- അനന്തപുരിയിൽ സർവ്വാധിപത്യം; കോർപ്പറേഷൻ പോക്കറ്റിലാക്കി ബിജെപി
- വികസിത കേരളമെന്ന മുദ്രാവാക്യം ജനങ്ങൾ നെഞ്ചോട് ചേർത്തു; എൽഡിഎഫിന്റെ കാലം കഴിഞ്ഞു; രാജീവ് ചന്ദ്രശേഖർ
- പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല , ഒരു മാതിരി പണിയായി പോയി ; ജനങ്ങൾക്കെതിരെ എം എം മണി
- അനന്തപുരിയിൽ കാവിത്തരംഗം ; പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് എത്തുമ്പോള് സ്വീകരിക്കാന് ബിജെപി മേയര്
- വടക്കൻ അയർലൻഡിൽ വീടുകളിൽ തീപിടിത്തം; രണ്ട് മരണം
- എറണാകുളത്ത് സർവ്വാധിപത്യം; 12 നഗരസഭകൾ പിടിച്ചെടുത്ത് യുഡിഎഫ്; തകർന്ന് എൽഡിഎഫ്
- വാരാന്ത്യം അതിശക്തമായ മഴ; കൗണ്ടികളിൽ യെല്ലോ വാണിംഗ്
- തിരുവനന്തപുരത്ത് ബിജെപിയെ മാറ്റി നിർത്തുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് സണ്ണി ജോസഫ്
Author: Suneesh
തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകരായ കെ ജെ ജോയ്, എ ടി ഉമ്മർ എന്നിവരുടെ സ്മരണാർത്ഥം, തിരുവനന്തപുരം ഫൈൻ ആർട്ട്സ് സൊസൈറ്റി, പൂജപ്പുര സരസ്വതി മണ്ഡപത്തിൽ സംഘടിപ്പിച്ച സംഗീതാർച്ചന ടി കെ നായർ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമ്മേളനത്തിൽ ഫൈൻ ആർട്ട്സ് സൊസൈറ്റി പ്രസിഡന്റ് തോംസൺ ലോറൻസ് അധ്യക്ഷത വഹിച്ചു. മുൻ എം പി പന്ന്യൻ രവീന്ദ്രൻ, പി ആർ ഡി ഡയറക്ടർ കെ വി സുഭാഷ് ഐഎഎസ്, ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോക്ടർ രാധാകൃഷ്ണൻ, പ്രശസ്ത ഗായകൻ പന്തളം ബാലൻ, സുരേന്ദ്രൻ കളിക്കൂട്ടം, കെ വി മോഹൻ, വേണുഗോപാലൻ നായർ, ഡോ. സജീവ് നായർ, അലോഷ്യസ് പെരേര, ഡോക്ടർ മുരളീധരൻ നായർ, രാജമാലിക സുശീല, ജയദേവി ടീച്ചർ, സ്വപ്ന ഗോപി, ഗിരി പ്രസാദ്, സരിത തോമസ്, ചിത്രലേഖ, മായ ദേവി തുടങ്ങിയവർ സംസാരിച്ചു. പ്രശസ്ത സിത്താറിസ്റ്റ് മുരളി മേനോന്റെ സിത്താർ വാദനം, പ്രശസ്ത ഗായകരുടെ ഗാനാലാപനം, സംഗീതാർച്ചന എന്നിവയും…
അനഘ കെ പി കേരളത്തിലെ കോർപ്പറേഷനുകളിൽ കണ്ണൂരിന് ചെറുപ്പമാണ്. കേരളത്തിൽ അവസാനമായി രൂപം കൊണ്ട കോർപ്പറേഷൻ ആണ് കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ. 2015 ൽ ആയിരുന്നു പിറവി. നിലവിൽ ഉണ്ടായിരുന്ന നഗരസഭയോട് പള്ളിക്കുന്ന്, പുഴാതി, എളയാവൂർ, എടക്കാട്, ചേലോറ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളും ചേർത്താണ് പുതിയ മുനിസിപ്പൽ കോർപ്പറേഷൻ രൂപീകരിച്ചത്. 2015 ൽ തന്നെ ആദ്യ തിരഞ്ഞെടുപ്പ് നടന്നു. ആദ്യ പോരാട്ടത്തിൽ എൽഡിഎഫും യുഡിഎഫും 27 സീറ്റുകൾ വീതം നേടി സമൻമാർ ആയി. ഒരു സീറ്റ് വിമതനും നേടി. വിമതന്റെ പിന്തുണയോടെ കോർപ്പറേഷൻ ഭരിക്കുന്നതിനുള്ള ആദ്യ ഊഴം എൽഡിഎഫിന് ലഭിച്ചു. എൽഡിഎഫിന്റെ ഇ.പി ലതയാണ് കോർപ്പറേഷനിലെ ആദ്യ മേയർ. 2020 ൽ നടന്ന രണ്ടാം അങ്കത്തിൽ കോർപ്പറേഷൻ യുഡിഎഫിനെ തുണച്ചു. 55 സീറ്റിലേക്ക് നടന്ന മത്സരത്തിൽ 20 സീറ്റ് യുഡിഎഫിനും,19 സീറ്റ് എൽഡിഎഫിനും, ഒരു സീറ്റ് എൻഡിഎയ്ക്കും ഒരു സീറ്റ് സ്വതന്ത്രനും ലഭിച്ചു. യു ഡി എഫിലെ മുസ്ലീഹ് മഠത്തിലാണ് നിലവിലെ മേയർ.…
സുനീഷ് വി ശശിധരൻ നുഴഞ്ഞുകയറ്റങ്ങളെയോ കടന്നുകയറ്റങ്ങളെയോ ഒളിഞ്ഞ് നോട്ടങ്ങളെയോ ചൊല്ലി ലവലേശം ആശങ്കയില്ലാതെ, എന്നാൽ സ്വകാര്യതയുടെ സ്വയംകൃത മാനദണ്ഡങ്ങളെ മാനിച്ച്, വിശാലമായി തുറന്നിട്ടിരിക്കുന്ന സർഗ്ഗാത്മകതയുടെ വാതായനങ്ങൾ. സഹൃദയ ദൃഷ്ടിയുടെ വ്യവസ്ഥാപിതമോ വൈയക്തികമോ ആയ മാനകങ്ങൾക്ക് മുന്നിൽ സാഭിമാനം തെളിഞ്ഞു വരുന്ന വാങ്മയ ചിത്രങ്ങൾ. വ്യക്തിത്വം സ്വയം ഉരുവമാർന്ന കഥാപാത്രങ്ങൾ. കേവലം സാഹിത്യ, സാമൂഹിക, രാഷ്ട്രീയ നിർവചനങ്ങൾക്കപ്പുറം തികച്ചും സൃഷ്ടിപരമായ തന്നിടം അടയാളപ്പെടുത്തുന്ന മനോഹരമായ 11 കഥകളുടെ സമാഹാരം. അതാണ് യുവ എഴുത്തുകാരി ഒ. നിഷമോളുടെ, ‘ആളൊഴിഞ്ഞ ഇരിപ്പിടങ്ങൾ‘. വായനക്കാരന്റെ ചിന്താസ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ട്, അഥവാ അതിന്റെ ആഴങ്ങളെ അളക്കാൻ കഥാകാരി നടത്തുന്ന കൗതുകപൂർവ്വമായ പരിശ്രമമാണ് ‘അവൾ‘ എന്ന കഥ. ആദ്യകാല ബ്ലോഗുകളിൽ എവിടെയോ കുറിച്ച ‘ട്രാങ്ക്വലൈസർ‘ എന്ന കുറിപ്പിന്റെ ആശയതന്തുവിനെ ഓർമ്മിപ്പിക്കുന്ന പശ്ചാത്തലമാണ് ഈ കഥയുടേത്. കാൽപ്പനികതയും പൈങ്കിളിയും തമ്മിലുള്ള വ്യത്യാസം കൃത്യമായി അടയാളപ്പെടുത്തുന്നതാണ് ഇതിന്റെ പ്രമേയം. ‘ലഹരി‘ എന്ന കഥ, തലക്കെട്ടിലെ മുൻധാരണകൾക്ക് അപ്പുറം കടന്നുചെന്ന് അനുവാചക ഹൃദയത്തെ വേട്ടയാടുന്നു. ‘പ്രണയത്തിലെ…
രാജ്യം ഉറ്റുനോക്കിയ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ, പ്രതിപക്ഷ മഹാസഖ്യത്തെ നിലംപരിശാക്കി ചരിത്ര വിജയത്തോടെ ഭരണത്തുടർച്ച നേടി ദേശീയ ജനാധിപത്യ സഖ്യം. ഭൂരിപക്ഷം എക്സിറ്റ് പോൾ ഫലങ്ങളും ഭരണത്തുടർച്ച പ്രവചിച്ചിരുന്നുവെങ്കിലും, അവയെ എല്ലാം കവച്ചു വെക്കുന്ന മുന്നേറ്റമാണ് എൻഡിഎ ബിഹാറിൽ നടത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറിയപ്പോൾ, മറുപക്ഷത്ത് കോൺഗ്രസ് ഏറ്റുവാങ്ങിയത് ദയനീയ പരാജയമായിരുന്നു. 243 അംഗ നിയമസഭയിൽ പരമാവധി 170 സീറ്റുകളാണ് എൻഡിഎയ്ക്ക് എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നത്. 160 ആയിരുന്നു അമിത് ഷായുടെ പോലും കണക്കുകൂട്ടൽ. എന്നാൽ, 200ൽ അധികം സീറ്റുകളാണ് ബിഹാർ ജനത ഭരണത്തുടർച്ചയ്ക്കായി നൽകിയിരിക്കുന്നത്. ഇതിൽ തന്നെ, 101 സീറ്റുകളിൽ മത്സരിച്ച് 89 ഇടങ്ങളിൽ വിജയിച്ച ബിജെപിയാണ് ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത്. 2020ൽ നിന്നും നില മെച്ചപ്പെടുത്താൻ, മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിന് സാധിച്ചതും എൻഡിഎയ്ക്ക് നേട്ടമായി. പ്രതിപക്ഷ സഖ്യം പരമാവധി നേടിയത് 35 സീറ്റുകൾ മാത്രമാണ്. അതിൽ കോൺഗ്രസ് ഏറെക്കുറെ വംശനാശം വന്ന അവസ്ഥയിലുമാണ്.…
കൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ തുടക്കം. ദീർഘ കാലത്തെ ഇടവേളക്ക് ശേഷം ഈഡനിൽ വിരുന്നെത്തിയ ടെസ്റ്റ് മത്സരത്തിൽ, ടോസ് നേടിയ പ്രോട്ടീസ് നായകൻ തെംബ ബാവുമ ബാറ്റിംഗ് തിരഞ്ഞെടുത്തു. എന്നാൽ കണിശതയാർന്ന ബൗളിംഗ് പുറത്തെടുത്ത ഇന്ത്യക്ക് മുന്നിൽ, സന്ദർശകരുടെ ഒന്നാം ഇന്നിംഗ്സ് 159 റൺസിൽ അവസാനിച്ചു. സാഹചര്യങ്ങൾ മനസ്സിലാക്കി ഇന്നിംഗ്സ് തുറന്ന ഓപ്പണർമാരായ മാർക്രമും റിക്കിൾട്ടണും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് ദക്ഷിണാഫ്രിക്കക്ക് നൽകിയത്. എന്നാൽ ടീം സ്കോർ 57 റൺസിൽ റിക്കിൾട്ടണെയും 62 റൺസിൽ മാർക്രമിനെയും വീഴ്ത്തി ബൂമ്ര വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടതോടെ, പ്രോട്ടീസ് ബാറ്റ്സ്മാന്മാർ കൂട്ടത്തോടെ കൂടാരം കയറാൻ തുടങ്ങി. മൂന്ന് റിവ്യൂകളും എൽ ബി ഡബ്ലിയുകളിൽ സന്ദർശകർ നഷ്ടപ്പെടുത്തിയതും കൗതുകക്കാഴ്ചയായി. മാരകമായ ഫോമിൽ പന്തെറിഞ്ഞ് 5 വിക്കറ്റ് നേട്ടം ആഘോഷിച്ച ബൂമ്ര തന്നെയാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗിന്റെ നട്ടെല്ല് തകർത്തത്. കുൽദീപ് യാദവും സിറാജും 2 വിക്കറ്റുകൾ വീതം നേടിയപ്പോൾ, അക്ഷർ പട്ടേലിന് ഒരു വിക്കറ്റ് ലഭിച്ചു.…
ബാഡ് ഗേൾ https://www.youtube.com/watch?v=fcvirtxuT3w സ്വാതന്ത്ര്യവും സാമൂഹിക അംഗീകാരവും കൊതിക്കുന്ന രമ്യ എന്ന പെൺകുട്ടിയുടെ കഥ പറയുന്ന ബാഡ് ഗേൾ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. അഞ്ജലി ശിവരാമൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശാന്തിപ്രിയ, ശരണ്യ രവിചന്ദ്രൻ, ഹൃദു ഹാരൂൺ, ടി ജെ അരുണാചലം എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഭാഷ: തമിഴ് ഒടിടി പ്ലാറ്റ്ഫോം: ജിയോ ഹോട്ട്സ്റ്റാർ ഒടിടി റിലീസ് തീയതി: നവംബർ 4, 2025 കരം https://www.youtube.com/watch?v=dfyec7cQoAI നോബിൾ ബാബു തോമസിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് കരം. കുടുംബവുമൊത്തുള്ള യാത്രയ്ക്കിടെ ദേവ് മഹേന്ദ്രൻ എന്ന മുൻ സൈനിക ഉദ്യോഗസ്ഥനെ തന്റെ ഭൂതകാലത്തിൽ നിന്നുള്ള ഒരു നിയോഗം പിന്തുടരുന്നു. അപകടകരമായ ഒരു ചുറ്റുപാടിൽ അകപ്പെട്ട് പോയ തന്റെ മുൻ കാമുകിയായ സനയെ രക്ഷപ്പെടുത്താൻ ദേവ് തീരുമാനിക്കുന്നു. പിന്നീട് ഉണ്ടാകുന്ന ത്രില്ലിംഗ് സംഭവ വികാസങ്ങളിലൂടെ ഇതൾ വിരിയുന്നതാണ് ചിത്രത്തിന്റെ കഥ. അഭിനേതാക്കൾ: നോബിൾ ബാബു തോമസ്,…
ക്വീൻസ്ലാൻഡ്: തുടർച്ചയായ രണ്ടാം ജയത്തോടെ ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിൽ അപരാജിത ലീഡ് നേടി ഇന്ത്യ. മഴ മൂലം ഉപേക്ഷിച്ച ഒന്നാം മത്സരത്തിന് ശേഷം രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയാണ് ജയിച്ചത്. എന്നാൽ മൂന്നാമത്തെയും നാലാമത്തെയും മത്സരങ്ങളിൽ ആതിഥേയരെ കീഴടക്കി ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിലെത്തി. അവസാന മത്സരം നവംബർ 8ന് ഗാബയിൽ നടക്കും. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ അഭിഷേക് ശർമ്മയും ശുഭ്മാൻ ഗില്ലും ചേർന്ന് 56 റൺസിന്റെ മികച്ച തുടക്കമാണ് നൽകിയത്. ഗിൽ 46 റൺസും ശർമ്മ 28 റൺസും നേടി. എന്നാൽ പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഓസീസ് ബൗളർമാർ ഇന്ത്യൻ സ്കോർ 8ന് 167ൽ ഒതുക്കി. 3 വിക്കറ്റുകൾ വീതം വീഴ്ത്തിയ നഥാൻ എല്ലിസും ആദം സാമ്പയും ചേർന്നാണ് ഇന്ത്യൻ ഇന്നിംഗ്സിനെ നിയന്ത്രിച്ച് നിർത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്കും, ക്യാപ്ടൻ മിച്ചൽ മാർഷും മാത്യു ഷേർട്ടും ചേർന്ന് ഭേദപ്പെട്ട തുടക്കം സമ്മാനിച്ചു. എന്നാൽ സ്പിന്നർമാർ…
മുംബൈ: ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തകർത്ത്, ചരിത്രത്തിൽ ആദ്യമായി വനിതാ ക്രിക്കറ്റ് ലോകകിരീടം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിന്റെ എല്ലാ മേഖലകളിലും വ്യക്തമായ ആധിപത്യം പുലർത്തിയാണ് ഹർമൻപ്രീത് കൗർ നയിച്ച ഇന്ത്യൻ പെൺപുലികൾ കന്നിക്കിരീടം നേടിയത്. ലീഗ് ഘട്ടത്തിൽ തുടർച്ചയായി മൂന്ന് മത്സരങ്ങൾ തോറ്റ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കക്കെതിരെ, മഴ ഭീഷണി മുൻനിർത്തി ആക്രമണ ബാറ്റിംഗാണ് ഇന്ത്യ പുറത്തെടുത്തത്. സ്മൃതി മന്ഥാനയും ഷഫാലി വർമ്മയും ചേർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് ഇന്ത്യയെ 100 കടത്തിയ ശേഷമാണ് പിരിഞ്ഞത്. 45 റൺസുമായി സ്മൃതി മടങ്ങിയെങ്കിലും 78 പന്തിൽ 87 റൺസിന്റെ വെടിക്കെട്ട് പ്രകടനവുമായി ഷഫാലി ഇന്ത്യൻ ഇന്നിംഗ്സിന്റെ നെടുംതൂണായി. 58 പന്തിൽ 58 റൺസ് നേടിയ ദീപ്തി ശർമ്മയുടെ ഇന്നിംഗ്സും ഇന്ത്യയുടെ നയം വ്യക്തമാക്കുന്നതായിരുന്നു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി അയബോംഗ ഖാക 3 വിക്കറ്റ് നേടി. നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ്…
കേരളത്തിലേക്ക് മെസിയെ കൊണ്ടു വരുമെന്ന വാഗ്ദാനത്തിന്റെ പേരിൽ പുലിവാല് പിടിച്ചിരിക്കുകയാണ് റിപ്പോർട്ട്ർ ചാനൽ എം ഡിയും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിൻ. മെസിയുടെ വരവ് അനിശ്ചിതത്വത്തിലായതോടെ ഇതിന്റെ പേരിൽ കലൂർ സ്റ്റേഡിയത്തിൽ ആന്റോ ചെയ്തു വെച്ചിരിക്കുന്നതിന്റെ ഭവിഷ്യത്ത് എന്തൊക്കെയാണെന്ന് വരും ദിവസങ്ങളിലേ പൂർണ്ണമായും വെളിപ്പെടൂ. സ്റ്റേഡിയം നവീകരണത്തിന്റെ പേരിൽ മരം മുറിച്ചതും ഫ്ലഡ് ലൈറ്റും കസേരകളും ഇളക്കി മാറ്റിയതും മുതൽ വി വി ഐ പി പാസിന്റെ പേരിൽ നടന്ന സാമ്പത്തിക വിവാദങ്ങൾ വരെ മാധ്യമ ചർച്ചകളിൽ സജീവമായിരിക്കുകയാണ്. എല്ലാം നവംബർ 30ന് ബോദ്ധ്യപ്പെടുമെന്ന് ആന്റോ പറയുമ്പോഴും, നവീകരണത്തിന് സ്പോൺസർമാരെ സ്റ്റേഡിയം ഏൽപ്പിച്ചത് കരാർ ഒപ്പിടാതെയാണെന്ന വാർത്തയും പുറത്ത് വരുന്നുണ്ട്. സ്റ്റേഡിയത്തിന്റെ കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നതിനാൽ കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ നിന്നും ഹോം ഗ്രൗണ്ട് മാറ്റാൻ പോകുന്നു എന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആന്റോയെ വിശ്വസിച്ച് മെസിക്ക് വേണ്ടി കളത്തിലിറങ്ങിയ കായിക മന്ത്രിയാകട്ടെ, മെസി എന്ന് കേൾക്കുമ്പോൾ തന്നെ ഹാലിളകി…
മുംബൈ: വനിതാ ലോകകപ്പ് ക്രിക്കറ്റിലെ നിർണ്ണായക ലീഗ് മത്സരത്തിൽ ന്യൂസിലൻഡിനെതിരെ 53 റൺസിന്റെ ആധികാരിക ജയവുമായി ഇന്ത്യ സെമിയിൽ കടന്നു. സെമിയിൽ കടക്കാൻ ജയം അനിവാര്യമായ ഇരു ടീമുകളുടെ പോരാട്ടത്തിൽ, സമസ്ത മേഖലയിലും വ്യക്തമായ മുൻതൂക്കത്തോടെയാണ് ഇന്ത്യ വിജയം ആഘോഷമാക്കിയത്. ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത കിവീസിനെതിരെ 212 റൺസിന്റെ സ്വപ്നതുല്യമായ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇന്ത്യക്ക് വേണ്ടി പ്രതിക റാവലും സ്മൃതി മന്ഥാനയും ചേർന്ന് പടുത്തുയർത്തിയത്. ഇരുവരും തകർപ്പൻ സെഞ്ച്വറികളുമായി കളം നിറഞ്ഞതോടെ കിവീസ് ബൗളർമാർ ഹതാശരായി. 95 പന്തിൽ 10 ബൗണ്ടറികളുടെയും 4 സിക്സറുകളുടെയും അകമ്പടിയോടെ സ്മൃതി 109 റൺസും 13 ബൗണ്ടറികളുടെയും 2 സിക്സറുകളുടെയും അകമ്പടിയോടെ പ്രതിക 122 റൺസും നേടി. അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ജെമീമ റോഡ്രിഗസ് 55 പന്തിൽ 76 റൺസുമായി പുറത്താകാതെ നിന്നു. മഴ മൂലം 49 ഓവറായി ചുരുക്കിയ മത്സരത്തിൽ 3 വിക്കറ്റ് നഷ്ടത്തിൽ 340 റൺസ് എന്ന പടുകൂറ്റൻ…
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
