ശ്രീനഗർ : ഇന്ത്യയെ ആക്രമിക്കാൻ തക്കം പാർത്ത് ജമ്മു കശ്മീരിലെ വനങ്ങളിലും പർവതങ്ങളിലും കഴിഞ്ഞ 7 പാകിസ്ഥാൻ ഭീകര നേതാക്കളെയാണ് 326 ദിവസങ്ങൾക്കുള്ളിൽ അക്കമിട്ട് ഇന്ത്യൻ സൈന്യം വധിച്ചത് . ഇന്ത്യൻ സൈന്യവും പോലീസ് യൂണിറ്റുകളും സെൻട്രൽ റിസർവ് പോലീസ് ഫോഴ്സും (CRPF) ചേർന്ന്നടത്തിയ ഓപ്പറേഷൻ ട്രാഷി-1, ഇന്ത്യയുടെ സായുധ സേനയുടെ ധൈര്യത്തിന്റെയും സഹിഷ്ണുതയുടെയും തിളക്കമാർന്ന ഉദാഹരണമായി മാറുകയാണ്.
കിഷ്ത്വാർ കേന്ദ്രീകരിച്ചാണ് ഏഴ് പാകിസ്ഥാൻ ഭീകരരെയും വേട്ടയാടി ഇല്ലാതാക്കിയത് . പാകിസ്ഥാൻ സൈന്യത്തിൽ നിന്ന് പരിശീലനം നേടിയ ഭീകരർ ദുർഘടമായ ഭൂപ്രദേശങ്ങളും ഇടതൂർന്ന വനങ്ങളും മറയാക്കി ഇന്ത്യയ്ക്കെതിരെ നീക്കങ്ങൾ നടത്തി വരികയായിരുന്നു. അടുത്തിടെ സൈനിക വാഹനവ്യൂഹം കടന്നു പോകുന്ന വഴിയിൽ നിന്ന്സ്ഫോടക വസ്തുക്കൾ ലഭിച്ചതോടെയാണ് സൈന്യം പരിശോധന ശക്തമാക്കിയത് . കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ ഭീകരനേതാവ് സൈഫുള്ള അടക്കം മൂന്ന് ഭീകരരെയാണ് ഇന്ത്യൻ സൈന്യം ഇല്ലാതാക്കിയത്.
ഒരു വർഷത്തോളം സുരക്ഷാ സേന പർവതപ്രദേശത്ത് ഓപ്പറേഷൻ തുടർന്നു. ഇടയ്ക്കിടെ ഏറ്റുമുട്ടലുകൾ ഉണ്ടായെങ്കിലും ഭീകരർ കാട്ടിലേക്ക് തിരിച്ചുപോകുമായിരുന്നു. പ്രദേശത്ത് തുറന്ന മൈതാനങ്ങളും റോഡുകളും ഉണ്ടായിരുന്നില്ല, ഇത് ഓപ്പറേഷനെ വെല്ലുവിളി നിറഞ്ഞതാക്കി.
ശീതകാലം വന്നപ്പോൾ, സുരക്ഷാ സേന കഠിനമായ തണുപ്പിനെ അതിജീവിച്ചു, എന്നിട്ടും ഓപ്പറേഷൻ അവസാനിപ്പിച്ചില്ല . അതികഠിനമായ തണുപ്പിനെ അതിജീവിച്ചും അവർ കുന്നിൻ മുകളിൽ തുടർന്നു. ഒടുവിൽ ഇന്ത്യൻ സൈന്യരുടെ ദൃഢനിശ്ചയം ഫലം കണ്ടു. പാക് സൈന്യം പരിശീലനം നൽകി അയച്ച ഏഴ് ഭീകരരെയും സൈന്യം അവസാനിപ്പിച്ചു,
2016 ൽ സുരക്ഷാ സേന വെടിവച്ചുകൊന്ന , ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ ബുർഹാൻ വാനിയെപ്പോലെ, ജെയ്ഷെ മുഹമ്മദിന്റെ സൈഫുള്ളയും സുരക്ഷാ സേനയെ ബുദ്ധിമുട്ടിക്കാനും കശ്മീർ താഴ്വരയിൽ അസ്വസ്ഥത സൃഷ്ടിക്കാനും എല്ലാ തന്ത്രങ്ങളും പരീക്ഷിച്ച ഭീകരനായിരുന്നു . അയാളുടെ ഉന്മൂലനത്തോടെ ഭീകര ശൃംഖല തന്നെ തകർന്നു.
മഴയും, മഞ്ഞും വകവയ്ക്കാതെ ഏറെ ഉയരത്തിലുള്ള ഛത്രു മേഖലയിൽ നടത്തിയ ഓപ്പറേഷന് ഇന്ത്യൻ സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോർപ്സ് നേതൃത്വം നൽകി. സൈനികരുടെ ധീരതയ്ക്കും ദൃഢനിശ്ചയത്തിനും പുറമേ, പോലീസ് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി), സിആർപിഎഫ് എന്നിവ തമ്മിലുള്ള മികച്ച ഏകോപനവും ഓപ്പറേഷന്റെ വിജയത്തിന് കാരണമായി. പ്രദേശവാസികളുടെ പിന്തുണയും കൃത്യമായ സൈനിക ഇന്റലിജൻസും സഹായകമായി.
സുരക്ഷാ സേന ഫസ്റ്റ്-പേഴ്സൺ വ്യൂ (എഫ്പിവി) ഡ്രോണുകൾ, ഉപഗ്രഹ ചിത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള ഹൈടെക് യുദ്ധോപകരണങ്ങളും ഇതിനായി ഉപയോഗിച്ചു . “ഭീകര ശൃംഖലയ്ക്ക് ഒരു വലിയ പ്രഹരം. ഞങ്ങൾ സേവിക്കുന്നു, സംരക്ഷിക്കുന്നു…” എന്നാണ് ഭീകരശൃംഖലയുടെ തകർച്ചയ്ക്ക് പിന്നാലെ വൈറ്റ് നൈറ്റ് കോർപ്സ് എക്സിൽ കുറിച്ചത്.

