- ഇന്ധനവിലയ്ക്കെതിരായ പ്രതിഷേധം; സർക്കാരും പ്രതിഷേധക്കാരും തമ്മിൽ ഇന്ന് കൂടിക്കാഴ്ച നടത്തും
- മലയാളി നഴ്സ് അന്തരിച്ചു
- ഉദ്യോഗസ്ഥർക്കായുള്ള കൗൺസിലിംഗ് സേവനങ്ങൾ; ഗാർഡ ഷിക്കോണ ചിലവിട്ടത് 1.63 മില്യൺ യൂറോ
- നാലാം ദിവസവും തുടർന്ന് സമരം; വലഞ്ഞ് ജനങ്ങൾ
- ഡബ്ലിനിൽ രണ്ട് സംഗീത പരിപാടികൾ; പ്രഖ്യാപനവുമായി നോഹ കഹാൻ
- തെരച്ചിലും, പ്രാർത്ഥനകളും വിഫലം : ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
- ‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ
- വെയിലത്തേയ്ക്ക് ഇറങ്ങുമ്പോൾ തലവേദനയാണോ ? രോഗമിതാകാം , ലക്ഷണങ്ങൾ അവഗണിക്കരുത്
Author: Anu Nair
ഡബ്ലിൻ : അഭയാർത്ഥി പാർപ്പിടത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ മൃഗങ്ങളെ ആക്രമിച്ച മുൻ ഐടി ജീവനക്കാരനെ 20 മാസം തടവിന് ശിക്ഷിച്ചു. ഡബ്ലിനിലെ റിവർമീഡിലെ ഡാരൻ ജാക്‌സൺ (40) ആണ് ശിക്ഷ വിധിച്ചത് . 2024 ജൂണിൽ, വടക്കൻ ഡബ്ലിനിലെ തോൺടൺ ഹാളിലെ സുരക്ഷാ ഗാർഡുകളാണ് കുത്തേറ്റും വെട്ടിയും മുറിവുകളുള്ള രണ്ട് പന്നികളെ കണ്ടെത്തിയത് . 160 ഏക്കർ വിസ്തൃതിയുള്ള സ്ഥലം മുമ്പ് ഒരു സൂപ്പർ ജയിലിനായി നീക്കിവച്ചിരുന്നു. എന്നാൽ 2024 ൽ അന്താരാഷ്ട്ര സംരക്ഷണ അപേക്ഷകർക്കായുള്ള താമസ കേന്ദ്രത്തിനായി പദ്ധതികൾ ഉയർന്നുവന്നു.ഇതിനെതിരെയുള്ള പ്രതിഷേധങ്ങൾക്കിടെയായിരുന്നു പന്നികൾക്ക് നേരെയുള്ള ആക്രമണം. ജാക്‌സൺ തന്റെ സഹോദരനോട് കത്തികളും സ്കാൽപെലുകളും ആവശ്യമാണെന്ന് പറഞ്ഞതായും ഗാർഡ കണ്ടെത്തിയിരുന്നു. മാത്രമല്ല പന്നികളെ ആക്രമിക്കാനും സഹോദരനെ വിളിച്ചിരുന്നു.2024 ജൂൺ 26 ന് വൈകുന്നേരം 5 മണിക്ക് ശേഷം, സുരക്ഷാ ഉദ്യോഗസ്ഥർ രണ്ട് പേർ സൈറ്റിലേക്ക് പ്രവേശിക്കുന്നത് കണ്ടതായും പിന്നീട് പന്നികൾക്ക് പരിക്കേറ്റ നിലയിൽ കണ്ടെത്തിയതായും സുരക്ഷാ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചിരുന്നു.അതിനു പിന്നാലെയാണ് ശിക്ഷ…
ഡബ്ലിൻ ; മുൻ കിൽകെന്നി ഹർലർ ഡിജെ കാരിക്ക് അഞ്ചര വർഷം തടവ് ശിക്ഷ . കാൻസർ ചികിത്സയ്ക്ക് പണം ആവശ്യമാണെന്ന് പറഞ്ഞാണ് ഡിജെ കാരി തട്ടിപ്പ് നടത്തിയത്. 22 ഓളം പേരിൽ നിന്നായി ഏകദേശം €400,000 രൂപയാണ് കാരി തട്ടിച്ചത് . ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതിയിൽ വാദം കേട്ടതിന് ശേഷമാണ് കാരിയെ കസ്റ്റഡിയിൽ വിട്ടത് . ഇതിലും നിന്ദ്യമായ ഒരു വഞ്ചന തനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ലെന്നും, ജനങ്ങളുടെ സഹായിക്കാനുള്ള മനസിനെ കാരി ചൂഷണം ചെയ്തതായും ജഡ്ജി മാർട്ടിൻ നോളൻ പറഞ്ഞു.സിയാറ്റിലിലെ ഒരു ആശുപത്രിയിൽ നിന്നാണെന്ന് അവകാശപ്പെടുന്ന വ്യാജ കത്ത് ഉപയോഗിച്ചായിരുന്നു കാരിയുടെ തട്ടിപ്പ് . കുറ്റസമ്മതം നടത്തിയതിനുശേഷം കാരി പൊതുജനങ്ങളുടെ അപമാനത്തിനും പരിഹാസത്തിനും വിധേയനായിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ നല്ല പേര് ഒരിക്കലും വീണ്ടെടുക്കാൻ സാധ്യതയില്ല എന്നും കോടതി പറഞ്ഞു. ബിസിനസ്സ് തകർന്നതിനുശേഷം കാരി സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം പ്രതിസന്ധിയിലായി . നിയമാനുസൃതമായ രീതിയിൽ സഹായം തേടുന്നതിനു പകരം ഇത്തരത്തിൽ സാമ്പത്തികത്തട്ടിപ്പ്…
നഗരമധ്യത്തിൽ ക്രിസ്മസ് മാർക്കറ്റ് റദ്ദാക്കിയെങ്കിലും “ലിമെറിക്കിൽ ക്രിസ്മസ് റദ്ദാക്കില്ല” എന്ന് ലിമെറിക്ക് മേയർ ജോൺ മൊറാൻ . കഴിഞ്ഞ വർഷം ജൂണിൽ തിരഞ്ഞെടുക്കപ്പെട്ട മേയർ ജോൺ മൊറാൻ, നഗരത്തിലെ ഒ’കോണൽ സ്ട്രീറ്റിന് തൊട്ടടുത്ത് ക്രിസ്മസ് മാർക്കറ്റ് സ്ഥാപിക്കാൻ ആദ്യം നിർദ്ദേശിച്ചിരുന്നു. എന്നാൽ പിന്നീട് നിർദ്ദിഷ്ട മാർക്കറ്റ് റദ്ദാക്കിയ മൊറാൻ ഉത്തരവാദിത്തം ലിമെറിക്ക് സിറ്റിക്കും കൗണ്ടി കൗൺസിലിനും നൽകി.മേയറുടെ ഭരണകാലത്ത് എല്ലാ വർഷവും ക്രിസ്മസിന് അധിക ധനസഹായം നൽകാറുണ്ടെന്നും, ഈ വർഷം കിംഗ് ജോൺസ് കാസിലിൽ നിന്ന് “ലിമെറിക്കിന്റെ നട്ടെല്ല്” ആയ റീട്ടെയിൽ സെന്ററിലൂടെ ഒരു ‘ക്രിസ്മസ് ട്രെയിൽ’ നയിക്കുമെന്നും മൊറാൻ പറഞ്ഞു. മാർച്ചിൽ ക്രിസ്മസ് മാർക്കറ്റിനുള്ള ടെൻഡർ നൽകാൻ താൻ ആഗ്രഹിക്കുന്നുവെന്നും മോറാൻ പറഞ്ഞു. “ഇപ്പോൾ, ഡയറക്ടർ ജനറലിനോടും ജീവനക്കാരോടും ഞാൻ ആവശ്യപ്പെട്ടത്… അടുത്ത വർഷത്തേക്കുള്ള ആസൂത്രണം ആരംഭിക്കാം എന്നാണ് ” അദ്ദേഹം പറഞ്ഞു. “ക്രിസ്മസ് റദ്ദാക്കുമെന്ന തരത്തിലുള്ള കിംവദന്തികൾ ഉണ്ടാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല… ക്രിസ്മസിന് കൂടുതൽ വിതരണം ചെയ്യുന്നതിനായി ഞങ്ങൾ…
ഇസ്രായേലിലെ സ്കൂളിൽ നടത്തിയ സന്ദർശനം പരസ്യപ്പെടുത്താൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതിനെ ന്യായീകരിച്ച് സ്റ്റോർമോണ്ട് വിദ്യാഭ്യാസ മന്ത്രി പോൾ ഗിവാൻ . അത് “തികച്ചും രാഷ്ട്രീയേതര” സന്ദേശമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വടക്കൻ അയർലൻഡ് വിദ്യാഭ്യാസ വകുപ്പിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഒരു മണിക്കൂറിൽ താഴെ സമയമേ ഉണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.ഇസ്രായേൽ സർക്കാരിന്റെ ക്ഷണപ്രകാരം വടക്കൻ അയർലൻഡിൽ നിന്നുള്ള എംഎൽഎമാരുടെ പ്രതിനിധി സംഘത്തോടൊപ്പം കഴിഞ്ഞയാഴ്ചയാണ് ഗിവാൻ ഇസ്രായേൽ സന്ദർശിച്ചത്. യാത്രയ്ക്ക് ശേഷം ഗിവാൻ വിമർശനങ്ങളും രാജിവയ്ക്കാനുള്ള ആഹ്വാനങ്ങളും നേരിടുന്നുണ്ട്. പീപ്പിൾ ബിഫോർ പ്രോഫിറ്റ്, സിൻ ഫീൻ, എസ്ഡിഎൽപി, അലയൻസ് എന്നിവരുടെ പിന്തുണയോടെ അടുത്ത ആഴ്ച അസംബ്ലിയിൽ മിസ്റ്റർ ഗിവാൻ അവിശ്വാസ പ്രമേയം നേരിടാൻ പോകുകയാണ്. തിങ്കളാഴ്ച അസംബ്ലിയിൽ നടന്ന പ്രതികരണത്തിൽ, താൻ “ഭീഷണിപ്പെടില്ല” എന്നും തന്റെ പ്രവൃത്തികളിൽ ഉറച്ചുനിൽക്കുമെന്നും ഗിവാൻ പറഞ്ഞു. നേരത്തെ, താൻ എല്ലാവർക്കും വേണ്ടിയുള്ള മന്ത്രിയാണെന്നും ഗിവാൻ പറഞ്ഞിരുന്നു. വടക്കൻ അയർലൻഡിന്റെ വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ തന്റെ ജോലിയിൽ നിന്ന് തന്നെ…
ഡബ്ലിൻ : ഗാർഹിക പീഡനത്തിന് ശിക്ഷിക്കപ്പെട്ടവരുടെ പേര് പൊതുരജിസ്റ്ററിൽ ഉൾപ്പെടുത്താൻ അനുവദിക്കുന്ന നിയമനിർമ്മാണത്തിന് സർക്കാർ അനുമതി നൽകി . ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട വിധിന്യായങ്ങളുടെ നിർദിഷ്ട രജിസ്റ്റർ കോടതി സർവീസ് കൈകാര്യം ചെയ്യും. ‘ജെന്നീസ് ലോ’ എന്നറിയപ്പെടുന്ന ക്രിമിനൽ നിയമത്തിന്റെ പൊതു പദ്ധതി (ലൈംഗിക കുറ്റകൃത്യങ്ങൾ, ഗാർഹിക പീഡനം, അന്താരാഷ്ട്ര ഉപകരണങ്ങൾ) ബിൽ 2025 ഒക്ടോബർ 21ന് പ്രസിദ്ധീകരിച്ചു. കുറ്റവാളിയായ വ്യക്തിയുടെ പേര് പൊതുരജിസ്റ്ററിൽ ഉൾപ്പെടുത്തുന്നതിന് മുൻപ് ഇരകൾ അവരുടെ സമ്മതം നൽകേണ്ടതുണ്ടെന്നും നീതിന്യായ മന്ത്രി ജിം ഒ’കല്ലഗൻ പറഞ്ഞു.
ക്രിമിനൽ അസറ്റ്സ് ബ്യൂറോയ്ക്ക് റെക്കോർഡ് നേട്ടം ; കഴിഞ്ഞ വർഷം വിറ്റഴിച്ചത് 20 വീടുകളും സ്വത്തുക്കളും
ഡബ്ലിൻ : ക്രിമിനൽ അസറ്റ്സ് ബ്യൂറോ കഴിഞ്ഞ വർഷം വിറ്റഴിച്ചത് 20 വീടുകളും സ്വത്തുക്കളും . ഒരു വർഷത്തിനിടയിൽ വിറ്റ ഏറ്റവും വലിയ സ്വത്തുക്കളാണിത്. കിനഹാൻ ഓർഗനൈസ്ഡ് ഗ്രൂപ്പിന്റെ നേതാവായ ഡാനിയേൽ കിനഹാന്റെ മുൻ ഡബ്ലിൻ വീട്, €930,000-ൽ കൂടുതൽ തുകയ്ക്ക് വിറ്റു. സാഗാർട്ടിലെ കോൾഡ് വാട്ടർ ലേക്ക്സിലെ ഒരു സ്വകാര്യ ഗേറ്റഡ് കോംപ്ലക്സിലെ കോർണർ സൈറ്റിലെ നാല് കിടപ്പുമുറികളുള്ള വീട്, ചോദിച്ച വിലയേക്കാൾ €380,000 കൂടുതൽ വിലയ്ക്ക് വിറ്റു.ഖജനാവിലേക്ക് €17 മില്യണിലധികം തുകയും ക്രിമിനൽ അസറ്റ്സ് ബ്യൂറോ നൽകി. നീതിന്യായ മന്ത്രി ജിം ഒ’കല്ലഗൻ ബ്യൂറോയുടെ വാർഷിക റിപ്പോർട്ട് മന്ത്രിസഭയിൽ പ്രസിദ്ധീകരിക്കുമെന്നാന് സൂചന. കഴിഞ്ഞ വർഷമാണ് ഏറ്റവും കൂടുതൽ വീടുകൾ പിടിച്ചെടുത്തത്.ഡബ്ലിനിലെ മയക്കുമരുന്ന് ഇടപാടുകാരായ ഡേവിഡ്, ക്രിസ്റ്റഫർ വാൾഡ്രോൺ എന്നിവരിൽ നിന്ന് ഡബ്ലിനിലും വെക്സ്ഫോർഡിലും നാല് വീടുകൾ CAB പിടിച്ചെടുത്തു.കഴിഞ്ഞ വർഷം ആകെ €4.9 മില്യണിലധികം വിലയ്ക്ക് ഇരുപത് പ്രോപ്പർട്ടികൾ വിറ്റു.
അയർലൻഡിൽ മഴ തുടരുന്നു . തെക്കുകിഴക്കൻ മേഖലയിലെ ആറ് കൗണ്ടികൾക്ക് മഴയ്ക്കുള്ള യെല്ലോ വാണിംഗ് നൽകിയിട്ടുണ്ട്. യാത്രാ സാഹചര്യങ്ങളും ബുദ്ധിമുട്ടായിരിക്കുമെന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകി . കാർലോ, കിൽകെന്നി, വെക്സ്ഫോർഡ്, വിക്ലോ, കോർക്ക്, വാട്ടർഫോർഡ് എന്നീ കൗണ്ടികളിൽ അർദ്ധരാത്രി മുതൽ യെല്ലോ വാർണിംഗ് പ്രാബല്യത്തിൽ വരും. പ്രാദേശിക വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് മെറ്റ് ഐയാൻ പറഞ്ഞു.ക്ലെയർ, കെറി, ഗാൽവേ, മായോ എന്നീ കൗണ്ടികളിൽ ഇന്നലെ രാത്രി മുതൽ യെല്ലോ അലർട്ട് നിലവിലുണ്ട്. ചൊവ്വാഴ്ച രാവിലെയും തെക്ക്, തെക്കുകിഴക്കൻ ഭാഗങ്ങളിൽ 30 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.അതേസമയം, ആഴ്ചയുടെ ശേഷിക്കുന്ന ദിവസങ്ങളിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ പെയ്യുമെന്ന് മെറ്റ് ഐറാൻ പറയുന്നു.
ഇസ്ലാമാബാദ് : തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ ആക്രമണങ്ങൾ പാകിസ്ഥാന്റെ ഉറക്കം കെടുത്തുന്ന സമയത്താണ് ഇന്ത്യയുടെ ത്രിശൂൽ (കരസേന, നാവികസേന, വ്യോമസേന) സംയുക്ത അഭ്യാസവും നടക്കുന്നത്. ഇതിപ്പോൾ പാകിസ്ഥാന്റെ ആശങ്കകൾ കൂടുതൽ വർദ്ധിപ്പിച്ചിട്ടുണ്ട്. പാകിസ്ഥാൻ സൈന്യത്തിന്റെ പബ്ലിക് റിലേഷൻസ് വിഭാഗമായ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി, റാവൽപിണ്ടിയിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ സംഭാഷണത്തിനിടെ ഇതിനെ പറ്റി സംസാരിക്കുകയും ചെയ്തു. “ഇന്ത്യയുടെ ട്രൈ-സർവീസ് സൈനികാഭ്യാസങ്ങൾ പാകിസ്ഥാൻ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അറബിക്കടലിൽ മറ്റൊരു വ്യാജ ഫ്ലാഗ് ഓപ്പറേഷനു ഇന്ത്യ തയ്യാറെടുക്കുകയാണ്. ഇത്തവണ നമ്മുടെ പ്രതികരണം കൂടുതൽ ശക്തമായിരിക്കുമെന്ന് ഇന്ത്യ അറിയണം “ എന്നാണ് ഷെരീഫ് ചൗധരിയുട് ഭീഷണി. അതേസമയം, ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ഉന്നത പാകിസ്ഥാന്റെ പ്രസ്താവനകളെ “തന്ത്രപരമായ അസ്ഥിരതയുടെയും പരിഭ്രാന്തിയുടെയും” സൂചനയായാണ് വിശേഷിപ്പിച്ചത്. “ ഐഎസ്പിആർ ഡിജിയുടെ ഈ പ്രസ്താവന വെറുമൊരു ആഖ്യാനം മാത്രമാണ്. രാജ്യത്തിനുള്ളിലെ ആഭ്യന്തര സാഹചര്യം അവരുടെ നിയന്ത്രണത്തിൽ നിന്ന് വിട്ടുപോയിരിക്കെ, ആഭ്യന്തര…
ചെന്നൈ : കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലെ വിമാനത്താവളത്തിന് സമീപം പോലീസുമായുള്ള ഏറ്റുമുട്ടലിനുശേഷമാണ് പ്രതികളായ തവാസി, കാർത്തിക്, കാളീശ്വരൻ എന്നിവരെ അറസ്റ്റ് ചെയ്തത്. കാലിൽ വെടിവച്ചാണ് ഇവരെ വീഴ്ത്തിയത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത് . പുരുഷ സുഹൃത്തിനൊപ്പം കാറിൽ പോകുമ്പോൾ പ്രതികൾ ബലമായി തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പ്രതികളെ കണ്ടെത്താനായി ഏഴ് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിരുന്നു. 2026 ന്റെ തുടക്കത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്‌നാട്ടിൽ ഈ സംഭവം രൂക്ഷമായ രാഷ്ട്രീയ പ്രതികരണങ്ങൾക്ക് കാരണമായി. പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസ്വാമി കോയമ്പത്തൂരിലും സംസ്ഥാനത്തുടനീളവും പ്രതിഷേധങ്ങൾ പ്രഖ്യാപിച്ചു. ബിജെപി ഇന്നലെ വൈകുന്നേരം കോയമ്പത്തൂരിൽ പ്രതിഷേധപ്രകടനം നടത്തുകയും സംസ്ഥാനവ്യാപകമായി പ്രക്ഷോഭങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. കോയമ്പത്തൂർ സംഭവം “തികച്ചും ഞെട്ടിപ്പിക്കുന്നതാണ്” എന്നാണ് ബിജെപി നേതാവ് കെ അണ്ണാമലൈ പറഞ്ഞത്, “തമിഴ്നാട്ടിൽ ഡിഎംകെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം,…
പട്‌ന : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പ്രചാരണം അവസാനിക്കാനിരിക്കെ, രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവും മഹാഗത്ബന്ധന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവ് സ്ത്രീ വോട്ടർമാർക്ക് പുതിയ വാഗ്ദാനവുമായി രംഗത്ത് . “മയി ബഹിൻ മാൻ യോജന” നിർദ്ദിഷ്ട പദ്ധതി പ്രകാരം ഒറ്റത്തവണ വാർഷിക ധനസഹായമായി ₹30,000 രൂപയാണ് സ്ത്രീകൾക്ക് നൽകുക. തിങ്കളാഴ്ച പട്‌നയിൽ നടന്ന പ്രചാരണ റാലിയിലായിരുന്നു പ്രഖ്യാപനം. “ഞങ്ങൾ സർക്കാർ രൂപീകരിച്ചതിനുശേഷം, മകരസംക്രാന്തിയിൽ (ജനുവരി 14), മായി ബഹിൻ മാൻ യോജനയ്ക്ക് കീഴിൽ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ₹30,000 നിക്ഷേപിക്കും. നിലവിലെ ഭരണത്തിന്റെ രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ആളുകൾ “മാറ്റത്തിനായുള്ള മാനസികാവസ്ഥയിലാണ്. കഴിഞ്ഞ 20 വർഷമായി അധികാരത്തിലിരിക്കുന്ന സർക്കാരിനെ ഇത്തവണ ബീഹാറിലെ ജനങ്ങൾ പിഴുതെറിയും,”എന്നും തേജസ്വി യാദവ് പറഞ്ഞു. എല്ലാ വീടുകൾക്കും സൗജന്യ വൈദ്യുതി, കർഷകർക്ക് ഉറപ്പായ മിനിമം താങ്ങുവില (എംഎസ്പി) എന്നിവയുൾപ്പെടെ മഹാഗത്ബന്ധന്റെ തിരഞ്ഞെടുപ്പ് അജണ്ടയിലെ മറ്റ് പ്രധാന ഘടകങ്ങളും തേജസ്വി പ്രഖ്യാപിച്ചു. ബീഹാറിൽ രണ്ട്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
