- കേരളം തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് : നരേന്ദ്ര മോദി വീണ്ടും കേരളത്തിൽ എത്തുന്നു
- ഹിറ്റ് ലിസ്റ്റുണ്ടാക്കി തീർത്തത് ഏഴ് പാക് ഭീകരരെ ; രക്തമുറയുന്ന തണുപ്പിലും ദൃഢനിശ്ചയത്തോടെ പൊരുതി ഇന്ത്യൻ സൈന്യം
- ജിം ട്രെയിനർ ദീപക് കുമാറിനെ സന്ദർശിച്ച് രാഹുൽ ഗാന്ധി ; ദീപക്കിന്റെ ജിമ്മിൽ അംഗത്വമെടുക്കുമെന്നും രാഹുൽ
- അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചു ; രാഹുൽ മാങ്കൂട്ടത്തിലിന് നൽകിയ ജാമ്യം റദ്ദാക്കാനുള്ള നീക്കവുമായി ക്രൈംബ്രാഞ്ച്
- വയനാട് ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാറ്റി ; പുതുക്കിയ തീയതി മാർച്ച് 1
- 125 കോടി തലയ്ക്ക് വിലയിട്ട മയക്കുമരുന്ന് രാജാവ് : സൈന്യം ആക്രമിച്ചത് ശക്തികേന്ദ്രത്തിലെത്തി ; മെൻചോയെ വധിക്കാൻ ഒപ്പം നിന്നത് യുഎസ്
- എസ്ര ഉയ്റൂണിന്റെ തിരോധനം; 15 വർഷങ്ങൾക്കിപ്പുറം വിവരങ്ങൾ തേടി പോലീസ്
- ഭവന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ; വായ്പാ പദ്ധതികൾ ഉദാരമാക്കി
Author: Anu Nair
കൊച്ചി : കേരള നേറ്റിവിറ്റി കാർഡ് ബില്ലിൽ സംസ്ഥാന സർക്കാരിനെതിരെ ബിജെപി. അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കേരളം ഒരു സംസ്ഥാനം മാത്രമാണെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. ‘ കേരളം ഒരു സംസ്ഥാനം മാത്രമാണ് . പ്രത്യേക രാജ്യമല്ല . ഇത്തരം സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം കേന്ദ്രസർക്കാരിന് മാത്രമാണെന്നും ‘ ജാവദേക്കർ ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാർ നടപ്പാക്കാനൊരുങ്ങുന്ന പൗരത്വഭേദഗതി നിയമങ്ങളിലും, എസ് ഐ ആർ അടിസ്ഥാനമാക്കിയുള്ള വോട്ടർപട്ടിക പരിഷ്ക്കരണത്തിലും ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കാനാണ് കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത് ഒരാൾ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നിലവിൽ നൽകി വരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് മാതൃക ഉൾക്കൊണ്ടാണ് നേറ്റിവിറ്റി കാർഡ് നൽകുക . കേരളസർക്കാർ നൽകുന്ന വിവിധ സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗപ്രദമാകും വിധമുള്ള ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് അംഗീകരിക്കും.
കൊച്ചി : ട്വിന്റി 20 യിൽ ചേർന്ന സംവിധായകൻ അഖിൽ മാരാർക്ക് ആശംസ അർപ്പിച്ച് നടൻ ഉണ്ണി മുകുന്ദൻ. ഈ പ്രായത്തിലും നിങ്ങളുടെ ജീവിതത്തിലെ ഈ നിർണായക ഘട്ടത്തിലും, നിങ്ങൾ എടുത്ത ഏറ്റവും മഹത്തായ തീരുമാനമാണിതെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. ഗോഡ്ഫാദറില്ലാതെ, തലമുറകളുടെ രാഷ്ട്രീയ പിന്തുണയില്ലാതെ, മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നത് ധൈര്യത്തോടെയുള്ള നീക്കമാണെന്നും ഉണ്ണി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം… അഖിൽ, നിങ്ങളുടെ കുടുംബ പശ്ചാത്തലത്തിന്റെ എല്ലാ വിശദാംശങ്ങളും എനിക്കറിയില്ലായിരിക്കാം, പക്ഷേ നിങ്ങളുടെ യാത്ര നിരീക്ഷിച്ച ഏതൊരാൾക്കും ഒരു കാര്യം വ്യക്തമാണ് . നിങ്ങൾ വലിയ പദവിയിൽ നിന്ന് വന്നതല്ല. അതാണ് നിങ്ങളുടെ കഥയെ ഇത്ര ശക്തമാക്കുന്നത്. ഈ കുറിപ്പ് ആത്മാർത്ഥമായ ആദരവിന്റെ ഭാഗമാണ് . ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള ഒരു ചെറിയ കുടുംബത്തിൽ നിന്നുള്ള ആൺകുട്ടി, ഇന്നത്തെ അവസ്ഥയിലേക്കും നിങ്ങൾ എന്തായിത്തീരാൻ പോകുന്നു എന്നതിലേക്കും പടിപടിയായി ഉയരുന്നത് വളരെയധികം പ്രചോദനം നൽകുന്നു. ഇവിടെയുള്ള പലർക്കും മാത്രമല്ല,…
തിരുവനന്തപുരം: ശബരിമലയിൽ സ്വർണ്ണമോഷണ കേസിൽ ജയിൽ മോചിതനായ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിർത്തതിനുള്ള പ്രതികാരമായാണ് സ്വർണ്ണമോഷണ കേസിൽ തന്നെ പ്രതി ചേർത്തതെന്ന് ജാമ്യാപേക്ഷയിൽ പറയുന്നു. ശബരിമലയെ എല്ലാ ദിവസവും തുറന്നിരിക്കുന്ന ക്ഷേത്രമാക്കി മാറ്റാനുള്ള സർക്കാരിന്റെ നീക്കം താൻ തടഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഗുരുതരമായ ആരോപണങ്ങളാണ് ജാമ്യാപേക്ഷയിൽ പറയുന്നത്. അറസ്റ്റ് തനിക്കെതിരായ പ്രതികാര നടപടിയാണെന്നാണ് തന്ത്രിയുടെ പ്രധാന വാദം. ഭരണകക്ഷിയെ പ്രീതിപ്പെടുത്താൻ ചില പോലീസ് ഉദ്യോഗസ്ഥർ ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ ശ്രമിച്ചതായും അവരെ താൻ തടഞ്ഞതായും അദ്ദേഹം പറയുന്നു . ക്ഷേത്രകാര്യങ്ങളിൽ രാഷ്ട്രീയ ഇടപെടൽ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ‘സ്ത്രീകളെ പ്രവേശിപ്പിക്കാൻ ശ്രമങ്ങൾ നടന്നപ്പോൾ, പൂജകൾ നിർത്തുമെന്നും അത് ക്ഷേത്രത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുമെന്നും ഞാൻ മുന്നറിയിപ്പ് നൽകിയിരുന്നു.മാത്രമല്ല, ശബരിമലയെ എല്ലാ ദിവസവും തുറക്കുന്ന ക്ഷേത്രമാക്കാൻ സർക്കാർ പദ്ധതിയിട്ടു. ആ ശ്രമവും പരാജയപ്പെട്ടു. പ്രതികാരം ചെയ്യാനുള്ള കാരണങ്ങൾ ഇവയാണ്,’ തന്ത്രി വ്യക്തമാക്കി. ജാമ്യ…
ഇസ്ലാമാബാദ് : കഴിഞ്ഞ ദിവസമാണ് വിഘടനവാദ തീവ്രവാദ സംഘടനയായ ബലൂച് ലിബറേഷൻ ആർമി പാകിസ്ഥാൻ സുരക്ഷാ സേനാംഗങ്ങളെ പിടികൂടിയതായി വെളിപ്പെടുത്തിയത് . എന്നാൽ അതിനു പിന്നാലെ ഇവർ തങ്ങളുടെ സൈനികരല്ലെന്ന് പറഞ്ഞ് പാകിസ്ഥാൻ സൈന്യം പ്രസ്താവനയിറക്കി . ഇപ്പോൾ തടവുകാരെ കൈമാറുന്നതിനുള്ള സമയപരിധി അവസാനിച്ചതിനെ തുടർന്ന് , തടവിലായ സൈനികരെ കാണിക്കുന്ന വീഡിയോ ബലൂച് ലിബറേഷൻ ആർമി പുറത്ത് വിട്ടു. ഹക്കൽ എന്ന മാധ്യമ വിഭാഗത്തിലൂടെ ഗ്രൂപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ ദൃശ്യങ്ങളിൽ തടവിലാക്കപ്പെട്ട സൈനികർ തങ്ങളുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡുകളും ദേശീയ തിരിച്ചറിയൽ രേഖകളും പ്രദർശിപ്പിക്കുകയും പാക് സൈനിക നേതൃത്വത്തോട് തങ്ങളെ സഹായിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ട് . “ഞങ്ങൾ അവരുടെ ഉദ്യോഗസ്ഥരല്ലെന്ന് സൈന്യത്തിന് എങ്ങനെ പറയാൻ കഴിയും? ഇത് ആരുടെ കാർഡാണ്?” യൂണിഫോമിലുള്ള ഒരാൾ കയ്യിൽ ഒരു ഐഡി കാർഡുമായി ക്യാമറയ്ക്ക് മുന്നിൽ നിന്ന് ചോദിക്കുന്നുണ്ട്. “എന്റെ തിരിച്ചറിയൽ കാർഡ് നോക്കൂ; പാകിസ്ഥാൻ എനിക്ക് ഇത് നൽകി… ദൈവത്തിന് വേണ്ടി…
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ അകപ്പെട്ട ഉഷ ജോസഫിന്റെ പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് . സംഭവിക്കാൻ പാടില്ലാത്ത സംഭവമാണ് നടന്നതെന്നും , വളരെയധികം വേദനാജനകമാണെന്നും മന്ത്രി പ്രതികരിച്ചു. വിവരം പുറത്തുവന്നയുടൻ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടതായും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷിക്കാൻ ഒരു കമ്മിറ്റിയെ നിയമിക്കാൻ മെഡിക്കൽ ഓഫീസറോട് നിർദേശിച്ചതായും മന്ത്രി പറഞ്ഞു. പരാതിയിൽ അന്വേഷണം ഇന്ന് തന്നെ ആരംഭിക്കുമെന്നും വീണ ജോർജ്ജ് വ്യക്തമാക്കി. ‘എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എല്ലാ നിയമപരമായ നടപടികളും സ്വീകരിക്കും. റിപ്പോർട്ട് പോലീസിന് കൈമാറും. ശസ്ത്രക്രിയ സമയത്ത് ഉണ്ടായിരുന്ന എല്ലാവരും വിരമിച്ചു, സർവീസിൽ ആരെങ്കിലും ഉണ്ടോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം നടത്തും, സർവീസിലുള്ളവരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യും. ഉഷ ജോസഫിന്റെ മകനുമായി സംസാരിച്ചു. ഡോക്ടറെ പലതവണ കണ്ടിട്ടുണ്ടെന്ന് അവർ പറഞ്ഞു. ഈ വിഷയങ്ങളിലെല്ലാം അന്വേഷണം നടത്തും. 2021 മെയ് 10 നാണ്…
സൈനിക വാഹനം കടന്നു പോകുന്ന വഴിയിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തി ; ആക്രമണനീക്കം തകർത്ത് രാഷ്ട്രീയ റൈഫിൾസ്
ശ്രീനഗർ ; സൈനിക വാഹനം കടന്നു പോകുന്ന വഴിയിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തി. ജമ്മു കശ്മീരിലെ ബാരാമുള്ള ജാൻബാസ്പോറ പ്രദേശത്താണ് ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു കണ്ടെത്തിയത് . ഇന്ത്യൻ സൈന്യത്തിന്റെ 46 രാഷ്ട്രീയ റൈഫിൾസാണ് ഭീകരരുടെ വൻ ആക്രമണം നീക്കം തകർത്തത് . സമയോചിതമായ നടപടി വൻ ദുരന്തമാണ് ഒഴിവാക്കിയത്. പതിവ് പട്രോളിംഗിന്റെയും ഇന്റലിജൻസ് വിവരങ്ങളുടെയും അടിസ്ഥാനത്തിൽ, രാഷ്ട്രീയ റൈഫിൾസ് ജാൻബാസ്പോറ പ്രദേശത്ത് തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. തിരച്ചിലിനിടെ, റോഡരികിൽ നിന്ന് ഒരു ഐഇഡി കണ്ടെടുത്തു. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്, ബോംബ് ഡിസ്പോസൽ സ്ക്വാഡിനെ (ബിഡിഎസ്) ഉടൻ തന്നെ സ്ഥലത്തേക്ക് വിളിച്ചു. സ്പെഷ്യലിസ്റ്റ് സംഘം പ്രദേശം വളയുകയും സാധാരണ സുരക്ഷാ നടപടിക്രമങ്ങൾ പാലിച്ച് കൂടുതൽ സ്ഫോടകവസ്തുക്കൾ കണ്ടെടുക്കുകയും അവ നിർജ്ജീവമാക്കുകയും ചെയ്തു. സമീപത്തുള്ള സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു. ഐഇഡി കണ്ടെത്തിയ അതേ വഴിയിലൂടെ സൈനിക വാഹനവ്യൂഹം കടന്നുപോകാൻ പോകുന്നുണ്ടെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചിരുന്നു . സ്ഫോടകവസ്തു യഥാസമയം കണ്ടെത്തിയില്ലായിരുന്നുവെങ്കിൽ, വൻ ദുരന്തത്തിനിടയാക്കുമായിരുന്നു.…
തൃശൂർ : വിവാഹിതനാകാൻ പോകുന്നുവെന്ന സന്തോഷ വാർത്ത പങ്ക് വച്ച് റാപ്പർ വേടൻ . യുവ എഴുത്തുകാരിയായ നവമി ലതയാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ് . ഫെബ്രുവരി 24ന് തൃശൂരിൽ വച്ചാണ് വിവാഹം. തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ധർമശാലയിൽ സർക്കാർ നടത്തുന്ന ഹാപ്പിനസ് ഫെസ്റ്റിവലിൽ വച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് വേടന്റെ വിവാഹക്കാര്യം ആദ്യം പരസ്യപ്പെടുത്തിയത് . പിന്നീട് വേടനും ഇത് സ്ഥിരീകരിച്ചു. ലളിതമായ ചടങ്ങുകളോടെ രജിസ്റ്റർ വിവാഹം ചെയ്യാനാണ് തീരുമാനമെന്ന് വേടൻ പറഞ്ഞു . ‘ മാഷ് പറഞ്ഞതുപോലെ 24 -)0 തീയതി ഞാൻ രജിസ്റ്റർ മാരേജ് ചെയ്യാൻ പോവുകയാണ്. എന്റെ കല്യാണമാണ് . നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു .നന്ദി ‘ – ഇതാണ് വേടന്റെ വാക്കുകൾ. ഹാപ്പിനസ് ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കാൻ എത്തിയതായിരുന്നു വേടൻ. എം.വി ഗോവിന്ദൻ വേടനെ പൊന്നാടയണയിച്ച് ആദരിച്ചു. വേടനെ അഭിനന്ദിച്ച് സംസാരിക്കുന്നതിനിടെയാണ് എം…
കൊച്ചി : താൻ 80 ശതമാനം ബിജെപി പ്രവർത്തകനാണെന്നും കോൺഗ്രസ് നേതാക്കൾ തനിക്ക് സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സംവിധായകൻ അഖിൽ മാരാർ . ‘ബിജെപിയുടെ ഏകദേശം 80 ശതമാനം താൽപ്പര്യങ്ങളോടും ഞാൻ യോജിക്കുന്നുണ്ടെങ്കിലും, ചില കാര്യങ്ങളെ ഞാൻ എതിർക്കുന്നു, അതുകൊണ്ടാണ് ഞാൻ ട്വന്റി20യിൽ ചേർന്നത്. ട്വന്റി20യുടെ ആശയങ്ങളോട് ഞാൻ എപ്പോഴും യോജിക്കുന്നു. എന്നിരുന്നാലും, ആ സമയത്ത് അവരുടെ പ്രവർത്തനങ്ങൾ ജില്ലയ്ക്ക് പുറത്ത് സജീവമായിരുന്നില്ല. ജനങ്ങൾക്ക് ഉപകാരപ്രദമായ ബിജെപിയുടെ എല്ലാ പ്രവർത്തനങ്ങളെയും ഞാൻ പൂർണ്ണമായും പിന്തുണയ്ക്കും,’ അഖിൽ മാരാർ പറഞ്ഞു. രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉൾപ്പെടെയുള്ള നേതാക്കൾ തന്നെ കോൺഗ്രസിലേക്ക് ക്ഷണിച്ചതായും അഖിൽ മാരാർ പറഞ്ഞു. കോൺഗ്രസുകാർ പല വേദികളിലും തന്നെ സംഘി എന്ന് പറഞ്ഞു കളിയാക്കി . കോൺഗ്രസിൽ നിന്ന് ക്ഷണം ലഭിച്ചുവെന്ന വാദം കള്ളമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ, അതിനുള്ള തെളിവ് തന്റെ പക്കലുണ്ടെന്നും അഖിൽ മാരാർ പറഞ്ഞു. ഇന്നലെ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് അഖിൽ മാരാർക്ക്…
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 31-ന് മുമ്പ് സമര്‍പ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. സ്വര്‍ണപ്പാളി പരിശോധനയ്ക്ക് ശേഖരിച്ചത് 36 സാമ്പിളുകളാണെന്നും കോടതിയെ അറിയിച്ചു. സ്വര്‍ണപ്പാളികള്‍ ജാംഷഡ്പൂരിലെ ലാബില്‍ പരിശോധന നടത്താന്‍ കോടതി അനുമതി നല്‍കി ഹൈക്കോടതിയില്‍ ഇന്ന് ഇടക്കാല അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ തവണ ശബരിമലയിലെത്തി ദ്വാരപാലക ശില്‍പങ്ങളിലെ സാമ്പിളുകള്‍ പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചിരുന്നു. എത്രയും വേഗം പരിശോധനാഫലത്തിന്റെ റിപ്പോര്‍ട്ട് ലഭ്യമാക്കാനാകുമെന്ന വിവരമാണ് ജാംഷഡ്പൂരില്‍ നിന്ന് ലഭിച്ചതെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കി. ഈ റിപ്പോര്‍ട്ട് കൂടി ലഭിച്ചാല്‍ 31ാം തിയതിക്ക് മുന്‍പായി തന്നെ ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ടുള്ള കേസിന്റെ അന്തിമ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനാകുമെന്ന പ്രതീക്ഷയാണ് പ്രത്യേക അന്വേഷണ സംഘത്തിന് . അന്വേഷണ സംഘത്തിന് പ്രതികളുടെ ഫോണ്‍ വിവരങ്ങള്‍ കൈമാറാനും ടെലകോം കമ്പനികള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. കേസില്‍ തന്ത്രി കണ്ഠരര് രാജീവർക്ക് കഴിഞ്ഞ…
ചെന്നൈ : നടൻ വിജയകാന്തിന്റെ പാർട്ടിയായ ഡിഎംഡികെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ദ്രാവിഡ മുന്നേറ്റ കഴകവുമായി (ഡിഎംകെ) സഖ്യം രൂപീകരിക്കും . ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിനെ നേരിട്ട് കണ്ട് സഖ്യത്തിൽ ചേരുമെൻ അറിയിച്ചു. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, ഡിഎംഡികെ ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) എന്ന പാർട്ടിയുമായി ചേർന്ന് മത്സരിച്ചിരുന്നു. എന്നാൽ ഡിഎംകെയുമായി കൈകോർക്കുന്നത് ഇതാദ്യമാണ്. ഡിഎംഡികെ “മതേതര പുരോഗമന സഖ്യത്തിൽ” ചേർന്നതിൽ വളരെ സന്തോഷമുണ്ടെന്ന് സ്റ്റാലിൻ പറഞ്ഞു. പ്രേമലതയെ സഹോദരിയെന്ന് വിശേഷിപ്പിച്ച സ്റ്റാലിൻ, ഈ സഖ്യം തമിഴ്‌നാടിന്റെ പുരോഗതിക്കും സമൃദ്ധിക്കും സംഭാവന നൽകുമെന്നും പറഞ്ഞു. സഖ്യത്തെ സ്വാഗതം ചെയ്ത് സ്റ്റാലിൻ എക്സിൽ പങ്കു വച്ച് പോസ്റ്റിൽ, “മുത്തമിഴ് അരിഗ്നാർ നേതാവ് കലൈഞ്ജറിനോട് അചഞ്ചലമായ സ്നേഹം പുലർത്തിയിരുന്ന, എന്റെ പ്രിയ സുഹൃത്തായിരുന്ന ‘ക്യാപ്റ്റൻ’ വിജയകാന്ത് സ്ഥാപിച്ച ദേശീയ മുർപോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) ഇന്ന് മതേതര…
Subscribe to Updates
Get the latest creative news from FooBar about art, design and business.
