- അറ്റകുറ്റപ്പണികൾ ബാക്കി; വിക്കോ ബാത്ത്സ് തുറക്കാൻ ഇനിയും വൈകും
- വീണ്ടും ഇ സ്കൂട്ടർ അപകടം; 40 കാരന് പരിക്ക്
- ചൂട് കനക്കുന്നു; 10 കൗണ്ടികളിൽ പുതിയ മുന്നറിയിപ്പ്
- ബില്ലടച്ചില്ല; എച്ച്എസ്ഇയ്ക്ക് ലഭിക്കാനുള്ളത് 60 മില്യൺ യൂറോ
- ഇറക്കുമതി ചെയ്യുന്ന ഫോസിൽ ഇന്ധനങ്ങളെ ആശ്രയിച്ച് അയർലൻഡ്
- വെള്ളം സംരക്ഷിക്കണം; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്
- 300 ഓളം ജീവനക്കാരെ പിരിച്ചുവിട്ടു ; ശമ്പളമോ ആനുകൂല്യമോ ഇല്ല : ടാൽറോപ്പ് കമ്പനിയ്ക്കെതിരെയും പരാതി
- പാലക്കാട് വയോധികയെ കൊലപ്പെടുത്തി ഡ്രമ്മിലിട്ട് കത്തിച്ചു ; സംഭവം മോഷണ ശ്രമത്തിനിടെ
Author: Suneesh
അറ്റ്ലാന്റ: ആവേശകരമായ പ്രീ ക്വാർട്ടർ മത്സരത്തിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ലോകകപ്പ് ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു. ആദ്യ പകുതിയിൽ മെസി പാഴാക്കിയ പെനാൽറ്റിക്ക് പുറമേ, 2 ഗോളുകൾക്ക് പിന്നിട്ട് നിന്ന ശേഷമായിരുന്നു അർജന്റീനയുടെ തകർപ്പൻ ജയം. അവസാന 13 മിനിറ്റിലാണ് അർജന്റീന മൂന്ന് ഗോളുകളും നേടിയത്. മത്സരത്തിന്റെ പതിനഞ്ചാം മിനിറ്റിൽ യാസര്‍ ഇബ്രാഹിമിന്റെ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയാണ് ഈജിപ്ത് ആദ്യ ഗോൾ നേടിയത്. 19-ാം മിനുറ്റില്‍ മക് അലിസ്റ്ററിനെ ഈജിപ്ത് താരങ്ങള്‍ ഫൗള്‍ ചെയ്തതിന് അര്‍ജന്റീനയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. എന്നാൽ കിക്കെടുത്ത മെസിക്ക് പിഴച്ചു. ഈ ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് മെസി പെനാല്‍റ്റി പാഴാക്കുന്നത്. ഗ്രൂപ്പ് മത്സരത്തില്‍ ഓസ്ട്രിയക്കെതിരെയായിരുന്നു ആദ്യം മെസി പെനാൽറ്റി പാഴാക്കിയത്. പിന്നീട് ഉണർന്ന് കളിച്ച അർജന്റീന സമനില കണ്ടെത്താൻ ശ്രമിച്ചുവെങ്കിലും കരുത്തുറ്റ ഈജിപ്ഷ്യൻ പ്രതിരോധ നിരയും ഗോൾ കീപ്പറും വഴങ്ങിയില്ല. ആദ്യ പകുതിയുടെ വിസിൽ മുഴങ്ങുമ്പോൾ ഈജിപ്ത്…
വാഷിംഗ്ടൺ: ആതിഥേയരായ അമേരിക്കയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി ബെൽജിയം ലോകകപ്പ് ഫുട്ബോളിന്റെ ക്വാർട്ടറിൽ കടന്നു. തുടക്കം മുതൽ ഒരേ ആവേശത്തോടെ കളിച്ച ബെൽജിയം അവസാന നിമിഷം വരെയും സ്ഥിരത നിലനിർത്തി. കളിയുടെ ഒൻപതാം മിനിറ്റിൽ ചാൾസ് കെറ്റിലാരെ ആയിരുന്നു ബെൽജിയത്തിന് വേണ്ടി ആദ്യ ഗോൾ സ്കോർ ചെയ്തത്. എന്നാൽ 31ആം മിനിറ്റിൽ മാലിക് ടിൽമാനിലൂടെ അമേരിക്ക സമനില നേടി. തൊട്ട് പിന്നാലെ, 33 -ആം മിനിറ്റിൽ ചാൾസ് കെറ്റിലാരെ തന്റെ രണ്ടാം ഗോളിലൂടെ ബെൽജിയത്തെ വീണ്ടും മുന്നിലെത്തിച്ചു. ഇതോടെ ആദ്യ പകുതി 2-1ൽ അവസാനിച്ചു. രണ്ടാം പകുതിയിൽ അമേരിക്കയെ നിലം തൊടാതെ പറപ്പിക്കുന്ന ബെൽജിയത്തെയാണ് കണ്ടത്. 57 -ആം മിനിറ്റിൽ ഹാൻസ് വനാകെനിലൂടെ ബെൽജിയം മൂന്നാം ഗോൾ നേടി. ഇഞ്ചുറി ടൈമിലെ മൂന്നാം മിനിറ്റിൽ ലുക്കാക്കു നാലാം ഗോളും നേടിയതോടെ അമേരിക്കയുടെ പതനം പൂർത്തിയായി. ക്വാർട്ടർ ഫൈനലിൽ സ്പെയിനാണ് ബെൽജിയത്തിന്റെ എതിരാളികൾ.
ഡാളസ്: ലോകകപ്പ് പ്രീ ക്വാർട്ടറിൽ പോർച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് സ്പെയിൻ ക്വാർട്ടറിൽ കടന്നു. ഇഞ്ചുറി ടൈമില്‍ പകരക്കാരനായി എത്തിയ മിക്കേല്‍ മെറീനൊയാണ് സ്പെയിനിന്റെ വിജയ ഗോൾ നേടിയത്. ലോക കിരീടം എന്ന സ്വപ്നം ലക്ഷ്യമിട്ട് മുഴുവൻ സമയം കളത്തിൽ നിന്ന ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കണ്ണീരിനാണ് ഡാളസ് സ്റ്റേഡിയം സാക്ഷിയായത്. മത്സരത്തിൽ മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും സ്പാനിഷ് പ്രതിരോധം മറികടന്ന് പന്ത് വലയിലെത്തിക്കാൻ പോർച്ചുഗീസ് താരങ്ങൾക്ക് സാധിച്ചില്ല. യുവതാരം ലമീന്‍ യമാൽ ഉൾപ്പെടെ നടത്തിയ ഗംഭീര മുന്നേറ്റങ്ങൾ സ്പാനിഷ് പക്ഷത്ത് നിന്നും യഥേഷ്ടം ഉണ്ടായെങ്കിലും, പോർച്ചുഗീസ് ഗോൾ കീപ്പർ ഡീയോഗോ കോസ്റ്റയുടെ സേവുകളും മികച്ച് നിന്നു. നിശ്ചിത സമയത്ത് ഗോൾ രഹിത സമനില പാലിച്ചതോടെ, മത്സരം അധിക സമയത്തേക്ക് നീളുമെന്ന് ഏവരും പ്രതീക്ഷിച്ചു. എന്നാൽ ഡാനി ഓല്‍മോയ്ക്ക് പകരക്കാരനായി എത്തിയ മിക്കേല്‍ മെറീനൊ, ഇഞ്ചുറി ടൈമില്‍ ഫെറാന്‍ ടോറസ് നല്കിയ പാസ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഇതോടെ ക്രിസ്റ്റ്യാനോയും സംഘവും…
ഫിലാഡൽഫിയ: 37 ഡിഗ്രി ചൂടിൽ ഫ്രാൻസിനെ കായികമായി എതിരിട്ട് പ്രതിരോധിക്കാമെന്ന പാരഗ്വയൻ സ്വപ്നം പൊലിഞ്ഞു. കളി കൈയ്യാങ്കളിക്ക് വഴിമാറിയ പ്രീക്വാർട്ടർ മത്സരത്തിൽ പാരഗ്വായെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ഫ്രാൻസ് ക്വാർട്ടറിൽ കടന്നു. നായകൻ കിലിയൻ എംബാപ്പെയാണ് ഫ്രാൻസിന്റെ ഗോൾ സ്കോറർ. തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഫ്രഞ്ച് പട നിരന്തരം പാരഗ്വയൻ ഗോൾ മുഖത്ത് പ്രകമ്പനങ്ങൾ തീർത്തു. എന്നാൽ ഫിലാഡൽഫിയയിലെ പതിവിൽ കവിഞ്ഞ ചൂടും, പാരഗ്വയൻ താരങ്ങളുടെ പരുക്കൻ ഫൗളുകളും ഫ്രാൻസിനെ പതിയെ തളർത്താൻ തുടങ്ങി. ആക്രമണം പ്രതിരോധത്തിന് വഴിമാറിയപ്പോൾ, ഒന്നാം പകുതിയിൽ ഗോൾ അകന്ന് നിന്നു. മത്സരത്തിന്റെ 70 ാം മിനിറ്റിൽ പാരഗ്വയൻ മിഡ് ഫീൽഡർ ഡിയേഗോ ഗോമസിന്റെ ഫൗളിൽ അനുവദിച്ച പെനാൽറ്റി എംബാപ്പെ ഗോളാക്കി മാറ്റിയതോടെ ഫ്രാൻസ് ആത്മവിശ്വാസം വീണ്ടെടുത്തു. ഗോൾ മടക്കാനുള്ള പാരഗ്വായുടെ എല്ലാ ശ്രമങ്ങളും ഫ്രഞ്ച് പ്രതിരോധക്കോട്ടയിൽ തട്ടി തകർന്നു. പ്രകോപനങ്ങളെയും ഫ്രാൻസ് സമചിത്തതയോടെ നേരിട്ടതോടെ, മത്സരത്തിന്റെ ഫലവും നിർണയിക്കപ്പെട്ടു. ക്വാർട്ടർ ഫൈനലിൽ മൊറോക്കോയാണ്…
ഹൂസ്റ്റൺ: ഫിഫ ലോകകപ്പിലെ ആദ്യ പ്രീ ക്വാർട്ടർ മത്സരത്തിൽ കാനഡയെ ഏകപക്ഷീയമായ 3 ഗോളുകൾക്ക് തകർത്ത് മൊറോക്കോ. ഇരു ടീമുകളും മികച്ച പോരാട്ടം കാഴ്ചവെച്ച ഒന്നാം പകുതിയിൽ കാനഡക്കായിരുന്നു മുൻതൂക്കം. രണ്ടാം പകുതിയിൽ ഫ്രീ കിക്കിൽ നിന്നുമാണ് മൊറോക്കോയുടെ ആദ്യ ഗോൾ പിറന്നത്. അച്റഫ് ഹക്കീമി നൽകിയ ക്രോസ് അസദിൻ ഔനാഹി ഗോളാക്കി മാറ്റുകയായിരുന്നു. തുടർന്ന് കാനഡ സമനില പിടിക്കാൻ കിണഞ്ഞ് പരിശ്രമിച്ചുവെങ്കിലും മൊറോക്കോ ശക്തമായ പ്രതിരോധം തീർത്തു. ഇതിനിടെ ഇബ്രാഹിം ഡിയാസിൽനിന്നു പന്തു ലഭിച്ച അസദിൻ ഔനാഹി കനേഡിയൻ പ്രതിരോധത്തെ മറികടന്ന് മൊറോക്കോയുടെ രണ്ടാം ഗോൾ കണ്ടെത്തി. കാനഡയുടെ എല്ലാ പ്രതീക്ഷകളെയും അസ്ഥാനത്താക്കി ഇഞ്ചുറി ടൈമിന്റെ എട്ടാം മിനിറ്റിൽ സുഫിയാൻ റഹിമിനെ മൊറോക്കോയുടെ മൂന്നാം ഗോളും വലയിലെത്തിച്ചു. റഫറിയുടെ അവസാന വിസിൽ മുഴങ്ങിയതോടെ ആതിഥേയർ കൂടിയായ കാനഡ ലോകകപ്പിൽ നിന്നും പുറത്തായി. ക്വാർട്ടറിൽ ഫ്രാൻസാണ് മൊറോക്കോയുടെ എതിരാളികൾ.
കാൻസാസ്: ഫിഫ ലോകകപ്പിലെ അവസാന റൗണ്ട് ഓഫ് 32 മത്സരത്തിൽ ഘാനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി കൊളംബിയ പ്രീ-ക്വാർട്ടറിൽ കടന്നു. ആദ്യ പകുതിയിൽ ജോൺ അരിയാസ് നേടിയ ഗോളാണ് കൊളംബിയക്ക് വിജയം സമ്മാനിച്ചത്. പരിക്കേറ്റ കോർഡോബയ്ക്ക് പകരം കളത്തിലിറങ്ങിയ ലൂയിസ് സുവാരസ് വലതുഭാഗത്തുനിന്ന് നൽകിയ ക്രോസ് 14ആം മിനിറ്റിൽ അരിയാസ് വലയിലെത്തിക്കുകയായിരുന്നു. തുടർന്ന് സമനില പിടിക്കാൻ ഘാന കിണഞ്ഞ് പരിശ്രമിച്ചുവെങ്കിലും കൊളംബിയൻ പ്രതിരോധനിരയും ഗോൾ കീപ്പറും വിലങ്ങുതടിയായി മാറുകയായിരുന്നു. പ്രീക്വാർട്ടറിൽ സ്വിറ്റ്സർലൻഡാണ് കൊളംബിയയുടെ എതിരാളികൾ.
മയാമി: റൗണ്ട് ഓഫ് 32 കണ്ട ഏറ്റവും മികച്ച പോരാട്ടങ്ങളിലൊന്ന് എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന മത്സരത്തിൽ, നവാഗതരായ കേപ് വെർദെയെ 2നെതിരെ 3 ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന പ്രീക്വാർട്ടറിൽ കടന്നു. നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീനയെ വിറപ്പിച്ച ശേഷമാണ് കേപ് വെർദെ കീഴടങ്ങിയത്. അർജന്റീനയ്ക്കായി സൂപ്പർ താരം ലയണൽ മെസ്സി, ലിസാൻഡ്രോ മാർട്ടിനസ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഡിനെയുടെ സെൽഫ് ഗോളും നേട്ടമായി. ഡിറോയ് ഡ്വാർട്ടെ, സിഡ്നി ലോപ്പസ് കബ്രാൾ എന്നിവരായിരുന്നു കേപ് വെർദെയുടെ ഗോൾ സ്കോറർമാർ. മത്സരത്തിന്റെ 28ആം മിനിറ്റിൽ ലോംഗ് ബോളിൽ നിന്നും ലയണൽ മെസ്സി നേടിയ മനോഹരമായ ഗോളിലൂടെ അർജന്റീന അക്കൗണ്ട് തുറന്നു. 59-ാം മിനിറ്റിൽ റയാൻ മെൻഡിസിന്റെ ക്രോസിൽനിന്ന് ഡ്വാർട്ടെ നേടിയ ഗോളിലൂടെ കേപ് വെർദെ സമനില പിടിച്ചു. നിശ്ചിത സമയത്ത് സ്കോർ 1-1 എന്ന നിലയിൽ അവസാനിച്ചതൊടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമിന്റെ മൂന്നാംമിനിറ്റിൽ കോർണറിൽ നിന്ന് ലഭിച്ച പന്ത് ലിസാൻഡ്രോ മാർട്ടിനെസ് ഗോളാക്കി…
ഡാളസ്: ആവേശകരമായ നോക്കൗട്ട് മത്സരത്തിൽ ഓസ്ട്രേലിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ഈജിപ്ത് പ്രീക്വാർട്ടറിൽ കടന്നു. നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോൾവീതമടിച്ച് സമനിലയിൽ പിരിഞ്ഞിരുന്നു. എക്സ്ട്രാ ടൈമിലും സ്കോർ തുല്യമായിരുന്നു. ഷൂട്ടൗട്ടിൽ 4-2നാണ് ഈജിപ്തിന്റെ വിജയം. 13ആം മിനിറ്റിൽ ഈജിപ്ത് ആയിരുന്നു മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. ഇമാം അഷൗറായിരുന്നു സ്കോറർ. കരിം ഹാഫിസിന്റെ അസിസ്റ്റ് മനോഹരമായ ഒരു ഹെഡ്ഡറിലൂടെ അഷൗർ ഗോളാക്കി മാറ്റുകയായിരുന്നു. ഗോൾ വഴങ്ങിയതോടെ ഓസ്ട്രേലിയ ഉണർന്ന് കളിച്ചു. എന്നാൽ ഈജിപ്ത് പ്രതിരോധം കടുപ്പിച്ചതോടെ, ആദ്യ പകുതിയിൽ പിന്നീട് ഗോൾ പിറന്നില്ല. 55-ാം മിനിറ്റിൽ മുഹമ്മദ് ഹനിയുടെ സെൽഫ് ഗോളിലൂടെയാണ് ഓസീസ് സമനില പിടിച്ചത്. എയ്ഡൻ ഒനീലിന്റെ ഫ്രീ കിക്ക് പ്രതിരോധിക്കുന്നതിനിടെയായിരുന്നു അബദ്ധത്തിൽ പന്ത് വലയിലെത്തിയത്. തുടർന്ന് ഇരുടീമുകളും ആക്രമണ പ്രത്യാക്രമണങ്ങൾ നടത്തിയെങ്കിലും ഗോൾ കണ്ടെത്താൻ സാധിച്ചില്ല. ഇഞ്ചുറി ടൈമും എക്സ്ട്രാ ടൈമും ഗോൾ രഹിതമായി തുടർന്നതോടെ, മത്സരം ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയുടെ രണ്ട് കിക്കുകൾ ലക്ഷ്യം കാണാതെ…
ടൊറോന്റോ: 2026 ഫിഫ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരത്തിൽ ക്രൊയേഷ്യക്കെതിരെ 2-1 വിജയവുമായി പോർച്ചുഗൽ പ്രീക്വാർട്ടറിൽ കടന്നു. അത്യന്തം നാടകീയത നിറഞ്ഞ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഹ്ലാദം, ലൂക്ക മോഡ്രിച്ചിന്റെ നിരാശക്ക് വഴിമാറിയപ്പോൾ, പോർച്ചുഗീസ് ആരാധകർ ആവേശത്താൽ പൊട്ടിത്തെറിച്ചു. ഗോള്‍രഹിതമായ ആദ്യ പകുതിയിൽ ക്രൊയേഷ്യക്കായിരുന്നു ആധിപത്യം. 53-ാം മിനിറ്റില്‍ ഇവാന് പെരിസിച്ചിലൂടെ ക്രൊയേഷ്യ തന്നെയാണ് മുന്നിലെത്തിയത്. എന്നാൽ 68-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിനെ ഒപ്പമെത്തിച്ചു. വാറിലൂടെ നിർണയിക്കപ്പെട്ട ഈ പെനാൽറ്റി പിന്നീട് വിവാദങ്ങൾക്ക് വഴിവെച്ചു. അവസാന ഘട്ടത്തിൽ പകരക്കാരനായി ഇറങ്ങിയ ഗോൺസാലോ റാമോസാണ് 94ആം മിനിറ്റിൽ പോർച്ചുഗലിന്റെ വിജയഗോള്‍ നേടിയത്. എന്നാൽ ഇഞ്ചുറി ടൈമിന്റെ അവസാന സെക്കൻഡിൽ ക്രൊയേഷ്യ വീണ്ടും പോര്‍ച്ചുഗല്‍ വല കുലുക്കി സനമനില പിടിച്ചെങ്കിലും വാര് പരിശോധനയില്‍ ഓഫ് സൈഡായതോടെ പോർച്ചുഗൽ വിജയം ആഘോഷിക്കുകയായിരുന്നു. നേരത്തെ റൊണാൾഡോ നേടിയ ഗോളും ഓഫ് സൈഡ് ആയിരുന്നു. ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ ഗോൾ നേടുന്ന ലോകത്തിലെ ഏറ്റവും…
ലോസ് ആഞ്ചലസ്: ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് സ്പെയിൻ ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ കടന്നു. ഒയർസബാലിന്റെ ഇരട്ട ഗോളുകളും പെഡ്രോ പൊറോയുടെ ഗോളുമാണ് സ്പെയിനിനെ വിജയതീരത്ത് അണച്ചത്. സ്പാനിഷ് ആക്രമണങ്ങൾക്ക് മുന്നിൽ അടിമുടി പതറിയ ഓസ്ട്രിയയെയാണ് മൈതാനത്ത് കണ്ടത്. തുടക്കം മുതൽ സമ്പൂർണ്ണ ആാധിപത്യമാണ് മത്സരത്തിൽ സ്പെയിൻ പുലർത്തിയത്. മുപ്പത്തിയാറാം മിനിറ്റിൽ ഇതിന് ഫലം കണ്ടു. മാർക് കുകുറെല നൽകിയ സുന്ദരമായ ക്രോസ് ഒയർസബാൽ ഗോളാക്കി മാറ്റുകയായിരുന്നു. 45–ാം മിനിറ്റിൽ മിച്ചൽ ഗ്രെഗോറിഷ് പന്തുമായി സ്പാനിഷ് ബോക്സ് വരെ മുന്നേറിയെങ്കിലും, ഓഫ് സൈഡ് ഫ്ലാഗ് ഉയരുകയായിരുന്നു. 66–ാം മിനിറ്റിൽ പെഡ്രോ പൊറോയിലൂടെ സ്പെയിൻ രണ്ടാം ഗോൾ നേടി. അലക്സ് ബെന നൽകിയ അസിസ്റ്റിൽ ഹെഡറിലൂടെ പൊറോ വലയിലാക്കുകയായിരുന്നു. മത്സരം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ബാക്കി നിൽക്കെ, ഒയർസബാൽ സ്പെയിനിന്റെ മൂന്നാം ഗോളും വലയിലെത്തിച്ചു. ഇതോടെ ഓസ്ട്രിയയുടെ പരാജയം പൂർത്തിയായി. ക്രോയേഷ്യയെ പരാജയപ്പെടുത്തി പ്രീക്വാർട്ടറിൽ കടന്ന പോർച്ചുഗലാണ് സ്പെയിനിന്റെ എതിരാളികൾ.
Subscribe to Updates
Get the latest creative news from FooBar about art, design and business.
