Author: Suneesh

ഇസ്ലാമാബാദ്: അന്താരാഷ്ട്ര ഭീകരവാദ സൂചികയിൽ ഒന്നാമത് എത്തിയതിന് പിന്നാലെ, നാണക്കേടിന്റെ മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരിൽ കുറിച്ച് പാകിസ്താൻ. വായുമലിനീകരണം ഏറ്റവും രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിലാണ് ഏറ്റവും പുതിയതായി പാകിസ്താൻ ഒന്നാമത് എത്തിയിരിക്കുന്നത്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐക്യു എയർ പുറത്തുവിട്ട 2025ലെ വാർഷിക റിപ്പോർട്ടിലാണ് പാകിസ്താന്റെ ദയനീയ സ്ഥിതി വിശദമാക്കുന്നത്. പി എം 2.5 എന്ന അപകടകരമായ സൂക്ഷ്മഘടകങ്ങളുടെ വായുവിലെ സാന്നിധ്യം ആധാരമാക്കിയാണ് ഐക്യു എയർ റിപ്പോർട്ട് തയ്യാറാക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ അംഗീകൃത തോതിനേക്കാൾ 13 മടങ്ങാണ് പാകിസ്താനിലെ വായുവിൽ ഈ ഘടകങ്ങളുടെ സാന്നിധ്യം. പരിശോധനക്ക് വിധേയമാക്കിയ 143 രാജ്യങ്ങളിൽ, 130 ഇടങ്ങളിലെയും വായുവിൽ പി എം 2.5ന്റെ സാന്നിധ്യം സാധാരണയിലും ഉയർന്ന തോതിലാണ് എന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്. പട്ടികയിൽ പാകിസ്താന് പിന്നിൽ രണ്ടാം സ്ഥാനത്ത് ബംഗ്ലാദേശും മൂന്നാമത് താജികിസ്താനുമാണ്. റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ലോണിയാണ് ലോകത്തിൽ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള നഗരം. ലോകത്തിലെ ഏറ്റവും കൂടുതൽ…

Read More

ധാക്ക: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ഫലമായി ഉണ്ടായ ഇന്ധന പ്രതിസന്ധി ബംഗ്ലാദേശിൽ അതിരൂക്ഷമായി തുടരുന്നു. പെട്രോൾ പമ്പുകൾക്ക് മുന്നിൽ സദാസമയവും ഇന്ധനം നിറയ്ക്കാൻ എത്തുന്ന വാഹനങ്ങളുടെ നീണ്ട നിരയാണ്. ഇത് പലപ്പോഴും കൈയ്യാങ്കളികൾക്കും അക്രമങ്ങൾക്കും കാരണമാകുന്നതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. വിതരണത്തിൽ നിയന്ത്രണം നിലനിൽക്കുന്നതിനാൽ ആവശ്യക്കാർക്ക് മതിയായ അളവിൽ ഇന്ധനം നൽകാൻ സാധിക്കുന്നില്ല. ഇത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്. സർക്കാരിന്റെ ഭാഗത്ത് നിന്നും കാര്യക്ഷമമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് പമ്പുടമകൾ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്തെ പെട്രോൾ പമ്പുകൾ ഏത് സമയത്തും അടച്ച് പൂട്ടാവുന്ന അവസ്ഥയിലാണ്. സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്. പല ഉൾനാടൻ പ്രദേശങ്ങളിലും ആയുധധാരികളായി, വ്യാജ നമ്പർ പ്ലേറ്റ് വെച്ച വാഹനങ്ങളിൽ എത്തുന്ന ആൾക്കൂട്ടങ്ങൾ പമ്പുകൾ കൈയ്യേറി ഇന്ധനം കൊള്ളയടിക്കുന്ന വാർത്തകളും പുറത്ത് വരുന്നതായി പമ്പ് ഉടമകളുടെ സംഘടന ചൂണ്ടിക്കാട്ടുന്നു. ഇന്ധന ദൗർലഭ്യത്തിന് പുറമേ, മതിയായ സുരക്ഷയില്ലാതെ ജോലി ചെയ്യേണ്ട അവസ്ഥയിലാണ് പമ്പുകളിലെ…

Read More

മലയാള സിനിമയുടെ തലവര മാറ്റിയ ജീത്തു ജോസഫ്- മോഹൻലാൽ ചിത്രം ദൃശ്യത്തിന്റെ മൂന്നാം ഭാഗം വൈകും. നേരത്തേ ഏപ്രിലിൽ റിലീസ് തീരുമാനിച്ചിരുന്ന ചിത്രം, ഇനി മെയ് മാസത്തിലാകും പ്രേക്ഷകർക്ക് മുന്നിലെത്തുക എന്നതാണ് പുതിയ അപ്ഡേറ്റ്. 2026 മെയ് 21ന്, അതായത് മോഹൻലാലിന്റെ 66ആം പിറന്നാൾ ദിനത്തിലാകും ദൃശ്യം 3, ആഗോള റിലീസായി എത്തുക. https://www.facebook.com/ActorMohanlal/posts/pfbid0ZtyziuCP2zKgerJkW2qpV6JAq9P4qavQzdhdmah4qpWjLx2y43Afhix8GVbDgp3el ഭൂതകാലം ഒരിക്കലും നിശ്ശബ്ദമാകില്ല, അത് കാത്തിരിക്കുക മാത്രമാണ് ചെയ്യുക. ജോർജ്ജുകുട്ടി വരുന്നു, 2026 മെയ് 21ന് എന്നാണ് ചിത്രത്തിന്റെ പുതിയ പോസ്റ്ററിനൊപ്പം സാമൂഹിക മാധ്യമങ്ങളിൽ മോഹൻലാൽ കുറിച്ചിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഗൾഫ് റിലീസിലെ അനിശ്ചിതത്വമാകം റിലീസ് മാറ്റിവെക്കാൻ കാരണം എന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. മോഹൻലാലിനൊപ്പം മീന, സിദ്ദീഖ്, അൻസിബ ഹസ്സൻ, ആശ ശരത്, എസ്തർ അനിൽ, മുരളി ഗോപി തുടങ്ങിയവരും ദൃശ്യം 3ൽ അണിനിരക്കുന്നു. ഫാമിലി- ത്രില്ലർ കാറ്റഗറിയിൽ ഒരുങ്ങുന്ന ചിത്രം മുൻ ഭാഗങ്ങളെ മുൻനിർത്തി വലിയ പ്രതീക്ഷകളാണ് ആസ്വാദകർക്ക് സമ്മാനിക്കുന്നത്.

Read More

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ, തന്റെ ആസ്തികൾ മുഴുവൻ വെളിപ്പെടുത്തിയിട്ടില്ല എന്ന കോൺഗ്രസിന്റെ ആരോപണത്തിന് പരിഹാസം കലർന്ന മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഒരുകാലത്ത് രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ളതും ഏറ്റവും വലുതുമായിരുന്ന രാഷ്ട്രീയ പാർട്ടിയുടെ ഇന്നത്തെ അവസ്ഥയോർത്ത് സഹതാപം തോന്നുന്നു. ഇന്ന് നുണകൾ വിറ്റാണ് അവർ പിടിച്ച് നിൽക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു. തകർന്ന് കൊണ്ടിരിക്കുന്ന മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനമായ സിപിഎമ്മുമായി ബിജെപി ഡീൽ ഉണ്ടാക്കി എന്നതാണ് കോൺഗ്രസിന്റെ പുതിയ നുണ. അത് ചിലവാകാതെ വന്നപ്പോൾ അവർ എനിക്ക് എതിരായ പഴയ ചീറ്റിപ്പോയ നുണകൾ പൊടിതട്ടി എടുക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തും അവർ ഇത് തന്നെ പറഞ്ഞു. അദ്ദേഹം ചൂണ്ടിക്കാട്ടി. അവർ എന്റെ ആദായ നികുതിയെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചു. എന്റെ വീടിനെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചു. കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ ഫലപ്രദമായ നയങ്ങൾ അവതരിപ്പിക്കുന്നതിന് പകരം അവർ ഇത്തരം നുണകൾ പ്രചരിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു. എനിക്ക് അവരോട്…

Read More

ദുബായ്: അണ്ടർ 19 ഏഷ്യാ കപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. ദുബായിലെ ഐസിസി അക്കാഡമി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 90 റൺസിനാണ് ഇന്ത്യ പാകിസ്താനെ തകർത്തത്. ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 46.1 ഓവറിൽ 240 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗിൽ 41.2 ഓവറിൽ 150 റൺസിൽ പാകിസ്താന്റെ പോരാട്ടം അവസാനിച്ചു. സ്റ്റാർ ബാറ്റ്സ്മാൻ വൈഭവ് സൂര്യവംശി തിളങ്ങാതെ പോയ മത്സരത്തിൽ, ഹൈദരാബാദിന്റെ മലയാളി താരം ആരോൺ ജോർജ് ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഏകദിനത്തിന് അനുയോജ്യമായ ക്ലാസ്സും ക്ഷമാശീലവും നിറഞ്ഞ പക്വമാർന്ന ഇന്നിംഗ്സ് കളിച്ച ആരോൺ 88 പന്തിൽ 12 ഫോറുകളും ഒരു സിക്സറും ഉൾപ്പെടെ 85 റൺസ് നേടി. അവസാന ഘട്ടത്തിൽ ആഞ്ഞടിച്ച കനിഷ്ക് ചൗഹാൻ 46 പന്തിൽ 46 റൺസ് നേടി. പാകിസ്താന് വേണ്ടി അബ്ദുൾ സുബ്ഹാൻ, മുഹമ്മദ് സയ്യാം എന്നിവർ 3 വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിംഗിൽ, മികച്ച പേസ്-…

Read More

സംസ്ഥാന ചരിത്രത്തിൽ ആദ്യമായി തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം പിടിച്ച് ബിജെപി. നാലര പതിറ്റാണ്ട് നീണ്ടു നിന്ന ഇടത് മുന്നണിയുടെ ഭരണത്തിനാണ് തലസ്ഥാന നഗരിയിൽ തിരശ്ശീല വീഴുന്നത്. 101 അംഗ കോർപ്പറേഷനിൽ തിരഞ്ഞെടുപ്പ് നടന്ന 100 ഡിവിഷനുകളിൽ 50 ഇടത്ത് വിജയിച്ചാണ് ബിജെപി നയിക്കുന്ന എൻഡിഎ ഏറ്റവും വലിയ ഒറ്റ കക്ഷിയാകുന്നത്. എൽഡിഎഫിന് 29 സീറ്റുകൾ ലഭിച്ചപ്പോൾ 19 സീറ്റുകൾ യുഡിഎഫിന് ലഭിച്ചു. രണ്ടിടങ്ങളിൽ സ്വതന്ത്ര സ്ഥാനാർത്ഥികൾ ജയിച്ചു. സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് വിഴിഞ്ഞത്ത് തിരഞ്ഞെടുപ്പ് നടന്നിരുന്നില്ല. 2015ലെ 7 സീറ്റുകളിൽ നിന്നാണ് തിരുവനന്തപുരത്ത് 2020ൽ 35ലേക്കും 2025ൽ 50ലേക്കും ബിജെപി ഉയർന്നത്. ദീർഘവീക്ഷണത്തോടെയുള്ള ചിട്ടയായ സംഘടനാ പ്രവർത്തനവും മികച്ച നേതൃപാടവവും കേന്ദ്ര നേതൃത്വത്തിൽ നിന്നുള്ള നിർലോഭമായ പിന്തുണയുമാണ് ബിജെപിയെ ഇതിന് പ്രാപ്തമാക്കിയത്. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതലുള്ള കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചത്. ആർ എസ് എസ്സിനെ പൂർണ്ണമായും വിശ്വാസത്തിൽ എടുത്തുകൊണ്ടാണ് പാർട്ടി നയരൂപീകരണം നടത്തിയത്.…

Read More

തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകരായ കെ ജെ ജോയ്, എ ടി ഉമ്മർ എന്നിവരുടെ സ്മരണാർത്ഥം, തിരുവനന്തപുരം ഫൈൻ ആർട്ട്സ് സൊസൈറ്റി, പൂജപ്പുര സരസ്വതി മണ്ഡപത്തിൽ സംഘടിപ്പിച്ച സംഗീതാർച്ചന ടി കെ നായർ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമ്മേളനത്തിൽ ഫൈൻ ആർട്ട്സ് സൊസൈറ്റി പ്രസിഡന്റ് തോംസൺ ലോറൻസ് അധ്യക്ഷത വഹിച്ചു. മുൻ എം പി പന്ന്യൻ രവീന്ദ്രൻ, പി ആർ ഡി ഡയറക്ടർ കെ വി സുഭാഷ് ഐഎഎസ്, ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോക്ടർ രാധാകൃഷ്ണൻ, പ്രശസ്ത ഗായകൻ പന്തളം ബാലൻ, സുരേന്ദ്രൻ കളിക്കൂട്ടം, കെ വി മോഹൻ, വേണുഗോപാലൻ നായർ, ഡോ. സജീവ് നായർ, അലോഷ്യസ് പെരേര, ഡോക്ടർ മുരളീധരൻ നായർ, രാജമാലിക സുശീല, ജയദേവി ടീച്ചർ, സ്വപ്ന ഗോപി, ഗിരി പ്രസാദ്, സരിത തോമസ്, ചിത്രലേഖ, മായ ദേവി തുടങ്ങിയവർ സംസാരിച്ചു. പ്രശസ്ത സിത്താറിസ്റ്റ് മുരളി മേനോന്റെ സിത്താർ വാദനം, പ്രശസ്ത ഗായകരുടെ ഗാനാലാപനം, സംഗീതാർച്ചന എന്നിവയും…

Read More

അനഘ കെ പി കേരളത്തിലെ കോർപ്പറേഷനുകളിൽ കണ്ണൂരിന് ചെറുപ്പമാണ്. കേരളത്തിൽ അവസാനമായി രൂപം കൊണ്ട കോർപ്പറേഷൻ ആണ് കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ. 2015 ൽ ആയിരുന്നു പിറവി. നിലവിൽ ഉണ്ടായിരുന്ന നഗരസഭയോട് പള്ളിക്കുന്ന്, പുഴാതി, എളയാവൂർ, എടക്കാട്, ചേലോറ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളും ചേർത്താണ് പുതിയ മുനിസിപ്പൽ കോർപ്പറേഷൻ രൂപീകരിച്ചത്. 2015 ൽ തന്നെ ആദ്യ തിരഞ്ഞെടുപ്പ് നടന്നു. ആദ്യ പോരാട്ടത്തിൽ എൽഡിഎഫും യുഡിഎഫും 27 സീറ്റുകൾ വീതം നേടി സമൻമാർ ആയി. ഒരു സീറ്റ് വിമതനും നേടി. വിമതന്റെ പിന്തുണയോടെ കോർപ്പറേഷൻ ഭരിക്കുന്നതിനുള്ള ആദ്യ ഊഴം എൽഡിഎഫിന് ലഭിച്ചു. എൽഡിഎഫിന്റെ ഇ.പി ലതയാണ് കോർപ്പറേഷനിലെ ആദ്യ മേയർ. 2020 ൽ നടന്ന രണ്ടാം അങ്കത്തിൽ കോർപ്പറേഷൻ യുഡിഎഫിനെ തുണച്ചു. 55 സീറ്റിലേക്ക് നടന്ന മത്സരത്തിൽ 20 സീറ്റ് യുഡിഎഫിനും,19 സീറ്റ് എൽഡിഎഫിനും, ഒരു സീറ്റ് എൻഡിഎയ്ക്കും ഒരു സീറ്റ് സ്വതന്ത്രനും ലഭിച്ചു. യു ഡി എഫിലെ മുസ്ലീഹ് മഠത്തിലാണ് നിലവിലെ മേയർ.…

Read More

സുനീഷ് വി ശശിധരൻ നുഴഞ്ഞുകയറ്റങ്ങളെയോ കടന്നുകയറ്റങ്ങളെയോ ഒളിഞ്ഞ് നോട്ടങ്ങളെയോ ചൊല്ലി ലവലേശം ആശങ്കയില്ലാതെ, എന്നാൽ സ്വകാര്യതയുടെ സ്വയംകൃത മാനദണ്ഡങ്ങളെ മാനിച്ച്, വിശാലമായി തുറന്നിട്ടിരിക്കുന്ന സർഗ്ഗാത്മകതയുടെ വാതായനങ്ങൾ. സഹൃദയ ദൃഷ്ടിയുടെ വ്യവസ്ഥാപിതമോ വൈയക്തികമോ ആയ മാനകങ്ങൾക്ക് മുന്നിൽ സാഭിമാനം തെളിഞ്ഞു വരുന്ന വാങ്മയ ചിത്രങ്ങൾ. വ്യക്തിത്വം സ്വയം ഉരുവമാർന്ന കഥാപാത്രങ്ങൾ. കേവലം സാഹിത്യ, സാമൂഹിക, രാഷ്ട്രീയ നിർവചനങ്ങൾക്കപ്പുറം തികച്ചും സൃഷ്ടിപരമായ തന്നിടം അടയാളപ്പെടുത്തുന്ന മനോഹരമായ 11 കഥകളുടെ സമാഹാരം. അതാണ് യുവ എഴുത്തുകാരി ഒ. നിഷമോളുടെ, ‘ആളൊഴിഞ്ഞ ഇരിപ്പിടങ്ങൾ‘. വായനക്കാരന്റെ ചിന്താസ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ട്, അഥവാ അതിന്റെ ആഴങ്ങളെ അളക്കാൻ കഥാകാരി നടത്തുന്ന കൗതുകപൂർവ്വമായ പരിശ്രമമാണ് ‘അവൾ‘ എന്ന കഥ. ആദ്യകാല ബ്ലോഗുകളിൽ എവിടെയോ കുറിച്ച ‘ട്രാങ്ക്വലൈസർ‘ എന്ന കുറിപ്പിന്റെ ആശയതന്തുവിനെ ഓർമ്മിപ്പിക്കുന്ന പശ്ചാത്തലമാണ് ഈ കഥയുടേത്. കാൽപ്പനികതയും പൈങ്കിളിയും തമ്മിലുള്ള വ്യത്യാസം കൃത്യമായി അടയാളപ്പെടുത്തുന്നതാണ് ഇതിന്റെ പ്രമേയം. ‘ലഹരി‘ എന്ന കഥ, തലക്കെട്ടിലെ മുൻധാരണകൾക്ക് അപ്പുറം കടന്നുചെന്ന് അനുവാചക ഹൃദയത്തെ വേട്ടയാടുന്നു. ‘പ്രണയത്തിലെ…

Read More

രാജ്യം ഉറ്റുനോക്കിയ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ, പ്രതിപക്ഷ മഹാസഖ്യത്തെ നിലംപരിശാക്കി ചരിത്ര വിജയത്തോടെ ഭരണത്തുടർച്ച നേടി ദേശീയ ജനാധിപത്യ സഖ്യം. ഭൂരിപക്ഷം എക്സിറ്റ് പോൾ ഫലങ്ങളും ഭരണത്തുടർച്ച പ്രവചിച്ചിരുന്നുവെങ്കിലും, അവയെ എല്ലാം കവച്ചു വെക്കുന്ന മുന്നേറ്റമാണ് എൻഡിഎ ബിഹാറിൽ നടത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറിയപ്പോൾ, മറുപക്ഷത്ത് കോൺഗ്രസ് ഏറ്റുവാങ്ങിയത് ദയനീയ പരാജയമായിരുന്നു. 243 അംഗ നിയമസഭയിൽ പരമാവധി 170 സീറ്റുകളാണ് എൻഡിഎയ്ക്ക് എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നത്. 160 ആയിരുന്നു അമിത് ഷായുടെ പോലും കണക്കുകൂട്ടൽ. എന്നാൽ, 200ൽ അധികം സീറ്റുകളാണ് ബിഹാർ ജനത ഭരണത്തുടർച്ചയ്ക്കായി നൽകിയിരിക്കുന്നത്. ഇതിൽ തന്നെ, 101 സീറ്റുകളിൽ മത്സരിച്ച് 89 ഇടങ്ങളിൽ വിജയിച്ച ബിജെപിയാണ് ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത്. 2020ൽ നിന്നും നില മെച്ചപ്പെടുത്താൻ, മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിന് സാധിച്ചതും എൻഡിഎയ്ക്ക് നേട്ടമായി. പ്രതിപക്ഷ സഖ്യം പരമാവധി നേടിയത് 35 സീറ്റുകൾ മാത്രമാണ്. അതിൽ കോൺഗ്രസ് ഏറെക്കുറെ വംശനാശം വന്ന അവസ്ഥയിലുമാണ്.…

Read More