Author: Anu Nair

ബെംഗളൂരു : കർണാടക കോൺഗ്രസിൽ വീണ്ടും ആഭ്യന്തര കലഹം . മുഖ്യമന്ത്രി സ്ഥാനം ഡികെ ശിവകുമാറിന് കൈമാറണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ് . വെറും നാല് മാസത്തിനുള്ളിൽ, മൂന്ന് സിറ്റിംഗ് എംഎൽഎമാരും മാണ്ഡ്യയിൽ നിന്നുള്ള ഒരു മുൻ എംപിയും ഉൾപ്പെടെ നാല് പാർട്ടി നേതാക്കൾ അടുത്ത മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറിനെ പരസ്യമായി പിന്തുണച്ചിരുന്നു . ഇതിന്റെ പേരിൽ പാർട്ടി ഇവർക്ക് നോട്ടീസും അയച്ചു. പാർട്ടിയുടെ അച്ചടക്ക സമിതി അയച്ച നോട്ടീസുകളിൽ, അവർ “നാണക്കേട് ഉണ്ടാക്കുന്നു” എന്നും കോൺഗ്രസ് ഹൈക്കമാൻഡിൻറെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നു എന്നും ആരോപിക്കുന്നു . ജൂലൈ മുതൽ കുറഞ്ഞത് പല കോൺഗ്രസ് എംപിമാരും ഒളിഞ്ഞും, തെളിഞ്ഞും സിദ്ധരാമയ്യയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ശബ്ദമുയർത്തുന്നുണ്ട്. അധികാര പങ്കിടൽ കരാറിനെക്കുറിച്ച് സിദ്ധരാമയ്യയും ശിവകുമാറും ആവർത്തിച്ച് നിഷേധിച്ചിട്ടും ഇത് പാർട്ടിയിൽ പ്രകടമായ വിള്ളലുകൾ സൃഷ്ടിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ നടപടി നേരിടേണ്ടിവരുന്ന ഏറ്റവും പുതിയ കോൺഗ്രസ് നേതാക്കൾ കുനിഗൽ എംഎൽഎ എച്ച്.ഡി. രംഗനാഥും മുൻ മാണ്ഡ്യ എംപി എൽ.ആർ.…

Read More

ന്യൂഡൽഹി : പഹൽഗാം ആക്രമണത്തിന് പാകിസ്ഥാൻ കനത്ത വില നൽകേണ്ടിവന്നുവെന്ന് ഇന്ത്യൻ വ്യോമസേനാ മേധാവി എ പി സിംഗ് . ഒരു ജെഎഫ് -16 ഉൾപ്പെടെ നാലോ അഞ്ചോ പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ ഇന്ത്യൻ സൈന്യം വെടിവച്ചു വീഴ്ത്തിയതായും എ പി സിംഗ് പറഞ്ഞു.വ്യോമസേനയുടെ 93-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ പി സിംഗ് . ” പഹൽഗാം ആക്രമണത്തിന് പാകിസ്ഥാൻ കനത്ത വില നൽകേണ്ടിവന്നു. ഓപ്പറേഷൻ സിന്ദൂർ ചരിത്രത്തിൽ ഓർമ്മിക്കപ്പെടും. 3-4 ദിവസത്തിനുള്ളിൽ ഞങ്ങൾ യുദ്ധം പൂർത്തിയാക്കി. ഒരു യുദ്ധം എങ്ങനെ അവസാനിപ്പിക്കാമെന്ന് ലോകം ഇന്ത്യയിൽ നിന്ന് പഠിക്കണം. പാകിസ്ഥാൻ പ്രദേശത്തിനുള്ളിൽ 200 കിലോമീറ്റർ ഉള്ളിലേക്ക് ഞങ്ങൾ ആക്രമണം നടത്തി. ഞങ്ങൾ കരയിൽ നിന്ന് വിക്ഷേപിച്ച മിസൈലുകൾ വളരെ കൃത്യവും വിജയവുമായിരുന്നു. ഈ ആക്രമണത്തിൽ പാകിസ്ഥാനിലെ സാധാരണക്കാർക്ക് ഒരു ദോഷവും സംഭവിച്ചില്ല” . ഒരു ജെഎഫ് -16 ഉൾപ്പെടെ നാലോ അഞ്ചോ പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ ഞങ്ങളുടെ സൈന്യം വെടിവച്ചു വീഴ്ത്തി…

Read More

പാലക്കാട്: പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. പുതുനഗരം ബ്രാഞ്ച് സെക്രട്ടറി എൻ ഷാജി (35) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കൊടുവായൂരിൽ സ്‌പോർട്‌സ് ഉപകരണ കട നടത്തുകയാണ് ഷാജി. പത്താം ക്ലാസുകാരൻ ജേഴ്‌സി വാങ്ങാൻ എത്തിയപ്പോൾ ഷാജി തന്റെ സ്വകാര്യ ഭാഗങ്ങൾ കാണിച്ചു. കുട്ടിയോട് സ്വകാര്യ ഭാഗങ്ങൾ കാണിക്കാൻ ആവശ്യപ്പെട്ട ശേഷം അനുചിതമായി സ്പർശിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പുതുനഗരം പോലീസ് ഷാജിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More

ന്യൂഡൽഹി: പാകിസ്ഥാൻ ഇന്റർ സർവീസസ് ഇന്റലിജൻസിനും, പാക് ഹൈക്കമ്മീഷനും വേണ്ടി ചാരപ്പണി നടത്തിയ യൂട്യൂബർ അറസ്റ്റിൽ . ഹരിയാന പൽവാൾ ജില്ലയിലെ യൂട്യൂബർ വസീം അക്രത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മേവാത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള വീഡിയോകൾ യൂട്യൂബിൽ അക്രം പോസ്റ്റി ചെയ്തിരുന്നു. അതിനു പിന്നാലെയാണ് അക്രത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മൂന്ന് വർഷമായി പാകിസ്ഥാൻ ഏജന്റുമാരുമായി ഇയാൾ ബന്ധപ്പെട്ടിരുന്നുവെന്നും അവർക്ക് സിം കാർഡുകൾ നൽകിയതായും പോലീസ് പറഞ്ഞു. ഡിലീറ്റ് ആക്കിയ ചില സന്ദേശങ്ങൾ അക്രത്തിന്റെ ഫോണിൽ നിന്ന് വീണ്ടെടുക്കാൻ സൈബർ വിഭാഗം ശ്രമിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച മറ്റൊരു പാകിസ്ഥാൻ ചാരനായ തൗഫിക്കിനെ കസ്റ്റഡിയിലെടുത്തിരുന്നു . ചോദ്യം ചെയ്യലിൽ, തൗഫിക് അക്രത്തിന്റെ പേരും പാകിസ്ഥാൻ ഇന്റലിജൻസുമായുള്ള ബന്ധവും വെളിപ്പെടുത്തി. 2021 ൽ പാകിസ്ഥാനിലേക്ക് വിസയ്ക്ക് അപേക്ഷിക്കുന്നതിനിടെയാണ് അക്രം ആദ്യമായി പാകിസ്ഥാൻ ഏജന്റ് ഡാനിഷുമായി ബന്ധപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. അയൽരാജ്യത്തേക്ക് യാത്ര ചെയ്ത കാര്യം അക്രത്തിന്റെ കുടുംബം വിസമ്മതിച്ചെങ്കിലും, ചോദ്യം ചെയ്യലിൽ നിരവധി വിവരങ്ങൾ പുറത്ത് വന്നു.…

Read More

തിരുവനന്തപുരം: ചാക്കയിൽ രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ഹസ്സൻ കുട്ടി (45)ക്ക് 67 വർഷം തടവും 12 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്.വർക്കല ഇടവയിലെ സ്വദേശിയായ ഹസ്സൻ കുട്ടി അബു, കബീർ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു . ഹസ്സൻ കുട്ടി കുറ്റക്കാരനാണെന്ന് പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബു കണ്ടെത്തിയിരുന്നു. പോക്സോയ്ക്ക് പുറമേ, കൊലപാതകശ്രമത്തിനും ഇയാൾക്കെതിരെ കേസെടുത്തു. പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ താൻ നിരപരാധിയാണെന്നാണ് പ്രതി കോടതിയെ അറിയിച്ചത് . കേസുമായി ബന്ധപ്പെട്ട സംഭവം നടന്നത് 2024 ഫെബ്രുവരി 18 നാണ്. ഹൈദരാബാദ് സ്വദേശികളായ നാടോടികളായ മാതാപിതാക്കളോടൊപ്പം ചാക്കയിലെ ഒരു ടെന്റിൽ ഉറങ്ങുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ബ്രഹ്മോസ് എയ്‌റോസ്‌പേസിന് പിന്നിലുള്ള പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു ഹസ്സൻ . ബ്രഹ്മോസിലെ സിസിടിവി ക്യാമറകളിൽ നിന്നാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. കുട്ടിയുടെ വസ്ത്രത്തിൽ…

Read More

ന്യൂഡൽഹി:ഇന്ത്യയും ചൈനയും തമ്മിൽ നേരിട്ടുള്ള വിമാനസർവീസുകൾ ഈ മാസം അവസാനത്തോടെ ആരംഭിക്കും . സിവിൽ ഏവിയേഷൻ അധികൃതർ തമ്മിലുള്ള നിരന്തര ചർച്ചകളെത്തുടർന്നാണ് തീരുമാനം. ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യയും ചൈനയും തമ്മിൽ നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചത്. ഇതിനായി ഇരു രാജ്യങ്ങളിലെയും വ്യോമയാന ഉദ്യോഗസ്ഥർ തമ്മിലുള്ള സാങ്കേതിക തല ചർച്ചകൾ ഈ വർഷം ആദ്യം മുതൽ നടന്നുവരികയായിരുന്നു.നേരിട്ടുള്ള കണക്റ്റിവിറ്റി പുനഃസ്ഥാപിക്കുന്നതിലും പുതുക്കിയ വ്യോമ സേവന കരാർ അന്തിമമാക്കുന്നതിലുമായിരുന്നു ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. നേരിട്ടുള്ള വിമാന സർവീസുകൾ നടത്താൻ ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള നിയുക്ത വിമാനക്കമ്പനികളെ അനുവദിക്കും.2025 ഒക്ടോബർ 26 മുതൽ കൊൽക്കത്തയിൽ നിന്ന് ഗ്വാങ്‌ഷൂവിലേക്ക് ദിവസേനയുള്ള, നോൺ-സ്റ്റോപ്പ് വിമാന സർവീസുകൾ നടത്തുന്ന ചൈനയിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് ഇൻഡിഗോ പ്രഖ്യാപിച്ചു. റെഗുലേറ്ററി അംഗീകാരങ്ങൾക്ക് വിധേയമായി, ഡൽഹിക്കും ഗ്വാങ്‌ഷൂവിനും ഇടയിൽ ഇൻഡിഗോ…

Read More

ന്യൂഡൽഹി : റഷ്യയുമായുള്ള ഊർജ്ജ സഹകരണം വെട്ടിക്കുറയ്ക്കാൻ ഇന്ത്യയെയും ചൈനയെയും സമ്മർദ്ദത്തിലാക്കുന്ന യുഎസ് ശ്രമങ്ങളെ ശക്തമായി വിമർശിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ . ഇത്തരം നീക്കങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും യുഎസിന് തിരിച്ചടിയാകുകയും ചെയ്യുമെന്ന് പുടിൻ മുന്നറിയിപ്പ് നൽകി. റഷ്യയുടെ വ്യാപാര പങ്കാളികൾക്ക് മേൽ ഉയർന്ന താരിഫ് ഏർപ്പെടുത്തിയാൽ അത് ആഗോള ഊർജ്ജ വില ഉയർത്തുകയും യുഎസ് ഫെഡറൽ റിസർവിനെ പലിശ നിരക്ക് ഉയർന്ന നിലയിൽ നിലനിർത്താൻ നിർബന്ധിതമാക്കുകയും ചെയ്യുമെന്ന് പുടിൻ പറഞ്ഞു. അത് യുഎസ് സമ്പദ്‌വ്യവസ്ഥയെ മന്ദഗതിയിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങാൻ ഇന്ത്യയ്ക്ക് ഒരു കാരണവുമില്ലെന്നും പുടിൻ പറഞ്ഞു. “ഇന്ത്യ ഒരിക്കലും സ്വയം അപമാനിക്കപ്പെടാൻ അനുവദിക്കില്ല,പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കലും അത്തരമൊരു നടപടി സ്വീകരിക്കില്ലെന്നും “ അദ്ദേഹം പറഞ്ഞു. “ഇന്ത്യ പോലുള്ള ഒരു രാജ്യത്തെ ജനങ്ങൾ, എന്നെ വിശ്വസിക്കൂ, രാഷ്ട്രീയ നേതൃത്വം എടുക്കുന്ന തീരുമാനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആരുടെയും മുന്നിൽ ഒരു അപമാനവും…

Read More

ന്യൂഡൽഹി : ഡൽഹിയിലെ ജെഎൻയു സർവകലാശാലയിൽ വിജയദശമി ആഘോഷത്തെച്ചൊല്ലി എബിവിപി പ്രവർത്തകരും, ഇടതുപക്ഷ വിദ്യാർത്ഥികളും തമ്മിൽ തർക്കം . ഇടതുപക്ഷ വിദ്യാർത്ഥികൾ തങ്ങളെ ആക്രമിക്കുകയും ആക്ഷേപകരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തുവെന്ന് എബിവിപി വിദ്യാർത്ഥികൾ ആരോപിച്ചു. ദുർഗാ ദേവിയുടെ വിഗ്രഹ നിമജ്ജന വേളയിൽ ഇടതുപക്ഷ വിദ്യാർത്ഥികൾ ചെരിപ്പുകൾ വീശി മഹിഷാസുരനെതിരെ മുദ്രാവാക്യം വിളിച്ചതായും ദുർഗാ പൂജയിൽ പങ്കെടുത്ത എബിവിപി വിദ്യാർത്ഥികളെ അധിക്ഷേപിച്ചതായും എബിവിപി ആരോപിക്കുന്നു. അതേസമയം ജെഎൻയുവിലെ മുൻ വിദ്യാർത്ഥികളായ ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും രാവണനായി ചിത്രീകരിച്ച് എബിവിപിയുടെ കോലം കത്തിച്ചുവെന്നാണ് ഇടത് വിദ്യാർത്ഥീ പ്രവർത്തകർ പറയുന്നത് . ഇതിന്റെ ചിത്രങ്ങളും ഇവർ പുറത്ത് വിട്ടിട്ടുണ്ട്. എബിവിപി മുഴുവൻ വിഷയത്തിനും മതപരമായ മുഖം നൽകാനും, ദുർഗാ പൂജ ഉത്സവം മുഴുവൻ സമാധാനപരമായി ആരംഭിക്കുകയും അവസാനിക്കുകയും ചെയ്തുവെന്നും ഇടത് വിദ്യാർത്ഥികൾ പറഞ്ഞു.

Read More

ന്യൂഡൽഹി : അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താക്കി അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും. താലിബാൻ അധികാരത്തിൽ വന്നതിനുശേഷം ഒരു അഫ്ഗാൻ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത് ഇതാദ്യമാണ് . അദ്ദേഹത്തിന് ഇന്ത്യയിലേക്ക് എത്താൻ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ (യുഎൻഎസ്‌സി) അനുമതി നൽകി. 1988 ലെ യുഎൻഎസ്‌സി റെഗുലേഷൻ പ്രകാരം താലിബാൻ ഉപരോധ പട്ടികയിൽ തുടരുന്നതിനാൽ യാത്രാ വിലക്ക് ഉണ്ടായിരുന്നു. യുഎൻഎസ്‌സി അനുമതി നൽകിയതോടെ അത് നീങ്ങി. ഒക്ടോബർ 9 മുതൽ 16 വരെ ഇന്ത്യ സന്ദർശിക്കാനാണ് ആമിർ ഖാൻ മുത്താക്കിക്ക് അനുമതി ലഭിച്ചത്. ഒക്ടോബർ 6 ന്, ഏഴാമത് മോസ്കോ ഫോർമാറ്റ് ചർച്ചകളിൽ പങ്കെടുക്കാൻ ആമിർ ഖാൻ മുത്താക്കി റഷ്യയിലേക്ക് പോകും. ഈ ബഹുരാഷ്ട്ര ഫോറത്തിൽ അതിഥിയായിട്ടല്ല, അംഗമായി താലിബാൻ പങ്കെടുക്കുന്നത് ഇതാദ്യമായാണ്. ഇന്ത്യ താലിബാനിൽ നിരവധി വികസന പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന് താലിബാൻ ഉദ്യോഗസ്ഥരും അഭ്യർത്ഥിച്ചിട്ടുണ്ട്. അതേസമയം ഉന്നതതല യോഗങ്ങൾക്കായുള്ള അഫ്ഗാൻ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ…

Read More

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദങ്ങളിൽ താനുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ജയറാം. പൂജ നടന്നത് തന്റെ വീട്ടിൽ വച്ചല്ലെന്നും, സ്വർണം പൂശിയ കമ്പനിയുടെ ഓഫിസിൽ വച്ചാണെന്നും , ഉണ്ണികൃഷ്ണൻ പോറ്റി വിളിച്ചിട്ടാണ് താൻ ഇതിൽ പങ്കെടുത്തതെന്നും ജയറാം പറഞ്ഞു.ഗായകൻ വീരമണിയും മറ്റ് നിരവധി പ്രമുഖരും പൂജയിൽ പങ്കെടുത്തുവെന്നും ജയറാം പറഞ്ഞു. ചെന്നൈ അമ്പത്തൂരിലെ സ്വർണ്ണവാതിൽ നിർമ്മിച്ച കമ്പനിയുടെ ഓഫീസിൽ വച്ചാണ് പൂജ നടന്നത് . ബെംഗളൂരുവിൽ നിന്നാണ് ഉണ്ണി കൃഷ്ണൻ പോറ്റി തന്നെ വിളിച്ചത് . ശബരിമലയിലേയ്ക്ക് പോകും മുൻപ് അവിടെ വച്ചൊരു പൂജ ഉണ്ടെന്ന് പറഞ്ഞപ്പോൾ അയ്യപ്പഭക്തൻ എന്ന നിലയിൽ അവിടെ എത്തുകയായിരുന്നു. അതൊരു മഹാഭാഗ്യമായാണ് കരുതിയത് . വിവാദമാകുമെന്ന് കരുതിയില്ല. വീരമണി സ്വാമിയെ വിളിച്ചതും താനാണ് . വീരമണി പാട്ടുപാടുകയും, താൻ പൂജയിൽ പങ്കെടുക്കുകയും ചെയ്തു. പൂജയി താൻ ദക്ഷിണയൊന്നും നൽകിയില്ല . പൂജ ചെയ്യണമെന്ന് ആവശ്യപ്പെടുക മാത്രമാണ് താൻ ചെയ്തത്. താൻ പങ്കെടുക്കുന്ന പൂജയിലൂടെ അയ്യപ്പനെ…

Read More