- ബാറ്റിംഗ് വെടിക്കെട്ട്; വാംഖഡെയിൽ മുംബൈയെ വീഴ്ത്തി ബംഗലൂരു
- നെയ്യാറ്റിൻകര വാഴും കണ്ണാ… മാർത്താണ്ഡ വർമയുടെ ജീവൻ രക്ഷിച്ച ഉണ്ണിക്കണ്ണൻ ഇതാണ്
- പരാതികളിൽ അന്വേഷണം ആരംഭിച്ചു; പ്രതിഷേധക്കാർക്കെതിരെ നിലപാട് കടുപ്പിച്ച് പോലീസ്
- വിശ്വാസക്കുറവ് നികത്താൻ അമേരിക്കയ്ക്ക് കഴിയുന്നില്ല ; പാകിസ്ഥാൻ മികച്ച മധ്യസ്ഥൻ : ഇറാനിയൻ സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്
- ഷോപ്പിന് സമീപം പബ്ബ്; നിർണായക ചുവടുവയ്പ്പുമായി ലിഡിൽ
- പതിയിരുന്ന് ആക്രമിച്ചു; പോലീസുകാർക്കെതിരെ പ്രതിഷേധക്കാർ
- ഭരണവിരുദ്ധ വികാരമില്ല ; തൊണ്ണൂറിലേറെ സീറ്റ് നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് എംവി ഗോവിന്ദൻ
- കൊളറൈനിൽ വെടിവയ്പ്പ്
Author: Suneesh
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി , പത്തനംതിട്ട ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരള തീരത്ത് ഇന്ന് വൈകുന്നേരം 5.30 മുതല്‍ 26-ന് രാത്രി 8.30 വരെ 2.6 മുതല്‍ 3.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം അറിയിക്കുന്നു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. കന്യാകുമാരി തീരത്ത് ഇന്ന് വൈകുന്നേരം 5.30 മുതല്‍ 26 ന് രാത്രി 8.30 വരെ 2.5 മുതല്‍ 2.6 മീറ്റര്‍ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
മോസ്കോ: കാണാതായ റഷ്യൻ വിമാനം വനത്തിൽ തകർന്ന് വീണതായി റിപ്പോർട്ട്. വിമാനത്തിൽ യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 50 പേർ ഉണ്ടായിരുന്നതായാണ് വിവരം. എയർ ട്രാഫിക് കണ്ട്രോളുമായുള്ള ബന്ധം നഷ്ടമായി അൽപ്പസമയത്തിനകം വിമാനം തകർന്ന് വീഴുകയായിരുന്നു. എൻ- 24 യാത്രാവിമാനമാണ് തകർന്ന് വീണത്. അപകടത്തിൽ ആരും രക്ഷപ്പെടാൻ സാധ്യതയില്ല എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിമാനം തീ പിടിച്ച് കത്തിയമരുന്നത് കണ്ടതായി പ്രദേശത്ത് നിരീക്ഷണം നടത്തുകയായിരുന്ന എം ഐ-8 ഹെലികോപ്റ്റർ സംഘം വിവരം നൽകിയിട്ടുണ്ട്. ചൈനയുമായി അതിർത്തി പങ്കിടുന്ന അമൂർ മേഖലയിലെ ടിൻഡയിലേക്ക് പുറപ്പെട്ട സൈബീരിയൻ എയർ ലൈൻ കമ്പനിയായ അംഗാറയുടെ വിമാനമാണ് അപകടത്തിൽ പെട്ടത്. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് തൊട്ട് മുൻപ് റഡാറിൽ നിന്നും അപ്രത്യക്ഷമായ വിമാനം അപകടത്തിൽ പെടുകയായിരുന്നു. യാത്രക്കാരിൽ 5 പേർ കുട്ടികളാണ്. ആറ് ജീവനക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ടിൻഡ വിമാനത്താവളത്തിന് 15 കിലോമീറ്റർ അകലെ നിന്നും വിമാനത്തിന്റെ കത്തിയ അവശിഷ്ടങ്ങൾ ലഭിച്ചതായി ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്യുന്നു.…
ലണ്ടൻ: ലോർഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പൊരുതുന്നു. ഒന്നാം ഇന്നിംഗ്സിൽ 387 റൺസെടുത്ത ആതിഥേയർക്കെതിരെ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് എന്ന നിലയിലാണ് ഇന്ത്യ. രണ്ടാം ദിനം കളി തുടങ്ങി നിമിഷങ്ങൾക്കകം തന്നെ ജോ റൂട്ട് സെഞ്ച്വറി പൂർത്തിയാക്കി. എന്നാൽ 104 റൺസ് എടുത്ത റൂട്ടിനെ ബൗൾഡാക്കി ബൂമ്ര വിക്കറ്റ് വേട്ട പുനരാരംഭിച്ചു. 44 റൺസെടുത്ത സ്റ്റോക്സിനെയും ബൂമ്ര തന്നെ വീഴ്ത്തി. 271 റൺസിൽ 7 വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിന് വേണ്ടി 56 റൺസ് എടുത്ത ബ്രൈഡൻ കാഴ്സും 51 റൺസെടുത്ത ജേമി സ്മിത്തും പിടിച്ച് നിന്നതോടെ, 387 എന്ന ഭേദപ്പെട്ട ഒന്നാം ഇന്നിംഗ്സ് സ്കോറിലേക്ക് എത്താൻ അവർക്ക് സാധിച്ചു. 5 വിക്കറ്റ് വീഴ്ത്തിയ ബൂമ്രക്ക് പുറമെ നിതീഷ് റെഡ്ഡിയും മുഹമ്മദ് സിറാജും 2 വിക്കറ്റുകൾ വീതം സ്വന്തമാക്കിയപ്പോൾ, ജഡേജക്ക് ഒരു വിക്കറ്റ് ലഭിച്ചു. മറുപടി ബാറ്റിംഗിൽ 13 റൺസെടുത്ത ജയ്സ്വാളിനെ പുറത്താക്കി ജോഫ്ര…
കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ എന്ന പേരിൽ പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിന് കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ തണുത്ത പ്രതികരണം. കർണാടകയിലും ബംഗാളിലും ചില ഒറ്റപ്പെട്ട പ്രതിഷേധ സമരങ്ങൾ അരങ്ങേറി എന്നതൊഴിച്ചാൽ മറ്റിടങ്ങളിൽ സമരം യാതൊരുവിധ ചലനങ്ങളും ഉണ്ടാക്കിയില്ല. സർക്കാർ, സ്വകാര്യ ഓഫീസുകൾ പതിവ് പോലെ പ്രവർത്തിച്ചു. ബിഹാറിൽ ഇൻഡി സഖ്യം ആഹ്വാനം ചെയ്ത ബന്ദിൽ അങ്ങിങ്ങ് അക്രമങ്ങൾ ഉണ്ടായെങ്കിലും, പോലീസ് അക്രമികളെ കൃത്യമായി കൈകാര്യം ചെയ്തതോടെ ക്രമസമാധാന പ്രശ്നങ്ങൾ തുടക്കത്തിൽ തന്നെ അവസാനിച്ചു. എന്നാൽ, കേരളത്തിലെ സ്ഥിതി നേരെ മറിച്ചായിരുന്നു. ഒരു നാട് ഒന്നടങ്കം ദീർഘകാലത്തെ ശ്രമഫലമായി നേടിയെടുത്ത സകല പുരോഗതിയെയും കേവലം സെക്കൻഡുകൾ കൊണ്ട് എങ്ങനെ നൂറ്റാണ്ടുകൾ പിന്നോട്ടടിക്കാം എന്നതിന് ഉത്തമ ഉദാഹരണമായിരുന്നു പണിമുടക്കിന്റെ പേരിൽ സംസ്ഥാനത്ത് അരങ്ങേറിയ സംഘടിത ഗുണ്ടായിസം. പണിമുടക്കിനെതിരായ മാറുന്ന കാലത്തിന്റെ സമീപനം വ്യക്തമാക്കി, ദിവസത്തിന്റെ ആദ്യ മണിക്കൂറുകളിൽ ധാരാളമായി ജനങ്ങളും വാഹനങ്ങളും നിരത്തിലിറങ്ങി. സ്വകാര്യ. ചെറുകിട…
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ജൂലൈ 8) സ്വകാര്യ ബസ് സമരം. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കിലോ മീറ്ററിൽ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ സമരവുമായി മുന്നോട്ട് പോകാൻ സംയുക്ത സമര സമിതി തീരുമാനിക്കുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ തുടർചർച്ചകൾ നടത്തി പരിഹാരമുണ്ടായില്ലെങ്കിൽ, 22ആം തീയതി മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും സമരസമിതി അറിയിച്ചു.
ബിർമിംഗ്ഹാം: ആൻഡേഴ്സൺ-ടെൻഡുൽക്കർ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ക്യാപ്ടൻ ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ ഇരട്ട സെഞ്ച്വറിയുടെ കരുത്തിൽ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 587 റൺസ് അടിച്ച് കൂട്ടി. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ, 3 വിക്കറ്റിന് 77 റൺസ് എന്ന നിലയിലാണ് ആതിഥേയർ. രണ്ടാം ദിനം ജഡേജക്കൊപ്പം ഇന്നിംഗ്സ് പുനരാരംഭിച്ച ഗിൽ ക്ലാസിക് ഗെയിമിലൂടെ ഇംഗ്ലീഷ് ബൗളർമാരെ പ്രഹരിച്ചു. ഗില്ലിനൊപ്പം 203 റൺസിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തിയർത്തിയ ജഡേജ, 89 റൺസ് എടുത്തു. പിന്നാലെ വന്ന വാഷിംഗ്ടൺ സുന്ദറും 42 റൺസുമായി ക്യാപ്ടന് മികച്ച പിന്തുണ നൽകി. ഇരട്ട സെഞ്ച്വറിയിലേക്കും പിന്നാലെ ഒരു പിടി റെക്കോർഡുകളിലേക്കും പാഞ്ഞടുത്ത ഗിൽ 269 റൺസ് എടുത്താണ് പുറത്തായത്. നേരത്തെ, ആദ്യ ദിനം ഓപ്പണർ യശസ്വി ജയ്സ്വാൾ 87 റൺസെടുത്തിരുന്നു. മലയാളി താരം കരുൺ നായർ 31 റൺസെടുത്തും പുറത്തായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി സ്പിന്നർ ഷോയബ് ബഷീർ 3 വിക്കറ്റ്…
ഒരു കാലത്ത് രാജ്യത്തിന് തന്നെ മാതൃകയായിരുന്ന സംസ്ഥാനത്തെ ആരോഗ്യ മേഖല പരാധീനതകളുടെ നടുവിൽ ചക്രശ്വാസം വലിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. പരിഷ്കരണങ്ങൾക്കും അവയെ മുൻനിർത്തിയുള്ള പി ആർ വർക്കുകൾക്കും പിന്നാലെ അധികാരികൾ പായാൻ തുടങ്ങിയതോടെ, പാവപ്പെട്ടവന്റെ അത്താണിയായിരുന്ന സർക്കാർ ആശുപത്രികൾ, വിശിഷ്യ മെഡിക്കൽ കോളേജുകൾ വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. ഒളിഞ്ഞും തെളിഞ്ഞും പലരും പലവട്ടം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴൊക്കെയും, കണക്കിലെ അവകാശവാദങ്ങൾ നിരത്തി നമ്പർ വൺ എന്ന് മേനി നടിക്കാനും വിമർശകരെ പുലഭ്യം പറഞ്ഞും സംസ്ഥാന വിദ്രോഹികളാക്കി ചിത്രീകരിച്ച് ഒറ്റപ്പെടുത്താനുമാണ് അധികൃതർ ശ്രമിച്ചത്. ആശുപത്രിയിൽ ശസ്ത്രക്രിയക്ക് ആവശ്യമായ ഉപകരണങ്ങള്‍ ഇല്ലെന്നും അവ വാങ്ങിനല്‍കാന്‍ ഉദ്യോഗസ്ഥരുടേയും മറ്റുള്ളവരുടെയും ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്നും പരസ്യമായി ചൂണ്ടിക്കാട്ടി ദിവസങ്ങൾക്ക് മുൻപാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറക്കൽ രംഗത്ത് വന്നത്. ഗുരുതര പ്രശ്‌നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷന്‍ അടക്കം മാറ്റിവെയ്‌ക്കേണ്ടിവരികയാണെന്നും മികച്ച ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍…
കൊച്ചി: സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ‘ജെ എസ് കെ, ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള‘ എന്ന ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. ചിത്രത്തിന്റെ പേരിൽ നിന്നും ജാനകി ഒഴിവാക്കിയാൽ മാത്രമേ പ്രദർശനാനുമതി നൽകൂ എന്ന കടുംപിടുത്തത്തിൽ സെൻസർ ബോർഡും, പേര് മാറ്റാൻ പറ്റില്ല എന്ന നിലപാടിൽ അണിയറ പ്രവർത്തകരും നിലയുറപ്പിച്ചതോടെ, വിഷയം കോടതി കയറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, വിഷയത്തിൽ പ്രതികരണവുമായി ചലച്ചിത്ര മേഖലയിലെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. വിവാദത്തിൽ തന്റെ നിലപാട് ആർക്കൊപ്പമാണ് എന്ന് വിശദീകരിക്കുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. റിലീസ് പ്രഖ്യാപിച്ച് ടീസറും ട്രെയിലറും സെൻസർ ചെയ്‌ത ഒരു സിനിമയെ അതിന്റെ പ്രധാനപ്പെട്ട കഥാപാത്രത്തിന്റെ പേര് മാറ്റണം എന്ന് സെൻസർ ബോർഡ് പറയുന്നത് എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിൽ ആണെന്നോ അതോ ആരുടെയൊക്കെ വിശ്വാസത്തിന്റെ പേരിലാണെന്നോ മനസിലാകുന്നില്ലെന്ന് അഭിലാഷ് പിള്ള പറയുന്നു. ഒരു സിനിമയിൽ ഒരു കഥാപാത്രത്തിന് ജാനകി എന്ന് പേര് വന്നാൽ…
കണ്ണൂർ: കൊട്ടിയൂർ ക്ഷേത്രത്തിന്റെ ചരിത്രം പ്രമേയമാക്കി സിനിമ വരുന്നു. തിരക്കഥാകൃത്തും സംവിധായകനുമായ അഭിലാഷ് പിള്ളയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ചിരകാല സ്വപ്നത്തെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിശദീകരിച്ചത്. “യാഗഭൂമിയിൽ വീണ ചോരയുടെ കണക്ക് ദക്ഷന്റെ തലയറുത്തു യാഗഭൂമിയിൽ തന്നെ തീർത്ത മഹാദേവന്റെ ഭൂതഗണങ്ങൾ കാവൽ നിൽക്കുന്ന കൊട്ടിയൂരിന്റെ ചരിത്രം വെള്ളിത്തിരയിൽ തെളിയും. എല്ലാം ഒത്തുവന്നാൽ എന്റെ സിനിമ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ സ്വപനം അത് ഞാൻ നിങ്ങൾക്ക് മുന്നിൽ അധികം വൈകാതെ തന്നെ എത്തിക്കും.“ ഇതായിരുന്നു ഫേസ്ബുക്കിൽ അഭിലാഷ് പിള്ള കുറിച്ചത്. പോസ്റ്റിനൊപ്പം കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന്റെ ചിത്രവും അഭിലാഷ് പിള്ള പങ്കുവെച്ചിട്ടുണ്ട്. മാളികപ്പുറം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വിഷ്ണുശങ്കർ സംവിധാനം ചെയ്ത സുമതി വളവാണ് അഭിലാഷ് പിള്ളയുടെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. നിലവിൽ അഭിലാഷ് പിള്ള രചിച്ച് എം മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. https://www.facebook.com/vaigaabhi88/posts/pfbid02aWDMWpyPdTyKcMGTaQ65ynqR384352zfAC8rcaaFk9J9PNCbA4kAuUme8b5JNUAhl.
സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഏട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അടിയന്തരാവസ്ഥയുടെ ഇരുണ്ട ഓർമ്മകൾക്ക് അൻപത് വയസ് തികയുന്നു. 1975 ജൂൺ 25ന് പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ, 1977 മാർച്ച് 21 വരെ നീണ്ടുനിന്നു. ആഭ്യന്തര പ്രശ്നങ്ങളെ നിയന്ത്രിക്കാൻ എന്ന പേരിൽ ഭരണഘടനയുടെ അനുച്ഛേദം 352 പ്രകാരം പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ, രാജ്യത്തിന്റെ നൈതിക, രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. എഴുപതുകളുടെ ആദ്യ ദശാബ്ദം രാജ്യത്ത് രാഷ്ട്രീയ അസ്വാസ്ഥ്യങ്ങൾ പുകയാൻ തുടങ്ങിയ കാലഘട്ടമായിരുന്നു. ഇന്ദിരയുടെ നേതൃത്വത്തിൽ ഏകശിലാരൂപത്തിലേക്ക് കേന്ദ്രീകരിക്കപ്പെട്ട ഭരണസംവിധാനങ്ങൾക്കെതിരെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. ബിഹാർ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ജയപ്രകാശ് നാരായണൻ പ്രക്ഷോഭ പരമ്പരകൾക്ക് നേതൃത്വം നൽകി. തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി തുടങ്ങിയ വിഷയങ്ങളിൽ ജനം അസ്വസ്ഥരായി. വിദ്യാർത്ഥി പ്രക്ഷോഭങ്ങളും കൊടുമ്പിരി കൊണ്ടു. 1971ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ക്രമക്കേട് കാട്ടിയെന്ന് 1975 ജൂൺ 12ന് അലഹാബാദ് ഹൈക്കോടതി കണ്ടെത്തി. പ്രചാരണത്തിൽ സർക്കാർ സംവിധാനം ദുരുപയോഗം…
Subscribe to Updates
Get the latest creative news from FooBar about art, design and business.
