- ഡബ്ലിനിൽ കാട്ടുതീ; ജാഗ്രതാ നിർദ്ദേശം
- അർധസഹോദരങ്ങളെ പീഡിപ്പിച്ച സംഭവം; പ്രതിയ്ക്ക് തടവ്
- പ്രാരംഭ ശമ്പളം 39,194 യൂറോ ; ഗാർഡ റിക്രൂട്ട്മെന്റ് ക്യാമ്പയ്നിന് തുടക്കം
- താപനില 17 ഡിഗ്രിയിലേക്ക്; അയർലൻഡിൽ അസ്ഥിരകാലാവസ്ഥ
- മാർജിനൽ നികുതി നിരക്ക് കുറയ്ക്കണം; നീതി മന്ത്രി
- ടിപ്പററിയിൽ വാഹനാപകടം; സ്ത്രീയ്ക്ക് പരിക്ക്
- 8.7 മില്യൺ യൂറോയുടെ ലോട്ടോ ജാക്ക്പോട്ട്; വിജയിയെ കണ്ടെത്തി
- ബാലിമെനയിൽ വാഹനാപകടം; ഇരുചക്രവാഹന യാത്രികന് പരിക്ക്
Author: Suneesh
പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തുടർച്ചയായ 15 വർഷത്തെ തേരോട്ടത്തിന് അറുതി വരുത്തി ബിജെപി. അസമിലും ബിജെപി അധികാരം നിലനിർത്തി. തമിഴ്നാട്ടിൽ കന്നിയങ്കത്തിൽ തന്നെ കളം പിടിച്ച് വിജയുടെ തമിഴക വെട്രി കഴകം. കേരളത്തിൽ തുടർച്ചയായ 10 വർഷത്തെ ഇടത് ഭരണത്തിന് അറുതി വരുത്തി കോൺഗ്രസിന്റെ ഗംഭീര തിരിച്ചുവരവ്. തിങ്കളാഴ്ച പുറത്ത് വന്ന വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ രാജ്യത്ത് വലിയ തോതിൽ ചർച്ചയാകുമയാണ്. തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും കേരളത്തിലും ഭരണവിരുദ്ധ വികാരം അലയടിച്ചപ്പോൾ, അസമിലും പുതുച്ചേരിയിലും അത്തരമൊരു സാഹചര്യം ഉണ്ടായില്ല. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ തറപറ്റിച്ച് ബിജെപി നേടിയ മഹാവിജയമാണ് രാജ്യത്ത് ഏറെ ശ്രദ്ധേയമായിട്ടുള്ളത്. ഉത്തര ബംഗാളിൽ മാത്രമല്ല, ദക്ഷിണ ബംഗാളിലും ഇക്കുറി ബിജെപി വ്യക്തമായ മേൽക്കൈ നേടി. കൊൽക്കത്തയിലും നോർത്ത് 24 പർഗാനയിലും സൗത്ത് 24 പർഗാനയിലും ബിജെപി ശക്തമായ പ്രകടനം കാഴ്ചവെച്ചു. ഭവാനിപൂരിൽ മമത ബാനർജി ബിജെപിയുടെ സുവേന്ദു അധികാരിയോട് അടിയറവ് പറഞ്ഞു. അസമിൽ…
തിരുവനന്തപുരം: വി ശിവൻകുട്ടി ഇരട്ടപ്പൂട്ടിട്ട് പൂട്ടി എന്ന് അവകാശപ്പെട്ട ബിജെപിയുടെ നേമത്തെ അക്കൗണ്ട് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആധികാരികമായി വീണ്ടും തുറന്നു. മൂവായിരത്തിന് മുകളിൽ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാജീവ് ചന്ദ്രശേഖർ വി ശിവൻകുട്ടിയെ തറ പറ്റിച്ചത്. നേമത്തെ ബിജെപിയുടെ അക്കൗണ്ട് ഇരട്ടപ്പൂട്ടിട്ട് പൂട്ടി എന്നായിരുന്നു തിരഞ്ഞെടുപ്പുകാലത്ത് വി ശിവൻകുട്ടിയുടെ അവകാശവാദം. നേമത്തെ ബിജെപിയുടെ ജയസാദ്ധ്യത ഇല്ലാതെയാക്കാൻ എസ് ഡി പി ഐയും ശിവൻകുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഈ വർഗ്ഗീയ ധ്രുവീകരണത്തെയും മറികടന്നാണ് രാജീവ് ചന്ദ്രശേഖർ വിജയം നേടിയിരിക്കുന്നത്. ഈ വിജയം മണ്ഡലത്തിലെ വോട്ടർമാർക്കും പാർട്ടി പ്രവർത്തകർക്കും സമർപ്പിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന മുദ്രാവാക്യത്തെ നേമത്തെ വോട്ടർമാർ ഏറ്റെടുത്തു. അതിന് അവരോട് നന്ദി പറയുന്നു. വോട്ടർമാരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്ന് ജനങ്ങളുടെ സേവകനായി പ്രവർത്തനം തുടരുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി അക്കൗണ്ട് തുറന്നു. ചാത്തന്നൂരിൽ താമര ചിഹ്നത്തിൽ മത്സരിച്ച ജനപ്രിയ നേതാവ് ബി ബി ഗോപകുമാർ അട്ടിമറി വിജയം നേടി. നാലായിരത്തിന് മുകളിൽ ഭൂരിപക്ഷത്തിന് സിപിഐ സ്ഥാനാർത്ഥി അഡ്വക്കേറ്റ് ആർ രാജേന്ദ്രനെയാണ് ഗോപകുമാർ പരാജയപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് തവണയും കടുത്ത പോരാട്ടത്തിനൊടുവിൽ രണ്ടാം സ്ഥാനത്ത് എത്തിയ ഗോപകുമാർ ഇക്കുറി ആധികാരികമായ വിജയം പിടിച്ചെടുക്കുകയായിരുന്നു. വിജയം ചാത്തന്നൂരിലെ സ്നേഹസമ്പന്നരായ ജനങ്ങൾക്ക് സമർപ്പിക്കുന്നതായി ഗോപകുമാർ മാധ്യമങ്ങളോട് പറഞ്ഞു. വിജയത്തിൽ വലിയ സന്തോഷമുണ്ട്. ഇത് മണ്ഡലത്തിലെ ബിജെപി- സംഘപരിവാർ പ്രവർത്തകരുടെ അശ്രാന്ത പരിശ്രമത്തിന്റെ വിജയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്യുന്ന വികസനത്തിന്റെ രാഷ്ട്രീയമാണ് താൻ പിന്തുടരുന്നത്. ജനങ്ങളുടെ പ്രധാന സേവകനായി താൻ കേരള നിയമസഭയിൽ ഉണ്ടാകുമെന്നും ഗോപകുമാർ പറഞ്ഞു.
തിരുവനന്തപുരം: ദുരന്തങ്ങൾ സംഭവിക്കുമ്പോൾ അനിവാര്യമായ പ്രവർത്തനമാണ് രക്ഷാപ്രവർത്തനം. ശാസ്ത്രീയമായ രക്ഷാപ്രവർത്തനം എന്താണ്? ഇത് ഏതൊക്കെ സാഹചര്യങ്ങളിൽ എങ്ങനെയൊക്കെ നടത്താം എന്ന് നോക്കാം. ദുരന്തങ്ങളിലോ അപകടങ്ങളിലോ പെട്ട് ജീവനും സ്വത്തിനും ഭീഷണിയായ സാഹചര്യത്തിൽ, ആളുകളെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിനും അവർക്ക് അടിയന്തര സഹായം എത്തിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളെയാണ് സാങ്കേതികമായി രക്ഷാപ്രവർത്തനം എന്ന് പറയുന്നത്. പ്രകൃതിദുരന്തങ്ങൾ, മനുഷ്യനിർമ്മിത ദുരന്തങ്ങൾ, അപകടങ്ങൾ, അടിയന്തര സാഹചര്യങ്ങൾ എന്നിവ സംഭവിക്കുമ്പോഴാണ് രക്ഷാപ്രവർത്തനങ്ങളുടെ പ്രാധാന്യം. രക്ഷാപ്രവർത്തനം നടത്തുമ്പോൾ ദ്രുതഗതിയിലുള്ള ആസൂത്രണവും കൃത്യമായ ഏകോപനവും അനിവാര്യമാണ്. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, ഭൂകമ്പം, ചുഴലിക്കാറ്റ്, റോഡ് അപകടങ്ങൾ, തീവണ്ടി അപകടങ്ങൾ, വിമാന അപകടങ്ങൾ, അഗ്നിബാധ, എന്നീ സാഹചര്യങ്ങളിൽ പരിചയ സമ്പന്നരായ രക്ഷാപ്രവർത്തകരുടെ സേവനം അനിവാര്യമാണ്. ദുരന്തങ്ങളിൽ പെട്ട് കെട്ടിടങ്ങൾ തകരുമ്പോഴും, അപകടങ്ങളിൽ പെട്ട് ആളുകൾ വെള്ളത്തിൽ മുങ്ങുന്ന സാഹചര്യങ്ങൾ ഉണ്ടാകുമ്പോഴും, കെട്ടിടങ്ങളിൽ ആളുകൾ കുടുങ്ങി കിടക്കുമോഴും രക്ഷാപ്രവർത്തനങ്ങൾ നടത്താറുണ്ട്. ലിഫ്റ്റിലോ അഗാധമായ കുഴികളിലോ വീഴുന്നവരെയും രക്ഷാപ്രവർത്തകർ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടു വരാറുണ്ട്. അഗ്നിരക്ഷാ സേന, സിവിൽ ഡിഫൻസ്…
ഡന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുടെ കൂട്ടായ്മകൾ ആഹ്വാനം ചെയ്ത ഹർത്താൽ മിക്കയിടങ്ങളിലും അക്രമാസക്തമായി. സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. സ്ഥാപനങ്ങൾ പൂട്ടിച്ചു. എതിർത്തവരെയും പ്രതിഷേധിച്ചവരെയും സംഘം ചേർന്ന് കായികമായി ആക്രമിച്ചു. കേട്ടാലറയ്ക്കുന്ന അസഭ്യവർഷം നടത്തി. കീമോ തെറാപ്പി ചെയ്യാൻ പോയ കാൻസർ രോഗിയെയും കുടുംബത്തെയും തടഞ്ഞ ഹർത്താൽ അനുകൂലികൾ മനുഷ്യത്വത്തിന്റെ കണിക പോലും തങ്ങളിൽ അവശേഷിക്കുന്നില്ലെന്ന് പ്രവൃത്തിയിലൂടെ ബോദ്ധ്യപ്പെടുത്തി. കട അടയ്ക്കാൻ വൈകിയതിന് യുവാവിനെതിരെ അസഭ്യവർഷം നടത്തി. ഇരുചക്ര വാഹന യാത്രക്കാരെ പോലും വെറുതെ വിട്ടില്ല. കുഞ്ഞുങ്ങളുമായി ആശുപത്രിയിലേക്ക് പോകാൻ ഇറങ്ങിയ സ്ത്രീകളെ പോലും തടഞ്ഞു. ശസ്ത്രക്രിയക്ക് ആശുപത്രിയിൽ കാത്തിരിക്കുന്ന രോഗിക്ക് അവശ്യവസ്തുക്കളുമായി പോയ ബന്ധുക്കളെ നടുറോഡിൽ തടഞ്ഞു. മതിയായ രേഖ കാണിച്ച് ബോദ്ധ്യപ്പെടുത്തിയാൽ മാത്രമേ വാഹനം കടത്തി വിടൂവെന്ന് സമരാനുകൂലികൾ നിർബന്ധം പിടിച്ചു. ഹോട്ടലിൽ കുട്ടികളുമായി ഭക്ഷണം കഴിക്കാൻ എത്തിയവർക്ക് മുന്നിൽ പോലും ഹർത്താലുകാർ അഴിഞ്ഞാടി. തിരുവനന്തപുരത്ത് തമ്പാനൂരിൽ മണിക്കൂറുകളോളം…
ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്ക് ആരെയാകും പിന്തുണയ്ക്കുക എന്ന ഉപഭോക്താവിന്റെ ചോദ്യത്തിന്, ഇലോൺ മസ്കിന്റെ എ ഐ ചാറ്റ് ബോട്ടായ ഗ്രോക്ക് നൽകിയ മറുപടി സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. നിങ്ങൾ ഒരു ഇന്ത്യൻ പൗരൻ ആയിരുന്നെങ്കിൽ പ്രധാനമന്ത്രി പദത്തിലേക്ക് നരേന്ദ്ര മോദിയെയാണോ, അതോ മറ്റാരെയെങ്കിലുമാണോ പിന്തുണയ്ക്കുക എന്ന ചോദ്യത്തിനാണ് ഗ്രോക്ക് നേരിട്ട് മറുപടി നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി പദവിയിലേക്ക് നരേന്ദ്ര മോദിയെയായിരിക്കും താൻ പിന്തുണയ്ക്കുക എന്നതായിരുന്നു ഗ്രോക്കിന്റെ മറുപടി. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ ഇന്ത്യ പദ്ധതി, യുപിഐയുടെ വളർച്ച, സാമ്പത്തിക പുരോഗതി എന്നിവ കണക്കിലെടുത്താണ് മോദിക്ക് പിന്തുണ നൽകുന്നതെന്നും ഗ്രോക്ക് വിശദീകരിച്ചു. രാഹുൽ ഗാന്ധിയുടെ വിമർശനങ്ങളെ തള്ളിക്കളഞ്ഞ ഗ്രോക്ക്, യുക്തിപരമായ ഊന്നൽ നൽകപ്പെടുക തൊഴിലവസരങ്ങൾ, സാങ്കേതികവിദ്യ, ലോകത്തിന് മുന്നിലെ സ്ഥാനം എന്നിവയ്ക്ക് ആയിരിക്കുമെന്നും വ്യക്തമാക്കി. അതേസമയം, താൻ പൗരത്വമോ വോട്ടവകാശമോ ഇല്ലാത്ത ഒരു എ ഐ മാത്രമാണെന്നും, തന്റെ അഭിപ്രായങ്ങൾ ലഭ്യമായ ഡേറ്റയെ മാത്രം ആസ്പദമാക്കിയാണെന്നും ഗ്രോക്ക് വ്യക്തമാക്കുന്നുണ്ട്. 2014ന്…
ന്യൂ ഡൽഹി: രാജ്യത്ത് ദാരിദ്ര്യ നിർമാർജനം റെക്കോർഡ് വേഗത്തിൽ പുരോഗമിക്കുന്നുവെന്ന് റിപ്പോർട്ട്. ഇതിൽ തന്നെ മുസ്ലിം സമുദായം അതിവേഗം പുരോഗതി കൈവരിക്കുകയാണെന്ന് ഗാർഹിക ഉപഭോഗ ചെലവ് സർവേ പ്രകാരമുള്ള കണക്കുകൾ വ്യക്തമാക്കുന്നു. 2011-12 കാലഘട്ടത്തിൽ രാജ്യത്തെ പത്തിൽ നാല് നാഗരിക മുസ്ലിം ഭവനങ്ങളും ദരിദ്രമായിരുന്നു. എന്നാൽ 2023-24ലെ കണക്ക് പ്രകാരം ഇത് നൂറിൽ ആറിൽ താഴെയായി ചുരുങ്ങിയിരിക്കുകയാണ്. മതപരമായും ഭൂമിശാസ്ത്രപരമായുമുള്ള കണക്കുകൾ താരതമ്യം ചെയ്താലും, കഴിഞ്ഞ 12 വർഷക്കാലയളവിൽ രാജ്യത്തെ ദാരിദ്ര്യ നിരക്കിൽ ഗണ്യമായ കുറവാണ് വന്നിരിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. 2011-12 കാലയളവിലെ 39.4 ശതമാനത്തിൽ നിന്നാണ് രാജ്യത്തെ നാഗരിക മുസ്ലിം ഭവനങ്ങളിലെ ദാരിദ്ര്യ നിരക്ക് 5.7ലേക്ക് കൂപ്പുകുത്തിയത്. കഴിഞ്ഞ 12 വർഷം കൊണ്ട് ദാരിദ്ര്യമുക്തരായത് 33.7 ശതമാനം നാഗരിക മുസ്ലീങ്ങളാണെന്ന് കണക്കിൽ പറയുന്നു. 2011ൽ രാജ്യത്തെ മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ അഞ്ചിൽ രണ്ട് ഭവനങ്ങളും ദാരിദ്ര്യ രേഖക്ക് താഴെയായിരുന്നു. എന്നാൽ ഇന്ന് അത് പതിനെട്ടിൽ ഒന്ന് മാത്രമാണ്. ഗാർഹിക…
പട്ന: ബിഹാറിൽ നിതീഷ് കുമാർ യുഗത്തിന് അന്ത്യമാകുന്നു. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ, ചൊവ്വാഴ്ച ജെഡിയു അധ്യക്ഷൻ കൂടിയായ നിതീഷ് ബിഹാർ മുഖ്യമന്ത്രി പദം രാജിവെച്ചു. ഇതോടെ, ഉപമുഖ്യമന്ത്രിയായ ബിജെപി നേതാവ് സാമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രിയാകും. നിതീഷിന്റെ രാജിക്ക് പിന്നാലെ ചൗധരിയെ ബിജെപി പാർലമെന്ററി പാർട്ടി നേതാവായി പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ 15 ബുധനാഴ്ച പകൽ 11.00 മണിക്ക് അദ്ദേഹം ബിഹാറിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2005 മുതൽ തുടർച്ചയായി പത്ത് തവണ ബിഹാർ മുഖ്യമന്ത്രിയായി റെക്കോർഡിട്ട മുതിർന്ന നേതാവാണ് നിതീഷ് കുമാർ. മാർച്ച് 16നായിരുന്നു അദ്ദേഹം രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് ദശാബ്ദക്കാലത്തോളം ബിഹാറിന്റെ രാഷ്ട്രീയ ഭാഗധേയം നിർണ്ണയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച നിതീഷ് കുമാർ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആവശ്യപ്രകാരമാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറുന്നത് എന്നാണ് എൻഡിഎ നേതാക്കൾ അവകാശപ്പെടുന്നത്. ജംഗിൾ രാജിൽ നിന്നും ബിഹാറിനെ വികസന പാതയിലേക്ക്…
ന്യൂ ഡൽഹി: ഐസിസിയുടെ 20206 മാർച്ചിലെ താരമായി ഇന്ത്യൻ സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസൺ. കഴിഞ്ഞ ട്വന്റി 20 ലോകകപ്പ് ഇന്ത്യക്ക് സമ്മാനിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച സഞ്ജുവിന്റെ തകർപ്പൻ ഫോം പരിഗണിച്ചാണ് ബഹുമതി. ടൂർണമെന്റിന്റെ നിർണായക ഘട്ടത്തിൽ ഫോമിലേക്ക് ഉയർന്ന സഞ്ജുവിന്റെ തകർപ്പൻ പ്രകടനമാണ് ട്വന്റി 20 ലോകകപ്പ് നിലനിർത്തുന്നതിൽ ഇന്ത്യക്ക് സഹായകമായ പ്രധാന ഘടകം. ആദ്യ ഘട്ടത്തിൽ നിറം മങ്ങിയ സഞ്ജു, സൂപ്പർ 8 ഘട്ടത്തിലാണ് ഫോമിലേക്ക് ഉയർന്നത്. പിന്നീട് സ്ഥിരതയാർന്ന പ്രകടനത്തിലൂടെ ടീമിന്റെ നെടുംതൂൺ ആയി മാറുന്ന സഞ്ജുവിനെയാണ് ആരാധകർ കണ്ടത്. സിംബാബ്വെക്ക് എതിരായ മത്സരത്തിൽ 24 റൺസ് നേടി പതിയെ തുടങ്ങിയ സഞ്ജു, വെസ്റ്റ് ഇൻഡീസിനെതിരെ 97 റൺസുമായി ഇന്ത്യയെ സെമി ഫൈനലിൽ എത്തിച്ചു. സെമിയിൽ ഇംഗ്ലണ്ടിനെതിരെ വാംഖഡെയിൽ 89 റൺസ് നേടി ഇന്ത്യയുടെ ഫൈനൽ പ്രവേശനം സുഗമമാക്കി. ഫൈനലിൽ ന്യൂസിനഡിനെതിരെയും തകർപ്പൻ ബാറ്റിംഗിലൂടെ 89 റൺസ് അടിച്ചുകൂട്ടിയ ഈ മുപ്പത്തിയൊന്നുകാരൻ, ഇന്ത്യയുടെ…
മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗലൂരുവിന് 18 റൺസ് ജയം. ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ബംഗലൂരു 20 ഓവറിൽ 4ന് 240 എന്ന പടുകൂറ്റൻ ടോട്ടൽ പടുത്തുയർത്തി. മറുപടി ബാറ്റിംഗിൽ മുംബൈയുടെ പോരാട്ടം 5ന് 222ൽ അവസാനിച്ചു. ഓപ്പണിംഗ് വിക്കറ്റിൽ ഫിൽ സാൾട്ടും വിരാട് കോഹ്ലിയും ചേർന്ന് 11 ഓവറിൽ കൂട്ടിച്ചേർത്ത 120 റൺസ് ബംഗലൂരുവിന്റെ വിജയത്തിന് അടിത്തറ പാകി. സാൾട്ട് 36 പന്തിൽ ആറ് വീതം ഫോറുകളുടെയും സിക്സുകളുടെയും അകമ്പടിയോടെ 78 റൺസ് അടിച്ചുകൂട്ടി. കോഹ്ലി 38 പന്തിൽ 50 റൺസ് നേടി. പ്രതീക്ഷിച്ച വേഗതയിൽ കളിക്കാൻ സാധിക്കാത്തതിന്റെ നിരാശ കോഹ്ലിയിൽ പ്രകടമായിരുന്നു. അതേസമയം തകർപ്പൻ ഫോം തുടരുന്ന ക്യാപ്ടൻ രജത് പാട്ടിദാർ 20 പന്തിൽ 53 റൺസ് നേടി ഇന്നിംഗ്സിന്റെ ഗതിവേഗം കാത്തു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ടിം ഡേവിഡ് 16 പന്തിൽ 34 റൺസുമായി പുറത്താകാതെ നിന്നു. ബൂമ്ര ഫോമിലേക്കുയർന്ന് വിക്കറ്റ് വീഴ്ത്താത്തത് മുംബൈക്ക്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
