- ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്
- വൈസ് ക്യാപ്ടൻ സ്ഥാനത്തും രാഹുലില്ല; ഈ സീസണിൽ ഡൽഹിയുടെ ഉപനായകൻ ഈ മുൻ ബംഗലൂരു താരം
- അജിത് ഡോവലിന് പിന്നാലെ രാജ്നാഥ് സിംഗുമായും കൂടിക്കാഴ്ച നടത്തി തുളസി ഗബ്ബാർഡ്; ആഗോള ഭീകരതയുടെ വേരറുക്കാൻ ഒരുമിച്ച് പോരാടുമെന്ന് പ്രഖ്യാപനം
- ഗർഭസ്ഥശിശുവിന് മൈക്രോസെഫാലി എന്ന അപൂർവ്വ രോഗാവസ്ഥ : എട്ട് മാസം ഗർഭിണിയായ സ്ത്രീയ്ക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി
- എംഡിഎംഎക്ക് പകരം കര്പ്പൂരം നല്കി ; മലപ്പുറത്ത് യുവാക്കൾ തമ്മിലടി
- ഹൈവേയിൽ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസിൽ യുവതിയുടെ തലയോട്ടി ; ഭർത്താവിന്റെ കുടുക്കി സ്വർണ്ണക്കടയിലെ സഞ്ചി
- 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്തു : അപവാദ പ്രചാരണം നടത്തുന്നു : എലിസബത്ത് ഉദയനെതിരെ പരാതി നൽകി ബാല
- ബെംഗളൂരുവിൽ നിന്ന് കേരളത്തിലേയ്ക്ക് ലഹരി ഒഴുകുന്നു ; പ്രധാന കണ്ണി ഷെഫീഖ് : നൈജീരിയൻ പൗരൻ അടക്കം രണ്ട് പേർ കൂടി പിടിയിൽ
Author: Suneesh
കൊൽക്കത്ത: ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ തകർപ്പൻ ജയം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കെതിരെ സന്ദർശകർ 20 ഓവറിൽ 132 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗിൽ വെറും 12.5 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ അനായാസം വിജയലക്ഷ്യം മറികടന്നു. 3 വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയും 2 വീതം വിക്കറ്റുകൾ വീഴ്ത്തിയ അർഷ്ദീപ് സിംഗും അക്ഷർ പട്ടേലും ഹാർദിക് പാണ്ഡ്യയും ചേർന്നാണ് ഇംഗ്ലണ്ടിനെ ചെറിയ ടോട്ടലിൽ ഒതുക്കിയത്. 68 റൺസ് എടുത്ത് ടോപ് സ്കോററായ ക്യാപ്ടൻ ജോസ് ബട്ട്ലറെ കൂടാതെ മറ്റ് രണ്ട് ഇംഗ്ലീഷ് ബാറ്റ്സ്മാന്മാർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. താരതമ്യേന ദുർബലമായ ടോട്ടൽ പിന്തുടർന്ന ഇന്ത്യക്ക് വേണ്ടി ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമ്മയും ചേർന്ന് മികച്ച തുടക്കം നൽകി. 26 റൺസുമായി സഞ്ജുവും പിന്നാലെ റണ്ണൊന്നും എടുക്കാതെ ക്യാപ്ടൻ സൂര്യകുമാർ യാദവും മടങ്ങിയെങ്കിലും, മൂന്നാം വിക്കറ്റിൽ തിലക് വർമ്മയെ…
തിരുവനന്തപുരം : തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും വിദ്യാർത്ഥിക്ക് എസ്എഫ്ഐ മർദ്ദനം. ഒന്നാംവർഷ വിദ്യാർത്ഥിയായ അബ്ദുല്ലയ്ക്കാണ് മർദ്ദനമേറ്റത്. എസ്എഫ്ഐ വിദ്യാർത്ഥികൾ ഹെൽമെറ്റ് വച്ച് മർദ്ദിചെന്നാണ് ആരോപണം. തുടർന്ന് കണ്ടോൺമെന്റ് പോലീസിൽ വിദ്യാർത്ഥികൾ പരാതി നൽകി. നേരത്തെ ഭിന്നശേഷിയുള്ള വിദ്യാർത്ഥിയെ മർദ്ദിച്ച കേസിലെ പ്രതി മിഥുന്റെ നേതൃത്വത്തിലാണ് മർദ്ദനം എന്നാണ് ആരോപണം. രക്തദാനത്തിനെ ചൊല്ലി ഉണ്ടായ വാക്കു തർക്കക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. രക്തദാനം നടത്തണമെന്ന് എസ്എഫ്ഐ പ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ, താൻ രണ്ടുമാസം മുന്നേ രക്തദാനം നടത്തിയിരുന്നു എന്ന അബ്ദുല്ലയുടെ മറുപടിയിൽ വാക്കു തർക്കം ഉണ്ടാവുകയും, അബ്ദുല്ലയെ എസ്എഫ്ഐ പ്രവർത്തകർ ഹെൽമെറ്റ് വെച്ച് മർദ്ദിക്കുകയും ആയിരുന്നു . അതേ സമയം, അബ്ദുള്ള തന്നെ അസഭ്യം പറഞ്ഞുവെന്ന പേരിൽ കോളേജ് യൂണിയൻ ചെയർപേഴ്സനും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. രണ്ട് പരാതിയിലും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന് മുന്നേ ഭിന്നശേഷിയുള്ള വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ യൂണിവേഴ്സിറ്റി കോളേജ് എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടിരുന്നു. അന്നത്തെ കേസില് പ്രതികളായ…
മുംബൈ : പുഷ്പക് എക്സ്പ്രസ്സിലെ ബോഗികളിൽ ഒന്നിൽ പുക ഉയർന്നതോടെ പുറത്തേക്ക് ചാടിയ 11 പേർക്ക് ദാരുണന്ത്യം. മഹാരാഷ്ട്രയിലെ ജൽഗാവിലാണ് അപകടം. സമീപത്തെ ട്രാക്കിലൂടെ വന്ന ട്രെയിൻ ഇടിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇരുപതോളം യാത്രക്കാരാണ് ഇത്തരത്തിൽ പുറത്തേക്കു ചാടിയത്. അതിൽ പത്തോളം പേരുടെ നില ഗുരുതരമാണ്. പുഷ്പക് എക്സ്പ്രസ്സിന്റെ ബോഗിയിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് തീപിടുത്തം ഉണ്ടാകും എന്ന് ഭയന്ന് രക്ഷപ്പെടാനുള്ള തിടുക്കത്തിൽ ആളുകൾ ട്രാക്കിലേക്ക് ചാടിയതാണ് ദുരന്തത്തിന് കാരണമായത് . എതിർ ട്രാക്കിലൂടെ വന്ന കർണാടക എക്സ്പ്രസ് ഇടിച്ചാണ് ആളുകൾ മരിച്ചതെന്നാണ് റിപ്പോർട്ട് . രക്ഷാപ്രവർത്തനങ്ങൾക്കായി റെയിൽവേ ഉദ്യോഗസ്ഥർ അപകട സ്ഥലത്തെത്തി. കൂടാതെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കാനായി സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും, മറ്റ് രക്ഷാപ്രവർത്തകരും അപകടസ്ഥലത്തെത്തിയിട്ടുണ്ട്. അതേ സമയം, തീവണ്ടിയിൽ തീപ്പിടുത്തം ഉണ്ടായത് റെയിൽവേ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
മുംബൈ : മഹാരാഷ്ട്രയിൽ 5 പേർക്ക് ഗില്ലെയ്ൻ ബാരെ സിൻഡ്രോം രോഗബാധ സ്ഥിതീകരിച്ചു. രോഗ ലക്ഷണങ്ങളുമായി 26 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരെ വെന്റിലേറ്ററിലേക്ക് മാറ്റി. എട്ടുപേരുടെ നില ഗുരുതരമായി തുടരുന്നതിനാൽ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. പ്രതിദിനം രോഗലക്ഷണം ഉള്ളവർ വർദ്ധിക്കുന്നത് ആശങ്കയുളവാക്കുന്നു എന്ന് പൂനൈ മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. അതീവ ജാഗ്രത വേണമെന്ന് മഹാരാഷ്ട്ര സർക്കാർ മുന്നറിയിപ്പ് നൽകി . ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫറൽ നാഡി വ്യവസ്ഥയെ ബാധിക്കുന്ന അപൂർവ്വ ന്യൂറോളജിക്കൽ അവസ്ഥയാണ് ഗില്ലെയ്ൻ ബാരെ സിൻഡ്രോം. കാംപിലോബാക്റ്റർ ജെജുനി എന്ന ബാക്ടീരിയ കാരണം ഉണ്ടാകുന്ന മാരകമായ രോഗാവസ്ഥയാണ് ഗില്ലെയ്ൻ ബാരെ സിൻഡ്രോം.
പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. തെളിവ് നശിപ്പിക്കാൻ സഹായിച്ച അമ്മാവൻ നിർമ്മല കുമാരൻ നായർക്ക് മൂന്ന് വർഷത്തെ തടവും കോടതി ശിക്ഷയായി വിധിച്ചു. ക്രിമിനൽ പശ്ചാത്തലമില്ലെന്നതും, പ്രായംകുറവാണെന്നതും വധശിക്ഷയ്ക്ക് തടസമല്ലെന്ന് വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. ആസൂത്രിത കൊലപാതകമാണ് ഗ്രീഷ്മ നടത്തിയതെന്നും കോടതി അടിവരയിട്ടു. കോളേജിലേക്കുള്ള ബസ് യാത്രയിൽ ഉടലെടുത്ത പ്രണയം, പിന്നീട് ശാരീരിക ബന്ധത്തിലേക്കും വിവാഹത്തിലേക്കും നയിക്കപ്പെട്ടു. ഷാരോണിന്റെ വീട്ടിൽ വെച്ചും പിന്നീട് പള്ളിയിൽ വെച്ചും ഗ്രീഷ്മയുടെ പൂർണ്ണ സമ്മതത്തോടെ വിവാഹം നടന്നു. എന്നാൽ വിഷയം ഗ്രീഷ്മയുടെ വീട്ടിൽ അറിഞ്ഞതോടെ, മനസ്സ് മാറ്റാനുള്ള ശ്രമങ്ങളും പുതിയ വിവാഹാലോചനകളും ആരംഭിച്ചു. ജാതിയിലെ അന്തരവും, വരാനിരിക്കുന്ന പുതിയ വൈവാഹിക ബന്ധത്തിൽ നിന്നും ലഭിക്കാൻ പോകുന്ന നേട്ടങ്ങളും ബുദ്ധിമതിയും കൗശലക്കാരിയും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവളുമായ ഗ്രീഷ്മയെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു. ഷാരോണുമായി അകലാൻ ഗ്രീഷ്മ കണ്ടെത്തിയ കാരണം, ആദ്യ ഭർത്താവ് മരിച്ച് പോകുമെന്നുള്ള ജ്യോതിഷ…
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ നാൽപ്പത്തിയേഴാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ പരാജയപ്പെടുത്തിയാണ് പ്രസിഡന്റ് പദവിയിലേക്കുള്ള ട്രമ്പിന്റെ രണ്ടാം വരവ്. ട്രമ്പിനോടൊപ്പം അമേരിക്കയുടെ പുതിയ വൈസ് പ്രസിഡന്റായി ജെ ഡി വാൻസും അധികാരമേറ്റു. അമേരിക്കയുടെ കഷ്ടകാലം അവസാനിച്ച സുദിനം എന്നാണ് താൻ അധികാരമേറ്റ ജനുവരി 20നെ ട്രമ്പ് വിശേഷിപ്പിച്ചത്. അതേസമയം, അഴിമതിയും കഴിവുകേടും നിറഞ്ഞ കാലഘട്ടം എന്നാണ് ബൈഡന്റെ ഭരണകാലത്തെ ട്രമ്പ് വിമർശിച്ചത്. അമേരിക്കൻ ജനതയ്ക്ക് തങ്ങളുടെ ജനാധിപത്യവും വിശ്വാസവും സമ്പത്തും സ്വാതന്ത്ര്യവും മടക്കി നൽകുക എന്നതാണ് തന്റെ കർത്തവ്യം. അമേരിക്കയെ താൻ വീണ്ടും ഒന്നാമത് എത്തിക്കും. അമേരിക്കയുടെ പരമാധികാരം തിരിച്ച് പിടിക്കുമെന്നും ട്രമ്പ് പറഞ്ഞു. അമേരിക്കൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് അദ്ധ്യക്ഷനായ ചടങ്ങിലായിരുന്നു ട്രമ്പിന്റെ സത്യപ്രതിജ്ഞ. നിരവധി ലോക നേതാക്കളും പൗരപ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
കൊച്ചി : കൂത്താട്ടുകുളത്തെ വനിതാ കൗൺസിലറെ തട്ടിക്കൊണ്ടുപോയ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്തു . ചെള്ളക്കപ്പടി ബ്രാഞ്ച് സെക്രട്ടറി അരുൺ വി മോഹനനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കൂത്താട്ടുകുളത്തെ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ചാണ് ഇയാളെ പിടികൂടിയത്. എൽഡിഎഫ് ഭരിക്കുന്ന കൂത്താട്ടുകുളത്തെ നഗരസഭയിൽ യുഡിഎഫ് നൽകിയ അവിശ്വാസ പ്രമേയത്തിൻമേലുള്ള ചർച്ചയിൽ പങ്കെടുക്കാൻ എത്തിയ കൗൺസിലർ കലാ രാജുവിനെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയതായി പരാതി ഉയർന്നിരുന്നു. തന്നെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയെന്നും , അതുകഴിഞ്ഞ്, സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ തന്നെ എത്തിക്കുകയും, പരിക്കുകളോടെ സിപിഎം പ്രവർത്തകർ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തെന്ന് ആരോപിച്ച് കലാ രാജു രംഗത്ത് വരികയുണ്ടായി. പൊതുജന മധ്യത്തിലൂടെ തന്നെ കാറിലേക്ക് വലിച്ചെറിയുകയും , കാറിന്റെ ഡോറിനടിയിൽ കുടുങ്ങിയ കാൽ എടുക്കാൻ അനുവദിച്ചില്ലെന്നും കല രാജു പറഞ്ഞു. കൂടാതെ യുഡിഎഫിന് അനുകൂലമായി താൻ വോട്ട് ചെയ്യുമെന്ന് മനസ്സിലാക്കിയതാണ് തട്ടിക്കൊണ്ടുപോകാൻ…
കൊൽക്കത്ത: കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജിലെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷയും 50000 രൂപ പിഴയും വിധിച്ച് കോടതി. കൊലപാതകം, ബലാത്സംഗം, മരണ കാരണമായ അക്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ. ഡോക്ടറുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 17 ലക്ഷം രൂപ നൽകണമെന്ന് കോടതി നിർദ്ദേശിച്ചെങ്കിലും കുടുംബം പണം സ്വീകരിക്കാൻ തയ്യാറായില്ല. ഓരോ പെൺകുട്ടികളുടെയും സംരക്ഷണം സർക്കാർ ചുമതലയാണെന്നും, അതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നും കോടതി വിമർശിച്ചു. പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ, താൻ കുറ്റക്കാരനല്ലെന്നും തന്നെ കേസിൽ അകപ്പെടുത്തിയതാണെന്നും പ്രതി കോടതിയിൽ പറഞ്ഞു. അതോടൊപ്പം, പോലീസ് തന്നെ മർദ്ദിച്ചാണ് മൊഴിയെടുത്തതെന്നും സിബിഐ തന്നെ കേൾക്കാൻ തയ്യാറായില്ല എന്നും പ്രതി സഞ്ജയ് റോയ് പറഞ്ഞു. എന്നാൽ വ്യക്തമായ തെളിവുകളോടെയാണ് പ്രതിയെ കുറ്റക്കാരനാക്കിയതെന്നും, ഇത്തരത്തിലുള്ള കേസുകൾ അപൂർവമാണെന്നും, പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും എന്നാൽ മാത്രമേ സമൂഹത്തിൽ നിയമ…
ചെന്നൈ: മോഹൻലാൽ നായകനായ സിദ്ദിഖ് ലാൽ ചിത്രം വിയറ്റ്നാം കോളനിയിലെ റാവുത്തർ എന്ന വില്ലൻ കഥാപാത്രത്തെ അനശ്വരമാക്കിയ തെലുങ്ക് നടന്‍ വിജയ രംഗരാജു അന്തരിച്ചു. 70 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. സിനിമാ ചിത്രീകരണത്തിനിടെ കഴിഞ്ഞയാഴ്ച ഹൈദരാബാദില്‍ വെച്ച് വിജയ രംഗരാജുവിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികില്‍സ പുരോഗമിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. നന്ദമൂരി ബാലകൃഷ്ണയുടെ ഭൈരവ ദ്വീപം എന്ന ചിത്രത്തിലൂടെയാണ് വിജയ രംഗരാജു തെലുങ്ക് സിനിമയിൽ ചുവടുറപ്പിക്കുന്നത്. അഭിനയത്തിന് പുറമെ ബോഡി ബില്‍ഡിംഗ്, ഭാരോദ്വഹനം മേഖലകളിലും സജീവമായിരുന്നു. തെലുങ്ക്, മലയാളം സിനിമകളിലായി നിരവധി വില്ലൻ വേഷങ്ങളും സഹനടന്റെ വേഷങ്ങളും ചെയ്തിട്ടുണ്ട്.
പത്തനംതിട്ട : ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.ഓമല്ലൂർ അച്ചൻകോവിലാറ്റിൽ കുളിക്കുന്നതിനിടെയാണ് അപകടം. ഇലവുന്തിട്ട സ്വദേശി ശ്രീശരൺ, ചീക്കനാൽ സ്വദേശി ഏബൽ എന്നിവരാണ് മരിച്ചത്. ഇരുവരും പത്താം ക്ലാസ് വിദ്യാർത്ഥികളാണ്. ഒരു സ്വകാര്യ ട്യൂഷൻ സെന്റർ സംഘടിപ്പിച്ച ഫൂട്ബോൾ മത്സരത്തിൽ പങ്കെടുക്കാനായി മുള്ളരിക്കാടിന് സമീപമുള്ള ടർഫിൽ എത്തിയതായിരുന്നു ഇരുവരും. പിന്നീട് കുളിക്കാൻ അച്ഛൻകോവിലാറ്റിൽ ഇറങ്ങിയപ്പോൾ ആണ് അപകടം ഉണ്ടായത്. സഹപാഠികളും നാട്ടുകാരും ചേർന്ന് അദ്യം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും കുട്ടികളെ കണ്ടെത്താൻ ആയില്ല. പിന്നീട്, അഗ്നിരക്ഷാസേനയുടെ സ്‌കൂബ സംഘം എത്തി നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്താൻ സാധിച്ചത്. മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.