- ഡബ്ലിനിൽ രണ്ട് സംഗീത പരിപാടികൾ; പ്രഖ്യാപനവുമായി നോഹ കഹാൻ
- തെരച്ചിലും, പ്രാർത്ഥനകളും വിഫലം : ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
- ‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ
- വെയിലത്തേയ്ക്ക് ഇറങ്ങുമ്പോൾ തലവേദനയാണോ ? രോഗമിതാകാം , ലക്ഷണങ്ങൾ അവഗണിക്കരുത്
- ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’
- മൊണാലിസയ്ക്ക് 16 വയസ് മാത്രമെന്ന് നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സ് ; ഫർമാൻ ഖാനെതിരെ പോക്സോ കേസ്
- ലെബനനുമായി നേരിട്ട് ചർച്ചകൾ ; നിർദ്ദേശം നൽകി ബെഞ്ചമിൻ നെതന്യാഹു
- യുവാക്കൾക്ക് മുൻപിലേക്ക് കത്തിയുമായി എടുത്ത് ചാടി 34 കാരൻ; അറസ്റ്റ്
Author: Anu Nair
ന്യൂഡൽഹി : രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ട് ചോരി ആരോപണം നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ . ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായാണ് രാഹുൽ പത്രസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ രാഹുൽ ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ തിരഞ്ഞെടുപ്പ് സമയത്ത് ഫയൽ ചെയ്തിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സൂചിപ്പിക്കുന്നു. രാഹുലിന് എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ, ആ സമയത്ത് അദ്ദേഹത്തിന് തന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാമായിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. ഹരിയാനയിലെ 90 നിയമസഭാ സീറ്റുകളുമായി ബന്ധപ്പെട്ട് നിലവിൽ 22 തിരഞ്ഞെടുപ്പ് ഹർജികൾ മാത്രമാണ് ഹൈക്കോടതിയിൽ പരിഗണനയിലുള്ളത്. നിയമങ്ങൾ അനുസരിച്ച്, വോട്ടർ പട്ടികയിലോ തിരഞ്ഞെടുപ്പിലോ പൊരുത്തക്കേട് ഉണ്ടായിട്ടുണ്ടെന്ന് ഏതെങ്കിലും പാർട്ടി സ്ഥാനാർത്ഥിക്ക് അപ്പീൽ നൽകാം, എന്നാൽ കോൺഗ്രസ് പാർട്ടി ഒരു അപ്പീൽ പോലും സമർപ്പിച്ചിട്ടില്ല.പോളിംഗ് സ്റ്റേഷനുകളിൽ കോൺഗ്രസ് പോളിംഗ് ഏജന്റുമാർ എന്താണ് ചെയ്യുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ചോദിച്ചു . ഒരു വോട്ടർ നേരത്തെ വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ പോളിംഗ് ഏജന്റിന് വോട്ടറുടെ ഐഡന്റിറ്റിയെക്കുറിച്ച് സംശയമുണ്ടെങ്കിൽ, അവർ എതിർപ്പ് ഉന്നയിക്കണമായിരുന്നു. ഒന്നിലധികം…
ന്യൂദൽഹി : ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിന് ബംഗ്ലാദേശിലേക്ക് പ്രവേശനം അനുവദിക്കില്ല. ഇന്ത്യയുടെ പ്രതിഷേധത്തെത്തുടർന്ന് മുഹമ്മദ് യൂനുസ് സർക്കാർ ആദ്യ തീരുമാനം മാറ്റുകയായിരുന്നു . നവംബർ 28 മുതൽ 29 വരെ ഈ മാസം അവസാനം ധാക്കയിൽ സക്കീർ നായിക്ക് പങ്കെടുക്കുന്ന പ്രധാന പരിപാടി നിശ്ചയിച്ചിരുന്നു. ഇതിന് പിന്നാലെ സാക്കിർ നായിക് ബംഗ്ലാദേശിലേക്ക് വന്നാൽ അദ്ദേഹത്തെ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. അതിനെ തുടർന്നാണ് ബംഗ്ലാദേശ് സർക്കാർ സാക്കിർ നായിക്കിന് പ്രവേശനം വിലക്കിയത്. ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അട്ടിമറിച്ചതിനുശേഷം, ഇസ്ലാമിക ശക്തികളുടെ സ്വാധീനം ഗണ്യമായി വർദ്ധിച്ചിരുന്നു . മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഇസ്ലാമിക മതമൗലികവാദികളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുകയാണ് . ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഇപ്പോൾ സ്വാഗതം ചെയ്യാൻ ഒരുങ്ങുന്ന അതേ സാക്കിർ നായിക്കിന് 2016 ജൂലൈയിൽ നടന്ന ധാക്ക ബേക്കറി ഭീകരാക്രമണത്തിൽ പങ്കുണ്ടെന്നാണ്…
ന്യൂഡൽഹി: സിഖ് മതസ്ഥാപകനായ ഗുരുനാനാക്കിന്റെ 556-ാം ജന്മവാർഷികാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ 14 ഇന്ത്യക്കാരെ പാകിസ്ഥാൻ തിരിച്ചയച്ചു. സിഖുകാരല്ലെന്ന് പറഞ്ഞാണ് ഇവരെ തിരിച്ചയച്ചത്. തുടക്കത്തിൽ അവർക്ക് പ്രവേശനം അനുവദിച്ചിരുന്നു, എന്നാൽ പിന്നീട് 14 പേരും ഹിന്ദുക്കളാണെന്നും സിഖുകാരല്ലെന്നും ചൂണ്ടിക്കാണിച്ചാണ് പ്രവേശനം നിഷേധിച്ചത്. ഗുരു നാനാക് ദേവിന്റെ ജന്മവാർഷികം അദ്ദേഹത്തിന്റെ ജന്മസ്ഥലമായ നങ്കാന സാഹിബിൽ ആഘോഷിക്കാൻ പാകിസ്ഥാനിലേക്ക് യാത്ര ചെയ്ത 2,100 പേരടങ്ങിയ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു 14 പേരും . ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി (DSGMC) വഴി വിസകൾ നേടിയ അവർ ഇന്ത്യയിൽ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു.എന്നാൽ പാകിസ്ഥാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും റേഞ്ചേഴ്‌സും സംഘത്തെ തടഞ്ഞു. 14 പേരും സിഖുകാരല്ല, ഹിന്ദുക്കളാണെന്നും അവരുടെ യാത്രാ രേഖകളിൽ ഇത് വ്യക്തമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇവരെ തടഞ്ഞത് . ഗുരുനാനാക്കിന്റെ ജന്മദിനാഘോഷത്തിന്റെ പ്രധാന വേദി ലാഹോറിൽ നിന്ന് 80 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗുരുദ്വാര ജന്മാഷ്ടമിയാണ്. തീർത്ഥാടകർക്ക് പത്ത് ദിവസത്തേക്ക് അവിടം സന്ദർശിക്കാൻ അനുവാദമുണ്ടായിരുന്നു.…
ചെന്നൈ : നടനും പാർട്ടി പ്രസിഡന്റുമായ വിജയ്‌യെ 2026 ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് തമിഴ് വെട്രി കഴകം (ടിവികെ) . മഹാബലിപുരത്ത് നടന്ന ടിവികെ ജനറൽ കൗൺസിൽ യോഗത്തിലാണ് ഈ പ്രഖ്യാപനം . തിരഞ്ഞെടുപ്പിൽ ടിവികെ ആരുമായും സഖ്യമുണ്ടാക്കില്ലെന്നും ഡിഎംകെയെ നേരിട്ട് നേരിടുമെന്നും വിജയ് വ്യക്തമാക്കി. ടിവികെയുമായി സഖ്യമുണ്ടാക്കാനുള്ള എഐഎഡിഎംകെയുടെ പ്രതീക്ഷകൾക്കും ഇതോടെ വിരാമമായി . കരൂർ ദുരന്തത്തിൽ ഡിഎംകെ സർക്കാരിനെ വിജയ് നിശിതമായി വിമർശിച്ചു. “കരൂരിലെ തിക്കിലും തിരക്കിലും ഞങ്ങളുടെ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടത് പറഞ്ഞറിയിക്കാനാവാത്ത വേദനയാണ്. ഞങ്ങൾക്കെതിരെ നിരവധി അപവാദ പ്രചാരണങ്ങൾ ഉണ്ടായിരുന്നു. സത്യവും നിയമവും ഉപയോഗിച്ച് ഞങ്ങൾ എല്ലാം നേടും. കരൂർ ദുരന്തത്തിന് എന്നെയും പാർട്ടിയെയും കുറ്റപ്പെടുത്താൻ അവർ ശ്രമിക്കുകയാണ്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ടിവികെയും ഡിഎംകെയും തമ്മിലുള്ള നേരിട്ടുള്ള മത്സരമായിരിക്കും. വരും മാസങ്ങളിൽ പോരാട്ടം കഠിനമായിരിക്കും. ഞങ്ങളുടെ റാലികൾക്ക് അനുമതി ലഭിക്കാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നു. മറ്റൊരു പാർട്ടിക്കും ഇത്തരം…
കൊച്ചി: അങ്കമാലിയിലെ കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആന്റണിയുടെയും റൂത്തിന്റെയും മകളായ ഡെൽന മരിയ സാറയാണ് മരിച്ചത്. കുഞ്ഞിന്റെ മുത്തശ്ശി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെ 9 മണിക്കാണ് സംഭവം. കുഞ്ഞിന്റെ മാതാപിതാക്കളും മുത്തശ്ശി റോസിയുമാണ് വീട്ടിലുള്ളത് . അമ്മ അടുക്കളയിൽ തിരക്കിലായതിനാൽ കുഞ്ഞിനെ മുത്തശ്ശിയുടെ അടുത്ത് ഏൽപ്പിച്ചിരുന്നു . കുറച്ചു സമയത്തിനുശേഷം കുഞ്ഞിനെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ മൃതദേഹം അങ്കമാലിയിലെ അപ്പോളോ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് . മുത്തശ്ശിയാണ് കുഞ്ഞിനെ അപായപ്പെടുത്തിയതെന്നും സംശയമുണ്ട്. വിഷാദരോഗത്തിന് മരുന്നുകൾ കഴിക്കുന്നുണ്ടായിരുന്നു മുത്തശ്ശി റോസി .
കാര്‍ലോ : കാര്‍ലോയിലെ ടര്‍ക്കി ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. രോഗബാധ പടരുന്നത് തടയുന്നതിന് ഹോള്‍ഡിംഗിന് ചുറ്റും കൃഷി വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി. ഫാമിന് ചുറ്റും 3 കിലോമീറ്റര്‍ സംരക്ഷണ മേഖലയും 10 കിലോമീറ്റര്‍ നിരീക്ഷണ മേഖലയുമായി നിശ്ചയിച്ച് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ബയോസെക്യൂരിറ്റി ഉത്തരവ് പുറത്തിറക്കി. പകര്‍ച്ചവ്യാധിയാണെങ്കിലും പൊതുജനാരോഗ്യത്തിന് അപകടസാധ്യത വളരെ കുറവാണെന്ന് എച്ച്എസ്ഇയും യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും പറഞ്ഞു. 2023ന് ശേഷം ആദ്യമായാണ് ഫാമുകളിലും മറ്റും പക്ഷിപ്പനി പടരുന്നത് .
ഡബ്ലിൻ ; അയര്‍ലൻഡിൽ ഇനിയെല്ലാം ഡിജിറ്റൽ . 2030 ഓടെ രാജ്യത്തിന്റെ എല്ലാ പ്രധാന പബ്ലിക് സര്‍വ്വീസുകളും ഓണ്‍ലൈനില്‍ ലഭ്യമാകുമെന്ന് ഉറപ്പാക്കുന്ന പദ്ധതിയ്ക്കാണ് സര്‍ക്കാര്‍ അനുമതി നൽകിയത് . പബ്ലിക് സര്‍വീസസ് ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ഫണ്ട് ഉപയോഗിച്ചായിരിക്കും ഡിജിറ്റല്‍ വാലറ്റ് പ്രാവര്‍ത്തികമാക്കുക.പബ്ലിക് എക്സ് പെന്റിച്ചര്‍ മന്ത്രി ജാക്ക് ചേമ്പേഴ്‌സ് കൊണ്ടുവന്ന ഡിജിറ്റല്‍ പബ്ലിക് സര്‍വീസസ് പ്ലാനിന് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയായിരുന്നു . ബിസിനസ് ആരംഭിക്കുന്നത് മുതൽ ഡ്രൈവിംഗ് പഠിക്കുന്നത് വരെയെല്ലാം ഇനി ഡിജിറ്റല്‍ വാലറ്റ് ഉറപ്പാക്കും.ലൈഫ് ഇവന്റുകളുടെ ഡിജിറ്റലൈസേഷനും ഡിജിറ്റല്‍ വാലറ്റിന്റെ വികസനവുമാണ് പദ്ധതിയുടെ പ്രധാനഘടകമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ പുതിയ ഭവന പദ്ധതി അടുത്ത ആഴ്ച മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടുമെന്ന് സൂചന. അന്തിമ മിനുക്കുപണികൾ കഴിഞ്ഞതായി ഭവന മന്ത്രി പറഞ്ഞു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഭവന പദ്ധതി പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി ജെയിംസ് ബ്രൗൺ പറഞ്ഞു. ഭവന നിർമ്മാണത്തിൽ നടപടിയെടുക്കാൻ പദ്ധതിക്കായി കാത്തിരിക്കുകയായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. “നമ്മുടെ മൂല്യങ്ങളും തത്വങ്ങളും പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, എന്നാൽ ഏറ്റവും പ്രധാനമായി, ഭവന വിതരണത്തിൽ ഘട്ടം ഘട്ടമായുള്ള മാറ്റം കൊണ്ടുവരാൻ ഞങ്ങൾ അതിൽ ചില അന്തിമ മിനുക്കുപണികൾ നടത്തുകയാണ്.ഭവന നിർമ്മാണ വകുപ്പിൽ ഞങ്ങൾ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്, ധനകാര്യം ശരിയാക്കുന്നതിനും ഒക്കെയായി .“ ജെയിംസ് ബ്രൗൺ പറഞ്ഞു ഭവന പദ്ധതി വരും ദിവസങ്ങളിൽ അന്തിമമാക്കുന്നത് കാണാൻ “വളരെ ആകാംക്ഷയോടെ” കാത്തിരിക്കുകയാണെന്ന് ടാനൈസ്റ്റെയും ഫൈൻ ഗേലും നേതാവുമായ സൈമൺ ഹാരിസും പറഞ്ഞു.
കുടിയേറ്റത്തെക്കുറിച്ച് സൈമൺ ഹാരിസ് നടത്തിയ പരാമർശങ്ങൾ വെറുപ്പുളവാക്കുന്നതും, ഭീരുത്വം നിറഞ്ഞതുമാണെന്ന് പ്രതിപക്ഷ ടിഡിമാർ . എന്നാൽ അയർലൻഡിലേക്കുള്ള കുടിയേറ്റം വളരെ ഉയർന്നതാണ് എന്ന തന്റെ അഭിപ്രായത്തിൽ താൻ പൂർണ്ണമായും ഉറച്ചുനിൽക്കുന്നുവെന്ന് സൈമൺ ഹാരിസ് പറഞ്ഞു. കുടിയേറ്റത്തെക്കുറിച്ചുള്ള സംഭാഷണം അന്താരാഷ്ട്ര സംരക്ഷണത്തിൽ മാത്രം ഒതുങ്ങുന്നില്ലെന്നും ജനസംഖ്യാ വളർച്ച പൊതു സേവനങ്ങളിലും ഭവന നിർമ്മാണത്തിലും സ്വാധീനം ചെലുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.കുടിയേറ്റത്തെക്കുറിച്ചുള്ള ചർച്ച നിർത്തലാക്കാൻ പ്രതിപക്ഷ നേതാക്കൾ ശ്രമിക്കുന്നതായും ഹാരിസ് ആരോപിച്ചു. എന്നാൽ ഹാരിസിന്റേത് തികച്ചും ഭീരുത്വപരമായ പ്രതികരണമാണെന്നും ,പ്രതിപക്ഷം വസ്തുതകൾ ചർച്ചയിലേക്ക് കൊണ്ടുവരികയാണെന്നും ടിഡി ഗാരി ഗാനോൺ പറഞ്ഞു. കുടിയേറ്റത്തെ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രാഷ്ട്രീയം പോലെയുള്ള ഒരു “പ്ലേബുക്ക്” സർക്കാർ പിന്തുടരുകയാണെന്നും ഗാനോൺ ആരോപിച്ചു. കോ ലൗത്തിലെ അഭയാർത്ഥികളുടെ താമസ കേന്ദ്രത്തിന് നേരെയുണ്ടായ തീവയ്പ്പിനെ അപലപിക്കാത്തതിനും ഹാരിസിനെതിരെ വിമർശനമുണ്ട്.
മേരി എൽമെസ് പാലം താൽക്കാലികമായി അടച്ചിട്ടതായി കോർക്ക് സിറ്റി കൗൺസിൽ . “പൊതുജന സുരക്ഷയുടെ താൽപ്പര്യാർത്ഥം” പാലം അടച്ചതാണെന്ന് കൗൺസിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ആഴ്ച അവസാനം നടന്ന ക്രമസമാധാന സംഭവത്തെത്തുടർന്നുണ്ടായ കേടുപാടുകളെ തുടർന്നാണ് പാലം അടച്ചിടുന്നത്. പാലത്തിന്റെ കിഴക്കൻ മുകൾഭാഗത്തുള്ള നിരവധി തടി ഡെക്കിംഗ് പാനലുകൾക്ക് ഞായറാഴ്ച രാത്രി ജോയ്‌റൈഡിംഗ് സംഭവത്തിനിടെ കേടുപാടുകൾ സംഭവിച്ചതായി ലോക്കൽ അതോറിറ്റിയുടെ വക്താവ് പറഞ്ഞിരുന്നു. നഗരമധ്യത്തിലൂടെ ഒരു കൂട്ടം യുവാക്കളാണ് നിയമവിരുദ്ധമായി യൂട്ടിലിറ്റി വാഹനം എടുത്ത് ഓടിച്ചത് . ജോയ്‌റൈഡിംഗ് സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. ‘ താത്കാലിക അപകടസാധ്യത ലഘൂകരണ നടപടികൾ നടപ്പിലാക്കുന്നതിനും പ്രവേശനം പുനഃസ്ഥാപിക്കുന്നതിനുമായി കോർക്ക് സിറ്റി കൗൺസിൽ പാലം എത്രയും വേഗം വീണ്ടും തുറക്കാൻ കഠിനമായി പരിശ്രമിക്കുന്നു . അറ്റകുറ്റപ്പണികളുടെ മുഴുവൻ ചെലവും ഇപ്പോഴും വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്.‘ എന്നും ലോക്കൽ അതോറിറ്റി വക്താവ് പറഞ്ഞു. സെന്റ് പാട്രിക്സ് കടവിനെ മർച്ചന്റ്സ് കടവുമായി ബന്ധിപ്പിക്കുന്ന മേരി എൽമെസ് പാലം, നഗരമധ്യത്തിനും മാക്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
