- ഗർഭസ്ഥശിശുവിന് മൈക്രോസെഫാലി എന്ന അപൂർവ്വ രോഗാവസ്ഥ : എട്ട് മാസം ഗർഭിണിയായ സ്ത്രീയ്ക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി
- എംഡിഎംഎക്ക് പകരം കര്പ്പൂരം നല്കി ; മലപ്പുറത്ത് യുവാക്കൾ തമ്മിലടി
- ഹൈവേയിൽ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസിൽ യുവതിയുടെ തലയോട്ടി ; ഭർത്താവിന്റെ കുടുക്കി സ്വർണ്ണക്കടയിലെ സഞ്ചി
- 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്തു : അപവാദ പ്രചാരണം നടത്തുന്നു : എലിസബത്ത് ഉദയനെതിരെ പരാതി നൽകി ബാല
- ബെംഗളൂരുവിൽ നിന്ന് കേരളത്തിലേയ്ക്ക് ലഹരി ഒഴുകുന്നു ; പ്രധാന കണ്ണി ഷെഫീഖ് : നൈജീരിയൻ പൗരൻ അടക്കം രണ്ട് പേർ കൂടി പിടിയിൽ
- ‘ എന്റെ മുഖത്ത് അടിച്ചു , അച്ഛനെയും കേസിൽ കുടുക്കുമെന്ന് പറഞ്ഞു ‘ : താൻ നിരപരാധിയാണെന്ന പല്ലവി ആവർത്തിച്ച് രണ്യ റാവു
- പാകിസ്ഥാനിൽ ലഷ്കർ ഭീകരൻ അബു ഖത്തലിനെ അജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തി
- കോട്ടയത്ത് കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ
Author: Suneesh
മുംബൈ : മഹാരാഷ്ട്രയിൽ 5 പേർക്ക് ഗില്ലെയ്ൻ ബാരെ സിൻഡ്രോം രോഗബാധ സ്ഥിതീകരിച്ചു. രോഗ ലക്ഷണങ്ങളുമായി 26 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരെ വെന്റിലേറ്ററിലേക്ക് മാറ്റി. എട്ടുപേരുടെ നില ഗുരുതരമായി തുടരുന്നതിനാൽ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. പ്രതിദിനം രോഗലക്ഷണം ഉള്ളവർ വർദ്ധിക്കുന്നത് ആശങ്കയുളവാക്കുന്നു എന്ന് പൂനൈ മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. അതീവ ജാഗ്രത വേണമെന്ന് മഹാരാഷ്ട്ര സർക്കാർ മുന്നറിയിപ്പ് നൽകി . ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫറൽ നാഡി വ്യവസ്ഥയെ ബാധിക്കുന്ന അപൂർവ്വ ന്യൂറോളജിക്കൽ അവസ്ഥയാണ് ഗില്ലെയ്ൻ ബാരെ സിൻഡ്രോം. കാംപിലോബാക്റ്റർ ജെജുനി എന്ന ബാക്ടീരിയ കാരണം ഉണ്ടാകുന്ന മാരകമായ രോഗാവസ്ഥയാണ് ഗില്ലെയ്ൻ ബാരെ സിൻഡ്രോം.
പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. തെളിവ് നശിപ്പിക്കാൻ സഹായിച്ച അമ്മാവൻ നിർമ്മല കുമാരൻ നായർക്ക് മൂന്ന് വർഷത്തെ തടവും കോടതി ശിക്ഷയായി വിധിച്ചു. ക്രിമിനൽ പശ്ചാത്തലമില്ലെന്നതും, പ്രായംകുറവാണെന്നതും വധശിക്ഷയ്ക്ക് തടസമല്ലെന്ന് വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. ആസൂത്രിത കൊലപാതകമാണ് ഗ്രീഷ്മ നടത്തിയതെന്നും കോടതി അടിവരയിട്ടു. കോളേജിലേക്കുള്ള ബസ് യാത്രയിൽ ഉടലെടുത്ത പ്രണയം, പിന്നീട് ശാരീരിക ബന്ധത്തിലേക്കും വിവാഹത്തിലേക്കും നയിക്കപ്പെട്ടു. ഷാരോണിന്റെ വീട്ടിൽ വെച്ചും പിന്നീട് പള്ളിയിൽ വെച്ചും ഗ്രീഷ്മയുടെ പൂർണ്ണ സമ്മതത്തോടെ വിവാഹം നടന്നു. എന്നാൽ വിഷയം ഗ്രീഷ്മയുടെ വീട്ടിൽ അറിഞ്ഞതോടെ, മനസ്സ് മാറ്റാനുള്ള ശ്രമങ്ങളും പുതിയ വിവാഹാലോചനകളും ആരംഭിച്ചു. ജാതിയിലെ അന്തരവും, വരാനിരിക്കുന്ന പുതിയ വൈവാഹിക ബന്ധത്തിൽ നിന്നും ലഭിക്കാൻ പോകുന്ന നേട്ടങ്ങളും ബുദ്ധിമതിയും കൗശലക്കാരിയും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവളുമായ ഗ്രീഷ്മയെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു. ഷാരോണുമായി അകലാൻ ഗ്രീഷ്മ കണ്ടെത്തിയ കാരണം, ആദ്യ ഭർത്താവ് മരിച്ച് പോകുമെന്നുള്ള ജ്യോതിഷ…
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ നാൽപ്പത്തിയേഴാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ പരാജയപ്പെടുത്തിയാണ് പ്രസിഡന്റ് പദവിയിലേക്കുള്ള ട്രമ്പിന്റെ രണ്ടാം വരവ്. ട്രമ്പിനോടൊപ്പം അമേരിക്കയുടെ പുതിയ വൈസ് പ്രസിഡന്റായി ജെ ഡി വാൻസും അധികാരമേറ്റു. അമേരിക്കയുടെ കഷ്ടകാലം അവസാനിച്ച സുദിനം എന്നാണ് താൻ അധികാരമേറ്റ ജനുവരി 20നെ ട്രമ്പ് വിശേഷിപ്പിച്ചത്. അതേസമയം, അഴിമതിയും കഴിവുകേടും നിറഞ്ഞ കാലഘട്ടം എന്നാണ് ബൈഡന്റെ ഭരണകാലത്തെ ട്രമ്പ് വിമർശിച്ചത്. അമേരിക്കൻ ജനതയ്ക്ക് തങ്ങളുടെ ജനാധിപത്യവും വിശ്വാസവും സമ്പത്തും സ്വാതന്ത്ര്യവും മടക്കി നൽകുക എന്നതാണ് തന്റെ കർത്തവ്യം. അമേരിക്കയെ താൻ വീണ്ടും ഒന്നാമത് എത്തിക്കും. അമേരിക്കയുടെ പരമാധികാരം തിരിച്ച് പിടിക്കുമെന്നും ട്രമ്പ് പറഞ്ഞു. അമേരിക്കൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് അദ്ധ്യക്ഷനായ ചടങ്ങിലായിരുന്നു ട്രമ്പിന്റെ സത്യപ്രതിജ്ഞ. നിരവധി ലോക നേതാക്കളും പൗരപ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
കൊച്ചി : കൂത്താട്ടുകുളത്തെ വനിതാ കൗൺസിലറെ തട്ടിക്കൊണ്ടുപോയ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്തു . ചെള്ളക്കപ്പടി ബ്രാഞ്ച് സെക്രട്ടറി അരുൺ വി മോഹനനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കൂത്താട്ടുകുളത്തെ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ചാണ് ഇയാളെ പിടികൂടിയത്. എൽഡിഎഫ് ഭരിക്കുന്ന കൂത്താട്ടുകുളത്തെ നഗരസഭയിൽ യുഡിഎഫ് നൽകിയ അവിശ്വാസ പ്രമേയത്തിൻമേലുള്ള ചർച്ചയിൽ പങ്കെടുക്കാൻ എത്തിയ കൗൺസിലർ കലാ രാജുവിനെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയതായി പരാതി ഉയർന്നിരുന്നു. തന്നെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയെന്നും , അതുകഴിഞ്ഞ്, സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ തന്നെ എത്തിക്കുകയും, പരിക്കുകളോടെ സിപിഎം പ്രവർത്തകർ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തെന്ന് ആരോപിച്ച് കലാ രാജു രംഗത്ത് വരികയുണ്ടായി. പൊതുജന മധ്യത്തിലൂടെ തന്നെ കാറിലേക്ക് വലിച്ചെറിയുകയും , കാറിന്റെ ഡോറിനടിയിൽ കുടുങ്ങിയ കാൽ എടുക്കാൻ അനുവദിച്ചില്ലെന്നും കല രാജു പറഞ്ഞു. കൂടാതെ യുഡിഎഫിന് അനുകൂലമായി താൻ വോട്ട് ചെയ്യുമെന്ന് മനസ്സിലാക്കിയതാണ് തട്ടിക്കൊണ്ടുപോകാൻ…
കൊൽക്കത്ത: കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജിലെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷയും 50000 രൂപ പിഴയും വിധിച്ച് കോടതി. കൊലപാതകം, ബലാത്സംഗം, മരണ കാരണമായ അക്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ. ഡോക്ടറുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 17 ലക്ഷം രൂപ നൽകണമെന്ന് കോടതി നിർദ്ദേശിച്ചെങ്കിലും കുടുംബം പണം സ്വീകരിക്കാൻ തയ്യാറായില്ല. ഓരോ പെൺകുട്ടികളുടെയും സംരക്ഷണം സർക്കാർ ചുമതലയാണെന്നും, അതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നും കോടതി വിമർശിച്ചു. പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ, താൻ കുറ്റക്കാരനല്ലെന്നും തന്നെ കേസിൽ അകപ്പെടുത്തിയതാണെന്നും പ്രതി കോടതിയിൽ പറഞ്ഞു. അതോടൊപ്പം, പോലീസ് തന്നെ മർദ്ദിച്ചാണ് മൊഴിയെടുത്തതെന്നും സിബിഐ തന്നെ കേൾക്കാൻ തയ്യാറായില്ല എന്നും പ്രതി സഞ്ജയ് റോയ് പറഞ്ഞു. എന്നാൽ വ്യക്തമായ തെളിവുകളോടെയാണ് പ്രതിയെ കുറ്റക്കാരനാക്കിയതെന്നും, ഇത്തരത്തിലുള്ള കേസുകൾ അപൂർവമാണെന്നും, പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും എന്നാൽ മാത്രമേ സമൂഹത്തിൽ നിയമ…
ചെന്നൈ: മോഹൻലാൽ നായകനായ സിദ്ദിഖ് ലാൽ ചിത്രം വിയറ്റ്നാം കോളനിയിലെ റാവുത്തർ എന്ന വില്ലൻ കഥാപാത്രത്തെ അനശ്വരമാക്കിയ തെലുങ്ക് നടന്‍ വിജയ രംഗരാജു അന്തരിച്ചു. 70 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. സിനിമാ ചിത്രീകരണത്തിനിടെ കഴിഞ്ഞയാഴ്ച ഹൈദരാബാദില്‍ വെച്ച് വിജയ രംഗരാജുവിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികില്‍സ പുരോഗമിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. നന്ദമൂരി ബാലകൃഷ്ണയുടെ ഭൈരവ ദ്വീപം എന്ന ചിത്രത്തിലൂടെയാണ് വിജയ രംഗരാജു തെലുങ്ക് സിനിമയിൽ ചുവടുറപ്പിക്കുന്നത്. അഭിനയത്തിന് പുറമെ ബോഡി ബില്‍ഡിംഗ്, ഭാരോദ്വഹനം മേഖലകളിലും സജീവമായിരുന്നു. തെലുങ്ക്, മലയാളം സിനിമകളിലായി നിരവധി വില്ലൻ വേഷങ്ങളും സഹനടന്റെ വേഷങ്ങളും ചെയ്തിട്ടുണ്ട്.
പത്തനംതിട്ട : ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.ഓമല്ലൂർ അച്ചൻകോവിലാറ്റിൽ കുളിക്കുന്നതിനിടെയാണ് അപകടം. ഇലവുന്തിട്ട സ്വദേശി ശ്രീശരൺ, ചീക്കനാൽ സ്വദേശി ഏബൽ എന്നിവരാണ് മരിച്ചത്. ഇരുവരും പത്താം ക്ലാസ് വിദ്യാർത്ഥികളാണ്. ഒരു സ്വകാര്യ ട്യൂഷൻ സെന്റർ സംഘടിപ്പിച്ച ഫൂട്ബോൾ മത്സരത്തിൽ പങ്കെടുക്കാനായി മുള്ളരിക്കാടിന് സമീപമുള്ള ടർഫിൽ എത്തിയതായിരുന്നു ഇരുവരും. പിന്നീട് കുളിക്കാൻ അച്ഛൻകോവിലാറ്റിൽ ഇറങ്ങിയപ്പോൾ ആണ് അപകടം ഉണ്ടായത്. സഹപാഠികളും നാട്ടുകാരും ചേർന്ന് അദ്യം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും കുട്ടികളെ കണ്ടെത്താൻ ആയില്ല. പിന്നീട്, അഗ്നിരക്ഷാസേനയുടെ സ്‌കൂബ സംഘം എത്തി നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്താൻ സാധിച്ചത്. മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
റബാത്ത്: രക്തത്തിൽ കുളിച്ച് പിടയുന്നവ, പ്രാണവേദനയിൽ അലറി വിളിക്കുന്നവ, ഇടുങ്ങിയ കൂടുകളിൽ ശ്വാസം മുട്ടി പിടയുന്നവ, തെരുവ് നായ്ക്കളുടെ നരകയാതനകളുടെ കഥകളാണ് മൊറോക്കോയിൽ നിന്നും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. 2030ൽ സ്പെയിനിലും പോർച്ചുഗലിലുമായി നടക്കുന്ന ഫിഫ ലോകകപ്പിലെ ഏതാനും ചില മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കാൻ അവസരം ലഭിച്ചതിന്റെ പേരിലാണ് രക്തം മരവിക്കുന്ന ഈ ക്രൂരതകൾ മൊറോക്കോയിൽ അരങ്ങേറുന്നത്. എന്തിന്റെ പേരിലായാലും ശരി, മിണ്ടാപ്രാണികൾക്ക് എതിരെ നടക്കുന്ന ഈ കൊടുംക്രൂരതയ്ക്കെതിരെ ആഗോള തലത്തിൽ പ്രതിഷേധങ്ങൾ ഉയരുകയാണ്. മൊറോക്കോയുടെ നികൃഷ്ടരഹസ്യം എന്ന പേരിൽ ആഗോള മൃഗസംരക്ഷക സംഘടനകൾ പുറത്തു വിടുന്ന വീഡിയോകൾ മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്നതാണെന്ന് ഡെയ്ലി മെയിൽ പത്രം റിപ്പോർട്ട് ചെയ്യുന്നു. സംഭവം വിവാദമായതോടെ ഫിഫയുടെ ഇടപെടൽ 2024ൽ ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് കൂട്ടക്കൊലകൾ അവസാനിപ്പിച്ചതായി മൊറോക്കോ അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോഴും നായ്ക്കുരുതികൾ നിർബാധം തുടരുകയാണ് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. നായ്ക്കളുടെ ശരീരത്തിലേക്ക് വിഷം കുത്തിവെച്ചും ഭക്ഷണത്തിൽ കലർത്തി നൽകിയുമാണ് പ്രധാനമായും കൊലപ്പെടുത്തുന്നത്.…
ഡൽഹി :ഉത്തർ പ്രാദേശിലെ പ്രയാഗ് രാജിൽ മഹാകുംഭമേളയ്ക്കിടെ വൻ തീപ്പിടുത്തം. നിരവധി ടെന്റുകൾ കത്തി നശിച്ചു. തീർത്ഥാടകർക്കായി ഒരുക്കിയ ക്യാമ്പിലെ പാചകവാത സിലണ്ടറിൽ നിന്നാണ് തീപ്പിടുത്തം ഉണ്ടായത്. ഇത് വരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രയാഗ് രാജിലെ ശാസ്ത്രി പാലത്തിനു സമീപമാണ് തീ ഉയരുന്നത് കണ്ടത്. തുടർന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു . ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീ അണയ്ക്കാൻ സാധിച്ചത്. തീ പിടിച്ചതിനെ തുടർന്ന് ചുറ്റിലും വലിയ രീതിയിൽ പുകയുയർന്നത് പരിഭ്രാന്തി പരത്തിയെങ്കിലും കൃത്യസമയത്തെ ഇടപെടൽ കാരണം വൻ ദുരന്തമാണ് ഒഴിവായത്. മൊത്തം 10 ടെന്റുകളാണ് കത്ത് നശിച്ചത്. സെക്ടർ പത്തൊമ്പതിൽ ഗീതാപ്രസ്സിന്റെ ടെന്റിലാണ് തീ ഉയർന്നത്. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലെ മഹാ കുംഭ മേളയിൽ പങ്കെടുക്കുവാൻ ലോകത്തിലെ പല ഭാഗങ്ങളിൽ നിന്നുമാണ് തീർത്ഥാടകർ എത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ തീർത്ഥാടകരുടെ വൻ തിരക്കും അനുഭവപ്പെടുന്നുണ്ട്. തീർത്ഥാടകരുടെ തിരക്ക് മാനിച്ച് വലിയ സന്നാഹങ്ങളാണ് പ്രാദേശിക, ജില്ലാ ഭരണകൂടങ്ങളും സംസ്ഥാന, കേന്ദ്ര…
പാലക്കാട്: ഫലസിദ്ധി വാഗ്ദാനം ചെയ്ത് മരുന്നുകളുടെ പരസ്യം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ പതഞ്ജലി സ്ഥാപകനും യോഗചാര്യനുമായ ബാബ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2. ഫലസിദ്ധി വാഗ്ദാനം ചെയ്ത് ഔഷധങ്ങളുടെ പരസ്യം നൽകിയതിലെ നിയമ ലംഘനം ചൂണ്ടിക്കാട്ടി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കേസിൽ കോടതിക്ക് മുമ്പാകെ കഴിഞ്ഞ മാസം 16ന് ഹാജരാകാൻ രാംദേവിന് സമൻസ് അയച്ചിരുന്നു. എന്നാൽ അദ്ദേഹം ഹാജരായിരുന്നില്ല. ഇതിനെ തുടർന്നാണ് ഫെബ്രുവരി ഒന്നിന് നേരിട്ട് ഹാജരാകാൻ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി കമ്പനിയുടെ ഉത്പന്നങ്ങളുടെ പരസ്യങ്ങൾക്കെതിരെ കണ്ണൂർ സ്വദേശിയായ ഡോക്ടറാണ് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് പരാതി നൽകിയത്. അമിത രക്തസമ്മർദം, പ്രമേഹം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ സുഖപ്പെടുത്തുമെന്ന് ചില ഉത്പന്നങ്ങളുടെ പരസ്യങ്ങളിൽ വാഗ്ദാനം ചെയ്തിരുന്നു. ഇത്തരത്തിൽ പരസ്യങ്ങൾ നൽകുന്നത് നിയമ പ്രകാരം കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ബാബ രാംദേവിനെതിരായ കേസ് ദേശീയ…
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.