- ബാറ്റിംഗ് വെടിക്കെട്ട്; വാംഖഡെയിൽ മുംബൈയെ വീഴ്ത്തി ബംഗലൂരു
- നെയ്യാറ്റിൻകര വാഴും കണ്ണാ… മാർത്താണ്ഡ വർമയുടെ ജീവൻ രക്ഷിച്ച ഉണ്ണിക്കണ്ണൻ ഇതാണ്
- പരാതികളിൽ അന്വേഷണം ആരംഭിച്ചു; പ്രതിഷേധക്കാർക്കെതിരെ നിലപാട് കടുപ്പിച്ച് പോലീസ്
- വിശ്വാസക്കുറവ് നികത്താൻ അമേരിക്കയ്ക്ക് കഴിയുന്നില്ല ; പാകിസ്ഥാൻ മികച്ച മധ്യസ്ഥൻ : ഇറാനിയൻ സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്
- ഷോപ്പിന് സമീപം പബ്ബ്; നിർണായക ചുവടുവയ്പ്പുമായി ലിഡിൽ
- പതിയിരുന്ന് ആക്രമിച്ചു; പോലീസുകാർക്കെതിരെ പ്രതിഷേധക്കാർ
- ഭരണവിരുദ്ധ വികാരമില്ല ; തൊണ്ണൂറിലേറെ സീറ്റ് നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് എംവി ഗോവിന്ദൻ
- കൊളറൈനിൽ വെടിവയ്പ്പ്
Author: Suneesh
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ചേതേശ്വർ പുജാര. പരിമിത ഓവർ ക്രിക്കറ്റിന്റെ അതിപ്രസരവും ടി20 ലീഗുകളുടെ താരപ്പൊലിമയും വിഴുങ്ങിയ സമകാലിക ക്രിക്കറ്റിൽ, തന്റെ റോൾ ഏറെക്കുറെ പൂർത്തിയായി എന്ന സ്വയം ബോദ്ധ്യത്തിൽ നിന്നാവാം, വർത്തമാനകാല ക്രിക്കറ്റിലെ മികച്ച പ്രതിരോധക്കോട്ടകളിൽ ഒരാൾ എന്ന വിളിപ്പേരുള്ള പുജാര തന്റെ മുപ്പത്തിയേഴാം വയസ്സിൽ കളം വിടാൻ തീരുമാനിച്ചത്. ഞായറാഴ്ച സാമൂഹിക മാധ്യമം വഴിയായിരുന്നു പുജാരയുടെ വിരമിക്കൽ പ്രഖ്യാപനം. ഇന്ത്യൻ ജേഴ്സിയും ധരിച്ച് ദേശീയഗാനവും പാടി മൈതാനത്ത് ഇറങ്ങി കഴിവിന്റെ പരമാവധി പുറത്തെടുക്കുക, വാക്കുകൾക്ക് അതീതമായ അനുഭവമായിരുന്നു ആ കാലമെന്ന് പുജാര വിരമിക്കൽ കുറിപ്പിൽ എഴുതി. എല്ലാവരും പറയുന്നത് പോലെ, എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനം ഉണ്ടായിരിക്കണം. എല്ലാവരോടും തികഞ്ഞ കൃതജ്ഞതയോടെയാണ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും പടിയിറങ്ങുന്നത്. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. പുജാര കുറിച്ചു. 2023 ജൂണിൽ ഓസ്ട്രേലിയക്കെതിരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആയിരുന്നു പുജാര ഇന്ത്യക്ക് വേണ്ടി അവസാനമായി…
ബംഗലൂരു: ധർമ്മസ്ഥലയിലെ ക്ഷേത്ര പരിസരത്ത് നൂറിലധികം സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ കുഴിച്ച് മൂടേണ്ടി വന്നിട്ടുണ്ടെന്ന മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ വ്യാജമാണെന്ന് തെളിഞ്ഞു. വ്യാജ വെളിപ്പെടുത്തൽ നടത്തിയ ഇയാളെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. സി എൻ ചിന്നയ്യ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. വെളിപ്പെടുത്തൽ വ്യാജമാണെന്ന് തെളിഞ്ഞതോടെ, ചിന്നയ്യക്കുള്ള എവിഡൻസ് പ്രൊട്ടക്ഷൻ പിൻവലിച്ചു. വ്യാജ പരാതി നൽകൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് നിലവിൽ ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കൂടാതെ, മകളെ ധര്‍മസ്ഥലയില്‍ കാണാതായെന്ന് പൊലീസിൽ പരാതി നൽകിയ സുജാത ഭട്ടും പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നു. മകളെ കാണാനില്ലെന്ന് പറഞ്ഞത് ഭീഷണിക്ക് വഴങ്ങിയാണെന്നാണ് ഇവരുടെ പുതിയ വെളിപ്പെടുത്തൽ. തനിക്ക് അനന്യ ഭട്ട് എന്നൊരു മകളില്ലെന്നും അവർ വ്യക്തമാക്കി. മൃതദേഹങ്ങൾ കുഴിച്ചിട്ടു എന്ന് അവകാശപ്പെട്ട് ധർമ്മസ്ഥലയിലെ 13 ഇടങ്ങളാണ് അന്വേഷണ സംഘത്തെക്കൊണ്ട് ചിന്നയ്യ കുഴിപ്പിച്ചത്. ഇവിടങ്ങളിൽ നിന്ന് യാതൊന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
തൃശൂർ : തൃശ്ശൂരിൽ കനത്ത മഴയെ തുടർന്ന് തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കൂടാതെ തിങ്കളാഴ്ച നടക്കാനിരുന്ന ഓണപ്പരീക്ഷയുടെ തീയതി മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച മറ്റ് പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല . ഞായറാഴ്ചയും കഴിഞ്ഞ ദിവസങ്ങളിലും ഉണ്ടായ തുടർച്ചയായ മഴയിൽ ജില്ലയിലെ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത് എന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഡൽഹി: തലസ്ഥാനത്തെ ഗതാഗതക്കുരുക്കിന് ആശ്വാസമായി. ദ്വാരക എക്സ്പ്രസ്വേയുടേയും അർബൻ എക്സ്റ്റൻഷൻ റോഡിന്റെയും ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 11000 കോടി രൂപ ചിലവിലാണ് ഈ രണ്ടു പദ്ധതികളും നടപ്പിലാക്കിയിരിക്കുന്നത്. 72 കിലോമീറ്ററിലധികം നീളമുള്ള ആറുവരി എക്സ്പ്രസ് വേയാണ് അർബൻ എക്സ്റ്റൻഷൻ റോഡ്. 5580 കോടി രൂപയാണ് ഈ റോഡിന്റെ നിർമ്മാണ ചെലവ്. 10.1 കിലോമീറ്റർ നീളമാണ് ദ്വാരക എക്സ്പ്രസ്സ് വേയ്ക്ക് ഉള്ളത്. 5360 കോടി രൂപയാണ് ഇതിന്റെ നിർമ്മാണ ചെലവ്. ഈ രണ്ട് റോഡുകളും ഡൽഹിയിലെ ഗതാഗതകുരുക്കിന് ഏറെ കുറേ പരിഹാരമാകുകയും, ജനങ്ങളുടെ യാത്ര സൗകര്യത്തിന് ഏറെ ഉപകാരപ്രദമാവുകയും ചെയ്യും. ഡൽഹിയുടെ വികസനത്തിന് തുരങ്കം വയ്ക്കുന്ന നടപടികൾ ആയിരുന്നു ആം ആദ്മി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഡൽഹിക്കും ഹരിയാനക്കും ഇടയിൽ ശത്രുത സൃഷ്ടിക്കാനായിരുന്നു ആം ആദ്മി പാർട്ടി എപ്പോഴും ശ്രമിച്ചിരുന്നത്. കൂടാതെ ഹരിയാനയിൽ ഉള്ളവർക്കെതിരെ ഡൽഹിയിലെ ജനങ്ങളെ ഇളക്കിവിടാൻ അരവിന്ദ് കെജരിവാളിന്റെ പാർട്ടി ശ്രമിച്ചിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.…
ചെന്നൈ : നാഗലാൻഡ് ഗവർണർ എൽ ഗണേശൻ അന്തരിച്ചു. 80 വയസ്സായിരുന്നു . ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ടോടെയായിരുന്നു അന്ത്യം. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഒരാഴ്ചയായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഈ മാസം എട്ടിന് ടിനഗറിലെ വീട്ടിൽ വച്ച് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ ആയിരുന്നെങ്കിലും ആരോഗ്യനിലയിൽ ഭേദമുണ്ടായിരുന്നില്ല. ബിജെപിയിലെ മുതിർന്ന പ്രവർത്തകനും ആർഎസ്എസിലെ സജീവ സാന്നിധ്യവുമായിരുന്നു ഗണേശൻ. ബിജെപി ദേശീയ വൈസ് പ്രസിഡന്റായും, തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് ആയും അദ്ദേഹം പ്രവർത്തിച്ചിരുന്നു. തമിഴ്നാട്ടിൽ പാർട്ടിയെ ശക്തമാക്കുന്നതിൽ അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചിരുന്നു. കൂടാതെ കേരളത്തിന്റെ ചുമതലയും വഹിച്ചിരുന്നു. മധ്യപ്രദേശിൽ നിന്ന് രാജ്യസഭ എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2021 മുതൽ 2023 വരെ മണിപ്പൂർ ഗവർണറായിരുന്നു. 2023 ഫെബ്രുവരിയിലാണ് നാഗാലൻഡ് ഗവർണറായി ചുമതലയേറ്റത്.
1947ൽ സ്വാതന്ത്ര്യപൂർവ്വ ബ്രിട്ടീഷ് ഇന്ത്യയെ രണ്ട് സ്വതന്ത്ര രാജ്യങ്ങളായി വിഭജിച്ച പ്രക്രിയയാണ് ഇന്ത്യാ വിഭജനം എന്ന പേരിൽ ചരിത്രത്തിൽ കുപ്രസിദ്ധമായിരിക്കുന്നത്. വിഭജനത്തിന്റെ ഭാഗമായി സ്വതന്ത്ര ഇന്ത്യക്കൊപ്പം പാകിസ്താൻ എന്ന രാജ്യം കൂടി പിറവികൊണ്ടു. 1947 ഓഗസ്റ്റ് 14, 15 തീയതികളിലായിരുന്നു വിഭജനം സാങ്കേതികമായി നിലവിൽ വന്നത്. വിഭജനത്തിന്റെ ഭാഗമായി ഇരു രാഷ്ട്രങ്ങൾക്കിടയിലും അതിർത്തികൾ നിർണ്ണയിക്കപ്പെട്ടു. വിഭജനം ദശലക്ഷക്കണക്കിന് മനുഷ്യരുടെ പലായനത്തിനും ഭീകരമായ അക്രമങ്ങൾക്കും വഴിവെച്ചു. രണ്ട് നൂറ്റാണ്ടുകൾ നീണ്ട ബ്രിട്ടീഷ് ഭരണത്തിനൊടുവിൽ 1947ലാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകാൻ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചത്. അക്കാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒരു ഏകീകൃത ഇന്ത്യക്ക് വേണ്ടി വാദിച്ചു. എന്നാൽ മുഹമ്മദലി ജിന്ന നേതൃത്വം നൽകുന്ന ഓൾ ഇന്ത്യ മുസ്ലീം ലീഗ്, മുസ്ലീങ്ങൾക്ക് വേണ്ടി പാകിസ്താൻ എന്ന പ്രത്യേക രാജ്യം വേണമെന്ന് ആവശ്യപ്പെട്ടു. ഏകീകൃത ഇന്ത്യയിൽ ഭൂരിപക്ഷമായ ഹിന്ദുക്കൾക്ക് രാഷ്ട്രീയ ആധിപത്യം ഉണ്ടായിരിക്കും എന്ന ന്യായമാണ് വിഭജനം എന്ന ആവശ്യത്തിന്…
സുനീഷ് വി ശശിധരൻ അർജുൻ അശോകനെ നായകനാക്കി അഭിലാഷ് പിള്ളയുടെ രചനയിൽ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് ‘സുമതി വളവ്‘. തിരുവനന്തപുരം ജില്ലയിലെ ഒരു നാട്ടിൻപുറത്ത് പ്രചാരത്തിലുള്ള യക്ഷിക്കഥയെയും അതേ പേരിലുള്ള യഥാർത്ഥ സ്ഥലത്തെയും അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ഒരു ഹൊറർ ഫാമിലി റൊമാന്റിക് ത്രില്ലറാണ് ചിത്രം. അർജുൻ അശോകനൊപ്പം മാളവിക മനോജ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, ബാലു വർഗീസ്, ശിവദ തുടങ്ങി ഒരു വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരിക്കുന്നു. വർഷങ്ങളായി സുമതി എന്ന തമിഴ് സ്ത്രീയുടെ ആത്മാവിന്റെ സാന്നിധ്യമുള്ള ഗ്രാമാതിർത്തിയിലെ ഒരു വളവിനെ കേന്ദ്രീകരിച്ചാണ് കഥ നടക്കുന്നത്. പൂർണ്ണ ഗർഭിണിയായിരിക്കെ ബലി നൽകപ്പെട്ട സുമതി, ആ വഴി സന്ധ്യക്ക് ശേഷം വരുന്നവർക്ക് സമ്മാനിക്കുന്ന ഭീതിദമായ അനുഭവങ്ങളാണ് ചിത്രത്തിന്റെ കാതൽ. മാളികപ്പുറം എന്ന സർപ്രൈസ് ബ്ലോക്ക് ബസ്റ്ററിന് ശേഷം വീണ്ടും അതേ ടീം ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷ നൽകിയാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.…
ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം രണ്ട് പേർ പങ്കിട്ടു. 12ത്ത് ഫെയിൽ എന്ന ചിത്രത്തിലെ പ്രകടനത്തിന് വിക്രാന്ത് മാസിയും ജവാൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷാരൂഖ് ഖാനും പുരസ്കാരത്തിന് അർഹരായി. മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ എന്ന ചിത്രത്തിലൂടെ റാണി മുഖര്‍ജി മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. 12ത്ത് ഫെയിലാണ് മികച്ച ചിത്രം. ദി കേരള സ്റ്റോറി എന്ന ചിത്രത്തിലൂടെ സുദീപ്തൊ സെൻ മികച്ച സംവിധായകനുള്ള പുരസ്കാരവും സ്വന്തമാക്കി. മലയാളത്തില്‍ നിന്ന് പൂക്കാലം എന്ന ചിത്രത്തിലൂടെ വിജയരാഘവൻ മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കിയപ്പോൾ, ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉർവ്വശി മികച്ച സഹനടിക്കുള്ള പുരസ്കാരം നേടി. 2018 എന്ന ചിത്രത്തിലൂടെ മോഹന്‍ദാസ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള അവാര്‍ഡിന് അർഹനായി. ആനിമൽ എന്ന ചിത്രത്തിലെ റീ റിക്കോർഡിംഗിനും മിക്സിംഗിനും മലയാളിയായ എം ആർ രാജകൃഷ്ണൻ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായി. പൂക്കാലം എന്ന ചിത്രത്തിലെ എഡിറ്റിംഗ് നിർവ്വഹിച്ച മിഥുൻ…
തിരുവനന്തപുരം: സംസ്ഥാനത്ത് തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില കുതിച്ചുയരുന്നു. ചില്ലറ വിപണിയിൽ ലിറ്ററിന് 525 രൂപയാണ് ഇന്നത്തെ വില. ഓണക്കാലം അടുത്തതോടെ, വില വർദ്ധനവിൽ വലിയ ആശങ്കയിലാണ് ജനങ്ങൾ. അതേസമയം, വിലക്കയറ്റത്തിൽ ആശങ്ക വേണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. കുതിച്ചുയരുന്ന വെളിച്ചെണ്ണവില പിടിച്ചു നിര്‍ത്താൻ വിപണിയിൽ ഇടപെടൽ നടത്തും. സപ്ലൈക്കോ വഴി ന്യായ വിലക്ക് വെളിച്ചെണ്ണ കൊടുക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നാളികേരത്തിന്റെയും വെളിച്ചെണ്ണയുടേയും വില കുതിച്ചുയരുന്ന സാഹചര്യത്തിൽ വെളിച്ചെണ്ണ ഉത്പാദകരുടെ യോഗം വിളിക്കും. ഓണവിപണിയിൽ വെളിച്ചെണ്ണ സപ്ലൈക്കോ ഔട്ട്ലെറ്റുകൾ വഴി ന്യായ വിലക്ക് ലഭ്യമാക്കും. ആവശ്യമെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഉത്പാദകരുടെ വെളിച്ചെണ്ണ കേരളത്തിലെ വിപണിയിൽ വിൽക്കാനുള്ള സാഹചര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
ന്യൂഡൽഹി: 2006ലെ മുംബൈ ട്രെയിൻ സ്ഫോടന പരമ്പര കേസിലെ പന്ത്രണ്ട് പ്രതികളെ വിട്ടയച്ച ബോംബെ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. പ്രതികളുടെ ജയിൽ മോചനത്തെ ബാധിക്കാത്ത തരത്തിലാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് ജസ്റ്റിസുമാരായ എം എം സുന്ദരേശ്, എൻ കോടീശ്വർ സിംഗ് എന്നിവർ വ്യക്തമാക്കി. പ്രതികളെ വിട്ടയച്ച ഉത്തരവിനെതിരെ മഹാരാഷ്ട്ര സർക്കാർ നൽകിയ അപ്പീലിന്മേലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പ്രതികളെ വിട്ടയച്ച നടപടി മക്കോക്ക നിയമ പ്രകാരം വിചാരണ നടക്കുന്ന മറ്റ് കേസുകളെ ബാധിക്കുമെന്ന് മഹാരാഷ്ട്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. മക്കോക്ക നിയമ പ്രകാരം അറസ്റ്റിലായ മറ്റ് പ്രതികൾ, ഹൈക്കോടതി വിധി ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികൾ കുറ്റം ചെയ്തു എന്ന് സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് വീഴച പറ്റി എന്ന് ചൂണ്ടിക്കാട്ടിയാണ് മലയാളികൾ ഉൾപ്പെടെയുള്ള 12 പേരെ ജൂലൈ 21ന് ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. ഇവരിൽ അഞ്ച് പേർക്ക്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
