- മദ്രസ വിദ്യാഭ്യാസം നടത്തിയവരാണ് ഏറ്റവും കൂടുതൽ ലഹരി മരുന്നുമായി പിടിയിൽ ആകുന്നത് ; കെടി ജലീൽ
- ഒരു പൊതി കഞ്ചാവിന് 500 രൂപ ; ഡിസ്കൗണ്ട് സെയിലും പ്രീബുക്കിംഗ് ഓഫറും വരെ ; കളമശ്ശേരി ഗവൺമെന്റ് ഹോസ്റ്റലിലെ കഞ്ചാവ് വിൽപ്പന ഇങ്ങനെ
- ഹമാസ് അനുകൂല സമരങ്ങള്‍ക്ക് നേതൃത്വം നല്കി; ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ യുഎസ് അധികൃതര്‍ നാടുകടത്തി
- മയക്കുമരുന്ന് കേസ് ; പോളിടെക്നിക് കോളേജിലെ രണ്ട് പൂർവ്വ വിദ്യാർത്ഥികൾ അറസ്റ്റിൽ
- ലൗ ജിഹാദ് പ്രസംഗത്തില്‍ പി സി ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ല ; പോലീസിന് നിയമോപദേശം
- ഇറാഖ്-യുഎസ് സംയുക്ത ഓപ്പറേഷൻ ; ഐ എസ് നേതാവ് അബു ഖാദിജ കൊല്ലപ്പെട്ടു
- പാകിസ്ഥാനിലെ മസ്ജിദിൽ നിസ്ക്കാരത്തിനിടെ സ്ഫോടനം ; മൂന്ന് പേർക്ക് പരിക്ക്
- വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
Author: Suneesh
വയനാട്: തിരുനെല്ലിയിലെ ജനവാസ കേന്ദ്രത്തിൽ ഓടിക്കളിച്ച് വാർത്തകളിൽ നിറഞ്ഞ ആനക്കുട്ടിയെ ഒടുവിൽ മുത്തങ്ങ ആനത്താവളത്തിലെത്തിച്ച് വനപാലകർ. മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് ആനക്കുട്ടി തിരുനെല്ലിയിലെ മുള്ളങ്കൊല്ലി മേഖലയിൽ ഇറങ്ങിയത്. അവിടെ നിന്നും വനപാലകർ പിടികൂടിയ ആനക്കുട്ടിയെ ചികിത്സ നൽകിയ ശേഷം തിരികെ വനത്തിലേക്ക് തന്നെ അയച്ചിരുന്നു. എന്നാൽ ആനക്കൂട്ടം അതിനെ ഒപ്പം കൂട്ടാൻ വിസമ്മതിച്ചതോടെ, വനപാലകർ അതിനെ മുത്തങ്ങ ആനത്താവളത്തിൽ എത്തിച്ചിരിക്കുകയാണ്. കാട്ടിൽ വെച്ച് പുലിയുടെ ആക്രമണത്തെ അതിജീവിച്ച ആനക്കുട്ടി, ഭയന്ന് പായുന്നതിനിടെ കൂട്ടം തെറ്റി ജനവാസ മേഖലയിലേക്ക് എത്തുകയായിരുന്നു. വീടുകളുടെ മുറ്റങ്ങളിലും റോഡുകളിലും ഓടിക്കളിക്കുന്ന ആനക്കുട്ടി നാട്ടുകാർക്ക് അത്ഭുതമായി. ഭയന്നും നിലവിളിച്ചും പായുന്ന ആനക്കുട്ടിയെ കുറിച്ച് നാട്ടുകാർ വനപാലകർക്ക് വിവരം നൽകി. ഇതോടെ ഡോക്ടർ അജീഷ് മോഹൻദാസിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പിന്റെ ആർ ആർ ടി സംഘം സ്ഥലത്തെത്തി. പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ ആനക്കുട്ടിക്ക് അവർ പ്രാഥമിക ചികിത്സ നൽകി. പിന്നീട് വിദഗ്ധ പരിശോധനകൾക്കായി വടവും വലയും ഉപയോഗിച്ച് പിടികൂടാൻ ശ്രമിച്ചപ്പോൾ ആനക്കുട്ടി…
കൊച്ചി : നടി ഹണി റോസിനെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ രാഹുൽ ഈശ്വറിന് ഹൈക്കോടതിയിൽ തിരിച്ചടി. രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞില്ല . ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വർ മുൻകൂർ ജാമ്യം തേടിയിരുന്നു. ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ, തന്നെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നിൽ കണ്ടാണ് രാഹുൽ ഈശ്വർ കോടതിയെ സമീപിച്ചത്. എന്നാൽ മുൻകൂർ ജാമ്യം നൽകാൻ ഹൈക്കോടതി തയ്യാറായില്ല. കേസ് ഈ മാസം 27 ലേക്ക് മാറ്റി. ഹർജി നൽകിയില്ലെങ്കിലും രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. ഹണി റോസ് പരാതി നൽകിയെങ്കിലും പോലീസ് നിലവിൽ കേസെടുത്തിട്ടില്ലെന്ന് രാഹുൽ ഈശ്വറിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു .അതോടൊപ്പം, പോലീസിനോട് മുൻകൂർ ജാമ്യത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരം അന്വേഷിക്കാൻ ഹൈക്കോടതി ആവശ്യപ്പെടുകയും ചെയ്തു. അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കുക മാത്രമാണ് താൻ ചെയ്തതെന്നും, ഹണി റോസ് വിമർശനത്തിന് അതീതയല്ലെന്നും അതിനാലാണ് താൻ വിമർശിച്ചത് എന്നുമാണ് രാഹുൽ ഈശ്വർ ഹൈക്കോടതിയിൽ ഉയർത്തിയ പ്രധാന…
ടോക്യോ: ജപ്പാനിൽ 6.8 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. തുടർന്ന് രണ്ട് ചെറിയ സുനാമികൾ രൂപപ്പെട്ടുവെങ്കിലും നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ക്യൂഷി മേഖലയിലെ മിയാസാക്കിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂനിരപ്പിൽ നിന്നും 36 കിലോമീറ്റർ ആഴത്തിലുണ്ടായ ഭൂചലനം, 18 കിലോമീറ്റർ ചുറ്റളവിൽ വരെ പ്രകമ്പനങ്ങൾ സൃഷ്ടിച്ചു. തുടർന്ന് ഒരു മീറ്റർ വരെ ഉയരത്തിലുള്ള സുനാമി തിരമാലകൾ രൂപം കൊള്ളാൻ സാധ്യതയുണ്ടെന്ന് ജപ്പാൻ ഭൗമശാസ്ത്ര ഏകൻസി മുന്നറിയിപ്പ് നൽകി. സമുദ്ര മേഖലകളിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞ് പോകണം. സുനാമി തിരമാലകൾ ആവർത്തിച്ച് ഉണ്ടായേക്കാം. ആളുകൾ ഒരു കാരണവശാലും കടലിൽ പ്രവേശിക്കരുതെന്നും കടൽ തീരത്ത് പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു. ഭൂചലനത്തിന് ശേഷം ഇതുവരെ 20 സെന്റിമീറ്റർ വരെ ഉയരത്തിലുള്ള രണ്ട് സുനാമികൾ ഉണ്ടായിട്ടുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ ഭൂചലന സാധ്യതയുള്ള മേഖലകളിൽ ഉൾപ്പെടുന്ന രാജ്യമാണ് ജപ്പാൻ. 125 ദശലക്ഷം ജനങ്ങൾ ജീവിക്കുന്ന ഇവിടെ പ്രതിവർഷം ശരാശരി 1500 ഭൂചലനങ്ങൾ വരെ ഉണ്ടാകാറുണ്ട്. ലോകത്തിലെ…
തൃശ്ശൂർ: റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ട മലയാളി യുവാവ് മരിച്ചു. ഇന്ത്യൻ എംബസിയാണ് കുടുംബത്തെ വിവരം ഔദ്യോഗികമായി അറിയിച്ചത്. തൃശ്ശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബുവാണ് മരിച്ചത്. കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ബിനിലും, സുഹൃത്തായ തൃശ്ശൂർ കുറാഞ്ചേരി സ്വദേശി ജെയ്‌നും റഷ്യയിലേക്ക് പോയത്. ഇലക്ട്രീഷ്യൻ ജോലി എന്ന് പറഞ്ഞാണ് ഇരുവരെയും റഷ്യയിലേക്ക് കൊണ്ടുപോയത്. പിന്നീട് അവിടുത്തെ മലയാളി ഏജന്റ് കബളിപ്പിച്ച് ഇരുവരെയും കൂലിപ്പട്ടാളത്തിനൊപ്പം അകപ്പെടുത്തുകയായിരുന്നു. യുക്രെയിനിൽ ഉണ്ടായ ഷെല്ലാക്രമണത്തിൽ ബിനിലിനും ജെയ്നിനും ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ വിവരം ജെയ്നാണ് ബിനിലിന്റെ ബന്ധുക്കളെ അറിയിച്ചിരുന്നത്. മനുഷ്യ കടത്തിന് ഇരയായ യുവാക്കളെ രക്ഷിച്ച് നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടെയാണ് ബിനിൽ ബാബു മരിച്ചത്. ഷെല്ലാക്രമണത്തിൽ പരിക്കേറ്റ ജെയ്ൻ കുറച്ചുനാൾ യുക്രെയിനിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട്, റഷ്യൻ അധിനിവേശ യുക്രെയിനിൽ നിന്നും തലസ്ഥാനമായ മോസ്കോയിൽ എത്തിക്കുകയും, ശേഷം ജെയ്ൻ അവിടുത്തെ ആശുപത്രിയിൽ ചികിത്സ നേടുകയും ചെയ്തു. ഈ വിവരം വാട്സ്ആപ്പ് സന്ദേശം വഴി ജെയ്ൻ…
ചെന്നൈ : മകര സംക്രാന്തി ഉത്സവത്തിനുള്ള ഒരുക്കങ്ങൾ ഇന്ത്യയിൽ തകൃതിയായി നടക്കുകയാണ് . കർണാടകയിൽ സംക്രാന്തിയായി ആഘോഷിക്കുന്ന ഈ വിളവെടുപ്പ് ഉത്സവം തമിഴ്നാട്ടിൽ പൊങ്കൽ ആയാണ് ആഘോഷിക്കുന്നത് . പൊങ്കൽ ആഘോഷത്തിനിടെ തമിഴ്നാട്ടിലെ ചെസ്സ് ചാമ്പ്യന്മാർ മുണ്ടുടുത്ത് നൃത്തം ചെയ്യുന്ന മനോഹരമായ വീഡിയോ വൈറലാകുന്നു. വിശ്വനാഥൻ ആനന്ദ്, ഡി.ഗുകേഷ്, ആർ. പ്രഗ്നാനന്ദ് തുടങ്ങി എല്ലാ ചെസ് ചാമ്പ്യൻമാരും നൃത്തം ചെയ്യാനുണ്ട്. വിശ്വനാഥൻ ആനന്ദാണ് നിലവിലെ ലോക ചാമ്പ്യൻ ഡി ഗുകേഷ്, ആർ പ്രഗ്നാനന്ദ, വിദിത് ഗുജറാത്തി, സാഗർ ഷാ എന്നിവരെ വീട്ടിൽ വിളിച്ച് പൊങ്കൽ വിരുന്ന് നൽകിയത്. പരമ്പരാഗത വേഷമണിഞ്ഞെത്തിയ താരങ്ങള്‍ ഡാന്‍സ് ഉള്‍പ്പെടെയുള്ള ആഘോഷ പരിപാടികളിലും പങ്കുകൊണ്ടു.
മണിക്കൂറീൽ 80 കിലോമീറ്റർ വേഗത , ആയിരം വാഹനങ്ങൾക്ക് പോകാൻ സജ്ജീകരണം : Z മോർഹ് തുരങ്കം ഉദ്ഘാടനം ചെയ്തു
ശ്രീനഗർ : രാജ്യത്തെ സുപ്രധാന പദ്ധതിയായ Z മോർഹ് തുരങ്കം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു . ശ്രീനഗർ-ലേ ദേശീയ പാതയിലെ സോനാമാർഗിൽ 2400 കോടി രൂപ ചിലവിലാണ് തുരങ്കം നിർമ്മിച്ചിരിക്കുന്നത് .കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, കശ്മീർ ലഫ്ന്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് മോദി തുരങ്ക പാത ഉദ്ഘാടനം ചെയ്തത് . മണിക്കൂറീൽ 80 കിലോമീറ്റർ വേഗത്തിൽ ആയിരം വാഹനങ്ങൾക്ക് കടന്ന് പോകാൻ പറ്റുന്ന തരത്തിലാണ് തുരങ്കം നിർമ്മിച്ചിരിക്കുന്നത്. ഇതിന് സമാന്തരമായി 7.5 മീറ്റർ വിസ്തൃതിയുള്ള മറ്റൊരു തുരങ്കവും നിർമ്മിച്ചിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 8650 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തുരങ്കത്തിന് 12 കിലോമീറ്റർ നീളമുണ്ട്. വിനോദസഞ്ചാരമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിൽ ഈ തുരങ്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ. സോജില ടണൽ പദ്ധതിയുടെ ഭാഗമാണ് ഈ തുരങ്കം . 2028 ഓടെ ഇത് പൂർത്തിയാകും . സോജില ടണൽ പൂർത്തിയാകുന്നതോടെ ശ്രീനഗർ താഴ്വാരയ്ക്കും ലഡാക്കിനും ഇടയിലെ…
കോയമ്പത്തൂർ : തമിഴ്നാട്ടിൽ നിന്ന് 31 അനധികൃത ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്ത് ഭീകരവിരുദ്ധ സ്ക്വാഡ് . തിരുപ്പൂർ പല്ലടം മേഖലയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത് . ബനിയൻ കമ്പനികളിൽ പണിയെടുക്കുകയായിരുന്നു ഇവർ . വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ച് ധാരാളം ബംഗ്ലാദേശി പൗരന്മാർ ഇവിടെ ജോലിയ്ക്ക് കയറിയതായി എടിഎസിന് രഹസ്യവിവരം ലഭിച്ചിരുന്നു . ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന റെയ്ഡിനൊടുവിലാണ് 31 പേർ പിടിയിലായത് . “ തിരുപ്പൂർ ജില്ലയിലെ ബനിയൻ കമ്പനികളിൽ ധാരാളം ബംഗ്ലാദേശികൾ ജോലി ചെയ്യുന്നതായും , അവിടങ്ങളിൽ താമസിക്കുന്നതായും കോയമ്പത്തൂർ ഭീകരവിരുദ്ധ സംഘത്തിനു വിവരം ലഭിച്ചിരുന്നു . ഇതിന്റെ അടിസ്ഥാനത്തിൽ വ്യാജ ആധാർ കാർഡുകൾ വഴി തൊഴിൽ നേടി തമിഴ്നാട്ടിൽ താമസമാക്കിയ 31 ബംഗ്ലാദേശികളെ പോലീസ് അറസ്റ്റ് ചെയ്തു “ കോയമ്പത്തൂർ പോലീസ് സൂപ്രണ്ട് ബദ്രി നാരായണൻ പറഞ്ഞു. ഇവരിൽ നിന്ന് വ്യാജ ആധാർ കാർഡുകളും പാൻ കാർഡുകളും കണ്ടെടുത്തു. ഈ ആഴ്ച ആദ്യം പല്ലടത്തെ മഹാലക്ഷ്മി നഗർ…
പത്തനംതിട്ട : മകരവിളക്ക് ദിവസമായ നാളെ ഭക്തരുടെ മല കയറ്റത്തിനും , പതിനെട്ടാം പടി കയറിയുള്ള അയ്യപ്പദർശനത്തിനും നിയന്ത്രണം . രാവിലെ 10 ന് ശേഷം തീർത്ഥാടകരെ പമ്പയിൽ നിന്ന് സന്നിധാനത്തേയ്ക്ക് കടത്തി വിടില്ല. ഉച്ചപൂജ കഴിഞ്ഞ് ഒരുമണിക്ക് നട അടച്ചാൽ വൈകിട്ട് തിരുവാഭരണം സന്നിധാനത്ത് എത്തി ദീപാരാധനയും നടത്തി മകരജ്യോതി ദർശനവും കഴിഞ്ഞ ശേഷമേ തീർത്ഥാടകരെ പതിനെട്ടാം പടി കയറാൻ അനുവദിക്കൂ. ഉച്ചയ്ക്ക് ശേഷം സോപാനത്തേയ്ക്കുള്ള പ്രവേശനത്തിനും നിയന്ത്രണം ഏർപ്പെടുത്തി. തിരുവാഭരണ ഘോഷയാത്ര , തിരുവാഭരണം ചാർത്തി ദീപാരാധന എന്നിവ നടക്കുന്നതിൽ ദേവസ്വം വിജിലൻസ് എസ് പി ഒപ്പിട്ട പാസുമായി വരുന്നവരെ മാത്രമേ തിരുമുറ്റത്ത് പ്രവേശിപ്പിക്കൂ. മകരജ്യോതി ദർശനത്തിനു ശേഷം പതിനെട്ടാം പടി കയറാനും, വടക്കേ നടയിലൂടെ സോപാനത്ത് എത്തി തിരുവാഭരണം ചാർത്തി കണ്ട്തൊഴാനും അവസരം ലഭിക്കും. ചൊവ്വാഴ്ച്ച വൈകിട്ട് പുല്ലുമേട്ടിൽ നിന്ന് ഭക്തരെ സന്നിധാനത്തേയ്ക്ക് കയറ്റി വിടില്ല. വന്യമൃഗങ്ങളുടെ സഞ്ചാരപാതയിൽ രാത്രിയാത്ര അനുവദിക്കില്ല. തീർത്ഥാടകർ പുല്ലുമേട്ടിൽ നിന്ന് മകരവിളക്ക്…
ലക്നൗ : മഹാകുംഭമേളയ്ക്കായി പ്രയാഗ്‌രാജിലേക്ക് ഭക്തരുമായി വരികയായിരുന്ന ട്രെയിന് നേരെ കല്ലേറ് . തപതി ഗംഗ എക്‌സ്പ്രസിന് നേരെയാണ് അജ്ഞാതർ കല്ലെറിഞ്ഞത് . സൂറത്തിൽ നിന്ന് ഛപ്രയിലേക്ക് പോകുകയായിരുന്ന ട്രെയിൻ ജൽഗാവ് റെയിൽവേ സ്റ്റേഷന് സമീപം എത്തിയപ്പോഴായിരുന്നു കല്ലേറുണ്ടായത്. റെയിൽവേ സ്റ്റേഷൻ വിട്ട് രണ്ടോ മൂന്നോ കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും ആക്രമണം നടക്കുകയും ബി6 കോച്ചിൻ്റെ ജനൽച്ചില്ലുകൾ തകർക്കുകയും ചെയ്തു. ജൽഗാവ് റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുംഭമേളയ്ക്ക് പോകുന്ന തീർഥാടകർക്ക് ഏറെ അനുയോജ്യമാണ് തപതി ഗംഗ എക്സ്പ്രസ്. സമാന സംഭവങ്ങൾ തടയുന്നതിനും സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനും പാതയിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് അധികൃതർ യാത്രക്കാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
ഹൈദരാബാദ് ; ഹൈദരാബാദിലെ ഒരു ഹോട്ടൽ പൊളിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട് പ്രമുഖ നടൻ വെങ്കിടേഷ് ദഗ്ഗുബതി, അനന്തരവനും സഹനടനുമായ റാണ ദഗ്ഗുബതി, നിർമ്മാതാവ് ഡി സുരേഷ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് . പ്രാദേശിക കോടതിയുടെ നിർദ്ദേശപ്രകാരം ഫിലിംനഗർ പോലീസാണ് എഫ്‌ഐആർ ഫയൽ ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, വീട്ടിൽ അതിക്രമിച്ചു കയറൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്. 2014 ൽ ഫിലിംനഗറിലെ ഭൂമി ദഗ്ഗുബതി കുടുംബം തനിക്ക് പാട്ടത്തിന് നൽകിയതാണെന്ന് ഹോട്ടൽ ഉടമ പരാതിയിൽ പറയുന്നു. എന്നാൽ ഹോട്ടൽ ബിസിനസ് ആരംഭിച്ചു കഴിഞ്ഞ ശേഷം വെങ്കിടേഷും കുടുംബവും തന്നെ സ്വത്തിൽ നിന്ന് ബലമായി പുറത്താക്കാൻ ശ്രമിച്ചുവെന്ന് ഉടമ ആരോപിച്ചു. ഇതിന് മറുപടിയായി, അവർക്കെതിരെ ഒരു ഇൻജക്ഷൻ കേസ് ഉടമ ഫയൽ ചെയ്തു. അത് നിലവിൽ സിറ്റി സിവിൽ കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ ഈ മാസം ആദ്യം ദഗ്ഗുബതി കുടുംബം ഗുണ്ടകളുമായെത്തി ഹോട്ടൽ പൊളിച്ചു. തുടർന്ന് ഉടമ…
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.