Author: Anu Nair

കോഴിക്കോട്: പയ്യാനക്കലില്‍ മദ്രസ വിദ്യാര്‍ഥിയെ തട്ടി കൊണ്ടുപോകാന്‍ ശ്രമിച്ച ആളെ നാട്ടുകാര്‍ പിടികൂടി.മോഷ്ടിച്ച കാറിലാണ് 12 വയസുകാരനെ തട്ടി കൊണ്ടുപോകാന്‍ ശ്രമിച്ചത്. കാസര്‍കോട് സ്വദേശി സിനാന്‍ അലി യൂസുഫ് ( 33) ആണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. ബീച്ച് ആശുപത്രിയ്ക്ക് സമീപം ടാക്‌സി സ്റ്റാന്‍ഡില്‍ നിന്നാണ് പ്രതി കാര്‍ മോഷ്ടിച്ചത്.മദ്രസ വിട്ടുവരികയായിരുന്ന കുട്ടിയെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇയാളെ പിടികൂടി പൊലീസിനെ അറിയിക്കുകയായിരുന്നു. കേസില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Read More

ന്യൂഡൽഹി : മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിനെതിരെ കോൺഗ്രസിൽ വിമർശനം ഉയരുന്നു. മുംബൈ ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും, യുഎസ് ഇടപെടൽ മൂലം അന്ന് യുപിഎ സർക്കാർ അതിന് തയ്യാറായില്ലെന്നുമുള്ള ചിദംബരത്തിന്റെ വെളിപ്പെടുത്തലാണ് വിവാദത്തിനിടയാക്കിയിരിക്കുന്നത് . ഈ അവകാശവാദം കോൺഗ്രസ് പാർട്ടിക്കുള്ളിൽ തന്നെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. പാർട്ടിയെ ദുർബലപ്പെടുത്തുന്ന പ്രസ്താവനയാണിതെന്ന് കോൺഗ്രസ് നേതാവ് റാഷിദ് ആൽവി പറഞ്ഞു. “അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങി അദ്ദേഹം പ്രവർത്തിച്ചു എന്നാണോ ഇതിനർത്ഥം? അത്തരമൊരു പ്രസ്താവന ബിജെപിക്ക് മാത്രമേ ഗുണം ചെയ്യൂ” എന്ന് ആൽവി പറഞ്ഞു. ‘ 16 വർഷത്തിന് ശേഷം ഇപ്പോൾ ചിദംബരം എന്തിനാണ് ഈ അവകാശവാദം ഉന്നയിക്കുന്നത്? അന്ന് അദ്ദേഹം വിയോജിച്ചിരുന്നെങ്കിൽ അദ്ദേഹം രാജിവയ്ക്കണമായിരുന്നു. പാർട്ടിയെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്ന നിരവധി പേർ കോൺഗ്രസിനുള്ളിൽ ഉണ്ട്. ഇത് വീടിന് തീയിടുന്ന വിളക്ക് പോലെയാണ്.‘ എന്നും റാഷിദ് ആൽവി പറഞ്ഞു. 2008 ൽ മുംബൈ ആക്രമണം നടന്നപ്പോൾ കോൺഗ്രസ് നേതാവ് പി. ചിദംബരം കേന്ദ്ര ആഭ്യന്തര…

Read More

ഇസ്ലാമാബാദ് : 2025 ഏഷ്യാ കപ്പ് മത്സരങ്ങളിൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീം നിരന്തരം വിവാദങ്ങളിൽ പെട്ടിരുന്നു. പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി കാരണം ഇന്ത്യൻ കളിക്കാർ ട്രോഫി സ്വീകരിക്കാൻ വിസമ്മതിച്ചതായാലും, പാകിസ്ഥാൻ ക്രിക്കറ്റ് ഭരണകൂടത്തിന്റെ പരാജയങ്ങളായാലും ഓരോ വിഷയവും ജന ശ്രദ്ധ പിടിച്ചുപറ്റി. അതേസമയം ഇപ്പോൾ മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം സയീദ് അജ്മലിന്റെ പ്രസ്താവനയാണ് സോഷ്യം മീഡിയയിൽ വൈറലാകുന്നത്. 2009 ലെ ടി20 ലോകകപ്പ് നേടിയതിന് ശേഷം പാകിസ്ഥാൻ ടീമിനെ സ്വന്തം സർക്കാർ വഞ്ചിച്ചുവെന്ന് അജ്മൽ വെളിപ്പെടുത്തി. ഇംഗ്ലണ്ടിലെ ലോർഡ്‌സിൽ നടന്ന ഫൈനലിൽ പാകിസ്ഥാൻ കിരീടം നേടി, രാജ്യം മുഴുവൻ ആഘോഷത്തിൽ മുഴുകി. അന്നത്തെ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി കളിക്കാർക്ക് 2.5 ദശലക്ഷം പാകിസ്ഥാൻ രൂപ വീതം നൽകുമെന്ന് വാഗ്ദാനം ചെയ്തു, എന്നാൽ പണം നൽകേണ്ട സമയമായപ്പോൾ സർക്കാർ അവർക്ക് ചെക്കുകൾ നൽകി . കളിക്കാർ ചെക്കുമായി ബാങ്കിൽ പോയപ്പോൾ അത് ബൗൺസാകുകയും ചെയ്തു. ‘ സർക്കാർ നൽകിയ…

Read More

കൊച്ചി: വിവാഹ വാഗ്ദാനം നൽകി യുവ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. കാക്കനാട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. വിവാഹ വാഗ്ദാനം നൽകി വേടൻ പീഡിപ്പിച്ചതിന് തെളിവുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. യുവതിയുമായുള്ള ബന്ധം വേടൻ തന്റെ മൊഴിയിലും നിഷേധിച്ചിട്ടില്ല. എന്നാൽ, താൻ യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് വേടൻ പറയുന്നു. കുറ്റപത്രത്തിൽ വേടന്റെ മൊഴിയായി ഇതും ചേർത്തിട്ടുണ്ട്. എങ്കിലും, ബലാത്സംഗ കുറ്റം നിലനിൽക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മുന്നോട്ടുപോകുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 പ്രകാരം വേടനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2023 മുതൽ 2025 വരെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. വേടനെ പ്രോസിക്യൂട്ട് ചെയ്യാൻ ആവശ്യമായ തെളിവുകൾ ഉണ്ടെന്ന് പോലീസ് കുറ്റപത്രത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ്…

Read More

ന്യൂഡൽഹി : ‘രാഷ്ട്രം ആദ്യം’ എന്ന വിശ്വാസത്തിന്റെ പേരിൽ ബ്രിട്ടീഷുകാരുടെയും നൈസാമുകളുടെയും കൈകളാൽ വളരെയധികം കഷ്ടപ്പെട്ടിട്ടുള്ളവരാണ് ആർ എസ് എസുകരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . സ്ഥാപകൻ കെ ബി ഹെഡ്‌ഗേവാർ ഉൾപ്പെടെയുള്ള ആർ‌എസ്‌എസ് അംഗങ്ങളെ സ്വാതന്ത്ര്യസമരകാലത്ത് ജയിലിലടച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യാനന്തരം സംഘത്തെ തകർക്കാൻ നിരവധി ശ്രമങ്ങൾ നടന്നു. എന്നാൽ അവയ്ക്ക് മുന്നിൽ ഒരു ആൽമരം പോലെ ഉറച്ചുനിൽക്കുകയാണ് സംഘം എന്നും നരേന്ദ്ര മോദി പറഞ്ഞു. ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടന്ന സംഘത്തിന്റെ ശതാബ്ദി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്ത അദ്ദേഹം പ്രത്യേക തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കി. ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഭാരത് മാതാവിന്റെ ചിത്രം ഒരു നാണയത്തിൽ കൊത്തിവയ്ക്കുന്നത് . എല്ലാം രാഷ്ട്രത്തിന് സമർപ്പിച്ചിരിക്കുന്നു . എല്ലാം രാഷ്ട്രത്തിന്റേതാണ്, ഒന്നും എന്റേതല്ല. എന്ന് വിവർത്തനം ചെയ്യുന്ന “രാഷ്ട്രേ സ്വാഹ, ഇടം രാഷ്ട്രായ, ഇടം ന മമ” എന്ന ആർ‌എസ്‌എസിന്റെ മുദ്രാവാക്യവും നാണയത്തിലുണ്ട്. 100 വർഷങ്ങൾക്ക് മുമ്പ് ദസറയിൽ…

Read More

തിരുവനന്തപുരം: സ്വർണ്ണ നിക്ഷേപ പദ്ധതി പ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡ് 467 കിലോഗ്രാം സ്വർണം റിസർവ് ബാങ്കിന് കൈമാറിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് . പൂജകൾക്കോ ​​മറ്റ് ആവശ്യങ്ങൾക്കോ ​​ഈ സ്വർണം ഉപയോഗിക്കുന്നില്ലെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി. ‘ശബരിമലയിൽ ഉയർന്നുവന്ന സ്വർണ്ണ പൂശൽ വിവാദത്തിൽ മാത്രമല്ല, ശ്രീകോവിൽ സ്വർണ്ണം പൂശിയ വിജയ് മല്യയെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്താൻ ഞങ്ങൾ ഹൈക്കോടതിയോട് അഭ്യർത്ഥിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 18 സ്ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരുന്ന കാറ്റഗറി സിയിൽ പെട്ട 467 കിലോഗ്രാം സ്വർണം റിസർവ് ബാങ്കിന് കൈമാറി. കാറ്റഗറി എ പുരാതന സ്വഭാവമുള്ളതും ഉത്സവ ആവശ്യങ്ങൾക്കുള്ള സ്വർണ്ണം ബി വിഭാഗത്തിൽ പെട്ടതുമാണ്. ഇത് കൃത്യമായി കണക്കിലെടുത്ത് സൂക്ഷിച്ചിട്ടുണ്ട്. ‘ശബരിമല ശ്രീകോവിലിന് മുന്നിലുള്ള ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണം പൂശിയതിന്റെയും വിഗ്രഹങ്ങളിലെ പീഠത്തിന്റെയും അറ്റകുറ്റപ്പണികൾ മാത്രമല്ല, 1999-ൽ ശ്രീകോവിൽ സ്വർണ്ണം പൂശിയതുമുതൽ മദ്യവ്യവസായി വിജയ് മല്യ നടത്തിയ പ്രവർത്തനങ്ങളും അന്വേഷിക്കണം.…

Read More

ജോൻപൂർ : വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം തന്നെ മരണമടഞ്ഞ് 75 കാരനായ നവവരൻ . ശങ്കുറാം എന്നയാളാണ് തന്റെ വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരിച്ചത് . ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിലെ കുച്ച്മുച്ച് ഗ്രാമത്തിലാണ് സംഭവം . ഒരു വർഷം മുൻപാണ് ശങ്കുറാമിന്റെ ആദ്യ ഭാര്യ മരിച്ചത്. മക്കളില്ലാത്തതിനാൽ അന്നുമുതൽ ഒറ്റയ്ക്ക് താമസിച്ചു. കർഷകനായിരുന്ന ശങ്കുറാം ഇതിനിടെ രണ്ടാം വിവാഹം കഴിക്കാൻ തീരുമാനിച്ചു. പുനർവിവാഹം വേണ്ടെന്ന് കുടുംബാംഗങ്ങളിൽ പലരും അദ്ദേഹത്തെ ഉപദേശിച്ചു, പക്ഷേ അദ്ദേഹം തന്റെ തീരുമാനവുമായി മുന്നോട്ട് പോയി . സെപ്റ്റംബർ 29 നാണ് ജലാൽപൂർ പ്രദേശത്തെ താമസക്കാരിയായ 35 കാരി മൻഭവതിയെ അദ്ദേഹം വിവാഹം കഴിച്ചത്. ദമ്പതികൾ വിവാഹം കോടതിയിൽ രജിസ്റ്റർ ചെയ്യുകയും പിന്നീട് ഒരു പ്രാദേശിക ക്ഷേത്രത്തിൽ പരമ്പരാഗത ആചാരപ്രകാരം വരണമാല്യം അണിയിക്കുകയും ചെയ്തു.വീടിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഭർത്താവ് തന്നോട് ആവശ്യപ്പെട്ടിരുന്നതായി മൻഭവതി പറഞ്ഞു . വിവാഹ രാത്രിയിൽ ഇരുവരും കൂടുതൽ സമയം സംസാരിച്ചുകൊണ്ടിരുന്നു. രാവിലെ ആയപ്പോഴേക്കും…

Read More

ഇസ്ലാമാബാദ് : ഗാസയിലെ വെടിനിർത്തൽ സംബന്ധിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ നിർദ്ദേശത്തെ ഇന്ത്യ, ചൈന, റഷ്യ എന്നിവയുൾപ്പെടെ എട്ട് അറബ്, മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പ്രശംസിച്ചു. അതേസമയം, ഗാസയിലെ സമാധാന സേനയെ സഹായിക്കാൻ പാക് സൈന്യത്തെ അയക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ . ഈ തീരുമാനം പാകിസ്ഥാന്റെ ഉന്നത നേതൃത്വമായിരിക്കും എടുക്കുന്നതെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ പറഞ്ഞു. കഴിഞ്ഞയാഴ്ച ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ (UNGA) 80-ാമത് സമ്മേളനത്തിനിടെ മുസ്ലീം നേതാക്കളുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ചയെക്കുറിച്ച് ഇഷാഖ് ദാർ വിവരിച്ചു. ഈ യോഗത്തിൽ പാകിസ്ഥാൻ, സൗദി അറേബ്യ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഈജിപ്ത്, ജോർദാൻ, തുർക്കി, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ നേതാക്കൾ ഗാസ-ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ട്രംപുമായി ചർച്ച ചെയ്തതായി ഇഷാഖ് ദാർ പറഞ്ഞു. യുഎൻ പൊതുസഭയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുക, ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ സമാന ചിന്താഗതിക്കാരായ രാജ്യങ്ങളുമായി ഒരുമിച്ച് പ്രവർത്തിക്കുക എന്ന രണ്ട് ലക്ഷ്യങ്ങളോടെയാണ് പാകിസ്ഥാൻ പ്രതിനിധി…

Read More

തിരുവനന്തപുരം: റോഡിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് കേരള പോലീസിന്റെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗം സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 29,301 വാഹനങ്ങൾക്ക് പിഴ ചുമത്തി. സെപ്റ്റംബർ 21 മുതൽ 27 വരെ ഏഴ് ദിവസത്തെ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. സംസ്ഥാന പാതകളിൽ 9489 കേസുകളിലും, ദേശീയ പാതകളിൽ 8470 കേസുകളിലും, മറ്റ് റോഡുകളിൽ 11342 കേസുകളിലും നിയമലംഘനങ്ങൾ നടന്നതായി കണ്ടെത്തി. ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങൾ, ഗതാഗതം കൂടുതലുള്ള റോഡുകൾ, പ്രധാനപ്പെട്ട ജംഗ്ഷനുകൾ, സർവീസ് റോഡുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് ഐജി എസ്. കാളിരാജ് മഹേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം ജില്ലാ ട്രാഫിക് നോഡൽ ഓഫീസർമാരുമായി സഹകരിച്ച് ട്രാഫിക് നോർത്ത് സോൺ, സൗത്ത് സോൺ എസ്പിമാരുടെ മേൽനോട്ടത്തിലാണ് പരിശോധനകൾ നടത്തിയത്. ഇത്തരം പരിശോധനകൾ തുടരുമെന്നും റോഡ് ഗതാഗതം സുരക്ഷിതമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഐജി അറിയിച്ചു.

Read More

വാഷിംഗ്ടൺ : താരിഫുകൾ തനിക്ക് വളരെ ഇഷ്ടമാണെന്നും ഇംഗ്ലീഷ് നിഘണ്ടുവിലെ തന്റെ പ്രിയപ്പെട്ട പദമാണിതെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. അരിസോണയിലെ മറൈൻ കോർപ്സ് ബേസ് ക്വാണ്ടിക്കോയിൽ യുഎസ് ഉന്നത സൈനിക ജനറൽമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രമ്പ്. ‘ ഇപ്പോൾ നമ്മൾ വളരെയധികം സമ്പന്നരാകുകയാണ്. നമ്മൾ കോടിക്കണക്കിന് ഡോളർ സമ്പാദിച്ചു. നമ്മൾ അത് ഇല്ലാതാക്കിയാൽ, നമുക്ക് ഒരിക്കലും ഇത്രയധികം സമ്പത്ത് ഉണ്ടാകില്ല. മറ്റ് രാജ്യങ്ങൾ വർഷങ്ങളായി നമ്മളെ മുതലെടുക്കുന്നു. ഇപ്പോൾ നമ്മൾ അവരുമായി ന്യായമായ ബിസിനസ്സ് നടത്തുകയാണ് ‘ ട്രംപ് പറഞ്ഞു. യുഎസ് സുപ്രീം കോടതി താരിഫുകൾക്കെതിരെ വിധി പറയില്ലെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ താരിഫ് ചുമത്താൻ ആവശ്യമായ അധികാരങ്ങൾ ട്രംപിന് ഇല്ലെന്ന് കീഴ്ക്കോടതി വിധിച്ചതിനെ തുടർന്നാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. അടുത്തിടെ, ട്രംപ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായും സൈനിക മേധാവി അസിം മുനീറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുശേഷമാണ് ബ്രാൻഡഡ് മരുന്നുകൾ, അപ്ഹോൾസ്റ്റേർഡ് ഫർണിച്ചറുകൾ,…

Read More