- കേരളം തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് : നരേന്ദ്ര മോദി വീണ്ടും കേരളത്തിൽ എത്തുന്നു
- ഹിറ്റ് ലിസ്റ്റുണ്ടാക്കി തീർത്തത് ഏഴ് പാക് ഭീകരരെ ; രക്തമുറയുന്ന തണുപ്പിലും ദൃഢനിശ്ചയത്തോടെ പൊരുതി ഇന്ത്യൻ സൈന്യം
- ജിം ട്രെയിനർ ദീപക് കുമാറിനെ സന്ദർശിച്ച് രാഹുൽ ഗാന്ധി ; ദീപക്കിന്റെ ജിമ്മിൽ അംഗത്വമെടുക്കുമെന്നും രാഹുൽ
- അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചു ; രാഹുൽ മാങ്കൂട്ടത്തിലിന് നൽകിയ ജാമ്യം റദ്ദാക്കാനുള്ള നീക്കവുമായി ക്രൈംബ്രാഞ്ച്
- വയനാട് ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാറ്റി ; പുതുക്കിയ തീയതി മാർച്ച് 1
- 125 കോടി തലയ്ക്ക് വിലയിട്ട മയക്കുമരുന്ന് രാജാവ് : സൈന്യം ആക്രമിച്ചത് ശക്തികേന്ദ്രത്തിലെത്തി ; മെൻചോയെ വധിക്കാൻ ഒപ്പം നിന്നത് യുഎസ്
- എസ്ര ഉയ്റൂണിന്റെ തിരോധനം; 15 വർഷങ്ങൾക്കിപ്പുറം വിവരങ്ങൾ തേടി പോലീസ്
- ഭവന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ; വായ്പാ പദ്ധതികൾ ഉദാരമാക്കി
Author: Suneesh
ന്യൂയോർക്ക്: ലഷ്കർ ഇ ത്വയിബ, അൽ ഖ്വായിദ എന്നീ ഭീകര സംഘടനകളുമായി ബന്ധമുള്ളവരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് വൈറ്റ് ഹൗസ് ഉപദേശക സമിതിയിൽ നിയമിച്ചതായി ആരോപണം. 2000-2001 കാലഘട്ടത്തിൽ പാകിസ്ഥാനിലെ ലഷ്കർ ഇ തൊയ്ബയുടെ പരിശീലന ക്യാംപിൽ പങ്കെടുക്കുകയും, കശ്മീരില്‍ നടന്ന ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്ത 2 പേരെയാണ് വൈറ്റ് ഹൗസ് ഉപദേശക സമിതിയിലേക്ക് ട്രംപ് ഭരണകൂടം നിയമിച്ചിരിക്കുന്നത്. ഇസ്മായിൽ റോയർ, സൈതുന കോളജിന്റെ സഹസ്ഥാപകൻ ഷെയ്ഖ് ഹംസ യൂസഫ് എന്നിവരെയാണ് ട്രംപ് ഭരണകൂടം വൈറ്റ് ഹൗസ് ഉപദേശക സമിതിയിലേക്ക് നിയമിച്ചിരിക്കുന്നത്. അമേരിക്കൻ പൗരന്മാരെ ലക്ഷ്യമിട്ടുള്ള ഭീകരവാദ പ്രവർത്തനങ്ങൾ നടത്തിയതിന് റോയറിനെ 2004-ൽ യുഎസ് കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തുകയും 20 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. അൽ-ഖ്വയ്ദയ്ക്കും ലഷ്കർ ഇ തൊയ്ബക്കും ഇസ്മായിൽ റോയർ സഹായം നൽകിയതായും തോക്കുകളും സ്‌ഫോടകവസ്തുക്കളും ഉപയോഗിക്കാൻ സൗകര്യങ്ങളൊരുക്കിയെന്നും എഫ്ബിഐ അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തിരുന്നു. ഭീകരവാദ പ്രവർത്തനത്തിന് 20 വർഷത്തെ തടവ് ശിക്ഷ ലഭിക്കുകയും…
ന്യൂഡൽഹി: ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിലെ നാഴികക്കല്ലാണ് ഓപ്പറേഷൻ സിന്ദൂർ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ ആക്രമണങ്ങൾക്ക് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്തെ ഭീകരരുടെ ലോഞ്ച് പാഡുകൾക്ക് നേരെ 2016ൽ ഇന്ത്യ സർജിക്കൽ സ്ട്രൈക്ക് നടത്തി. 2019ൽ പാകിസ്താനിലെ ഭീകര ക്യാമ്പിൽ ഇന്ത്യ വ്യോമാക്രമണം നടത്തി. ഈ രണ്ട് ആക്രമണങ്ങൾക്കും ശേഷമുള്ള ഇന്ത്യയുടെ ഭീകരവിരുദ്ധ നയമാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ വ്യക്തമായതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ കൃത്യമായി ഉന്നം വെച്ചാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടപ്പിലാക്കിയത്. ഇന്ത്യൻ കരസേനയും നാവിക സേനയും അതിർത്തി രക്ഷാസേനയും അർദ്ധസൈനിക വിഭാഗങ്ങളും ഇപ്പോഴും ജാഗ്രതയിലാണ്. ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്താന് ഇന്ത്യ നൽകുന്ന ആദ്യ സന്ദേശം ഇതാണ്. ഇന്ത്യയിൽ ഇനി ഒരു ഭീകരാക്രമണം ഉണ്ടായാൽ അതിന് തക്കതായ തിരിച്ചടി…
ന്യൂഡൽഹി: ഏപ്രിൽ 22ന്, സാധാരണക്കാരായ 26 ഇന്ത്യക്കാരുടെ മരണത്തിന് ഇടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന്, ഇന്ത്യ പാകിസ്താന് ശക്തമായ മറുപടി നൽകിയതായി സംയുക്ത വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ സൈന്യം. മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ, ലെഫ്റ്റ്നന്റ് ജനറൽ രാജീവ് ഘായ്, നേവൽ ഓപ്പറേഷൻസ് ഡിജി വൈസ് അഡ്മിറൽ എ എൻ പ്രമോദ്, എയർ ഓപ്പറേഷൻസ് ഡിജി, എയർ മാർഷൽ എ കെ ഭാരതി എന്നിവരാണ് ഓപ്പറേഷൻ സിന്ദൂറിന്റെ വിശദാംശങ്ങൾ രാജ്യത്തോട് വിശദീകരിച്ചത്. അതിർത്തിക്കപ്പുറം പാകിസ്താനിലെ ഭീകരവാദ ക്യാമ്പുകൾ ലക്ഷ്യമാക്കി നടത്തിയ ഒരു ഭീകരവിരുദ്ധ സൈനിക നടപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. നൂറിലധികം ഭീകരവാദികളെ ഈ ദൗത്യത്തിലൂടെ സൈന്യം വധിച്ചു. പാകിസ്താനിലെ 11 വ്യോമതാവളങ്ങൾ തകർത്തു. പാകിസ്താന്റെ സൈനിക ഘടനക്ക് വലിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കി. സാധാരണ ജനങ്ങൾക്ക് യാതൊരു അപായവും വരുത്താത്ത തരത്തിലായിരുന്നു കര, വ്യോമ, നാവിക നീക്കങ്ങളുടെ പദ്ധതികൾ തയ്യാറാക്കപ്പെട്ടിരുന്നത്. പാകിസ്താനിലെ ഏതൊരു സംവിധാനത്തെയും തകർക്കാനുള്ള ശേഷി ഇന്ത്യൻ സൈന്യത്തിനുണ്ടെന്ന് ബോദ്ധ്യപ്പെടുത്താൻ ഈ…
ന്യൂഡൽഹി: സമാധാന ശ്രമങ്ങൾ അട്ടിമറിച്ച് പാകിസ്താൻ അതിർത്തിയിൽ വെടിനിർത്തൽ ലംഘിച്ചതായി വിദേശകാര്യ വക്താവ് വിക്രം മിസ്രി. വെടിനിർത്തൽ ലംഘിച്ച പാകിസ്താന് ഇന്ത്യൻ സൈന്യം ശക്തമായ മറുപടി നൽകിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വെടിനിർത്തൽ ലംഘനം അവസാനിപ്പിക്കാൻ ഇന്ത്യ പാകിസ്താനോട് ശക്തമായി ആവശ്യപ്പെടുകയാണ്. സാഹചര്യം മനസ്സിലാക്കി ഉത്തരവാദിത്തത്തോടെ പെരുമാറിയില്ലെങ്കിൽ പാകിസ്താൻ വലിയ വില കൊടുക്കേണ്ടി വരും. ഇന്ത്യൻ സൈന്യം അതീവ ജാഗ്രത തുടരുകയാണ്. പാകിസ്താന്റെ ഭാഗത്ത് നിന്നും അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും വെടിനിർത്തൽ ലംഘനം ആവർത്തിച്ചാൽ ശക്തമായി തിരിച്ചടിക്കാനുള്ള നിർദ്ദേശം സർക്കാർ സൈന്യത്തിന് നൽകിയിട്ടുണ്ടെന്നും മിസ്രി അറിയിച്ചു. ഇന്ത്യയുടെയും പാകിസ്താന്റെയും ഡി ജി എം ഓമാർ സംയുക്തമായി നടത്തിയ ചർച്ചകളുടെ ഫലമായി വൈകുന്നേരം 5.00 മണി മുതലാണ് വെടിനിർത്തൽ നിലവിൽ വന്നത്. വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന്, വൈകുന്നേരം 3.35ന് പാകിസ്താൻ ഇന്ത്യയോട് അഭ്യർത്ഥിക്കുകയായിരുന്നു. മെയ് 12ന് ഇരു രാജ്യങ്ങളുടെയും ഡി ജി എം ഓമാർ വീണ്ടും ചർച്ച നടത്താനും ധാരണയായിരുന്നു.
തിരുവനന്തപുരം : കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഉപരി പഠനത്തിനുള്ള യോഗ്യത നേടാത്ത റെഗുലർ വിഭാഗം വിദ്യാർത്ഥികളുടെ സേ പരീക്ഷ 2025 മെയ് 28 മുതൽ ജൂൺ 2 വരെ നടക്കും. ജൂൺ അവസാന വാരം പരീക്ഷാഫലം പ്രഖ്യാപിക്കും. കൂടാതെ പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന തുടങ്ങിയവയുടെ അപേക്ഷ ഈ മാസം 12 മുതൽ 15 വരെ നൽകാം. എസ് എസ് എൽ സി റെഗുലർ വിഭാഗത്തിൽ 4,27,020 വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷ എഴുതിയത്. ഇതിൽ 424583 വിദ്യാർത്ഥികളാണ് ഉപരിപഠനത്തിനുള്ള യോഗ്യത നേടിയത്. 61449 കുട്ടികൾ ഫുൾ എ പ്ലസ് കരസ്ഥമാക്കി. 99.5 ആണ് ഈ വർഷത്തെ വിജയ ശതമാനം. അതേസമയം, കഴിഞ്ഞ വർഷം 99.69 ആയിരുന്നു വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ 0.19 ശതമാനം കുറവാണ് ഈ വർഷത്തെ വിജയം. കണ്ണൂർ ജില്ലയാണ് ഉയർന്ന വിജയശതമാനം നേടിയത്. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വിജയശതമാനം തിരുവനന്തപുരത്താണ്. കൂടാതെ,…
ന്യൂഡൽഹി: സാധാരണക്കാരെ ഉന്നം വെച്ചും സ്കൂളുകളും ആരാധനാലയങ്ങളും ലക്ഷ്യം വെച്ചും പാകിസ്താൻ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം. നിയന്ത്രണ രേഖക്ക് സമീപത്തെ ഗുരുദ്വാരകളും ക്രിസ്ത്യൻ പള്ളികളും ക്ഷേത്രങ്ങളും ലക്ഷ്യമിട്ട് പാകിസ്താൻ നടത്തുന്ന ഷെല്ലാക്രമണം അവരുടെ ധാർമ്മിക പാപ്പരത്തമാണ് വ്യക്തമാക്കുന്നതെന്ന് വിദേശകാര്യ വക്താവ് വിക്രം മിസ്രി പ്രസ്താവനയിൽ പറഞ്ഞു. മെയ് 7ന് രാവിലെ പാകിസ്താൻ നടത്തിയ രൂക്ഷമായ ഷെല്ലാക്രമണത്തിൽ പൂഞ്ചിലെ ക്രൈസ്റ്റ് സ്കൂൾ വിദ്യാർത്ഥികളായ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. അവരുടെ മാതാപിതാക്കൾക്ക് പരിക്കേറ്റു. പാക് ഷെല്ലാക്രമണം നടക്കുന്ന സമയത്ത് സ്കൂളിലെ സ്റ്റാഫും പ്രദേശവാസികളും സ്കൂളിലെ ഒരു ഭൂഗർഭ അറയിലാണ് കഴിഞ്ഞുകൂടിയത്. സ്കൂൾ അടച്ചിട്ടിരുന്നതിനാലാണ് വലിയ ആൾനാശം ഒഴിവായത്. ഗുരുദ്വാരകളും ക്രിസ്ത്യൻ പള്ളികളും ക്ഷേത്രങ്ങളും ലക്ഷ്യമിട്ട് പാകിസ്താൻ നടത്തുന്ന ആക്രമണങ്ങൾക്ക് പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ടാകാമെന്ന് വിക്രം മിസ്രി പറഞ്ഞു. അമൃത്സറിലെ സൈനിക താവളങ്ങൾക്ക് പുറമേ സാധാരണക്കാരെയും പാകിസ്താൻ ലക്ഷ്യമിട്ടു. പാകിസ്താന്റെ പ്രകോപനങ്ങൾക്കെതിരെ ഇന്ത്യൻ സായുധ സേനകൾ ശക്തവും വ്യക്തവും ഉചിതവുമായ മറുപടി…
തിരുവനന്തപുരം: താമരശ്ശേരി ഷഹബാസ് കൊലക്കേസ് പ്രതികളായ 6 വിദ്യാർത്ഥികളുടെ എസ് എസ് എൽ സി പരീക്ഷാഫലം പൊതുവിദ്യാഭ്യാസ വകുപ്പ് തടഞ്ഞു. വിദ്യാഭ്യാസ വകുപ്പിന് ചില നിലപാടുകൾ ഉണ്ടെന്നും അക്രമവാസനകൾ വച്ചുപൊറുപ്പിക്കില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പറഞ്ഞു. ജുവനൈൽ ബോർഡ് പരീക്ഷ എഴുതാൻ അനുവാദം നൽകിയിരുന്നു. അതുകൊണ്ടാണ് പ്രതികൾക്ക് പരീക്ഷ എഴുതാൻ അവസരം നൽകിയതെന്നും എസ് ഷാനവാസ് വിശദീകരിച്ചു. അക്രമ വാസനകൾ വച്ചുപൊറിപ്പിക്കാനാകില്ല. അതുകൊണ്ടാണ് ഈ കുട്ടികളുടെ റിസൾട്ട് തടഞ്ഞുവക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തത്. കേസിൽ പ്രതികളായ കുട്ടികളെ മൂന്ന് വർഷത്തേക്ക് ഡീബാർ ചെയ്തതായും പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് വ്യക്തമാക്കി.
ക്വെറ്റ: ഇന്ത്യയെ ആക്രമിക്കാനുള്ള എല്ലാ ശ്രമങ്ങളും ദയനീയമായി പരാജയപ്പെട്ട്, ഇന്ത്യൻ തിരിച്ചടിയിൽ നടുങ്ങി വിറച്ചിരിക്കുന്ന പാകിസ്താനെ കൂടുതൽ പ്രതിരോധത്തിലാക്കി ആഭ്യന്തര കലാപവും രൂക്ഷമാകുന്നു. ക്വെറ്റ പിടിച്ചെടുത്തതായി അവകാശപ്പെട്ട് ബലൂചിസ്ഥാൻ വിമോചന സേന രംഗത്തെത്തി. പാക് സൈനികരെ ബലൂചിസ്ഥാനിൽ നിന്നും പുറത്താക്കിയതായും ബി എൽ എ വ്യക്തമാക്കി. സൈനിക താവളങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെ പതിനഞ്ച് കേന്ദ്രങ്ങളിൽ ആക്രമണം നടത്താനുള്ള പാക് ശ്രമങ്ങളെ ഇന്ത്യൻ സൈന്യം ദയനീയമായി പരാജയപ്പെടുത്തി. പകരം ഇന്ത്യ നടത്തിയ തിരിച്ചടിയിൽ ലാഹോറിലും റാവൽപ്പിണ്ടിയിലും ഇസ്ലാമാബാദിലും ഉൾപ്പെടെ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് വിവരം. അമൃത്സർ, ജലന്ധർ, ജയ്സാമേർ, ഉധംപൂർ എന്നിവിടങ്ങളിൽ ആക്രമണം നടത്താൻ ലക്ഷ്യമിട്ട് വന്ന പാക് ഡ്രോണുകളെയും വിമാനങ്ങളെയും ഇന്ത്യ വെടിവെച്ചിട്ടു. ഏതാണ്ട് ഇതേസമയത്താണ് ബലൂചിസ്ഥാനിലെ ക്വെറ്റയിൽ ബലൂച് വിമോചന സേന ആക്രമണം നടത്തിയത്. ബലൂചിസ്ഥാനിലെ പാക് സൈനിക ആസ്ഥാനം ആക്രമിച്ച ബി എൽ എ, പാക് സൈന്യത്തെ തുരത്തിയ ശേഷം ക്വെറ്റയുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തതായാണ് പുറത്ത് വരുന്ന…
ന്യൂഡൽഹി: പാകിസ്താനിലെ ജെയ്ഷെ മുഹമ്മദ്, ലഷ്കറെ ത്വയിബ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്താൻ ഉപയോഗിച്ചത് നവീന സാങ്കേതിക വിദ്യകളോട് കൂടിയ റഫാൽ പോർവിമാനങ്ങൾ. മൂന്ന് സേനാവിഭാഗങ്ങളുടെയും സംയുക്ത നീക്കത്തിന്റെ ഫലമായി നടന്ന ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്താനിൽ ഇന്ത്യ വർഷിച്ചത് അത്യന്തം മാരക പ്രഹരശേഷിയുള്ള സ്കാല്പ് മിസൈലുകളും ഹാമർ ബോംബുകളുമാണ്. ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കിനെ നാവികസേനാ കേന്ദ്രീകൃത വ്യോമാക്രമണം എന്നാണ് അന്താരാഷ്ട്ര ഏജൻസികൾ വിശേഷിപ്പിക്കുന്നത്. ഒരു ഇന്ത്യൻ പോർവിമാനം പോലും നഷ്ടപ്പെടുത്താതെയാണ് സൈന്യം പാക് മണ്ണിൽ കടന്ന് മിന്നലാക്രമണം നടത്തിയത്. ബഹാവല്പൂർ, മുറിഡ്കെ, ഗുല്പൂർ, ഭീംബർ, ചാക് അമ്രു, കോട്ലി, സിയാൽകോട്ട്, മുസാഫറാബാദ് എന്നിവിടങ്ങളിലെ ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം തകർത്തത്. ബഹാവല്പൂർ ജെയ്ഷെ മുഹമ്മദിന്റെയും മുറിഡ്കെ ലഷ്കർ ഇ ത്വയിബയുടെയും ശക്തികേന്ദ്രങ്ങളാണ്. ഇരു സംഘടനകളുടെയും ഉന്നത കമാൻഡർമാർ ഉൾപ്പെടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സൂചനയുണ്ട്. പാകിസ്താനിലെ ഒൻപത് ഭീകരകേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ സൈന്യത്തിന് സഹായകമായത് റോ നൽകിയ നിർണായക ഇന്റലിജൻസ്…
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പതിന്നാലാം ദിവസം കണക്ക് തീർത്ത് ഇന്ത്യ. ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട സൈനിക നടപടിയിലൂടെ പാകിസ്താനിൽ കടന്ന് മിന്നലാക്രമണം നടത്തിയ ഇന്ത്യ അസംഖ്യം ഭീകരരെ വധിച്ചു. പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി ഒമ്പതിടങ്ങളിലായിരുന്നു ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്. ഇന്ത്യൻ സേന നടത്തിയ ആക്രമണത്തിൽ 12 ഭീകരർ മരിച്ചതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഇതിലും പല മടങ്ങ് കൂടുതലായിരിക്കും എന്നാണ് ഇന്ത്യൻ ദേശീയ മാധ്യമങ്ങൾ നൽകുന്ന സൂചന. ഇക്കാര്യത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂ. നീതി നടപ്പാക്കി എന്ന് ഇന്ത്യൻ ആർമി എക്സിൽ കുറിച്ചു. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമാണ് ആക്രമണം നടത്തിയതെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. പാക് സൈനിക കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തിയിട്ടില്ല. ബഹാവൽപൂരിലും മുസാഫറബാദിലും കോട്ലിയിലും മുറിഡ്കെയിലും ആക്രമണം നടന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ വ്യക്തമാക്കി. ഇന്ത്യ മിന്നലാക്രമണം നടത്തിയതായി…
Subscribe to Updates
Get the latest creative news from FooBar about art, design and business.
