെഡയിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ടെന്ന് ആൻ ഗാർഡ സിയോച്ചാന പ്രസ്താവനയിൽ പറഞ്ഞു.

Read More

മുട്ടുവേദന , എല്ലുകളുടെ തേയ്മാനം , നടക്കാനുള്ള ബുദ്ധിമുട്ട് എന്നിവ മുൻപ് വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളായിരുന്നു. എന്നാൽ ഇന്ന് അത് പ്രായഭേദമന്യേ ചെറുപ്പക്കാർക്കിടയിലും സാധാരണമാണ്. 25 നും 30 നും ഇടയിൽ പ്രായമുള്ളവരിൽ പോലും ഇന്ന് എല്ലുകളുടെ ബലക്കുറവ് സാധാരണമാണ് . ജീവിതശൈലി, വ്യായാമ കുറവ് , ശരീരഭാരം എന്നിവയാണ് ഇതിന് കാരണമായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത് . ശരീരത്തിന് ശരിയായ രീതിയിൽ വ്യായാമം ലഭിക്കുന്നില്ലെങ്കിൽ ചുറ്റുമുള്ള പേശികൾ ദുർബലമാകും . കാൽമുട്ടിൽ കൂടുതൽ സമ്മർദ്ദത്തിനും ഇത് കാരണമാകും . ഇത് വഴി തരുണാസ്ഥി തകരാറിലാവുകയും വേദന അനുഭവപ്പെടുകയും ചെയ്യും. അമിതവണ്ണമുള്ളവരിലാണ് പൊതുവേ മുട്ടുവേദന ശക്തമാകാറുള്ളത് . ചിരട്ടയിലെ അടിയിലെ തരുണാസ്ഥികളിലെ തേയ്മാനമാണ് ഇതിന് കാരണം . ആർത്തവവിരാമം, അസ്ഥിക്ഷയം , പേശികൾ എന്നിവയിലെ തകരാറുകൾ എല്ലാം സ്ത്രീകളിൽ മുട്ടുവേദനയ്ക്ക് കാരണമാകാറുണ്ട്. മുട്ടുവേദന കുറയ്ക്കാൻ ഒരു പരിധി വരെ ബ്രേസുകൾ സഹായിക്കും. കാൽമുട്ടിന് സംരക്ഷണം നൽകാൻ ഇടുന്ന പ്രത്യേക ഉറകളാണ് ബ്രേസുകൾ . ഇവ…

Read More

കണ്ണൂര്‍ ; ഷുഹൈബ് വധക്കേസിൽ മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്തു. തലശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. ആകാശ് തില്ലങ്കേരി അടക്കമുള്ളവരുടെ ജാമ്യമാണ് കോടതി റദ്ദാക്കിയത്. പ്രതികളെ റിമാൻഡ് ചെയ്യാനും കോടതി നിർദേശിച്ചു. പ്രതികൾ വിചാരണ മറ്റൊരു കോടതിയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു . ഈ സാഹചര്യത്തിലാണ് ജാമ്യം റദ്ദ് ചെയ്തത്. കഴിഞ്ഞയാഴ്ച്ചയാണ് ഷുഹൈബ് വധക്കേസിൽ വിചാരണം ആരംഭിച്ചത്. കുറ്റകൃത്യത്തിൽ പങ്കെടുത്ത ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികളെ കോടതിയിൽ സാക്ഷി തിരിച്ചറിഞ്ഞിരുന്നു. കൊലപാതക സമയത്ത് ഷുഹൈബിനൊപ്പമുണ്ടായിരുന്ന ആക്രമണത്തിൽ പരിക്കേറ്റ റിയാസിനെയാണ് കോടതി സാക്ഷിയായി കണ്ട് വിസ്തരിച്ചത്. ജാമ്യം റദ്ദ് ചെയ്ത നടപടിയെ കോൺഗ്രസ് സ്വാഗതം ചെയ്തു. 2018 ഫെബ്രുവരി 18 രാത്രി പത്തരയോടെയായിരുന്നു സംഭവം. മട്ടന്നൂർ കീഴൂർ തെരുവിലെ ഉറി എന്ന തട്ടുകടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോൾ മാരകായുധങ്ങളുമായെത്തിയ സിപിഎം സംഘം ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ് . ആകാശ് തില്ലങ്കേരി, റജിൽ രാജ്, എ ജിതിൻ, സി എസ് ദീപ് ചന്ദ്,…

Read More

ചെന്നൈ ; അണ്ണാ ഡിഎം കെ വിമതവിഭാഗത്തിൽ നിന്ന് 3 എം എൽ എ മാർ രാജി വച്ചു. ഈറോഡ് ജില്ലയിലെ പെരുന്ധുരൈ എൽ എൽ എ എസ് ജയകുമാർ , ചെങ്കൽപ്പേട്ട് ജില്ല മധുരാന്തകം എം എൽ എ മരഗതം കുമാരവേൽ, തിരുപ്പൂർ ധാരാപുരം എം എൽ എ സത്യഭാമ എന്നിവരാണ് രാജി വച്ചത്. സ്പീക്കർ ജെസിഡി പ്രഭാകർക്ക് മൂന്ന് പേരും രാജിക്കത്ത് സമർപ്പിച്ചു . ഇവർ മൂന്ന് പേരും പിന്നീട് ടിവികെയിൽ ചേർന്നു. മന്ത്രി ആദവ് അർജുനയെ കണ്ട ശേഷമാണ് മൂന്ന് പേരും ടിവികെയിൽ ചേർന്നത്. ഇതോടെ അണ്ണാ ഡി എം കെയുടെ അംഗസംഖ്യ 44 ആയി കുറഞ്ഞു. നേരത്തെ ടിവികെയ്ക്ക് പിന്തുണ നൽകണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ ക്യാമ്പിനുള്ളിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു . 47 എംഎൽഎമാരിൽ ഭൂരിഭാഗവും ടിവികെയ്ക്ക് പിന്തുണ നൽകുന്നവരാണ് . 30 ലധികം എംഎൽഎമാർ പാർട്ടി വിട്ട് വിജയ്‌യെ പിന്തുണയ്ക്കുമെന്ന് മുൻപ് എടപ്പാടിക്ക് പരോക്ഷമായി മുന്നറിയിപ്പ്…

Read More

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കറെ തെരഞ്ഞെടുത്തതിൽ എന്തിനാണ് വിവാദമെന്ന് വി ഡി സതീശൻ . തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ജോലി കഴിഞ്ഞു. ബംഗാളിലെ വിഷയം കഴിഞ്ഞു . കേരളത്തിൽ എസ് ഐ ആറിനെ പറ്റി പരാതികളൊന്നും ഉണ്ടായിരുന്നില്ലെന്നും വി ഡി സതീശൻ പറഞ്ഞു. നളിനി നെറ്റോയുടെ നിയമനം ചൂണ്ടിക്കാട്ടിയായിരുന്നു സതീശന്റെ വിശദീകരണം. ഖേൽക്കർക്കെതിരെ എന്തെങ്കിലും ആരോപണമുണ്ടായിരുന്നോ ? പിണറായി സർക്കാരാണ് ചീഫ് ഇലക്ടറൽ ഓഫീസറായി രത്തൻ ഖേൽക്കറെ ശുപാർശ ചെയ്തത് . യുഡിഎഫിന് 102 സീറ്റ് വാങ്ങിത്തന്നത് ഖേൽക്കറാണോ എന്നും വിഡി സതീശൻ ചോദിച്ചു . ‘ എന്താണ് വിവാദത്തിന്റെ അടിസ്ഥാനം . അദ്ദേഹം സംസ്ഥാന സർവീസിൽ ഉള്ള ആളാണ് . സർക്കാർ നൽകുന്ന പാനലിൽ നിന്ന് തെരഞ്ഞെടുപ്പ് നടത്താൻ വേണ്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാണ് നിയമനം നടത്തുന്നത് . തെരഞ്ഞെടുപ്പ് നടത്തിക്കഴിഞ്ഞാൽ ആ ജോലി കഴിഞ്ഞു. നളിനി നെറ്റോ ചീഫ് ഇലക്ടറൽ ഓഫീസറായിരുന്നു. അതിനു…

Read More

കൊച്ചി : കിഴക്കമ്പലം പര്യത്തുകാവിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി അന്തിമമമെന്ന് ഹൈക്കോടതി . സുപ്രീംകോടതി വിധിപ്രകാരം താമസക്കാരെ അവിടെ നിന്ന് കുടിയൊഴിപ്പിച്ചേ തീരൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. വിധി നടപ്പാക്കാൻ രണ്ടാഴ്ച്ചത്തെ സമയവും അനുവദിച്ചു .സംസ്ഥാനത്ത് യുഡി എഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ നടന്ന കുടിയൊഴിപ്പിക്കൽ ശ്രമം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. രണ്ടാഴ്ച്ച സമയത്തിനിടെ താമസക്കാരുമായി സംസാരിച്ച് തീരുമാനത്തിലെത്താനും, പുനക്രമീകരണം ഒരുക്കാനും സർക്കാരിന് സാധിക്കും . പ്രശ്നപരിഹാരങ്ങൾക്ക് മന്ത്രി റോജി എം ജോണിനെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒഴിപ്പിക്കൽ സംബന്ധിച്ച് കോടതിയെ അറിയിക്കാനുള്ള കാര്യങ്ങൾ സർക്കാർ അറിയിക്കുമെന്ന് റോജി ജോൺ പറഞ്ഞിരുന്നു. കോടതി വിധി അനുകൂലമല്ലെങ്കിൽ മുഴുവൻ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം താമസക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പര്യത്ത് കാവ് സന്ദർശിക്കും . കഴിഞ്ഞ പത്ത് വർഷമായി പരിയത്ത്കാവിൽ താമസിക്കുന്ന ദളിത് കുടുംബങ്ങളെ ഒഴിപ്പിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത് . സുപ്രീം കോടതി ഉത്തരവ്…

Read More

കൊച്ചി ; അട്ടപ്പാടി മധു കൊലക്കേസിൽ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷയാണ് കോടതി റദ്ദാക്കിയത് . മറ്റ് പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളി. പാലക്കാട് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും , മല്ലിയുടെയും മകനായ മധുവിനെ ജനക്കൂട്ടം അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അരിയും ,പലചരക്ക് സാധനങ്ങളും മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.പ്രതികൾ തന്നെയാണ് മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്ക് വച്ചത് . 2018 മെയ് 20 നായിരുന്നു സംഭവം . 90 ദിവസത്തിനുള്ളിൽ അഗളി പൊലീസ് മണ്ണാർക്കാട് പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 16 പേരായിരുന്നു പ്രതികൾ. 13 പേർക്ക് മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് ഏഴ് വർഷത്തെ കഠിനതടവാണ് വിധിച്ചത് . പതിനാറാം പ്രതി മുനീറീന് മൂന്ന് മാസം തടവും , 500 രൂപ പിഴയും വിധിച്ചു . മുനീർ ശിക്ഷ ഇതിനോടകം പൂർത്തിയാക്കിയിരുന്നു. ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ പിന്നീട് ഹൈക്കോടതി മരവിപ്പിച്ചിരുന്നു. 16 പ്രതികളിൽ…

Read More

ന്യൂഡൽഹി : ഇന്ത്യ അമേരിക്കയുടെ വെറുമൊരു സുഹൃത്ത് മാത്രമല്ല തന്ത്രപരമായ പങ്കാളിയുമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ . നാല് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനെത്തിയ മാർക്കോ റൂബിയോ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷ, സാങ്കേതിക വിദ്യ , ഊർജ്ജ വിതരണം , മറ്റ് ആഗോള വെല്ലുവിളികൾ എന്നിവയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനുള്ള അവസരങ്ങൾ നിരന്തരം വർധിച്ചിവരികയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായും നടന്ന കൂടിക്കാഴ്ച്ചകൾ ഏറ്റവും മികച്ചതാണെന്നാണ് റൂബിയോ വിശേഷിപ്പിച്ചത്. ഇരു രാജ്യങ്ങൾക്കും തുല്യ പ്രാധാന്യമുള്ള നിരവധി വിഷയങ്ങളിൽ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയും, അമേരിക്കയും തമ്മിലുള്ള ഒരു കൂടിക്കാഴ്ച്ച അമേരിക്ക ആഗ്രഹിക്കുന്നുണ്ടെന്നും റൂബിയോ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ആതിഥേയത്വം വഹിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ഏറെ ആവേശഭരിതനാണെന്നും, ഇരു രാജ്യങ്ങളും കൂടിക്കാഴ്ച്ചയ്ക്കുള്ള തീയതികൾ ചർച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.ഇന്ത്യയും, യുഎസും തമ്മിൽ ഉടൻ…

Read More

ന്യൂഡൽഹി : നാല് ദിവസത്തെ സന്ദർശനത്തിനായാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിലെത്തിയത് . റൂബിയോ ഇന്ത്യയിൽ വന്നിറങ്ങിയപ്പോൾ ഭാര്യ ജീനറ്റ് ഡൗസ്ഡെബ്സ് റൂബിയോയ്ക്കൊപ്പം വിമാനത്തിൽ നിന്ന് ഇറങ്ങുന്ന ചിത്രം അദ്ദേഹം പങ്ക് വച്ചിരുന്നു. ഇപ്പോൾ റൂബിയോ പരിഹസിച്ച് ഇറാന്റെ മുംബൈ കോൺസുലേറ്റ് പങ്ക് വച്ച എക്സ് പോസ്റ്റാണ് ചർച്ചയാകുന്നത് . റൂബിയോയുടെ എക്‌സ് പോസ്റ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് ഇറാന്റെ മുംബൈ കോൺസുലേറ്റ് എഴുതി, “തോഡാ സീഖ് ലോ യാർ… ‘സഭ്യത കാ ക്രാഷ് കോഴ്‌സ്’ ഫ്രീ മേ മിൽ ജായേഗ! #ഇന്ത്യ #ട്രംപ് #റൂബിയോ.” എന്നാണ് മുംബൈ കോൺസുലേറ്റ് കുറിച്ചത് . സഭ്യത ഇന്ത്യയിൽ നിന്ന് പഠിക്കണം എന്നാണ് ഇറാൻ അർത്ഥമാക്കുന്നത് . ‘ ഇന്ത്യയിൽ സഭ്യതയെ കുറിച്ച് ക്രാഷ് കോഴ്സ് എടുക്കൂ. നിങ്ങൾക്ക് അത് സൗജന്യമായി ലഭിക്കും ‘ എന്നാണ് മുംബൈ കോൺസുലേറ്റ് അർത്ഥമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ ഏപ്രിലിൽ ആണവ തർക്ക ചർച്ചകൾക്കിടെ ഇറാനെ നാഗരികതയുടെ പേരിൽ…

Read More

ഷിർദ്ദി : 30 വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ആയുധക്കയറ്റുമതി രാജ്യമാകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് . ഷിർദ്ദിയിൽ ഒരു വെടിമരുന്ന് നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം . ആയുധ നിർമ്മാണങ്ങളിൽ സ്വകാര്യ കമ്പനികളുടെ പങ്ക് മുൻപ് വളരെ കുറവായിരുന്നു. എന്നാൽ ഇന്ന് അത് 30 ശതമാനമാണ് , സർക്കാർ അത് 50 ശതമാനമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ നട്ടുകളും , ബോൾട്ടുകളും നൽകുന്ന വെറും വിതരണക്കാർ മാത്രമല്ല പ്രതിരോധരംഗത്ത് സ്വകാര്യ മേഖല . അത്യാധുനിക ആയുധങ്ങളും അവർ ഒരുക്കുന്നുണ്ട് .ഇന്ത്യയെ മുൻപ് ആയുധ ഇറക്കുമതിക്കാരായി കണക്കാക്കിയിരുന്നു. എന്നാൽ 30 വർഷത്തിനുള്ളിൽ ഇന്ത്യ ഏറ്റവും വലിയ ആയുധ കയറ്റുമതിക്കാരാകും . അതിൽ നിന്ന് ഇപ്പോൾ ഒരു ശക്തിക്കും നമ്മുടെ രാജ്യത്തെ തടയാൻ കഴിയില്ല. സർക്കാരിന്റെ കാഴ്ച്ചപ്പാടും, സ്വകാര്യ മേഖലയുടെ നവീകരണവും ഒത്തുചേരുമ്പോൾ രാജ്യം പുതിയ ഉയരങ്ങളിലേയ്ക്ക് എത്തും . ഇന്ത്യയെ യുദ്ധോപകരണങ്ങളുടെയും ഓട്ടോമേഷന്റെയും കേന്ദ്രമാക്കി…

Read More