തിരുവനന്തപുരം : കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഉപരി പഠനത്തിനുള്ള യോഗ്യത നേടാത്ത റെഗുലർ വിഭാഗം വിദ്യാർത്ഥികളുടെ സേ പരീക്ഷ 2025 മെയ് 28 മുതൽ ജൂൺ 2 വരെ നടക്കും. ജൂൺ അവസാന വാരം പരീക്ഷാഫലം പ്രഖ്യാപിക്കും. കൂടാതെ പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന തുടങ്ങിയവയുടെ അപേക്ഷ ഈ മാസം 12 മുതൽ 15 വരെ നൽകാം.
എസ് എസ് എൽ സി റെഗുലർ വിഭാഗത്തിൽ 4,27,020 വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷ എഴുതിയത്. ഇതിൽ 424583 വിദ്യാർത്ഥികളാണ് ഉപരിപഠനത്തിനുള്ള യോഗ്യത നേടിയത്. 61449 കുട്ടികൾ ഫുൾ എ പ്ലസ് കരസ്ഥമാക്കി.
99.5 ആണ് ഈ വർഷത്തെ വിജയ ശതമാനം. അതേസമയം, കഴിഞ്ഞ വർഷം 99.69 ആയിരുന്നു വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ 0.19 ശതമാനം കുറവാണ് ഈ വർഷത്തെ വിജയം.
കണ്ണൂർ ജില്ലയാണ് ഉയർന്ന വിജയശതമാനം നേടിയത്. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ
വിജയശതമാനം തിരുവനന്തപുരത്താണ്. കൂടാതെ, ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലെ സ്കൂളുകളാണ്.
അതേസമയം, ഈ വർഷം ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിലും കുറവുണ്ടായി. 2331 സ്കൂളുകളാണ് 100% വിജയം നേടിയത്.